- പൂരം കലക്കിയത് ഉദ്യോഗസ്ഥരെന്ന് മുഖ്യമന്ത്രി സമ്മതിച്ചിട്ടുണ്ട്, ഇക്കുറി തെരഞ്ഞെടുപ്പിനിടെ പാചക വാതക അട്ടിമറി നീക്കം, എല്ലാം പൊളിച്ചെന്നും സുരേഷ് ഗോപി
- ‘ആത്മാർത്ഥ പ്രണയമെങ്കിൽ എത്ര അകന്നാലും അവർ ഒന്നിക്കും’; സന്തോഷ വാര്‍ത്ത പങ്കിട്ട് ഭാഗ്യലക്ഷ്മി
- ബഹ്റൈൻ പ്രവാസി വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷകൾ എഴുതുവാനുള്ള സൗകര്യം ഒരുക്കണം – ഇന്‍ഡക്സ് ബഹ്റൈൻ
- മലപ്പുറം കോട്ട കാക്കാൻ കുഞ്ഞാലിക്കുട്ടി; ഇളകുമോ ലീഗ് ആധിപത്യം? ചരിത്രം അറിയാം
- കെ. മുരളീധരൻ ട്രഷറി ബെഞ്ചിനെ നയിക്കുന്നവരിൽ ഒരാളാവും, വട്ടിയൂർക്കാവിന് മന്ത്രിയുണ്ടാവുമെന്ന് കെ.സി. വേണുഗോപാൽ
- ‘ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും’; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
- യുഡിഎഫ് മുഖ്യമന്ത്രി അഹങ്കാരിയും വർഗീയവാദിയും ആകില്ല, ചൂരക്കറിയുടെ പേരിൽ സ്ഥാനവും പോകില്ലെന്ന് പി കെ ഫിറോസ്
- വിഡി സതീശന് പ്ലാച്ചിമട സമരസമിതിയുടെ പിന്തുണ, കെട്ടിവെക്കാനുള്ള പണം നൽകാൻ തീരുമാനം; നാളെ പറവൂരിലെത്തി കൈമാറുമെന്ന് നേതാക്കൾ
Author: News Desk
‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
മാർട്ടിൻ വിലങ്ങോലിൽ കൊപ്പേൽ (ഡാളസ്): കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് വരികളെഴുതി, സംഗീത സംവിധായകൻ സ്കറിയ ജേക്കബ് ഈണം പകർന്ന ‘സ്നേഹത്തിൻ താരകം’ എന്ന പുതിയ ക്രിസ്മസ് കരോൾ ഗാന ആൽബം പ്രകാശനം ചെയ്തു. കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, സ്കറിയ ജേക്കബ് , ഇടവക ട്രസ്റ്റിമാർ എന്നിവർ ചേർന്ന് ആൽബത്തിന്റെ പ്രകാശന കർമ്മം നിർവഹിച്ചു. 2025-ലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ എത്തിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക മേഘ ജോസുകുട്ടിയാണ്. കൊപ്പേൽ സെന്റ് അൽഫോൻസാ ഇടവകാംഗമായ സ്കറിയ ജേക്കബ് തന്നെയാണ് ഗാനത്തിന്റെ സംഗീത സംവിധാനവും ഓർക്കസ്ട്രേഷനും നിർവഹിച്ചിരിക്കുന്നത്. ഇടവക ട്രസ്റ്റിമാരായ ജോഷി കുര്യാക്കോസ്, റോബിൻ കുര്യൻ, റോബിൻ ജേക്കബ് ചിറയത്ത്, രഞ്ജിത്ത് മാത്യു തലക്കോട്ടൂർ, സെക്രട്ടറി സെബാസ്റ്റ്യൻ പോൾ എന്നിവരും ഇടവകാംഗങ്ങളും…
കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
കണ്ണൂര്‍: തെരഞ്ഞെടുപ്പിന് പിന്നാലെ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പാനൂര്‍ പാറാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസില്‍ തീയിട്ടു. പൂട്ടിയിട്ട ഓഫീസ് വൈകിട്ട് തുറന്നപ്പോഴാണ് തീയിട്ട വിവരം അറിയുന്നത്. പോസ്റ്ററുകളും കൊടി, തോരണങ്ങളും കത്തി നശിച്ചു. വൈകിട്ട് സിപിഎം രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചിരുന്നു. യോഗ സ്ഥലത്തേക്ക് കൊടി എടുക്കാന്‍ ഓഫീസ് തുറന്നപ്പോഴാണ് സംഭവം അറിയുന്നത്. തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസുകൂടിയായിരുന്നു ഇത്. സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് ഉള്‍പ്പെടെയുള്ളവര്‍ വിശദീകരണ യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സംഭവത്തിന് പിന്നില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകരാണെന്ന് സിപിഎം ആരോപിച്ചു. അടച്ചിട്ട ഓഫീസിന്റെ എയര്‍ഹോളിലൂടെ പെട്രോള്‍ ഒഴിച്ച് തീയിട്ടതാകാമെന്നാണ് സിപിഎം പറയുന്നത്. കുന്നോത്തുപറമ്പ് പഞ്ചായത്ത് ഭരണം യുഡിഎഫ് പിടിച്ചതിനു പിന്നാലെ പാനൂര്‍, പാറാട് മേഖലകളില്‍ സംഘര്‍ഷമുണ്ടായിരുന്നു. വടിവാള്‍ ഉള്‍പ്പെടെ ആയുധങ്ങളുമായി സിപിഎം പ്രവര്‍ത്തകര്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചിരുന്നു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് നിരവധിപ്പേര്‍ ഇനിയും അറസ്റ്റിലാകാനുണ്ട്. ഇവര്‍ക്കായി അന്വേഷണം നടക്കുന്നതിനിടെയാണ് ഓഫീസില്‍ തീയിട്ട സംഭവം നടക്കുന്നത്.
രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ പൂർത്തിയായി. ശസ്ത്രക്രിയ വിജയകരമെന്ന് എറണാകുളം ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ അറിയിച്ചു. തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലം കാരൻ ഷിബുവിന്റെ ഹൃദയം എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിലുള്ള നേപ്പാൾ സ്വദേശിനി ദുർഗയ്ക്കാണ് മാറ്റിവെച്ചത്. ശസ്ത്രക്രിയക്ക് ശേഷം പെൺകുട്ടിയെ ഐസിയുവിലേക്ക് മാറ്റി. രാജ്യത്താദ്യമായിട്ടാണ് ഒരു ജില്ലാതല ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നത്. ഏറെ നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് വിദേശ പൗരയ്ക്ക് ഹൃദയം മാറ്റിവയ്ക്കുന്നത്. രാജ്യത്തെ പൗരന്മാർക്ക് ഹൃദയം മാറ്റിവെച്ചതിന് ശേഷം മാത്രം വിദേശത്തുള്ളവരെ പരിഗണിച്ചാൽ മതിയെന്ന കേന്ദ്ര ചട്ടമായിരുന്നു ദുർഗ്ഗയ്ക്ക് മുന്നിൽ ഇത്രകാലം ഇരുട്ടായി നിന്നത്. അതുമാറി. അനുയോജ്യമായ ഹൃദയവും കിട്ടിയതോടെ നാടും നമ്മുടെ ഭരണകൂടവും കൈകോർത്തു. ഏറാംബുലൻസിൽ ഹൃദയമെത്തിക്കാൻ ഇത്തവണയും സംവിധാനങ്ങളെല്ലാം ഉണർന്നു പ്രവർത്തിച്ചു. അഞ്ച് പേർക്ക് പുതുജീവനേകി ഷിബു തിരുവനന്തപുരം മെഡിക്കൽ കോളേജിൽ മസ്തിഷ്കമരണം സംഭവിച്ച കൊല്ലം ഇടവട്ടം ചിറക്കര സ്വദേശി 47 കാരൻ ഷിബുവിന്റെ…
നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
ന്യൂഡല്‍ഹി: നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുമടക്കമുള്ള എതിര്‍കക്ഷികള്‍ക്ക് ഡല്‍ഹി ഹൈക്കോടതി നോട്ടീസയച്ചു. സ്റ്റേ ഉള്‍പ്പെടെയുള്ള ആവശ്യത്തില്‍ മറുപടി സമര്‍പ്പിക്കണമെന്നാണ് ഹൈക്കോടതി നിര്‍ദ്ദേശം. സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരായ കുറ്റപത്രം അംഗീകരിക്കാത്ത വിചാരണക്കോടതി നടപടിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമര്‍പ്പിച്ച അപ്പീലിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നടപടി. വിചാരണക്കോടതി നടപടി തെറ്റെന്നാണ് ഇ ഡി യുടെ വാദം. മറ്റ് കേസുകളെയും ഇത് ബാധിക്കുമെന്നും ഇ ഡി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വകാര്യ അന്യായത്തിന്റെ അടിസ്ഥാനത്തില്‍ ഇ ഡി സമര്‍പ്പിച്ച കുറ്റപത്രം നിലനില്‍ക്കില്ലെന്നായിരുന്നു ഡല്‍ഹി റോസ് അവന്യൂ കോടതി കഴിഞ്ഞ ദിവസം ഉത്തരവിട്ടത്. തുടര്‍ന്ന് ഇ ഡി ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിയും രാഹുല്‍ഗാന്ധിയും ഉള്‍പ്പെടെ ആറു പേര്‍ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചത്. 2000 കോടിയുടെ തട്ടിപ്പെന്നായിരുന്നു കുറ്റപത്രത്തില്‍ പറയുമന്നത്. എന്നാല്‍ ഈ കുറ്റപത്രം കഴിഞ്ഞ ദിവസം കോടതി തള്ളി. ബി ജെ പി നേതാവ്…
എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
തിരുവനന്തപുരം: തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം. താളപ്പിഴകൾ അക്കമിട്ട് നിരത്തിയാണ് ചീഫ് സെക്രട്ടറിയുടെ കത്ത്. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടണമെന്നും വോട്ടർ പട്ടികയിൽ നിന്ന് 25 ലക്ഷം പേർ ഒഴിവാക്കപ്പെട്ടെന്നും കേരളം പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ്കുമാറിനാണ് കത്ത് നൽകിയത്. ലക്ഷക്കണക്കിന് വോട്ടർമാർക്ക് വോട്ടവകാശം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ട്. വിതരണം ചെയ്യാൻ കഴിയാത്ത എന്യുമറേഷൻ ഫോമുകളുടെ വിശദാംശങ്ങൾ പ്രസിദ്ധീകരിച്ചിട്ടില്ല. എന്യുമറേഷൻ ഫോമുകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി കുറഞ്ഞത് രണ്ട് ആഴ്ചയെങ്കിലും നീട്ടണമെന്നും കേരളം കത്തിൽ ആവശ്യപ്പെടുന്നുണ്ട്. 25 ലക്ഷം പേർ വോട്ടർപട്ടികയിൽ നിന്ന് പുറത്ത് സംസ്ഥാനത്ത് നടപ്പാക്കിയ തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൽ 25 ലക്ഷം വോട്ടർമാർ പുറത്താണ്. സിപിഐ മുൻ എംഎൽഎ രാജാജി മാത്യു തോമസിൻ്റെയും ഭാര്യയുടെയും പേരടക്കം ജീവിച്ചിരിക്കുന്ന, താമസം മാറിപ്പോകാത്തവരുടെ പേരുകൾ വരെ നീക്കിയതായി ആരോപണമുണ്ട്. ഈ സാഹചര്യത്തിൽ വോട്ടർ പട്ടികയിൽ പേര് തിരിച്ച് ചേർക്കാൻ അവസരമൊരുക്കിയിരിക്കുകയാണ് തെരഞ്ഞെടുപ്പ്…
കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾക്ക് ലഭിച്ച വോട്ട് വിഹിതത്തിന്‍റെ യഥാർത്ഥ കണക്ക് പുറത്ത്. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട ഔദ്യോഗിക കണക്ക് പ്രകാരം യു ഡി എഫിന് ഇത്തവണ വലിയ നേട്ടമെന്നാണ് വ്യക്തമാകുന്നത്. കോൺഗ്രസ് 8 ജില്ലകളിൽ 30 ശതമാനത്തിലേറെ വോട്ട് നേടിയപ്പോൾ, സി പി എമ്മിന് 2 ജില്ലകളിൽ മാത്രമാണ് ഈ നേട്ടം സ്വന്തമാക്കാനായത്. ബി ജെ പിയാകട്ടെ ഒരു ജില്ലയിൽ പോലും 30 ശതമാനം വോട്ട് നേടിയിട്ടില്ല. ബി ജെ പി 20 ശതമാനത്തിലേറെ വോട്ട് വിഹിതം സ്വന്തമാക്കിയ ഒരൊറ്റ ജില്ല മാത്രമാണുള്ളത്. അതാകട്ടെ ചരിത്ര വിജയം നേടിയ തലസ്ഥാന ജില്ലയിലാണ്. തിരുവനന്തപുരം കോർപ്പറേഷനിൽ 50 സീറ്റ് നേടിയതാണ് ജില്ലയിൽ ബി ജെ പിക്ക് നേട്ടമായത്. സി പി എമ്മിന് 30 ശതമാനത്തിന് മുകളിൽ വോട്ട് ലഭിച്ചത് കണ്ണൂർ, പാലക്കാട് ജില്ലകളിലാണ്. കോൺഗ്രസിനാകട്ടെ തൃശ്ശൂർ മുതൽ തിരുവനന്തപുരം വരെയുള്ള 8 ജില്ലകളിലാണ് ഈ നേട്ടം സ്വന്തമായത്. വടക്കൻ ജില്ലകളിൽ…
കൊച്ചി: ചലചിത്ര താരം ദുൽഖർ സൽമാനെ ബ്രാൻഡ് അംബാസഡറായി പ്രഖ്യാപിച്ച് ജോസ് ആലുക്കാസ്. ആറ് പതിറ്റാണ്ടിലേറെയായി ഇന്ത്യൻ ആഭരണ വ്യവസായത്തിൽ നിലനിൽക്കുന്ന ജോസ് ആലുക്കാസിന്റെ വരാനിരിക്കുന്ന മാർക്കറ്റിംഗ്, പരസ്യ ക്യാമ്പയിനുകളിലുടനീളം ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ മുഖ്യ സാന്നിധ്യമായിരിക്കും. കുട്ടിക്കാലം മുതൽ കാണുന്ന ബ്രാൻഡാണ് ജോസ് ആലുക്കാസ്. കുടുംബ ജീവിതത്തിലെ പ്രധാന നിമിഷങ്ങളിലും വ്യക്തിപരമായ പ്രധാന ഘട്ടങ്ങളിലും ആഭരണങ്ങൾക്ക് ഉള്ള സ്ഥാനത്തെ ബ്രാൻഡ് നന്നായി മനസ്സിലാക്കുന്നു. പാരമ്പര്യത്തെ മുറുകെ പിടിക്കുമ്പോഴും, മാറുന്ന രുചികളോടും ജീവിതശൈലികളോടും ഒപ്പം മുന്നേറുന്ന സമീപനമാണ് ജോസ് ആലുക്കാസിലേക്ക് ആകർഷിച്ചതെന്ന് ദുൽഖർ സൽമാൻ പറഞ്ഞു. ദക്ഷിണേന്ത്യയിലെ മുൻനിര താരങ്ങളിലൊരാളാണ് ഇന്ന് ദുൽഖർ. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി സിനിമകളിലുടനീളം സാന്നിധ്യമുറപ്പിച്ച ദുൽഖർ സൽമാൻ, ആധുനിക ദക്ഷിണേന്ത്യൻ കാഴ്ചപ്പാടിൻ്റെ പ്രതിനിധിയാണ് എന്നുതന്നെ പറയാം. വർഷങ്ങളായി ജോസ് ആലുക്കാസ് പിന്തുടരുന്ന ബ്രാൻഡ് മൂല്യങ്ങളോട് ചേർന്നുനിൽക്കുന്നതാണ് ദുൽഖർ കാത്തു സൂക്ഷിക്കുന്ന മൂല്യങ്ങളെന്ന് കമ്പനി വ്യക്തമാക്കുന്നു. നിലവാരം ഉയർത്തുകയും ശരിയായ രീതിയിൽ വിശ്വാസം…
എന്ഫോഴ്സ്മെന്റ് എക്സ്ചേഞ്ച് ഇന്ത്യന്‍ സംഘം തിരിച്ചെത്തി; വിസ്മയകരമായ രാജ്യാന്തര അനുഭവമെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗ്ഗീസ്.
പി.ആർ. സുമേരൻ കൊച്ചി: ഇന്ത്യയും യൂറോപ്യന്‍ യൂണിയനും യു എസും സംയുക്തമായി നടത്തിയ സ്ട്രാറ്റജിക് ട്രേഡ് കണ്‍ട്രോള്‍ അഡ്വാന്‍സ്ഡ് ലൈസന്‍സിങ് ആന്‍ഡ് എന്‍ഫോഴ്സ്മെന്‍റ് എക്സ്ചേഞ്ചില്‍ പങ്കെടുത്ത ഇന്ത്യന്‍ സംഘം തിരിച്ചെത്തി. കേരളത്തില്‍ നിന്ന് യാത്രയില്‍ പങ്കെടുത്ത പ്രതിനിധിയായ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കസ്റ്റംസ് ഇന്‍റലിജന്‍സ് വിഭാഗം ഡെപ്യൂട്ടി കമ്മീഷണര്‍ റോയി വര്‍ഗ്ഗീസ് ഏറെ പ്രാധാന്യമുള്ള യാത്രയുടെ അനുഭവങ്ങള്‍ പങ്കുവെച്ചു. വിവിധങ്ങളായ രാഷ്ട്രങ്ങളിലൂടെയുള്ള ഈ യാത്ര വിസ്മയകരമായ രാജ്യാന്തര അനുഭവമായിരിന്നുവെന്ന് അഭിപ്രായപ്പെട്ടു. ലോക രാഷ്ട്രങ്ങളിലൂടെയുള്ള യാത്ര പുതിയ അറിവ് പകരുന്നതായിരുന്നു.കയറ്റുമതി ഇറക്കുമതി രംഗത്തെ സവിശേഷതയാര്‍ന്ന കരാറുകളും മാര്‍ഗ്ഗങ്ങളും പഠിക്കുവാന്‍ കഴിഞ്ഞു. നമ്മുടെ രാജ്യം ഈ മേഖലയില്‍ കൈവരിച്ചിട്ടുള്ള നേട്ടങ്ങള്‍ മറ്റ് രാജ്യങ്ങളുമായി പങ്കുവെച്ചു. മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ രംഗത്ത് നമ്മുടെ രാജ്യം വലിയ കുതിച്ചുചാട്ടമാണ് നടത്തിയിട്ടുള്ളത്. നമ്മുടെ പ്രവര്‍ത്തന നേട്ടങ്ങളും മികവുകളും മറ്റ് രാജ്യങ്ങളിലെ ഉദ്യാഗസ്ഥ പ്രതിനിധികള്‍ പ്രത്യേകം അഭിനന്ദനങ്ങള്‍ പറഞ്ഞത് വളരെ അഭിമാനകരമായി തോന്നുന്നു. റോയി വര്‍ഗ്ഗീസ് സൂചിപ്പിച്ചു.…
കേരളത്തിൻ്റെ സമഗ്രവികസന നായകനും ജനകീയ മുഖ്യമന്ത്രിയുമായിരുന്ന ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ബഹ്റൈൻ യൂണിറ്റ് 15ാം വാർഷിക ദിനത്തിൽ അനുസ്മരണത്തോടൊപ്പം വിവിധ ചാരിറ്റി പ്രവർത്തനങ്ങൾ ഒരുക്കിയതായി സംഘാടകർ അറിയിച്ചു….
മനാമ:ലീഡർ കെ. കരുണാകരൻ സ്റ്റഡി സെൻ്റർ ബഹ്റൈൻ യൂണിറ്റ്അനുസ്മരണവും ചായാചിത്ര പുഷ്പാർച്ചനയുംതൊഴിലാളികൾക്ക് പ്രാതൽ ഭക്ഷണവും കമ്പിളിപുതപ്പ് വിതരണവുംകൂട്ടപ്രാർത്ഥനയും നടത്തുന്നതാണ്. 23/12/2025 രാവിലെ 6.30 ന് തൂബ്ലി താജ തൊഴിലാളി കേന്ദ്രത്തിൽ നടക്കുന്ന ചടങ്ങിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഗൾഫ് കോഡിനേറ്റർ ബഷീർ അമ്പലായി അറിയിച്ചു…..
തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപി വ്യാജ വോട്ട് ചേര്‍ത്തെന്ന പരാതിയില്‍ ബിഎല്‍ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി. കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ നല്‍കിയ ഹര്‍ജിയില്‍ തൃശൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നടപടി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മുക്കാട്ടുകര ബൂത്തില്‍ സുരേഷ് ഗോപിയും കുടുംബാംഗങ്ങളും നിയമവിരുദ്ധമായി വോട്ട് ചേര്‍ത്തു എന്നാണ് എന്നാണ് പരാതി. സുരേഷ് ഗോപിയും, സഹോദരന്‍ സുഭാഷ് ഗോപിയും, ബിഎല്‍ഒയും ചേര്‍ന്ന് ഗൂഢാലോചന നടത്തി വ്യാജ രേഖകള്‍ വഴിയാണ് വോട്ട് ചേര്‍ത്തതെന്ന് ടി.എന്‍. പ്രതാപന്‍ പരാതിയില്‍ പറയുന്നു. വോട്ട് ചേര്‍ക്കുന്നതില്‍ ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്നത്തെ ബൂത്ത് ലെവല്‍ ഓഫിസറോട് ജനുവരി 20ന് നേരിട്ട് ഹാജരാകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. തൃശൂര്‍ നിയോജകമണ്ഡലത്തിലെ മുക്കാട്ടുകര ബൂത്തില്‍ വോട്ട് ചേര്‍ത്തത് നിയമവിരുദ്ധവും ക്രിമിനല്‍ ഗൂഢാലോചനയുമാണെന്നാണ് പരാതി. ഇപ്പോള്‍ കേന്ദ്രമന്ത്രിയായ സുരേഷ് ഗോപി കേസിനാസ്പദമായ സംഭവം നടക്കുമ്പോള്‍ പൊതുസേവകനല്ലാത്തതിനാല്‍ നിയമപ്രകാരമുള്ള നോട്ടീസിന് അര്‍ഹനല്ലെന്ന് കോടതി ചൂണ്ടിക്കാണിച്ചു. തുടര്‍ന്ന് കോടതി അന്നത്തെ…
