- മൊറോക്കോയിലെ കെട്ടിട ദുരന്തം: ബഹ്റൈൻ അനുശോചിച്ചു
- Gold Rate Today: എല്ലാ റെക്കോർഡുകളും തകർത്തു, സ്വർണവില റോക്കറ്റ് കുതിപ്പിൽ; വെള്ളിയുടെ വിലയും കുതിക്കുന്നു
- ബിഗ് ടിക്കറ്റ് – ഒരു ലക്ഷം ദിർഹംവീതം നേടി രണ്ട് മലയാളികൾ
- പാസ്പോർട്ട് വിട്ടു നൽകണം; ദിലീപ് കോടതിയിൽ അപേക്ഷ നൽകി, എതിർത്ത് പ്രോസിക്യൂഷൻ
- കോടതിക്ക് മുന്നിൽ ഭാവ വ്യത്യാസമൊന്നുമില്ലാതെ അവസാനമായി പൾസര്‍ സുനി പറഞ്ഞത് ഒരൊറ്റ കാര്യം, ‘തനിക്ക് അമ്മ മാത്രമാണ് ഉള്ളത്’
- പുതുവർഷം കളറാകും; യുഎഇയിൽ അവധിയും വിദൂര ജോലിയും പ്രഖ്യാപിച്ചു, വമ്പൻ ആഘോഷ പരിപാടികൾ
- നടിയെ ആക്രമിച്ച കേസ് പരിഗണിക്കും മുമ്പേ ജഡ്ജി ഹണി എം. വർഗീസിന്റെ താക്കീത്; ‘സുപ്രീം കോടതി മാർഗ നിർദേശങ്ങൾ കൃത്യമായി പാലിക്കണം’
- തെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്തു, ഇരട്ട വോട്ടിന് ശ്രമം; യുവതിയുള്‍പ്പെടെ 2 പേര് പിടിയില്‍
Author: News Desk
കൊച്ചി: മാധ്യമ പ്രവർത്തകനും ടെലിവിഷൻ അവതാരകനുമായ സനൽ പോറ്റി (55) അന്തരിച്ചു. കളമശ്ശേരി എസ്‍സിഎംഎസ് കോളജിലെ പബ്ലിക്ക് റിലേഷൻസ് മാനേജരായിരുന്നു. വൃക്ക രോഗത്തെ തുടർന്നു ദീർഘ നാളായി ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച പുലർച്ചെ മൂന്നരയോടെ മഞ്ഞുമ്മൽ സെന്റ് ജോസഫ്സ് ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.
സ്ഥിരം മരുന്നുകള്‍ നിര്‍ത്തരുത്, ദിവസങ്ങള്‍ക്ക് മുന്‍പേ വ്യായാമം തുടങ്ങുക, ലഘു ഭക്ഷണം മാത്രം; ശബരിമല തീര്‍ഥാടകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
പമ്പയില്‍ നിന്ന് ശബരിമലയിലേക്കുള്ള യാത്രയില്‍ ഈ സീസണില്‍ ഇതുവരെ 11 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. മലകയറ്റത്തിനിടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് തീര്‍ത്ഥാടകരുടെ മരണങ്ങള്‍ ഏറെയും. വിപുലമായ ആരോഗ്യ സേവനങ്ങള്‍ സജ്ജമാണെങ്കിലും ആയാസകരമായ യാത്രയില്‍ ഭക്തര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നാണ് ആരോഗ്യ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. കുത്തനെയുള്ള നീലിമലയും അപ്പാച്ചിമേടുമെല്ലാം വേഗത്തില്‍ കയറുന്നത് ചിലര്‍ക്കെങ്കിലും ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. അതിനാല്‍ മല കയറുന്നവര്‍ അവരുടെ ആരോഗ്യം മനസിലാക്കി ശ്രദ്ധയോടെ ഓരോ ചുവടുംവെയ്ക്കണമെന്നാണ് മുന്നറിയിപ്പില്‍ പറയുന്നത്. ശബരിമല തീര്‍ഥാടന വേളയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍: നിലവില്‍ വിവിധ രോഗങ്ങള്‍ക്കായി ചികിത്സയിലിരിക്കുന്നവര്‍ ദര്‍ശനത്തിനായി എത്തുമ്പോള്‍ ചികിത്സാരേഖകളും കഴിക്കുന്ന മരുന്നുകളും കൈവശം കരുതേണ്ടതാണ് സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍ വ്രതകാലത്ത് നിര്‍ത്തരുത് മുങ്ങിക്കുളിക്കുന്നവര്‍ മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം മല കയറുമ്പോള്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഒഴിവാക്കുന്നതിനായി ദര്‍ശനത്തിന് എത്തുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നടത്തം ഉള്‍പ്പെടെയുള്ള ലഘു വ്യായാമങ്ങള്‍ ചെയ്ത് തുടങ്ങേണ്ടതാണ് സാവധാനം മലകയറുക. ഇടയ്ക്കിടയ്ക്ക് വിശ്രമിക്കുക മല കയറുന്നതിനിടയില്‍ ക്ഷീണം, തളര്‍ച്ച,…
നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിൽ കണ്ടെത്തിയത് 30 ലിറ്റർ മദ്യം, ‘പോറ്റി’ പിടിയിൽ
നെയ്യാറ്റിൻകര: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ കുടുംബക്ഷേത്രത്തിലെ വിഗ്രഹങ്ങൾക്കും ഫോട്ടോകൾക്കുമിടയിൽ സൂക്ഷിച്ചിരുന്ന നിലയിൽ മദ്യം കണ്ടെത്തി. തെരഞ്ഞെടുപ്പ് സ്പെഷ്യൽ ഡ്രൈവിന്‍റെ ഭാഗമായി നെയ്യാറ്റിൻകര എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 30 ലിറ്റർ മദ്യം പിടികൂടിയത്. നെയ്യാറ്റിൻകര പുന്നക്കാട് സ്വദേശി പോറ്റി എന്നറിയപ്പെടുന്ന അർജുനനെയും എക്സൈസ് പിടികൂടി. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വൻതോതിൽ മദ്യം ശേഖരിച്ചിരുന്ന ഇയാൾ ആവശ്യക്കാർക്ക് കൂടിയ വിലക്ക് വിൽപ്പന നടത്തിയിരുന്നതായി എക്സൈസ് അന്വേഷണത്തിൽ കണ്ടെത്തി. അതിനിടെ പാലക്കാട് വാളയാറിൽ ബസിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടികൂടിയ കേസിലെ ഒന്നാം പ്രതിക്ക് 6 വർഷം കഠിനതടവും 2 ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു. ആലപ്പുഴ കുത്തിയതോട് സ്വദേശി ലിജോ(31 വയസ്) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. 2018 ജനുവരി 30 ന് വാളയാർ ടോൾപ്ലാസയ്ക്ക് സമീപം വാഹനപരിശോധനക്കിടെയാണ് തമിഴ്നാട് ട്രാൻസ്‌പോർട് ബസിൽ 1.5 കിലോഗ്രാം കഞ്ചാവുമായി വന്ന ലിജോയും രണ്ടാം പ്രതി ശ്രീദേവും(29) എക്‌സൈസിന്റെ പിടിയിലായത്. തൃത്താല റേഞ്ചിലെ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ർ…
6 മണിക്കൂറിൽ നാലിടങ്ങളിൽ തീപിടുത്തങ്ങൾ, വാഹനം കയറാത്തിടത്ത് പച്ചില കൊണ്ട് തീയണച്ചു, ഓടി തളർന്ന് അഗ്നിരക്ഷാ സേന
കാസർകോട്: വേനൽ കാലം എത്തും മുമ്പേ തീ അണയ്ക്കാൻ ഓടി കിതച്ച് അഗ്നിരക്ഷാ സേന. കാസർകോട് ജില്ലയിൽ നാലു സ്ഥലങ്ങളിൽ ആണ് തിങ്കളാഴ്ച അഗ്നിബാധ ഉണ്ടായത്. രാവിലെ 10.30 ഓടുകൂടിയായിരുന്നു ആദ്യ തീപിടുത്തം. അത് അണച്ചു തീരുമ്പോഴേക്കും രണ്ടാമത്തെ തീപ്പിടുത്തം. അങ്ങനെ 6 മണിക്കൂറിനുള്ളിൽ കാസർകോട് അഗ്നിരക്ഷാ സേന തീ അണച്ചത് നാലു സ്ഥലങ്ങളിലാണ്. വാഹനങ്ങൾ കയറാത്ത സ്ഥലങ്ങളിൽ പച്ചില കൊണ്ടും ഫയർ ബീറ്റുകൊണ്ടുമാണ് തീ അണച്ചത്. അനന്തപുരം ഇൻഡസ്ട്രിയൽ ഏരിയയിലെ സ്വകാര്യ വ്യക്തിയുടെ ഒരേക്കർ സ്ഥലത്തെ പുല്ലിനും അടിക്കാടുകൾക്കും തീ പിടിക്കുകയായിരുന്നു. സേനാംഗങ്ങൾ തീയണച്ചു കൊണ്ടിരിക്കെയാണ് അടുത്ത വിളി വരുന്നത്. സീതാംഗോളി കിൻഫ്ര പാർക്കിന് എതിർവശത്തായി സ്വകാര്യ വ്യക്തിയുടെ അഞ്ചേക്കർ സ്ഥലത്തെ പുല്ലിനും അടിക്കാടിനും, അക്കേഷ്യ മരങ്ങൾക്കും തീപിടിക്കുകയായിരുന്നു. വാഹനങ്ങൾ കയറാത്ത സ്ഥലങ്ങളിൽ പച്ചില കൊണ്ടും ഫയർ ബീറ്റുകൊണ്ടും തീ അണച്ചു തീ അണച്ച് നിലയത്തിൽ എത്തുമ്പോഴേക്കും സീതാംഗോളി പെർള റോഡരികിലെ കുന്നിൻ ചെരുവിൽ തീപിടിച്ചു എന്ന സന്ദേശം വരികയും…
എന്റെ വേഷം നിങ്ങൾക്ക് ചിലപ്പോൾ ഇഷ്ടപ്പെടാനാവില്ല, പക്ഷേ തിയറ്ററിൽ ഉപേക്ഷിച്ച് പോകാനുമാകില്ല: മമ്മൂട്ടി
മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം. അതുതന്നെയാണ് കളങ്കാവലിലേക്ക് പ്രേക്ഷകരെ ആകർഷിച്ച പ്രധാനഘടകം. ഒപ്പം അദ്ദേഹത്തിന്റെ വേറിട്ട വേഷവും. ചിത്രത്തിൽ വിനായകൻ നായകനാണെന്നും മമ്മൂട്ടി പ്രതിനായകനാണെന്നും നേരത്തെ അഭ്യൂഹങ്ങൾ വന്നിരുന്നു. ഇക്കാര്യം ഉള്ളതാണെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മമ്മൂട്ടി ഇപ്പോൾ തന്റെ കഥാപാത്രം ഒരുപക്ഷേ പ്രേക്ഷകർക്ക് ഇഷ്ടപ്പെടില്ലെന്നും പക്ഷേ തിയറ്ററിൽ ഉപേക്ഷിച്ച് പോകാനാവില്ലെന്നും അദ്ദേഹം പറയുന്നു. മമ്മൂട്ടിയുടെ വാക്കുകൾ ഇങ്ങനെ കുറേക്കാലത്തിന് ശേഷം എന്റെയൊരു സിനിമ ഇറങ്ങുകയാണ്. ഈ സിനിമയ്ക്ക് കുറച്ച് കാലതാമസം ഉണ്ടായിരുന്നു. കാരണമെല്ലാം നിങ്ങൾക്ക് അറിയാം. ഇത് ഞാൻ വളരെ ആഗ്രഹിച്ച് ചെയ്ത സിനിമയാണ്. ഞങ്ങളുടെ എല്ലാ പ്രൊഡക്ഷനും അങ്ങനെ തന്നെയാണ്. ഇനിയും ഒരുപാട് നല്ല സിനിമകൾ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഓരോ സിനിമയും വളരെ സന്തോഷത്തോടെ പ്രേക്ഷകർ സ്വീകരിക്കുമ്പോൾ, ഒരു സമാധാനമാണ്. നമുക്ക് ഇനിയും നല്ല സിനിമകൾ ചെയ്യാൻ സാധിക്കും, പ്രേക്ഷകരുടെ എല്ലാ പിന്തുണയും ഉണ്ടാകും എന്നുള്ളൊരു ആത്മവിശ്വാസം. ഈ സിനിമയും അങ്ങനെയാണ്. ഇതൊരു പരീക്ഷണ സിനിമയെന്നല്ല. സിനിമകളെല്ലാം…
പാകിസ്ഥാനടക്കം വമ്പൻ തിരിച്ചടി, ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്തിന്റെ ഉറച്ച തീരുമാനം; 3 രാജ്യങ്ങളിലെ എംബസി അടച്ചുപൂട്ടുമെന്ന് ഫിൻലൻഡ്
ലോകത്തെ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന ഖ്യാതി വർഷങ്ങളായി പേറുന്ന ഫിൻലൻഡ്, പാകിസ്ഥാനടക്കമുള്ള 3 രാജ്യങ്ങളുമായുള്ള സഹകരണത്തിന്‍റെ കാര്യത്തിൽ പുതിയ തീരുമാനം കൈക്കൊണ്ടു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ രാജ്യങ്ങളിലെ എംബസികൾ പൂർണമായി അടച്ചുപൂട്ടാൻ തീരുമാനിച്ചതായി ഫിൻലൻഡ് വിദേശകാര്യ മന്ത്രാലയം പ്രഖ്യാപിച്ചു. 2026 ഓടെ നടപടികൾ പൂർത്തിയാക്കുമെന്നും വിദേശകാര്യ മന്ത്രി എലീന വാൾട്ടോനൻ വ്യക്തമാക്കി. ഈ രാജ്യങ്ങളിലെ രാഷ്ട്രീയ അനിശ്ചിതത്വവും ഫിൻലൻഡുമായുള്ള വാണിജ്യ – സാമ്പത്തിക ബന്ധങ്ങളുടെ പരിമിതിയുമാണ് തീരുമാനത്തിന് പിന്നിലെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇസ്ലാമാബാദ്, കാബൂൾ, യാങ്കൂൺ എംബസികളാണ് അടയ്ക്കുന്നതെന്നും എലീന വാൾട്ടോനൻ വിവരിച്ചു. തന്ത്ര പ്രധാന രാജ്യങ്ങളിൽ സാന്നിധ്യം ശക്തിപ്പെടുത്താനുള്ള വിദേശനയ പരിഷ്കരണത്തിന്റെ ഭാഗമാണ് ഈ തീരുമാനമെന്നും ഫിൻലൻഡ് വിദേശകാര്യ മന്ത്രി കൂട്ടിച്ചേർത്തു. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, മ്യാൻമർ എന്നീ രാജ്യങ്ങളുമായി ഫിൻലൻഡിന് ഇപ്പോൾ ഗണ്യമായ വാണിജ്യ – സാമ്പത്തിക ബന്ധങ്ങളില്ലെന്നും ഭാവിയിൽ തന്ത്രപരമായി പ്രധാനപ്പെട്ട പങ്കാളികളായ രാജ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും എലീന വാൾട്ടോനൻ വ്യക്തമാക്കി. അഫ്ഗാനിസ്ഥാനും പാക്കിസ്ഥാനും തമ്മിൽ…
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പുതിയ കാർ വാങ്ങുന്നതിനായി തുക അനുവദിച്ച് ധനവകുപ്പ്. 1.10 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചിരിക്കുന്നത്. അധിക ഫണ്ടായാണ് തുക അനുവദിച്ചത്. നിലവിൽ ഉപയോഗിക്കുന്ന രണ്ട് വാഹനങ്ങൾക്ക് പകരം വാഹനം വാങ്ങാൻ ആണ് തുക.
‘ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യ സമരം, മഹാത്മാഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സമരമിരിക്കും’
തിരുവനന്തപുരം: പച്ചക്കള്ളം പറഞ്ഞാണ് പൊലീസ് തന്നെ കുടുക്കിയതെന്ന് സൈബര്‍ ആക്രമണക്കേസില്‍ റിമാന്‍ഡിലായ രാഹുല്‍ ഈശ്വര്‍. മഹാത്മഗാന്ധിയുടെ പാതയില്‍ ജയിലില്‍ നിരാഹാര സത്യാഗ്രഹമിരിക്കും. ഇത് പുരുഷന്‍മാര്‍ക്ക് വേണ്ടിയുള്ള സ്വാതന്ത്ര്യസമരം ആണ്. ജയിലിലേക്ക് മാറ്റുന്നതിന് മുമ്പായി വൈദ്യപരിശോധന നടത്തി പുറത്തിറങ്ങിയപ്പോഴായിരുന്നു രാഹുല്‍ മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിച്ചപ്പോഴും തന്നെ കള്ളം പറഞ്ഞ് കുടുക്കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ ആവര്‍ത്തിച്ചു. പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നല്‍കിയ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയിലാണ് രാഹുലിനെ അറസ്റ്റ് ചെയ്തത്. ജാമ്യം അനുവദിക്കാതിരുന്ന കോടതി രാഹുല്‍ ഈശ്വറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ‘പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ ഞാന്‍ പെണ്‍കുട്ടിയെ ലൈംഗികമായി അധിക്ഷേപിച്ചുവെന്നൊക്കെയാണ് പറഞ്ഞത്. ഞാനങ്ങനെയുള്ള വാക്കുകളേ പറഞ്ഞിട്ടില്ല. എങ്ങനെയാണ് ഇത്തരത്തില്‍ കള്ളംപറയുക. ഒരു സര്‍ക്കാര്‍ ഔദ്യോഗികമായി കള്ളം പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്തത്. എനിക്ക് നോട്ടീസ് നല്‍കിയെന്ന് പറഞ്ഞു, അത് പച്ചക്കള്ളമാണ്. ഞാന്‍ നോട്ടീസ് കൈപ്പറ്റാന്‍ വിസമ്മതിച്ചുവെന്ന് പറഞ്ഞു, അങ്ങനെയൊരു…
മനാമ: ബഹ്‌റൈൻ- അമേരിക്ക ബന്ധം സഹകരണത്തിന്റെ ഉന്നത തലങ്ങളിൽ എത്തിയിട്ടുണ്ടെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു.ബഹ്‌റൈൻ ഡിഫൻസ് ഫോഴ്സും അമേരിക്കൻ സെൻട്രൽ കമാൻഡും സഹകരിച്ച് റാസ് അൽ ബാർ ക്യാമ്പിൽ സ്ഥാപിച്ച പുതിയ ജോയിന്റ് കമാൻഡ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രാദേശിക, ആഗോള സുരക്ഷയെ സംരക്ഷിക്കുന്നതിൽ സഖ്യകക്ഷികൾക്കൊപ്പം അമേരിക്ക പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ദേശീയ സുരക്ഷാ ഉപദേഷ്ടാവും റോയൽ ഗാർഡ് കമാൻഡറുമായ ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, പ്രധാനമന്ത്രിയുടെ ഓഫീസ് കാര്യ മന്ത്രി ഷെയ്ഖ് ഇസ ബിൻ സൽമാൻ അൽ ഖലീഫ, മേജർ ഷെയ്ഖ് മുഹമ്മദ് ബിൻ സൽമാൻ അൽ ഖലീഫ, ധനകാര്യ മന്ത്രി ഷെയ്ഖ് സൽമാൻ ബിൻ ഖലീഫ അൽ ഖലീഫ, അമേരിക്കൻ ചാർജ് ഡി അഫയേഴ്സ് എലിസബത്ത് ലിച്ച്ഫീൽഡ്, ഇരു സേനകളിലെയും മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.ബഹ്റൈൻ ഡിഫൻസ് ഫോഴ്സ്…
മനാമ: ബഹ്‌റൈൻ സർവകലാശാലയുമായി (യു.ഒ.ബി) സഹകരിച്ച് വൈദ്യുതി, ജല അതോറിറ്റി (ഇ.ഡബ്ല്യു.എ) സർവകലാശാലാ കാമ്പസിൽ സൗരോർജ പദ്ധതി ആരംഭിക്കും. വൈദ്യുതി, ജല അതോറിറ്റി പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് മുഹമ്മദ്, വിദ്യാഭ്യാസ മന്ത്രിയും യു ഒ.ബി. ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമ, സർവകലാശാലാ പ്രസിഡന്റ് ഡോ. ഫൗദ് അൽ അൻസാരി, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ ഇതിൻ്റെ പ്രഖ്യാപന ചടങ്ങിൽ പങ്കെടുത്തു. ബഹ്‌റൈനിലെ വിദ്യാഭ്യാസ മേഖലയിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ സംരംഭങ്ങളിലൊന്നായ ഈ പദ്ധതി, ഊർജ സ്രോതസ്സുകളെ വൈവിധ്യവൽക്കരിക്കുക, പ്രകൃതിവാതകത്തെ ആശ്രയിക്കുന്നത് കുറയ്ക്കുക, മലിനീകരണ തോത് കുറയ്ക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്. പാർക്കിംഗ് സ്ഥലങ്ങളിലും (24.7 മെഗാവാട്ട്) നിലത്തും (21.5 മെഗാവാട്ട്) 64,606 സോളാർ പാനലുകൾ ഈ സംവിധാനത്തിൽ സ്ഥാപിക്കും. മൊത്തം ശേഷി 46.2 മെഗാവാട്ടും വാർഷിക ഉൽപ്പാദനം 70 ജിഗാവാട്ട് മണിക്കൂറുമാണ്. പ്രതിവർഷം 35,000 ടൺ കാർബൺ ഉദ്‌വമനം കുറയ്ക്കാൻ ഇത് ലക്ഷ്യമിടുന്നു. ഏകദേശം…
