- ട്രംപിന്റെ വാക്ക് അടവ്! ഇസ്രായേലിലേക്ക് ഇടതടവില്ലാതെ യുഎസ് സൈനിക വിമാന പ്രവാഹം, സ്ക്രീൻഷോട്ടുമായി ജേക്കബ് കെ. ഫിലിപ്പിന്റെ നിരീക്ഷണം
- അതെന്താണ് ‘കാസറോഡി’ന് അങ്ങനൊരു ചരിത്രം! 5 മണ്ഡലങ്ങൾ, പതിറ്റാണ്ടുകൾ, എന്നിട്ടും നിയമസഭ കാണാതെ കാസർകോട്ടെ പെൺകരുത്ത്, 2026ൽ അശ്വിനിയിലൂടെ ഒരു മാറ്റം?
- ’15 വർഷം എംഎല്‍എ ആയിരുന്നപ്പോൾ ഇവിടെ ഒരു കലാപവും ഉണ്ടായില്ല, ഞാൻ മാറിയപ്പോൾ ആലപ്പുഴയിൽ രണ്ട് വർഗീയ കൊലപാതകം നടന്നു’; ജി സുധാകരൻ
- മൂന്നാറിൽ വിറക് ശേഖരിക്കാൻ പോയ ആളെ മരിച്ച നിലയിൽ കണ്ടെത്തി; കാട്ടാന ആക്രമണമെന്ന് സംശയം
- പ്രചാരണച്ചൂടിൽ കേരളം, യുഡിഎഫ് ക്യാമ്പിൽ ആത്മവിശ്വാസം, ഭരണമാറ്റമെന്ന ലക്ഷ്യവുമായി പ്രചാരണം, ആവേശമായി ചില സര്‍വേ ഫലങ്ങളും
- മേഖലയുടെ സ്ഥിരതയ്ക്ക് പരസ്പര സഹകരണം അനിവാര്യമെന്ന് ഇറാൻ പ്രസിഡന്റ്; യുഎഇ സേനയിൽ സൈനികൻ കൊല്ലപ്പെട്ടു, അഞ്ചു സൈനികർക്ക് പരിക്ക്
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 153 മിസൈലുകളും 301 ഡ്രോണുകളും തകര്‍ത്തു
- മയക്കുമരുന്ന് വില്‍പ്പന: ഫിലിപ്പീനി യുവതിക്ക് അഞ്ചു വര്‍ഷം തടവ്
Author: News Desk
ശബരിമല ദര്‍ശനത്തിനുള്ള പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിങ് താൽക്കാലികമായി നിർത്തി, ആകെ 5000 എന്ന് ദേവസ്വം ബോര്‍ഡ്
പത്തനംതിട്ട: ശബരിമല ദർശനത്തിന് അനുവദിക്കുന്ന സ്പോട് ബുക്കിംഗ് 5000 ആയി നിജപ്പെടുത്തി. ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. നിലയ്ക്കൽ, വണ്ടിപ്പെരിയാർ കേന്ദ്രങ്ങളിൽ മാത്രമാകും സ്പോട്ട് ബുക്കിംഗ് ലഭ്യമാകുക. പമ്പ, എരുമേലി, ചെങ്ങന്നൂർ എന്നിവിടങ്ങളിലെ സ്പോട്ട് ബുക്കിംഗ് താൽകാലികമായി നിർത്തിവെച്ചു. നവംബർ 24 വരെയാണ് നിലവിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. ശബരിമല ദർശനത്തിന് എത്തുന്ന ഭക്തർ പരമാവധി വെർച്വൽ ക്യൂ വഴി ദർശനത്തിനുള്ള സ്ലോട്ട് ഉറപ്പാക്കി ദർശനം നടത്തണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് അഭ്യർത്ഥിച്ചു. ശബരിമലയിൽ ഇന്നും വൻ ഭക്തജനത്തിരക്കാണ്. ദർശനത്തിനായി 12 മണിക്കൂറോളമാണ് ഭക്തർ കാത്തുനിന്നത്. ഒരു മിനിറ്റിൽ 65 പേർ വരെയാണ് പടി കയറുന്നത്. വിർച്വൽ ക്യൂ ബുക്കിംഗ് കർശനമായി നടപ്പാക്കും. ഇന്നലെ ദർശനം നടത്തിയത് 80,615 പേരാണ്. തിരക്ക് നിയന്ത്രിച്ചെങ്കിലും മണിക്കൂറുകളോളം ക്യൂ നീണ്ടു. കുടിവെള്ള വിതരണത്തിൽ അടക്കം പരാതി ഉയർന്നിരുന്നു. ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം എഴുപത്തി അയ്യായിരമായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. സ്പോട്ട് ബുക്കിംഗ് അയ്യായിരമാക്കി…
അടുത്ത അങ്കത്തട്ട് ബഹിരാകാശം; എഐ ഡാറ്റാ സെന്‍ററുകള്‍ ചന്ദ്രനില്‍ സ്ഥാപിക്കാന്‍ ടെക് ഭീമന്മാരുടെ മത്സരം
കാലിഫോര്‍ണിയ: ബഹിരാകാശ ഡാറ്റാ സെന്‍ററുകള്‍! ഇതൊരു സയന്‍സ് ഫിക്ഷന്‍ സിനിമയൊന്നുമല്ല. സ്പേസ് ഡാറ്റാ സെന്‍ററുകള്‍ എന്ന സങ്കല്‍പ്പത്തെ കുറിച്ച് തലപുകയ്‌ക്കുകയാണ് ആമസോണും സ്‌പേസ് എക്‌സും ഗൂഗിളും പോലുള്ള ടെക് ഭീമന്‍മാര്‍. ബഹിരാകാശ ജിപിയു ഫാമുകളെ കുറിച്ച് എന്‍വിഡിയ പോലുള്ള കമ്പനികളും ചിന്തിക്കുന്നു. എഐ കാലത്ത് അനിവാര്യമായ, ഡാറ്റാ സെന്‍ററുകള്‍ സ്ഥാപിക്കാന്‍ അങ്ങ് ചന്ദ്രന്‍ വരെ പോകുന്നതിനെ കുറിച്ച് ടെക് ഭീമന്‍മാര്‍ക്ക് യാതൊരു ശങ്കയുമില്ല. സ്വാഗതം ടെക് ടോക്കിലേക്ക്. ഡാറ്റാ സെന്‍ററുകള്‍ ബഹിരാകാശത്തേക്ക് എഐ സാങ്കേതികവിദ്യ നമ്മുടെ ദൈനംദിന ജോലികൾ എളുപ്പമാക്കിയിരിക്കുന്നു. പക്ഷേ ഈ എഐ പ്രവർത്തിപ്പിക്കാൻ ടെക് കമ്പനികൾക്ക് ഭീമന്‍ ഡാറ്റാ സെന്‍ററുകൾ ആവശ്യമാണ്. ഇപ്പോള്‍ ഭൂമിയിൽ പരിമിതമായ വൈദ്യുതിയും വെള്ളവും മാത്രമേയുള്ളൂ. ഇത് ഭാവിയിലെ ഡാറ്റാ സെന്‍ററുകൾക്ക് അപര്യാപ്‍തമായിരിക്കും. ഇപ്പോള്‍ തന്നെ ഡാറ്റാ സെന്‍ററുകള്‍ക്കാവശ്യമായ വെള്ളവും വൈദ്യുതിയും ഇവിടെയില്ല എന്ന പ്രതിസന്ധി സജീവം. അതിനാൽ യുഎസ് ടെക് ഭീമന്മാർ ചന്ദ്രനിലും ബഹിരാകാശത്തുമൊക്കെ വരുംഭാവിയില്‍ തന്നെ ഡാറ്റാ സെന്‍ററുകൾ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണ്.…
അറബ് മണ്ണിൽ സീറോ മലബാർ സഭയുടെ ആദ്യ അപ്പസ്തോലിക്ക് വിസിറ്റേറ്ററായി, നിയമിതനായ ഇരിങ്ങാലക്കുട രൂപത വൈദിക ചാൻസലർ മോൺ. ജോളി വടക്കൻ അച്ചനെ ബഹ്റൈൻ എ.കെ.സി.സി അഭിനന്ദിച്ചു. ഇന്നലെ ചേർന്ന എ കെ സി സി ഭാരവാഹികളുടെ യോഗത്തിൽ ഗ്ലോബൽ സെക്രട്ടറിയും ബഹറിൻ പ്രസിഡണ്ടുമായ ചാൾസ് ആലുക്ക, വൈസ് പ്രസിഡണ്ട് പോളി വിതയത്തിൽ, ജനറൽ സെക്രട്ടറി ജീവൻ ചാക്കോ എന്നിവർ സംസാരിച്ചു. ഒരു ചെറു വിത്ത് ഒരൊറ്റ നീർത്തുള്ളിക്കായി തപസ്സിരിക്കുന്നതുപോലെ…. വർഷങ്ങളായി ഗൾഫിലെ സീറോ മലബാർ വിശ്വാസികൾ കാത്തിരിപ്പ് തുടരുകയായിരുന്നു. ഒരൊറ്റ നീർത്തുള്ളിക്ക് പകരം താളമേള ങ്ങളോടെയുളള മഹത്തായ ഒരു മൺസൂൺ ആണ് ജോളി അച്ചന്റെ നിയമത്തിലൂടെ സീറോ മലബാർ സഭാ വിശ്വാസികൾക്ക് ലഭിച്ചതെന്ന് പ്രസിഡണ്ട് ചാൾസ് ആലുക്ക പറഞ്ഞു. ആഗോളതലത്തിൽ സീറോ മലബാർ സഭ വിശ്വാസികളെ സഭയോടൊപ്പം ചേർത്തുനിർത്തുന്നതിനും, അവരുടെ അജപാലനദൗത്യം ഏറ്റെടുക്കുന്നതിനും, സഭയ്ക്ക് പുതിയ സംവിധാനങ്ങൾ ഗൾഫ് മേഖലയിൽ ആരംഭിക്കുന്നതിന്റെ ഭാഗമായിട്ടാണ് ജോളി അച്ചന്റെ നിയമനം. ഈയൊരു നിയമനത്തിനുവേണ്ടി,…
നിതീഷ് കുമാറിന് പത്താം ഊഴം; ബിഹാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു, സത്യവാചകം ചൊല്ലിക്കൊടുത്ത് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്
ദില്ലി: ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ്കുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. ഗവർണ്ണർ ആരിഫ് മുഹമ്മദ്ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. പാറ്റ്നയിലെ ഗാന്ധി മൈതാനത്താണ് ചടങ്ങുകള്‍ നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാര്‍, എന്‍ഡിഎ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ബിഗ് ടിക്കറ്റ് സംഘടിപ്പിച്ച ബിഗ് വിൻ മത്സരത്തിൽ വിജയികളായി രണ്ട് മലയാളികൾ. മൊത്തം 540,000 ദിർഹത്തിന്റെ സമ്മാനമാണ് നാല് വിജയികൾ പങ്കുവച്ചത്. കേരളത്തിൽ നിന്നുള്ള 57 വയസ്സുകാരനായ പ്രവാസി ലാസർ ജോസഫ് ആണ് ഒരു വിജയി. ഷാർജയിലാണ് ലാസർ താമസിക്കുന്നത്. സുഹൃത്തുക്കൾക്കൊപ്പം എടുത്ത ടിക്കറ്റിലൂടെ അദ്ദേഹം നേടിയത് 110,000 ദിർഹം. ഖത്തറിൽ താമസിക്കുന്ന ഇജാസ് യൂനുസാണ് വിജയിയായ രണ്ടാമത്തെ മലയാളി. 34 വയസ്സുകാരനായ ഇജാസ് എൻജിനീയറാണ്. 150,000 ദിർഹമാണ് സമ്മാനം. പത്ത് സുഹൃത്തുക്കൾക്കൊപ്പമാണ് അദ്ദേഹം ടിക്കറ്റ് വാങ്ങിയത്. തനിക്ക് ലഭിച്ച സമ്മാനത്തുക ഉപയോഗിച്ച് ഭാര്യയ്ക്കും മകനും സമ്മാനം നൽകാനാണ് ഇജാസ് ആഗ്രഹിക്കുന്നത്.
രാഷ്ട്രപതി റഫറൻസ്: അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരമില്ല; ബില്ലുകൾ ഒപ്പിടാനുള്ള സമയപരിധി തള്ളി ഭരണഘടന ബഞ്ച്
ദില്ലി: ബില്ലുകളിൽ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബഞ്ചിൻ്റെ തീരുമാനം തള്ളി ഭരണഘടന ബെഞ്ച്. രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് സുപ്രീംകോടതി മറുപടി നൽകിയത്. ഭരണഘടനയുടെ 200ാം അനുച്ഛേദം പ്രകാരം ബില്ലുകൾ ലഭിക്കുമ്പോൾ ഗവർണർക്ക് മുന്നിലുള്ള ഭരണഘടനാപരമായ അധികാരങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിലാണ് സുപ്രീം കോടതിയുടെ മറുപടി. അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചു വെക്കാനുള്ള വിവേചന അധികാരം ഇല്ലെന്ന് കോടതി വ്യക്തമാക്കി. വിധി അഞ്ചംഗ ബഞ്ചിൻ്റെ ഏകകണ്ഠമായ നിലപാടാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ബില്ല് വന്നാൽ ഗവർണർ അനിയന്ത്രിതമായി പിടിച്ചു വെക്കുന്നത് ഫെഡറൽ തത്വങ്ങൾക്ക് എതിരാണെന്നും നിയമസഭയുമായുള്ള ആശയവിനിമയത്തിലൂടെയും ചർച്ചയിലൂടെയും പ്രശ്നം പരിഹരിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. ആശയവിനിമയം ഇല്ലാതെ പിടിച്ചു വെക്കുന്നത് അഭിലഷണീയമല്ല. ഗവർണ്ണർ സാധാരണ മന്ത്രിസഭയുടെ ഉപദേശം അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. വിവേചന അധികാരം എന്തിനൊക്കെ ഉപയോഗിക്കാം എന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ ബില്ലുകളുടെ കാര്യത്തിൽ ഗവർണർക്ക് വിവേചന അധികാരം ഉണ്ട്. ഗവർണർ അംഗീകാരം നൽകാത്ത ബില്ലുകൾ നിയമസഭയിലേക്ക് തിരിച്ചയക്കുകയാണ്…
ആഴിമലയിൽ സെൽഫി എടുക്കുന്നതിനിടെ ഒരാളെ കാണാതായി, ഇതര സംസ്ഥാന തൊഴിലാളി കടലിൽ വീണെന്ന് സംശയം
തിരുവനന്തപുരം: വിനോദ സഞ്ചാരത്തിനായി ആഴിമലയിലെത്തിയ ഇതര സംസ്ഥാനക്കാരുടെ സംഘത്തിലെ ഒരാളെ കാണാനില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് സംഘം സ്ഥലത്തെത്തിയത്. ഇതിൽ കോതമംഗലത്തെ പ്ലൈവുഡ് ഫാക്‌ടറിയിലെ തൊഴിലാളി അസം സ്വദേശി മിഥുൻ ദാസി(29)നെ കാണാനില്ലെന്ന് പറഞ്ഞാണ് ഒപ്പമുണ്ടായിരുന്ന ജീവനക്കാർ വിഴിഞ്ഞം പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. മിഥുൻ ഉൾപ്പെടെ 17 അംഗ തൊഴിലാളി സംഘം 16ന് വിനോദ സഞ്ചാരത്തിന്റെ ഭാഗമായി ആഴിമല എത്തിയിരുന്നു. തിരികെ പോകാൻ സമയം മിഥുനെ കാണാത്തതിനെ തുടർന്ന് പരിസരത്തു തിരഞ്ഞുവെങ്കിലും കണ്ടെത്താനായില്ല.തിരികെ ജോലിസ്ഥലത്ത് എത്തുമെന്നു കരുതി തങ്ങൾ മടങ്ങിയെന്നാണ് സംഘം പൊലീസിന് നൽകിയ മൊഴി. കോതമംഗലത്ത് എത്തിയിട്ടും മിഥുൻ എത്താത്തതിനാലാണ് പരാതി നൽകിയതെന്ന് വിഴിഞ്ഞം പൊലീസ് പറയുന്നത്. യുവാവിനെ ക്ഷേത്ര പരിസരത്തു നിന്നു കാണാതായെന്നാണ് സംഘം പറയുന്നത്. അതേ സമയം ദിവസം ആഴിമല കടലിൽ ഒരാൾ വീഴുന്നതു കണ്ടുവെന്ന ദൃക്സാക്ഷികളിൽ നിന്നുള്ള വിവരത്തെ തുടർന്ന് മൂന്ന് ദിവസങ്ങളായി കോസ്റ്റൽ പൊലീസ് ഉൾപ്പെടെ തിരച്ചിൽ നടത്തി വരുകയാണ്. ഇത് മിഥുൻ ആണോയെന്നാണ് സംശയം. ആഴിമല…
നട തുറന്ന് 4 ദിവസം , ഇത് വരെ സന്ദർശിച്ചത് 3 ലക്ഷം ഭക്തർ; ബുക്ക് ചെയ്തവർക്ക് ദർശനം ലഭിച്ചില്ലെങ്കിൽ പൊലീസിനെ ബോധിപ്പിച്ചാൽ പരിഹാരം
പമ്പ: മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിനായി ശബരിമല നട തുറന്ന ശേഷം ഇതുവരെ ദര്‍ശനം നടത്തിയത് മൂന്ന് ലക്ഷത്തോളം ഭക്തര്‍. 2,98,310 പേരാണ് നവംബര്‍ 19 ന് വൈകിട്ട് അഞ്ച് വരെ എത്തിയത്. നവംബര്‍ 16 ന് 53278, 17 ന് 98915, 18 ന് 81543, 19 ന് വൈകിട്ട് അഞ്ച് വരെ 64,574 എന്നിങ്ങനെയാണ് ഭക്തരുടെ എണ്ണം. ശബരിമലയില്‍ വിര്‍ച്വൽ ക്യൂവിലൂടെത്തുന്ന എല്ലാ ഭക്തര്‍ക്കും സുഗമമായ ദര്‍ശനം ഉറപ്പാക്കുമെന്ന് എ.ഡി ജി.പി എസ് ശ്രീജിത്ത് പറഞ്ഞു. ബുക്ക് ചെയ്ത് എത്തുന്നവര്‍ക്ക് ദര്‍ശനം ലഭിച്ചില്ലങ്കില്‍ അത് പൊലീസിനെ ബോധിപ്പിച്ചാല്‍ പരിഹാരമുണ്ടാകും. നിലവില്‍ 3500 പൊലീസുകാരെയാണ് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് വിന്യസിച്ചിരിക്കുന്നത്. സന്നിധാനത്ത് മാത്രം 1700 ല്‍ അധികം പൊലീസ് ഉദ്യോഗസ്ഥരുണ്ട്. തീര്‍ഥാടനകാലം മുഴുവനായി 18000ല്‍ അധികം പൊലീസുകാരെയാണ് വിന്യസിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയില്‍ തീർത്ഥാടകർക്ക് കൂടുതൽ നിയന്ത്രണം വരുന്നു. ശബരിമലയിൽ ഒരു ദിവസത്തെ ഭക്തരുടെ എണ്ണം 75,000 മായി ക്രമീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചു. സ്പോട്ട്…
അമേരിക്കയിൽ നടന്ന ഇന്ത്യൻ കുടുംബത്തിന്റെ കൊലപാതകം; ഒരു തുള്ളി രക്തവും ലാപ്ടോപും വര്‍ഷങ്ങൾക്ക് ശേഷം തെളിവായി, കൊലയാളി ഇന്ത്യക്കാരൻ
ന്യൂജേഴ്‌സി: 2017-ൽ ആന്ധ്രാ സ്വദേശിനി ശശികല നരയും അവരുടെ ആറ് വയസ്സുള്ള മകൻ അനീഷും കുത്തേറ്റ് മരിച്ച കേസിൽ എട്ട് വർഷത്തിന് ശേഷം വഴിത്തിരിവ്. കൊല്ലപ്പെട്ട ശശികലയുടെ ഭർത്താവിൻ്റെ സഹപ്രവർത്തകനായിരുന്ന നസീർ ഹമീദ് എന്ന ഇന്ത്യൻ പൗരനെതിരെയാണ് അമേരിക്കൻ അധികൃതർ ഇപ്പോൾ കുറ്റം ചുമത്തിയിരിക്കുന്നത്. ഹമീദ് കൊലപാതകത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയിരുന്നു. എന്നാൽ, ഇയാൾക്ക് ഔദ്യോഗികമായി കമ്പനി നൽകിയ ലാപ്ടോപ്പിൽ നിന്ന് ലഭിച്ച ഡിഎൻഎ സാംപിളാണ് വർഷങ്ങൾക്ക് ശേഷം പ്രതിയെ കണ്ടെത്താൻ നിർണായകമായത്. കൊലപാതക കുറ്റം ചുമത്തിയ അധികൃതർ, വിചാരണയ്ക്കായി ഹമീദിനെ അമേരിക്കയിലേക്ക് കൈമാറ്റം ചെയ്യാനുള്ള നീക്കം ആരംഭിച്ചിട്ടുണ്ട്. 2017 മാർച്ച് 23 ന് ഹനു നര വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് ഭാര്യ ശശികല നരയെയും മകൻ അനീഷിനെയും കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. തങ്ങളെ ആക്രമിച്ചയാളെ ചെറുക്കാൻ ശ്രമിച്ചതിൻ്റെ മുറിവുകൾ ഇരുവരുടെയും ശരീരത്തിൽ ഉണ്ടായിരുന്നു. സംഭവസ്ഥലത്ത് നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ നിരവധി രക്തക്കറ സാംപിളുകൾ ശേഖരിച്ചിരുന്നു. ഇരകളുടെയോ ഹനു നരയുടെയോ അല്ലാത്ത…
പാലെന്ന് കരുതി കുപ്പിയിലിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ച 13 മാസം പ്രായമുള്ള കുഞ്ഞിന് ഹൃദയാഘാതം, ശബ്ദം നഷ്ടമായി!
യുകെയിലെ ബർമിംഗ്ഹാമിൽ 13 മാസം പ്രായമുള്ള ഒരു കുഞ്ഞ് ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് അത്യാസന്നനിലയില്‍ ആശുപത്രിയിലായി. ഹൈഗേറ്റിൽ നിന്നുള്ള സാം അൻവർ അൽഷാമേരി എന്ന കുഞ്ഞിനാണ് ഡ്രെയിൻ ക്ലീനർ കുടിച്ചതിനെ തുടർന്ന് ഗുരുതരമായ ആന്തരിക പൊള്ളൽ, ഹൃദയാഘാതം, വായിലും ശ്വാസനാളത്തിലും സ്ഥിരമായ തകരാറുകൾ എന്നിവ കണ്ടെത്തിയതെന്ന് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവിച്ചത് അമ്മ കുളിമുറി വൃത്തിയാക്കുന്നതിനിടെ കുളിമുറിക്ക് സമീപത്തെത്തിയ കുഞ്ഞ്, തറയിൽ വച്ചിരുന്ന വെളുത്ത കുപ്പി പാലാണെന്ന് കരുതി എടുത്ത് കുടിച്ചതായി സാമിന്‍റെ അച്ഛന്‍ നദീൻ അൽഷാമേരി മാധ്യമങ്ങളോട് പറഞ്ഞു. അത് ഡ്രെയിൻ ക്ലീനറായിരുന്നു. എന്നാല്‍, എന്താണ് സംഭവിച്ചതെന്ന് ഞങ്ങൾ അറിയുമ്പോഴേക്കും അത് അവനെ പൊള്ളിച്ചിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. ഡ്രെയിൻ ക്ലീനർ കുടിച്ചതിന് പിന്നാലെ കുട്ടിയുടെ ചുണ്ടുകൾ, വായ, നാവ്, ശ്വാസനാളം എന്നിവ പൊള്ളി. ജീവന് ഭീഷണിയായ നിലയില്‍ കുട്ടിയുടെ ആന്തരികാവയവങ്ങളിലും പൊള്ളലേറ്റു. കുട്ടി സംസാരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
