- പൂരം കലക്കിയത് ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്, ഇക്കുറി തെരഞ്ഞെടുപ്പിനിടെ പാചക വാതക അട്ടിമറി നീക്കം, എല്ലാം പൊളിച്ചെന്നും സുരേഷ് ഗോപി
- ‘ആത്മാർത്ഥ പ്രണയമെങ്കിൽ എത്ര അകന്നാലും അവർ ഒന്നിക്കും’; സന്തോഷ വാര്‍ത്ത പങ്കിട്ട് ഭാഗ്യലക്ഷ്മി
- ബഹ്‌റൈൻ പ്രവാസി വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷകൾ എഴുതുവാനുള്ള സൗകര്യം ഒരുക്കണം – ഇന്‍ഡക്സ് ബഹ്‌റൈൻ
- മലപ്പുറം കോട്ട കാക്കാൻ കുഞ്ഞാലിക്കുട്ടി; ഇളകുമോ ലീഗ് ആധിപത്യം? ചരിത്രം അറിയാം
- കെ. മുരളീധരൻ ട്രഷറി ബെഞ്ചിനെ നയിക്കുന്നവരിൽ ഒരാളാവും, വട്ടിയൂർക്കാവിന് മന്ത്രിയുണ്ടാവുമെന്ന് കെ.സി. വേണുഗോപാൽ
- ‘ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും’; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
- യുഡിഎഫ് മുഖ്യമന്ത്രി അഹങ്കാരിയും വർഗീയവാദിയും ആകില്ല, ചൂരക്കറിയുടെ പേരിൽ സ്ഥാനവും പോകില്ലെന്ന് പി കെ ഫിറോസ്
- വിഡി സതീശന് പ്ലാച്ചിമട സമരസമിതിയുടെ പിന്തുണ, കെട്ടിവെക്കാനുള്ള പണം നൽകാൻ തീരുമാനം; നാളെ പറവൂരിലെത്തി കൈമാറുമെന്ന് നേതാക്കൾ
Author: News Desk
മനാമ: ഇന്ത്യൻ സ്കൂൾ ഇസ ടൗൺ കാമ്പസിൽ ബഹ്‌റൈൻ ദേശീയ ദിനം ഏറെ അഭിമാനത്തോടെയും സാംസ്കാരിക പരിപാടികളോടെയും ആഘോഷിച്ചു. രാജ്യത്തോടുള്ള സ്‌കൂളിന്റെ ആഴമേറിയ ബന്ധവും സമൂഹത്തിനുള്ളിൽ സാംസ്കാരിക ഐക്യം വളർത്തിയെടുക്കുന്നതിനുള്ള പ്രതിബദ്ധതയും ഈ ചടങ്ങിൽ പ്രതിഫലിച്ചു. സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, അസി. സെക്രട്ടറിയും അക്കാദമിക് അംഗവുമായ രഞ്ജിനി മോഹൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, അറബിക് വിഭാഗം മേധാവി സഫ അബ്ദുള്ള ഖംബർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. ദേശീയ പതാക ഉയർത്തിയതോടെയും തുടർന്ന് ദേശീയ ഗാനാലാപനത്തോടെയും പരിപാടി ആരംഭിച്ചു. വിശുദ്ധ ഖുർആനിൽ നിന്നുള്ള പാരായണം നടന്നു.അറബി വിഭാഗം മേധാവി സഫ അബ്ദുള്ള ഖംബർ സ്വാഗതം പറഞ്ഞു. 4, 5 ക്ലാസുകളിലെ വിദ്യാർത്ഥികൾ ഊർജ്ജസ്വലമായ നൃത്തം അവതരിപ്പിച്ചു. മറ്റുള്ളവർ ബഹ്‌റൈന്റെ ചരിത്രത്തെയും പാരമ്പര്യങ്ങളെയും ആഘോഷിക്കുന്ന കവിതകൾ ചൊല്ലി.…
മനാമ: ഇന്ത്യൻ സ്‌കൂൾ പൂർവ്വ വിദ്യാർത്ഥിനിയായ അമേയ ദാസ്, നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ നിന്നും ബിഎ (ഓണേഴ്‌സ്) മീഡിയ ആൻഡ് കമ്മ്യൂണിക്കേഷനിൽ ഒന്നാം റാങ്ക് നേടി, രണ്ട് സ്വർണ്ണ മെഡലുകൾ കരസ്ഥമാക്കി . മംഗളൂരുവിലെ നിറ്റെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേഷനിൽ പഠനം പൂർത്തിയാക്കി മികച്ച അക്കാദമിക് മെറിറ്റോടെ ബിരുദം നേടിയ അമേയക്ക് നിറ്റെയുടെ സ്വർണ്ണ മെഡൽ കൂടാതെ നേട്ടത്തിനുള്ള അംഗീകാരമായി, ഹീരൂർ പത്മനാഭ ഷെട്ടി മെമ്മോറിയൽ എൻഡോവ്‌മെന്റ് സ്വർണ്ണ മെഡലും ലഭിച്ചു. മംഗളൂരുവിൽ നടന്ന 15-ാമത് കോൺവൊക്കേഷനിൽ വൈസ് ചാൻസലർ പ്രൊഫ. ഡോ. എം.എസ്. മൂദിത്തായയിൽ നിന്ന് അമേയ സ്വർണ്ണ മെഡലുകൾ സ്വീകരിച്ചു. ബഹ്‌റൈനിലെ അൽ മായസൻ ട്രേഡിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന ഹരിദാസ് സിവിയുടെയും എസ് ടി സിയിൽ ജോലി ചെയ്യുന്ന ഷീന ഹരിദാസിന്റെയും മകളാണ് അമേയ. കണ്ണൂരിൽ നിന്നുള്ള കുടുംബമാണിത്. 2021 ലാണ് അമേയ ഇന്ത്യൻ സ്കൂളിൽ സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. നിലവിൽ ബെംഗളൂരുവിൽ ഡിജിറ്റൽ സ്ട്രാറ്റജിസ്റ്റായും…
ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു.
ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു. പ്രവാസി സഹോദരങ്ങളുമായി ആഘോഷത്തിന്റെ സന്തോഷം പങ്കിടുകയും, സഹജീവിതത്തിന്റെ കരുതലും ഐക്യവും പ്രകടിപ്പിക്കുകയും ചെയ്യുന്ന ഈ പരിപാടി, കെ . പി എ യുടെ സാമൂഹിക പ്രതിബദ്ധതയുടെ തെളിവായി മാറി. പരിപാടിയുടെ വിജയകരമായ നടത്തിപ്പിന് കെ.പി.എ മുഹറഖ് ഏരിയ കോർഡിനേറ്റർ ഷാഹിൻ മഞ്ഞപ്പാറ, ഏരിയ പ്രസിഡന്റ് മുനീർ, ഏരിയ സെക്രട്ടറി ഷെഫീഖ് എബ്രാഹിംകുട്ടി, ഏരിയ വൈസ് പ്രസിഡന്റ് അജൂബ്, ഏരിയ ട്രഷറർ അജി അനിരുദ്ധൻ എന്നിവർ നേതൃത്വം നൽകി. കൂടാതെ, കെ.പി.എ പ്രവാസി ശ്രീ അംഗങ്ങൾ സജീവ പങ്കാളികളായി.
നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
മസ്കറ്റ്: ഒമാനിലെ മുസന്ദം ഗവർണറേറ്റിലെ ഖസബ് വിലായത്തിൽ വെള്ളം നിറഞ്ഞ വാദി കടക്കാൻ ശ്രമിച്ച ഡ്രൈവറെ റോയൽ ഒമാൻ പൊലീസ് കസ്റ്റഡിയിലെടുത്തു. ഉയർന്ന ജലനിരപ്പ് നിലനിന്നിരുന്ന സാഹചര്യത്തിൽ മുന്നറിയിപ്പുകൾ അവഗണിച്ചാണ് ഇയാൾ വാഹനവുമായി വാദിയിലൂടെ കടക്കാൻ ശ്രമിച്ചത്. ശക്തമായ ഒഴുക്കിൽ വാഹനം നിയന്ത്രണം വിട്ട് ഒഴുകിപ്പോകുകയായിരുന്നു. അപകടവിവരം ലഭിച്ച ഉടൻ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി സംഘങ്ങൾ സ്ഥലത്തെത്തി നടത്തിയ അതിവേഗ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഡ്രൈവറുടെ ജീവൻ രക്ഷപ്പെടുത്തിയത്. തുടർന്ന് സംഭവത്തിൽ ഗുരുതര അശ്രദ്ധ കാട്ടിയെന്ന കാരണത്താൽ ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. വടക്കൻ ഗവർണറേറ്റുകളിലുടനീളം തുടർച്ചയായി പെയ്യുന്ന കനത്ത മഴയാണ് അപകടത്തിന് പശ്ചാത്തലമായത്. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ പ്രദേശത്ത് ആശങ്ക ഉയർത്തുകയാണ്. വ്യാപകമായ മേഘാവരണം ദൃശ്യപരിധി കുറയ്ക്കുന്നതിനും താപനിലയിൽ മാറ്റങ്ങൾ ഉണ്ടാകുന്നതിനും കാരണമായി. ചില ഇടങ്ങളിൽ ഇടത്തരം മുതൽ ശക്തമായ മഴ വരെ രേഖപ്പെടുത്തി. കനത്ത മഴയെ തുടർന്ന് നിരവധി വാദികളിൽ ശക്തമായ വെള്ളപ്പാച്ചിൽ രൂപപ്പെട്ടു. ചില വാദികളിൽ പരമാവധി…
ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി
കൊച്ചി: ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി സംസ്ഥാന സര്‍ക്കാരിന്റെ ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ക്ക് തിരിച്ചടി. ചെറുവള്ളി എസ്റ്റേറ്റും സമീപ പ്രദേശങ്ങളും ഏറ്റെടുക്കുന്നതിനായി സര്‍ക്കാര്‍ പുറപ്പെടുവിച്ച വിജ്ഞാപനങ്ങളും അനുബന്ധ റിപ്പോര്‍ട്ടുകളും കേരള ഹൈക്കോടതി റദ്ദാക്കി. വിമാനത്താവളത്തിനായി 2570 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് അത്യാവശ്യമാണോ എന്ന് ശാസ്ത്രീയമായി തെളിയിക്കാന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്ന് നിരീക്ഷിച്ച് കൊണ്ടാണ് കോടതി നടപടി. ഭാവി വികസനത്തിനായി ഇത്രയും ഭൂമി വേണം എന്ന സര്‍ക്കാരിന്റെ വാദം കോടതി തള്ളി. അയന ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് 2022 ഡിസംബര്‍ 30നാണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് വലിയ വിമാനങ്ങള്‍ ഇറങ്ങുന്ന വിമാനത്താവളങ്ങള്‍ക്ക് പോലും 1200 ഏക്കര്‍ മതിയാകും എന്ന് കോടതി നിരീക്ഷിച്ചു. 2013-ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ഒരു പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ അത് ആ പദ്ധതിക്ക് ആവശ്യമുള്ള ഏറ്റവും കുറഞ്ഞ അളവ് മാത്രമായിരിക്കണം. എന്നാല്‍ ഈ കേസില്‍ ഇത്രയധികം ഭൂമി എന്തിനാണ് ഏറ്റെടുക്കുന്നതെന്ന്…
തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍. സംസ്ഥാനത്തെ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലും നഗരസഭകളിലും അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു. തിരുവനന്തപുരത്തടക്കം ആറു കോര്‍പ്പറേഷനുകളിൽ കൗണ്‍സിൽ അംഗങ്ങളുടെ സത്യപ്രതിജ്ഞ പുരോഗമിക്കുകയാണ്. രാവിലെ പത്തിനാണ് കോര്‍പ്പറേഷനുകള്‍ ഒഴികെയുള്ള തദ്ദേശ സ്ഥാപനങ്ങളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. രാവിലെ 11.30നുശേഷമാണ് കോര്‍പ്പറേഷനുകളിൽ സത്യപ്രതിജ്ഞ ആരംഭിച്ചത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ മുതിർന്ന അംഗം കോൺഗ്രസിന്‍റെ ക്ലീറ്റസ് ആദ്യം സത്യപ്രതിജ്ഞ ചെയ്തു. ബിജെപി കൗണ്‍സിലര്‍ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് കവടിയാര്‍ കൗണ്‍സിലര്‍ കെഎസ് ശബരീനാഥൻ സത്യപ്രതിജ്ഞ ചെയ്തത്. വൈഷ്ണ സുരേഷ് അടക്കമുള്ളവരും സത്യപ്രതിജ്ഞ ചെയ്തു. ഭരണഘടന കയ്യിലേന്തിയാണ് വൈഷ്ണയും സത്യപ്രതിജ്ഞ ചെയ്തത്. മുദ്രാവാക്യം മുഴക്കിയാണ് ബിജെപി അംഗങ്ങളുടെ സത്യപ്രതിജ്ഞയെ പ്രവര്‍ത്തകര്‍ വരവേറ്റത്. തിരുവനന്തപുരം കോര്‍പ്പറേഷനിൽ ജനവിധി അട്ടിമറിക്കാനില്ലെന്നാണ് സിപിഎമ്മും കോൺഗ്രസും വ്യക്തമാക്കിയിട്ടുള്ളത്. ക്രിയാത്മക പ്രതിപക്ഷമായി കൗൺസിലിലുണ്ടാകുമെന്നും സിപിഎം, കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി. തിരുവനന്തപുരത്തിന് പുറമെ കൊച്ചി, കൊല്ലം, കോഴിക്കോട്, തൃശൂര്‍,…
‘അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന’; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത്, മുന്‍സിപ്പല്‍ – കോര്‍പ്പറേഷന്‍ ജനപ്രതിനിധികള്‍ സത്യപ്രതിജ്ഞ ചെയ്തു. തിരുവനന്തപുരത്ത് അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം കാല്‍നടയായി നഗരസഭയില്‍ എത്തിയാണ് ബിജെപി അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തത്. സത്യപ്രതിജ്ഞാ ചടങ്ങില്‍ ജില്ലയിലെ മുതിര്‍ന്ന ബിജെപി നേതാക്കളും പങ്കെടുത്തു. ബിജെപി, കോണ്‍ഗ്രസ് അംഗങ്ങള്‍ ദൈവനാമത്തിലും സിപിഎം അംഗങ്ങള്‍ ദൃഢപ്രതിജ്ഞയും ചൊല്ലിയാണ് അധികാരമേറ്റത്. ഇതാദ്യമായാണ് തിരുവന്തപുരം നഗരസഭയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാകുന്നത്. 101 ഡിവിഷനുകളില്‍ 50 സീറ്റുകളാണ് ബിജെപി നേടിയത്. തിരുവനന്തപുരം നഗരസഭയില്‍ നല്ല ടീമായി പ്രവര്‍ത്തിക്കുമെന്ന് കെഎസ് ശബരിനാഥന്‍ പറഞ്ഞു. ഭരിക്കുന്നവര്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ സപ്പോര്‍ട്ട് ചെയ്യുമെന്നും തെറ്റ് ചെയ്താല്‍ അത് ആദ്യം ചൂണ്ടിക്കാട്ടുന്നത് കോണ്‍ഗ്രസ് ആയിരിക്കുമെന്നും ശബരീനാഥന്‍ പറഞ്ഞു, തെരഞ്ഞെടുക്കപ്പെട്ടവരില്‍ മുതിര്‍ന്ന അംഗമാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. പിന്നാലെ മറ്റ് അംഗങ്ങളും സത്യപ്രതിജ്ഞ ചെയ്തു. മയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് 26ന് രാവിലെ 10.30നും ഡെപ്യൂട്ടി മേയര്‍, വൈസ് ചെയര്‍മാന്‍…
ചലച്ചിത്ര പ്രേമികളുടെ മനംകവര്‍ന്ന് ‘കേരള സവാരി’; എണ്ണായിരത്തി നാന്നൂറ് പേര്‍ക്ക് തുണയായി, അഭിമാനകരമെന്ന് മന്ത്രി ശിവന്‍കുട്ടി
തിരുവനന്തപുരം: മുപ്പതാമത് കേരള രാജ്യാന്തര ചലച്ചിത്ര മേള തികഞ്ഞ വിജയത്തോടെ സമാപിക്കുമ്പോള്‍, മേളയുടെ ഔദ്യോഗിക മൊബിലിറ്റി പാര്‍ട്ണറായ കേരള സവാരി കാഴ്ചവെച്ച മികച്ച പ്രകടനം ഏറെ അഭിമാനകരമാണെന്ന് മന്ത്രി വി ശിവന്‍കുട്ടി. തൊഴില്‍ വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ ഓണ്‍ലൈന്‍ ടാക്സി സര്‍വീസ് മേളയുടെ വിജയത്തില്‍ നിര്‍ണായക പങ്കാണ് വഹിച്ചത്. മേളക്കാലത്ത് എണ്ണായിരത്തി നാന്നൂറോളം പ്രതിനിധികളാണ് കേരള സവാരിയുടെ സൗജന്യ സേവനം പ്രയോജനപ്പെടുത്തിയത്. ഇത് ഒരു ചെറിയ കാര്യമല്ലെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. 17 ഓട്ടോകളും 4 ക്യാബുകളും ഉപയോഗിച്ച് നാലായിരത്തോളം ട്രിപ്പുകളാണ് കേരള സവാരി നടത്തിയത്. ഒരു തിയറ്ററില്‍ നിന്ന് അടുത്ത വേദിയിലേക്ക് സിനിമ കാണാനായി പായുന്ന ഡെലിഗേറ്റുകള്‍ക്ക് സമയബന്ധിതവും സുരക്ഷിതവുമായ യാത്രയൊരുക്കാന്‍ ഈ സംവിധാനത്തിന് സാധിച്ചു. ടാഗോര്‍, നിശാഗന്ധി, കൈരളി, ശ്രീ തുടങ്ങിയ പ്രധാന വേദികളെ ബന്ധിപ്പിച്ച് നടത്തിയ ഷട്ടില്‍ സര്‍വീസുകള്‍ കൃത്യതയോടെയും സുതാര്യമായും നടപ്പിലാക്കാന്‍ സാധിച്ചത് കേരള സവാരിയുടെ കാര്യക്ഷമത തെളിയിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ലാഭേച്ഛയില്ലാതെ, ജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന…
വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
കുവൈത്ത് സിറ്റി: സർക്കാർ സർവീസുകളിൽ വ്യാജ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കുന്നത് തടയാൻ കർശന നടപടികളുമായി കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ. ഇതുസംബന്ധിച്ച് എല്ലാ സർക്കാർ ഏജൻസികൾക്കും വകുപ്പുകൾക്കും കമ്മീഷൻ തലവൻ ഡോ. ഇസാം അൽ റുബൈയാൻ ഔദ്യോഗിക സർക്കുലർ അയച്ചു. സർട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനായി ഉന്നത വിദ്യാഭ്യാസ മന്ത്രാലയം അംഗീകരിച്ച പുതിയ ഇലക്ട്രോണിക് ഫോം ഇനി മുതൽ നിർബന്ധമാക്കും. പുതിയ നിബന്ധന പ്രകാരം ഉന്നത വിദ്യാഭ്യാസ മന്ത്രാലയം നൽകുന്ന ഔദ്യോഗിക തുല്യതാ ഫോമുമായി പൊരുത്തപ്പെടുന്ന സർട്ടിഫിക്കറ്റുകൾക്ക് മാത്രമേ ഇനി മുതൽ അംഗീകാരം നൽകുകയുള്ളൂ. നിയമനങ്ങളിലും പ്രമോഷനുകളിലും സുതാര്യത ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് ഈ നീക്കം. സർട്ടിഫിക്കറ്റുകളുടെ കാര്യത്തിൽ എന്തെങ്കിലും തരത്തിലുള്ള അവ്യക്തതയോ വൈരുദ്ധ്യമോ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട വകുപ്പുകൾ നേരിട്ട് ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി ബന്ധപ്പെടണമെന്നും ഡോ. ഇസാം അൽ റുബൈയാൻ നിർദ്ദേശിച്ചു.
കൊച്ചി: കേരളത്തിന് സിംഗപ്പൂരിന് സമാനമായ വികസന വളർച്ച കൈവരിക്കാനുള്ള ശേഷിയുണ്ടെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കൊച്ചി റിനൈ ഹോട്ടലിൽ ചാനൽ അയാം സംഘടിപ്പിച്ച ‘ഷീ പവർ 2025’ വനിതാ ഉച്ചകോടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തിന് വികസനരംഗത്ത് വലിയ സാധ്യതകളാണുള്ളത്. വർക്ക് ഫ്രം ഹോം, വർക്ക് നിയർ ഹോം സംവിധാനങ്ങൾ സംരംഭക മേഖലയിലേക്ക് കൂടുതൽ സ്ത്രീകളെ ആകർഷിക്കുന്നുണ്ട്. ഫുഡ് പ്രൊസസിംഗ്, അപ്പാരൽ മേഖലകളിൽ കേരളത്തിൽ വലിയ സംരംഭക മുന്നേറ്റമാണ് ദൃശ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. മാറുന്ന കാലത്തിന്റെ വെല്ലുവിളികൾ ഏറ്റെടുക്കാനും സാമ്പത്തിക-ഡിജിറ്റൽ മേഖലകളിൽ സ്ത്രീകളെ സ്വയംപര്യാപ്തതയ്ക്ക് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഉച്ചകോടി സംഘടിപ്പിച്ചത്. വരുമാനം വർദ്ധിപ്പിക്കുന്നതിനൊപ്പം സുരക്ഷിതമായ നിക്ഷേപ രീതികൾ ശീലിക്കുക, സൈബർ ഭീഷണികളെ പ്രതിരോധിക്കുക, തൊഴിലിടങ്ങളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാധ്യതകൾ പ്രയോജനപ്പെടുത്തുക തുടങ്ങിയ വിഷയങ്ങളിൽ കൃത്യമായ ദിശാബോധം പകർന്നു നൽകുന്നതായിരുന്നു ഷി പവർ 2025. സാമ്പത്തിക ആസൂത്രണത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ഹെഡ്ജ് ഇക്വിറ്റീസ് സി.എം.ഡി അലക്സ് ബാബു, കിരൺ റിയാസ്, ആക്സിസ്…
