Author: News Desk

കോഴിക്കോട്: ത​ദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായി. വടക്കൻ കേരളത്തിലെ തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർക്കോട് ജില്ലകളിലാണ് ഇന്ന് വിധിയെഴുത്ത് നടന്നത്. രാവിലെ 7 മണിയ്ക്ക് തുടങ്ങിയ വോട്ടെടുപ്പ് വൈകീട്ട് 6 മണിയോടെ അവസാനിച്ചു. രണ്ടാം ഘട്ടത്തില്‍ കനത്ത പോളിങാണ് അരങ്ങേറിയത്. 75.38 ശതമാനം പോളിങ് രേഖപ്പെടുത്തി. ഇത് അന്തിമ കണക്കല്ല. ഏറ്റവും കൂടതല്‍ പോളിങ് വയനാട് ജില്ലയിലാണ്. 77.34 ശതമാനം. കുറവ് തൃശൂര്‍ ജില്ലയില്‍. 71.88 ശതമാനം. മലപ്പുറം 76.85 ശതമാനം, കോഴിക്കോട് 76.47 ശതമാനം, കണ്ണൂര്‍ 75.73 ശതമാനം, പാലക്കാട് 75.6 ശതമാനം, കാസര്‍ക്കോട് 74.03 ശതമാനം എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള പോളിങ് ശതമാനം. ആദ്യ ഘട്ടത്തിലെ വോട്ടെടുപ്പ് ഈ മാസം 9നായിരുന്നു. 7 തെക്കൻ ജില്ലകളാണ് ആദ്യ ഘട്ടത്തിൽ പോളിങ് ബൂത്തിലെത്തിയത്. രണ്ട് ഘട്ടങ്ങളിലായി സംസ്ഥാനത്തെ ത​ദ്ദേശ തെരഞ്ഞെടുപ്പ് പൂർത്തിയായി. ഈ മാസം 13നാണ് വോട്ടെണ്ണൽ.

Read More

തൃശൂര്‍: പാലക്കാടും തൃശൂരിലും കള്ളവോട്ട് ആരോപണം. ഒരാൾ രണ്ട് വോട്ട് ചെയ്തുവെന്ന പരാതിയെ തുടർന്ന് തൃശൂര്‍ ചെന്ത്രാപ്പിന്നിയിൽ വോട്ടെടുപ്പ് അൽപ്പസമയത്തേക്ക് നിർത്തിവെച്ചു. പാലക്കാട് കരിമ്പ പഞ്ചായത്തിലും കള്ളവോട്ട് ചെയ്യാൻ ശ്രമം നടന്നതായി ആരോപണം ഉയര്‍ന്നു. കണ്ണൂരിൽ വിവിധയിടങ്ങളിൽ വോട്ടെടുപ്പിനിടെ സംഘര്‍ഷമുണ്ടായി. തൃശൂര്‍ ചെന്ത്രാപ്പിന്നി ചാമക്കാല എടത്തിരുത്തി ഗ്രാമപഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ചാമക്കാല ഗവ. മാപ്പിള സ്‌കൂളിലെ ഒന്നാം നമ്പർ ബൂത്തിലാണ് വോട്ടിങ് തടസപ്പെട്ടത്. ഒരാള്‍ രണ്ടു വോട്ട് ചെയ്തുവെന്ന പരാതിയിലായിരുന്നു വോട്ടെടുപ്പ് നിര്‍ത്തിവെച്ചത്. ഒടുവിൽ റിട്ടേണിംഗ് ഓഫീസർ സ്ഥലത്ത് എത്തി പ്രശ്നം പരിഹരിക്കുകയായിരുന്നു. പരാതി ഉയരുന്ന സമയം വരെ 246 പേരാണ് വോട്ട് ചെയ്തത്. എന്നാൽ, മെഷീനിൽ 247 വോട്ടാണ് കാണിച്ചത്. അവസാനം വോട്ട് ചെയ്ത ആൾ ബീപ് ശബ്ദം വന്നില്ലെന്ന് പറഞ്ഞ് പരാതി ഉന്നയിച്ചതിനാൽ ഇയാൾക്ക് രണ്ടാമതും വോട്ടുചെയ്യാൻ അനുവാദം നൽകിയതാണ് കുഴപ്പമായത്. ഇയാളുടെ രണ്ട് വോട്ടും മെഷീനിൽ രേഖപ്പെട്ടിരുന്നു. പരാതി ഉയർന്നതോടെ മുക്കാൽ മണിക്കൂറോളം വോട്ടിങ് നിർത്തിവെച്ചു. ഒടുവിൽ…

Read More

ചെന്നൈ: വിമാന ജീവനക്കാർ ഉൾപ്പെട്ട വൻ സ്വർണക്കടത്ത് സംഘം ചെന്നൈയിൽ പിടിയിൽ. എമിറേറ്റ്സ് വിമാനത്തിലെ ജീവനക്കാരനായ ജയ്പൂർ സ്വദേശി അടങ്ങുന്ന 5 പേരെയാണ് ചെന്നൈ കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വിമാന ജീവനക്കാരനിൽ നിന്നായി 11.5 കോടി രൂപ വിലവരുന്ന 9.46 കിലോ സ്വർണം പിടികൂടി. വിമാനത്താവളത്തിലെ പരിശോധനയിൽ നെഞ്ചിലും അരയിലും പ്രത്യേകം ബെൽറ്റുകളിൽ ദ്രവരൂപത്തിൽ സൂക്ഷിച്ചിരുന്ന സ്വർണം കണ്ടെത്തുകയായിരുന്നു. യാത്രക്കാരുടെ പട്ടികയിൽ ഉണ്ടായിരുന്ന മറ്റൊരു വിമാന ജീവനക്കാരനെയും സ്വർണം സ്വീകരിക്കാനെത്തിയ മൂന്ന് പേരെയും വിമാനത്താവളത്തോട് ചേർന്നുള്ള ഹോട്ടലിൽ നിന്നും അറസ്റ്റ് ചെയ്തു. കൊച്ചി വിമാനത്താവളം വഴിയും സ്വർണം കടത്തിയിട്ടുണ്ടെന്ന് എമിറേറ്റ്സ് വിമാന ജീവനക്കാരൻ പൊലീസിന് മൊഴി നൽകി. ഇയാൾ ദുബൈയിൽ സ്ഥിരതാമസക്കാരനാണ്.

Read More

കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. ലോട്ടറി വില്‍പ്പന തൊഴിലാളിയായ മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. ആന്തൂര്‍ നഗരസഭയിലെ മോറാഴ സൗത്ത് എല്‍പി സ്‌കൂളിലായിരുന്നു സംഭവം.

Read More

കൊച്ചി:  രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്‌ക്കെതിരായ രണ്ടാമത്തെ പരാതി ആസൂത്രിതമെന്ന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ വാദം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണ്. അത് അങ്ങനെ തന്നെയാണ് നല്‍കേണ്ടത്. അതില്‍ ഒരു തെറ്റുമില്ല. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നു വിഡി സതീശന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയ എംഎല്‍എയ്‌ക്കെതിരെ പരാതി ലഭിച്ചപ്പോള്‍ അത് അപ്പോള്‍ തന്നെ പൊലീസിന് കൈമാറി. അത് അങ്ങനെ തന്നെയാണ് വേണ്ടത്. എന്നാല്‍ മുന്‍ ഇടതു എംഎല്‍എയായ ഒരു സംവിധായകനെതിരെ ഒരു സ്ത്രീ പരാതി നല്‍കിയപ്പോള്‍ എന്തിനാണ് 12 ദിവസം ആ പരാതി പൂഴ്ത്തിവെച്ചതെന്ന് വിഡി സതീശന്‍ ചോദിച്ചു. അതെന്താണ് ഇരട്ട നീതിയാണോ എന്ന് പ്രതിപക്ഷ നേതാവ് ചോദിച്ചു. കോണ്‍ഗ്രസില്‍ മുഴുവന്‍ സ്ത്രീലമ്പടന്മാരാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാല്‍ ലൈംഗിക അപവാദക്കേസില്‍ പെട്ട എത്രപേര്‍ സ്വന്തം മന്ത്രിസഭയിലുണ്ടെന്ന് മുഖ്യമന്ത്രി എണ്ണിനോക്കിയാല്‍ നന്നായിരിക്കും. ഇടതുപക്ഷ എംഎല്‍എമാരുടെ കൂട്ടത്തിലും മുഖ്യമന്ത്രിയുടെ ഓഫീസിലും ലൈംഗിക അപവാദക്കേസിലുള്‍പ്പെട്ട എത്രപേരുണ്ടെന്നത്…

Read More

കോട്ടയം: വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി വെള്ളിയാഴ്ച. പുലര്‍ച്ചെ 4.30നാണ് അഷ്ടമിദര്‍ശനം. വൈക്കം മഹാദേവ ക്ഷേത്രത്തിന്റെ കിഴക്കുഭാഗത്ത് വ്യാഘ്രപാദത്തറയ്ക്ക് സമീപം തപസ് അനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് പരമേശ്വരന്‍, പാര്‍വതിസമേതനായി ദര്‍ശനം നല്‍കി അനുഗ്രഹിച്ച മുഹൂര്‍ത്തത്തിലാണ് അഷ്ടമി ആഘോഷിക്കുന്നതെന്നാണ് വിശ്വാസം വൈകീട്ട് ആറിന് ഹിന്ദുമത കണ്‍വെന്‍ഷന്‍ നടക്കും. ജസ്റ്റിസ് എന്‍ നഗരേഷ് ഉദ്ഘാടനം ചെയ്യും. രാത്രി 11നാണ് ഉദയനാപുരത്തപ്പന്റെ വരവ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടിന് അഷ്ടമിവിളക്ക്, വലിയകാണിക്ക, 3.30ന് ഉദയനാപുരത്തപ്പന്റെ യാത്രയയപ്പ് തുടങ്ങിയ ചടങ്ങുകള്‍ നടക്കും. വൈകീട്ട് ആറിന് ആറാട്ട് എഴുന്നള്ളിപ്പ്. ഞായറാഴ്ച മുക്കുടി നിവേദ്യത്തോടെ അഷ്ടമി ഉത്സവം സമാപിക്കും. വൈക്കത്തഷ്ടമിയുടെ ഐതീഹ്യം കേരളത്തില്‍ ഏറ്റവും പവിത്രതോടെയും ആചാരാനുഷ്ഠാനത്തോടെയും ആഘോഷിക്കുന്ന ഒന്നാണ് വൈക്കത്തഷ്ടമി. ശിവ ഭക്തര്‍ക്കും ശിവന്റെ അനുഗ്രഹം നേടാന്‍ പരിശ്രമിക്കുന്നവര്‍ക്കും ഒരു മികച്ച ദിവസം കൂടിയാണിത്. ഈ വര്‍ഷത്തെ വൈക്കത്തഷ്ടമി ഡിസംബര്‍ ഒന്നിന് ആരംഭിച്ച് ഡിസംബര്‍ 13നാണ് അവസാനിക്കുക. ഡിസംബര്‍ 13ന് ആറാട്ട് ചടങ്ങോടെയാണ് ഉത്സവത്തിന് പരിസമാപ്തി ഉണ്ടാവുക. പ്രധാനപ്പെട്ട വൈക്കത്തഷ്ടമി ദിനം…

Read More

തിരുവനന്തപുരം: ഇനി കെഎസ്ആര്‍ടിസി ജീവനക്കാര്‍ വളയം മാത്രമല്ല മൈക്കും പിടിക്കും. ജീവനക്കാരെയും കുടുംബാംഗങ്ങളെയും ചേര്‍ത്ത് കെഎസ്ആര്‍ടിസി രൂപീകരിച്ച പ്രഫഷണല്‍ ഗാനമേള ട്രൂപ്പ് ‘ഗാനവണ്ടി’ ഇന്ന്് അരങ്ങേറ്റം കുറിക്കും. 18 അംഗങ്ങള്‍ ഉള്‍പ്പെടുന്ന സംഗീത സംഘം തലസ്ഥാന നഗരത്തിനോട് ചേര്‍ന്നുള്ള ഉച്ചക്കട ശ്രീ ദുര്‍ഗ്ഗ ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രത്തിലാണ് ആദ്യമായി ഗാനമേള അവതരിപ്പിക്കാന്‍ പോകുന്നത്. ജീവനക്കാരുടെ ജോലിയുമായി ബന്ധപ്പെട്ട വിരസത ഒഴിവാക്കാനും സാമ്പത്തികമായി ബുദ്ധിമുട്ടുന്ന കോര്‍പ്പറേഷന് അധിക വരുമാനം നേടിക്കൊടുക്കാനും ലക്ഷ്യമിട്ടാണ് പുതിയ സംരംഭത്തിന് തുടക്കമിട്ടത്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, പാല, വൈക്കം, എടപ്പാള്‍ തുടങ്ങിയ ഡിപ്പോകളില്‍ നിന്നുള്ള ഡ്രൈവര്‍മാര്‍, കണ്ടക്ടര്‍മാര്‍, മെക്കാനിക്കുകള്‍ എന്നിവരെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്ത് കൊണ്ടാണ് പുതിയ ട്രൂപ്പിന് രൂപം നല്‍കിയത്. ഓഡിഷനുകളുടെ അടിസ്ഥാനത്തില്‍ ട്രൂപ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ ഇന്ന് തലസ്ഥാന നഗരിയില്‍ പാട്ടിന്റെ പൂനിലാവ് തെളിയിക്കും. രണ്ടു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള പരിപാടിക്കിടെ ജനങ്ങളെ ചിരിപ്പിക്കാന്‍ മിമിക്രിയിലും ജീവനക്കാര്‍ ഒരു കൈ നോക്കുന്നുണ്ട്. ഇടുക്കിയില്‍ നിന്നുള്ള കെഎസ്ആര്‍ടിസി കണ്ടക്ടര്‍ ദേവദാസിന്റെ…

Read More

ഫുകേത്: ഗോവയിലെ നിശാ ക്ലബ്ബിലുണ്ടായ അഗ്നിബാധയിൽ 25 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ തായ്ലാൻഡിലേക്ക് മുങ്ങിയ ക്ലബ്ബ് ഉടമകൾ പിടിയിൽ. അഞ്ച് ദിവസത്തെ ഒളിവ് ജീവിതത്തിന് പിന്നാലെയാണ് സൗരഭ് ലുത്രയും സഹോദരൻ ഗൗരഭ് ലൂത്രയും തായ്ലാൻഡിലെ ഫുകേതിൽ അറസ്റ്റിലായത്. നോർത്ത് ഗോവയിൽ ബിർച്ച് ബൈ റോമിയോ ലേൻ എന്ന നിശാക്ലബ്ബിൽ ശനിയാഴ്ചയാണ് വലിയ അഗ്നിബാധയുണ്ടായത്. അഗ്നിബാധയുണ്ടായി അഞ്ച് മണിക്കൂറിനുള്ളിൽ ക്ലബ്ബിന്റെ ഉടമകൾ രാജ്യം വിട്ടിരുന്നു. ദില്ലിയിൽ നിന്ന് ഇൻഡിഗോ വിമാനത്തിലാണ് ഇവർ തായ്ലാൻഡിലേക്ക് കടന്നത്. പിന്നാലെ ഇന്റർപോൾ സഹായത്തോടെ ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ലൂത്ര സഹോദരങ്ങളെ തിരിച്ച് രാജ്യത്തെത്തിക്കാൻ ഗോവയിൽ നിന്ന് പൊലീസ് സംഘം തായ്ലാൻഡിലേക്ക് പുറപ്പെട്ടതെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യവ്യാപകമായി ഇൻഡിഗോ വിമാനങ്ങൾ റദ്ദാക്കപ്പെടുന്നതിന് ഇടയിൽ ടിക്കറ്റ് സംഘടിപ്പിക്കാൻ സഹോദരങ്ങൾക്ക് സാധിച്ചതിൽ ദുരൂഹതയുണ്ടെന്നാണ് ഉയരുന്ന ആരോപണം.  ഇൻഡിഗോ വിമാനത്തിൽ തായ്ലാൻഡിലേക്ക് കടന്നത് അഗ്നിബാധയുണ്ടായി 5 മണിക്കൂറിൽ ഡിസംബർ 7 ന് രാത്രി 1.17നാണ് സഹോദരങ്ങൾ ടിക്കറ്റ് ബുക്ക്…

Read More

കണ്ണൂര്‍ : ശബരിമല സ്വര്‍ണ്ണക്കൊള്ള തെരഞ്ഞെടുപ്പില്‍ ജനവിധി നിര്‍ണയിക്കുമെന്ന് കെ പി സി സി അധ്യക്ഷന്‍ സണ്ണി ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇരിട്ടിക്കടുത്തെ പായം പഞ്ചായത്തിലെ താന്തോട് പതിനാലാം വാര്‍ഡിലെ കടത്തുംകടവ് സെന്റ് ജോണ്‍സ് ബാപ്പിസ്റ്റ് ഇംഗ്ലീഷ് മീഡിയം സ്‌കുളിലെ ബൂത്തില്‍ ഭാര്യാസമേതമെത്തി വോട്ടു ചെയ്തതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഐക്യ ജനാധിപത്യ മുന്നണി വലിയ പ്രതീക്ഷയിലാണ്. സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെയുള്ള വിലയിരുത്തലാകും ജനവിധി. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജയിലില്‍ കിടക്കുന്ന സിപിഎം നേതാക്കള്‍ക്കെതിരെ ചെറിയൊരു നടപടി പോലുമെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. പകരം അവര്‍ക്ക് സംരക്ഷണ കവചമൊരുക്കിയിരിക്കുകയാണ്. കൂടുതല്‍ പ്രതികളുണ്ടെന്ന് ഹൈക്കോടതി പറഞ്ഞിട്ടും അവരെ പിടിക്കാന്‍ തയ്യാറായിട്ടില്ല. മുന്‍ മന്ത്രിക്കെതിരെയും ആരോപണമുയര്‍ന്നിട്ടും അന്വേഷിക്കാന്‍ തയ്യാറാകുന്നില്ല. ജനങ്ങള്‍ ഇതില്‍ വലിയ പ്രതിഷേധത്തിലാണ്. വിലക്കയറ്റം, കാര്‍ഷിക മേഖലയിലെ തകര്‍ച്ച, തൊഴിലില്ലായ്മ, അഴിമതി, വന്യമൃഗശല്യം ഇവയെല്ലാം തന്നെ സര്‍ക്കാരിനെതിരെയുള്ള ജനവിധിയില്‍ പ്രതിഫലിക്കും. ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ കൂടുതല്‍ ഉന്നതന്‍മാര്‍ പ്രതികളാണെന്ന് ഹൈക്കോടതി പറയുന്നു. ജയിലില്‍…

Read More

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് സാമ്പിൾ വെടിക്കെട്ടെന്ന് മന്ത്രി കെ രാജൻ. പൂരം വരാനിരിക്കുന്നതേ ഉള്ളൂവെന്ന് അദ്ദേഹം പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ അടൂർ പ്രകാശ് പറഞ്ഞത് യുഡിഎഫിന്റെ നയം അല്ല എന്ന് എങ്ങനെ പറയാൻ പറ്റുമെന്ന് കെ രാജൻ ചോദിക്കുന്നു. യുഡിഎഫിന്‍റെ നയമല്ല പറഞ്ഞതെങ്കിൽ യുഡിഎഫ് നടപടി എടുക്കണ്ടേയെന്ന് മന്ത്രി പ്രതികരിച്ചു. താമസിക്കുന്ന ഇടത്ത് വോട്ട് ചെയ്യുക എന്നത് മനുഷ്യന്‍റെ ആത്മാഭിമാനത്തിന്‍റെ കാര്യമാണെന്ന് കെ രാജൻ പറഞ്ഞു. തെരഞ്ഞെടുപ്പ് വരുമ്പോൾ മത്സരിക്കുന്ന സ്ഥലത്ത് വോട്ട് ചേർക്കുക, അതിനുശേഷം അവിടെ നിന്നും വോട്ട് മാറ്റുക എന്നതാണ് തൃശൂരിലെ എംപി സുരേഷ് ഗോപി ചെയ്തതെന്ന് കെ രാജൻ വിമർശിച്ചു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ അദ്ദേഹം എവിടെ വോട്ട് ചെയ്യുമെന്നും കെ രാജൻ ചോദിക്കുന്നു. ഇടതു മുന്നണി വൻ വിജയം നേടുമെന്ന് എൽഡിഎഫ് കണ്‍വീനർ പ്രതീക്ഷിച്ചതിലും വലിയ വിജയം ഇടതു മുന്നണി നേടുമെന്ന് എൽഡിഎഫ് കണ്‍വീനർ ടി പി രാമകൃഷ്ണൻ അവകാശപ്പെട്ടു. വർഗീയ കൂട്ടുകെട്ട്…

Read More