- പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ
- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
Author: News Desk
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ തർത്തതിന് പിന്നാലെ സുരക്ഷാ കാരണങ്ങളാൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു. മേയ് പത്ത് ശനിയാഴ്‌ച പുലർച്ചെ 5.29 വരെയാണ് ജമ്മു കാശ്‌മീർ മേഖല ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ അടച്ചിട്ടതെന്നാണ് വിവരം. ഇതുവരെ 430 വിമാന സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ റദ്ദാക്കിയെന്നും റിപ്പോർട്ടുണ്ട്. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്‌സർ, ലുധിയാന, പട്യാല, ബതിന്ഡ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്‌സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുണ്ട്ര, ജാംനഗർ, രാജ്‌കോട്ട്, പോർബന്ധർ, കാണ്ട്‌ല, കേശോദ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൻ, എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. ഇന്നലെ ഏകദേശം 250 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. അമൃത്‌സറിലേക്കുള്ള രണ്ട് അന്താരാഷ്‌ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു. ജമ്മു കാശ്‌മീർ മേഖലയിലെ പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ടത്. ഇവിടേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.…
മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വിവിധ പരിപാടികളോടെ “മെമ്പേഴ്സ് നൈറ്റ്” ആഘോഷിച്ചു. മനാമയിലെ അൽ സൊവൈഫിയ ഗാർഡനിൽ വെള്ളിയാഴ്ച (02/05/2025) നടന്ന പരിപാടിയിൽ നൂറിലധികം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കിഡ്‌സ് വിംഗിന്റെ മനോഹരമായ സ്വാഗത ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് വിനീഷ് കേശവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷമീല സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റ് ഫൈസൽ ആനൊടിയിൽ ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കിഡ്‌സ് വിങ്ങിന്റെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്തവിസ്മയം പരിപാടിക്ക് മാറ്റ് കൂട്ടി. സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഗയിമുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശഭരിതരാക്കി. പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിൽ നിന്ന് ഒത്തുചേരാനും സൗഹൃദം പങ്കിടാനും നാട്ടുകാരായ സുഹൃത്തുക്കളെ കാണാനും ഈ പരിപാടി അവസരമൊരുക്കി. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിൻ്റെ 2025-27 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങും ഇതോടൊപ്പം നടന്നു. കഴിഞ്ഞ വർഷത്തെ എക്സിക്യൂട്ടീവ്…
അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ; ജ്യോതി പദ്ധതിക്ക് തുടക്കം
കൊച്ചി: അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. കുട്ടികൾക്ക് സൗജന്യ വിദ്യഭ്യാസം ഉറപ്പുവരുത്തുന്ന ജ്യോതി പദ്ധതിക്കാണ് തുടക്കമിട്ടത്. സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാ തല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. “അതിഥി തൊഴിലാളികളുടെ മക്കളിൽ മൂന്നു മുതൽ ആറ് വയസു വരെയുള്ള മുഴുവൻ പേരെയും അംഗൻവാടിയിലും ആറ് വയസിന് മുകളിലുള്ളവരെ സ്കൂളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചിടുള്ളത്. ഇത് നാടിൻ്റെ ഉത്തരവാദിത്വമായി കാണണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിധിയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ നിലയെ കുറിച്ചുള്ള വിദ്യാഭ്യാസ രജിസ്റ്റർ തയ്യാറാക്കണo,” മുഖ്യമന്ത്രി പറഞ്ഞു. അതത് സ്ഥലങ്ങളിലെ സ്കൂളുകളും അധ്യാപകരും പ്രത്യേക താൽപര്യത്തോടെ ഇടപെടുകയും അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിൽ സന്ദർശിക്കുകയും കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും വേണം, മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക – വിദ്യാഭ്യാസ ഏകോപനത്തിന് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായാണ് ജ്യോതി പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.…
ട്രാൻസ്‌പോർട്ട് ബസിൽ സ്വാമിമാരുടെ വേഷത്തിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ബംഗാൾ സ്വദേശികൾ പിടിയിൽ
നെയ്യാറ്റിൻകര: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ 4 കിലോ 750 ഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിലെ യാത്രക്കാരായിരുന്ന ബംഗാൾ സ്വദേശികളാണ് അമരവിള എക്‌സൈസിന്റെ പിടിയിലായത്. പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന വാഹന പരിശോധനയ്ക്കിടയിൽ സ്വാമിമാരുടെ വേഷത്തിൽ ഉണ്ടായിരുന്ന ഇവരുടെ തുണി സഞ്ചി പരിശോധിച്ചപ്പോഴാണ് മുന്തിയ ഇനം കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ചെടി ശേഖരിച്ച് വെട്ടി നുറുക്കി ത്രെഡുകളാക്കി ഉണക്കിയ നിലയിലാണ് കണ്ടെത്തിയത്. പിടിക്കപ്പെടാതിരിക്കാൻ സ്വാമി വേഷത്തിലുള്ളവരെയാണ് ഹോൾസെയിൽ വ്യാപാരികൾ വിതരണത്തിനായി ചുമതലപ്പെടുത്തുന്നത്. പാച്ചല്ലൂർ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞു. സർക്കിൾ ഇൻസ്‌പെക്ടർ ടോണി എസ്.ഐസക്ക്, എക്‌സൈസ് ഇൻസ്‌പെക്ടർ ബിനോയ്, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് അനീസ്,വനിത സിവിൽ എക്‌സൈസ് ഓഫീസർ സിനിമോൾ എന്നിവർ വാഹന പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.
കോണ്‍ഗ്രസ് പ്രകടനത്തിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ ഇരച്ചു കയറി അക്രമം; കല്ലേറും കയ്യേറ്റവും, പരാതി
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനും പ്രകടനത്തിനും നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് ഇരച്ചു കയറി കല്ലേറും കയ്യേറ്റവും നടത്തിയതായാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഇടപെട്ടാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. കഴിഞ്ഞ ദിവസമാണ് മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച മഹാത്മ ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ സ്തു പവും കൊടിമരവും പൂര്‍ണമായി തകര്‍ത്ത് തരിപ്പണമാക്കിയത്. ഇതിന് ശേഷം കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീടിന് നേരെയും അക്രമം നടത്തി.
തിരുവനന്തപുരം: വർക്കലയിൽ കിടപ്പുരോഗിയായ യുവാവ് കൊല്ലപ്പെട്ട കേസിൽ വെറ്ററിനറി ഡോക്ടർ കൂടിയായ സഹോദരൻ സന്തോഷിന് (55) ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും. അഡിഷനൽ സെഷൻസ് കോടതി (ഏഴ്) ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക നൽകിയില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. 2022 സെപ്റ്റംബർ 24നു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വർക്കല മേൽവെട്ടൂരിലെ വീട്ടിൽ കിടപ്പുരോഗിയായ സന്ദീപ് (47) ആണു കൊല്ലപ്പെട്ടത്. നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ചികിത്സാച്ചെലവ് ഇനത്തിൽ വലിയൊരു തുക ചെലവാകുന്നുവെന്നും ഇതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പിന്നീട് പൊലീസ് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു. പാങ്ങോട് സൈനിക ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ ചുഴലി രോഗത്തെ തുടർന്നാണ് സന്ദീപ് കിടപ്പുരോഗിയായത്. വീടിനോടു ചേർന്ന ഔട്ട്ഹൗസിൽ കെയർടേക്കറുടെ പരിചരണത്തിൽ കഴിയുകയായിരുന്നു. ഒന്നാം സാക്ഷി കൂടിയായ കെയർടേക്കർ സത്യദാസിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. ഔട്ട്ഹൗസിന്റെ പുറകിലെ വാതിലിലൂടെ കയറി പ്രതി സന്ദീപിനെ ഉപദ്രവിച്ചുവെന്നും…
യുവനടൻമാരിൽ ശ്രദ്ധേയനായ നടൻ ആൻസൺ പോൾ വിവാഹതിനായി. തൃപ്പൂണിത്തുറ രജിസ്ട്രാർ ഓഫീസിൽ തീർത്തും ലളിതമായ ചടങ്ങുകളോടെയായിരുന്നു വിവാഹം. തിരുവല്ല സ്വദേശി നിധി ആൻ ആണ് വധു. കുടുംബാംഗങ്ങളും വളരെ അടുത്ത് സുഹൃത്തുക്കളുമാണ് ചടങ്ങിൽ പങ്കെടുത്തത്. യു.കെയിൽ സ്ഥിര താമസമായിരുന്ന നിധി ഇപ്പോൾ നാട്ടിൽ സ്വന്തമായി ബിസിനസ് നടത്തിവരികയാണ്. തന്റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം ലളിതമായി ആഘോഷിക്കാൻ തീരുമാനിക്കുകയായിരുന്ു ആൻസൺ പോൾ. ഉണ്ണി മുകുന്ദൻ നായകനായ മാർക്കോയിൽ ആൻസൺ പോൾ ശ്രദ്ധേയമായ വേഷത്തിലെത്തിയിരുന്നു. 2013ൽ കെ.ക്യു എന്ന ചിത്രത്തിൽ നായകനായാണ് ആൻസൺ പോളിന്റെ സിനിമാ രംഗത്തെ പ്രവേശനം. അബ്രഹാമിന്റെ സന്തതികൾ, ആട് 2, സു സു സുധി വാത്മീകം, സോളോ, റാഹേൽ മകൻ കോര തുടങ്ങിയ സിനിമകളിലും മികച്ച വേഷങ്ങൾ അവതരിപ്പിച്ചു. 2016ൽ റെമോയിലൂടെ തമിഴ്സിനിമയിലും അരങ്ങേറി. വസങ്ങൾക്ക് മുൻപ് നടൻ വിഷ്ണു ഗോവിന്ദനും തന്റെ വിവാഹം ലളിതമാക്കി നടത്തിയിരുന്നു. ചേർത്തല സബ്‌രജിസ്ട്രാർ ഓഫീസിൽ വച്ച് വിഷ്ണു അഞ്ജലി ഗീതയെയാണ് വിവാഹം…
ആദ്യ ദിനത്തിൽ 65 മത്സരങ്ങളോടെ ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലിബാഡ്മിന്റൺ ടൂർണമെന്റിന് ആവേശകരമായ തുടക്കം
മനാമ: ഇന്ത്യൻ സ്‌കൂൾ പ്ലാറ്റിനം ജൂബിലി ജൂനിയർ ആൻഡ് സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്ജ്വല തുടക്കം. ആദ്യ ദിനത്തിൽ ആവേശകരമായ 65 മത്സരങ്ങൾ അരങ്ങേറി.ഇന്ത്യൻ സ്‌കൂൾ (ഐഎസ്‌ബി) ഇസാ ടൗൺ കാമ്പസിലെ ജഷന്മാൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ അന്താരാഷ്‌ട്ര നിലവാരമുള്ള ബാഡ്മിന്റൺ കോർട്ടിലാണ് മത്സരങ്ങൾ നടക്കുന്നത്. സ്‌കൂളിന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന ടൂർണമെന്റിൽ 350-ലധികം കളിക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അഞ്ച് ദിവസങ്ങളിലായി 400-ലധികം മത്സരങ്ങൾ നാലു കോർട്ടുകളിലായി നടക്കും. പ്രമുഖ സ്ഥാപനമായ നാഷണൽ ട്രേഡിംഗ് ഹൗസാണ് മത്സരത്തിന്റെ സ്പോൺസർ. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ചു. നാഷണൽ ട്രേഡിംഗ് ഹൗസ് മാനേജിംഗ് ഡയറക്ടർ ദിലീപ് സി താക്കർ, ബഹ്‌റൈൻ നാഷണൽ ബാഡിംന്റൺ ടീം കോച്ച് അഹമ്മദ് അൽ ജല്ലാദ്, സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ് അംഗവുമായ ഡോ. മുഹമ്മദ് ഫൈസൽ, ഫിനാൻസ്…
ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ വിരമിച്ചു; പ്രഖ്യാപനം നടത്തിയത് ഹിറ്റ്മാന്‍ നേരിട്ട്
മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നാണ് ഹിറ്റ്മാന്‍ വിരമിക്കല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് പ്രഖ്യാപനം. കഴിഞ്ഞ വര്‍ഷം ജൂണില്‍ ട്വന്റി 20 ലോകകപ്പ് വിജയത്തിന് തൊട്ടുപിന്നാലെ അദ്ദേഹം കുട്ടി ക്രിക്കറ്റില്‍ നിന്നുള്ള വിരമിക്കില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും ഏകദിന ഫോര്‍മാറ്റില്‍ താന്‍ ഇന്ത്യക്കായി കളിക്കുമെന്ന് 38കാരനായ രോഹിത് അറിയിച്ചിട്ടുണ്ട്. നിലിവില്‍ ഐപിഎല്ലിലെ തന്റെ ടീമായ മുംബയ് ഇന്ത്യന്‍സിനൊപ്പമാണ് രോഹിത് ശര്‍മ്മ. ഐപിഎല്ലിന് ശേഷം അടുത്ത മാസമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനം. അഞ്ച് ടെസ്റ്റ് മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയില്‍ പുതിയ നായകനായിരിക്കും ഇന്ത്യയെ നയിക്കുകയെന്ന് ഇതോടെ ഉറപ്പായി കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയില്‍ രോഹിത് ശര്‍മ്മയുടെ നേതൃത്വത്തില്‍ ഇന്ത്യ 3-1ന് പരാജയപ്പെട്ടിരുന്നു. ടെസ്റ്റില്‍ മോശം ഫോമില്‍ ബാറ്റ് വീശുന്ന രോഹിത് ഈ പരമ്പരയിലെ അവസാന മത്സരത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു. തന്റെ പ്രതാപകാലത്തിന്റെ…
തിരുവനന്തപുരം: വിൽപ്പനയ്ക്കായി എത്തിച്ച 20 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. വളളക്കടവ് പുത്തൻപാലം സ്വദേശി നഹാസിനെ(33) ആണ് തിരുവനന്തപുരം സിറ്റി ഡാൻസാഫ് ടീം പിടികുടി വലിയതുറ പോലീസിന് കൈമാറിയത്. വളളക്കടവ് എൻ.എസ്. ഡിപ്പോക്ക് സമീപത്ത് നിന്ന് ബുധനാഴ്ച ഉച്ചയോടെയാണ് എംഡിഎംഎ നിറച്ച പൊതികളുമായി ഇയാളെ പിടികൂടുന്നത്. ചോദ്യം ചെയ്യലിൽ ബെംഗ്ലുരൂവിൽ നിന്നാണ് ഇയാൾ മയക്കുമരുന്ന് വാങ്ങി തിരുവനന്തപുരത്ത് എത്തിച്ചതെന്ന് സമ്മതിച്ചിട്ടുണ്ട്. കഴിഞ്ഞ രണ്ടുവർഷമായി ഇയാൾ എംഡിഎംഎ അടക്കമുളള ലഹരിമരുന്നുകൾ വിൽക്കുന്നുണ്ടെന്നും ഡാൻസാഫ് ടീം കണ്ടെത്തിയിട്ടുണ്ട്. രണ്ടുവർഷം മുൻപ് മഞ്ചേരി പോലീസ് ഇയാളെ 50 ഗ്രാം എംഡിഎംഎയുമായി പിടികൂടിയിരുന്നു. ഡാൻസാഫ് ടീമിനെ എസ്.ഐ.മാരായ ഉമേഷ്, അജേഷ് കുമാർ, സി.പി.ഒ.മാരായ ഷിബി,റോജിൻ, സജിത് എന്നിവരാണ് ഇയാളെ പിടികൂടിയത്. വലിയതുറ പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.