What's Hot
- കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും
- മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം:പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു;അനാസ്ഥ കാണിച്ചവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
- ‘നിമിഷപ്രിയയുടെ ക്രൂരത മറച്ച് പാവമായി ചിത്രീകരിക്കുന്നു, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്
- ബഹ്റൈനിലെ നാഷണൽ ഇൻഫ്ലുവൻസ സെൻ്ററിന് വീണ്ടും മികവിനുള്ള ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ
- അല്‍ ഫത്തേഹ് ഹൈവേ വീതികൂട്ടൽ ആരംഭിച്ചു
- അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്
- ബഹ്റൈൻ കിരീടാവകാശിയും അമേരിക്കൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ഐ.വൈ.സി.സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
Author: News Desk
17-കാരിയെ കോഴിക്കോട്ടെത്തിച്ചത് ജോലി വാഗ്ദാനംചെയ്ത്, പലർക്കും കാഴ്ചവെച്ചു; യുവതിയും കാമുകനും പിടിയിൽ
കോഴിക്കോട്: അസം സ്വദേശിനിയായ 17 വയസുകാരിയെ ജോലി വാഗ്ദാനംചെയ്ത് കടത്തികൊണ്ടുവന്ന് ലൈംഗികാതിക്രമം നടത്തിയകേസിൽ യുവതിയും കാമുകനും അറസ്റ്റിൽ. അസം സ്വദേശി ഫുർഖാൻ അലി (26), അക്ളിമ ഖാതുൻ (24) എന്നിവരെയാണ് ടൗൺ പോലീസ് ഒഡിഷയിൽനിന്ന് അറസ്റ്റ് ചെയ്തത്. കാമുകീ കാമുകന്മാരായ പ്രതികൾ പണം സമ്പാദിക്കണമെന്ന ഉദ്ദേശത്തോടെയാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കേരളത്തിലെത്തിച്ചത്. ഇൻസ്റ്റഗ്രാം വഴി ബന്ധം സ്ഥാപിച്ചശേഷം കേരളത്തിൽ വീട്ടുജോലി തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് അസമിൽനിന്ന് പെൺകുട്ടിയെ കേരളത്തിലെത്തിക്കുകയായിരുന്നു. തുടർന്ന് കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപത്തുള്ള ലോഡ്ജിലെ മുറിയിൽ പൂട്ടിയിട്ട് അനാശാസ്യപ്രവർത്തനം നടത്തുകയായിരുന്നു. പെൺകുട്ടിയുടെ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി. പെൺകുട്ടിയെ പലരുടേയും മുമ്പിലെത്തിച്ചെന്നും ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നുമാണ് കേസ്. കേസ് രജിസ്റ്റർ ചെയ്തതോടെ പ്രതികൾ കേരളത്തിൽനിന്ന് മുങ്ങി. കേസിന്റെ അന്വേഷണത്തിനിടെ പ്രതികൾ ഒറീസയിലെ ഭദ്രക് റെയിൽവേ സ്റ്റേഷൻ ഭാഗത്തുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ടൗൺ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ജിതേഷിന്റെ നിർദേശപ്രകാരം സബ് ഇൻസ്പെക്ടർ സജി ഷിനോബ്, എസ്സിപിഒ വന്ദന, സിപിഒമാരായ സോണി നെരവത്ത്, ജിതിൻ,…
കൊല്ലം: ദേശവിരുദ്ധപ്രസ്താവന നടത്തിയെന്ന് ആരോപിച്ച് സംവിധായകനും റിയാലിറ്റോ ഷോ താരവുമായ അഖില്‍ മാരാര്‍ക്കെതിരെ പരാതിയുമായി ബിജെപി. കൊട്ടാരക്കര മണ്ഡലം കമ്മിറ്റിയാണ് അഖില്‍ മാരാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയത്. ഓപ്പറേഷന് സിന്ദൂറിനെത്തുടര്‍ന്ന് പാകിസ്താനുമായുണ്ടായ സംഘര്‍ഷത്തില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ ധാരണയില്‍ എത്തിയതില്‍ അഖിലിന്റെ വിമര്‍ശനത്തിനെതിരെയാണ് പരാതി. സാമൂഹികമാധ്യമങ്ങളിലായിരുന്നു അഖിലിന്റെ വിവാദപരാമര്‍ശം. വിവാദമായതിനെത്തുടര്‍ന്ന് പോസ്റ്റ് നീക്കി. അഖിലിന്റേത് ദേശവിരുദ്ധപ്രവര്‍ത്തനമാണെന്നാണ് ബിജെപി ആരോപണം. ‘അഖില്‍ ഫെയ്സ്ബുക്കിലൂടെ നടത്തിയത് രാജ്യവിരുദ്ധപ്രസ്താവനയാണ്. പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായി ഇന്ത്യ ഒറ്റക്കെട്ടായി പാകിസ്താനെതിരെ തിരിച്ചടിക്കുമ്പോള്‍ തികച്ചും രാജ്യവിരുദ്ധമായ പ്രസ്താവനയാണ് അഖില്‍ മാരാര്‍ നടത്തിയത്’, ബിജെപി നേതാവ് അനീഷ് കിഴക്കേക്കര ആരോപിച്ചു.
മനാമ: സമൂഹത്തിൽ ജോലി കിട്ടാതെയോ, മറ്റു കാരണങ്ങളാലോ ബുദ്ധിമുട്ട് അനുഭവിക്കുന്ന അംഗങ്ങളെ സഹായിക്കുന്നതിനായുള്ള ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ അസോസിയേഷൻ, ഐസിആർഎഫ് ബഹ്റൈൻറെ സംരഭത്തിന് ന്യൂ ഹൊറൈസൺ സ്കൂൾ (എൻഎച്ച്എസ്) ഡ്രൈറേഷൻ കിറ്റുകൾ സംഭാവന ചെയ്തു. എൻഎച്ച്എസ് ചെയർമാൻ ജോയ് മാത്യു, പ്രിൻസിപ്പൽ വന്ദന സതീഷ്, ഐസിആർഎഫ് ഉപദേഷ്ടാവ് ഡോ. ബാബു രാമചന്ദ്രൻ, ജനറൽ സെക്രട്ടറി അനീഷ് ശ്രീധരൻ, അംഗം ദീപ്ഷിക എന്നിവരുടെ സാന്നിധ്യത്തിൽ ഈ സംരംഭത്തിന് നേതൃത്വം നൽകിയ ആവേശഭരിതരായ വിദ്യാർത്ഥികൾ കിറ്റുകൾ കൈമാറി. ഭക്ഷ്യസഹായം ആവശ്യമുള്ളവർക്കും ഇത്തരം മഹത്തായ പ്രവർത്തനത്തിന് സംഭാവന നൽകാൻ ആഗ്രഹിക്കുന്നവർക്കും ഐസിആർഎഫ് ഹെൽപ്പ്ലൈൻ നമ്പറുകളിൽ വിളിക്കാം – 35990990 അല്ലെങ്കിൽ 38415171.
ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ഭാരവാഹികൾ നോർക്ക റൂട്ട്സ് വൈസ് ചെയർമാനെ സന്ദർശിച്ചു നിവേദനം നൽകി
മനാമ: ബഹ്റൈനിൽ ഔദ്യോഗിക സന്ദർശനത്തിനായി എത്തിയ നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണനെ സന്ദർശിച്ചുകൊണ്ട് ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികൾ പ്രവാസി മലയാളികളെ അലട്ടുന്ന സുപ്രധാന പ്രശ്നങ്ങളുടെ അടിയന്തിര പരിഹാരത്തിനായി നിവേദനം സമർപ്പിച്ചു. നിവേദനത്തിൽ പരാമർശിക്കപ്പെട്ടിട്ടുള്ള വിഷയങ്ങൾ അതീവ ഗൗരവമുള്ളവയാണെന്നും അത്തരം പ്രശ്നങ്ങൾ അടിയന്തിരമായി പരിഹരിക്കപ്പെടാൻ വേണ്ട നടപടികൾ അനുഭാവപൂർവ്വം സ്വീകരിക്കാമെന്നും ചർച്ചകൾക്കു ശേഷം അദ്ദേഹം ബഹ്റൈൻ മലപ്പുറം ഡിസ്റ്റിക് ഫോറം ഭാരവാഹികളെ അറിയിച്ചു. കേരളത്തിൽ നിന്നുള്ള പ്രവാസികളിൽ ബഹു ഭൂരിഭാഗവും ഗൾഫ് രാജ്യങ്ങളിൽ ആണെന്നിരിക്കെ ഇവിടെയുള്ള മലയാളികൾക്ക് സംസ്ഥാന സർക്കാർ സർവീസുകളിലേക്കുള്ള മത്സര പരീക്ഷകൾ എഴുതുവാനുള്ള പി.എസ്. സി പരീക്ഷാ കേന്ദ്രം ബഹറിനിൽ അനുവദിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കുക. നോർക്കയുടെ പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷിച്ചവർക്ക് അത് ലഭിക്കുന്നതിനുള്ള കാലതാമസം ഒഴിവാക്കുന്നതിനായി വേണ്ട നടപടികൾ സ്വീകരിക്കുക. പ്രവാസി തിരിച്ചറിയൽ കാർഡിന് അപേക്ഷിക്കാൻ ആറുമാസം കുറഞ്ഞത് വിസ കാലാവധി വേണം എന്ന നിബന്ധന എടുത്ത് കളയുക. ഇപ്പോ ബഹ്റൈനിൽ…
മനാമ: ബഹ്റൈനിൽ നിന്നും ഭാര്യയുടെ ചികിത്സാർത്ഥം നാട്ടിലേക്ക് പോകുകയും പിന്നീട് ഒരു അപകടത്തിൽ പരിക്ക് പറ്റിയതിനാൽ പ്രവാസത്തിലേക്ക് തിരിച്ചു വരാനാവാതിരുന്ന കൊയിലാണ്ടി പൂക്കാട് സ്വദേശിക്ക് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മ്യൂണിറ്റി സഹായം കൈമാറി. കൊയിലാണ്ടിക്കൂട്ടം ബഹ്റൈൻ ചാപ്റ്റർ മുൻകൈ എടുത്ത്, ഡൽഹി, ഖത്തർ, റിയാദ്, യുഎഇ, കുവൈറ്റ്, കൊയിലാണ്ടി ചാപ്റ്ററുകളുടെ കൂടെ പങ്കാളിത്വത്തോടെ സമാഹരിച്ച 1,04,250 രൂപയാണ് കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിക്ക് വേണ്ടി കൊയിലാണ്ടി ചാപ്റ്റർ ചെയർമാൻ എ. അസീസ് മാസ്റ്റർ, പ്രസിഡണ്ട് റഷീദ് മൂടാടി, ബഹ്റൈൻ ചാപ്റ്റർ ട്രെഷറർ നൗഫൽ നന്തി, മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷ് പി. കെ. കൊയിലാണ്ടി ചാപ്റ്റർപ്രവർത്തകരായ മൊയ്തു കെ. വി, ഫാറൂഖ് പൂക്കാട്, ബിജീഷ് പൂക്കാട് (യു എ ഇ) എന്നിവർ കൈമാറിയത്. അപകടത്തിലെ പരിക്ക് കൂടാതെ ഷുഗർ കൂടി കാഴ്ച ശക്തിയും നഷ്ട്ടപ്പെട്ട പ്രസ്തുത പ്രവാസിയുടെ ചികിത്സ പതിനൊന്നാം ക്ലാസ്സിലും പത്താം ക്ലാസ്സിലും പഠിക്കുന്ന മക്കളുടെ വിദ്യാഭ്യസം എന്നിവക്കായി തുടർന്നും സഹായം ആവശ്യമുള്ള ഈ…
ലോക പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്റെ മേജര്‍ സല്‍മീന്‍ ഓവറോള്‍ ചാമ്പ്യനായി
മനാമ: തായ്ലന്റില് നടന്ന ലോക പവര്‍ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ബഹ്റൈന്‍ ആഭ്യന്തര മന്ത്രാലയത്തിലെ മേജര്‍ അബ്ദുല്ല അബ്ദുല്‍ വഹാബ് സല്‍മീന്‍ ഓവറോള്‍ ചാമ്പ്യനായി.ബെഞ്ച് പ്രസ് ഇനത്തില്‍ ഒന്നാം സ്ഥാനം നേടിയ സല്‍മീന്‍ സ്ക്വാറ്റ് വിഭാഗത്തില്‍ ആധിപത്യമുറപ്പിച്ചു. ഡെഡ്ലിഫ്റ്റ് മത്സരത്തിലും അദ്ദേഹം മികച്ച പ്രകടനത്തോടെ ആധിപത്യമുറപ്പിച്ചു. ഓവറോള്‍ കിരീടം നേടിയ അദ്ദേഹം ചാമ്പ്യന്‍ഷിപ്പ് ബെല്‍റ്റ് കരസ്ഥമാക്കി.മേജര്‍ സല്‍മീന്റെ മികച്ച നേട്ടത്തെ പബ്ലിക് സെക്യൂരിറ്റി സ്പോര്‍ട്സ് അസോസിയേഷന് പ്രസിഡന്റ് ബ്രിഗേഡിയര്‍ ഖാലിദ് അബ്ദുല്‍ അസീസ് അല്‍ ഖയാത്ത് പ്രശംസിച്ചു.
മനാമ: അസര്ബൈജാന് വിദേശകാര്യ മന്ത്രി ജെയ്ഹുന്‍ ബെയ്റാമോവ് മന് സന്ദര്‍ശനത്തിനെത്തി.ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മന്ത്രി ബെയ്റാമോവിനെ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, റിയാദില്‍ താമസിക്കുന്ന അസര്ബൈജാന് അംബാസഡര്‍ ഷാഹിന്‍ അബ്ദുല്ലയേവ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരനുമായി ബെയ്റാമോവ് കൂടിക്കാഴ്ച നടത്തി.
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസ് വിദ്യാർഥി മുഹമ്മദ് ഷഹബാസിനെ കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞു. പരീക്ഷാ ബോർഡാണ് ഫലം തടഞ്ഞത്. അന്വേഷണ പുരോഗതിക്കനുസരിച്ച് ആവശ്യമെങ്കിൽ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്നു ബോർഡ് അറിയിച്ചു. നേരത്തെ വിദ്യാർഥികളെ പരീക്ഷ എഴുതിക്കരുത് എന്ന ആവശ്യം ഉയർന്നിരുന്നു. ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ നിർദ്ദേശമനുസരിച്ച് കുട്ടികളെ പരീക്ഷ എഴുതിക്കുകയായിരുന്നു. വെള്ളിമാടുകുന്ന് ജുവനൈൽ ഹോമിൽ സുരക്ഷാ സംവിധാനം ഒരുക്കിയാണ് വിദ്യാർഥികളെ പരീക്ഷ എഴുതിച്ചത്. വിദ്യാർഥികളുടെ ജാമ്യ ഹർജി ഈ മാസം 13നു പരിഗണിക്കാനും മാറ്റിയിരുന്നു. ഫെബ്രുവരിയിലാണ് കേരളത്തെ നടുക്കിയ കൊലപാതകം. ഫെബ്രുവരി 27നു നടന്ന ഏറ്റുമുട്ടലിൽ സാരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മുഹമ്മദ് ഷഹബാസ് (15) മരിച്ചത്. ഒരു സംഘം വിദ്യാർഥികൾ ഷഹബാസിനെ ആസൂത്രിതമായി മർദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് കേസ്. മാർച്ച് ഒന്നിനാണ് ഷഹബാസ് മരിച്ചത്. വെഴുപ്പൂർ റോഡിലെ സ്വകാര്യ ട്യൂഷൻ സെന്ററിൽ പഠിച്ച ആറ് പത്താം ക്ലാസ് വിദ്യാർഥികളാണ്…
കൊച്ചി: കേരളത്തില്‍ സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ട്രാൻസ് വുമൺ നേഹക്ക് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി കൊടുത്ത ‘അന്തരം ‘എന്ന സിനിമക്ക് ശേഷം ഫോട്ടോ ജേർണലിസ്റ്റ് പി അഭിജിത്ത് സംവിധാനം ചെയ്യുന്ന തമിഴ് ഫീച്ചർ ഡോക്യുമെന്ററി ‘ഞാൻ രേവതി’യുടെ ട്രെയിലർ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിൽ ട്രെയിലറിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ സെക്കൻഡ് ലുക്ക് പോസ്റ്ററിനും അഭൂതപൂർവ്വമായ പ്രതികരണമാണ് ലഭിച്ചത്. മെയ് 12 ന് കോഴിക്കോട് വച്ച് നടക്കുന്ന ഐ. ഇ .എഫ്. എഫ്. കെ യിൽ ഇന്ത്യൻ സിനിമകളുടെ മത്സര വിഭാഗത്തിലും ജൂൺ 5 ന് മുംബൈയിൽ വച്ച് നടക്കുന്ന സൗത്ത് ഏഷ്യയിലെ വലിയ എൽ.ജി. ബി.ടി. ക്യു + ഫിലിംഫെസ്റ്റിവലുകളിലൊന്നായ കാഷിഷ് പ്രൈഡ് ഫിലിം ഫെസ്റ്റിവലിലും ചിത്രം പ്രദർശിപ്പിക്കും. പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ ‘ ദ ട്രൂത്ത് എബൗട്ട് മീ ‘ എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാൻസ്ജെൻഡർ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ…
കണ്ണൂർ: കരിവള്ളൂരിൽ കല്യാണ വീട്ടിൽ നിന്ന് 30 പവൻ സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. വരന്റെ ബന്ധുവായ യുവതിയാണ് പിടിയിലായത്. പ്രതിയായ കൂത്തുപറമ്പ് വേങ്ങാട് സ്വദേശിനി ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണ്. സ്വർണം കണ്ടാൽ ഭ്രമം തോന്നാറുണ്ടെന്നും അങ്ങനെയാണ് മോഷണം നടത്തിയതെന്നുമാണ് യുവതി പൊലീസിന് നൽകിയ മൊഴി. കല്യാണ ദിവസമായ മേയ് ഒന്നിന് രാത്രി ഏഴ് മണിയോടെ ആയിരുന്നു മോഷണം നടത്തിയത്. ഭർത്താവിന്റെ വീട്ടിലെ അലമാരയിൽ വൈകിട്ട് അഴിച്ചുവച്ച സ്വർണമാണ് മോഷണം പോയത്. പിടിക്കപ്പെടുമെന്നായപ്പോൾ ചൊവ്വാഴ്ച രാവിലെ വീട്ടുമുറ്റത്ത് കൊണ്ടുവച്ചെന്നും യുവതി പറഞ്ഞു. പ്ലാസ്റ്റിക് കവറിൽ കെട്ടി വീടിന് സമീപം ഉപേക്ഷിച്ച നിലയിലായിരുന്നു കണ്ടത്. കവർന്ന മുഴുവൻ സ്വർണാഭരണങ്ങളും കവറിൽ ഉണ്ടായിരുന്നു. സംഭവത്തിൽ പയ്യന്നൂർ പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു.