Author: News Desk

കോഴിക്കോട്: കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലെ തീപിടിത്തതിനിടെയുണ്ടായ അഞ്ചു മരണങ്ങളിൽ പോലീസ് കേസെടുത്തു. വടകര സ്വദേശി സുരേന്ദ്രൻ (59), വെസ്റ്റ് ഹിൽ സ്വദേശി ഗോപാലൻ (65), കൊയിലാണ്ടി സ്വദേശി ഗംഗാധരൻ (70), വയനാട് സ്വദേശി നസീറ (44), ഗംഗ (34) എന്നിവരുടെ മരണത്തിലാണ് അസ്വാഭാവിക മരണത്തിന് കേസെടുത്തത്.ബന്ധുക്കളുടെ പരാതിയിലാണ് നടപടി.അത്യാഹിത വിഭാഗത്തിലെ യു.പി.എസ്. റൂമിൽ പൊട്ടിത്തെറിയുണ്ടായതിനെ തുടർന്ന് കനത്ത പുക കെട്ടിടത്തിന്റെ 4 നിലകളിലേക്കു പടർന്നതിനിടെയാണ് 5 മൃതദേഹങ്ങൾ അധികൃതർ മോർച്ചറിയിലേക്കു മാറ്റിയത്. ഇവരുടെ മരണം അപകടം മൂലമാണോ എന്നു സ്ഥിരീകരിച്ചിട്ടില്ല. മരണകാരണം വ്യക്തമല്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. അഞ്ചു മൃതദേഹങ്ങളും പോസ്റ്റുമോര്‍ട്ടം ചെയ്യും. മരണത്തില്‍ ആരോപണങ്ങളുയര്‍ന്ന സാഹചര്യത്തിലാണിത്.തീപിടിത്തവുമായി ബന്ധപ്പെട്ട് പ്രിയങ്ക ഗാന്ധി എം.പി. കോഴിക്കോട് കലക്ടറോട് വിവരങ്ങൾ ആരാഞ്ഞു. സംഭവത്തിൽ രോഗികളുടെ ചികിത്സാ ചെലവുകൾ സർക്കാർ ഏറ്റെടുക്കണമെന്നും മറ്റെല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കണമെന്നും പ്രിയങ്ക കലക്ടറോട് ആവശ്യപ്പെട്ടു.

Read More

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് യുവാക്കളിൽ നിന്ന് കോടികൾ തട്ടിയ കേസിൽ ‘ടേക്ക് ഓഫ് ഓവർസീസ് എജ്യൂക്കേഷൻ കൺസൾട്ടൻസി’ സിഇഒ കാർത്തിക പ്രദീപ് പിടിയിൽ. തൃശൂർ സ്വദേശിനിയുടെ പരാതിയിൽ കൊച്ചി സെൻട്രൽ പൊലീസാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്.വിദേശത്ത് ജോലി വാഗ്ദാനം ചെയ്‌ത് ലക്ഷങ്ങൾ തട്ടിയെടുത്തെന്നും ജോലി നൽകിയില്ലെന്നുമാണ് പരാതി. അന്വേഷണത്തിനൊടുവിൽ കോഴിക്കോട്ട് നിന്നാണ് കാർത്തികയെ കസ്റ്റഡിയിലെടുത്തത്. യുകെയിൽ സോഷ്യൽ വർക്കർ ജോലി നൽകാമെന്ന് പറഞ്ഞ് പല തവണയായി 5.23 ലക്ഷം രൂപ കൈപ്പറ്റിയെന്നാണ് തൃശൂർ സ്വദേശിനിയുടെ പരാതിയിൽ പറഞ്ഞിരിക്കുന്നത്.2024 ഓഗസ്റ്റ് 26 മുതൽ ഡിസംബർ 14 വരെയുള്ള കാലയളവിലാണ് ബാങ്ക് അക്കൗണ്ട് വഴിയും ഓൺലൈൻ ഇടപാടിലൂടെയും പരാതിക്കാരി പണം നൽകിയത്. ഇവരെ കൂടാതെ തൃശൂർ, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നായി അഞ്ചുപേർ കാർത്തികയ്‌ക്കെതിരെ പരാതി നൽകിയിട്ടുണ്ടെന്ന് കൊച്ചി സെൻട്രൽ സ്റ്റേഷൻ ഹൗസ് ഓഫീസർ അനീഷ് ജോൺ പറഞ്ഞു.പത്തനംതിട്ട സ്വദേശിനിയായ കാർത്തിക തൃശൂരിലാണ് താമസിക്കുന്നത്. ജർമനി, യുകെ തുടങ്ങിയ വിദേശരാജ്യങ്ങളിൽ ജോലി വാഗ്ദാനം ചെയ്‌താണ്…

Read More

മനാമ: മനാമയിലെ ഹൂറയിലെയും റാസ് റമ്മാനിലെയും ജനവാസ കേന്ദ്രങ്ങളില്‍ വാഹനാപകടങ്ങള്‍ വര്‍ധിക്കുന്നു.സി.സി.ടി.വി. നിരീക്ഷണവും ഔദ്യോഗിക പാര്‍ക്കിംഗ് സ്ഥലങ്ങളും ഇല്ലാത്ത ഇടങ്ങളിലാണ് വാഹനാപകടങ്ങള്‍ കൂടുതലായി സംഭവിക്കുന്നതെന്ന് പ്രദേശവാസികള്‍ പറയുന്നു. തുറസായ സ്ഥലങ്ങളിലോ ഇടുങ്ങിയ തെരുവുകളിലോ റെസിഡന്‍ഷ്യല്‍ കെട്ടിടങ്ങളുടെ അരികിലോ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ പലരും നിര്‍ബന്ധിതരാകുന്നു. ഇത്തരം സ്ഥലങ്ങളില്‍ അശ്രദ്ധമായി വാഹനങ്ങള്‍ ഓടിച്ചുവരുന്നവര്‍ അപകടങ്ങളുണ്ടാക്കി രക്ഷപ്പെടുന്നു.ഇതൊരു ദൈനംദിന ശല്യമായി മാറിയിട്ടുണ്ടെന്ന് ഒരു പ്രദേശവാസി പറഞ്ഞു. രാവിലെ ഉണരുമ്പോള്‍ കാണുന്നത് തകര്‍ന്ന കണ്ണാടികളും പൊട്ടിയ ഡോറുകളും പോറല്‍ വീണ ബമ്പറുകളുമൊക്കെയാണെന്നും അദ്ദേഹം പറഞ്ഞു.നിരീക്ഷണ ക്യാമറകളോ ദൃക്‌സാക്ഷികളോ ഇല്ലാത്തതിനാല്‍ ഇരകള്‍ക്ക് ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ ഫലപ്രദമായി ഫയല്‍ ചെയ്യാനാവുന്നില്ല. തല്‍ഫലമായി അറ്റകുറ്റപ്പണിയുടെ ചെലവുകള്‍ സ്വയം വഹിക്കേണ്ട അവസ്ഥയാണെന്നും നാട്ടുകാര്‍ പറയുന്നു.

Read More

മനാമ: ബഹ്റൈന്‍ മാധ്യമപ്രവര്‍ത്തനം രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സമ്പന്നമായ കാലഘട്ടത്തില്‍ പുരോഗമിച്ചിട്ടുണ്ടെന്ന് ബഹ്റൈന്‍ ജേണലിസ്റ്റ് അസോസിയേഷന്‍ (ബി.ജെ.എ).ഉത്തരവാദിത്തമുള്ള ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് അടിത്തറയിടുകയും ദേശീയ പത്രപ്രവര്‍ത്തനത്തിന്റെ ദൗത്യത്തെ പിന്തുണയ്ക്കുകയും ചെയ്ത അദ്ദേഹത്തിന്റെ സമഗ്ര വികസന പ്രക്രിയയുടെ ഭാഗമായി പത്രപ്രവര്‍ത്തനം ഗണ്യമായി വികസിച്ചിട്ടുണ്ടെന്നും മെയ് 3ന് ലോക പത്രസ്വാതന്ത്ര്യ ദിനവും മെയ് 7ന് ബഹ്റൈന്‍ പത്രദിനവും ആഘോഷിക്കുന്നതിന്റെ ഭാഗമായി അസോസിയേഷന്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ തുടര്‍ച്ചയായ പിന്തുണയ്ക്ക് അസോസിയേഷന്‍ അഭിനന്ദനമറിയിച്ചു. വികസനത്തില്‍ മാധ്യമങ്ങളുടെ പങ്കിനോടുള്ള ശക്തമായ ദേശീയ വിലമതിപ്പാണ് പത്രപ്രവര്‍ത്തനത്തിനുള്ള പ്രധാനമന്ത്രിയുടെ അവാര്‍ഡ് പ്രതിഫലിപ്പിക്കുന്നത്.ബഹ്റൈനിലെ മാധ്യമങ്ങളെ പ്രതിനിധീകരിക്കുന്ന ആദ്യത്തെ പ്രൊഫഷണല്‍ സംഘടനയായി സ്ഥാപിതമായതിന്റെ രജത ജൂബിലിയോടനുബന്ധിച്ചാണ് ഈ വര്‍ഷത്തെ ആചരണം. തലമുറകളിലുടനീളം മാധ്യമപ്രവര്‍ത്തകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ ബി.ജെ.എയ്ക്ക് വലിയ പങ്കുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Read More

മനാമ: ബഹ്റൈന്‍ റിഫൈനിംഗ് കമ്പനിയിലെ (ബാപ്കോ) സുരക്ഷാ വാല്‍വിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്ന് രണ്ടു ജീവനക്കാര്‍ മരിച്ചു. ഒരാളെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവര്‍ ഏത് രാജ്യക്കാരാണെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല.വെള്ളിയാഴ്ച രാവിലെയാണ് ചോര്‍ച്ചയുണ്ടായത്. ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എല്ലാ കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് കമ്പനി അറിയിച്ചു. മരിച്ച ജീവനക്കാരുടെ കുടുംബാംഗങ്ങള്‍ക്ക് കമ്പനി അനുശോചനവും പിന്തുണയും അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെയും സിവില്‍ ഡിഫന്‍സിലെയും എമര്‍ജന്‍സി ടീമുകളും ബാപ്കോയിലെ വിദഗ്ധ എമര്‍ജന്‍സി ടീമും രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തി.രാജ്യാന്തര നിലവാരത്തിലുള്ള പ്രതിരോധ, സുരക്ഷാ മാനദണ്ഡങ്ങളനുസരിച്ച് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ചോര്‍ച്ച നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. ജീവനക്കാരുടെയും കരാറുകാരുടെയും സുരക്ഷയ്ക്കും പരിസര മലിനീകരണം തടയുന്നതിനും ഊന്നല്‍ നല്‍കി സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. ആവശ്യമെങ്കില്‍ ഏത് അടിയന്തര സാഹചര്യത്തെയും നേരിടാന്‍ എമര്‍ജന്‍സി ടീമുകള്‍ സജ്ജമാണെന്നും അധികൃതര്‍ പറഞ്ഞു.

Read More

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖം മേയ് രണ്ടിന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കാനിരിക്കെ അന്താരാഷ്‌‌ട്ര തുറമുഖ നിർമ്മാണത്തിലെ നേട്ടം എടുത്തുപറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ. പത്താം വർഷത്തിലേക്ക് കടക്കുന്ന സർക്കാരിന്റെ കേരളത്തിലെ ഓരോ മലയാളികൾക്കുമുള്ള സമ്മാനമാണ് തുറമുഖമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് നിന്നും സാമ്പത്തിക മാറ്റത്തിന്റെ കാറ്റ് വീശുന്ന പദ്ധതിയാണ് വിഴിഞ്ഞത്തേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ ദൃഢനിശ്ചയമാണ് പദ്ധതി യാഥാർത്ഥ്യമാക്കിയത്. പദ്ധതി ചെലവിന്റെ മൂന്നിൽ രണ്ടും വഹിക്കുന്നത് സംസ്ഥാന സർക്കാരാണ്. ഇന്ത്യയിൽ ഏറ്റവും ആഴത്തിലുള്ള പുലിമുട്ട് വിഴിഞ്ഞത്തേതാണ്. ഉദ്ഘാടനത്തിന് മുൻപ് മൂന്ന് മാസമായി നടന്ന ട്രയൽറണിൽ 278 കപ്പലുകൾ വിഴിഞ്ഞത്തെത്തി. അഞ്ചര ലക്ഷം കണ്ടെയ്‌നറുകൾ ഇതുവരെ വിഴിഞ്ഞത്ത് എത്തിച്ചു. ഏത് കാലാവസ്ഥയിലും വിഴിഞ്ഞം തുറമുഖം പ്രവർത്തിക്കും. തുറമുഖം പ്രവർത്തനം ആരംഭിച്ച് 15 വർഷം കഴിഞ്ഞ് 2039ഓടെ സ‌ർക്കാരിന് വരുമാനം ലഭിച്ച് തുടങ്ങും എന്നായിരുന്നു ആദ്യ കരാർ.ഇത് സംസ്ഥാനത്തിന് നഷ്‌ടം ഉണ്ടാക്കി. എന്നാൽ ഇപ്പോഴത്തെ സപ്ളിമെന്ററി കരാർ അനുസരിച്ച് 2034ൽ…

Read More

മനാമ: ‘വ്യാപാരത്തിലൂടെയും തൊഴിലിലൂടെയും സുസ്ഥിരമായ ഭാവി രൂപപ്പെടുത്തല്‍’ എന്ന പ്രമേയത്തില്‍ ബഹ്റൈന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ആന്റ് ഇന്‍ഡസ്ട്രി (ബി.സി.സി.ഐ) സംഘടിപ്പിച്ച ബാബ് അല്‍ ബഹ്റൈന്‍ ഫോറം 2025, ബഹ്‌റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ നിയോഗിച്ചതനുസരിച്ച് ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ഉദ്ഘാടനം ചെയ്തു.ഫോറത്തിലെ പ്രമുഖ പ്രാദേശിക, മേഖലാ, അന്തര്‍ദേശീയ പങ്കാളിത്തം ബഹ്റൈന്‍ പുലര്‍ത്തുന്ന അന്താരാഷ്ട്ര ആത്മവിശ്വാസത്തിന്റെ വ്യക്തമായ സൂചനയാണെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല പറഞ്ഞു. സാമ്പത്തിക സംഭാഷണത്തിനും ഭാവി വികസന തന്ത്രങ്ങള്‍ രൂപപ്പെടുത്തുന്നതിനുമുള്ള വിശ്വസനീയമായ ഒരു ലക്ഷ്യസ്ഥാനമെന്ന നിലയില്‍ ബഹ്റൈനെ ഇത് അടയാളപ്പെടുത്തുന്നു എന്നും അദ്ദേഹം പറഞ്ഞു.ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗനൈസേഷന്‍ (ഐ.എല്‍.ഒ), വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷന്‍ (ഡബ്ല്യു.ടി.ഒ), ഇന്റര്‍നാഷണല്‍ ചേംബര്‍ ഓഫ് കൊമേഴ്സ് (ഐ.സി.സി), ഗള്‍ഫ് കോ-ഓപ്പറേഷന്‍ കൗണ്‍സില്‍ (ജി.സി.സി) സെക്രട്ടേറിയറ്റ് ജനറല്‍ പ്രതിനിധികള്‍, വ്യാപാര മന്ത്രിമാര്‍, അറബ്, ഗള്‍ഫ് ചേംബര്‍ ഓഫ് കൊമേഴ്സ് നേതാക്കള്‍ എന്നിവര്‍…

Read More

കൊച്ചി∙ ക്രിമിനൽ അഭിഭാഷകൻ ബി.എ. ആളൂർ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തിനു ചികിത്സയിലായിരുന്നു. തൃശൂര്‍ സ്വദേശിയണ് ബിജു ആന്റണി ആളൂര്‍ എന്ന ബി.എ.ആളൂര്‍. ഗോവിന്ദച്ചാമിക്ക് വേണ്ടി ഹാജരായതോടെയാണ് ആളൂർ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളിൽ പ്രതിഭാഗം വക്കീലായിരുന്നു ആളൂർ. കൂടത്തായി ജോളി കേസിലും ഇലന്തൂർ നരബലിക്കേസിലും പ്രതിഭാഗം അഭിഭാഷകനാണ്.

Read More

കോഴിക്കോട്: കേരളത്തിലെ നാല് സുന്നി സംഘടനകളുടെ നേതൃത്വത്തില്‍ എറണാകുളത്ത് നടത്താന്‍ നിശ്ചയിച്ച വഖഫ്-ഭരണഘടന സംരക്ഷണ സമ്മേളനത്തില്‍ നിന്നും മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ ഒഴിവാക്കിയതിനെച്ചൊല്ലി വിവാദം. തങ്ങളെ മാറ്റിനിര്‍ത്തിയതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് ലീഗ് അനുകൂല വിഭാഗം ആരോപിച്ചു. മെയ് മാസം നാലിനാണ് കൊച്ചിയില്‍ വഖഫ്-ഭരണഘടന സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചിട്ടുള്ളത്. സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന പോസ്റ്റര്‍ പ്രകാരം, സമസ്ത കേരള ജം-ഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം സുന്നി ഗ്രൂപ്പ് നേതാവ് സയ്യിദ് ഇബ്രാഹിം അല്‍ ബുഖാരി തങ്ങള്‍, ദക്ഷിണ കേരള ജം-ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞി മൗലവി, കേരള സംസ്ഥാന ജം-ഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി നജീബ് മൗലവി മമ്പാട് എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്നാണ് വ്യക്തമാക്കുന്നത്. സുന്നി സംഘടനകള്‍ ഒരു വേദിയില്‍ ഒത്തുചേരുന്നത് വളരെ അപൂര്‍വമാണ്. അതുകൊണ്ടുതന്നെ സംസ്ഥാനത്തെ സുന്നി ഐക്യത്തിലെ ഒരു വലിയ കുതിച്ചുചാട്ടമായാണ് ഈ…

Read More

ന്യൂഡല്‍ഹി: വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി ബന്ധപ്പെട്ട മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. എബ്രഹാമിനെതിരെ സിബിഐ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ സുപ്രീം കോടതി സ്‌റ്റേ ചെയ്തു. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന എബ്രഹാമിന്റെ വാദത്തിന്റെ അടിസ്ഥാനത്തിലാണ് കോടതി സ്റ്റേ അനുവദിച്ചത്. അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ എബ്രഹാം നല്‍കിയ ഹര്‍ജിയില്‍ സുപ്രീം കോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. സിബിഐ, ജോമോന്‍ പുത്തന്‍പുരയ്ക്കല്‍, സംസ്ഥാന സര്‍ക്കാര്‍ തുടങ്ങിയവര്‍ക്കാണ് നോട്ടീസ് അയച്ചത്. ഇതിനിടെ, എബ്രഹാമിനെ പിന്തുണച്ച് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിലപാട് സ്വീകരിച്ചു. മുന്‍കൂര്‍ പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ജയദീപ് ഗുപ്ത കോടതിയില്‍ ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ ദിപാങ്കര്‍ ദത്ത, മന്‍മോഹന്‍ എന്നിവരുടെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. പ്രോസിക്യൂഷന്‍ അനുമതിയില്ലാതെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീംകോടതിയുടെ മുന്‍ ഉത്തരവുകളില്‍ വ്യക്തമാക്കിയിട്ടുള്ളതായി…

Read More