- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
- ദാറുൽ ഈമാൻ കേരള റിഫ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഇന്ത്യൻ സ്കൂളിന് 100% വിജയം
- കണ്ണൂരില്‍ ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കിയത് മുതലെടുത്ത് ലൈംഗിക ചൂഷണം; വയോധികന് ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍
- വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; ദുരിതാശ്വാസ മാനദണ്ഡം പുതുക്കി സർക്കാർ
- വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്
Author: News Desk
ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
മനാമ: ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്‌തു. ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻ്റ് ഫോളോ അപ് യൂസഫ് യാഖൂബ് ലോറി മുഖ്യ കാർമികത്വം വഹിച്ച ചടങ്ങിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ വൺ ബഹ്റൈൻ ഭാരവാഹി ആൻ്റണി പൗലോസ് വളണ്ടിയർ ടീം വിവിധ സാമൂഹ്യസേവന സന്നദ്ധർ സംഘടനകൾ മീഡിയാവിംങ്ങ് സംഘടനാ ഭാരവാഹികൾ, സ്ഥാപന ഉടമകൾ മറ്റു സദ്വേശി വിദേശികളായ വിവിധ മേഘലയിലുള്ളവരും കൂട്ടമായി പങ്കെടുത്തു. കോഡിനേറ്റർ ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്‌തു.
ദില്ലി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 14000 കോടി രൂപ വിലമതിക്കുന്ന 23,000 കിലോ രാസലഹരി വസ്തുക്കൾ രാജ്യത്ത് പിടികൂടി നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഒരു കിലോ മയക്കുമരുന്ന് പോലും രാജ്യത്തിനകത്തേക്കും പുറത്തേക്കും കടത്താനനുവദിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ജമ്മു കശ്മീരിൽ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ഭീകരവാദികളും ആയുധംവെച്ച് കീഴടങ്ങിയെന്നും അമിത്ഷാ പറഞ്ഞു. അടുത്ത വർഷം മാർച്ചിനകം രാജ്യത്തുനിന്നും മാവോയിസം പൂർണമായും തുടച്ചുനീക്കുമെന്നും രാജ്യസഭയിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രവർത്തനങ്ങളെ പറ്റിയുള്ള ചർച്ചയ്ക്കിടെ അമിത്ഷാ ആവർത്തിച്ചു.
മനാമ: മാർച്ച് 21 മുതൽ മാർച്ച് 31 വരെ ബഹ്റൈനിലെ ഫഷ്ത് അൽ ജാരിം സമുദ്രമേഖലയിൽ ബാപ്‌കോ അപ്‌സ്ട്രീം ത്രിമാന സർവേകൾ നടത്തുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.കടൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാൻ ഈ കാലയളവിൽ ഈ പ്രദേശം വഴിയുള്ള സഞ്ചാരം ഒഴിവാക്കണമെന്നും കോസ്റ്റ് ഗാർഡ് അഭ്യർത്ഥിച്ചു.
മനാമ: റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബഹ്‌റൈൻ സ്വാഗതം ചെയ്തു.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി നടത്തിയ സമീപകാല ഫോൺ കോളുകൾ വെടിനിർത്തലിനും പ്രാദേശിക, അന്തർദേശീയ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ചുവടുവെപ്പാണെന്ന് ബഹ്‌റൈൻ അഭിപ്രായപ്പെട്ടു.സൗദി അറേബ്യയുടെ നയതന്ത്ര ശ്രമങ്ങൾക്കും ഉക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഞായറാഴ്ച ജിദ്ദയിൽ പുതിയ യു.എസ്-റഷ്യ ചർച്ചകൾ നടത്തുന്നതിൽ സൗദിയുടെ പ്രധാന പങ്കിനും ബഹ്‌റൈൻ നന്ദി പ്രകടിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇരുവശത്തുനിന്നുമുള്ള 350 തടവുകാരെ ഉൾപ്പെടുത്തി റഷ്യയും ഉക്രെയ്‌നും തമ്മിൽ പുതിയ തടവുകാരുടെ കൈമാറ്റം സാധ്യമാക്കുന്നതിൽ യു.എ.ഇ. നടത്തിയ വിജയകരമായ മധ്യസ്ഥ ശ്രമങ്ങളെ പ്രസ്താവനയിൽ പ്രശംസിച്ചു.
ഹിലാൽ കംപ്യൂട്ടേഴ്സ് ജനറൽ മാനേജർ ഹാർഡി കോശിയുടെ മാതാവ് തങ്കമ്മ നൈനാൻ (90 ) തട്ടയിൽ ബംഗ്ലാവ്, പിരളശ്ശേരി, ചെങ്ങന്നൂർ, ബഹറിനിൽ നിര്യാതയായി. മൃതശരീരം ഞായറാഴ്ച്ച 12 മണിക്ക് ബഹ്‌റൈൻ സെൻറ്. മേരിസ് ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥനയ്ക്കുശേഷംനാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം മാർച്ച് 25 ചൊവ്വാഴ്ച പുത്തൻകാവ് സെൻറ്. മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ. മക്കൾ ലിസ്സി മാത്യു, ജോളി എബ്രഹാം, റെഞ്ചി വർഗീസ്, ഹാർഡി കോശി. മരുമക്കൾ പി സി മാത്യു, പി വി എബ്രഹാം, ഉമ്മൻ വർഗീസ്, ജിനു ഹാർഡി.
പാലോട്: തിരുവനന്തപുരത്തെ നന്ദിയോട് പടക്കനിർമ്മാണശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ പത്തരയോടെയാണ് പടക്കനിർമ്മാണശാലയിലും കടയിലും തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ പടക്കനിർമാണശാല ഉടമ ഷിബുവിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നന്ദിയോട് ആലംപാറ ശ്രീമുരുക എന്ന കടയ്ക്കാണ് തീപിടിച്ചത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന് വ്യക്തമല്ല. കട പൂർണമായും തകർന്നു. ഉടമ മാത്രമാണ് ഈ സമയത്ത് കടയിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. വലിയ ശബ്ദത്തോടെ കട കത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തിരുവനന്തപുരത്ത് പടക്കത്തിന് വളരെ പ്രശസ്തമായ നാടാണ് നന്ദിയോട്. വലിയ രീതിയിൽ പടക്കം ഇവിടെ നിർമിക്കാറുണ്ട്. നിരവധി പേർ ലെെസൻസോടെ ഇവിടെ പടക്കക്കട നടത്തുന്നുണ്ട്.
കാസർകോട്: ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കാസർകോട് ബേക്കലിലാണ് സംഭവം. കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ബേക്കൽ പൊലീസാണ് ഇയാളെ പിടികൂടിയത്. ബധിരനും മൂകനുമാണ് പ്രതി. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും പാലക്കുന്നിലേക്ക് യുവതി യാത്ര ചെയ്യുന്നതിനിടെയാണ് നഗ്നതാ പ്രദർശനം ഉണ്ടായത്. ആറ് വയസുള്ള മകളും ഹോം നഴ്‌സായ യുവതിക്കൊപ്പം ഉണ്ടായിരുന്നു. ബസിൽ വച്ച് യുവാവ് നഗ്നതാ പ്രദർശനം നടത്തുന്ന വിവരം ബസിലെ കണ്ടക്‌ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസിൽ നിന്നിറങ്ങി രക്ഷപ്പെട്ടുവെന്നും യുവതി പറഞ്ഞു.ബസിനുള്ളിൽ വച്ച് യുവതി ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആറ് വയസുള്ള മകളുടെ മുന്നിൽ വച്ചാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയതെന്ന് യുവതി പറഞ്ഞു. മകളുടെ മുഖം താൻ തിരിച്ച് പിടിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം കഴിഞ്ഞ മാസം സ്വകാര്യ ബസിൽ യുവതിക്ക്…
മനാമ: ഒമാൻ സുൽത്താനേറ്റിലെ മസ്‌കറ്റ് ഗവർണറേറ്റിലെ അൽ വാദി അൽ കബീർ ഏരിയയിൽ നിരവധി ആളുകളുടെ മരണത്തിനും പരിക്കിനുമിടയാക്കിയ വെടിവെപ്പിനെ ബഹ്‌റൈൻ ശക്തമായി അപലപിച്ചു. മതപരവും ധാർമ്മികവുമായ എല്ലാ മൂല്യങ്ങൾക്കും വിരുദ്ധവും ഒമാൻ്റെ സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്താൻ ലക്ഷ്യമിടുന്നതുമാണ് ഈ ഹീനമായ ആക്രമണമെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇരകളുടെ കുടുംബങ്ങൾക്കും ഒമാനി സർക്കാരിനും ജനങ്ങൾക്കും രാജ്യത്തിൻ്റെ നേതൃത്വത്തിൻ്റെയും ജനങ്ങളുടെയും അനുശോചനം വിദേശകാര്യ മന്ത്രാലയം അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് മന്ത്രാലയം ആശംസിച്ചു
ആസിഫ് അലി- രമേശ് നാരായണൻ വിവാദത്തിൽ പ്രതികരണവുമായി നടിയും അവതാരകയുമായ ജ്യുവൽ മേരി. എം.ടി വാസുദേവൻ നായരുടെ ഒമ്പത് ചെറുകഥകളെ അടിസ്ഥാനമാക്കിയുള്ള ആന്തോളജി സിനിമയായ ‘മനോരഥങ്ങളു’ടെ ട്രെയിലർ ലോഞ്ചിംഗുമായി ബന്ധപ്പെട്ട് തിങ്കളാഴ്ച വൈകിട്ട് എറണാകുളം ക്രൗൺപ്ലാസ ഹോട്ടലിൽ നടന്ന ചടങ്ങിനിടെയുണ്ടായ സംഭവം വിവാദമായിരുന്നു. ജ്യുവൽ മേരിയായിരുന്നു ഷോയുടെ അവതാരക.സംഘാടനത്തിൽ ഗുരുതരമായ വീഴ്‌ചയുണ്ടായെന്നും, രമേശ് നാരായണന്റെ പേര് തെറ്റി വിളിച്ചത് തനിക്ക് പറ്റിയ അബദ്ധമാണെന്നും ജ്യുവൽ പറയുന്നു. രമേശ് നാരായണനെ സ്‌റ്റേജിലേക്ക് വിളിപ്പിച്ച് മെമെന്റോ നൽകാത്തതിന്റെ കാരണവും ജ്യുവൽ മേരി പറയുന്നു.”ഒരുപാട് സമയം ആലോചിച്ചിട്ടാണ് ചില കാര്യങ്ങൾക്ക് വ്യക്തത തരണം, ഞാൻ കണ്ട കാര്യങ്ങൾ നിങ്ങളോടു കൂടി പങ്കുവയ്ക്കണം എന്ന ചിന്തയിലേക്ക് എത്തുന്നത്. കഴിഞ്ഞ ദിവസം നടന്ന മനോരഥങ്ങൾ എന്ന പരിപാടിയുടെ ലോഞ്ചിന്റെ അവതാരക ഞാനായിരുന്നു. എംടി സർ എഴുതിയ കഥകളുടെ ചലച്ചിത്രാവിഷ്കാരമായിട്ടുള്ള ഒൻപത് സിനിമകളുടെ ആന്തോളജിയാണ് ‘മനോരഥങ്ങൾ’. അതിന്റെ ട്രെയിലർ ലോഞ്ച് ആയിരുന്നു നടന്നത്. ഒരു സിനിമയല്ല, ഒൻപത് ചെറു സിനിമകളാണ്.…
മലപ്പുറം: മലപ്പുറത്ത് നാല് പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലമ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്ന് പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനിയിൽ 1200 പേരുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ മൂന്ന് സ്ത്രീകൾക്കാണ് ഇവിടെ സ്ഥിരീകരിച്ചത്. നിലമ്പൂരിൽ അന്യസംസ്ഥാന തൊഴിലാളിക്കാണ് രോഗബാധ. ഒഡീഷ സ്വദേശിയാണ് ചികിത്സയിലുള്ളത്. കൊതുകിലൂടെയാണ് മലമ്പനി പകരുന്നത്. രോഗബാധയുള്ളയാളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും രോഗം പകരാം. പ്ലാസ്‌മോഡിയം വിഭാഗത്തിൽപ്പെട്ട ഏകകോശ പരാദജീവികളാണ് മലമ്പനിക്ക് കാരണം. പ്ലാസ്‌മോഡിയം വൈവാക്‌സ്, പ്ലാഡിയം ഫൽസിപാദം എന്നിവയാണ് രാജ്യത്തെ മലമ്പനിക്ക് കാരണം.കൊതുകിന്റെ ഉമിനീർ ഗ്രന്ഥികൾ വഴി മലമ്പനി രോഗാണുക്കൾ മനുഷ്യ ശരീരത്തിൽ കടക്കും. തുടർന്ന് കരളിൽ പ്രവേശിക്കുന്ന രോഗാണുക്കൾ ഒരാഴ്ചയ്ക്കുശേഷം ലക്ഷണങ്ങൾ പ്രകടമാക്കും. അതിനാൽ കൊതുക് കടിയേൽക്കാതിരിക്കാൻ ശ്രദ്ധിക്കണം. മഴയുള്ളതിനാൽ മലമ്പനിയുൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരെ ജാഗ്രത പുലർത്തണം.ശക്തമായ പനിയോടൊപ്പം വിറയൽ, പേശി വേദന, മനംപുരട്ടൽ, ഛർദ്ദി, തൊലിപ്പുറത്തും കണ്ണിലും മഞ്ഞനിറം എന്നിവയാണ് രോഗലക്ഷണങ്ങൾ. രക്ത പരിശോധനയിൽ രോഗം നിർണയിക്കാം. സർക്കാർ ആശുപത്രികളിൽ മലമ്പനി രക്ത പരിശോധനയും ചികിത്സയും സൗജന്യമാണ്.