Author: News Desk

തിരുവനന്തപുരം: മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാസപ്പടി വിവാദത്തിൽ കേന്ദ്ര അന്വേഷണ നീക്കം അവഗണിക്കാൻ സിപിഎം സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം. നേരത്തേയും കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയിട്ടുണ്ട്. ഇപ്പോഴത്തെ നീക്കം വ്യക്തിക്ക് എതിരെയല്ല, മറിച്ച് വിശാലമായ രാഷ്ട്രീയ നീക്കമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ നവകേരള സദസ് സമഗ്രമായി അവലോകനം ചെയ്ത് സംസ്ഥാന കമ്മിറ്റി, സദസ്സ് വൻ വിജയമായിരുന്നെന്ന് വിലയിരുത്തി. ജില്ലകളിൽ നിന്ന് വിശദമായ റിപ്പോർട്ട് കമ്മിറ്റിയിൽ അവതരിപ്പിച്ചു. തുടർ നടപടികൾ ത്വരിതപ്പെടുത്താനും കമ്മിറ്റി തീരുമാനിച്ചു. അതേസമയം, കടമെടുപ്പ് പരിധി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെതിരെ സമരവുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന കമ്മിറ്റി വ്യക്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയുടെ കമ്പനി എക്‌സാലോജിക്കിനെതിരെ കേന്ദ്ര കമ്പനികാര്യ മന്ത്രാലയം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ 1.72 കോടി രൂപ ലഭിച്ചെന്ന കണ്ടെത്തലിനു പിന്നാലെയാണ് അന്വേഷണം.

Read More

കോഴിക്കോട്: 750 കോടി രൂപയുടെ കറന്‍സി കൊണ്ടു പോകുന്ന വാഹവ്യൂഹത്തിന്‍റെ സുരക്ഷാചുമതലയില്‍ വീഴ്ച വരുത്തിയതിന് അസിസ്റ്റന്‍റ് കമ്മീഷണര്‍ക്ക് സസ്പെന്‍ഷന്‍. കോഴിക്കോട് സിറ്റി ഡി സി ആര്‍ബിയിലെ അസിസ്റ്റന്‍റ് കമ്മീഷണര്‍, ടി . പി ശ്രീജിത്തിനെയാണ് ആഭ്യന്തരവകുപ്പ് അഡീഷണല്‍ സെക്രട്ടറി സസ്പെന്‍റ് ചെയ്തത്. യൂണിയന്‍ ബാങ്കിന്‍റെ കോഴിക്കോട് മാങ്കാവിലെ കറന്‍സി ചെസ്റ്റില്‍ നിന്നും ഹൈദരാബാദിലേക്ക് പണവുമായി പോയ ട്രക്കുകളുടെ സുരക്ഷാ ചുമതലയില്‍ എസിപി വീഴ്ച വരുത്തിയെന്ന് കണ്ടതിനെത്തുടര്‍ന്നാണ് നടപടി. യൂണിഫോം ധരിക്കാതെ സ്വകാര്യ വാഹനത്തിലാണ് എ സി പി അകമ്പടി പോയത്. ഔദ്യോഗിക പിസ്റ്റള്‍ കൈവശമുണ്ടായിരുന്നില്ലെന്നും ആഭ്യന്തര അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പണം കൊണ്ടു പോകുന്ന കാര്യത്തില്‍ റിസര്‍വ് ബാങ്കിന്‍റെ സുരക്ഷാ നിര്‍ദേശങ്ങള്‍ എ സി പി ലംഘിച്ചതായും സസ്പെന്‍ഷന്‍ ഉത്തരവില്‍ പറയുന്നു.

Read More

ചണ്ഡീഗഡ്: പലരും റോഡിലെ കുഴിയില്‍ വീണ് അപകടമുണ്ടാകുന്നതും ചിലരുടെ ജീവന്‍തന്നെ നഷ്ടമാകുന്നതുമായ വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാല്‍, ഹരിയാണയില്‍ ആംബുലന്‍സ് റോഡിലെ ഒരു കുഴിയില്‍ വീണതോടെ ജീവന്‍ തിരിച്ചുകിട്ടിയിരിക്കുകയാണ് 80-കാരന്. ഡോക്ടര്‍ മരിച്ചെന്ന് വിധിയെഴുതിയ ദര്‍ശന്‍ സിങ് ആണ് വാഹനം കുഴിയില്‍ വീണതിനു പിന്നാലെ ജീവിതത്തിലേക്ക് മടങ്ങിവന്നത്. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് നാലുദിവസമായി വെന്റിലേറ്ററിലായിരുന്നു ദര്‍ശന്‍ സിങ്. വ്യാഴാഴ്ചയാണ് ഇദ്ദേഹത്തിന്റെ ഹൃദയമിടിപ്പ് നിലച്ചതായി ഡോക്ടര്‍മാര്‍ പറയുന്നത്. തുടര്‍ന്ന് വെന്റിലേറ്ററില്‍ നിന്ന് മാറ്റുകയും മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ബന്ധുക്കളെയും നാട്ടുകാരെയുമെല്ലാം വിവരം അറിയിച്ചു. അവർ മൃതദേഹം ദഹിപ്പിക്കാനുള്ള നടപടികൾ ആരംഭിക്കുകയും ചെയ്തു. പട്യാലയില്‍ നിന്ന് കര്‍ണാലിനടുത്തുള്ള വീട്ടിലേക്ക് ദര്‍ശന്‍ സിങിന്റെ മൃതദേഹം കൊണ്ടുവരുന്നതിനിടെയാണ് ആംബുലന്‍സ് ഒരു കുഴിയില്‍ വീണത്. ഇതിന്റെ ആഘാതത്തില്‍ അദ്ദേഹത്തിന്റെ കൈ അനങ്ങിയതായി വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന കൊച്ചുമകനാണ് ശ്രദ്ധിച്ചത്. തുടര്‍ന്ന് പരിശോധിച്ചപ്പോള്‍ ഹൃദയമിടിപ്പ് ഉള്ളതായും കണ്ടെത്തി. ഇതോടെ അടുത്തുള്ള ആശുപത്രിയിലേക്ക് വണ്ടിതിരിക്കാന്‍ ആംബുലന്‍സ് ഡ്രൈവറോട് പറയുകയായിരുന്നു. ആശുപത്രിയില്‍…

Read More

പത്തനംതിട്ട: ശബരിമലയിലെ മകരവിളക്ക് ഉത്സവത്തിന് സുരക്ഷ ഉറപ്പാക്കാന്‍ അധികമായി ആയിരം പോലീസ് ഉദ്യോഗസ്ഥരേക്കൂടി നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ്. മകരവിളക്കുമായി ബന്ധപ്പെട്ട സുരക്ഷാക്രമീകരണങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാല് എസ്.പി.മാര്‍, 19 ഡി.വൈ.എസ്.പിമാര്‍, 15 ഇന്‍സ്‌പെക്ടര്‍മാര്‍ എന്നിവരടക്കമാണ് ആയിരംപേരെ അധികമായി നിയോഗിച്ചിരിക്കുന്നത്. സന്നിധാനം, പമ്പ, നിലയ്ക്കല്‍, പാണ്ടിത്താവളം തുടങ്ങിയ ഇടങ്ങളിലാണ് അധിക വിന്യാസം. മകരവിളക്ക് ഉത്സവം സുഗമമായി നടത്തുന്നതിന് വേണ്ട ക്രമീകരണങ്ങളെല്ലാം പോലീസ് ഒരുക്കിയിട്ടുണ്ട്. മകരവിളക്ക് കഴിഞ്ഞ് മലയിറങ്ങുന്ന ഭക്തര്‍ക്കായി കൃത്യമായ എക്‌സിറ്റ് പ്ലാനാണ് ഒരുക്കിയിരിക്കുന്നത്. മകരവിളക്ക് ദര്‍ശനത്തിനായി ഭക്തര്‍ ഒത്തുകൂടുന്ന ഇടങ്ങളില്‍ എല്ലാം വെളിച്ചം ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ബന്ധപ്പെട്ട വകുപ്പുകളുമായി ചേര്‍ന്ന് കൃത്യമായ ഏകോപനത്തോടെയാണ് ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദേവസ്വം കോംപ്ലക്‌സില്‍ നടന്ന അവലോകന യോഗത്തിനു ശേഷം സന്നിധാനത്തും പരിസരത്തും പോലീസ് മേധാവി സന്ദര്‍ശനം നടത്തി സ്ഥിതിഗതികള്‍ വിലയിരുത്തി. കൊടിമരത്തിനു സമീപത്തും പതിനെട്ടാം പടിയും…

Read More

പത്തനംതിട്ട: കൂടൽ ബവ്റിജസ് മദ്യവിൽപന ശാലയിൽ 81.6 ലക്ഷം രൂപയുടെ തിരിമറി നടത്തിയ സംഭവത്തിൽ ഓൺലൈൻ ചൂതാട്ടത്തിനായാണ് പ്രതി പണം ചെലവിട്ടതെന്ന് പൊലീസ് കണ്ടെത്തി. ഇതേത്തുടര്‍ന്ന് കേസിലെ പ്രതിയായ ക്ലർക്ക് ശാസ്താംകോട്ട ആനയടി സ്വദേശി അരവിന്ദിന്റെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. ഇയാളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രതിയുടെ രണ്ട് ബാങ്ക് അക്കൗണ്ടുകളാണ് മരവിപ്പിച്ചത്. ഇതിൽ 22.5 ലക്ഷം രൂപയാണുള്ളത്. ഇയാള്‍ യശ്വന്ത്പുർ സ്വദേശികളായ രണ്ടുപേരുടെ അക്കൗണ്ടുകളിലേക്കാണ് പണം കൈമാറിയിട്ടുള്ളത്. വെയർഹൗസ് മാനേജരുടെ പരാതിയിൽ കൂടൽ പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ബാങ്കിൽ അടയ്ക്കാനുള്ള പണത്തിന്റെ സ്ലിപ്പിൽ തുക കുറച്ചെഴുതി പണം തട്ടിയെന്നാണു പരാതി. 6 മാസത്തോളം ഇങ്ങനെ തട്ടിപ്പു നടത്തിയതായാണ് കണ്ടെത്തിയത്. ഈ സംഭവത്തിൽ തട്ടിപ്പ് കണ്ടെത്താത്തിനെ തുടർന്ന് ജില്ലാ ഓഡിറ്റ് സംഘത്തെ വിവിധ ഓഫീസുകളിലേക്ക് സ്ഥലംമാറ്റിയിരുന്നു.

Read More

മുംബൈ: ഡോംബിവ്‌ലിയിലെ ബഹുനില കെട്ടിടത്തിൽ തീപിടിത്തം. ആറു നിലകളിൽ തീപടർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. മുംബൈ: ഡോംബിവ്‌ലിയിലെ ഖോനി ഏരിയയിലെ പലാവ ടൗൺഷിപ്പ് കെട്ടിടത്തിൽ കെട്ടിടത്തിൽ വൻ തീപിടിത്തം. ആറു നിലകളിൽ തീപടർന്നതായാണ് പുറത്തുവരുന്ന വിവരങ്ങൾ. കെട്ടിടത്തിന്റെ എട്ടാം നിലയിലെ ഷോർട്ട് സർക്യൂട്ടിനെ തുടർന്നാണ് തീ പല ഫ്‌ളാറ്റുകളിലേക്കും പടർന്നത്. തീ പടരുന്നതിന് മുമ്പ് എല്ലാ താമസക്കാർക്കും സുരക്ഷിതമായി കെട്ടിടത്തിൽ നിന്ന് പുറത്തിറങ്ങാൻ കഴിഞ്ഞു. പുതിയ കെട്ടിടത്തിൽ മൂന്നു നിലയിൽ വരെ താമസക്കാർ ഉള്ളത്.

Read More

കണ്ണൂര്‍: ബഹ്‌റൈനില്‍നിന്നെത്തിയ സ്ത്രീയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് ഒരുകിലോ സ്വര്‍ണം കവര്‍ന്ന കേസിലെ പ്രതികളെ കൈയില്‍ കിട്ടിയിട്ടും അറസ്റ്റ് ചെയ്തില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് എസ്‌.െഎ.യെ സസ്‌പെന്‍ഡ് ചെയ്തു. സ്വര്‍ണം പൊട്ടിക്കല്‍ സംഘത്തിലുള്ളവരാണ് പ്രതികള്‍. സംഭവത്തില്‍ കൂത്തുപറമ്പ് എസ്‌.െഎ. പി.വി. അനീഷ് കുമാറിനെയാണ് ജില്ലാ പോലീസ് മേധാവി അജിത്ത് കുമാര്‍ സസ്‌പെന്‍ഡ് ചെയ്തത്. എസ്‌.െഎ. ഗുരുതര അച്ചടക്കലംഘനവും കൃത്യവിലോപവും നടത്തിയതായി സംഭവത്തെക്കുറിച്ച് അന്വേഷിച്ച കൂത്തുപറമ്പ് എ.സി.പി. നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. സംഘര്‍ഷം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്‌.െഎ.യും സംഘവും ലോഡ്ജിലെത്തിയെങ്കിലും സംഭവത്തെക്കുറിച്ച് വ്യക്തമായി അന്വേഷിക്കാനും അക്രമത്തിന് ഉത്തരവാദികളായ ക്വട്ടേഷന്‍ സംഘത്തെ കസ്റ്റഡിയിലെടുക്കാനും കവര്‍ച്ച തടയാനും ശ്രമിച്ചില്ലെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ജനുവരി ആദ്യമാണ് കേസിനാസ്പദമായ സംഭവം. ബഹ്‌റൈനില്‍നിന്ന് നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയ കോഴിക്കോട് സ്വദേശിനി ബുഷറയെയാണ് തട്ടിക്കൊണ്ടുപോയി സ്വര്‍ണം കവര്‍ന്നത്. മകനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് തട്ടിക്കൊണ്ടുപോയത്. പിന്നീട് ക്വട്ടേഷന്‍ സംഘം ബുഷറയെ മകനെയും കൂത്തുപറമ്പിലെത്തിച്ച് ഒരു ലോഡ്ജ് മുറിയില്‍ പൂട്ടിയിട്ടു. ഇതിനിടെ ബുഷറ ഹോട്ടലിലുണ്ടെന്ന വിവരമറിഞ്ഞ് സ്വര്‍ണം…

Read More

കൊച്ചി: കടയുടെ മുന്നില്‍ ഇരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കത്തിനിടെ മധ്യവയസ്‌കന്‍ കടയുടമയുടെ വെട്ടേറ്റ് മരിച്ചു. വടക്കേ ഇരുമ്പനം ചുങ്കത്ത് ശശി (59) ആണ് കൊല്ലപ്പെട്ടത്. പ്രതി ഇരുമ്പനം അറക്കപ്പറമ്പില്‍ ഹരിഹരനെ (65) ഹില്‍പ്പാലസ് പോലീസ് കസ്റ്റഡിയിലെടുത്തു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ വടക്കേ ഇരുമ്പനം ട്രാക്കോ കേബിളിനടുത്ത് എരൂര്‍ റോഡിലുള്ള ഹരിഹരന്റെ കടയുടെ മുന്നിലായിരുന്നു സംഭവം. തുണിക്കടയും ടെയ്ലറിങ് ഷോപ്പും ചേര്‍ന്നാണ് പ്രവര്‍ത്തിക്കുന്നത്. തുണിക്കടയുടെ മുന്നില്‍ ശശി ഇരുന്നതിനെ ചൊല്ലിയാണ് തര്‍ക്കമുണ്ടായത്. കടയുടെ മുന്നില്‍നിന്ന് എഴുന്നേറ്റ് പോകുവാന്‍ ഹരിഹരന്‍ ആവശ്യപ്പെട്ടെങ്കിലും ശശി പോയില്ല. ഇതില്‍ പ്രകോപിതനായ ഹരിഹരന്‍ കടയുടെയുള്ളില്‍നിന്നും വാക്കത്തിയെടുത്ത് ശശിയെ വെട്ടുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. കഴുത്തിലും നെറ്റിയിലും വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ ശശിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. മൃതദേഹം താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. ഹരിഹരന്‍ ഈ കടയോടു ചേര്‍ന്നുതന്നെ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ശശിയുടെ ഭാര്യ: ശ്യാമള. മക്കള്‍: ശ്രീജിത്ത്, ശീതള്‍.

Read More

ന്യൂഡൽഹി: കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെയെ ഇന്ത്യ മുന്നണിയുടെ ചെയർമാൻ സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ശനിയാഴ്ചത്തെ യോ​ഗത്തിലാണ് ഇതു സംബന്ധിച്ച് തീരുമാനമായത്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ഇതേ പദവിക്കായി രം​ഗത്തെത്തിയിരുന്നു. എന്നാൽ, ഇന്നത്തെ യോ​ഗത്തിൽ കോൺ​ഗ്രസിൽ നിന്നുതന്നെ ചെയർപേഴ്സൺ സ്ഥാനത്തേക്ക് ആൾ വരണമെന്ന് നിതീഷ് അഭിപ്രായപ്പെട്ടു.

Read More

ടാറ്റ മോട്ടോഴ്‌സിന്റെ നാലാമത്തെ ഇലക്ട്രിക് മോഡലായ മൈക്രോ എസ് യിവി ശ്രേണിയിലെ പഞ്ച് ഇവി ജനുവരി 17-ന് അവതരിപ്പിക്കും. വാഹനത്തിന്റെ വില, റേഞ്ച് ഉൾപ്പെടെയുള്ള വിവരങ്ങൾ അവതരണത്തിൽ പ്രഖ്യാപിക്കുമെന്ന് ടാറ്റ മോട്ടോഴ്‌സ് അറിയിച്ചു. വാഹനത്തിന്റെ ബുക്കിങ് നേരത്തെ ആരംഭിച്ചിരുന്നു. പൂർണമായും ഇലക്ട്രിക് പ്ലാറ്റ്ഫോമിൽ ഒരുങ്ങുന്ന ടാറ്റയുടെ ആദ്യ ഇലക്ട്രിക് മോഡലാണ് പഞ്ച് ഇ.വി. പ്യുവർ ഇലക്ട്രിക് പ്ലാറ്റ്ഫോം എന്ന് ടാറ്റ് വിശേഷിപ്പിക്കുന്ന ആക്ടി ഇ.വി. പ്ലാറ്റ്ഫോമിലാണ് ഈ വാഹനം ഒരുങ്ങുന്നത്. ഫ്രണ്ട് വീൽ ഡ്രൈവ്, റിയർ വ്യൂ ഡ്രൈവ്, ഫോർ വീൽ ഡ്രൈവ് സാങ്കേതിക സംവിധാനത്തിന് ചേരുന്നതാണ് ആക്ടി ഇ.വി. പ്ലാറ്റ്ഫോം.നെക്സോൺ ഇ.വിയിലെ നിരവധി ഫീച്ചറുകൾ പഞ്ച് ഇലക്ട്രികിലും കാണാം. ഉയർന്ന വേരിയന്റുകളിൽ 10.25 ഇഞ്ച് വലിപ്പമുള്ള ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഇൻസ്ട്രുമെന്റ് ക്ലെസ്റ്റർ എന്നിവ നൽകിയിട്ടുണ്ട്. 360 ഡിഗ്രി ക്യാമറ, വെന്റിലേറ്റഡ് സീറ്റുകൾ, എയർ പ്യൂരിഫയർ തുടങ്ങിയ ഫീച്ചറുകൾ പഞ്ച് ഇവിയിൽ‌ എത്തിച്ചിട്ടുണ്ട്. പഞ്ച് ഇ.വിയുടെ മെക്കാനിക്കൽ ഫീച്ചറുകൾ ടാറ്റ മോട്ടോഴ്സ്…

Read More