Author: News Desk

തിരുവനന്തപുരം: സിപിഎം തിരുത്തലിന് ഒരുങ്ങുകയാണെങ്കിൽ ആലപ്പുഴയിലെ കളയല്ല പിണറായിയിലെ കളയാണ് പറച്ചുകളയേണ്ടതെന്ന് ബിജെപി സംസ്ഥന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അതിനുള്ള ധൈര്യം എംവി ഗോവിന്ദനുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരത്ത് നടന്ന ബിജെപി വിശാല സംസ്ഥാന നേതൃയോഗത്തിൽ സംസാരിക്കുകയായിരുന്നു കെ.സുരേന്ദ്രൻ. അഴിമതിക്കും അനീതിക്കുമെതിരെ ശബ്ദിച്ച കുറ്റത്തിന് ജി.സുധാകരനെ പുറത്താക്കിയാൽ അദ്ദേഹത്തെ ഉൾക്കൊള്ളാൻ ശരിയായ ബദൽ ഇപ്പോൾ കേരളത്തിലുണ്ട്. ശക്തമായ നിലപാടെടുത്ത് സിപിഎമ്മിൽ രക്തസാക്ഷികളാവുന്നവരെ സ്വീകരിക്കാൻ ബിജെപിയുണ്ട്. പണ്ടൊക്കെ സിപിഎമ്മിൽ നിന്നും പുറത്താകുന്നവർ അനാഥമാവുമായിരുന്നെങ്കിൽ ഇന്ന് 20% വോട്ടുള്ള എൻഡിഎ ഇവിടെയുണ്ട്. ഒരിക്കലും വർഗീയ പ്രീണന രാഷ്ട്രീയത്തെ ബിജെപി പ്രോത്സാഹിപ്പിക്കില്ല. വികസന രാഷ്ട്രീയം ഉയർത്തിയാവും എൻഡിഎ ന്യൂനപക്ഷങ്ങളെ സമീപിക്കുകയെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ പറഞ്ഞു. കുടുംബാധിപത്യ ഭരണമാണ് കേരളത്തിൽ നടക്കുന്നത്. അഴിമതിയിൽ മുങ്ങിക്കുളിച്ച സർക്കാരാണിത്.  കേരളത്തിലെ സൂപ്പർ മുഖ്യമന്ത്രിക്കെതിരെയാണ് പിഎസ്സി മെമ്പർ നിയമനത്തിലെ കോഴ ആരോപണം വന്നത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ തോൽവിയുടെ പശ്ചാത്തലത്തിൽ ഭൂരിപക്ഷ ജനവിഭാഗത്തിന് നേരെ കയ്യോങ്ങുകയാണ് സിപിഎം ചെയ്യുന്നത്. തങ്ങൾക്ക് വോട്ടു ചെയ്യാത്തവരോട്…

Read More

കൊച്ചി: കാലടി ശ്രീശങ്കര കോളേജ് വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ അശ്ലീല ഫേസ്‌ബുക്ക് പേജുകളിലിട്ട സംഭവത്തിൽ മുൻ വിദ്യാർത്ഥിക്കെതിരെ പൊലീസ് കേസെടുത്തു. കോളേജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന രോഹിത്തിനെതിരെയാണ് കാലടി പൊലീസ് കേസെടുത്തത്. കോളേജിലെ ബിരുദ വിദ്യാർത്ഥിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. കോളേജിലെ ഇരുപതോളം വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ ഇയാൾ വിവിധ അശ്ലീല ഗ്രൂപ്പുകളിൽ പങ്കുവച്ചതായാണ് സംശയം. രോഹിത്തിന്റെ രണ്ട് ഫോണുകളും പൊലീസ് കണ്ടെടുത്തു. പ്രതിക്കെതിരെ കേരള പൊലീസ് ആക്‌ടിലെ 119 ബി വകുപ്പ് പ്രകാരം കേസെടുത്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടുവെന്നും അന്വേഷണം നടക്കുകയാണെന്നും പൊലീസ് പറ‌ഞ്ഞു.കോളേജിൽ പഠിച്ചിരുന്നപ്പോൾ എസ്‌എഫ്‌ഐ ഭാരവാഹിയായിരുന്നു ഇയാളെന്ന് പരാതിക്കാരി പറഞ്ഞു. കോളേജിന് സമീപത്ത് തന്നെയായിരുന്നു ഇയാളുടെ വീടെന്നും പഠിച്ചിറങ്ങിയിട്ടും ഫോട്ടോഗ്രാഫറായ ഇയാൾ കോളേജിലെ പരിപാടികൾക്ക് വന്നിരുന്നുവെന്നും പരാതിക്കാരി പറഞ്ഞു.

Read More

മനാമ: ഓണ്‍ലൈന്‍ ചൂഷണത്തില്‍നിന്നും ബ്ലാക്ക്മെയിലിംഗില്‍ നിന്നും കുട്ടികളെ സംരക്ഷിക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, നീതിന്യായ മന്ത്രാലയം, ഇസ്ലാമിക് അഫയേഴ്സ് ആന്‍ഡ് എന്‍ഡോവ്മെന്റ് മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ദേശീയ കാമ്പയിന്‍ ആരംഭിക്കും. ഇതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബന്ധപ്പെട്ട അധികൃതരുടെ ഏകോപന യോഗം ചേര്‍ന്നു. യോഗത്തില്‍ അസിസ്റ്റന്റ് അറ്റോര്‍ണി ജനറല്‍ കൗണ്‍സിലര്‍ വെയ്ല്‍ റാഷിദ് ബുല്ലെ, ആഭ്യന്തര മന്ത്രാലയത്തിലെ കമ്മ്യൂണിറ്റി അഫയേഴ്സ് പബ്ലിക് സെക്യൂരിറ്റി അസിസ്റ്റന്റ് ചീഫ് കേണല്‍ അമ്മാര്‍ മുസ്തഫ അല്‍ സെയ്ദ്, സാമൂഹിക വികസന മന്ത്രാലയം അണ്ടര്‍ സെക്രട്ടറി സഹര്‍ റാഷിദ് അല്‍ മന്നായി, നീതിന്യായ മന്ത്രാലയത്തിലെ കുടുംബാസൂത്രണ- അനുരഞ്ജന- ജീവനാംശ വിഭാഗം അണ്ടര്‍സെക്രട്ടറി ദാനാ ഖമീസ് അല്‍ സയാനി, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം അണ്ടര്‍സെക്രട്ടറി യൂസിഫ് മുഹമ്മദ് അല്‍ ബിന്‍ഖലില്‍, വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്‌കൂള്‍ കാര്യ ഡയറക്ടര്‍ ജനറല്‍ സുഹ സാലിഹ് ജാസിം ഹമാദ എന്നിവര്‍ പറഞ്ഞു.കാമ്പയിന്‍…

Read More

മനാമ: ബഹ്റൈനിൽ ഉച്ച സമയത്ത് തുറന്ന സ്ഥലങ്ങളിൽ തൊഴിലാളികളെക്കൊണ്ട് ജോലി ചെയ്യിക്കുന്നതിന് ഏർപ്പെടുത്തിയ നിരോധനം രണ്ടുമാസക്കാലയളവിൽനിന്ന് മൂന്നുമാസമായി വർദ്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് മൈഗ്രൻ്റ് വർക്കേഴ്സ് പ്രൊട്ടക്ഷൻ സൊസൈറ്റി (എം.ഡബ്ലിയു.പി.എസ്) എക്സ്റ്റന്റ് ദ ഷെയ്ഡ് (നിഴൽ നീട്ടൽ) കാമ്പയിൻ ആരംഭിച്ചു.( എം.ഡബ്ലിയു.പി.എസ്) അധ്യക്ഷ മോന അൽമു അയ്യിദ് ഓൺലൈൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചതാണ് ഇക്കാര്യം. തൊഴിലാളികളുടെ നന്മയ്ക്കുവേണ്ടി മദ്ധ്യാഹ്ന തൊഴിൽ നിരോധനം നീട്ടേണ്ടതുണ്ടെന്ന് അവർ പറഞ്ഞു. തൊഴിലാളികളുടെ സുരക്ഷിതത്വത്തിനും ആരോഗ്യപ്രശ്നങ്ങളുണ്ടാകുന്നത് തടയാനും ഇത് ആവശ്യമാണെന്ന് അവർ പറഞ്ഞു.കാമ്പയിന്റെ ലക്ഷ്യം നേടണമെങ്കിൽ സമൂഹത്തിന്റെയും തൊഴിൽദാതാക്കളുടെയും ഗവൺമെന്റിന്റെയും പിന്തുണ ആവശ്യമാണെന്ന് വാർത്താസമ്മേളനത്തിൽ പങ്കെടുത്ത സൊസൈറ്റി ജനറൽ സെക്രട്ടറി മാധവൻ കല്ലത്ത് പറഞ്ഞു. തൊഴിലാളികളുടെ നന്മ ലക്ഷ്യം വെച്ചുള്ള ഈ കാമ്പയിനുമായി എല്ലാവരും സഹകരിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു. നയരൂപീകരണങ്ങളിൽ പങ്കാളികളാകുന്നവരെയും ബിസിനസുകാരെയും പൊതുസമൂഹത്തെയും ഈ കാമ്പയിനിൽ പങ്കാളികളാക്കാൻ ഉദ്ദേശിക്കുന്നു. ഇതിനൊരു മാനുഷിക- ധാർമിക വശം മാത്രമല്ല ഉള്ളതെന്നും രാജ്യത്തിന്റെ സാമൂഹ്യ സാമ്പത്തിക പുരോഗതിക്ക് ഇതാവശ്യമാണെന്നും അവർ പറഞ്ഞു. ബഹ്‌റൈനില്‍ ജൂലൈ…

Read More

കൊച്ചി: സംഘർഷമുണ്ടായ കോഴിക്കോട് കൊയിലാണ്ടി ഗുരുദേവ കോളേജിൽ പോലീസ് ജാഗ്രത തുടരണമെന്ന് ഹൈക്കോടതി. പോലീസ് സംരക്ഷണമാവശ്യപ്പെട്ടുള്ള കോളേജിന്റെ ഹർജി തീർപ്പാക്കിക്കൊണ്ടാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ നിർദേശം. കോളേജ് അധികൃതരുടെ അനുമതിയില്ലാതെ പുറത്തുനിന്നുള്ളവരെ കോളേജിൽ പ്രവേശിപ്പിക്കരുത്. അടിയന്തര സാഹചര്യമുണ്ടായാൽ പ്രിൻസിപ്പലിനും അദ്ധ്യാപകർക്കും സംരക്ഷണ മുറപ്പാക്കണമെന്നും കോടതി നിർദേശിച്ചു. സംഘർഷത്തിനുശേഷം കോളേജിൽ ക്ലാസുകൾ പുനരാരംഭിച്ചതായി പ്രിൻസിപ്പൽ കോടതിയെ അറിയിച്ചിരുന്നു. പ്രിൻസിപ്പലടക്കമുള്ളവർക്കു ജീവനു ഭീഷണിയുണ്ടെന്നും സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു കോളേജ് ഹൈക്കോടതിയെ സമീപിച്ചത്. കോളേജിലേക്കു നടത്തിയ മാർച്ചിൽ പ്രിൻസിപ്പല്‍ സുനിൽ ഭാസ്കറിനെതിരെ എസ്.എഫ്.ഐ. പ്രവർത്തകർ ഭീഷണി മുഴക്കിയിരുന്നു. തുടർന്ന് കോളേജ് ഹൈക്കോടതിയെ സമീപിക്കുകയും സംരക്ഷണം നൽകാൻ പോലീസിനു കോടതി നിർദേശം നൽകുകയും ചെയ്തിരുന്നു.

Read More

തിരുവനന്തപുരം: നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഗരൂർ ആലിന്റെ്റെ മുട്ടിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ ഏഴോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 7 മണി കഴിഞ്ഞാണ് സംഭവം. നേരത്തെ ഉണ്ടായ വാക്ക് തർക്കത്തിൻ്റെ ബാക്കിപത്രമായാണ് സംഘർഷം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ആക്രമണത്തിൽ ഏഴോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷാവസ്ഥാ മനസ്സിലാക്കി വൻ പോലീസ് സംഘം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

Read More

കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാൾ തില്ലങ്കേരി നിയമം ലംഘിച്ച് ജീപ്പിൽ യാത്ര ചെയ്തത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. പനമരം ആർ.ടി.ഒയ്ക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. കണ്ണൂരിലെ യൂത്ത് ലീഗ് നേതാവ് ഫർസീൻ മജീദാണ് പരാതി നൽകിയത്. ആകാശ് തില്ലങ്കേരിക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്ര. വയനാട്ടിൽ യാത്ര നടത്തുന്ന ദൃശ്യങ്ങൾ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം അനുകൂലിച്ചും ചിലർ രംഗത്തെത്തുന്നുണ്ട്. ആകാശ് തില്ലങ്കേരി ഉപയോഗിച്ച ജീപ്പ് ഇയാളുടേതല്ലെന്ന് ആർ.ടി.ഒയുടെ അന്വേഷണത്തിൽ വ്യക്തമായി. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാൻ്റേതാണ് വാഹനം. നേരത്തെയും നിരവധി നിയമലംഘനങ്ങൾക്ക് പിടിയിലായ വാഹനമാണിത്. സാമൂഹിക മാധ്യമങ്ങളിലടക്കം നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞത്. 2021, 2023 വർഷങ്ങളിലും ഇതേ വാഹനം വിവിധ നിയമ…

Read More

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ആചരിക്കുന്നു. ജൂലൈ 18 ന് ഉമ്മന്‍ ചാണ്ടി അനുസ്മരണ വാരാചരണം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. ജില്ലയിലെ 1546 വാര്‍ഡുകളിലാണ് ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുന്നത്. ഓരോ വാര്‍ഡിലെയും ഗുരുതര രോഗബാധിതരുള്ള 10 വീടുകള്‍ ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി മതിയായ സഹായം ഒരാഴ്ചക്കാലം കൊണ്ട് എത്തിച്ചു നല്‍കും. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികള്‍ നേതൃത്വം നല്‍കും. രണ്ടാം ഘട്ടമായി ജില്ലയിലെ 182 കോണ്‍ഗ്രസ്സ് മണ്ഡലങ്ങളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിവസമായ ജലൈ 18 രാവിലെ എട്ട് മണിക്ക് വാര്‍ഡു കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. രാവിലെ 9.30ന് ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ 21-ാം നൂറ്റാണ്ടിലെ…

Read More

ദുബായ്: പ്രമുഖ ഇന്ത്യൻ വ്യവസായി ഡോ. രാം ബുക്സാനി (83) ദുബായിൽ അന്തരിച്ചു.  പുലർച്ചെ ഒരു മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. ദുബായിൽ സ്ഥിരതാമസമാക്കിയ ആദ്യകാല ഇന്ത്യക്കാരിലൊരാളാണ്. ഐ.ടി.എൽ. കോസ്‌മോസ് ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്നു. ആറു പതിറ്റാണ്ടിലേറെയായി ദുബായിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം 1959ൽ ഓഫീസ് അസിസ്റ്റൻ്റായാണ് തൊഴിൽ തുടങ്ങിയത്. ഐ.ടി.എൽ. കോസ്‌മോസ് ഗ്രൂപ്പിൻ്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. 18 വയസ്സുള്ളപ്പോൾ കടൽ മാർഗമാണ് ദുബായിൽ വന്നിറങ്ങിയത്. യു.എ.ഇയിലെ അറിയപ്പെടുന്ന ബിസിനസ് വ്യക്തിയാണ് ഡോ. ബുക്‌സാനി. ഇന്ത്യാ ക്ലബിൻ്റെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്. ഇന്ത്യാ കബ്ബ് ചെയർമാൻ, റോട്ടറി ക്ലബ് ഓഫ് ജുമൈറയുടെ  പ്രസിഡൻ്റ്, ഇന്ത്യൻ ഹൈസ്‌കൂൾ യർമാൻ എന്നീ പ്രദവികൾ വഹിച്ചു. പ്രധാന എൻ.ആർ.ഐ. സംഘടനയായ ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറത്തിൻ്റെ (യു.എ.ഇ) സ്ഥാപക ചെയർമാനായിരുന്നു. അദ്ദേഹത്തിൻ്റെ ഗ്രൂപ്പിൻ്റെ ആദ്യ സംരംഗമായ കോസ്‌മോസിൻ്റെ ആദ്യ ഷോറൂം 1969ൽ ദെയ്‌റയിൽ തുറന്നു. പിന്നീട് ബുക്‌സാനിയുടെ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടന്നു. അംബാസഡർ ഹോട്ടൽ, ഡെയ്‌റ, അസ്റ്റോറിയ ഹോട്ടലുകൾ…

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനായ സിംസ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ്, കളിമുറ്റം 2024 ന്റെ  ഉദ്‌ഘാടനം നടത്തപ്പെട്ടു. ജൂലൈ  4  വെള്ളിയാഴ്ച സിംസ് ഗൂഡ്‌വിൻ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ  എക്സിക്യൂട്ടീവ് കമ്മിറ്റി അസിസ്റ്റന്റ്  സെക്രട്ടറി ശ്രീമതി രഞ്ജിനി മോഹൻ മുഖ്യാതിഥി ആയിരുന്നു. ജൂൺ 30 നു ആരംഭിച്ച കളിമുറ്റം സമ്മർ ക്യാമ്പ്  ഓഗസ്റ്റ് 22 വരെ നീണ്ട് നിൽക്കും. അവധികാലം ആഘോഷമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കഴിവും വിജ്ഞാനവും വർധിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് കളിമുറ്റം പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ യോഗാ, ഡാൻസ്,മ്യൂസിക്, ആർട് ആൻഡ് ക്രാഫ്റ്റ്, ഫോട്ടോഗ്രാഫി, അഭിനയ കളരി, ലൈഫ് സ്കിൽ, പേഴ്സണാലിറ്റി ഡെവലൊപ്മെൻറ്, കരാട്ടെ, ടൂർ എന്നിവ സമ്മർ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹന സൗകര്യവും ലഭ്യമാകുന്നതാണ്. വിശദവിവരങ്ങൾക്കും റെജിസ്ട്രേഷനുമായി ജസ്റ്റിൻ ഡേവിസ് (33779225), റെജു ആൻഡ്രൂ (39333701), ഷെൻസി മാർട്ടിൻ (39428307)ലിജി…

Read More