- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
- മഴയും കാറ്റും മൂലം നിർമ്മാണം നടക്കുന്ന കെട്ടിടത്തിൽ കയറിനിന്നു; റാസൽഖൈമയിൽ കല്ല് ദേഹത്ത് പതിച്ച് മലയാളി യുവാവ് മരിച്ചു.
- ‘ഓർഡർ ഓഫ് ഒമാൻ’; പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പരമോന്നത ബഹുമതി
- 14 ലക്ഷം രൂപയുടെ ഇലക്ട്രിക് കേബിൾ മോഷ്ടിച്ചു, ബഹ്റൈനിൽ രണ്ട് ഏഷ്യാക്കാർ പിടിയിൽ
- പത്മകുമാറിനെതിരെ നടപടി എടുത്തില്ല, ശബരിമല സ്വർണ്ണക്കൊളളക്കേസ് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി; സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റിൽ വിമർശനം
- ബിജെപി അധികാരത്തിലേറും മുന്നേ തിരുവനന്തപുരം കോർപ്പറേഷനിലെ 200 കോടി ട്രഷറിയിലേക്ക് മാറ്റാൻ സർക്കാർ നിർദേശം, ആരോപണം കടുപ്പിച്ച് പ്രതിഷേധവുമായി ബിജെപി
- ഒ സദാശിവന് കോഴിക്കോട് മേയര്‍ സ്ഥാനാര്‍ഥി; സിപിഎം ജില്ലാ കമ്മിറ്റിയില്‍ തീരുമാനം
Author: News Desk
അരുണാചൽ പ്രദേശ് ഇന്ത്യയുടേതല്ലെന്ന് ചൈന; എത്ര നിരാകരിച്ചാലും വസ്തുത മറയ്ക്കാനാവില്ല, അരുണാചൽ ഇന്ത്യയുടേത്; ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ
ദില്ലി: അരുണാചൽ പ്രദേശ് ഇന്ത്യയുടേതല്ലെന്ന ചൈനീസ് പ്രസ്താവനയ്ക്കെതിരെ ആഞ്ഞടിച്ച് ഇന്ത്യ. എത്ര നിരാകരിച്ചാലും അരുണാചൽ ഇന്ത്യയുടേതാണെന്ന വസ്തുത മറയ്ക്കാനാവില്ലെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. അരുണാചൽ വനിതയെ ഷാങ്ഹായി വിമാനത്താവളത്തിൽ ട്രാൻസിറ്റിനിടെ തടഞ്ഞു വെച്ചതിൽ കടുത്ത പ്രതിഷേധം അറിയിച്ചെന്നും ഇന്ത്യ അറിയിച്ചു. ചൈനയുടെ തന്നെ ചട്ടങ്ങൾക്ക് വിരുദ്ധമായ നടപടിയാണുണ്ടായതെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനുള്ളിൽ വിസയില്ലാതെ ട്രാൻസിറ്റ് ഏത് രാജ്യക്കാർക്കും അനുവദിക്കും എന്നാണ് ചൈനീസ് ചട്ടം. യുവതിയെ ശല്യപ്പെടുത്തിയില്ലെന്നും അരുണാചൽ പ്രദേശ് ചൈനയുടേതാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു.
ചരിത്രം തിരുത്തി കുറിക്കാൻ ‘പൊങ്കാല’ റിലീസ്; ഞായറാഴ്ച റിലീസിന് എത്തുന്ന ആദ്യ മലയാള ചിത്രം
ചിത്രം സാമൂഹികവും രാഷ്ട്രീയവുമായ അടിത്തറയിൽ രൂപപ്പെട്ട ഒരു ശക്തമായ കഥയാണ് പറയുന്നത്. ആക്ഷന് ഏറെ പ്രാധാന്യം കൊടുത്ത് ഒരുങ്ങുന്ന ‘പൊങ്കാല’ ശ്രീനാഥ് ഭാസിയുടെ ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഒരു നടന്ന സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം കൂടിയാണ്. ആക്ഷൻ കോമഡി ത്രില്ലർ ശ്രേണിയിൽ പെടുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് വൈപ്പിൻ ചെറായി ഭാഗങ്ങളിലായിരുന്നു. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന ഒരു സംഭവ കഥയെ ആസ്പദമാക്കി പറയുന്ന ചിത്രത്തിൽ യാമി സോനാ, ബാബുരാജ്, സുധീർ കരമന, സാദിഖ്, സമ്പത്ത് റാം, അലൻസിയർ, കിച്ചു ടെല്ലസ് , സൂര്യകൃഷ്,, ഇന്ദ്രജിത്ത് ജഗജിത്, ജീമോൻ ജോർജ്, മുരുകൻ മാർട്ടിൻ സ്മിനു സിജോ, ശാന്തകുമാരി, രേണു സുന്ദർ എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. മലയാള സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായി ഒരു സിനിമ ഞായറാഴ്ച റിലീസ് ചെയ്യുന്നു. ശ്രീനാഥ് ഭാസി നായകനായി എത്തുന്ന പൊങ്കാല എന്ന ചിത്രമാണ് ഈ ചരിത്രം…
തദ്ദേശ തെരഞ്ഞെടുപ്പ് ഡ്യൂട്ടിയില്‍ 2,56,934 ഉദ്യോഗസ്ഥര്‍; സുരക്ഷയ്ക്ക് 70,000 പൊലീസുകാര്‍
തിരുവനന്തപുരം: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വിവിധ തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരും 28 അസിസ്റ്റന്റ് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍മാരുമാണുള്ളത്. 1249 റിട്ടേണിംഗ് ഓഫീസര്‍മാര്‍, 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍, 1034 ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ എന്നിവരും തെരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുമായുണ്ട്. വോട്ടെടുപ്പ്, പോളിംഗ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ലക്ഷത്തിഎണ്‍പതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തെരഞ്ഞെടുപ്പ് നടപടികള്‍ നിരീക്ഷിക്കാന്‍ 14 പൊതു നിരീക്ഷകരേയും 70 ചെലവു നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 2300 സെക്ടറല്‍ ഓഫീസര്‍മാര്‍, 184 ആന്റി-ഡിഫേസ്‌മെന്റ് സ്‌ക്വാഡുകള്‍, 70 ജില്ലാതല പരിശീലകര്‍, 650 ബ്ലോക്കുതല പരിശീലകര്‍ എന്നിവരുമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേര്‍പ്പെടുന്നത്.
സ്വര്‍ണക്കൊള്ള: കടകംപള്ളിയുടെ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും മറുപടി നല്‍കാതെ വിഡി സതീശന്
തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളളയില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മാനനഷ്ടക്കേസില്‍ രണ്ടാം തവണയും കോടതിയില്‍ മറുപടി നല്‍കാതെ പ്രതിപക്ഷ വിഡി സതീശന്‍. വഞ്ചിയൂര്‍ സെക്കന്‍ഡ് അഡീഷണല്‍ സബ് കോടതിയാണ് കേസ് പരിഗണിച്ചത്. ശബരിമലയിലെ ദ്വാരപാലക ശില്‍പം ഏത് കോടീശ്വരനാണ് വിറ്റതെന്ന് കടകംപള്ളിക്ക് അറിയാമെന്ന ആരോപണത്തിനാണ് വിഡി സതീശനെതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. ആദ്യം തവണ കേസ് പരിഗണിച്ചത് നവംബര്‍ 20നായിരുന്നെങ്കിലും വിഡി സതീശന് വേണ്ടി ഹാജരായ അഭിഷാഷകന്‍ സമയം നീട്ടി ചോദിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ കേസ് ഈ മാസം 25ലേക്ക് നീട്ടി. എന്നാല്‍ ഇന്ന് കേസ് വീണ്ടും പരിഗണിച്ചപ്പോള്‍ സമയം നീട്ടിനല്‍കണമെന്ന് വിഡി സതീശന്റ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും ഇങ്ങനെ ആവര്‍ത്തിക്കാന്‍ പറ്റില്ലെന്ന് കോടതി അറിയിച്ചു. ഡിസംബര്‍ ഒന്നിലേക്ക് ഹര്‍ജി മാറ്റിവച്ചതായി കോടതി അറിയിച്ചു. ‘അയ്യപ്പന്റെ ദ്വാരപാലക വിഗ്രഹം ഒരു കോടീശ്വരന് വിറ്റിരിക്കുകയാണ്. കടകംപള്ളിയോട് ചോദിച്ചാല്‍ അറിയാം ആരാ കോടീശ്വരന്‍ എന്ന്, കേരളത്തിലുള്ള കോടീശ്വരന്‍ ഇത് മേടിക്കില്ല. കടകംപള്ളിയോട് ചോദിച്ചായ കൃത്യമായി അറിയാം’-…
അജ്മൽ കസബിൽ നിന്ന് വെടിയേറ്റ 9 വയസുകാരി; ഭയത്തെ ധൈര്യമാക്കി സാക്ഷി പറഞ്ഞു, ഇനിയും പൂർണമായ നീതി നടപ്പായിട്ടില്ലെന്ന് ദേവിക
ദില്ലി: ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും ഭീകരമായ ഭീകരാക്രമണങ്ങളിലൊന്നായ 2008 നവംബർ 26ന് മുംബൈയിൽ നടന്ന കൂട്ടക്കൊലയിൽ അജ്മൽ കസബിനെതിരെ സാക്ഷി പറഞ്ഞ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയായിരുന്നു ദേവിക റൊട്ടാവൻ. 17 വർഷങ്ങൾക്കിപ്പുറം ഏഷ്യാനെറ്റ് ന്യൂസബിൾ ഇംഗ്ലീഷിന് നൽകിയ അഭിമുഖത്തിൽ, ആ രാത്രിയിലെ ഭയവും ധൈര്യവും കുടുംബം നേരിട്ട നിയമപരവും സാമ്പത്തികപരവുമായ നീണ്ട പോരാട്ടങ്ങളും ദേവിക പങ്കുവെച്ചു. ‘ഞാനന്ന് ഒമ്പത് വയസുകാരി മാത്രം’ ഭീകരാക്രമണം നടന്ന രാത്രിയിലെ ഭയം ദേവികയുടെ മനസ്സിൽ ഇപ്പോഴും മായാതെ നിൽക്കുന്നു. “അന്ന് എനിക്ക് ഒമ്പത് വയസും പതിനൊന്ന് മാസവുമായിരുന്നു പ്രായം. ആ പ്രായത്തിൽ എന്താണ് ഭീകരത, വെടിയുതിർക്കുന്നത് എന്തിനാണ് എന്നൊന്നും ഞങ്ങൾക്കറിയില്ലായിരുന്നു,” ദേവിക പറയുന്നു. “അയാളുടെ ( അജ്മൽ കസബ്) കയ്യിൽ വലിയ തോക്കുണ്ടായിരുന്നു, ആളുകളെ കൊല്ലുന്നതിൽ അയാൾക്ക് ആനന്ദം ലഭിക്കുന്നുണ്ടായിരുന്നു. ആ പ്രായത്തിൽ അത് കണ്ടത് ഇന്നും എന്‍റെ മനസിൽ അതേപടി പതിഞ്ഞുകിടക്കുന്നു. എനിക്കൊരിക്കലും അത് മറക്കാനായിട്ടില്ല, മറക്കാൻ ശ്രമിച്ചാലും കഴിയില്ല.” എന്നാൽ, ആ…
‘കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ നിയമം തൊഴിലാളി വിരുദ്ധംഎം’; സംഘടിച്ച് പത്തിലധികം യൂണിയനുകൾ
ദില്ലി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന 4 ലേബർ കോഡുകൾ തൊഴിലാളി വിരുദ്ധമാണെന്ന് രാജ്യത്തെ 10 തൊഴിലാളി യൂണിയനുകൾ പറയുന്നു. തൊഴിലുടമയ്ക്ക് അനുകൂലവും എന്നാൽ തൊഴിലാളിക്ക് എതിരുമാണ് ഈ ലേബർ കോഡുകൾ എന്നാണ് സംഘടനകൾ ആരോപിക്കുന്നത്. ഭാരതീയ മസ്‌ദൂർ സംഘ് പോലുള്ള പല ട്രേഡ് യൂണിയനുകൾ ഈ നാല് തൊഴിൽ കോഡുകളുടെ നടപ്പാക്കലിനെ പ്രശംസിച്ചിട്ടുണ്ടെങ്കിലും, ചിലർ യൂണിയനുകൾ പറയുന്നത് അവ തൊഴിലാളികൾക്ക് അനുകൂലമല്ല എന്നാണ്. മാത്രമല്ല, ഈ കോഡുകൾ നടപ്പാക്കുന്നത് തൊഴിലാളികളോടുള്ള യുദ്ധപ്രഖ്യാപനം തന്നെയാണെന്നും യൂണിയനുകൾ പറയുന്നു. ഈ കോഡുകൾ പിൻവലിക്കുന്നതുവരെ ശക്തമായ പോരാട്ടം നടത്താൻ തയ്യാറാണ് എന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. ഭാരതീയ മസ്‌ദൂർ സംഘം പോലുള്ള വ്യാപാര സംഘടനകൾ ഈ ലേബർ കോഡുകളെ അനുകൂലിച്ചിട്ടുണ്ട്. കാലഹരണപ്പെട്ട കൊളോണിയൽ കാലഘട്ടത്തിലെ തൊഴിൽ നിയമങ്ങൾക്ക് പകരം ഏകീകൃതവും സമകാലികവും സുതാര്യവും തൊഴിലാളി കേന്ദ്രീകൃതവുമായ ഒരു നിയമമാണ് ഇതെന്നാണ് അവർ അഭിപ്രായപ്പെടുന്നത്. മാത്രമല്ല, ഭാരതീയ മസ്‌ദൂർ സംഘത്തിന്റെ നേതൃത്വത്തിൽ 14 വ്യത്യസ്‌ത ട്രേഡ് യൂണിയനുകൾ നവംബർ…
പി.ആർ. സുമേരൻ കൊച്ചി: പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടുന്ന പ്രമേയമുണ്ടെങ്കിലേ സിനിമ വിജയിക്കുകയുള്ളൂയെന്ന് സംവിധായകന്‍ രാജേഷ് അമനകര. മലയാള സിനിമ വലിയ മാറ്റത്തിന്‍റെ പാതയിലാണ്. എന്തെങ്കിലും ചെയ്ത് കൂട്ടിയാല്‍ സിനിമ വിജയിക്കുമെന്ന ധാരണ ശരിയല്ല. പ്രേക്ഷകര്‍ സിനിമയെ സ്വീകരിക്കുന്ന അഭിരുചികളില്‍ വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ടെന്നും രാജേഷ് അമനകര പറഞ്ഞു. തന്‍റെ പുതിയ ചിത്രമായ ‘കല്യാണമര’ത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയായിരുന്നു രാജേഷ്. സിനിമയില്‍ ഒത്തിരി സാധ്യതകള്‍ വന്നുതുടങ്ങിയിട്ടുണ്ട്. നവാഗതരായ സംവിധായകര്‍ പോലും മികച്ച സിനിമകള്‍ സൃഷ്ടിക്കുന്നുണ്ട്. സിനിമയില്‍ വന്നിട്ടുള്ള സാങ്കേതിക വളര്‍ച്ചയും സിനിമയുടെ മേക്കിംഗില്‍ മാറ്റമുണ്ടാക്കിയിട്ടുണ്ട്. സാങ്കേതിക വളര്‍ച്ച എന്തുകൊണ്ടും മികച്ച സിനിമ ഒരുക്കാന്‍ സാഹചര്യം ഉണ്ടാക്കുന്നുണ്ട്. അഭിനയ പ്രതിഭകളായ അഭിനേതാക്കളുടെയും മികച്ച ടെക്നിക്കല്‍ വിദഗ്ദരുടെയും വലിയ നിര തന്നെ സിനിമയിലേക്ക് വരുന്നുണ്ട്. നവാഗതരായ സംവിധായകരും നല്ല സിനിമകള്‍ ഒരുക്കുന്നു. അങ്ങനെ മലയാള സിനിമ ഒരു വിജയത്തിന്‍റെ വഴിയിലാണ്. പക്ഷേ പ്രമേയമാണ് പരമപ്രധാനം. നല്ല കഥയും തിരക്കഥയും നിര്‍ബന്ധമാണ്. അതിനോടൊപ്പം ആവിഷ്ക്കാരവും. എന്തൊരുക്കി കൊടുത്താലും പ്രേക്ഷകന്‍…
പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം: റിപ്പോർട്ട് സമർപ്പിക്കാത്തതിൽ വിമർശനവുമായി സുപ്രീംകോടതി
ദില്ലി: പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്നതിൽ റിപ്പോർട്ട് സമർപ്പിക്കാത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് സുപ്രീംകോടതിയുടെ വിമർശനം. കേരളം റിപ്പോർട്ട് സമർപ്പിക്കാത്തിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ച് മൂന്നാഴ്ച സമയം നൽകി. ഈ സമയത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്ന് കോടതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. രാജ്യത്ത് 8 മാസത്തിനിടെ 11 കസ്റ്റഡി മരണം ഉണ്ടായെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം നൽകിയത്. നിലവിൽ 11 സംസ്ഥാനങ്ങൾ മാത്രമാണ് മറുപടി നൽകിയതെന്ന് വിഷയത്തിൽ അമിക്കസ്ക്യുറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവെ കോടതിയെ അറിയിച്ചു. ദേശീയ ഏജൻസികളുമായി ബന്ധപ്പെട്ട് കേന്ദ്രം മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണനിർവഹണത്തിന് പേരുകേട്ട സംസ്ഥാനം എന്തുകൊണ്ട് മടിക്കുന്നുവെന്നും വളരെ മുന്നാക്കം നിൽക്കുന്ന സംസ്ഥാനമല്ലേ എന്നും ജസ്റ്റിസ് സന്ദീപ് മേഹ്ത ചോദിച്ചു. ഡിസംബർ 16ന് വിഷയം വീണ്ടും സുപ്രീം…
ഒഐസിസി ബഹ്‌റൈൻ പത്തനംതിട്ട ജില്ല കമ്മറ്റി ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പ് കൺവെൻഷൻ സംഘടിപ്പിച്ചു.
മനാമ : ബഹ്‌റൈൻ ഒഐസിസിയുടെ മുൻ പ്രസിഡൻ്റും നിലവിൽ ഗ്ലോബൽ കമ്മറ്റിയംഗവുമായ ബിനു കുന്നന്താനത്തിൻ്റെ തെരെഞ്ഞെടുപ്പ് കൺവെൻഷൻ ഒഐസിസി പത്തനംതിട്ട ജില്ലാ കമ്മറ്റി നടത്തി. ജില്ലാ പ്രസിഡൻ്റ് അലക്സ് മഠത്തിൽ അദ്ധ്യക്ഷത വഹിച്ച യോഗം ഒഐസിസി നാഷണൽ കമ്മറ്റിയുടെ പ്രസിഡൻ്റ് ഗഫൂർ ഉണ്ണിക്കുളം ഉദ്ഘാടനം ചെയ്തു. ബഹ്‌റൈനിലെ രാഷ്ട്രീയ , സാമൂഹിക ,സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായ മുൻ കുന്നന്താനം പഞ്ചായത്ത് പ്രസിഡൻ്റും, നിലവിൽ ഒഐസിസി ഗ്ലോബൽ കമ്മറ്റിയംഗവുമായ ബിനു കുന്നന്താനത്തിൻ്റെ സ്ഥാനർഥിത്വം ബഹ്‌റൈൻ ഒഐസിസിക്ക് കിട്ടിയ അംഗീകരമാണെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. വ്യക്തി ജീവിതത്തിലും പൊതു ജീവിതത്തിലും വ്യക്തമായ ആദർശം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് ബിനു കുന്നന്താനം അദ്ദേഹം വിജയിച്ചാൽ നാട്ടിലെ ക്ഷേമ പ്രവർത്തനങ്ങൾക്കൊപ്പം പ്രവാസികളുടെ പ്രശ്നങ്ങൾ അധികാരികളുടെ മുന്നിലേക്ക് എത്തിക്കുവാനും പരിഹാരം കണ്ടെത്തുവാനും സാധിക്കുമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ജില്ലയിലെ ഐക്യ ജനാധിപത്യ മുന്നണിയുടെ സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ആവുന്ന പ്രവർത്തനങ്ങൾ പ്രവാസ ലോകത്ത് നിന്ന് നടത്താൻ കൺവെൻഷനിൽ തീരുമാനിച്ചു . പരമാവധി വോട്ടുള്ള പ്രവാസികകളെ…
സ്കോട്ട്ലൻഡിലെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ താരമായി മലയാളി ‘മണവാട്ടിയും’; ഫസ്റ്റ് മിനിസ്റ്ററുടെ കൈയ്യൊപ്പുമായി മലയാളി ബ്രാൻഡ് ലേലത്തിൽ
സ്കോട്ട്ലാൻഡ്: 2026-ൽ നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി എഡിൻമ്പ്രയിൽ നടന്ന ഭരണകക്ഷിയായ സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ (എസ് എൻ പി) കാൻഡിഡേറ്റ് അഡോപ്ഷൻ ആൻഡ് ഫണ്ട് റെയ്സിംഗ് കൺവെൻഷനിലാണ് അപ്രതീക്ഷിതമായൊരു ‘മലയാളി താരം’ ഏവരുടെയും മനം കവർന്നത്. സ്ഥാനാർത്ഥികൾക്കും രാഷ്ട്രീയ ചർച്ചകൾക്കുമൊപ്പം സ്കോട്ടിഷ് നാഷണൽ പാർട്ടിയുടെ വേദികളിൽ ഇപ്പോൾ പ്രധാന സംസാരവിഷയം ‘മണവാട്ടി’ എന്ന പേരിൽ ലേലത്തിൽ വെച്ച ഒരു മദ്യക്കുപ്പിയാണ്. എസ്.എൻ.പി സ്ഥാനാർത്ഥി മാർട്ടിൻ ഡേയുടെ തിരഞ്ഞെടുപ്പ് ഫണ്ട് ശേഖരണാർത്ഥം സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങിലാണ് കൗതുകമുണർത്തി ഈ സ്പെഷ്യൽ എഡിഷൻ ബോട്ടിൽ അവതരിപ്പിച്ചത്. സ്കോട്ടിഷ് ഭരണത്തലവനായ ഫസ്റ്റ് മിനിസ്റ്റർ ജോൺ സ്വിന്നിയും മണവാട്ടി വാറ്റിന്റെ ഉടമ ജോൺ സേവ്യറും ചേർന്ന് ഒപ്പിട്ട ബോട്ടിലാണ് ലേലത്തിൽ താരമായത്. സ്കോട്ടിഷ് രാഷ്ട്രീയ ചരിത്രത്തിലെ 1970-കൾ വരെയുള്ള പഴയൊരു പാരമ്പര്യത്തെ ഓർമ്മിപ്പിക്കുന്ന അഡോപ്ഷൻ നൈറ്റ് എന്ന വേദിയിലായിരുന്നു മലയാളിയുടെ സ്വന്തം ബ്രാൻഡ് ശ്രദ്ധേയമായത്. സ്ഥാനാർത്ഥിയെ പാർട്ടി ഔദ്യോഗികമായി ഏറ്റെടുക്കുന്ന പഴയകാല ചടങ്ങ് പുനരാവിഷ്കരിച്ചപ്പോൾ,…
