- പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ
- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
Author: News Desk
ബഹ്റൈന്‍ റിഫൈനിംഗ് കമ്പനിയിലെ സുരക്ഷാ വാല്‍വില്‍ ചോര്‍ച്ച; രണ്ടു മരണം, ഒരാളുടെ നില ഗുരുതരം
മനാമ: ബഹ്റൈന്‍ റിഫൈനിംഗ് കമ്പനിയിലെ (ബാപ്കോ) സുരക്ഷാ വാല്‍വിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് രണ്ടു ജീവനക്കാര്‍ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.വെള്ളിയാഴ്ച രാവിലെയാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് കമ്പനി അനുശോചനവും പിന്തുണയും അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെയും സിവില്‍ ഡിഫന്‍സിലെയും എമര്‍ജന്‍സി ടീമുകളും ബാപ്കോയിലെ വിദഗ്ധ എമര്‍ജന്‍സി ടീമും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.രാജ്യാന്തര നിലവാരത്തിലുള്ള പ്രതിരോധ, സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ജീവനക്കാരുടെയും കരാറുകാരുടെയും സുരക്ഷയ്ക്കും പരിസര മലിനീകരണം തടയുന്നതിനും ഊന്നല്‍ നല്‍കി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ആവശ്യമെങ്കില്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ എമര്‍ജന്‍സി ടീമുകള്‍ സജ്ജമാണെന്നും അധികൃതര്‍ പറഞ്ഞു.
വിഴിഞ്ഞം തുറമുഖം പുതിയ യുഗത്തിന്റെ തുടക്കം, ഓരോ മലയാളികൾക്കുമുള്ള സമ്മാനമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കാനിരിക്കെ അന്താരാഷ്‌ട്ര തുറമുഖ നിർമ്മാണത്തിലെ നേട്ടം എടുത്തുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പത്താം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിന്റെ കേരളത്തിലെ ഓരോ മലയാളികൾക്കുമുള്ള സമ്മാനമാണ് തുറമുഖമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് നിന്നും സാമ്പത്തിക മാറ്റത്തിന്റെ കാറ്റ് വീശുന്ന പദ്ധതിയാണ് വിഴിഞ്ഞത്തേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ദൃഢനിശ്ചയമാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പദ്ധതി ചെലവിന്റെ മൂന്നിൽ രണ്ടും വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇന്ത്യയിൽ ഏറ്റവും ആഴത്തിലുള്ള പുലിമുട്ട് വിഴിഞ്ഞത്തേതാണ്. ഉദ്ഘാടനത്തിന് മുൻപ് മൂന്ന് മാസമായി നടന്ന ട്രയൽറണിൽ 278 കപ്പലുകൾ വിഴിഞ്ഞത്തെത്തി. അഞ്ചര ലക്ഷം കണ്ടെയ്‌നറുകൾ ഇതുവരെ വിഴിഞ്ഞത്ത് എത്തിച്ചു. ഏത് കാലാവസ്ഥയിലും വിഴിഞ്ഞം തുറമുഖം പ്രവർത്തിക്കും. തുറമുഖം പ്രവർത്തനം ആരംഭിച്ച് 15 വർഷം കഴിഞ്ഞ് 2039ഓടെ സർക്കാരിന് വരുമാനം ലഭിച്ച് തുടങ്ങും എന്നായിരുന്നു ആദ്യ കരാർ.ഇത് സംസ്ഥാനത്തിന് നഷ്‌ടം ഉണ്ടാക്കി. എന്നാൽ ഇപ്പോഴത്തെ സപ്ളിമെന്ററി കരാർ അനുസരിച്ച് 2034ൽ…
മനാമ: ‘വ്യാപാരത്തിലൂടെയും തൊഴിലിലൂടെയും സുസ്ഥിരമായ ഭാവി രൂപപ്പെടുത്തല്‍’ എന്ന പ്രമേയത്തില്‍ ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) സംഘടിപ്പിച്ച ബാബ് അല്‍ ബഹ്റൈന്‍ ഫോറം 2025, ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ നിയോഗിച്ചതനുസരിച്ച് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.ഫോറത്തിലെ പ്രമുഖ പ്രാദേശിക, മേഖലാ, അന്തര്‍ദേശീയ പങ്കാളിത്തം ബഹ്റൈന്‍ പുലര്‍ത്തുന്ന അന്താരാഷ്ട്ര ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല പറഞ്ഞു. സാമ്പത്തിക സംഭാഷണത്തിനും ഭാവി വികസന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനുമുള്ള വിശ്വസനീയമായ ഒരു ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ബഹ്റൈനെ ഇത് അടയാളപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ), വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.ടി.ഒ), ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് (ഐ.സി.സി), ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) സെക്രട്ടേറിയറ്റ് ജനറല്‍ പ്രതിനിധികള്‍, വ്യാപാര മന്ത്രിമാര്‍, അറബ്, ഗള്‍ഫ് ചേംബര്‍ ഓഫ് കൊമേഴ്സ് നേതാക്കള്‍ എന്നിവര്‍…
കൊച്ചി∙ ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. തൃശൂര്‍ സ്വദേശിയണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗം വക്കീലായിരുന്നു ആളൂർ. കൂടത്തായി ജോളി കേസിലും ഇലന്തൂർ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനാണ്.
കോഴിക്കോട്: കേരളത്തിലെ നാല് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ച വഖഫ്-ഭരണഘടന സംരക്ഷണ സമ്മേളനത്തില്‍ നിന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം. തങ്ങളെ മാറ്റിനിര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ലീഗ് അനുകൂല വിഭാഗം ആരോപിച്ചു. മെയ് മാസം നാലിനാണ് കൊച്ചിയില്‍ വഖഫ്-ഭരണഘടന സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ പ്രകാരം, സമസ്ത കേരള ജം-ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം സുന്നി ഗ്രൂപ്പ് നേതാവ് സയ്യിദ് ഇബ്രാഹിം അല്‍ ബുഖാരി തങ്ങള്‍, ദക്ഷിണ കേരള ജം-ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, കേരള സംസ്ഥാന ജം-ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി നജീബ് മൗലവി മമ്പാട് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് വ്യക്തമാക്കുന്നത്. സുന്നി സംഘടനകള്‍ ഒരു വേദിയില്‍ ഒത്തുചേരുന്നത് വളരെ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ സുന്നി ഐക്യത്തിലെ ഒരു വലിയ കുതിച്ചുചാട്ടമായാണ് ഈ…
ന്യൂഡല്‍ഹി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന എബ്രഹാമിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്റ്റേ അനുവദിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സിബിഐ, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്. ഇതിനിടെ, എബ്രഹാമിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചു. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുള്ളതായി…
മനാമ: ബഹ്‌റൈനില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടെ കുഴഞ്ഞുവീണ് മലയാളി മരിച്ചു. തിരുവനന്തപുരം സ്വദേശി ഡി.എ. ഗിരീഷ് (51) ആണ് മരിച്ചത്.കഴിഞ്ഞ ദിവസം രാത്രി ജുഫൈര്‍ ക്ലബ്ബില്‍ ബാഡ്മിന്റണ്‍ കളിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ മെഡിക്കല്‍ സംഘത്തെ സ്ഥലത്തെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ബഹ്‌റൈനിലെ ഒരു ബാങ്കിലെ ജീവനക്കാരനാണ് ഗിരീഷ്. ഭാര്യ: ഷീജ. മക്കള്‍: ഗ്രീഷ്മ, ഗൗരി.
‘സുരേഷ് ഗോപിയുടെ കഴുത്തിലെ പുലിപ്പല്ല് മാല എവിടെ നിന്ന്?’ അന്വേഷണം വേണം, ഡിജിപിക്ക് പരാതി
തൃശൂര്‍: പുലിപ്പല്ല് മാല ഉപയോഗിക്കുന്നുവെന്ന് കാട്ടി കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണമെന്നും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ട് ലംഘനമാണിതെന്നും പരാതിയില്‍ പറയുന്നു. ഐഎന്‍ടിയുസി യുവജനവിഭാഗം സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയത്. നിയമലംഘനം നടന്നത് പരിശോധിച്ച് നടപടി സ്വീകരിക്കണമെന്നുമാണ് പരാതിയിലെ ആവശ്യം. പുലിപ്പല്ല് കൈവശം വച്ചെന്ന കേസില്‍ റാപ്പര്‍ വേടന്‍ ഇന്ന് അറസ്റ്റിലായിരുന്നു. മൃഗവേട്ടയടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തതിനു പിന്നാലെ വനംവകുപ്പാണ് അറസ്റ്റ് ചെയ്തത്. പെരുമ്പാവൂര്‍ കോടനാട്ടെ ഫോറസ്റ്റ് റേഞ്ച് ഓഫീസില്‍ നടത്തിയ ചോദ്യം ചെയ്യലിന് ശേഷമാണ് നടപടി. പുലിപ്പല്ല് തനിക്ക് സമ്മാനമായി ലഭിച്ചതാണെന്നും ഒറിജിനല്‍ ആണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് വേടന്റെ മൊഴി. ചെന്നൈയിലെ പരിപാടിക്കിടെയാണ് പുലിപ്പല്ല് സമ്മാനമായി ലഭിച്ചതെന്നും ഇന്‍സ്റ്റഗ്രാം വഴിയാണ് രഞ്ജിത് കുമ്പിടിയെ പരിചയമെന്നുമാണ് വേടന്‍ മൊഴി നല്‍കിയത്.
സൂറത്ത്: അഞ്ചാംക്ലാസ് വിദ്യാര്‍ഥിയെ 23-കാരിയായ അധ്യാപിക തട്ടിക്കൊണ്ടുപോയെന്ന് പരാതി. ഗുജറാത്തിലെ സൂറത്തിലെ മഗോബ് മേഖലയിലാണ് സംഭവം. 11 വയസ്സുകാരനായ വിദ്യാര്‍ഥിയുടെ കുടുംബമാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. ഇരുവരെയും കണ്ടെത്താനായി പോലീസ് വിവിധസംഘങ്ങളായി തിരിഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതലാണ് അധ്യാപികയെയും വിദ്യാര്‍ഥിയെയും കാണാതായത്. അധ്യാപിക ജോലിചെയ്യുന്ന സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ് 11-കാരന്‍. വിദ്യാര്‍ഥിയും കുടുംബവും താമസിക്കുന്ന അപ്പാര്‍ട്ട്മെന്റ് കെട്ടിടത്തിലാണ് അധ്യാപികയും താമസിച്ചിരുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി വീട്ടില്‍വെച്ച് അധ്യാപിക വിദ്യാര്‍ഥിക്ക് ട്യൂഷനെടുക്കുകയുംചെയ്തിരുന്നു. സ്‌കൂള്‍ അവധിയായിരുന്നെങ്കിലും വിദ്യാര്‍ഥി കഴിഞ്ഞദിവസങ്ങളിലെല്ലാം അധ്യാപികയുടെ വീട്ടില്‍ ട്യൂഷന് പോയിരുന്നു. എന്നാല്‍, വെള്ളിയാഴ്ച വൈകീട്ട് ട്യൂഷന് പോയ വിദ്യാര്‍ഥി തിരിച്ചെത്തിയില്ല. തുടര്‍ന്ന് കുടുംബം തിരച്ചില്‍ ആരംഭിച്ചു. ഈസമയം അധ്യാപികയുടെ ഫോണില്‍ വിളിക്കാന്‍ ശ്രമിച്ചെങ്കിലും സ്വിച്ച്ഓഫായിരുന്നു. വീട്ടില്‍ അന്വേഷിച്ചപ്പോള്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെ അധ്യാപിക പുറത്തേക്ക് പോയെന്നായിരുന്നു വീട്ടുകാരുടെ മറുപടി. ഇതിനിടെ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് അധ്യാപികയ്ക്കൊപ്പം വിദ്യാര്‍ഥി പോകുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. പോലീസ്…
മനാമ: പലസ്തീന്‍ ലിബറേഷന്‍ ഓര്‍ഗനൈസേഷന്റെ (പി.എല്‍.ഒ) എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ ഡെപ്യൂട്ടി പ്രസിഡന്റായും പലസ്തീന്‍ രാജ്യത്തിന്റെ ഡെപ്യൂട്ടി പ്രസിഡന്റായും ഹുസൈന്‍ അല്‍ ഷെയ്ഖിനെ നിയമിക്കാനുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു. പലസ്തീന്‍ ജനതയുടെ നിയമാനുസൃത പ്രതിനിധിയായ പി.എല്‍.ഒയുടെ സ്ഥാപനപരമായ വികസനം വര്‍ദ്ധിപ്പിക്കുന്നതിനും ദേശീയ ഐക്യം ശക്തിപ്പെടുത്തുന്നതിനും പലസ്തീന്‍ ജനതയുടെ നിയമാനുസൃത അവകാശങ്ങള്‍ പുനഃസ്ഥാപിക്കുന്നതിനുമുള്ള പരിഷ്‌കരണ ശ്രമങ്ങള്‍ക്കും ബഹ്റൈന്‍ ഉറച്ച പിന്തുണ നല്‍കുന്നതായി വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഹുസൈന്‍ അല്‍ ഷെയ്ഖിന് പുതിയ ചുമതലകളില്‍ വിജയം ആശംസിക്കുന്നതായും മന്ത്രാലയം അറിയിച്ചു.