- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾ ഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ബഹ്റൈൻ എ. കെ.സി. സി. റിഫാ *ഏരിയ കമ്മിറ്റി രൂപീകരിച്ചു.
- മൂന്ന് ലോക റെക്കോർഡുകളോടെ ഇന്ത്യൻ സ്കൂൾഗോൾഡൻ ബുക്ക് ഓഫ് റെക്കോർഡിൽ ഇടം നേടി
- ഫ്രൻഡ്സ് അസോസിയേഷൻ ബഹ്റൈന്‍ ദേശീയ ദിനാഘോഷം സംഘടിപ്പിക്കുന്നു
- “ഈദുൽവതൻ”:കെ എം സി സി ബഹ്റൈൻ ദേശീയദിനം വിപുലമായി ആഘോഷിക്കും
- കേരള ഗ്രാമീണ ബാങ്കിന് ഇനി പുതിയ മുഖം: ലോഗോ ഗവർണർ അനാച്ഛാദനം ചെയ്തു
- ദീപ്തിയോ മിനിമോളോ ?; കൊച്ചി കോര്പ്പറേഷന് മേയര്‍ സ്ഥാനത്തേക്ക് ചര്‍ച്ചകള്‍ സജീവം
- `നീതി നടപ്പായില്ല, ശിക്ഷിക്കപ്പെട്ടത് കുറ്റം ചെയ്തവർ മാത്രം’; ഗൂഢാലോചന ആവർത്തിച്ച് നടി മഞ്ജു വാര്യർ
Author: News Desk
ക്ഷേത്രത്തിലെ പൂജകൾക്ക് കൈക്കൂലി 5000 രൂപ! വിജിലൻസ് വിരിച്ച വലയിൽ വീണ് ദേവസ്വം ഉദ്യോഗസ്ഥൻ, അറസ്റ്റ്
ആലപ്പുഴ: ക്ഷേത്രത്തിലെ പൂജകൾക്ക് കൈക്കൂലി വാങ്ങവേ ദേവവസ്വം ഉദ്യോഗസ്ഥൻ പിടിയിൽ. കുന്നത്തൂർ ശ്രീ ദുർഗാ ദേവി ക്ഷേത്രത്തിലെ റിസീവറും തൃക്കുരട്ടി മഹാദേവ ക്ഷേത്രം സബ് ഗ്രൂപ്പ് ഓഫീസറുമായ ചെങ്ങന്നൂർ പാണ്ടനാട് സ്വദേശി ശ്രീനിവാസനെയാണ് ക്ഷേത്രത്തിൽ പരാതിക്കാരൻ നടത്തിയ പൂജകൾക്ക് കൈക്കൂലിയായി 5000 രൂപ വാങ്ങവെ വിജിലൻസ് കയ്യോടെ പിടികൂടിയത്. മാന്നാർ സ്വദേശിയായ പരാതിക്കാരൻ വിവിധ പൂജകൾക്ക് ബുക്ക് ചെയ്യുന്നതിനായി ശ്രീനിവാസനെ ബന്ധപ്പെട്ടിരുന്നു. പൂജകൾ നടത്തിയതിനുള്ള സൗകര്യം ചെയ്തുകൊടുത്തതിന് പ്രതിഫലമായി 5000 രൂപ കൈക്കൂലി വേണമെന്ന് ശ്രീനിവാസൻ ആവശ്യപ്പെടുകയായിരുന്നു. കൈക്കൂലി നൽകാൻ താത്പര്യമില്ലാത്ത പരാതിക്കാരൻ ആലപ്പുഴ വിജിലൻസ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടിനെ വിവരമറിയിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി നിരീക്ഷിച്ചു വരവേ ഇന്ന് ഉച്ചക്ക് 12. 40-ന് മാന്നാറുള്ള ശ്രീ സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിന് മുന്നിൽ വെച്ച് പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങവെ ശ്രീനിവാസനെ വിജിലൻസ് സംഘം പിടികൂടുകയാണുണ്ടായത്. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
പഠനത്തോടൊപ്പം ജോലി: ഉടമസ്ഥൻ പരിപാലിക്കാൻ ഏൽപ്പിച്ച് പോയ പട്ടികൾ ആക്രമിച്ചു; 23 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് അമേരിക്കയിൽ ദാരുണമരണം
ഉടമസ്ഥൻ പരിപാലിക്കാൻ ഏൽപ്പിച്ച് പോയ മൂന്ന് നായകളുടെ ആക്രമണത്തിൽ 23കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ടൈലർ വിദ്യാർത്ഥിനി മാഡിസൺ റൈലി ഹൾ(23) ആണ് മരിച്ചത്. ടൈലർ സിറ്റിയിലെ റെസിഡൻഷ്യൽ ഏരിയയിലെ വീട്ടിലാണ് സംഭവം നടന്നത്. പഠനത്തോടൊപ്പം ചെറുജോലികൾ ചെയ്ത് വരുമാനം കണ്ടെത്തുന്ന യുവതി, നായകളെ പരിപാലിക്കാനുള്ള ജോലിയാണ് ചെയ്തിരുന്നത്. ഉടമസ്ഥനില്ലാതിരുന്ന വീട്ടിൽ നായകളെ പരിപാലിക്കുന്നതിനിടെയാണ് മൂന്ന് നായകളും ചേർന്ന് 23കാരിയെ കടിച്ചുകൊന്നത്. ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു മാഡിസൺ റൈലി ഹൾ. നവംബർ 21 വെള്ളിയാഴ്ച വൈകുന്നേരം 4:15 ഓടെയാണ് സംഭവം നടന്നത്. നായ്ക്കൾ ഇവരെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് അയൽവാസിയായ ആളാണ് പൊലീസിനെ വിളിച്ചത്.. പൊലീസെത്തിയപ്പോൾ സംഭവം നടന്ന വീടിൻ്റെ പുറകുവശത്ത് ദേഹമാസകലം മുറിവേറ്റ നിലയിൽ കിടക്കുകയായിരുന്നു യുവതി. മാഡിസണെ രക്ഷിക്കാൻ ശ്രമിച്ച പൊലീസിന് നേർക്കും പട്ടികൾ ആക്രമിക്കാൻ ഓടിയെത്തി. ഇതിൽ ഒരു പട്ടിയെ പൊലീസ് വെടിവച്ച് കൊന്നു. മറ്റ് രണ്ട്…
പഠനത്തോടൊപ്പം ജോലി: ഉടമസ്ഥൻ പരിപാലിക്കാൻ ഏൽപ്പിച്ച് പോയ പട്ടികൾ ആക്രമിച്ചു; 23 കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് അമേരിക്കയിൽ ദാരുണമരണം
ഉടമസ്ഥൻ പരിപാലിക്കാൻ ഏൽപ്പിച്ച് പോയ മൂന്ന് നായകളുടെ ആക്രമണത്തിൽ 23കാരിയായ കോളേജ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. അമേരിക്കയിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്സസ് അറ്റ് ടൈലർ വിദ്യാർത്ഥിനി മാഡിസൺ റൈലി ഹൾ(23) ആണ് മരിച്ചത്. ടൈലർ സിറ്റിയിലെ റെസിഡൻഷ്യൽ ഏരിയയിലെ വീട്ടിലാണ് സംഭവം നടന്നത്. പഠനത്തോടൊപ്പം ചെറുജോലികൾ ചെയ്ത് വരുമാനം കണ്ടെത്തുന്ന യുവതി, നായകളെ പരിപാലിക്കാനുള്ള ജോലിയാണ് ചെയ്തിരുന്നത്. ഉടമസ്ഥനില്ലാതിരുന്ന വീട്ടിൽ നായകളെ പരിപാലിക്കുന്നതിനിടെയാണ് മൂന്ന് നായകളും ചേർന്ന് 23കാരിയെ കടിച്ചുകൊന്നത്. ഏർലി ചൈൽഡ്ഹുഡ് എഡ്യൂക്കേഷനിൽ ബിരുദ വിദ്യാർത്ഥിയായിരുന്നു മാഡിസൺ റൈലി ഹൾ. നവംബർ 21 വെള്ളിയാഴ്ച വൈകുന്നേരം 4:15 ഓടെയാണ് സംഭവം നടന്നത്. നായ്ക്കൾ ഇവരെ ക്രൂരമായി ആക്രമിക്കുന്നത് കണ്ട് അയൽവാസിയായ ആളാണ് പൊലീസിനെ വിളിച്ചത്.. പൊലീസെത്തിയപ്പോൾ സംഭവം നടന്ന വീടിൻ്റെ പുറകുവശത്ത് ദേഹമാസകലം മുറിവേറ്റ നിലയിൽ കിടക്കുകയായിരുന്നു യുവതി. മാഡിസണെ രക്ഷിക്കാൻ ശ്രമിച്ച പൊലീസിന് നേർക്കും പട്ടികൾ ആക്രമിക്കാൻ ഓടിയെത്തി. ഇതിൽ ഒരു പട്ടിയെ പൊലീസ് വെടിവച്ച് കൊന്നു. മറ്റ് രണ്ട്…
‘സ്ഥലപരിമിതിയിൽ ഹൈക്കോടതി വീർപ്പുമുട്ടുന്നു’, ജുഡീഷ്യൽ സിറ്റിക്കായി എച്ച്എംടിയുടെ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ അനുമതി തേടി കേരളം സുപ്രീം കോടതിയിൽ
കൊച്ചി കളമശേരിയിലെ പുതിയ ഹൈക്കോടതി കെട്ടിടം അടങ്ങുന്ന നിർദ്ദിഷ്ട ജുഡീഷ്യൽ സിറ്റിക്കായി എച്ച് എം ടിയുടെ 27 ഏക്കർ ഭൂമി ഏറ്റെടുക്കാൻ സുപ്രീംകോടതിയുടെ അനുമതി തേടി സംസ്ഥാന സർക്കാർ. ജസ്‌റ്റിസ് സൂര്യകാന്ത്, ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് ഇക്കാര്യത്തിലെ നിലപാട് അറിയിക്കാനായി എച്ച് എം ടിക്ക് നോട്ടീസയച്ചു. ഭൂമിയിൽ തൽസ്ഥിതി തുടരാനുള്ള ഉത്തരവ് നീക്കി, പകരം സീ പോർട്ട് എയർപോർട്ട് റോഡ്, കിൻഫ്ര എന്നിവയ്‌ക്ക് സമാനമായി എച്ച് എം ടി ഭൂമി ഉപയോഗിക്കാൻ അനുവദിക്കണമെന്നാണ് ആവശ്യം. ഭൂപരിഷ്കരണ നിയമപ്രകാരം എച്ച് എം ടി ഭൂമി ഏറ്റെടുക്കാൻ കഴിയില്ലന്ന ഹൈക്കോടതിയുടെ 2014 ലെ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ 2016 ൽ അപ്പീൽ നൽകിയിരുന്നു. നോട്ടീസ് അയച്ചുവെങ്കിലും തൽസ്ഥിതി ഉത്തരവാണ് സുപ്രീംകോടതി പുറപ്പെടുവിച്ചത്. ഇത് നീക്കണമെന്നാണ് പുതിയ അപേക്ഷയിലെ ആവശ്യം. ഹൈക്കോടതി രജിസ്‌ട്രാർ വഴി 27 ഏക്കർ ഭൂമിക്ക് നഷ്‌ടപരിഹാരം നൽകാമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. 2014 ലെ അടിസ്ഥാന മൂല്യനിർണ്ണയ റിപ്പോർട്ട് അനുസരിച്ചായിരിക്കും നഷ്‌ടപരിഹാരം…
‘അന്ന് ഓപ്പറേഷൻ സിന്ദൂർ സംഭവിച്ചില്ല, അതാണ് കോൺഗ്രസിൻ്റെ തകർച്ചയ്ക്ക് കാരണം’; മുംബൈ ഭീകരാക്രമണത്തിൽ ഏറ്റുമുട്ടിയ എൻഎസ്‌ജി മുൻ കമാൻഡോ
ദില്ലി: പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ നൽകിയ മറുപടി മുംബൈ ഭീകരാക്രമണത്തിലും നൽകണമായിരുന്നുവെന്ന് മുൻ എൻഎസ്‌ജി കമ്മാൻഡോ സുരേന്ദർ സിങ്. മുംബൈ ഭീകരാക്രമണത്തിൻ്റെ 17ാം വാർഷികത്തിൽ ഏഷ്യാനെറ്റ് ന്യൂസബിളിന് നൽകിയ അഭിമുഖത്തിലാണ്, മുംബൈ ഭീകരാക്രമണത്തിൽ ഭീകരരോട് ഏറ്റുമുട്ടി ജയിച്ച എൻഎസ്‌ജി കമ്മാൻഡോ സംഘത്തിലെ അംഗമായ അദ്ദേഹം തൻ്റെ അഭിപ്രായം തുറന്നുപറഞ്ഞത്. മൂന്ന് ദിവസത്തോളം നീണ്ട അനിശ്ചിതത്വം നിറഞ്ഞ പോർമുഖത്തേക്കുറിച്ചുള്ള ഓർമ്മകൾ പങ്കുവെച്ചാണ് അദ്ദേഹം സംസാരിച്ചത്. പാകിസ്ഥാനിൽ പരിശീലനം ലഭിച്ച ലഷ്‌കർ-ഇ-ത്വയ്ബയുടെ പത്ത് ഭീകരരാണ് 2008 നവംബർ 26 ന് രാത്രി മുംബൈയെ നടുക്കിയത്. ഒരേസമയത്തായിരുന്നുആക്രമണം. എലൈറ്റ് എൻഎസ്‌ജി കമ്മാൻഡോകൾ രംഗത്തിറങ്ങി ഒൻപത് ഭീകരരെ വധിക്കുകയും അജ്മൽ കസബിനെ ജീവനോടെ പിടികൂടുകയും ചെയ്തത് അദ്ദേഹം ഓർത്തു. 2012 നവംബർ 21-ന് പൂനെയിലെ യെർവാഡ ജയിലിൽ വച്ചാണ് അജ്‌മൽ കസബിനെ തൂക്കിലേറ്റിയത് ആ ഓർമ്മകൾ ഒരിക്കലും മായാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. ആ രക്തസാക്ഷികളെയെല്ലാം ഞാൻ സല്യൂട്ട് ചെയ്യുന്നു. പതിനേഴ് വർഷമായെങ്കിലും 26/11 ഓർക്കുമ്പോൾ എന്റെ…
നിഗൂഢത വെളിപ്പെടാൻ ഇനി 10 ദിനം; കളങ്കാവല്‍ കൗണ്ട് ഡൗൺ തുടങ്ങി, മമ്മൂട്ടിക്കൊപ്പം തിളങ്ങാൻ വിനായകൻ
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം കളങ്കാവൽ കൗണ്ട് ഡൗൺ പോസ്റ്റർ റിലീസ് ചെയ്തു. വിനായകൻ അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രമാണ് പോസ്റ്ററിലുള്ളത്. ഇനി വെറും പത്ത് ദിവസം മാത്രമാണ് മമ്മൂട്ടി ചിത്രം തിയറ്ററിൽ എത്താൻ ബാക്കിയുള്ളത്. ചിത്രം ഡിസംബർ 5ന് തിയറ്ററുകളിൽ എത്തും. ജിതിൻ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു ക്രൈം ത്രില്ലർ ആണ്. മമ്മൂട്ടി കമ്പനി നിർമ്മിച്ച കളങ്കാവല്‍ വേഫറർ ഫിലിംസ് കേരളത്തിൽ വിതരണത്തിന് എത്തിക്കുന്നത്. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥ രചിച്ച കളങ്കാവൽ മമ്മൂട്ടി കമ്പനിയുടെ ബാനറിൽ നിർമ്മിക്കുന്ന ഏഴാമത്തെ ചിത്രമാണ്. ദുൽഖർ സൽമാൻ നായകനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ‘കുറുപ്പ്’ന്റെ കഥ ഒരുക്കി ശ്രദ്ധ നേടിയ ജിതിൻ കെ ജോസ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് കളങ്കാവൽ. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ട്രെയ്‌ലർ വമ്പൻ പ്രേക്ഷക ശ്രദ്ധയാണ് നേടിയെടുത്തത്. മമ്മൂട്ടി എന്ന മഹാനടന്റെ മാജിക് ഒരിക്കൽ കൂടി വെള്ളിത്തിരയിൽ…
വിമതര്‍ പാര്‍ട്ടിക്ക് പുറത്ത്, തിരുവനന്തപുരം നഗരസഭയിലേക്ക് മത്സരിക്കുന്ന എട്ട് വിമതരെ കോണ്‍ഗ്രസ് പുറത്താക്കി
തിരുവനന്തപുരം: നഗരസഭയില്‍ കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശത്തിനു വിരുദ്ധമായി റിബലായി മത്സരിക്കുന്ന ഏട്ട് പേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതായി ഡിസിസി പ്രസിഡന്റ് എന്‍ ശക്തന്‍ അറിയിച്ചു.കഴക്കൂട്ടം വാര്‍ഡില്‍ വി.ലാലു, ഹുസൈന്‍, പൗണ്ട്കടവ് വാര്‍ഡില്‍ എസ്.എസ്.സുധീഷ്‌കുമാര്‍, പുഞ്ചക്കരി വാര്‍ഡില്‍ കൃഷ്ണവേണി, വിഴിഞ്ഞം വാര്‍ഡില്‍ ഹിസാന്‍ ഹുസൈന്‍, ഉള്ളൂരില്‍ ജോണ്‍സന്‍ തങ്കച്ചന്‍, മണ്ണന്തല വാര്‍ഡില്‍ ഷിജിന്‍, ജഗതിയില്‍ സുധി വിജയന്‍ എന്നിവരെയാണ് കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയത്. ജില്ലയില്‍ ഒരു വാര്‍ഡില്‍ 2 പേര്‍ക്ക് ‘കൈ’ ചിഹ്നം നല്‍കിയെന്ന വാര്‍ത്ത ശരിയല്ലെന്ന് ഡി.സി.സി പ്രസിഡന്റ് എന്‍.ശക്തന്‍ അറിയിച്ചു. വിഴിഞ്ഞം വാര്‍ഡിലെ ഔദ്യോഗിക കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥി കെ.എച്ച്.സുധീര്‍ഖാനാണ്. ഡമ്മിയായി നോമിനേഷന്‍ നല്‍കിയ വ്യക്തി നോമിനേഷനില്‍ കൈ ചിഹ്നം രേഖപ്പെടുത്തിയതുമായി പാര്‍ട്ടിക്ക് ബന്ധമില്ല. ഡി.സി.സി പ്രസിഡന്റ് ചിഹ്നം അനുവദിച്ചുകൊണ്ടുള്ള ഡിക്ലറേഷന്‍ റിട്ടേണിംഗ് ഓഫീസര്‍ക്ക് നല്‍കുന്ന സ്ഥാനാര്‍ത്ഥിക്കുമാത്രമേ കൈ ചിഹ്നം അനുവദിക്കുകയുള്ളൂ. വിഴിഞ്ഞം വാര്‍ഡില്‍ ഡി.സി.സി പ്രസിഡന്റ് ചിഹ്നം അനുവദിച്ചത് കെ.എച്ച്.സുധീര്‍ഖാനാണ്. ഡമ്മി സ്ഥാനാര്‍ത്ഥിക്ക് പാര്‍ട്ടി ചിഹ്നത്തിന് വേണ്ടിയുള്ള ഡിക്ലറേഷന്‍ ഡി.സി.സി…
തിരുവനന്തപുരം: ലോകത്തിലെ പ്രധാന വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്ലിക്കേഷനായ ഗൂഗിള്‍ മീറ്റ് (Google Meet) സേവനം ഇന്ത്യയില്‍ തടസപ്പെട്ടു. ഇന്‍റര്‍നെറ്റ് സേവനങ്ങളുടെ സുഗമമായ പ്രവര്‍ത്തനം നിരീക്ഷിക്കുന്ന സംവിധാനമായ ഡൗണ്‍ഡിറ്റക്റ്ററിന്‍റെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ന് ഇന്ത്യന്‍ സമയം രാവിലെ 11 മണിയോടെയാണ് ഗൂഗിള്‍ മീറ്റ് സേവനം ഉപഭോക്താക്കള്‍ക്ക് ലഭ്യമല്ലാതായത്. ഗൂഗിള്‍ മീറ്റിലെ സാങ്കേതിക തടസം 11.30-ഓടെ ഏറ്റവും ഉച്ചസ്ഥായിയിലെത്തി. ഗൂഗിള്‍ മീറ്റ് ലഭ്യമാകുന്നില്ലെന്ന് കാണിച്ച് രണ്ടായിരത്തോളം പരാതികള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ ഉച്ചതിരിഞ്ഞ് രണ്ട് മണി വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇന്ത്യയില്‍ പലര്‍ക്കും അടിച്ചുപോയി ഗൂഗിള്‍ മീറ്റ് ദില്ലി, മുംബൈ, അഹമ്മദാബാദ്, ഹൈദരാബാദ്, കൊല്‍ക്കത്ത, ബെംഗളൂരു, ചെന്നൈ തുടങ്ങി രാജ്യത്തെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം ഗൂഗിള്‍ മീറ്റിലെ പ്രശ്‌നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഗൂഗിള്‍ മീറ്റിന്‍റെ വെബ്‌സൈറ്റില്‍ പ്രവേശിക്കാനാകുന്നില്ലെന്നായിരുന്നു പ്രധാനമായും യൂസര്‍മാരുടെ പരാതി. ആകെ പരാതി രേഖപ്പെടുത്തിയവരില്‍ 63 ശതമാനം പേരാണ് ഈ പ്രശ്‌നം ചൂണ്ടിക്കാട്ടിയത്. സെര്‍വര്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെടുന്നതായി 34 ശതമാനം പേര്‍ റിപ്പോര്‍ട്ട് ചെയ്‌തപ്പോള്‍ വീഡിയോ ക്വാളിറ്റിയില്‍…
ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി കമ്മിഷന്‍; എല്ലാവര്‍ക്കും തന്നെ അറിയാമെന്ന് ബിജെപി സ്ഥാനാർത്ഥി
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം കോർപ്പറേഷനിലേക്ക് ബിജെപി സ്ഥാനാർത്ഥിയായി മത്സരിക്കുന്ന മുന്‍ ഡിജിപി ആര്‍. ശ്രീലേഖയുടെ ‘ഐപിഎസ്’ വെട്ടി തെരഞ്ഞെടുപ്പ് കമ്മിഷന്‍. ഐപിഎസ് എന്നു വേണ്ടെന്നും റിട്ടയേർഡ് എന്നു ചേർക്കണമെന്നുമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ശ്രീലേഖയോട് ആവശ്യപ്പെട്ടത്. ആം ആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി ടി എസ് രശ്മി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. സര്‍വീസില്‍നിന്നു വിരമിച്ച ശേഷം പേരിനൊപ്പം ഐപിഎസ് എന്ന് ഉപയോഗിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് രശ്മി പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ കുറേ സ്ഥലങ്ങളിലെ പ്രചാരണ പോസ്റ്ററുകളില്‍ ശ്രീലേഖയുടെ പേരിനൊപ്പം ഐപിഎസ് എന്നെഴുതിയത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മായ്ച്ചു. ബാക്കിയിടങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ റിട്ടയേഡ് എന്നു തിരുത്തിയിട്ടുണ്ട്. കോർപ്പറേഷനിലേക്ക് ശാസ്തമംഗലം വാർഡിൽ നിന്നാണ് ശ്രീലേഖ ബിജെപി സ്ഥാനാർത്ഥിയായി ജനവിധി തേടുന്നത്. ശ്രീലേഖയുടെ പോസ്റ്ററുകളിലും ഫ്‌ളക്‌സുകളിലും ഐപിഎസ് എന്നും ചുവരെഴുത്തില്‍ ഐപിഎസ് (റിട്ട) എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. പേരിനൊപ്പം ഐപിഎസ് ഇല്ലെങ്കിലും എല്ലാവര്‍ക്കും തന്നെ അറിയാമെന്ന് ശ്രീലേഖ പറഞ്ഞു.
ഒരേയൊരു കാരണം, ഇന്ത്യയുമായി 10,000 കോടിയുടെ കരാർ ചർച്ച അർമേനിയ നിർത്തിയെന്ന് റിപ്പോർട്ട്; ഇസ്രയേലിനും കനത്ത തിരിച്ചടി
ടെൽ അവീവ്: ദുബായ് എയർ ഷോയിൽ തേജസ് യുദ്ധവിമാനം തകർന്നതിന് പിന്നാലെ, ഇന്ത്യയിൽ നിന്ന് യുദ്ധവിമാനം വാങ്ങുന്നതിനുള്ള ചർച്ചകൾ അർമേനിയ നിർത്തിവെച്ചതായി റിപ്പോർട്ട്. ഇസ്രായേൽ മാധ്യമമായ ദ ജറുസലേം പോസ്റ്റ് ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. അപകടത്തിൽ തേജസ് പൈലറ്റായിരുന്ന ഇന്ത്യൻ വ്യോമസേനയിലെ വിങ് കമാൻഡർ നമാഷ് സിയാൽ വീരമൃത്യു വരിച്ചു. അർമേനിയ ചർച്ചകൾ നിർത്തിവെച്ചത് ഇസ്രായേലിനെയും ബാധിച്ചു. കരാറിൽ നിന്ന് ദശലക്ഷക്കണക്കിന് ഡോളർ ലഭിക്കുമെന്ന് ഇസ്രായേൽ പ്രതീക്ഷിച്ചിരുന്നു. തേജസ് യുദ്ധവിമാനങ്ങളുടെ ചില ഉപകരണങ്ങൾ ഇസ്രായേലിൽ നിന്നാണ് ഇറക്കുമതി ചെയ്തിരുന്നത്. 1.2 ബില്യൺ ഡോളറിന് (പതിനായിരം കോടി രൂപ) 12 വിമാനങ്ങൾ വാങ്ങുന്നതിനായി അർമേനിയ ഇന്ത്യൻ സർക്കാരുമായും തേജസ് നിർമ്മാതാക്കളായ എച്ച്എഎല്ലുമായും ചർച്ചകൾ നടത്തിവരികയാണ്. കരാർ അന്തിമമായാൽ, തേജസിന്റെ ആദ്യത്തെ കയറ്റുമതി ഓർഡറായിരിക്കും ഇത്. ഇന്ത്യൻ വ്യോമസേനയിലെ മിഗ്-21 വിമാനങ്ങൾക്ക് പകരമായിട്ടാണ് തേജസ് യുദ്ധവിമാനത്തെ രൂപകൽപ്പന ചെയ്തിരുന്നത്. ഇതുവരെ 40 തേജസ് യുദ്ധവിമാനങ്ങൾ മാത്രമേ ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറിയിട്ടുള്ളൂ. ഇസ്രായേൽ എയ്‌റോസ്‌പേസ്…
