- സിത്ര ഹൗസിംഗ് സിറ്റിയില്‍ രണ്ട് പൊതു പാര്‍ക്കുകള്‍ ഉദ്ഘാടനം ചെയ്തു
- ബഹ്റൈനിലെ പുതിയ മാധ്യമ നിയമം രാജാവ് അംഗീകരിച്ച് ഉത്തരവിറക്കി
- അല്‍ ഹിലാല്‍ ഡിഫീറ്റ് ഡയബറ്റിസ് വാക്കത്തോണ്‍ നവംബര്‍ 14ന്
- ഫണ്ട് വെട്ടിപ്പ്: ബഹ്റൈനില്‍ സോഷ്യല്‍ സെന്റര്‍ ഡയറക്ടര്‍ക്ക് 15 വര്‍ഷം തടവ്
- ഖത്തര്‍ പ്രതിനിധി സംഘം എല്‍.എം.ആര്.എ. ആസ്ഥാനം സന്ദര്‍ശിച്ചു
- ‘കറാഫ്’ ട്രോളിംഗ് നിരോധനം റദ്ദാക്കുന്നതിന് പാര്‍ലമെന്റിന്റെ അംഗീകാരം
- പിഎം ശ്രീ: ഇടതുമുന്നണി ഉടന്‍ വിളിച്ചു ചേര്‍ക്കാന്‍ തീരുമാനം
- വ്യാജ തൊഴില്‍, സാമൂഹ്യ ഇന്‍ഷുറന്‍സ് തട്ടിപ്പ്: ബഹ്റൈനില്‍ അഞ്ചു പേര്‍ക്ക് തടവുശിക്ഷ
Author: News Desk
തിരുവനന്തപുരം: സംസ്ഥാനത്ത് പാലിന്റെ വില വർധിപ്പിക്കുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. ക്ഷീര കർഷകർക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കും വർധനയുണ്ടാകുക. മിൽമയ്ക്കാണ് പാൽവില വർധിപ്പിക്കാനുള്ള അധികാരമുള്ളത്. ഇതിനുള്ള നടപടികൾ പൂർത്തിയായി വരികയാണെന്നും മന്ത്രി അറിയിച്ചു. സഭയിൽ തോമസ് കെ തോമസ് എംഎൽഎയുടെ സബ്മിഷന് മറുപടി നൽകുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. പാലിന് ഏറ്റവും കൂടുതൽ വില കൊടുക്കുന്ന സംസ്ഥാനമാണ് കേരളം. ഇന്ന് സംസ്ഥാനത്തെ അതിരൂക്ഷമായ വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച നടക്കും. വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടുകയായിരുന്നു. പ്രതിപക്ഷത്ത് നിന്ന് പിസി വിഷ്ണുനാഥ് എംഎൽഎയാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. ഉച്ചക്ക് 12 മണി മുതൽ രണ്ട് മണിക്കൂർ നീളുന്ന ചർച്ചയാണ് സഭയിൽ നടക്കുക. സഭാസമ്മേളനത്തിൻ്റെ ആദ്യദിവസം പൊലീസ് അതിക്രമത്തിനെതിരേയും, ഇന്നലെ അമീബിക് മസ്തിഷ്ക ജ്വരം വർധിച്ച സാഹചര്യവുമാണ് അടിയന്തര പ്രമേയമായി കൊണ്ടുവന്നത്.
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്ന് വെല്ലുവിളി
ദില്ലി: തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ വീണ്ടും ആരോപണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഹൈഡ്രജൻ ബോംബ് വരുന്നതേയുള്ളൂവെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ വോട്ട് ചോരികളെ സംരക്ഷിക്കുകയാണ്. താൻ തെളിവ് കാണിക്കാം. പ്രതിപക്ഷത്തിന് വോട്ടു ചെയ്യുന്നവരെ ഒഴിവാക്കുകയാണ്. വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ടെന്നും രാഹുൽ ഗാന്ധി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ദില്ലിയിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ വീണ്ടും വിമർശനമുന്നയിച്ചത്. കർണ്ണാടകത്തിലെ അലന്ത് മണ്ഡലത്തിൽ 6018 വോട്ടുകൾ ഒഴിവാക്കി. ഇതേ കുറിച്ച് അന്വേഷണം നടത്തി. വോട്ടർമാർക്ക് യാതൊരു വിവരവുമില്ല എങ്ങനെ സംഭവിച്ചുവെന്ന്. കർണ്ണാടകത്തിന് പുറത്ത് നിന്നാണ് വോട്ടുകൾ ഒഴിവാക്കിയത്. ഗോദാഭായിയെന്ന വോട്ടർ തൻ്റെ വോട്ട്’ ഇല്ലാതായത് എങ്ങനെയെന്നറിയില്ലെന്ന് വിശദീകരിക്കുന്നു. കർണ്ണാടകത്തിന് പുറത്ത് നിന്നുള്ള ചില മൊബൈൽ നമ്പറുകൾ ഉപയോഗിച്ചാണ് ഡിലീറ്റ് ചെയ്തത്. സൂര്യകാന്ത് എന്നയാളുടെ വിവരങ്ങൾ ഉപയോഗിച്ച് 14 വോട്ടുകൾ ഡിലീറ്റ് ചെയ്തുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. സൂര്യകാന്തിനേയും രാഹുൽ വാർത്താ സമ്മേളന വേദിയിൽ കൊണ്ടുവന്നിരുന്നു. തന്റെ വിവരങ്ങൾ ഉപയോഗിച്ച്…
മനാമ: ബഹ്റൈനിലെ ഇസ ടൗണിലെ മാർക്കറ്റിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഇലക്ട്രിസിറ്റി ആൻ്റ് വാട്ടർ അതോറിറ്റി (ഇ.ഡബ്ല്യു.എ), മരാമത്ത് മന്ത്രാലയം എന്നിവയുമായി സഹകരിച്ച് സതേൺ മുനിസിപ്പാലിറ്റി സുരക്ഷാ പരിശോധന നടത്തി.582 കടകളിലാണ് പരിശോധന നടന്നത്. ഈ കടകളിൽ സുരക്ഷാ മാനദണ്ഡങ്ങൾ, വൈദ്യുതി കണക്ഷനുകളുടെയും അഗ്നിശമന സംവിധാനങ്ങളുടെയും സുരക്ഷ എന്നിവയാണ് പരിശോധിച്ചത്.സിവിൽ ഡിഫൻസ് സംഘങ്ങൾ അഗ്നിശമന സംവിധാനങ്ങളുടെ പ്രവർത്തനക്ഷമത, സ്ഥാനം, മുന്നറിയിപ്പ് സംവിധാനങ്ങളുടെ പ്രവർത്തനം എന്നിവയും ഇ.ഡബ്ല്യു.എ. സംഘങ്ങൾ വൈദ്യുതി കണക്ഷനുകൾ, എക്സ്റ്റൻഷനുകൾ എന്നിവയും പരിശോധിച്ചു.
പെരിങ്ങോട്ടുകര വ്യാജ ഹണി ട്രാപ്പ് കേസ്; 2 പേരെ കൊച്ചിയിൽ നിന്ന് അറസ്റ്റ് ചെയ്ത് കർണാടക പൊലീസ്, ഒന്നാം പ്രതി ഒളിവിൽ
കൊച്ചി: തൃശ്ശൂർ പെരിങ്ങോട്ടുകര വ്യാജ പീഡനകേസിലെ രണ്ട് പ്രതികൾ കൊച്ചിയിൽ പിടിയിൽ. ശ്രീരാഗ്, സ്വാമിനാഥന് എന്നിവരെയാണ് കര്‍ണാടക ബാനസവാടി പൊലീസ് പിടികൂടിയത്. കൊച്ചി വരാപ്പുഴയില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇവർ. പ്രതികളെ ബെംഗളൂരുവിലേക്ക് കൊണ്ടുപോയി. പെരിങ്ങോട്ടുകര ദേവസ്ഥാനക്ഷേത്രം തന്ത്രി ഉണ്ണി ദാമോദരന്റെ ജ്യേഷ്ഠ സഹോദരങ്ങളാണ് ഇരുവരും. കേസിലെ ഒന്നാം പ്രതി പ്രവീണ്‍ ഒളിവിലാണ്. പെരിങ്ങോട്ടുകര ദേവസ്ഥാനം തന്ത്രിക്കും മരുമകൻ ടി. എ. അരുണിനും എതിരായ പീഡന പരാതിക്ക് പിന്നിൽ ഹണി ട്രാപ്പ് എന്ന വിവരം മുമ്പ് പുറത്തുവന്നിരുന്നു. വ്യാജ പരാതി എന്ന് വ്യക്തമായതോടെ തന്ത്രിയുടെ സഹോദരന്റെ മകൻ പ്രവീണിനെ ഒന്നാം പ്രതിയാക്കി ബെംഗളൂരു ബാനസവാടി പൊലീസ് കേസെടുത്തു. സംഭവത്തിൽ അഞ്ചുപേർ അറസ്റ്റിലായിരുന്നു. പൂജയുടെ പേരിൽ വിഡിയോ കോൾ വഴി നഗ്നത പ്രദർശിപ്പിക്കാൻ നിർബന്ധിതയാക്കി എന്നും പിന്നീട് ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്തു എന്നുമുള്ള ബെംഗളൂരു സ്വദേശിനിയുടെ പരാതിയാണ് വ്യാജമെന്ന് പൊലീസ് കണ്ടെത്തിയത്. പരാതി അന്വേഷിച്ച ബാനസവാടി പൊലീസ് കോടികളുടെ പണമിടപാട് ഇതുമായി ബന്ധപ്പെട്ട് നടന്നുവെന്ന്…
ധര്‍മസ്ഥല വ്യാജവെളിപ്പെടുത്തൽ; മഹേഷ് ഷെട്ടി തിമരോടിക്കെതിരെ ആയുധ നിരോധന നിയമപ്രകാരം കേസെടുത്തു
കര്‍ണാടക: ധർമ്മസ്ഥല ആക്ഷൻ കൗൺസിൽ പ്രസിഡന്റ് മഹേഷ് ഷെട്ടി തിമരോടിക്കെതിരെ എസ്ഐ ടി കേസെടുത്തു. ആയുധ നിരോധന നിയമപ്രകാരമാണ് കേസ്. ഓഗസ്റ്റ് 26ന് തിമരോടിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ പിസ്റ്റളുകളും തോക്കും കണ്ടെത്തിയിരുന്നു. ഇതുൾപ്പെടെ 44 ഓളം ആയുധങ്ങൾ തിമരോടിയുടെ വീട്ടിൽ നിന്നും കണ്ടെത്തി എന്നാണ് എഫ്ഐആറിൽ രേഖപ്പെടുത്തിയിരിക്കുന്നത്. നേരത്തെ ബിജെപി നേതാവ് ബി.എൽ. സന്തോഷിനെ അധിക്ഷേപിച്ച കേസിൽ തിമരോടിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിൽ നിലവിൽ ജാമ്യത്തിലാണ് മഹേഷ് തിമരോടി. അതേ സമയം, ധർമ്മസ്ഥലയിൽ വീണ്ടും അസ്ഥികൾ കണ്ടെത്തിയിട്ടുണ്ട്. ബങ്കലെഗുഡേ വനമേഖലയിൽ കർണാടക ഹൈക്കോടതിയുടെ നിർദ്ദേശപ്രകാരം പ്രത്യേക അന്വേഷണസംഘം നടത്തിയ തെരച്ചിലിലാണ് അസ്ഥികൾ ലഭിച്ചത്. ബങ്കലെഗുഡേ വനമേഖലയിൽ ധർമ്മസ്ഥല ക്ഷേത്രത്തിലെ മുൻ ശുചീകരണ തൊഴിലാളിയായ ചിന്നയ്യ മൃതദേഹം കുഴിച്ചിട്ടത് കണ്ടു എന്ന് വ്യക്തമാക്കി പ്രദേശവാസികളായ രണ്ടുപേർ എസ്ഐടിക്ക് പരാതി നൽകിയിരുന്നു. ഈ പരാതി പ്രത്യേക അന്വേഷണസംഘം ഗൗരവത്തിൽ എടുത്തില്ലെന്ന് വ്യക്തമാക്കി ഇരുവരും പിന്നീട് കർണാടക ഹൈക്കോടതിയെ സമീപിച്ചു. പ്രദേശത്ത്…
‘സി എം വിത്ത് മി’ പുതിയ സംരംഭവുമായി സര്‍ക്കാര്‍, ജനങ്ങളുമായി ആശയവിനിമയം ശക്തമാക്കുക ലക്ഷ്യം
തിരുവനന്തപുരം: ഭരണത്തിൽ ജനങ്ങളുടെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നതിനും സർക്കാരിനും ജനങ്ങൾക്കുമിടയിലുള്ള ആശയവിനിമയം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുമായി പുതിയ സംരംഭം ആരംഭിച്ച് സര്‍ക്കാര്‍. ‘മുഖ്യമന്ത്രി എന്നോടൊപ്പം ‘ അഥവാ സി എം വിത്ത് മി എന്ന പേരിൽ സമഗ്ര സിറ്റിസൺ കണക്ട് സെൻറർ ആരംഭിക്കുന്നതിന് മന്ത്രിസഭാ യോഗം തീരുമാനമായി. സുതാര്യവും നൂതനവും ആയ ഈ സംവിധാനത്തിലൂടെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരുക, ജനങ്ങളുടെ അഭിപ്രായം ഉൾക്കൊള്ളുക പ്രശ്നങ്ങൾക്ക് പരിഹാരം കാണുക എന്ന സർക്കാരിൻ്റെ പ്രതിബദ്ധതയാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെടുക എന്നാണ് സര്‍ക്കാരിന്റെ പ്രതീക്ഷ. ജനങ്ങൾ വികസനത്തിലെ ഗുണഭോക്താക്കൾ മാത്രമല്ല നാടിൻ്റെ ഭാവി രൂപപ്പെടുത്തുന്നതിന് സജീവ പങ്കാളികളും ആണ് എന്ന് ഇതിലൂടെ ഉറപ്പാക്കുകയാണ് ലക്ഷ്യം. പ്രധാന സർക്കാർ പദ്ധതികൾ, ക്ഷേമ പദ്ധതികൾ, മേഖലാധിഷ്ഠിത സംരംഭങ്ങൾ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തുടങ്ങിയവയെക്കുറിച്ച് പൊതുജനങ്ങൾക്ക് എളുപ്പത്തിൽ വിവരങ്ങൾ നൽകുക, പദ്ധതികളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനും ഉത്തരവാദിത്തം ഉറപ്പാക്കുന്നതിനും കാലതാമസം കുറയ്ക്കുന്നതിനും ജനങ്ങളുടെ പ്രതികരണം ശേഖരിച്ച് വിശകലനം ചെയ്യുക, ഭവന നിർമ്മാണം, ആരോഗ്യ സംരക്ഷണം,…
‘ധര്‍മ്മസ്ഥലയില്‍ 9 മൃതദേഹങ്ങൾ കണ്ടെത്തി, പറഞ്ഞതില്‍ ഉറച്ച് നില്ക്കുന്നു’; യൂട്യൂബര്‍ മനാഫ്
തിരുവനന്തപുരം: ധര്‍മ്മസ്ഥലയില്‍ നിന്ന് ഒമ്പത് മൃതദേഹാവശിഷ്ടങ്ങൾ എസ്ഐടി കണ്ടെത്തിയതായി യൂട്യൂബര്‍ മനാഫ്. കുട്ടിയുടെയും സ്ത്രീകളുടെയും മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയതെന്നും ബംഗലെഗുഡേ വനമേഖലയിൽ നിന്നാണ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തിയത്, ഇനിയും അസ്ഥികൾ കണ്ടെത്തും. ഉന്നയിച്ചകാര്യങ്ങളെല്ലാം സത്യമായി വരും. ഇപ്പോഴും തനിക്കെതിരെ വധഭീഷണിയുണ്ട്. പറഞ്ഞകാര്യങ്ങളിൽ ഉറച്ചുനിൽക്കുന്നു എന്നും മനാഫ് പറഞ്ഞു. ധര്‍മ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ മനാഫിനെ സെപ്റ്റംബര്‍ 10 ന് ചോദ്യം ചെയ്തിരുന്നു. ആവശ്യമുണ്ടാകുന്ന പക്ഷം വീണ്ടും വിളിപ്പിക്കും എന്ന് പറഞ്ഞ് മനാഫിനെ എസ്ഐടി വിട്ടയച്ചിരിക്കുകയാണ് ചെയ്തത്. മനാഫിന്റെ സ്റ്റേറ്റ്മെന്റ് എസ്ഐടിവീഡിയോയിൽ പകർത്തിയിട്ടുണ്ട്. കൂടാതെ മറ്റൊരു യൂട്യൂബറായ അഭിഷേകിന്റെ ചോദ്യം ചെയ്യലും പൂർത്തിയായിട്ടുണ്ട്. അഭിഷേകിൽ നിന്ന് എസ്ഐടി ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ധര്‍മ്മസ്ഥല കേസ് സത്യസന്ധമായതാണെന്നും പലരേയും അവിടെ ബലാത്സംഗം ഉൾപ്പെടെ ചെയ്ത് കൊലപ്പെടുത്തിയിട്ടുണ്ടെന്നും മനാഫ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ആർക്കും നീതി ലഭിച്ചില്ല. കേരള സാരി ഉടുത്ത സ്ത്രീകളെയും അവിടെ കുഴിച്ച് മൂടിയിട്ടുണ്ട്. തലയോട്ടിയുടെ വിശ്വാസ്യത തീരുമാനിക്കേണ്ടത് എസ്ഐടിയാണ്. ശുചീകരണ തൊഴിലാളി മൊഴിമാറ്റിയതാണ് ഇപ്പോൾ പ്രശ്നമായതെന്നും…
ബഹിഷ്കരണ ഭീഷണി വിഴുങ്ങി പാകിസ്ഥാൻ, താരങ്ങള്‍ സ്റ്റേഡിയത്തിലേക്ക്, മത്സരം 9 മണിക്ക് തുടങ്ങും
ദുബായ്: മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന ആവശ്യം ഐസിസി നിരസിച്ചതിനെത്തുടര്‍ന്ന് ഏഷ്യാ കപ്പില്‍ നിന്ന് പിന്മാറുന്നുവെന്ന് അറിയിച്ച പാകിസ്ഥാന് ഒടുവില്‍ നിലപാട് മാറ്റി. യുഎഇക്കെതിരായ മത്സരത്തില്‍ കളിക്കാനായി പാക് താരങ്ങള്‍ സ്റ്റേഡിയത്തിലെത്തിയെന്നാണ് പുതിയ റിപ്പോര്‍ട്ട്. മാച്ച് റഫറിയെ മാറ്റാനാവില്ലെന്ന് ഐസിസി കര്‍ശന നിലപാടെടടുത്തതോടെയാണ് പാകിസ്ഥാന് ബഹിഷ്കരണ ഭീഷണി ഉപേക്ഷിച്ച് മത്സരത്തില്‍ കളിക്കാന്‍ തയാറായത്. പാകിസ്ഥാന്-യുഎഇ മത്സരം പുതിയ സമയക്രമം അനുസരിച്ച് ഒമ്പത് മണിക്ക് തുടങ്ങുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ അറിയിച്ചു. പാക് താരങ്ങളോട് മത്സരത്തില്‍ കളിക്കാനായി സ്റ്റേഡിയത്തിലെത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാനും ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റുമായ മൊഹ്സിന്‍ നഖ്വി ആവശ്യപ്പെട്ടിരുന്നു.
മനാമ:മുൻ ബഹ്റൈൻ കെഎംസിസി നേതാവും മുസ്ലിം ലീഗ് കുറ്റ്യാടി മണ്ഡലം മുൻ വൈസ് പ്രസിഡന്റും വില്യാപ്പള്ളി മുസ്ലിം ജമാഅത്ത് പ്രസിഡന്റും കെഎംസിസി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയുടെ കർമ്മശ്രേഷ്ട പുരസ്കാര ജേതാവ് കൂടിയായ രാമത്ത് യൂസുഫ് ഹാജിയുടെ നിര്യാണത്തിൽ കെഎംസിസി ബഹ്റൈൻ അനുശോചിച്ചു. മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ജീവവായു ആയി കണ്ട യൂസഫ് ഹാജിയുടെ നിര്യാണം പാർട്ടിക്കും നാടിനും തീരാ നഷ്ടമാണെന്ന് കെഎംസിസി ബഹ്റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാൻ ജനറൽ സെക്രട്ടറി ശംസുദ്ധീൻ വെള്ളികുളങ്ങര എന്നിവർ അനുശോചന സന്ദേശത്തിൽ അറിയിച്ചു. ദുഃഖർത്തരായ കുടുംബങ്ങളുടെ ദുഃഖത്തിൽ കെഎംസിസി ബഹറൈനും പങ്ക് കൊള്ളുന്നതായി നേതാക്കൾ അറിയിച്ചു. നാട്ടിലും പ്രവാസ ഭൂമിയിലും പ്രസ്ഥാനത്തിന് വേണ്ടി രാപകൽ വേദമന്വേ പ്രവർത്തിച്ച ഞങ്ങളുടെയൊക്കെ വഴികാട്ടിയായ യൂസഫ് സാഹിബിന്റെ നിര്യാണത്തിൽ കെഎംസിസി ബഹ്റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി പ്രസിഡന്റ് ഷാജഹാൻ പരപ്പൻ പൊയിൽ, ജനറൽ സെക്രട്ടറി ഇസ്ഹാഖ് വില്ല്യാപള്ളി എന്നിവരും അനുശോചിച്ചു. കെഎംസിസി ബഹ്റൈൻ കുറ്റ്യാടി മണ്ഡലം കമ്മിറ്റിയും വില്ല്യംപള്ളി…
മനാമ: ബഹ്റൈനിലെ സനാബിസിലെ മുബാറക് കാനൂ കോംപ്രിഹെൻസീവ് സോഷ്യൽ സെൻ്ററിൽ സുപ്രീം കൗൺസിൽ ഫോർ വിമൻ പുതിയ വനിതാ സഹായ ഓഫീസ് തുറന്നു.ഉദ്ഘാടന ചടങ്ങിൽ സാമൂഹിക വികസന മന്ത്രി ഉസാമ അൽ അലവി, സുപ്രീം കൗൺസിൽ ഫോർ വിമൻ സെക്രട്ടറി ജനറൽ ലുൽവ അൽ അവാദി എന്നിവർ സംബന്ധിച്ചു.രാജ്യത്തെ നാല് ഗവർണറേറ്റുകളിലെയും സോഷ്യൽ സെൻ്ററുകളിൽ വനിതാ സഹായ ഓഫീസുകൾ സ്ഥാപിക്കാനുള്ള കൗൺസിലിന്റെ പദ്ധതിയുടെ ഭാഗമാണിത്. സ്ത്രീകൾക്കുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുകയാണ് ഇതിൻ്റെ ലക്ഷ്യം.
