- ആടിന്റെ തലയറുത്ത് പ്രദര്‍ശിപ്പിച്ച് വിജയാഹ്ലാദം; മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
- പാര്‍ട്ടി ആരുടെയും സ്വകാര്യ സ്വത്ത് അല്ല, പ്രവര്‍ത്തകരെ നിശബ്ദരാക്കിയാല്‍ അവര്‍ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കും: എന്‍ എന്‍ കൃഷ്ണദാസ്
- സമുദായം അല്ല ജനാധിപത്യം, ആരു മുഖ്യമന്ത്രിയായാലും പ്രശ്നമില്ല: ജി സുകുമാരന്‍ നായര്‍
- വൻവരവേൽപ്പ്: ‘മുഖ്യമന്ത്രി സതീശാ..’ കൊച്ചിയിൽ പ്രവർത്തകർ വി ഡി സതീശനെ തോളിലേറ്റി
- ബഹ്റൈനിൽ IOC യും IYCC യും സംയുക്തമായി യുഡിഎഫ് വിജയാഘോഷം സംഘടിപ്പിച്ചു
- ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ മേയ് എട്ടിന് ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും
- എംപിമാരെ മത്സരിപ്പിക്കേണ്ട എന്നത് കൂട്ടായ തീരുമാനം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി രമേശ് ചെന്നിത്തല
- ഔദ്യോഗിക വാഹനവും, അകമ്പടിയുമില്ലാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്
Author: News Desk
മനാമ: ഇന്ത്യൻ സ്‌കൂൾ തമിഴ് ദിനം നിറപ്പകിട്ടാർന്ന പരിപാടികളോടെ ആഘോഷിച്ചു. തമിഴ് ഭാഷയുടെയും പൈതൃകത്തിന്റെയും ആഴവും സൗന്ദര്യവും എടുത്തുകാണിക്കുന്ന സാംസ്കാരിക പ്രകടനങ്ങളുടെയും സാഹിത്യ മത്സരങ്ങളുടെയും സമ്പന്നമായ സംയോജനത്തോടെയായിരുന്നു ആഘോഷം. വിവിധ ക്ലാസുകളിലെ വിദ്യാർത്ഥികൾ സജീവമായി പങ്കെടുത്തു. സ്‌കൂൾ സെക്രട്ടറി വി. രാജപാണ്ഡ്യൻ ദീപം തെളിയിച്ചു. തദവസരത്തിൽ പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സീനിയർ സ്‌കൂൾ അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി സതീഷ്, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, വകുപ്പ് മേധാവി വിബി ശരത്, തമിഴ് അധ്യാപിക മുത്തരസി അരുൺകുമാർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. ഷെഫാലി സുനിൽ, മഗ്ദലീൻ ജെമി, നിതിക അശോക്, വർഷിണി പ്രഭാകരൻ എന്നിവർ ആലപിച്ച ഭക്തിനിർഭരമായ തമിഴ് പ്രാർത്ഥനാ ഗാനത്തോടെയാണ് പരിപാടി ആരംഭിച്ചത്. തുടർന്ന് നിരല്യ ടി , കാരുണ്യ എ, വർദിനി ജയപ്രകാശ് , ഉമ ഈശ്വരി എം , ശ്രുതിലയ എന്നിവർ അണിനിരന്ന നൃത്ത പ്രകടനങ്ങൾ അരങ്ങേറി. മൻഹ ജഹാൻ , ജാസ്ലിൻ ഷിമോണ കിഷോർ…
മനാമ: നാലര പതിറ്റാണ്ടിലധികം നീണ്ടുനിന്ന പ്രവാസ ജീവിതത്തിന് വിരാമമിട്ട് നാട്ടിലേക്ക് തിരിക്കുന്ന അഹ്‌മദ് റഫീഖിനും പത്നി സഈദ റഫീഖിനും, മകൾ നജ്ദ റഫീഖിനും ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ യാത്രയയപ്പ് നൽകി. അസോസിയേഷൻ്റെ തുടക്ക കാലം മുതൽ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹത്തിൻ്റെ സംഭാവനകൾ സംഘടനയുടെ വളർച്ചക്ക് ഏറെ ഗുണകർമായിരുന്നുവെന്ന് വിലയിരുത്തി. ഏഴ് വർഷം സൗദി അരാംകോയിലും 40 വർഷം ബഹ്റൈൻ നാഷണൽ ഗ്യാസിലും ഉയർന്ന ഉദ്യോഗസ്ഥനായിരുന്നു അദ്ദേഹം. അസോസിയേഷൻ്റെ വിവിധ ചുമതലകളിൽ അദ്ദേഹം നേതൃപരമായ പങ്ക് വഹിക്കുകയും മാതൃകയാക്കാൻ കഴിയുന്ന ഒട്ടേറെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്തു. ജന സേവന പ്രവർത്തനങ്ങളിൽ അദ്ദേഹത്തിൻ്റെയും കുടുംബത്തിൻ്റെയും കയ്യൊപ്പ് വേറിട്ടതാണെന്നും ചടങ്ങിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. വനിതകൾക്കിടയിൽ അസോസിയേഷൻ പ്രവർത്തനം വ്യാപിപ്പിക്കുന്നതിൽ സഈദ റഫീഖിൻ്റെ സേവനങ്ങളും അനുസ്മരിച്ചു. ഖുർആൻ മനപ്പാഠം പൂർത്തീകരിച്ച അദ്ദേഹത്തിൻ്റെ മകൾ നജ്ദ റഫീഖിന് ഉപഹാരം നൽകി. അഹ്‌മദ് റഫീഖിനും, സഈദ റഫീഖിനും അസോസിയേഷൻ പ്രസിഡൻ്റ് സുബൈർ എം.എം ഉപഹാരം നൽകി. വനിത വിഭാഗത്തിൻ്റെ…
മനാമ: ഇന്ത്യൻ സ്കൂൾ വിശ്വഹിന്ദി ദിവസ് വർണ്ണശബളമായ പരിപാടികളോടെ ആഘോഷിച്ചു. നേരത്തെ നടന്ന ഇന്റർ-സ്കൂൾ മത്സരങ്ങൾ ഉൾപ്പെടുന്ന രണ്ട് ഘട്ട പരിപാടിയുടെ ഗ്രാൻഡ് ഫിനാലെയായിരുന്നു ആഘോഷം. ജനവരി 11നു ഹിന്ദി വകുപ്പ് സംഘടിപ്പിച്ച പരിപാടി ദേശീയ ഗാനാലാപനത്തോടെ ആരംഭിച്ചു, തുടർന്ന് സ്കൂൾ പ്രാർത്ഥനയും നടന്നു. ഷാഹിദ് ഖമർ വിശുദ്ധ ഖുർആൻ പാരായണം നിർവഹിച്ചു. മാഹാ അലി സ്വാഗതം ആശംസിച്ചു. സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, പ്രധാന അധ്യാപികമാരായ (ആക്ടിവിറ്റീസ്) ശ്രീകല ആർ. നായർ, സലോണ പയസ്, വകുപ്പ് മേധാവി ബാബു ഖാൻ, മറ്റ് വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുത്തു. ന്യൂ മില്ലേനിയം സ്കൂൾ, ഏഷ്യൻ സ്കൂൾ, ന്യൂ ഇന്ത്യൻ സ്കൂൾ, ബഹ്റൈൻ ഇന്ത്യൻ സ്കൂൾ, ന്യൂ ഹൊറൈസൺ സ്കൂൾ, ഇബ്നു അൽ ഹൈതം ഇസ്ലാമിക് സ്കൂൾ എന്നിവ ഉൾപ്പെടെയുള്ള സിബിഎസ്ഇ സ്കൂളുകളിൽ നിന്നുള്ള ആവേശകരമായ പങ്കാളിത്തം ഇന്റർ-സ്കൂൾ മത്സരങ്ങളിൽ ദൃശ്യമായിരുന്നു. ഹിന്ദി ഭാഷയുടെ സമ്പന്നതയും സാംസ്കാരിക ആഴവും പ്രതിഫലിപ്പിക്കുന്ന ദേശഭക്തി ഗാനങ്ങൾ, നാടോടി നൃത്തങ്ങൾ…
പിണറായിയെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ; ‘ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ എൻഡിഎയിലേക്ക് വരണം’
കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയനെ എൻഡിഎയിലേക്ക് സ്വാഗതം ചെയ്ത് കേന്ദ്രമന്ത്രി രാം ദാസ് അതാവലെ. കേന്ദ്രത്തിൽ നിന്ന് കൂടുതൽ പണം കേരളത്തിന് ലഭിക്കുമെന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ബിജെപിയെ എതിർത്തോളൂ, പക്ഷേ വികസനത്തെ എതിർക്കരുതെന്നും കേന്ദ്രമന്ത്രി രാം ദാസ് അതാവലെ കണ്ണൂരിൽ പറഞ്ഞു. കേരളത്തിൽ നിന്ന് കൂടുതൽ പേർ റിപ്പബ്ലിക് പാർട്ടിയിലേക്ക് എത്തുന്നുണ്ട്. പിണറായി വിജയൻ എൻഡിഎയിൽ ചേരുകയാണെങ്കിൽ അതൊരു വിപ്ലവകരമായ തീരുമാനമാകും. ഭരണത്തുടർച്ച ഉണ്ടാകണമെങ്കിൽ പിണറായി വിജയൻ എൻ ഡിഎയിലേക്ക് വരണമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു. കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി ബിജെപി ദേശീയ നേതൃത്വം കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ സജീവമാക്കി ബിജെപി ദേശീയ നേതൃത്വം. കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെക്ക് ചുമതല നൽകി. കേന്ദ്രമന്ത്രി ശോഭ കരന്തലജെക്ക് സഹചുമതലയും നൽകിയിട്ടുണ്ട്. ബിജെപി ദേശീയ അധ്യക്ഷനായി നിതിൻ നബിൻ ചുമതലയേറ്റതിന് പിന്നാലെയാണ് കേരളത്തിന്റെ ചുമതലക്കാരെ സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായത്. നിതിൻ നബിന്റെ സ്ഥാനാരോഹണ…
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ ഉള്‍പ്പടെ മൂന്ന് പ്രതികളുടെ ജാമ്യഹര്‍ജി ഹൈക്കോടതി തള്ളി. മുരാരി ബാബു, ബെല്ലാരിയിലെ സ്വര്‍ണ വ്യാപാരി ഗോവര്‍ധന്‍ എന്നിവരുടെ ജാമ്യഹര്‍ജികളാണ് ജസ്റ്റിസ് എ ബദറൂദ്ദീന്റെ ബെഞ്ച് തള്ളിയത്. രണ്ട് കേസുകളിലായാണ് മൂവരും ജാമ്യാപേക്ഷ നല്‍കിയത്. കേസിന്റെ വിധിപകര്‍പ്പ് പുറത്തുവന്നിട്ടില്ല. കേസില്‍ ഇതുവരെ ഒരുപ്രതിക്കും ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടില്ല. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും അന്വേഷണ സംഘവും എതിര്‍ത്തു. പ്രതികള്‍ക്കെതിരെ ഗൗരവമായ തെളിവുകളുണ്ടെന്നും അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലാണെന്നുമാണ് സര്‍ക്കാരിന്റെ വാദം. ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ എ പത്മകുമാറിനെ നവംബര്‍ 20 നാണ് എസ് ഐ ടി അറസ്റ്റ് ചെയ്തത്. കട്ടിളപ്പാളിയിലെ സ്വര്‍ണ്ണം ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതില്‍ പത്മകുമാര്‍ അടങ്ങുന്ന ബോര്‍ഡിനും വീഴ്ചയുണ്ടായെന്ന കണ്ടെത്തലിന് പിന്നാലെയായിരുന്നു അറസ്റ്റ്.
പാലക്കാട്: പാലക്കാട് ദേശീയപാത ഉപരോധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി(ഒന്ന്) ആണ് ഷാഫിയെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ ഉത്തരവിട്ടത്. 2022 ജൂണ്‍ 24 ന് പാലക്കാട് കസബ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി. വയനാട്ടില്‍ രാഹുല്‍ഗാന്ധിയുടെ എംപി ഓഫീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ തല്ലിതകര്‍ത്തതില്‍ പ്രതിഷേധിച്ചായിരുന്നു 2022 ജൂണ്‍ 24 ന് പാലക്കാട് എംഎല്‍എയായിരുന്ന ഷാഫി പറമ്പിലിന്റെ നേതൃത്വത്തില്‍ ദേശീയപാത ഉപരോധിച്ചത്. നാല്‍പ്പതോളം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചന്ദ്രനഗറില്‍ ചെമ്പലോട് പാലത്തിന് സമീപമാണ് ദേശീയപാത ഉപരോധിച്ചത്. കേസില്‍ ഷാഫി പറമ്പിലാണ് ഒന്നാം പ്രതി. ഷാഫി പറമ്പില്‍ കോടതിയില്‍ ഹാജരാവുന്നില്ലെന്ന് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. അന്ന് യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗമായിരുന്ന നിലവില്‍ ഇടതുപക്ഷത്തേക്ക് മാറിയ പി സരിന്‍ കേസില്‍ ഒമ്പതാം പ്രതിയായിരുന്നു. നേരത്തെ കോടതിയില്‍ ഹാജരായ പി സരിനെ 500 രൂപ പിഴയും കോടതി പിരിയും വരെ തടവിനും ശിക്ഷിച്ചിരുന്നു. ഷാഫി…
മനാമ: കറാച്ചിയിലെ ഒരു ഷോപ്പിംഗ് മാളിലുണ്ടായ തീപിടിത്തത്തിൽ നിരവധി പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയുമുണ്ടായ സംഭവത്തിൽ ബഹ്‌റൈൻ അനുശോചിച്ചു. പാകിസ്ഥാൻ സർക്കാരിനയും ജനങ്ങളെയും ഇരകളുടെ കുടുംബങ്ങളെയും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നതായി ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പുറപ്പെടുവിച്ച പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രസ്താവനയിൽ ആശംസിച്ചു.
ദാവോസിൽ ട്രംപിനൊപ്പം 7 ഇന്ത്യൻ വ്യവസായ ഭീമന്മാർ, ലോക സാമ്പത്തിക ഫോറത്തിൽ കൂടിക്കാഴ്ച ക്ഷണം കിട്ടിയ പ്രമുഖർ ഇവർ.
ദില്ലി: സ്വിറ്റ്സര്‍ലന്‍ഡിലെ ദാവോസില്‍ ആരംഭിച്ച ലോക സാമ്പത്തിക ഫോറത്തിൽ അമേരിക്കൻ പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ് പങ്കെടുക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ഇന്ത്യയിൽ ഏഴ് പ്രമുഖ ബിസിനസുകാർക്ക് ക്ഷണം. ടാറ്റ സൺസ് ചെയർമാൻ നടരാജൻ ചന്ദ്രശേഖരൻ, ഭാരതി എന്റർപ്രൈസസ് ചെയർമാൻ സുനിൽ ഭാരതി മിത്തൽ. വിപ്രോ സിഇഒ ശ്രീനി പല്ലിയ, ഇൻഫോസിസ് സിഇഒ സലിൽ എസ് പരേഖ്, ബജാജ് ഫിൻസെർവ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ സഞ്ജീവ് ബജാജ്, മഹീന്ദ്ര ഗ്രൂപ്പിന്റെ ഗ്രൂപ്പ് ചീഫ് എക്‌സിക്യൂട്ടീവ് അനീഷ് ഷാ, ജൂബിലന്റ് ഭാരതിയ ഗ്രൂപ്പിന്റെ സ്ഥാപകനും സഹ-ചെയർമാനുമായ ഹരി എസ് ഭാർതിയ എന്നിവരാണ് സ്വീകരണത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ വ്യവസായികൾ. ഇന്ന് വൈകിട്ട് നടക്കുന്ന ചടങ്ങിൽ ട്രംപിനൊപ്പം ഇന്ത്യയിൽ നിന്നുള്ള ബിസിനസ് പ്രതിനിധികളും പങ്കെടുക്കും. പുതിയ വ്യാപാര കരാർ സംബന്ധിച്ചുള്ള ചർച്ചകൾ ശക്തമാകുന്നതിനിടെ ദാവോസിലെ ഇന്ത്യയിലെ പ്രമുഖ വ്യവസായികളുടെ സാന്നിധ്യം സാമ്പത്തിക വിദഗ്ധരും ഇന്ത്യൻ നിക്ഷേപകരും പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്. അതേസമയം ഗ്രീൻലാൻഡ് വിഷയത്തിൽ ഉൾപ്പടെ നിർണായക ചർച്ചകൾ…
തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു, വിജയ് ഒറ്റപ്പെടുന്നു; ഡിഎംകെ പാളയത്തിലേക്ക് ചുവടുമാറ്റി എഐഎഡിഎംകെ എംഎൽഎ; ദിനകരൻ എൻഡിഎയിൽ
ചെന്നൈ: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു. ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുമെന്ന് വ്യക്തമായ സാഹചര്യത്തിൽ കരുനീക്കങ്ങൾ ശക്തമാക്കി ഡിഎംകെയും എഐഎഡിഎംകെയും തങ്ങളുടെ മുന്നണികളുടെ നില ഭദ്രമാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. ഈ സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പിൽ വൻ മുന്നേറ്റമുണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്ന നടൻ വിജയ് ഒറ്റപ്പെടുന്നത്. തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ ഇതുവരെയും ഒരു സഖ്യകക്ഷിയെയും ഒപ്പം ചേർക്കാൻ ടിവികെയ്ക്ക് സാധിച്ചിട്ടില്ല. എഐഎഡിഎംകെ എംഎൽഎ ഡിഎംകെയിലേക്ക് കൂറുമാറിയതാണ് തമിഴ്‌നാട്ടിലെ ഏറ്റവും വലിയ വാർത്ത. അണ്ണാ ഡിഎംകെയിൽ ഒ പനീർശെൽവം പക്ഷക്കാരനായ എംഎൽഎ വൈദ്യലിംഗം നിയമസഭാ സ്‌പീക്കർക്ക് രാജിക്കത്ത് കൈമാറി. ഇദ്ദേഹം ഇന്ന് ഡിഎംകെയിൽ അംഗത്വമെടുക്കും. സംസ്ഥാനത്ത് നിന്നുള്ള മുൻ രാജ്യസഭാംഗമായ ഇദ്ദേഹം മുൻപ് മന്ത്രിപദവിയിലും പ്രവർത്തിച്ചിരുന്നു. ഒ പനീർശെൽവം പക്ഷത്തിന് വലിയ തിരിച്ചടിയാണ് വൈദ്യലിംഗത്തിൻ്റെ കൂറുമാറ്റം. എന്നാൽ എഐഎഡിഎംകെ-ബിജെപി സഖ്യവും കരുനീക്കങ്ങളിൽ പിന്നോട്ടില്ല. ടിടിവി ദിനകരനെ എൻഡിഎ മുന്നണിയിലേക്ക് തിരിച്ചെത്തിച്ചാണ് തങ്ങളുടെ കരുത്ത് ഇവർ വർധിപ്പിച്ചത്. മറ്റന്നാൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ നടക്കുന്ന എൻഡിഎ…
യുഗാന്ത്യം; സുനിത വില്യംസ് നാസയില്‍ നിന്ന് വിരമിച്ചു, 608 ദിവസം ബഹിരാകാശ നിലയത്തില്‍ ചെലവഴിച്ച വനിത.
കാലിഫോര്‍ണിയ: ബഹിരാകാശ രംഗത്തെ ഐതിഹാസിക വനിതകളിലൊരാളായ ഇന്ത്യന്‍ വംശജ സുനിത വില്യംസ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയില്‍ നിന്ന് വിരമിച്ചു. നീണ്ട 27 വര്‍ഷക്കാലം നാസയില്‍ പ്രവര്‍ത്തിച്ച സുനിത വില്യംസ് അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ മൂന്ന് ദൗത്യങ്ങളിലായി 608 ദിവസം ചെലവഴിച്ചിട്ടുണ്ട്. 2006ലായിരുന്നു സുനിത വില്യംസിന്‍റെ കന്നി ഐഎസ്എസ് യാത്ര. ഇക്കഴിഞ്ഞ 2025 ഡിസംബര്‍ 27ന് സുനിത വില്യംസ് ഔദ്യോഗികമായി വിരമിച്ചതായി നാസ വൃത്തങ്ങള്‍ വ്യക്തമാക്കി. സുനിത വില്യംസിന് നന്ദി പറഞ്ഞ് നാസ മനുഷ്യ ബഹിരാകാശ യാത്രകളില്‍ സുനിത വില്യംസ് ഒരു വഴികാട്ടിയാണെന്നും അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തിലെ തന്‍റെ നേതൃത്വത്തിലൂടെ പര്യവേക്ഷണത്തിന്‍റെ ഭാവി രൂപപ്പെടുത്തുകയും താഴ്ന്ന ഭൂമി ഭ്രമണപഥത്തിലേക്കുള്ള വാണിജ്യ ദൗത്യങ്ങൾക്ക് സുനി വില്യംസ് വഴിയൊരുക്കുകയും ചെയ്‌തതായി നാസ അഡ്‌മിനിസ്‌ട്രേറ്റര്‍ ജെറഡ് ഐസക്‌മാന്‍ വ്യക്തമാക്കി. ചന്ദ്രനിലേക്ക് നടക്കാനിരിക്കുന്ന ആര്‍ട്ടിമിസ് ദൗത്യത്തിനും ഭാവി ചൊവ്വാ ദൗത്യങ്ങള്‍ക്കും അടിസ്ഥാനമൊരുക്കിയതില്‍ സുനിതയുടെ ശാസ്ത്ര, സാങ്കേതിക വിജ്ഞാനത്തിന് വലിയ പങ്കുള്ളതായും, സുനിത വില്യംസ് തലമുറകള്‍ക്ക് പ്രചോദനമാകുമെന്നും ഐസക്‌മാന്‍ കൂട്ടിച്ചേര്‍ത്തു.…
