Author: News Desk

ഇൻഡ്യൻ പ്രവാസി ന്യൂസ് മാഗസിൻ്റെ പ്രതിഭാ പുരസ്കാരത്തിന് നോർക്ക റൂട്ട്സ് പബ്ലിക് റിലേഷൻസ് ഓഫീസർ ഡോ : അഞ്ചൽ കൃഷ്ണകുമാർ അർഹനായി. പ്രവാസികൾക്കായി നടത്തിവരുന്ന മികച്ച മാധ്യമപ്രവർത്തനം പരിഗണിച്ചാണ് പുരസ്ക്കാരം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയിൽ നിന്നും  അദ്ദേഹം അവാർഡ് ഏറ്റുവാങ്ങി. ഇൻഫർമേഷൻ – പബ്ളിക് റിലേഷൻസ് വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറാണ്. ആകാശവാണി അനൗൺസർ, ടെലിവിഷൻ അവതാരകൻ, കേരള വനിതാ കമ്മീഷൻ,വനം വകുപ്പ് എന്നിവിടങ്ങളിലെ പബ്ലിക് റിലേഷൻസ് ഓഫീസർ , പിആർഡി പരസ്യവിഭാഗം ഇൻഫർമേഷൻ ഓഫീസർ,  പ്രോഗ്രാം പ്രൊഡ്യൂസർ, വിവിധ പരിപാടികളുടെ മീഡിയ കോ- ഓർഡിനേറ്റർ തുടങ്ങിയ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. കേരള സർവ്വകലാശാലയിൽ നിന്നും രാഷ്ട്രതന്ത്രത്തിൽ ഡോക്ട്രേറ്റ് നേടി.സമന്വയ, അരണ്യം എന്നിവയുടെ എഡിറ്ററായിരുന്നു. മികച്ച മാഗസിൻ എഡിറ്റർക്കായുള്ള എസ്.പി.ബി.- കലാനിധി പുരസ്കാരം, വിവേകാനന്ദ പുരസ്ക്കാരം  തുടങ്ങിയവ നേടിയിട്ടുണ്ട്. കൊല്ലം അഞ്ചൽ കൃഷ്ണവിലാസത്തിൽ ആർ. ഹരിഹരൻ പിളളയുടേയും പി.എസ്. ശാന്തമ്മയുടേയും മകനാണ്. ഭാര്യ ആശ. മക്കൾ – സാരംഗി, ശരത്.

Read More

കൊച്ചി: ലിപി പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച കെ.സുരേഷ് തയ്യാറാക്കിയ, അഭിനയചാതുരി കൊണ്ട് മലയാളമനസ്സില്‍ ഇടംപിടിച്ച ഇടവേളബാബുവിന്റെ ആത്മകഥാംശമുള്ള “ഇടവേളകളില്ലാതെ” – എറണാകുളം ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍വെച്ച് ചലച്ചിത്രതാരസംഘടനയായ ‘അമ്മ’യുടെ മുപ്പതാം വാര്‍ഷിക ജനറല്‍ബോഡി യോഗത്തില്‍വെച്ച് കേന്ദ്ര പെട്രോളിയം മന്ത്രിയും പ്രശസ്ത ചലച്ചിത്ര നടനുമായ ശ്രീ. സുരേഷ് ഗോപി, പത്മഭൂഷണ്‍ മോഹന്‍ലാലിന് നല്‍കി പ്രകാശനം ചെയ്തു. വര്‍ണ്ണാഭമായ ചടങ്ങില്‍ പ്രസിദ്ധചലച്ചിത്രതാരങ്ങളായ ശ്വേതാ മേനോന്‍, മണിയന്‍പിള്ള രാജു, സിദ്ദിഖ്, ജയസൂര്യ, കെ. സുരേഷ്, ലിപി പബ്ലിക്കേഷന്‍സ് സാരഥി ലിപി അക്ബര്‍ എന്നിവര്‍ സംബന്ധിച്ചു. ഈ പുസ്തകത്തില്‍ ഇടവേള ബാബുവിന്റെ ജീവിതം മാത്രമല്ല, കുറിച്ചിട്ടിരിക്കുന്നതിലേറെയും അമ്മയെന്ന സംഘടനെയെകുറിച്ചുമാണ്. അതിൻറെ പിറവി, സംഘടന നേരിട്ട പ്രതിസന്ധികള്‍, അതിനെ അതിജീവിച്ച വഴികള്‍ എല്ലാം വിശദമായി പ്രതിപാദിക്കുന്ന ഈ കൃതിക്ക് ഭംഗിയായി അവതാരിക എഴുതിയത് പത്മഭൂഷണ്‍ മോഹന്‍ലാലാണ്. എല്ലാ സിനിമാപ്രവര്‍ത്തകരും തീര്‍ച്ചയായും വായിച്ചിരിക്കേണ്ട ഒരു പുസ്തകമാണ് ‘ഇടവേളകളില്ലാതെ’.

Read More

ഹരാരെ: ലോകകപ്പ് വിജയിച്ചതിന്റെ ആഘോഷം രാജ്യത്ത് കെട്ടടങ്ങുന്നതിന് മുമ്പ് യുവ ഇന്ത്യക്ക് സിംബാബ്‌വെ ഷോക്ക്. ഹരാരെയില്‍ നടന്ന പരമ്പരയിലെ ആദ്യ മത്സരത്തില്‍ 13 റണ്‍സിനാണ് ശുഭ്മാന്‍ ഗില്‍ നയിച്ച ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങിയത്. ഗില്‍ ഒഴികെ ഒരു മുന്‍നിര ബാറ്റര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെയാണ് 116 റണ്‍സെന്ന ചെറിയ ലക്ഷ്യം മറികടക്കുന്നത് ഇന്ത്യക്ക് അസാദ്ധ്യമായത്. അഞ്ച് മത്സര പരമ്പരയില്‍ സിംബാബ്‌വെ 1-0ന് മുന്നിലെത്തി. സ്‌കോര്‍ സിംബാബ്‌വെ 115-9 (20), ഇന്ത്യ 102-10(19.5)116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മ്മ 0(4)യെ നഷ്ടമായി. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 31(29) ഒഴികെ ഒരു മുന്‍നിര ബാറ്റര്‍ക്കും രണ്ടക്കം കടക്കാന്‍ കഴിയാതിരുന്നതാണ് ഇന്ത്യക്ക് വിനയായത്. റുതുരാജ് ഗെയ്ക്‌വാദ് 7(9), റിയാന്‍ പരാഗ് 2(3), റിങ്കു സിംഗ് 0(2), വിക്കറ്റ് കീപ്പര്‍ ധ്രുവ് ജൂരല്‍ 6(14) എന്നിവര്‍ നിരാശപ്പെടുത്തി. വാഷിംഗ്ടണ്‍ സുന്ദര്‍ 27(34) അവസാന ഓവര്‍ വരെ…

Read More

മനാമ: 2024 ജനുവരി മുതൽ ഏപ്രിൽവരെ കാലയളവിൽ  ഇന്ത്യയും ബഹ്‌റൈനും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം മൊത്തം 706.68 ദശലക്ഷം ഡോളറയി വർധിച്ചു. ബഹ്‌റൈനിലെ ഏറ്റവും മികച്ച 10 വ്യാപാര പങ്കാളികളിലൊന്നാണ് ഇന്ത്യ.   ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം സ്ഥിരമായ വളർച്ച കൈവരിക്കുന്നതായാണ് കണക്കുകൾ.  2019ലും 2020ലും വ്യാപാരത്തിൽ ഇടിവുണ്ടായിരുന്നു. എന്നാൽ ഇതു പിന്നീട് വർധിച്ചു. ബഹ്‌റൈനിന്‍റെ ആറാമത്തെ വലിയ ഇറക്കുമതി പങ്കാളിയും, ഒമ്പതാമത്തെ കയറ്റുമതി പങ്കാളിയുമാണ് ഇന്ത്യ. ബഹ്‌റൈനിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതി 352.11 ദശലക്ഷം ഡോളറാണ്.   ബഹ്‌റൈനിൽനിന്നുള്ള ഇറക്കുമതി 354.57 ദശലക്ഷം ഡോളറാണ്. ഇന്ത്യയിൽനിന്നുള്ള ബഹ്‌റൈന്റെ അരി ഇറക്കുമതി 2023ൽ 68 ദശലക്ഷം ഡോളറായിരുന്നു. 2022ൽ ഇത് 51 ദശലക്ഷം ഡോളറായിരുന്നു. 33 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത്. ഇന്ത്യയിൽനിന്ന് ബഹ്‌റൈൻ ഇറക്കുമതി ചെയ്യുന്ന 10 ചരക്കുകളിൽ 83 ശതമാനവും  അരിയാണ്.ഇന്ത്യയിൽനിന്നുള്ള ബഹ്‌റൈൻ ഇറക്കുമതിയുടെ 11 ശതമാനം സ്വർണാഭരണങ്ങളാണ്. 26.07 ദശലക്ഷം ഡോളർ മൂല്യമുള്ള 157 കിലോഗ്രാം സ്വർണാഭരണങ്ങളാണ് ഇറക്കുമതി ചെയ്തത്. 97,000 സ്‌മാർട്ട് ഫോണുകൾ…

Read More

മനാമ: ബഹ്‌റൈനിലെ ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ട് എന്ന ICRF ദാർസ്റ്റ് ക്വഞ്ചേഴ്സ് 2024 (Thirst-Quenchers 2024) ടീം അതിൻ്റെ വാർഷിക വേനൽക്കാല ബോധവൽക്കരണ പരിപാടി ആരംഭിച്ചു.  ബഹ്‌റൈൻ  തൊഴിൽ മന്ത്രാലയത്തിൻ്റെ , തൊഴിലാളികളുടെ സുരക്ഷിതത്വവും ആരോഗ്യവും ഉറപ്പാക്കുന്നതിനുള്ള  ഭാഗമായി നടപ്പാക്കുന്ന തൊഴിൽ  നിയന്ത്രണ നടപടിക്കുള്ള പിൻതുണയുമായി ICRF -ന്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പരിപാടി ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ കഴിഞ്ഞ ഒൻപത് വർഷമായി നടക്കുന്നു. ആരോഗ്യകരവും സുരക്ഷിതവുമായ വേനൽക്കാലം നിലനിർത്തുന്നതിനെക്കുറിച്ചുള്ള അവബോധം പ്രോത്സാഹിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രാഥമിക ലക്ഷ്യം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ, ICRF , വിവിധ കൺസ്ട്രക്ഷൻ കമ്പനികാലിലെ തൊഴിലിടത്ത് പോയി  തൊഴിലാളികൾക്ക് കുപ്പിവെള്ളം, ലാബൻ, പഴങ്ങൾ, ബിസ്‌ക്കറ്റുകൾ എന്നിവ വിതരണം ചെയ്യുന്നു, ഇത് കടുത്ത വേനൽച്ചൂട് ഏറ്റവും കൂടുതൽ ബാധിക്കുന്നവരെ ലക്ഷ്യമിട്ടാണ്. 2016-ൽ ആരംഭിച്ച ICRF Thirst-Quenchers Summer Awareness Campaign-ൻ്റെ തുടർച്ചയായ 9-ാം വർഷമാണ് ഈ വർഷം അടയാളപ്പെടുത്തുന്നത്. ഓരോ വർഷവും, വേനൽക്കാല മാസങ്ങളിൽ…

Read More

റോം: ഫ്രാൻസിസ് മാർപ്പാപ്പയ്ക്കെതിരെ നിരന്തരമായി രൂക്ഷവിമർശനം ഉയർത്തിയ ഇറ്റാലിയൻ ആർച്ച് ബിഷപ്പിനെതിരെ നടപടി. കാർലോ മരിയ വിഗാനോ എന്ന ആർച്ച് ബിഷപ്പിനെതിരെയാണ് നടപടി വന്നിട്ടുള്ളത്. സഭയ്ക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് തികഞ്ഞ യാഥാസ്ഥിതിക വാദിയായ 83കാരനായ ആർച്ച് ബിഷപ്പിനെതിരെ പുറത്താക്കിയത്. നേരത്തെ ഫ്രാൻസിസ് മാർപ്പാപ്പ രാജി വയ്ക്കണമെന്ന് കാർലോ മരിയ വിഗാനോ ആവശ്യപ്പെട്ടിരുന്നു. 2011-2016 വർഷങ്ങളിൽ മാർപ്പാപ്പയുടെ ദൂതഗണത്തിലെ ഏറ്റവും മുതിർന്ന ആളുകളിലൊരാളായിരുന്നു ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോ. കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം, സ്വവർഗ ലൈംഗികത വിഷയങ്ങളിൽ മാർപ്പാപ്പയുടെ അഭിപ്രായങ്ങളോട് രൂക്ഷമായ വിമർശനമാണ് കാർലോ മരിയ വിഗാനോ നടത്തിയിരുന്നത്. 2018ൽ അമേരിക്കയിലെ കർദ്ദിനാളിനെതിരായി ഉയർന്ന ലൈംഗിക ആരോപണങ്ങളേക്കുറിച്ച്  മാർപ്പാപ്പയ്ക്ക് അറിവുണ്ടെന്ന ആരോപണത്തോടെയാണ് കാർലോ മരിയ വിഗാനോ പിൻനിരയിലേക്ക് പോയത്. ഈ ആരോപണം വത്തിക്കാൻ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിലെ ചില ഗൂഢാലോചന സൈദ്ധാന്തികരുമായി ചേർന്ന് കൊവിഡ് വാക്സിനെതിരായ പരാമർശങ്ങൾ അടക്കം കാർലോ മരിയ വിഗാനോ നടത്തിയിരുന്നു. വാക്സിൻ ക്രൈസ്തവ വിരുദ്ധം…

Read More

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാണമെന്ന് ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ. 2019 ലാണ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോർട്ട് സമര്‍പ്പിച്ചത്. വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നും, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും ഉത്തരവിൽ പറയുന്നു. ഹേമ കമ്മിറ്റി രൂപീകരണം വലിയ ക്രെഡിറ്റായാട്ടാണ് ഒന്നാം പിണറായി സർക്കാർ പ്രചരിപ്പിച്ചത്. പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് കിട്ടിയശേഷം പിന്നെ ഉടനീളം കണ്ടത് ഒളിച്ചുകളിയായിരുന്നു.

Read More

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസിന്റെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും 9.45ന് ബഹ്റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ആവശ്യത്തിന് വിമാന ജീവനക്കാർ ഹാജരാകാത്തതാണ് കാരണമെന്നാണ് സൂചന.

Read More

ലണ്ടൻ: യുകെ തിരഞ്ഞെടുപ്പിൽ വൻവിജയം കൈവരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെ സന്ദർശിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമായിട്ടാണ് അദ്ദേഹം ഭാര്യയ്‌ക്കൊപ്പം കൊട്ടാരത്തിലെത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും അദ്ദേഹത്തെ ചാള്‍സ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. തുടർന്ന് കെയ്‌ര്‍ സ്റ്റാര്‍മറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാൾസ് രാജാവ് നിയമിച്ചു. 14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ കെയ്ർ സ്റ്റാർമർ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജിവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് കൈമാറി. തുടർന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനക് ഒഴിഞ്ഞു. നിങ്ങളുടെ ദേഷ്യവും നിരാശയും ഞാന്‍ മനസ്സിലാക്കി, ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. അക്ഷീണമായി പ്രവര്‍ത്തിച്ചിട്ടും വിജയിക്കാതെപോയ എല്ലാ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചാരകര്‍ക്കും നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു’,…

Read More

പാലക്കാട്: ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അനുപ്പൂരില്‍ അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ പ്രവർത്തകര്‍. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ തൊഴിലിടത്തില്‍വെച്ച് പ്രസവിച്ച യുവതിക്കാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ഒറ്റക്കെട്ടായി കരുതലൊരുക്കിയത്. ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം നേരത്തെയും രാജ്യ ശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ ആദ്യ രണ്ട് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളിലൊന്നാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം. അതിലൊന്ന് കേരളത്തിലെ തന്നെ കക്കോടിയും. 2022ല്‍ കയകല്‍പ്പ് അവാര്‍ഡ്, കാഷ് അക്രഡിറ്റേഷന്‍, എന്‍.ക്യൂ.എ.എസ്, ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയ സ്ഥാപനം കൂടിയാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം. കര്‍ണാടക സ്വദേശിയായ 26കാരിക്കാണ് ആരോഗ്യ പ്രവര്‍ത്തകര്‍ തുണയായത്. ഗര്‍ഭിണിയായപ്പോള്‍ കര്‍ണാടകയിലാണ് രജിസ്റ്റര്‍ ചെയ്തത്. തോട്ടം ജോലിക്കായാണ് പാലക്കാട് അനുപ്പൂരിലെത്തിയത്. തുടര്‍പരിചരണത്തിനായി അവര്‍ ഒഴലപ്പതി കുടുംബാരോഗ്യ…

Read More