Author: News Desk

മനാമ: പ്രവാസി മലയാളി ബഹ്റൈനില്‍ നിര്യാതനായി. എറണാകുളം അങ്കമാലി കറുകുറ്റി സ്വദേശി സാജോ ജോസ് (51) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വെള്ളിയാഴ്ച ഉച്ചവിശ്രമത്തിന് റൂമിലെത്തിയ ജോസിനെ വൈകീട്ടും കാണാതായതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തുകയായിരുന്നു. അബോധാവസ്ഥയിൽ കണ്ടതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബഹ്റൈനിൽ സ്വന്തമായി ബിസിനസ് ചെയ്യുകയായിരുന്നു. മാതാവ്: ഷീല. ഭാര്യ: ബബിത. മകൻ: അലക്സ്. സഹോദരൻ: ജോജോ.

Read More

തിരുവനന്തപുരം: സംസ്ഥാനത്തെ 11 ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരങ്ങള്‍ ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ സംസ്ഥാനത്ത് ആകെ 251 ആരോഗ്യ സ്ഥാപനങ്ങള്‍ക്കാണ് നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്റേര്‍ഡ്സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചത്. സംസ്ഥാനത്തെ 8 ജില്ലാ ആശുപത്രികള്‍, 6 താലൂക്ക് ആശുപത്രികള്‍, 13 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 46 നഗര കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 162 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 16 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയാണ് എന്‍.ക്യു.എ.എസ്. അംഗീകാരം നേടിയിട്ടുള്ളത്. ആരോഗ്യ മേഖലയിലെ വികസന മുന്നേറ്റത്തിന്റെ തെളിവാണ് ഈ അംഗീകാരമെന്നും മന്ത്രി വ്യക്തമാക്കി. കോഴിക്കോട് ജനറല്‍ ആശുപത്രി 90.66 ശതമാനം, മലപ്പുറം തിരൂരങ്ങാടി താലൂക്ക് ആശുപത്രി 91.84 ശതമാനം, എറണാകുളം കുമ്പളങ്ങി സാമൂഹികാരോഗ്യ കേന്ദ്രം 96.90 ശതമാനം, എറണാകുളം പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രം 95.83 ശതമാനം, കോഴിക്കോട് അരിക്കുളം കുടുംബാരോഗ്യ കേന്ദ്രം 95.58 ശതമാനം, മലപ്പുറം പൂക്കോട്ടുമണ്ണ ജനകീയ ആരോഗ്യ കേന്ദ്രം 85.26 ശതമാനം, മലപ്പുറം മേലങ്ങാടി…

Read More

കോട്ടയം: സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനും സംസ്ഥാന സർക്കാരിനെ നയിക്കുന്ന മന്ത്രിമാർക്കും വിമർശനം. മുഖ്യമന്ത്രി ഏകാധിപതിയെ പോലെ പെരുമാറുന്നുവെന്നും മന്ത്രിസഭയിലെ ഒരു മന്ത്രിയെ പോലും മുഖ്യമന്ത്രി പരിഗണിക്കുന്നില്ലെന്നും വിമർശനം ഉയർന്നു. സർക്കാരിന് ഇടതുപക്ഷ സ്വഭാവം നഷ്ടമായി, സിപിഐ ഭരിക്കുന്ന നാല് വകുപ്പുകളും പരാജയം, വിലക്കയറ്റം നിയന്ത്രിക്കാനാകാതെ ഭക്ഷ്യ വകുപ്പ് നോക്കുകുത്തിയായെന്നും കുറ്റപ്പെടുത്തലുണ്ട്. സിപിഐ ഭരിക്കുന്ന വകുപ്പുകൾക്ക് പണം നൽകാതെ ധനവകുപ്പ് ശ്വാസം മുട്ടിക്കുന്നതായും വിമർശനമുയർന്നു. സിപിഐ സംസ്ഥാന നേതൃത്വം ദുർബലമാകുന്നുവെന്നും നിലപാടുകളിൽ ഉറച്ചു നിൽക്കാൻ നേതൃത്വത്തിന് കഴിയുന്നില്ലെന്നും വിമർശനമുണ്ടായി. മുഖ്യമന്ത്രിയും സിപിഎമ്മും സിപിഐ സംസ്ഥാന നേതൃത്വത്തിന് ഒരു പരിഗണനയും നൽകുന്നില്ല. ജനകീയ വിഷയങ്ങളിൽ ഇടപെടുന്നതിൽ സിപിഐ പിന്നോട്ട് പോകുന്നു. എൽഡിഎഫ് സർക്കാരിനോടുള്ള ജനങ്ങളുടെ എതിർപ്പാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. ഇത് തിരുത്തി മുന്നോട്ട് പോകാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും കുറ്റപ്പെടുത്തലുണ്ട്.

Read More

തൃശൂര്‍: കേന്ദ്രമന്ത്രിയും തൃശൂരിൽ നിന്നുള്ള എംപിയുമായ സുരേഷ് ഗോപിയെ കാണാനില്ലെന്ന പരാതിയുമായി കെഎസ്‍യു നേതാവ്. സുരേഷ് ഗോപിയെ തൃശൂര്‍ മണ്ഡലത്തിൽ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി കെഎസ്‍യു തൃശൂര്‍ ജില്ലാ അധ്യക്ഷൻ ഗോകുൽ ഗുരുവായൂര്‍ പൊലീസിൽ പരാതി നൽകി. ഗുരുവായൂര്‍ ഈസ്റ്റ് പൊലീസിലാണ് ഗോകുൽ പരാതി നൽകിയത്. ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളുടെ അറസ്റ്റിനുശേഷമാണ് സുരേഷ് ഗോപിയെ കാണാതായതെന്നാണ് പരാതിയിൽ പറയുന്നത്. സുരേഷ് ഗോപിയുടെ തിരോധാനത്തിനു മുന്നിൽ ആരാണെന്ന് കണ്ടെത്തണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. തൃശൂര്‍ പാര്‍ലമെന്‍റ് മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട എംപിയും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി എംപിയെ ഛത്തീസ്ഗഡിൽ കന്യാസ്ത്രീകള്‍ക്കെതിരായ നടപടികള്‍ക്കുശേഷം എവിടെയും കാണാനില്ലാത്ത സാഹചര്യമാണെന്നാണ് ഗോകുൽ പരാതിയിൽ ഉന്നയിക്കുന്നു. ഇതിനാൽ കേന്ദ്രസഹമന്ത്രിയുടെ തിരോധാനത്തിന് പിന്നിൽ ആരാണെന്നും അദ്ദേഹം എവിടെയാണെന്നും കണ്ടെത്തണമെന്ന് പറഞ്ഞുകൊണ്ടാണ് പരാതി. സുരേഷ് ഗോപിയെ കാണാനില്ലെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി കെ ശിവൻകുട്ടിയും പ്രതികരിച്ചിരുന്നു. കന്യാസ്ത്രീകളുടെ വിഷയമടക്കം ഉണ്ടായപ്പോഴും സുരേഷ് ഗോപിയെ എവിടെയും കണ്ടില്ലെന്നും അദ്ദേഹം ഒളിവുജീവിതത്തിലാണോയെന്നും കെ ശിവൻകുട്ടി പരിഹസിച്ചിരുന്നു. സുരേഷ്…

Read More

തിരുവനന്തപുരം: ലോകകപ്പ് ജേതാക്കളായ അർജന്റീന ഫുട്ബോൾ ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് നടക്കുന്ന പ്രചാരണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് കായികമന്ത്രി വി അബ്ദുറഹിമാൻ. താൻ നടത്തിയ സ്പെയിൻ സന്ദർശനത്തെക്കുറിച്ചും, അർജന്റീന ടീമുമായുള്ള ചർച്ചകളെക്കുറിച്ചും വിശദീകരിക്കുകയായിരുന്നു അദ്ദേഹം. അർജന്റീന ടീം കേരളത്തിൽ സൗഹൃദമത്സരത്തിന് വരില്ലെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ (AFA) ഇതുവരെ അറിയിച്ചിട്ടില്ലെന്നും കരാർ പ്രകാരം 2025 ഒക്ടോബറിലാണ് ടീം എത്തേണ്ടതെന്നും മന്ത്രി പറഞ്ഞു. സ്പോൺസർ മാച്ച് ഫീസ് കൈമാറിയതായും, എന്നാൽ സന്ദർശനം 2026-ലേക്ക് മാറ്റണമെന്നുള്ള എഎഫ്എയുടെ ആവശ്യം തള്ളിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. മെസിയെയും സംഘത്തെയും കൊണ്ടുവരാൻ 100 കോടി രൂപ സർക്കാർ ചിലവഴിക്കുന്നു എന്നായിരുന്നു ആദ്യത്തെ ആരോപണം. ഇത് തെറ്റാണെന്ന് വ്യക്തമായപ്പോൾ, മന്ത്രി വിദേശയാത്രയ്ക്ക് 13 ലക്ഷം രൂപ ചിലവഴിച്ചു എന്നായി പ്രചാരണം. കേന്ദ്ര കായിക, വിദേശ, ധന മന്ത്രാലയങ്ങളുടെ അനുമതിയോടെയാണ് അർജന്റീന ടീമിനെ കൊണ്ടുവരാനുള്ള ശ്രമം തുടങ്ങിയതെന്നും, സ്പെയിനിലെ മാഡ്രിഡിൽ വെച്ചാണ് എഎഫ്എയുമായി ചർച്ച നടത്തിയതെന്നും മന്ത്രി പറഞ്ഞു. അർജൻ്റീന ടീമിനെ…

Read More

ദോഹ: 2026 ഫിഫ ലോകകപ്പ് കാണാന്‍ ആരാധകരെ സ്വാഗതം ചെയ്ത് ഖത്തറിലെ യു എസ് എംബസി. ഫുട്‌ബോള്‍ പോരാട്ടം നേരില്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വിസക്കുള്ള അപേക്ഷ നല്‍കാന്‍ ക്ഷണിച്ചിരിക്കുകയാണ് യു എസ് എംബസി. ഖത്തരി പൗരന്മാര്‍ക്കും താമസക്കാര്‍ക്കും രണ്ട് വ്യത്യസ്ത മാര്‍ഗങ്ങളിലൂടെയാണ് യു എസ് വിസയ്ക്ക് അപേക്ഷിക്കാനാവുക. ഖത്തരി പൗരന്മാര്‍ യാത്രയുടെ 72 മണിക്കൂര്‍ മുമ്പെങ്കിലും ഇലക്ട്രോണിക് സിസ്റ്റം ഫോര്‍ ട്രാവല്‍ ഓതറൈസേഷന് (ഇഎസ്ടിഎ) അപേക്ഷിക്കണമെന്ന് നിര്‍ദ്ദേശിക്കുന്നു. വിസ വൈവര്‍ പ്രോഗ്രാമിലുള്ള 41 രാഷ്ട്രങ്ങളിലെ പൗരന്മാര്‍ക്ക് മാത്രമേ ഇ.എസ്.ടി.എ വഴി യു.എസ് വിസക്ക് അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ. ഓതറൈസേഷന്‍ ഉള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ബിസിനസ് ആവശ്യാര്‍ത്ഥമോ വിനോദ സഞ്ചാരത്തിന്റെ ഭാഗമായോ 90 ദിവസം വരെ അമേരിക്കയിലേക്ക് യാത്ര ചെയ്യാന്‍ അനുമതി ലഭിക്കും. ഖത്തറില്‍ താമസിക്കുന്ന വിസ വൈവര്‍ പ്രോഗ്രാമില്‍ ഉള്‍പ്പെടാത്ത രാജ്യക്കാര്‍ സാധാരണഗതിയിലുള്ള സന്ദര്‍ശക വിസാ അപേക്ഷയാണ് നല്‍കേണ്ടത്. ഇവര്‍ മുന്‍കൂട്ടിത്തന്നെ യാത്രക്കായി തയാറെടുക്കണം. യു.എസ് വിസ ആവശ്യമുള്ളവര്‍ കാലതാമസം ഒഴിവാക്കാന്‍ എത്രയും…

Read More

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരം ചെമ്പകമംഗലത്ത് വൃദ്ധയുടെ കഴുത്തിൽ കിടന്ന മാല പൊട്ടിച്ച കേസിൽ ഒരാൾ പിടിയിൽ. ബൈക്കോടിച്ചിരുന്ന അയിലം സ്വദേശി വിഷ്ണുവിനെയാണ് മംഗലപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കടയ്ക്കാവൂരിൽ വെച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്. കൂടെയുണ്ടായിരുന്ന മറ്റൊരാൾക്കായി അന്വേഷണം തുടരുകയാണ്. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണിയോട് കൂടിയായിരുന്നു ചെമ്പകമംഗലം അസംബ്ലിമുക്കിന് സമീപം വൃദ്ധയായ അംബികയുടെ രണ്ട് പവൻ വരുന്ന സ്വർണ്ണമാല പ്രതികൾ കവർന്നത്. ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് മാല കവർന്നത്. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിടിച്ചുപറി, മോഷണം, മയക്കുമരുന്ന് തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് പിടിയിലായ വിഷ്ണുവെന്ന് പൊലീസ് പറഞ്ഞു.

Read More

ജയ്പൂര്‍: സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടുമെന്നുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. രാജസ്ഥാനുമായിട്ടുള്ള ദീര്‍ഘകാല ബന്ധം അവസാനിപ്പിച്ച്, ഫ്രാഞ്ചൈസി വിടാനുള്ള ആഗ്രഹം സഞ്ജു ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു. സഞ്ജു ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്കാണ് പോകുന്നതെന്ന വാര്‍ത്തകള്‍ വരുന്നു. 2025 ഐപിഎല്ലിന് ശേഷം, യുഎസില്‍ നടന്ന മേജര്‍ ലീഗ് ക്രിക്കറ്റ് സീസണിനിടെ സഞ്ജു സിഎസ്‌കെ മാനേജ്മെന്റുമായും ഹെഡ് കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിംഗുമായും കൂടിക്കാഴ്ച്ച നടത്തിയിരുന്നു. 30 കാരനെ ചെപ്പോക്കിലേക്ക് കൊണ്ടുവരാന്‍ സിഎസ്‌കെയ്ക്ക് താല്‍പര്യമുണ്ടെന്ന് തന്നെയാണ് ഇതില്‍ നിന്നും മനസിലാക്കുന്നത്. എന്നാല്‍ ചെന്നൈയിലേക്കുളള പോക്ക് സഞ്ജുവിന് എളുപ്പമാകുമോ എന്ന് കണ്ടറിയണം. കാരണം, മൂന്ന് തവണ കിരീടം നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സും സഞ്ജുവിന് പിന്നാലെയുണ്ട്. അതിനെ കുറിച്ചാണ് മുന്‍ ഇന്ത്യന്‍ താരം ആകാശ് ചോപ്ര പറയുന്നത്. അദ്ദേഹത്തിന്റെ വിശദീകരണം… ”സഞ്ജുവിനെ ലഭിക്കാതിരുന്നാല്‍ ഏറ്റവും കൂടുതല്‍ നിരാശപ്പെടുന്നത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആയിരിക്കും. കാരണം, കൊല്‍ക്കത്തയ്ക്ക് ഒരു ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററില്ല.” ചോപ്ര പറഞ്ഞു. അദ്ദേഹം തുടര്‍ന്നു……

Read More

തിരുവനന്തപുരം: ലക്ഷങ്ങള്‍ ചെലവാക്കിയിട്ടും അര്‍ജന്റീനന്‍ ഫുട്‌ബോള്‍താരം മെസ്സി വരാത്തതിന്റെ ഉത്തരം സര്‍ക്കാര്‍ പറയണമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ആവശ്യപ്പെട്ടു. മെസ്സി ഈസ് മിസ്സിംഗ് എന്ന് പരിഹസിച്ച സണ്ണി ജോസഫ് സര്‍ക്കാര്‍ ഈ വിഷയത്തില്‍ പ്രതിക്കൂട്ടിലാണെന്നും അവരുടെ അവകാശവാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞെന്നും പറഞ്ഞു. സര്‍ക്കാരിന് ഗുരുതരവീഴ്ചയുണ്ടായി.ഇതു സംബന്ധിച്ച് എഎഫ്എ പ്രതിനിധിയുടെ ചാറ്റ് ഇതിനകം പുറത്തുവന്നിട്ടുണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേര്‍ത്തു. ഡോ. ഹാരീസിനെതിരായ ആരോപണം പിന്‍വലിച്ച് മാപ്പുപറയണം ഡോ. ഹാരീസ് ഹസനെതിരായ ആരോപണവും അപവാദ പ്രചരണവും പിന്‍വലിച്ച് സര്‍ക്കാര്‍ മാപ്പുപറയണമെന്നും കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് എം എല്‍ എ ആവശ്യപ്പെട്ടു. സത്യസന്ധനും നിരപരാധിയുമാണ് ഡോ. ഹാരീസ്. അദ്ദേഹത്തിന് കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും എല്ലാ പിന്തുണയും നല്‍കും. കെ ജി എം ഒ എക്കും മറിച്ചൊരു നിലപാട് സ്വീകരിക്കാനാവില്ല. മോഷണകുറ്റം ആരോപിച്ച് അന്വേഷണ പ്രഹസനം നടത്തിയാലും ഡോ. ഹാരീസിനെ…

Read More

ദില്ലി : ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട് വ്യോമസേന മേധാവി നടത്തിയ വെളിപ്പെടുത്തൽ ആയുധമാക്കി കോൺഗ്രസ്. ഇന്ത്യക്ക് മേൽക്കൈ ഉണ്ടായിരിക്കെ ഓപ്പറേഷൻ സിന്ദൂർ എന്തിന് അവസാനിപ്പിച്ചെന്ന സംശയം ഉയർത്തുന്നതാണ് വ്യോമസേന മേധാവി അമർപ്രീത് സിങിന്റെ വെളിപ്പെടുത്തലെന്ന് കോൺഗ്രസ് ആരോപിച്ചു. പാകിസ്ഥാനെതിരെ ഇന്ത്യയ്ക്ക് മേൽക്കൈ ഉണ്ടായിരുന്നുവെന്നാണ് വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ. പിന്നെ ആരുടെ സമ്മർദ്ദം കാരണമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഓപ്പറേഷൻ സിന്ദൂർ നിർത്തിയതെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേശ് ചോദിച്ചു. ‘കൂടുതൽ ഞെട്ടിക്കുന്നതാണ് വ്യോമസേനാ മേധാവിയുടെ വെളിപ്പെടുത്തൽ. എവിടെ നിന്നാണ് ഇതിനുള്ള സമ്മർദ്ദമുണ്ടായതെന്നും’ ജയറാം രമേശ് ചോദിച്ചു. അമേരിക്കൽ പ്രസിഡന്റ് ഡോണൾഡ് ട്രംപ് താൻ ഇടപെട്ടാണ് ഇന്ത്യാ പാകിസ്ഥാൻ സംഘർഷം അവസാനിപ്പിച്ചതെന്ന അവകാശവാദങ്ങൾ നേരത്തെ കോൺഗ്രസ് പാർലമെന്റിലടക്കം ഉയർത്തിയിരുന്നു. എന്നാൽ ട്രംപിന്റെ ഇടപെടലുണ്ടായിട്ടില്ലെന്നായിരുന്നു കേന്ദ്ര സർക്കാർ പാർലമെന്റിനെ അറിയിച്ചത്. എന്നാൽ വ്യോമസേന മേധാവിയുടെ വെളിപ്പെടുത്തൽ കൂടി വന്നതോടെ വിഷയം കൂടുതൽ ചർച്ചയാകുകയാണ്. ഓപ്പറേഷൻ സിന്ദൂറിൽ ആറ് പാക് സൈനിക വിമാനങ്ങൾ ഇന്ത്യ തകർത്തുവെന്നായിരുന്നു വ്യോമസേന…

Read More