- അയയാതെ കെസി വേണുഗോപാലും വിഡി സതീശനും, നേതാക്കള്‍ തമ്മിൽ തര്‍ക്കം രൂക്ഷം; കടുത്ത അതൃപ്തിയിൽ രാഹുൽ ഗാന്ധി
- കേരളത്തിലെ ബിജെപി സ്ഥാനാർത്ഥി നിർണ്ണയം അന്തിമഘട്ടത്തിൽ; നിർണ്ണായക യോഗം തുടരുന്നു, രണ്ടാം പട്ടിക നാളെ
- സൗദിയിൽ മാസപ്പിറവി കണ്ടില്ല; ഗൾഫിൽ ചെറിയ പെരുന്നാൾ വെള്ളിയാഴ്ച; ഒമാനിലെ കാര്യം നാളെ അറിയാം
- പെരുമ്പാവൂരിലെ ട്വന്റി 20 സ്ഥാനാര്‍ത്ഥി ലക്ഷ്മിപ്രിയക്ക് വോട്ടില്ല, ഇന്ന് നടത്താനിരുന്ന റോഡ് ഷോ റദ്ദാക്കി
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 130 മിസൈലുകളും 234 ഡ്രോണുകളും നശിപ്പിച്ചു
- വിദേശത്തുള്ള ബഹ്റൈനികളെ തിരിച്ചെത്തിക്കുന്നത് തുടരുന്നു
- പെരുന്നാളിനു മുന്നോടിയായി ബഹ്റൈനില്‍ വിപണി പരിശോധന ഊര്‍ജിതം
- മലപ്പുറത്ത് എൽഡിഎഫ് സീറ്റുകളിൽ മാറ്റം; മന്ത്രി അബ്ദുറഹ്മാൻ താനൂരിൽ നിന്ന് മാറും; രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
Author: News Desk
ഖമേനിയുടെ വലംകൈയെ തന്നെ ഉന്നമിട്ട് ട്രംപ്; ആരാണ് അയാൾ, പുച്ഛിച്ച് തള്ളി യുഎസ് പ്രസിഡന്റ്; ‘ഇറാന്റെ പതനം പൂർണം’
വാഷിംഗ്ടൺ: ഇറാൻ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥന്‍റെ ഭീഷണികളെ പുച്ഛിച്ചുതള്ളി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. യുദ്ധത്തിന് വലിയ വില നൽകേണ്ടി വരുമെന്ന ഇറാന്‍റെ മുന്നറിയിപ്പുകളെ പൂർണ്ണമായും അവഗണിച്ച ട്രംപ്, അലി ലാരിജാനിയെ തനിക്ക് അറിയില്ലെന്നും അദ്ദേഹത്തിന്‍റെ വാക്കുകൾക്ക് യാതൊരു വിലയും നൽകുന്നില്ലെന്നും വ്യക്തമാക്കി. ഫെബ്രുവരി 28ന് പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് ടെഹ്‌റാനിലെ പ്രമുഖ വ്യക്തിത്വമായി ഉയർന്നുവന്ന സുരക്ഷാ കൗൺസിൽ സെക്രട്ടറി അലി ലാരിജാനിയുടെ പ്രസ്താവനകളോടായിരുന്നു ട്രംപിന്‍റെ ഈ രൂക്ഷ പ്രതികരണം. സിബിഎസ് ന്യൂസിന് നൽകിയ ഫോൺ അഭിമുഖത്തിൽ, ലാരിജാനി ഇതിനോടകം തന്നെ പരാജയപ്പെട്ട വ്യക്തിയാണെന്നും ട്രംപ് പരിഹസിച്ചു.ഇറാന്‍റെ ‘നിരുപാധിക കീഴടങ്ങൽ’ എന്ന തന്‍റെ ആവശ്യത്തിൽ മാറ്റമില്ലെന്നും സൈനിക നടപടികൾ തുടരുമെന്നും ട്രംപ് ആവർത്തിച്ചു. ഇറാൻ നേതൃത്വം ഇപ്പോൾ അങ്ങേയറ്റം ദുർബലമായ അവസ്ഥയിലാണെന്നാണ് വൈറ്റ് ഹൗസിന്‍റെ വിലയിരുത്തൽ. മിഡിൽ ഈസ്റ്റ് മുഴുവൻ പിടിച്ചെടുക്കാൻ ശ്രമിച്ച ഇറാൻ, അമേരിക്കയുടെ ശക്തമായ ഇടപെടലുകളെത്തുടർന്ന് അയൽരാജ്യങ്ങൾക്ക് മുന്നിൽ കീഴടങ്ങാൻ നിർബന്ധിതരായെന്നും ട്രംപ് അവകാശപ്പെട്ടു.…
ടി20 ലോകകപ്പ്: അക്സറും ഹാർദിക്കും നിർണായകം, കിവീസിനെ മറികടക്കാൻ ഈ കീ ബാറ്റിലുകള്‍ ഇന്ത്യ ജയിക്കണം
ദാവിദും ഗോലിയാത്തും, പലമാനങ്ങളുള്ളൊരു കഥ. ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിലേക്ക് നോക്കിയാലും നിങ്ങള്‍ക്ക് ഒരു ദാവിദിനേയും ഗോലിയാത്തിനേയും കാണാനാകും. കിരീടസാധ്യകളൊന്നും കല്‍പ്പിക്കപ്പെടാത്ത മിച്ചല്‍ സാന്റനറിന്റെ സംഘം. മറുവശത്ത് ഫോര്‍മാറ്റിലെ മഹാമേരുവായ ഇന്ത്യ. രോഹിതിന്റേയും കോലിയുടേയും കണ്ണീര് വീണ മൈതാനം, അവിടെ ആ വിഖ്യാത പോരാട്ടം പോലൊന്ന് സംഭവിക്കുമോ. അത്തരമൊന്ന് ആവര്‍ത്തിക്കാതിരിക്കാൻ ന്യൂസിലൻഡിനെതിരെ ഇന്ത്യക്ക് ചില നിര്‍ണായക ബാറ്റിലുകള്‍ ജയിച്ചെ മതിയാകു. ഇവിടെ സൂര്യയുടെ പ്രധാന ആയുധങ്ങളാകുക വരുണ്‍ ചക്രവര്‍ത്തി, അക്സര്‍ പട്ടേല്‍, ജസ്പ്രിത് ബുമ്ര. ഇന്ത്യയ്ക്ക് സമാനമായി ഹൈലി അഗ്രസീവ് അല്ല ന്യൂസിലൻഡ്, പക്ഷേ ഹൈലി ടാക്റ്റിക്കലാണ്. സെമി ഫൈനലില്‍ ദക്ഷിണാഫ്രിക്കയെ അവര്‍ കീഴടക്കിയ വിധം തന്നെ അതിന് ഉദാഹാരണമാണ്. പ്രോട്ടിയാസ് ബാറ്റിങ് നിരയെ അളന്നുമുറിച്ച് കീഴടക്കി, ബൗളിങ് യൂണിറ്റിനെ ദയയില്ലാതെ നേരിട്ടു. കിവികളുടെ ഓപ്പണിങ് സഖ്യം തന്നെയാണ് കരുത്ത്. ഫിൻ അലൻ – ടിം സെയ്‌ഫര്‍ട്ട്. ലോകകപ്പിലെ ന്യൂസിലൻഡിന്റെ 48 ശതമാനം റണ്‍സും നേടിയത് ഇരുവരും ചേര്‍ന്നാണ്. ടൂര്‍ണമെന്റില്‍ പേസ്…
ഇറാനിൽ അതിനിർണായകമായ യോഗം, സുപ്രധാനമായ തീരുമാനം ഇന്ന്? പ്രതികാരം ചെയ്യണമെന്ന് ഒരുവിഭാഗം, ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷമെന്ന് സൂചന
ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ വധത്തിന് പിന്നാലെ ഇറാൻ ഭരണകൂടത്തിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നതായി സൂചന. ശനിയാഴ്ച ഇറാനിയൻ ഉദ്യോഗസ്ഥർ നടത്തിയ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ ഭരണസിരാകേന്ദ്രത്തിലെ അനിശ്ചിതത്വമാണ് പുറത്തുകൊണ്ടുവരുന്നത്. ഗൾഫ് രാജ്യങ്ങൾക്ക് നേരെയുണ്ടായ മിസൈൽ ആക്രമണങ്ങളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയൻ പരസ്യമായി ക്ഷമാപണം നടത്തിയെങ്കിലും, കടുത്ത നിലപാടുള്ള മറ്റ് നേതാക്കളുടെ സമ്മർദ്ദത്തെത്തുടർന്ന് ഉടൻ തന്നെ അദ്ദേഹം പ്രസ്താവന തിരുത്തി.രാജ്യത്തെ ഉന്നത സുരക്ഷാ ഉദ്യോഗസ്ഥനായ അലി ലാരിജാനി ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു. ഭരണകൂടത്തിൽ ഭിന്നതകളില്ലെന്ന് അവകാശപ്പെട്ട അദ്ദേഹം, യുദ്ധത്തിന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് വലിയ വില നൽകേണ്ടി വരുമെന്ന് മുന്നറിയിപ്പ് നൽകി. ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായി ഇറാനിലെ ‘അസംബ്ലി ഓഫ് എക്സ്പെർട്സ്’ അടുത്ത 24 മണിക്കൂറിനുള്ളിൽ യോഗം ചേരും. പുതിയ നേതാവിനെ കണ്ടെത്തുന്നത് ഭരണകൂടം തകർന്നിട്ടില്ലെന്ന് ലോകത്തെയും ജനങ്ങളെയും ബോധ്യപ്പെടുത്താനാണെന്ന് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു. ഖമേനിയുടെ അഭാവത്തിൽ രാജ്യത്തെ പ്രധാന തന്ത്രപ്രധാന തീരുമാനങ്ങൾ എടുക്കുന്നത് ഇസ്‌ലാമിക്…
പാലക്കാട് പാർട്ടിയിൽ വിഭാഗീയതയില്ലെന്ന് ശോഭ സുരേന്ദ്രൻ; ‘ബിജെപി മികച്ച വിജയം നേടും, തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടും’
പാലക്കാട്: പാലക്കാട് മണ്ഡലത്തിൽ ബിജെപി മികച്ച വിജയം നേടുമെന്ന് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. അഖിലേന്ത്യാ നേതൃത്വം പാലക്കാട്ടെ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിക്കാൻ തനിക്ക് ചുമതല നൽകി. ബിജെപി പാലക്കാട് തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്നും പാർട്ടിയിൽ വിഭാഗീയതയില്ലെന്നും ശോഭ സുരേന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാലക്കാട് ശോഭ സുരേന്ദ്രനും വട്ടിയൂർക്കാവിൽ ആർ ശ്രീലേഖയും തൃശൂരിൽ പത്മജ വേണുഗോപാലും നേമത്ത് രാജീവ് ചന്ദ്രശേഖറും മത്സരരംഗത്തുണ്ടാവുമെന്നാണ് സൂചന.നിയമസഭാ തെരഞ്ഞെടുപ്പിൽ വട്ടിയൂര്‍ക്കാവില്‍ ബിജെപി സ്ഥാനാർത്ഥിയായി ആർ ശ്രീലേഖ ചുവരെഴുതി പ്രചാരണം തുടങ്ങി. കോൺഗ്രസിൽ നിന്ന് കെ മുരളീധരനും എൽഡിഎഫിൽ നിന്ന് സിറ്റിംഗ് എംഎൽഎ വി കെ പ്രശാന്തും മത്സരിക്കുമെന്ന് ഉറപ്പായതോടെ വട്ടിയൂർക്കാവിൽ മണ്ഡലചിത്രം തെളിഞ്ഞു. ശ്രീലേഖയോട് മണ്ഡലത്തിൽ സജീവമാകാൻ ബിജെപി നിർദ്ദേശിക്കുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ശാസ്തമംഗലം വാർഡിൽ നിന്ന് ജയിച്ച ശ്രീലേഖ മേയറാകാത്തതിൽ പരിഭവത്തിലായിരുന്നു. സമവായത്തിൻറെ ഭാഗമായി വട്ടിയൂർക്കാവിൽ സീറ്റ് നൽകാമെന്ന് പാർട്ടി ഉറപ്പ് നൽകിയാണ് അനുനയിപ്പിച്ചത്. അതേസമയം, സിറ്റിംഗ് എംഎൽഎ വികെ പ്രശാന്ത് ഇടത് സ്ഥാനാർത്ഥിയാകുമെന്നുറപ്പാണ്. മണ്ഡലം…
ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനം; കോഴിക്കോട്ട് സംഘർഷം, പൊലീസ് ലാത്തി വീശി, കടയുടമകൾ കസ്റ്റഡിയിൽ
കോഴിക്കോട്: ഒരു രൂപക്ക് ഷൂ നൽകുമെന്ന വാഗ്ദാനത്തെ തുടർന്ന് കോഴിക്കോട്ട് കടയ്ക്ക് മുന്നിൽ സംഘർഷം. വാഗ്ദാനം അറിഞ്ഞ് ആളുകൾ പുലർച്ചെ മുതൽ കടയിലെത്തിയത് തിക്കും തിരക്കുമുണ്ടാക്കി. ഇതോടെ പൊലീസ് ലാത്തി വീശുകയായിരുന്നു. സോഷ്യൽ മീഡിയ വഴിയായിരുന്നു ഷൂ കടയുടെ പരസ്യം നൽകിയത്. നിരവധി പേരാണ് ഓഫർ ലഭിക്കാനായി എത്തിയത്. സംഘർഷത്തെ തുടർന്ന് കടയുടമകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ട്രെൻഡ് ഫാക്ടറി എന്ന കടയുടമയാണ് ഓഫർ മുന്നോട്ട് വെച്ചത്. നേരത്തെ പ്രവർത്തിച്ചിരുന്ന ഈ കട ഇന്ന് തുറക്കുന്ന സമയത്ത് എത്തുന്നവർക്ക് ഒരു രൂപയ്ക്ക് ഷൂ നൽകാമെന്ന് ഓഫർ വാഗ്ദാനം ചെയ്യുകയായിരുന്നു. ഇതോടെ പുലർച്ചെ മൂന്നുമണി മുതൽ ജെൻസി കുട്ടികൾ കടയ്ക്ക് മുന്നിൽ തമ്പടിച്ചു. രണ്ടു ദിവസം മുമ്പാണ് പരസ്യം കണ്ടതെന്നും പുലർച്ചെ എത്തിയപ്പോഴേക്കും ഷൂ ഓഫർ കഴിഞ്ഞതായും കുട്ടികൾ പറയുന്നു. രാവിലെ 10 മണി എന്ന് പറഞ്ഞ് പുലർച്ചെ കൊടുത്തത് ശരിയായില്ലെന്നും കുട്ടികൾ പറയുന്നു. ഒരു രൂപയുടെ നോട്ടുമായി എത്തുന്നവർക്കാണ് ഓഫർ ഉണ്ടായിരുന്നത്. കുട്ടികൾ പിരിഞ്ഞുപോവാത്തതിനാൽ പൊലീസ്…
ഒസ്ലോ: നോർവേയിലെ യുഎസ് എംബസിയിൽ സ്ഫോടനം. ഞായറാഴ്ച പുലർച്ചെയാണ് തലസ്ഥാനമായ ഓസ്ലോയിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് എംബസിയിൽ സ്ഫോടനം നടന്നത്. ബോംബ് സ്ക്വാഡും പൊലീസ് ഹെലികോപ്റ്ററുകളും സംഭവസ്ഥലത്തേക്ക് പുറപ്പെട്ടു. അന്വേഷണം ആരംഭിച്ചെന്ന് നോർവീജിയൻ അധികൃതർ പറയുന്നു. പടിഞ്ഞാറൻ ഓസ്ലോയിലെ അമേരിക്കൻ നയതന്ത്ര കോമ്പൗണ്ടിലെ കോൺസുലാർ വിഭാഗത്തെ ലക്ഷ്യമിട്ട് പ്രാദേശിക സമയം പുലർച്ചെ ഒരു മണിയോടെ അട്ടിമറി ശ്രമം നടന്നുവെന്ന് പൊലീസ് പറഞ്ഞു. കെട്ടിടത്തിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമില്ല. എംബസിയുടെ കോൺസുലാർ വിഭാഗത്തിന്റെ പ്രവേശന കവാടത്തിലാണ് സ്ഫോടനം ഉണ്ടായതെന്ന് പൊലീസ് വ്യക്തമാക്കി. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. അപകടമായി കണക്കാക്കുന്നില്ലെന്നും ആക്രമണമാണെന്നും അധികൃതർ വ്യക്തമാക്കി. സമീപത്ത് നിന്ന് കൂടുതൽ സ്ഫോടകവസ്തുക്കളൊന്നും കണ്ടെത്തിയില്ല.
10 ലക്ഷം തന്നാൽ 20 ലക്ഷമായി മടക്കി നൽകാമെന്ന് വാഗ്ദാനം, തിരികെ കിട്ടിയത് കെട്ടുകണക്കിന് ലോട്ടറി ടിക്കറ്റുകൾ; സ്ത്രീയുടെ പരാതിയിൽ യുവാക്കൾ അറസ്റ്റിൽ
തിരുവനന്തപുരം: പണം ഇരട്ടിയാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് 10 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ കന്‍റോൺമെന്‍റ് പൊലീസ് പിടികൂടി. നെയ്യാറ്റിൻകര പെരുങ്കടവിള സ്വദേശി സജീദ് (36), ഉഴമലയ്ക്കൽ കുളപ്പട സ്വദേശി ഷൈൻ മോഹൻ (37) എന്നിവരാണ് അറസ്റ്റിലായത്. ഉളിയാഴത്തുറ സ്വദേശിനിയായ സ്ത്രീയെയാണ് സംഘം തട്ടിപ്പിനിരയാക്കിയത്. പത്ത് ലക്ഷം രൂപ നൽകിയാൽ പകരം ഇരുപത് ലക്ഷം രൂപ നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. 20 ലക്ഷം രൂപയുടെ നോട്ടുകളാണെന്ന് വ്യാജേന ലോട്ടറി ടിക്കറ്റുകൾ ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് ടേപ്പ് ഒട്ടിച്ചാണ് ഇവർ പരാതിക്കാരിക്ക് നൽകിയത്. കഴിഞ്ഞ ഡിസംബർ മാസത്തിലാണ് തട്ടിപ്പിനിരയായ സ്ത്രീ കന്‍റോൺമെന്‍റ് സ്റ്റേഷനിൽ പരാതി നൽകിയത്.അസിസ്റ്റന്‍റ് കമ്മീഷണർ അജയനാഥിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിയിലായ സജീദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.രണ്ടാം പ്രതിയായ ഷൈനിനെതിരെയുള്ള മറ്റു നിയമനടപടികൾ സ്വീകരിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു. കന്‍റോൺമെന്‍റ് ഇൻസ്പെക്ടർ പ്രജീഷ് ശശി, എസ്ഐമാരായ സന്ദീപ്, പ്രജീവ്, സിവിൽ പൊലീസ് ഓഫീസർമാരായ സുബി, അനൂപ് റാം, രതീഷ്,…
പൊങ്കാല മാലിന്യം ശേഖരിച്ച് തള്ളിയത് കെഎസ്ആർടിസിയുടെ സ്ഥലത്തെന്ന് പരാതി, പരിസരത്താകെ ദുർഗന്ധമെന്ന് നാട്ടുകാർ
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷം മാലിന്യം ശേഖരിച്ച് തള്ളിയത് ഇഞ്ചക്കലിലെ കെഎസ്ആർടിസിയുടെ സ്ഥലത്തെന്ന് പരാതി. പൊങ്കാലയ്ക്ക് ശേഷം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യമടക്കം ഇഞ്ചയ്ക്കലുള്ള കെഎസ്ആർടിസിയുടെ സ്ഥലത്തേക്ക് തള്ളുകയായിരുന്നെന്നാണ് പരാതി. വിവിധ സ്ഥലങ്ങളിൽ നിന്നും പൊങ്കാലയ്ക്കെത്തിയവർ നഗരത്തിലുപേക്ഷിച്ച മാലിന്യം തരം തിരിക്കാതെ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് ലോറികളിൽ തള്ളിയിരിക്കുന്നതെന്ന് പ്രദേശവാസികൾ പറയുന്നു. സമീപത്ത് ദുർഗന്ധം വമിച്ചതോടെ നാട്ടുകാർ പരിശോധിച്ചപ്പോഴാണ് കെഎസ്ആർടിസിയുടെ സ്ഥലത്ത് ഒരു മൂലയിലായി മാലിന്യം തള്ളിയതായി കണ്ടതെന്ന് നാട്ടുകാർ പറഞ്ഞു. രാത്രിയുടെ മറവിൽ ലോറികളിൽ ടൺ കണക്കിന് മാലിന്യമാണ് തള്ളിയതെന്നും അടിയന്തരമായി ഇത് നീക്കിയില്ലെങ്കിൽ ജനങ്ങളെ അണിനിരത്തി പ്രതിഷേധിക്കുമെന്നും സ്ഥലത്ത് സന്ദർശനം നടത്തിയ സിപിഎം നേതാക്കൾ പറഞ്ഞു.പൊങ്കാല കഴിഞ്ഞിട്ട് ദിവസങ്ങൾ പിന്നിട്ട ശേഷവും ക്ഷേത്രപരിസരത്തെ മാലിന്യം നീക്കം നടന്നിട്ടില്ലെന്ന് പരാതി ഉയർന്ന് പിന്നാലെയാണ്, നഗരത്തിൽ നിന്നും ശേഖരിച്ച മാലിന്യം കെഎസ്ആർടിസിയുടെ സ്ഥലത്ത് തള്ളിയെന്ന പരാതിയും ഉയരുന്നത്. ക്ഷേത്രപരിസരത്ത് നിന്ന് നീക്കിയ മാലിന്യം ജനവാസ കേന്ദ്രത്തിൽ നിക്ഷേപിച്ചിരിക്കുകയാണെന്നും…
അതിശക്തമായ ആക്രമണം ഉണ്ടാകും; ഇറാന്റെ സമ്പൂർണ നാശം പരിഗണനയിലെന്ന് ട്രംപ്, പ്രധാന ആയുധ നിർമാതാക്കൾ വൈറ്റ് ഹൗസിലെത്തി
വാഷിങ്ടൺ: ഇറാനെതിരെ കടുപ്പിച്ച് ട്രംപ്. ഇറാന്റെ സമ്പൂർണ നാശം പരിഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്നേവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളിൽ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അതേസമയം, പ്രധാന ആയുധ നിർമാതാക്കൾ വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി.ഇറാന്റെ സമ്പൂർണ നാശമാണ് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. അയൽ രാജ്യങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ ഇന്ന് വ്യക്തത നൽകിയിരുന്നു. അയൽ രാജ്യങ്ങളുമായി ഒരു പ്രശ്നമില്ലെന്നും തങ്ങളെ ആക്രമിക്കാൻ അയൽ രാജ്യങ്ങളിലെ സ്ഥലങ്ങൾ ഉപയോഗിക്കാതിരുന്നാൽ തിരിച്ച് ആക്രമിക്കില്ലെന്നുമായിരുന്നു ഇറാന്റെ അറിയിപ്പ്. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ട്രംപ് എത്തിയിരിക്കുന്നത്. ഇറാൻ തോറ്റുകൊണ്ടിരിക്കുകയാണെന്നും മിഡിൽഈസ്റ്റിൽ ഇറാൻ തോൽവി രുചിച്ചിരിക്കുന്നെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറയുന്നു. സമ്പൂർണയായി ഇറാൻ ഞങ്ങൾക്ക് കീഴ്പ്പെടണം എന്നും ആവശ്യപ്പെടുന്നു. ഇതുവരെ ഞങ്ങൾ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ചില സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. വലിയ വിനാശമുണ്ടാക്കും, ഒരുപാട് ജീവനുകൾ നഷ്ടമാകും തുടങ്ങി വലിയ മുന്നറിയിപ്പ് നൽകിക്കൊണ്ടാണ്…
തൂങ്ങാംപാറയിൽ എക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ ടൂറിസം മേഖല വലിയ മുന്നേറ്റത്തിൻ്റെ പാതയിലാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കാട്ടാക്കട തൂങ്ങാംപാറയിൽ എക്കോ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ടൂറിസം കേന്ദ്രങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. കേരളത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡാണ് പോയ വർഷം കൈവരിച്ചത്. 2,58,80,365 വിനോദസഞ്ചാരികളാണ് 2025ൽ കേരളത്തിലെത്തിയത്. 2024നേക്കാൾ 28 ലക്ഷത്തിലധികം പേരാണ് കേരളം സന്ദർശിച്ചത്. കഴിഞ്ഞ വർഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 12.64 ശതമാനം വർധനവുണ്ടായി. 2,50,58,366 ആഭ്യന്തര വിനോദ സഞ്ചാരികളാണ് പോയവർഷം സംസ്ഥാനത്തെത്തിയത്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 11.33 ശതമാനം വർധനവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ പത്രങ്ങളും മാസികകളും യാത്രാ വെബ്സൈറ്റുകളും ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തുവെന്ന് പറഞ്ഞ അദ്ദേഹം കേരളം മത്സരിക്കുന്നത് ലോക രാജ്യങ്ങളോടാണെന്ന് കൂട്ടിച്ചേർത്തു. കാട്ടാക്കട മേഖലയിലെ പ്രധാന…
