What's Hot
- കെ എസ് യു നാളെ സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കും
- മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം:പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചു;അനാസ്ഥ കാണിച്ചവർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി
- ‘നിമിഷപ്രിയയുടെ ക്രൂരത മറച്ച് പാവമായി ചിത്രീകരിക്കുന്നു, ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല’; കേരളത്തിലെ മാധ്യമങ്ങള്‍ക്കെതിരെ തലാലിന്റെ സഹോദരന്
- ബഹ്റൈനിലെ നാഷണൽ ഇൻഫ്ലുവൻസ സെൻ്ററിന് വീണ്ടും മികവിനുള്ള ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ
- അല്‍ ഫത്തേഹ് ഹൈവേ വീതികൂട്ടൽ ആരംഭിച്ചു
- അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമങ്ങളിൽ റിപ്പോര്‍ട്ട്
- ബഹ്റൈൻ കിരീടാവകാശിയും അമേരിക്കൻ പ്രസിഡന്റും കൂടിക്കാഴ്ച നടത്തി
- ഐ.വൈ.സി.സി ബഹ്റൈൻ അനുശോചനം രേഖപ്പെടുത്തി.
Author: News Desk
ആഭ്യന്തര വകുപ്പ് മികച്ച നിലയിൽ; ‘എന്നെ അധിക്ഷേപിക്കുന്നവരും പൊലീസില്‍ ഉണ്ടാവും, ആളുകളുടെ അഭിപ്രായമൊന്നും മാറ്റാനാവില്ലല്ലോ’
കൊച്ചി: സംസ്ഥാന ആഭ്യന്തര വകുപ്പ് മികച്ച നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന് വകുപ്പിനെതിരായ ആക്ഷേപങ്ങള്‍ മുഖ്യമന്ത്രി തള്ളി. ഈ സര്‍ക്കാരിന്റെ കാലത്ത് കേരള പൊലീസ് കൂടുതല്‍ പ്രതികരണശേഷിയുള്ളതായി മാറിയിരിക്കുന്നു. പൗര കേന്ദ്രീകൃത സമീപനത്തോടെ പൊലീസ് സേന പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ നിരവധി പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സപ്രസിന്റെ എക്‌സ്പ്രസ് ഡയലോഗ്‌സില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. പൊലീസിന് പൂര്‍ണ സ്വാതന്ത്ര്യമൊന്നും നല്‍കിയിട്ടില്ല. അതേസമയം ശരിയായ കാര്യം ചെയ്യാനുള്ള സ്വാതന്ത്ര്യം അവര്‍ക്ക് നല്‍കിയിട്ടുണ്ട്. പൊലീസിന് സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ കഴിയണം. അത് നല്ല കാര്യമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. പാര്‍ട്ടിയും അങ്ങനെയാണ് കരുതുന്നത്. പൊലീസും സര്‍വീസ് മേഖല ഒന്നാകെയും സമൂഹത്തിന്‍റെ പരിഛേദമാണ്. എല്ലാ വിധത്തിലുള്ള ആളുകളും അതിലുണ്ടാവും. സര്‍ക്കാരിന്‍റെ പ്രതിനിധി എന്ന നിലയില്‍ എന്നെ വല്ലാതെ അധിക്ഷേപിക്കുന്നവരും അതില്‍ കാണും. ആളുകളുടെ അഭിപ്രായമൊന്നും മാറ്റാനാവില്ലല്ലോ. ജനാധിപത്യത്തിന്‍റെ രീതി അതല്ലേ.- മുഖ്യമന്ത്രി പറഞ്ഞു. മുമ്പ്, സിപിഎം അധികാരത്തിലിരിക്കുമ്പോഴെല്ലാം പാര്‍ട്ടിയാണ് പൊലീസിനെ…
തുർക്കി വേണ്ട, കടുത്ത നിലപാടുമായി ബോംബെ ഐഐടിയും; സര്‍വകലാശാലകളുമായുള്ള കരാറുകൾ റദ്ദാക്കി
ദില്ലി: തുർക്കി പാകിസ്ഥാന് സൈനിക സഹായം നൽകിയതിന് പിന്നാലെ ഇന്ത്യ – തുർക്കി ഭിന്നത രൂക്ഷമാവുകയാണ്. തുർക്കിയിൽ നിന്നുള്ള സാധനങ്ങളുടെ ഇറക്കുമതി നിർത്തി വ്യാപാരികളടക്കം രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ ബോംബെ ഐഐടിയും കടുത്ത നിലപാട് സ്വീകരിച്ചിരിക്കുകയാണ്. തുര്‍ക്കി സര്‍വകലാശാലകളുമായുള്ള കരാറുകൾ ഐഐടി ബോംബെ റദ്ദാക്കി. ഇന്ത്യ-പാക് സംഘര്‍ഷത്തില്‍ തുര്‍ക്കി, പാകിസ്താനൊപ്പം നിലകൊണ്ടതിന് പിന്നാലെയാണ് തീരുമാനം. ദേശ സുരക്ഷ മുന്‍നിര്‍ത്തിയാണ് നടപടിയെന്ന് ഐഐടി ബോംബെ അറിയിച്ചു. ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസും (ടിസ്) തുർക്കിയിലെ സ്ഥാപനങ്ങളുമായുള്ള കരാറുകൾ അവസാനിപ്പിച്ചു. നേരത്തെ ജെഎന്‍യും, ജാമിയ എന്നിവയടക്കം നിരവധി സർവകലാശാലകൾ സമാനമായ നടപടി സ്വീകരിച്ചിരുന്നു. തുര്‍ക്കി പാക്കിസ്ഥാന് സൈനിക സഹായം നല്‍കിയതിന് പിന്നാലെ ഇന്ത്യന്‍ വ്യാപാരികള്‍ തുര്‍ക്കി ആപ്പിളുകളുടെ ഇറക്കുമതി പൂര്‍ണമായി നിര്‍ത്തിയിരുന്നു. ഇതിനോടകം ഇറക്കുമതി ചെയ്ത ആപ്പിളുകള്‍ പലരും കോള്‍ഡ് സ്റ്റോറേജിലേക്കുമാറ്റി. വ്യാപാരികള്‍ മാത്രമല്ല, ഉപഭോക്താക്കളും തുര്‍ക്കി ആപ്പിളുകളോട് മുഖം തിരിക്കുകയാണെന്ന് ദില്ലിയിലെ ഹോള്‍സെയില്‍ ഡീലര്‍മാര്‍ പറയുന്നു. പാകിസ്ഥാൻ അനുകൂല നിലപാട് സ്വീകരിച്ച…
മനാമ: ഈ വർഷത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്‌കൂൾ വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവച്ചു. സ്‌കൂളിന് 98.73% എന്ന മികച്ച വിജയശതമാനം കരസ്ഥമാക്കാൻ സാധിച്ചു. ആകെ 631 വിദ്യാർത്ഥികൾ പരീക്ഷയെഴുതി, 34 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ1 ഗ്രേഡുകൾ നേടി. സ്കൂൾ ടോപ്പർമാർ: 500 ൽ 493 മാർക്ക് (98.6%) നേടി ജോയൽ സാബു സ്കൂൾ ടോപ്പർ ആയി. സ്കൂളിൽ നടന്ന സിബിഎസ്ഇ ഫിസിക്കൽ പരീക്ഷകളുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്. ശ്രേയ മനോജ് 492 മാർക്ക് (98.4%) നേടി രണ്ടാം സ്ഥാനം നേടി. ആരാധ്യ കനോടത്തിൽ 488 മാർക്ക് (97.6%) നേടി മൂന്നാം സ്ഥാനം നേടി. വിവിധ വിഭാഗങ്ങളിലെ ജേതാക്കൾ : ഹ്യുമാനിറ്റീസ് സ്ട്രീം – 100% വിജയശതമാനംഹ്യുമാനിറ്റീസ് സ്ട്രീമിലെ 55 വിദ്യാർത്ഥികളും പരീക്ഷ ജയിച്ചു. ഒന്നാം സ്ഥാനം : ശ്രേയ മനോജ് – 492 മാർക്ക് രണ്ടാം സ്ഥാനം: ഇഷിക പ്രദീപ് – 485 മാർക്ക്…
മനാമ: ദാറുൽ ഈമാൻ കേരള മദ്റസ റിഫ കാംപസിൽ സംഘടിപ്പിച്ച പ്രവേശനോത്സവം സാമൂഹിക പ്രവർത്തകൻ ലത്തീഫ് ആയഞ്ചേരി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻ്റ് അബ്ദുൽ ആദിൽ, ഡോ. ഫെമിൽ, അഹ് മദ് റഫീഖ്, മൂസ കെ. ഹസൻ, നസിയ ബുഖാരി തുടങ്ങിയവർ ആശംസകൾ നേർന്നു. മുഹമ്മദ് അബ്ദുല്ലയുടെ തിലാവത്തോടെ ആരംഭിച്ച പരിപാടിയിൽ വൈസ് പ്രിൻസിപ്പൽ അശ്റഫ് പി.എം അധ്യക്ഷത വഹിക്കുകയും സി.എം മുഹമ്മദലി മദ്റസയെ പരിചയപ്പെടുത്തി സംസാരിക്കുകയും സൗദ പേരാമ്പ്ര സമാപനം നിർവഹിക്കുകയും ചെയ്തു. സക്കീർ ഹുസൈൻ, മുഹമ്മദ് ശരീഫ്, മുഹമ്മദ് ഫാറൂഖ്, ഷൈമില, ഷംല, ഷാനി സക്കീർ, നസീല ഷഫീഖ് പിഎസ്എം ശരീഫ്,അനീസ് വി. കെ, ഉബൈസ്, ഇർഷാദ് കുഞ്ഞിക്കനി, ഡോ. സാബിർ, യൂനുസ് രാജ്, സമീർ ഹസൻ, ഫാത്തിമ സാലിഹ്, ഹെന ഹാരിസ്, അൻസിയ, ബുഷ്‌റ കടവത്ത്, ശിഫ സാബിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
മനാമ:ഇക്കഴിഞ്ഞ മാർച്ചിൽ നടന്ന സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ഇന്ത്യൻ സ്കൂൾ വീണ്ടും അക്കാദമിക മികവ് തെളിയിച്ചു. പരീക്ഷ എഴുതിയ 832 വിദ്യാർത്ഥികളും തിളക്കമാർന്ന വിജയം കൈവരിച്ചു. 100% വിജയ നേട്ടം വിദ്യാഭ്യാസത്തിൽ ഉന്നത നിലവാരത്തോടുള്ള സ്കൂളിന്റെ പ്രതിബദ്ധതയുടെ തെളിവായി. 69 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങളിലും എ ഗ്രേഡുകൾ നേടി. സ്കൂൾ ടോപ്പർമാർ: ദേവരത് ജീവൻ – 500 ൽ 491 മാർക്ക് (98.2%) രാജീവൻ രാജ്കുമാർ – 488 മാർക്ക് (97.6%) ദേവ നന്ദ പെരിയൽ – 487 മാർക്ക് (97.4%) ജോമിയ കണ്ണനായിക്കൽ ജോസഫ് – 487 മാർക്ക് (97.4%) പ്രധാന സവിശേഷതകൾ: എല്ലാ വിഷയങ്ങളിലും 69 വിദ്യാർത്ഥികൾക്ക് എ ഗ്രേഡുകൾ ലഭിച്ചു 19 വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളിലും എ വൺ ഗ്രേഡുകൾ ലഭിച്ചു 10.6% വിദ്യാർത്ഥികൾക്ക് മൊത്തം 90% ഉം അതിൽ കൂടുതലും സ്കോർ ലഭിച്ചു 48.3% വിദ്യാർത്ഥികൾക്ക് 75% ഉം അതിൽ കൂടുതലും സ്കോർ ലഭിച്ചു…
കണ്ണൂരില്‍ ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കിയത് മുതലെടുത്ത് ലൈംഗിക ചൂഷണം; വയോധികന്‍ ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍
കണ്ണൂർ: ബാങ്ക് ലോണ്‍ എടുത്ത് നല്‍കിയതിന്റെ പേരില്‍ പെണ്‍കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ വയോധികന്‍ ഉള്‍പ്പടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പാതിരിയാട് സ്വദേശി ഷാജി, കൂത്തുപറമ്പ് സ്വദേശികളായ ജിനേഷ്, അഹമ്മദ് കുട്ടി എന്നിവരാണ് അറസ്റ്റിലായത്. ഒരു വര്‍ഷത്തിലേറെയാണ് പെണ്‍കുട്ടി അതിക്രമം നേരിട്ടത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണ് അതിക്രമത്തിനിരയായത്. കഴിഞ്ഞ വര്‍ഷമാണ് സംഭവങ്ങളുടെ തുടക്കം. സമൂഹമാധ്യമങ്ങളിലൂടെയാണ് കേസിലെ മുഖ്യപ്രതി ഷാജി പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. പെണ്‍കുട്ടിയുടെ സാമ്പത്തികാവസ്ഥ മനസിലാക്കി അത് മുതലെടുത്തായിരുന്നു ചൂഷണം. പെണ്‍കുട്ടി പ്ലസ്ടുവിന് ഉയര്‍ന്ന മാര്‍ക്കോടെ പാസായിരുന്നു. എന്നാല്‍, കുടുംബത്തിലെ സാമ്പത്തികാവസ്ഥ കാരണം ആഗ്രഹിച്ച തുടര്‍പഠനത്തിന് സാധിച്ചിരുന്നില്ല. ഇതുമനസിലാക്കി വായ്പയെടുത്തു നല്‍കാമെന്ന് കുട്ടിക്ക് വാഗ്ദാനം നല്‍കുകയായിരുന്നു. തുടര്‍ന്ന് അഹമ്മദ്കുട്ടിയുടെയും ജിനേഷിന്റെയും സഹായത്തോടെ കൂട്ടുപറമ്പിലെ ഒരു ബാങ്കില്‍ നിന്ന് 25000 രൂപ വായ്പ എടുത്ത് നല്‍കി. ഇതിന്റെ പേരിലായിരുന്നു ചൂഷണം. ബെണ്‍കുട്ടി പിന്നീട് ബെംഗളൂരുവിലേക്ക് പഠിക്കാന്‍ പോയി. വിദ്യാഭ്യാസ ആവശ്യത്തിനാണ് പെണ്‍കുട്ടിക്ക് ലോണ്‍ എടുത്തുനല്‍കിയത്. ബെംഗളൂരു, കൂത്തുപറമ്പ് എന്നിവിടങ്ങളില്‍ വെച്ചായികരുന്നു പീഡനം. അറസ്റ്റിലായ…
വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; ദുരിതാശ്വാസ മാനദണ്ഡം പുതുക്കി സർക്കാർ
തിരുവനന്തപുരം: മനുഷ്യ – വന്യജീവി സംഘര്‍ഷം സംസ്ഥാനം സവിശേഷ ദുരന്തമായി പ്രഖ്യാപിച്ച സാഹചര്യത്തില്‍ പുതുക്കിയ ദുരിതാശ്വാസ മാനദണ്ഡവും വിവിധ വകുപ്പുകളുടെ ചുമതലയും സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം നല്‍കും. ദുരന്ത പ്രതികരണനിധിയില്‍നിന്ന് 4 ലക്ഷം രൂപയും വനംവകുപ്പിന്റെ തനതു ഫണ്ടില്‍നിന്ന് 6 ലക്ഷം രൂപയുമാണ് നല്‍കുന്നത്.
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്. ആനാട് സ്വദേശി വിമൽ (37) നെയാണ് നെടുമങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. നെടുമങ്ങാട് – പുലിപ്പാറ സ്വദേശിനികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് എടുത്തിരിക്കുന്നത്. രണ്ട് പേരിൽ നിന്നുമായി ആറരലക്ഷം രൂപയും 5 പവൻ സ്വർണ്ണവും വാങ്ങിയ ശേഷം മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചു. വിവാഹം കഴിക്കുന്നവരെ രജിസ്റ്റർ ചെയ്യുന്നതാണ് ഇയാളുടെ രീതി. 6 മാസം മുതൽ 1 വർഷം വരെ കൂടെ താമസിക്കും. തുടർന്ന് അടുത്ത വിവാഹം കഴിക്കും. ഇയാൾക്ക് എതിരെ വഞ്ചന, തട്ടിയെടുക്കൽ കേസുകളും നെടുമങ്ങാട് പോലീസ് സ്‌റ്റേഷനിൽ നിലവിലുണ്ട്. ടാക്സി ഡ്രൈവറായി ജോലി ചെയ്യുകയാണ് വിമൽ.
തിരുവല്ലയിൽ ബവ്റിജസ് ഔട്ട്‌ലെറ്റിൽ വൻ തീപിടിത്തം; കെട്ടിടം പൂർണമായും കത്തി നശിച്ചു, ലക്ഷങ്ങളുടെ നാശനഷ്ടം
പത്തനംതിട്ട: തിരുവല്ല പുളിക്കീഴ് ബവ്റിജസ് ഔട്ട്‌ലെറ്റിൽ വൻ തീപിടിത്തം. ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ഔട്ട്‌ലെറ്റിന്റെ കെട്ടിടവും ഗോഡൗണും പൂർണമായും കത്തിനശിച്ചു. തിരുവല്ലയിൽനിന്ന് എത്തിയ ഏഴ് അഗ്നിരക്ഷാ സേന യൂണിറ്റുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. ഔട്ട്‌ലെറ്റിന്റെ പിൻവശത്ത് വെൽഡിങ് പണികൾ നടക്കുന്നുണ്ടായിരുന്നു. ഇതിൽനിന്നു തീ പടർന്നത് ആകാമെന്നാണ് പ്രാഥമിക നിഗമനം. അലൂമിനിയം ഷീറ്റിന്റെ മേൽക്കൂരയുള്ള കെട്ടിടം പൂർണമായും കത്തി നശിച്ചു. ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിരിക്കുന്നത്.
മനാമ: വൈവിധ്യമാര്‍ന്ന പരിപാടികളോടെ ഷിഫ അല്‍ ജസീറ ഹോസ്പിറ്റലും മെഡിക്കല്‍ സെന്ററുകളും അന്താരാഷ്ട്ര നഴ്‌സസ് ദിനം ആഘോഷിച്ചു. പരിപാടിയില്‍ ഷിഫ അല്‍ ജസീറയിലെ നഴ്‌സ്മാരെ പ്രത്യേക മെമന്റോ നല്‍കി ആദരിച്ചു. നമ്മുടെ നഴ്‌സുമാര്‍, നമ്മുടെ ഭാവി- നഴ്‌സുമാരുടെ ക്ഷേമം ഉറപ്പാക്കുന്നത് സമ്പദ് വ്യവസ്ഥ ശക്തമാക്കുന്നു എന്ന പ്രമേയത്തിലായിരുന്നു ഇത്തവണ നഴ്‌സസ് ദിനാഘോഷം. ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ നടന്ന ആഘോഷ പരിപാടിയില്‍ മുതിര്‍ന്ന നഴ്‌സും ഒടി, പെി അഡ്മിനിസ്ട്രറുമായ റേയ്ച്ചല്‍ ബാബു നഴ്‌സസ് ദിന സന്ദേശം നല്‍കി. കണ്‍സള്‍ട്ടന്റ് സര്‍ജന്‍ സുല്‍ഫീക്കര്‍ അലി, സപെഷ്യലിസ്റ്റ് പീഡിയാട്രീഷ്യന്‍ ഡോ. കുഞ്ഞിമൂസ, ഡോ. ബിന്‍സി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നഴ്‌സുമാര്‍ മെഴുകുതിരിയുമായി പ്രതിജ്ഞയെടുത്തു. മായാ അജയന്‍ പ്രതജ്ഞ ചൊല്ലിക്കൊടുത്തു. കേക്ക് കട്ടിംഗും റാഫിള്‍ ഡ്രോയും അരങ്ങേറി. റാഫിള്‍ ഡ്രോയില്‍ ഷബ്‌ന നസീറിന് ഒന്നാം സമ്മനവും രേഷ്മക്ക് രണ്ടാം സമ്മാനവും ലിന്‍സി ചെറിയാന് മൂന്നാം സമ്മാനവും ലഭിച്ചു. സ്‌പെഷ്യലിസ്റ്റ് പീഡീയാട്രീഷ്യന്‍ ഡോ. ഡേവിസ് കുഞ്ഞിപ്പാലു ഗാനം…