Author: News Desk

ഡാളസ്: ചങ്ങനാശ്ശേരി നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി ഡാളസ് യൂണിറ്റിന്റെ ഉദ്ഘാടനവും ക്രിസ്മസ് -ന്യൂ ഈയർ ആഘോഷവും ഡാലസിൽ നടന്നു. പരിപാടിയിൽ ഫ്രണ്ട്‌സ് ഓഫ് ചങ്ങനാശേരി (FOC) കൂട്ടായ്‌മയുടെ അഭ്യുദയകാംക്ഷികളും, സുഹൃത്തുക്കളും, ചങ്ങനാശ്ശേരിയിൽ നിന്നുള്ള മുൻ വിദ്യാർഥികളും പങ്കെടുത്തു. ഗാർലന്റ് കിയാ ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ ചങ്ങനാശ്ശേരി എംഎൽഎ അഡ്വ. ജോബ് മൈക്കിൾ, ലൈവിലെത്തി ഉദ്ഘാടനം നിർവഹിച്ചു. ചങ്ങനാശേരി കൂട്ടായ്മ ചങ്കും, സ്‍നേഹവുമാണെന്നു പറഞ്ഞ എംഎൽഎ സംഘടനക്കു ആശംസകളും അനുമോദനങ്ങളും അർപ്പിച്ചു. 2024-2025 എഫ് ഓ സി ഭാരവാഹികൾ – ടോമി നെല്ലുവേലിൽ (പ്രസിഡന്റ്), ജോസി ആഞ്ഞിലിവേലിൽ (വൈസ് പ്രസിഡന്റ്), സജി ജോസഫ് (സെക്രട്ടറി), സിജി ജോർജ് കോയിപ്പള്ളി (ട്രഷറർ), ഷേർളി ഷാജി നീരാക്കൽ , സോഫി കുര്യാക്കോസ് ചങ്ങങ്കരി (വനിതാ പ്രതിനിധികൾ ), അർജുൻ ജോർജ്ജ് (യൂത്ത്‌ പ്രതിനിധി), ബ്ലെസി ലാൽസൺ, സിജു കൈനിക്കര (ഇവന്റ് കോർഡിനേറ്റേഴ്‌സ്) എന്നിവരാണ് പുതുതായി ചുമതലയേറ്റ ഭാരവാഹികൾ. പ്രസിഡന്റ് ടോമി നെല്ലുവേലിൽ…

Read More

മനാമ: ബഹ്‌റൈനിൽ അനധിക്യത താമസക്കാരെയും നിയമവിരുദ്ധമായി ജോലി ചെയ്യുന്നവരെയും കണ്ടെത്തുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. നിയമ ലംഘനം കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനുമായി കഴിഞ്ഞ വർഷം 47,023 പരിശോധനകൾ നടത്തിയതായി ലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി അറിയിച്ചു. മുൻ വർഷങ്ങളേക്കാൾ 72.17 ശതമാനത്തിലധികം പരിശോധനകൾ നടത്താൻ കഴിഞ്ഞ വർഷം സാധിച്ചു. സ്ഥാപനങ്ങളിൽ 94.7 ശതമാനവും തൊഴിൽ, വിസ നിയമങ്ങൾ പാലിച്ച് പ്രവർത്തിക്കുന്നവയാണ്. പരിശോധനകളുടെ വർധനവാണ് സ്ഥാപനങ്ങളെ നിയമങ്ങൾ പാലിക്കാൻ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്. രാജ്യത്ത് 5,477 പേർ നാടുകടത്തലിലേക്ക് നയിച്ച നിയമനടപടികളിലൂടെ കടന്നുപോയി. നിയമം ലംഘിച്ച തൊഴിലാളികളെ നാടുകടത്തുന്നതിൻറെ എണ്ണത്തിൽ 202.8 ശതമാനം വർധനവാണ് മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉണ്ടായിട്ടുള്ളതെന്ന് എൽ.എം.ആർ.എ സിഇഒ നിബ്രാസ് താലിബ് വ്യക്തമാക്കി. നിയമങ്ങളുടെ പാലനം, ഉൽപാദനക്ഷമത, സാമ്പത്തിക വികസനം എന്നിവ ഉറപ്പാക്കുന്നതിനാണ് പരിശോധനകൾ ഊന്നൽ നൽകിയത്. നിയമ ലംഘകരായ തൊഴിലാളികൾക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറുകയും ചെയ്തു. പരിശോധനകൾ വിജയിപ്പിക്കുന്നതിന് സഹകരിച്ച നാഷണാലിറ്റി, പാസ്‌പോർട്ട് ആൻറ് റെസിഡൻറ്‌സ് അഫയേഴ്‌സ്,…

Read More

മനാമ: ഇന്ത്യൻ അംബാസിഡാർ വിനോദ് കെ. ജേക്കബ്മായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി. കെ, ട്രെഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, കെ. ടി. സലിം, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ്, സ്പോട്സ് വിംഗ് കൺവീനർ സുധി ചാത്തോത്ത് എന്നിവർ ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ഇഹ്‌ജാസ് അസ്ലമും സന്നിഹിതനായിരുന്നു. കെ. പി. എഫ് അംഗങ്ങൾക്കും പൊതു സമൂഹത്തിനുമായി ചെയ്തു വരുന്ന ജീവകാരുണ്യ, കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾ ഭാരവാഹികൾ അംബാസിഡറെ  ധരിപ്പിപ്പിക്കുകയും, ജനുവരി 26 ഇന്ത്യൻ റിപ്പബ്ലിക്ക് ഡേ ദിവസം കെ. പി. എഫ് നടത്തുന്ന രക്തദാന ക്യാമ്പിലേക്ക് അംബാസിഡറെ ക്ഷണിക്കുകയും ചെയ്തു. പാസ്സ്‌പോർട്ട് പുതുക്കി കിട്ടാൻ ഇപ്പോൾ നേരിടുന്ന കാലതാമസം ഒഴിവാക്കി കഴിയാവുന്നത്ര നേരത്തെ പാസ്സ്‌പോർട്ട് ലഭ്യമാക്കുവാൻ നടപടി എടുക്കണമെന്ന് അംബാസിഡറോട് അഭ്യർത്ഥിച്ചതായും കെ.…

Read More

മനാമ:  ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ഈ വർഷത്തെ സ്പെഷ്യൽ ബുള്ളറ്റിൻ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിൽ പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലമാണ് പ്രകാശന കർമ്മം നിർവഹിച്ചത്.

Read More

മനാമ: ബഹ്റൈനിൽ വരാന്ത്യ അവധിദിനങ്ങളിൽ മാറ്റം വരുത്താൻ പാർലമെൻറിൽ എംപിമാർ ശുപാർശ ചെയ്തു. ബഹ്‌റൈനിൽ വെള്ളി ശനി ദിവസങ്ങളിലാണ് പൊതുമേഖലകളിൽ ഈ അവധി ലഭിക്കുന്നത്. ഇതിനൊരു മാറ്റം വരുത്തി വാരാന്ത്യം ശനി-ഞായർ ദിവസങ്ങളിലേക്ക് മാറ്റാനാണ് എംപിമാർ നിർദ്ദേശിച്ചിരിക്കുന്നത്. ആഗോള വിപണികളുമായി അതിന്റെ സമ്പദ്‌വ്യവസ്ഥയെ മികച്ച രീതിയിൽ വിന്യസിക്കാൻ ഈ മാറ്റം സഹായകമാകും. ശനി-ഞായർ വാരാന്ത്യം പിന്തുടരുന്ന രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഗമമാക്കാനും ഇത് സഹായകമാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. അലി അൽ നുഐമിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് നിർദേശം മുന്നോട്ടുവച്ചത്. ഇത് പ്രകാരം തിങ്കൾ മുതൽ വ്യാഴം വരേയും വെള്ളിയാഴ്ചകളിൽ പകുതി ദിനവും പ്രവൃത്തിക്കുവാനും ശനി, ഞായർ ദിവസങ്ങൾ പൂർണ അവധിയാക്കി മാറ്റാനുമാണ് എംപിമാർ നിർദേശിച്ചിരിക്കുന്നത്. ഈ ഒരു നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം റിവ്യൂ കമ്മിറ്റിയുടെ മുന്നിലേക്ക് നൽകിയിരിക്കുകയാണ്. 2022 മുതൽ യു.എ.ഇയിലും ഈ ഒരു രീതി സ്വീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യ, മൊറോക്കോ തുടങ്ങിയ…

Read More

നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് ആശംസ നേര്‍ന്ന് മമ്മൂട്ടിയും മോഹലന്‍ലാലും. ഭാഗ്യയുടെ വിവാഹത്തലേന്ന് സൂപ്പര്‍ താരങ്ങള്‍ കുടുംബസമേതമാണ് എത്തിയത്. ഇവരെല്ലാമൊന്നിച്ചുള്ള ചിത്രം ചുരുങ്ങിയ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.സുരേഷ് ഗോപി, ഭാര്യ രാധിക, മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, ഭാര്യ സുചിത്ര, സുരേഷ് ഗോപിയുടെ മക്കളായ മാധവ്, ഭാഗ്യ, ഗോകുല്‍, ഭവ്‌നി എന്നിവരെ ചിത്രത്തില്‍ കാണാം. ജനുവരി പതിനേഴിനാണ് ഭാഗ്യ സുരേഷിന്റേയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്. അടുത്തിടെ ഭാഗ്യ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു. വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഭാഗ്യയുടേയും ശ്രേയസിന്റെ സംഗീത് ചടങ്ങുകള്‍ നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്. സിനിമാ മേഖലയില്‍ അഹാന കൃഷ്ണ, വിന്ദുജ മേനോന്‍ എന്നിവര്‍…

Read More

കൊച്ചി: കൊച്ചിയില്‍ പ്രവര്‍ത്തകരെ ആവേശംകൊള്ളിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ. റോഡിന്റെ ഇരുവശവും നിറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നല്‍കി പ്രധാനമന്ത്രിയെ സ്വീകരിച്ചു. എറണാകുളം കെപിസിസി ജങ്ഷനില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രധാനമന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്ററായിരുന്നു റോഡ് ഷോ. വൈകിട്ട് 7.40ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ.പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാത്രി 8.10ഓടെ റോഡ് ഷോ ഗസ്റ്റ് ഹൗസിന് മുന്നില്‍ സമാപിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍…

Read More

ഇടുക്കി: ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കാതെ പെണ്‍കുട്ടികളെ വിവാഹത്തിലേക്ക് തള്ളിവിടുന്ന പ്രവണ സംസ്ഥാനത്ത് എല്ലായിടത്തുമുണ്ടെന്നും പട്ടികവര്‍ഗ മേഖലയില്‍ ഇതിന്റെ വ്യാപ്തി വളരെ കൂടുതലാണെന്നും വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ഇടുക്കി ജില്ലാതല ക്യാമ്പിന്റെ ഭാഗമായി മറയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. പട്ടികവര്‍ഗ മേഖലയിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം. വിദ്യാഭ്യാസത്തിനിടയിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു തടയിടേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍, മികച്ച പഠനസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതു പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വിദ്യാര്‍ഥികള്‍ക്കു കഴിയണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പൈലറ്റ് പരിശീലനം ഉള്‍പ്പെടെ ഒരുക്കി നല്‍കി കൈപിടിച്ചു ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട ഒട്ടനവധി കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഈ നയത്തിന്റെ ഭാഗമായി പരിശീലനം ലഭിക്കുകയും തുടര്‍ന്ന് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്. പട്ടികവര്‍ഗ ക്യാമ്പിന്റെ ഭാഗമായി…

Read More

തിരുവനന്തപുരം :  എസ്എഫ്ഐ നേതാക്കൾക്ക് മാർക്ക് കൂട്ടി കൊടുക്കുന്നത് ‘കാലിക്കറ്റി’ൽ തുടർക്കഥയാകുന്നു. 2009 ൽ സർവ്വകലാശാലയുടെ വിമൻസ് സ്റ്റഡീസ് എം.എ കോഴ്സിന് പഠിച്ചിരുന്ന SFI സംസ്ഥാന നേതാവായിരുന്ന കെ. ഡയാനയ്ക്ക് പത്തുവർഷം കഴിഞ്ഞ് ഇന്റെണൽ പരീക്ഷയിൽ 21 മാർക്ക് അധികവുമായി നൽകിയത് വിവാദമായതിന് സമാനമായാണ് ഇപ്പോൾ പൂജ്യം മാർക്ക് ലഭിച്ച മറ്റൊരു എസ്എഫ്ഐ നേതാവായ കെ. ആകാശിന് ഇന്റെർണൽ പരീക്ഷയിൽ ആറ് മാർക്ക് കൂട്ടിക്കൊടുത്ത് BSc പരീക്ഷ ജയിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അക്കാദമിക് കൗൺസിലിന്റെ റെഗുലേഷന് വിരുദ്ധമായാണ് ഇന്റെണൽ മാർക്ക് കൂട്ടി നൽകിയതെന്ന് ആദ്യമാർക്ക്‌ ദാനം സംബന്ധിച്ച ചോദ്യത്തിന് നിയമസഭയ്ക്ക് സർവ്വകലാശാല മറുപടി നൽകിയിരുന്നു. ഇപ്പോൾ എസ്എഫ്ഐയുടെ മറ്റൊരു നേതാവിന് ആറു മാർക്ക് കൂട്ടിനൽകി വിജയിപ്പിച്ചതും സർവകലാശാല റെഗുലേഷന് വിരുദ്ധമാണ്. സർവകലാശാല സിൻഡിക്കേറ്റ് പരിശോധിച്ചു തള്ളിക്കളഞ്ഞ മാർക്ക്‌ ദാനഅപേക്ഷയാണ് ഇപ്പോൾ നിലവിലിരിക്കുന്ന നോമിനേറ്റഡ് സിൻഡിക്കേറ്റ് അനധികൃതമായി അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിലിനല്ലാതെ, കോളേജ് പ്രശ്ന പരിഹാര സമിതിക്കോ സിൻഡിക്കേറ്റിനോ റെഗുലേഷനിൽ ഇളവ്…

Read More

തിരുവനന്തപുരം: കവി പ്രഭാ വർമ്മയുടെ പുതിയ കാവ്യസമാഹാരം കവിയും രാജ്യസഭാംഗവുമായ കനിമൊഴി കരുണാനിധി പ്രകാശനം ചെയ്യുന്നു. 18 ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടക്കുന്ന ചടങ്ങിൽ കവിയും ഭരതനാട്യം നർത്തകിയുമായ ഡോ. രാജശ്രീ വാര്യർ ആദ്യ പുസ്തകം ഏറ്റുവാങ്ങും. മുൻ ചീഫ് സെകട്ടറി ആർ.രാമചന്ദൻ നായർ അധ്യക്ഷത വഹിക്കും. ഡോ. സി. ഉദയ കല, എസ്. ഡോ കായംകുളം യൂനുസ്, എസ് മഹാദേവൻ തമ്പി , രവി ഡി.സി എന്നിവർ പങ്കെടുക്കും. ഡോ. കെ.ആർ ശ്യാമ കവിത ആലപിക്കും.

Read More