Author: News Desk

മനാമ: ബഹ്‌റൈന്‍ പാര്‍ലമെന്റിന് പരിസ്ഥിതി മാനേജ്‌മെന്റില്‍ ഐ.എസ്.ഒ. 23120 സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഗള്‍ഫ് മേഖലയില്‍ ഈ അംഗീകാരം നേടുന്ന ആദ്യ പാര്‍ലമെന്റ് ആണിത്.മേഖലയിലൂടെനീളം നിയമനിര്‍മ്മാണ സഭകള്‍ക്ക് ഒരു മാതൃക സൃഷ്ടിച്ചുകൊണ്ട് കാര്യക്ഷമമായ പരിസ്ഥിതി മാനേജ്‌മെന്റും നിയമനിര്‍മ്മാണ മികവും പാലിക്കുന്നത് കണക്കിലെടുത്താണ് സര്‍ട്ടിഫിക്കേഷന്‍.

Read More

മനാമ: ട്രാവല്‍ ഏജന്‍സിയുടെ അനാസ്ഥ മൂലം ഒരു വിദേശ രാജ്യത്ത് കുടുങ്ങിയ 30 ബഹ്‌റൈനികളെ നാട്ടില്‍ സുരക്ഷിതമായി തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.ഇവരില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെടുന്നു. ഇവരെ കൊണ്ടുപോയ ട്രാവല്‍ ഏജന്‍സി അവിടെ പാര്‍പ്പിച്ച ഹോട്ടലില്‍ വാടക യഥാാസമയം നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് ഇവര്‍ അവിടെ കുടുങ്ങിയത്. വിവരമറിഞ്ഞതിനെ തുടര്‍ന്ന് വിദേശകാര്യ മന്ത്രാലയം ആ രാജ്യത്തെ എംബസിയുമായി ബന്ധപ്പെട്ട് ഇവരെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയായിരുന്നു എന്ന് മന്ത്രാലയത്തിലെ കോണ്‍സുലര്‍ സര്‍വീസസ് സെക്ടര്‍ മേധാവി ഇബ്രാഹിം മുഹമ്മദ് അല്‍ മുല്‍സാനി അറിയിച്ചു.അതേസമയം ട്രാവല്‍ ഏജന്‍സിക്കെതിരെ നടപടി സ്വീകരിച്ചതായി ബഹ്‌റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍ അതോറിറ്റി അറിയിച്ചു. സ്ഥാപനം അടച്ചുപൂട്ടിയിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനില്‍ ഡോക്ടര്‍ ചമഞ്ഞ് രോഗികളെ ചികിത്സിച്ച സ്ത്രീയെ പോലീസ് അറസ്റ്റ് ചെയ്തു.ലൈസന്‍സില്ലാതെ സൗന്ദര്യവര്‍ധക വസ്തുക്കളുടെ വില്‍പ്പന നടത്തിയെന്ന കേസും ഇവര്‍ക്കെതിരെ എടുത്തിട്ടുണ്ട്. ഇവര്‍ താനൊരു ഡെര്‍മസ്‌ട്രോളജിസ്റ്റും കോസ്‌മെറ്റോളജിസ്റ്റുമാണെന്ന് കാണിച്ച് സമൂഹമാധ്യമത്തില്‍ പരസ്യം നല്‍കിയതായി നാഷണല്‍ ഹെല്‍ത്ത് റെഗുലേറ്ററി അതോറിറ്റി(എന്‍.എച്ച്.ആര്‍.എ)യുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.അതോറിറ്റി അധികൃതരും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ രഹസ്യ നീക്കത്തിലാണ് ഇവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍നിന്ന് ലൈസന്‍സില്ലാതെ രാജ്യത്തേക്ക് കടത്തിയ മരുന്നുകള്‍ പിടിച്ചെടുത്തു.ചോദ്യം ചെയ്യലില്‍ സ്ത്രീ കുറ്റം സമ്മതിച്ചു വിചാരണയ്ക്ക് മുന്നോടിയായുള്ള തടവിലാണ് ഇവരിപ്പോള്‍.

Read More

മനാമ: പരിസ്ഥിതി സംരക്ഷണം, സുസ്ഥിര വികസനം, കാര്‍ബണ്‍ ന്യൂട്രാലിറ്റി എന്നിവയ്ക്കുള്ള നിയമനിര്‍മ്മാണം സംബന്ധിച്ച് കൗണ്‍സില്‍ സെക്രട്ടേറിയറ്റ് സംഘടിപ്പിച്ച സെമിനാറില്‍ പ്രതിനിധി കൗണ്‍സില്‍ അംഗങ്ങള്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി, ഊര്‍ജ്ജം, ഹരിത വികസനം എന്നിവയിലെ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു.പരിസ്ഥിതി സംരംഭങ്ങളില്‍ പരിസ്ഥിതി സാങ്കേതികവിദ്യകളുടെയും പരിസ്ഥിതി സൗഹൃദ രീതികളുടെയും സമൂഹ ഇടപെടലിന്റെയും പ്രാധാന്യം ഏറെയാണെന്ന് പ്രതിനിധി കൗണ്‍സില്‍ സ്പീക്കര്‍ അഹമ്മദ് ബിന്‍ സല്‍മാന്‍ അല്‍ മുസല്ലം പറഞ്ഞു.സുസ്ഥിര പാര്‍ലമെന്ററി രീതികള്‍, പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍, ബഹ്റൈന്റെ വനവല്‍ക്കരണ ശ്രമങ്ങള്‍, ബഹ്റൈനിലെ കണ്ടല്‍ക്കാട് സംരക്ഷണം, പൊതുസമൂഹവുമായും അന്താരാഷ്ട്ര സംഘടനകളുമായും പങ്കാളിത്തം എന്നിവ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്നു.

Read More

ദില്ലി: കേന്ദ്രം നടപ്പാക്കാനിരിക്കുന്ന ജി എസ് ടി പരിഷ്കരണത്തെ രൂക്ഷമായി വിമർശിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഒരു പഠനവും നടത്താതെയാണ് ജി.എസ്.ടി പരിഷ്കരണം. നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും നഷ്ടപരിഹാര ഫണ്ടിലെ തുക അപര്യാപ്തമാണെന്നും മന്ത്രി. സംസ്ഥാനത്തിന് 8000 കോടി നഷ്ടമുണ്ടാകും. നഷ്ടം നികത്തണമെന്ന് എന്നാവശ്യപ്പെടുമെന്നും ഇതിൽ ഭരണ- പ്രതിപക്ഷ വ്യത്യാസമില്ലെന്നും കെ.എൻ. ബാലഗോപാൽ അറിയിച്ചു. ഒക്ടോബർ ഇരുപതിന് ദീപാവലി ദിനത്തിൽ രാജ്യത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസത്തിന്റേത് ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആണ്. ഇപ്പോൾ നിലവിലുള്ള ജിഎസ്ടി നികുതി ഘടന അടിമുടി പൊളിച്ച് 90% നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും വിധം സമഗ്ര പരിഷ്കരണം ആണ് ഉണ്ടാകാൻ പോകുന്നത്. ഇതിനായുളള നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയും ദില്ലിയിൽ ചേരുന്നുണ്ട്. കേരളം കൂടാതെ, കേന്ദ്രത്തിലെ പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന ബംഗാളും കർണാടകയും തമിഴ്നാടുമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ പരിഷ്കരണത്തിൽ ആശങ്ക അറിയിച്ചിട്ടുണ്ട്. ഈ നികുതി പരിഷ്കരണത്തിലൂടെ സംസ്ഥാനങ്ങളുടെ വരുമാനം…

Read More

ഒക്ടോബർ ഇരുപതിനാണ് ഈ വർഷത്തെ ദീപാവലി. ഈ ദീപാവലിക്കാലം രാജ്യത്തെ സാധാരണക്കാർക്ക് വലിയ ആശ്വാസത്തിന്റേത് ആയിരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത് കഴിഞ്ഞ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ആണ്. ഇപ്പോൾ നിലവിലുള്ള ജിഎസ്ടി നികുതി ഘടന അടിമുടി പൊളിച്ച് 90% നിത്യോപയോഗ സാധനങ്ങൾക്കും വില കുറയും വിധം സമഗ്ര പരിഷ്കരണം ആണ് ഉണ്ടാകാൻ പോകുന്നത്. ഇതിനായുളള നിർണായക ജിഎസ്ടി കൗൺസിൽ യോഗം ഇന്നും നാളെയും ദില്ലിയിൽ ചേരുന്നുണ്ട്. എന്താണ് ഈ യോഗത്തിൽ പ്രതീക്ഷിക്കുന്നത്? 1. സാധാരണക്കാരുടെ നികുതിഭാരം വൻതോതിൽ കുറയ്ക്കുന്ന ശുപാർശകൾ യോഗം ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും. 2. കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ നാളെ വൈകീട്ട് വാർത്താ സമ്മേളനം നടത്തി യോഗ തീരുമാനങ്ങൾ പ്രഖ്യാപിക്കാൻ ആണ് സാധ്യത. 3. ദീപാവലി വിപണിയിൽ തന്നെ വിലക്കുറവ് ഉണ്ടാകണം എന്നതിനാൽ ഈ മാസം തന്നെ പുതിയ നികുതി സ്ലാബുകൾ പ്രാബല്യത്തിൽ വരുത്തും. 4. 5 ശതമാനം, 12%, 18%, 28% എന്നിങ്ങനെയുള്ള ഇപ്പോഴത്തെ…

Read More

കൊച്ചി: ആഗോള അയ്യപ്പ സംഗമത്തില്‍, സർക്കാറിനോടും ദേവസ്വം ബോര്‍ഡിനോടും വിശദീകരണം തേടി ഹൈക്കോടതി. ആരാണ് അയ്യപ്പ സംഗമം സംഘടിപ്പിക്കുന്നതെന്ന് കോടതി ചോദിച്ചു. ദേവസ്വം ബോർഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്ന് സർക്കാർ മറുപടി നല്‍കി. ദേവസ്വം ബോർഡിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്‍റെ ഭാഗമെന്നും സർക്കാർ കോടതിയെ അറിയിച്ചു. ആഗോള അയ്യപ്പ സംഗമം എന്ന് വിളിക്കുന്നത് എന്തുകൊണ്ടെന്നും ദേവസ്വം ബോർഡിന് മറ്റു ക്ഷേത്രങ്ങൾ ഉണ്ടല്ലോ എന്നും കോടതി ചോദിച്ചു. മതസൗഹാർദം ഊട്ടിയുറപ്പിക്കാനെന്ന് സർക്കാർ മറുപടി നല്‍കി. സ്പോൺസര്‍ഷിപ്പിലൂടെ പരിപാടി നടത്തുന്നത് എന്തിനാണെന്നും പരിപാടിയുടെ സംഘാടനത്തിൽ സർക്കാരിനും ബോർഡിനും വ്യക്തതയില്ലേ എന്നും കോടതി ചോദിച്ചു. ഹർജി ഫയലിൽ സ്വീകരിക്കുകയും പരിപാടിയുടെ സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോർട്ട്‌ വേണമെന്നും കോടതി ആവശ്യപ്പെട്ടു. വിഷയത്തില്‍ ദേവസ്വം ബോർഡും സർക്കാരും മറുപടി നൽകണമെന്നും കോടതി വ്യക്തമാക്കി.

Read More

ലീഡ്സ്: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിന് നാണംകെട്ട തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 24.3 ഓവില്‍ 131 റണ്‍സിന് ഓൾ ഔട്ടായപ്പോള്‍ വെറും 20 ഓവറില്‍ 3 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക ലക്ഷ്യം കണ്ടു. ഏയ്ഡന്‍ മാര്‍ക്രം 55 പന്തില്‍ 86 റണ്‍സടിച്ചപ്പോള്‍ റിയാന്‍ റിക്കിള്‍ടണ്‍ 31 റണ്‍സുമായി പുറത്താകാതെ നിന്നു. ടെംബാ ബാവുമ(7), ട്രിസ്റ്റൻണ സ്റ്റബ്സ് എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ ആറ് റണ്‍സുമായി ഡെവാള്‍ഡ് ബ്രെവിസും വിജയത്തില്‍ റിക്കിള്‍ടണ് കൂട്ടായി. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി. സ്കോര്‍ ഇംഗ്ലണ്ട് 24.3 ഓവറില്‍ 131ന് ഓള്‍ ഔട്ട്, ദക്ഷിണാഫ്രിക്ക 20.5 ഓവറില്‍ 137-3.നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് പതിനാലാം ഓവറില്‍ 82-2 എന്ന ഭേദപ്പെട്ട നിലയില്‍ നിന്നാണ് 131 റണ്‍സിന് ഓള്‍ ഔട്ടായത്. ഓപ്പണര്‍ ജാമി സ്മിത്ത് 48 പന്തില്‍ 54 റണ്‍സടിച്ചപ്പോള്‍ ബെന്‍ ഡക്കറ്റ്(5), ജോ റൂട്ട്(14), ക്യാപ്റ്റൻ ഹാരി ബ്രൂക്ക്(12), ജോസ് ബട്‌ലര്‍15)…

Read More

കാബൂൾ: അഫ്​ഗാനിസ്ഥാനിൽ വീണ്ടും ഭൂകമ്പം. റിക്ടർ സ്കെയിലിൽ 5.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ജലാലാബാദിന് 34 കിലോമീറ്റർ അകലെയാണ് പ്രഭവ കേന്ദ്രം. ഇതേ മേഖലയിലാണ് കഴിഞ്ഞ ദിവസവും ഭൂകമ്പമുണ്ടായത്. ഇന്നലെ റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ ഇതുവരെ അറുന്നൂറോളം പേർ കൊല്ലപ്പെട്ടിരുന്നു. രണ്ടായിരത്തോളം പേർക്ക് പരിക്കേറ്റു. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചത്. മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്ന് താലിബാൻ ഭരണകൂടം അറിയിച്ചു. ഭൂകമ്പത്തിൽ നിരവധി വീടുകൾ തകർന്നു. നൂറു കണക്കിന് ആളുകൾ ഇപ്പോഴും അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുകയാണ്. ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു. 2022 ലും 2023 ലും അഫ്‌ഗാനിൽ ഭൂചലനത്തിൽ രണ്ടായിരത്തോളം പേർ മരിച്ചിരുന്നു. പാകിസ്ഥാൻ അതിർത്തിക്കടുത്തുള്ള കിഴക്കൻ അഫ്ഗാനിസ്ഥാനിലാണ് ഇന്നലെ ഭൂചലനമുണ്ടായത്. പരിക്കേറ്റവരെ കുനാർ പ്രവിശ്യകളിലെ ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാത്രി വൈകിയാണ് ഭൂകമ്പമുണ്ടായതെന്നും തുടർച്ചയായി മൂന്ന് തുടർചലനങ്ങളുണ്ടായെന്നും യുഎസ് ജിയോളജിക്കൽ സർവേ റിപ്പോർട്ട് ചെയ്തു. രാത്രി…

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വോട്ടര്‍പട്ടികയില്‍ ആകെ 2,83,12,463 വോട്ടര്‍മാര്‍. വാര്‍ഡ് പുനര്‍വിഭജനത്തിന് ശേഷം പുതിയ വാര്‍ഡുകളിലെ പോളിങ് സ്റ്റേഷന്‍ അടിസ്ഥാനത്തിലാണ് പുതുക്കിയ അന്തിമവോട്ടര്‍ പട്ടിക തയാറാക്കിയിട്ടുള്ളത്. ജൂലൈ 23ന് പ്രസിദ്ധീകരിച്ച കരട് വോട്ടര്‍പട്ടികയില്‍ ആകെ 2,68,78,258 വോട്ടര്‍മാരാണുണ്ടായിരുന്നത്. വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ 29,81,310 പുതിയ അപേക്ഷകരുണ്ടായിരുന്നു. പട്ടികയില്‍ നിന്നും പേര് ഒഴിവാക്കുന്നതിന് ആകെ 4,88,024 ആപേക്ഷകളാണ് ലഭിച്ചിരുന്നത്.1,33,52,945 പുരുഷന്‍മാരും 1,49,59,242 സ്ത്രീകളും 276 ട്രാന്‍സ്ജെന്‍ഡേഴ്സുമാണ് പുതിയ പട്ടികയില്‍ ഉള്ളത്. 2025 ജനുവരി ഒന്നിനോ അതിന് മുന്‍പോ 18 വയസ്സ് പൂര്‍ത്തിയായവരെ ഉള്‍പ്പെടുത്തിയാണ് പട്ടിക തയാറാക്കിയത്. ഇതിനു പുറമെ, പ്രവാസി വോട്ടര്‍പട്ടികയില്‍ ആകെ 2067 പേരുണ്ട്. 14 ജില്ലകളിലായി 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകളിലെയും 87 മുനിസിപ്പാലിറ്റികളിലെ 3240 വാര്‍ഡുകളിലെയും ആറു കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലെയും അന്തിമ വോട്ടര്‍പട്ടികയാണ് പ്രസിദ്ധീകരിച്ചത്.അതത് വോട്ടര്‍പട്ടിക കമ്മിഷന്റെ sec.kerala.gov.in വെബ്സൈറ്റിലും തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക്, വില്ലേജ് ഓഫിസുകളിലും പരിശോധനയ്ക്ക് ലഭ്യമാണ്. കരട് വോട്ടര്‍പട്ടിക സംബന്ധിച്ച് ഓഗസ്റ്റ് 12 വരെ…

Read More