Author: News Desk

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഉച്ചയ്ക്ക് സ്വർണവില കുറ‍ഞ്ഞു. പവന് 1,880 രൂപ കുറഞ്ഞു. ഒരു പവൻ 22 കാരറ്റ് സ്വർത്തിന്റെ വില 1,15,240 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ 1,40,000 രൂപയ്ക്ക് മുകളിൽ നൽകണം. അന്താരാഷ്ട്ര സംഘർഷങ്ങൾ വർധിക്കുന്നതിനാൽ സ്വർണ്ണവില വീണ്ടും ഉയരുമെന്ന് സൂചനകളാണ് വരുന്നത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. വില വിവരങ്ങൾ ഒരു ​ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില14405 രൂപ. ഒരു ​ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 11835 രൂപ. ഒരു ​ഗ്രാം 14 കാരറ്റ് സ്വർണത്തിന്റെ വില 9215 രൂപ. ഒരു…

Read More

ധാക്ക: ഇന്ത്യയിൽ നടക്കാനിരിക്കുന്ന ട്വന്‍റി20 ലോകകപ്പിൽ നിന്ന് ബംഗ്ലാദേശ് പിന്മാറുന്നതുമായി ബന്ധപ്പെട്ട് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡും കളിക്കാരും തമ്മിലുള്ള ആഭ്യന്തര തർക്കം രൂക്ഷമാകുന്നു. ഇന്ത്യയിൽ കളിക്കാൻ തങ്ങൾ സന്നദ്ധരാണെന്ന് താരങ്ങൾ ബോർഡിനെ അറിയിച്ചെങ്കിലും, സർക്കാർ നിർദ്ദേശപ്രകാരം പിന്മാറ്റവുമായി മുന്നോട്ട് പോകാനാണ് ബിസിബി തീരുമാനിച്ചത്. ബംഗ്ലാദേശ് ട്വന്‍റി 20 ടീം ക്യാപ്റ്റൻ ലിറ്റൺ ദാസും ടെസ്റ്റ് ക്യാപ്റ്റൻ നജ്മുൽ ഹൊസൈൻ സാന്തോയും ബിസിബിയുമായുള്ള കൂടിക്കാഴ്ചയിൽ ടീം ഇന്ത്യയിൽ കളിക്കാൻ സന്നദ്ധമാണെന്ന് അറിയിച്ചിരുന്നു. ലോകകപ്പ് പോലെയുള്ള വലിയ വേദികൾ നഷ്ടപ്പെടുത്താൻ താരങ്ങൾക്ക് താത്പര്യമില്ലായിരുന്നു. തമീം ഇഖ്ബാലിനെപ്പോലെയുള്ള മുതിർന്ന താരത്തെ ‘ഇന്ത്യൻ ഏജന്‍റ്’ എന്ന് വിളിച്ച് ബോർഡ് ഭാരവാഹികൾ അപമാനിച്ചത് താരങ്ങളെ ഭയപ്പെടുത്തിയിട്ടുണ്ട്. തങ്ങൾക്കും ഇതേ അനുഭവം ഉണ്ടാകുമോ എന്ന ഭയത്താൽ പല താരങ്ങളും പരസ്യമായി പ്രതികരിക്കാൻ മടിക്കുകയാണ്. കളിക്കാരുടെ ആത്മവിശ്വാസം വകവെക്കാതെ, ആരാധകരുടെയും മാധ്യമപ്രവർത്തകരുടെയും സുരക്ഷയാണ് ബിസിബി പ്രധാനമായും ഉയർത്തിക്കാട്ടുന്നത്. എന്നാൽ ഇത് കേവലം രാഷ്ട്രീയപരമായ തീരുമാനമാണെന്നാണ് താരങ്ങളുടെ പക്ഷം. സർക്കാർ ഇടപെടലും ബിസിബിയുടെ…

Read More

പി.ആർ. സുമേരൻ കൊച്ചി: സ്റ്റീൽ വ്യാപാര മേഖലയിലെ പ്രമുഖ സംഘടനയായ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കേരള സ്റ്റീൽ ടെക് എക്സ്പോ 2026’ നാളെ കൊച്ചി മറൈൻ ഡ്രൈവിൽ ഹെലിപാഡ് ഗ്രൗണ്ടിൽ ആരംഭിക്കും. 85 ലധികം സ്റ്റാളുകൾ, ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ പങ്കെടുക്കും. നാളെ രാവിലെ 10:30 ന് എക്സ്പോ മന്ത്രി പി.രാജീവ് ഉത്ഘാടനം ചെയ്യും. മൂന്ന് ദിവസമാണ്പ്രദർശനം. രാവിലെ 11 മണി മുതൽ രാത്രി 8 വരെ പൊതുജനങ്ങൾക്ക് പ്രദർശനം കാണാം. കേരളത്തിന്റെ നിർമ്മാണ മേഖലക്ക് പുതിയ ഊർജ്ജം പകരുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് അസോസിയേഷൻ ഭാരവാഹികളായ പ്രസിസന്റ് , കെ.എം. മുഹമ്മദ് സഗീർ , ജനറൽ സെക്രട്ടറി സി.കെ സിബി,ട്രഷറർ ജിതേഷ് ആർ ഷേണായ് എന്നിവർ അറിയിച്ചു

Read More

ഇടവേളയ്ക്ക് ശേഷം ഒരു നിവിന്‍ പോളി ചിത്രം തിയറ്ററുകളില്‍ നേടിയ വലിയ വിജയമായിരുന്നു സര്‍വ്വം മായയുടേത്. അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ക്രിസ്മസ് റിലീസ് ആയാണ് തിയറ്ററുകളില്‍ എത്തിയത്. ഹൊറര്‍ കോമഡി ഗണത്തില്‍ പെട്ട ചിത്രമായിരുന്നെങ്കിലും ഹൊററിനേക്കാള്‍ കോമഡിക്കും ഫാമിലി സെന്‍റിമെന്‍റ്സിലും പ്രാധാന്യമുള്ള ചിത്രമായിരുന്നു ഇത്. അതേസമയം ആദ്യ ദിനം മുതല്‍ പോസിറ്റീവ് അഭിപ്രായങ്ങള്‍ നേടിയ ചിത്രം ബോക്സ് ഓഫീസില്‍ വന്‍ കുതിപ്പും നടത്തി. ഇപ്പോഴിതാ തിയറ്ററുകളില്‍ ഒരു മാസം പിന്നിടുമ്പോള്‍ ചിത്രത്തിന്‍റെ ഒടിടി റിലീസ് പ്രഖ്യാപനവും എത്തിയിരിക്കുകയാണ്. ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം എത്തുക. എന്നാല്‍ ഒടിടി റിലീസ് ഡേറ്റ് സംബന്ധിച്ച് നേരത്തെ എത്തിയിരുന്ന അനൗദ്യോഗിക ഡേറ്റുകളേക്കാള്‍ മുന്‍പേ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം ഫെബ്രുവരി ആദ്യ വാരമോ രണ്ടാം വാരമോ എത്തുമെന്ന തരത്തിലായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജിയോ ഹോട്ട്സ്റ്റാറിന്‍റെ ഇപ്പോള്‍ വന്നിരിക്കുന്ന പ്രഖ്യാപനം അനുസരിച്ച് ചിത്രം ഈ മാസം 30 ന് സ്ട്രീമിംഗ് ആരംഭിക്കും. നിവിന്‍ പോളിയുടെ കരിയറിലെ…

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തിയതിന് പിന്നാലെ പരിഹാസവുമായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ഇനി ഞാനൊരു വാക്ക് പറയട്ടെ “ബ്ലുപ്രിന്റ്”..! എന്ന കുറിപ്പോടെയാണ് അദ്ദേഹം ബിജെപിയെ പരിഹസിച്ചത്. തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം ന​ഗര വികസനത്തിന്റെ ബ്ലൂപ്രിന്റ് പ്രധാനമന്ത്രിയെക്കൊണ്ട് പുറത്തിറക്കുമെന്നായിരുന്നു ബിജെപിയുടെ വാ​ഗ്ദാനം. എന്നാൽ പ്രധാനമന്ത്രിയെത്തിയെങ്കിലും ബ്ലൂ പ്രിന്റ് പുറത്തിറക്കിയില്ല. ഇതിനെയാണ് മന്ത്രി വിമർശിച്ചത്. അതേസമയം, 15 ദിവസം കൊണ്ട് നഗര വികസനത്തിന്‌ രൂപരേഖ തയ്യാറാക്കിയെന്നും പ്രധാനമന്ത്രിക്ക് നൽകിയെന്നും മേയർ വിവി രാജേഷ് പറഞ്ഞു. 2030നുള്ളിൽ തിരുവനന്തപുരത്തെ രാജ്യത്തെ മികച്ച 3 നഗരങ്ങളിൽ ഒന്നാക്കി മാറ്റുമെന്നും മേയർ പറഞ്ഞു. മോദിയെ കൊണ്ട് വരുമെന്ന വാക്ക് പാലിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ചൂണ്ടിക്കാട്ടി. സ്വർണ കൊള്ള നടത്തിയ ആൾ എന്തിന് സോണിയയെ കണ്ടുവെന്നും എന്തിന് സിപിഎം നേതാക്കളെ കണ്ടുവെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു. തിരുവനന്തപുരത്തെ ബിജെപി വേദിയിൽ അയ്യപ്പ വി​ഗ്രഹം സമ്മാനിച്ചാണ് പ്രധാനമന്ത്രിക്ക് സ്വീകരണം നൽകിയത്. വേദിയിൽ…

Read More

മലപ്പുറം: മഹാമാഘ മഹോത്സവത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ തിരുമൂര്‍ത്തി മലയില്‍ നിന്ന് തിരുനാവായയിലേക്ക് പൂജിച്ച ശ്രീചക്രവുമായി മഹാമേരു രഥയാത്ര എത്തി. വന്‍ സ്വീകരണം നല്‍കിയാണ് രഥത്തെ തിരുനാവായയിലേക്കു സ്വീകരിച്ചത്. പാലക്കാട് ജില്ലയിലെ വിവിധ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വൈകീട്ടോടെ കുറ്റിപ്പുറത്തെത്തി. ഇവിടത്തെ സ്വീകരണത്തിനു ശേഷമാണ് തിരുനാവായയിലെത്തിയത്. മുത്തുക്കുടകളും താലപ്പൊലിയും വാദ്യഘോഷവുമായി നൂറുകണക്കിനു ഭക്തര്‍ ഘോഷയാത്രയായാണ് രഥത്തെ സ്വീകരിച്ചത്. തിരുനാവായ നവാമുകുന്ദ ക്ഷേത്രപരിസരത്ത് ജുനാ അഘാഡയുടെ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി, താനൂര്‍ അമൃതാനന്ദമയി മഠാധിപതി അതുല്യാമ്യത പ്രാണ, ഗുരുവായൂര്‍ ഷിര്‍ദി സായി മന്ദിരത്തിലെ മൗനയോഗി സ്വാമി ഹരിനാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് രഥത്തെ സ്വീകരിച്ചത്. സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ കെ ദാമോദരന്‍, ചീഫ് കോ ഓര്‍ഡിനേറ്റര്‍ കെ കേശവദാസ് എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലെത്തിയ ശ്രീചക്രത്തെ ശബരിമല മുന്‍ മേല്‍ശാന്തി അരീക്കര സുധീര്‍ നമ്പൂതിരി ആരതിയുഴിഞ്ഞ് പൂജിച്ചു. ഇവിടെ നിന്ന് നദിയില്‍ ഒരുക്കിയ യജ്ഞശാലയിലെത്തിച്ച് ശ്രീചക്രം പ്രതിഷ്ഠിച്ചു. താല്‍ക്കാലിക പാലത്തിലൂടെ ഭക്തര്‍ യജ്ഞശാലയിലെത്തി. ഇവിടെ…

Read More

ബിഗ് ടിക്കറ്റ് ജനുവരിയിലെ രണ്ടാമത്തെ ആഴ്ച്ചയിലെ ഇ-ഡ്രോ വിജയികളെ പ്രഖ്യാപിച്ചു. ഇന്ത്യ ഉൾപ്പെടെ മൂന്നു രാജ്യങ്ങളിൽ നിന്നുള്ള നാലുപേരാണ് 50,000 ദിർഹംവീതം നേടിയത്. മംഗാലാപുരത്ത് നിന്നുള്ള ഷഫീക്ക് മുഹമ്മദാണ് സമ്മാനം നേടിയ ഒരു ഇന്ത്യൻ പ്രവാസി. ദുബായിൽ 15 വർഷമായി സെയിൽസ് മേഖലയിൽ ജോലി ചെയ്യുകയാണ് ഷഫീക്ക്. ഒരു സുഹൃത്തിനൊപ്പമാണ് ഷഫീക്ക് ബിഗ് ടിക്കറ്റിൽ പങ്കെടുത്തത്. “ഇതൊരു വലിയ സർപ്രൈസാണ്. എനിക്ക് ഇത് ആവശ്യമായിരുന്നു. സമ്മാനത്തുക സുഹൃത്തുമായി പങ്കുവെക്കും. പിന്നെ, കുടുംബത്തെ ഇടയ്ക്ക് യു.എ.ഇയിലേക്ക് കൊണ്ടുവരാനും ഈ തുക സഹായിക്കും.” – വിജയി പറഞ്ഞു. രണ്ടാമത്തെ ഇന്ത്യൻ വിജയി മുഹമ്മദ് അലി റിയാസ് ആണ്. ഓൺലൈനായി എടുത്ത 283-181481 എന്ന ടിക്കറ്റിലൂടെയാണ് മുഹമ്മദിന് സമ്മാനം ലഭിച്ചത്. സമ്മാനം ലഭിച്ചതിൽ അതീവസന്തോഷവാനാണെന്ന് അദ്ദേഹം ബിഗ് ടിക്കറ്റിനോട് പറഞ്ഞു. ഇ-ഡ്രോയിൽ സമ്മാനം നേടിയ മൂന്നാമത്തെ വിജയി ബംഗ്ലാദേശിൽ നിന്നുള്ള റഫീക്കുൾ ഇസ്ലാം ആണ്. ഓൺലൈനായി എടുത്ത 283-016623 നമ്പർ ടിക്കറ്റിലൂടെയാണ് അദ്ദേഹം വിജയിയായത്. പാകിസ്ഥാനിൽ…

Read More

ദാവോസ്: യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സ്ഥാപിച്ച ‘സമാധാന സമിതി’ (ബോര്‍ഡ് ഓഫ് പീസ്) വ്യാഴാഴ്ച നിലവില്‍ വന്നു. ആദ്യം ഗാസയിൽ സുസ്ഥിര സമാധാനമുണ്ടാക്കുക, പിന്നീട് ആഗോള സംഘര്‍ഷ പരിഹര വേദിയായി മാറ്റുക എന്നതാണ് സമിതിയുടെ ലക്ഷ്യം. സമിതിയില്‍ 19 രാജ്യങ്ങള്‍ ഒപ്പിട്ടു. അതേസമയം സമിതിയില്‍ ചേരാന്‍ ഇന്ത്യ താത്പര്യം കാണിച്ചില്ല. പാകിസ്ഥാന്‍ സമിതിയില്‍ ചേര്‍ന്നിട്ടുമുണ്ട്. അര്‍ജന്റീന, അര്‍മേനിയ, അസര്‍ബൈജാന്‍, ബഹ്‌റൈന്‍, ബലറൂസ്, ഈജിപ്റ്റ്, ഹംഗറി, കസാഖിസ്ഥാന്‍, മൊറോക്കോ, യുഎഇ, സൗദി അറേബ്യ, വിയറ്റ്‌നാം അടക്കമുള്ള രാജ്യങ്ങള്‍ സമിതിയിലുണ്ട്. ഇന്ത്യ, റഷ്യ ഉള്‍പ്പെടെയുള്ള പ്രമുഖ രാജ്യങ്ങളെല്ലാം സമിതിയില്‍ ചേരാതെ വിട്ടുനില്‍ക്കുന്നു. ജര്‍മനി, ഇറ്റലി, പരാഗ്വെ, സ്ലോവേനിയ, തുര്‍ക്കി, യുക്രൈന്‍ അടക്കമുള്ള രാജ്യങ്ങളും സമിതിയോട് മുഖം തിരിച്ചാണുള്ളത്. സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഫോറത്തിലാണ് സമിതി നിലവില്‍ വരികയാണെന്നു ട്രംപ് പ്രഖ്യാപിച്ചത്. സമാധാന സമിതിയുടെ പ്രമാണ രേഖ, മുദ്ര എന്നിവയും പുറത്തിറക്കിയിട്ടുണ്ട്. 19 രാജ്യങ്ങള്‍ ഈ പ്രമാണ രേഖയിലാണ് ഒപ്പിട്ടത്. ഐക്യരാഷ്ട്ര സഭയ്ക്ക് ബദലായാണ് ഈ…

Read More

തിരുവനന്തപുരം: കേരളത്തില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍ ശബരിമല സ്വര്‍ണക്കൊള്ളക്കാരെ ജയില്‍ ആക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇടതുസര്‍ക്കാര്‍ ശബരിമലയെ കൊള്ളയടിച്ചെന്നും മോദി പറഞ്ഞു. ശബരിമലയുടെ വിശ്വാസത്തെ തകര്‍ക്കാന്‍ ലഭിച്ച ഓരോ അവസരവും ഭരിക്കുന്നവര്‍ പാഴാക്കിയില്ല. ബിജെപി സര്‍ക്കാര്‍ ഉണ്ടായാല്‍ മുഴുവന്‍ ആരോപണങ്ങളെ കുറിച്ചും അന്വേഷണം നടത്തും. തെറ്റുചെയ്തവര്‍ എല്ലാവരും ജയിലില്‍ ആകുമെന്നത് മോദിയുടെ ഗാരന്റിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇടതുസര്‍ക്കാരിന്റെ കാലത്ത് ബാങ്കില്‍ നിക്ഷേപിച്ച പണം പോലും സുരക്ഷിതമല്ല. സഹകരണ ബാങ്കിലെ അഴിമതി കാരണം സാധാരണക്കാരുടെ പണമാണ് അപഹരിച്ചത്. ഇവര്‍ക്ക് കടുത്ത ശിക്ഷ നല്‍കേണ്ടതാണ്. ബിജെപിക്ക് ഭരിക്കാന്‍ അവസരം ലഭിച്ചാല്‍ മോഷ്ടിച്ചവരില്‍നിന്നും പണം ഈടാക്കി നല്‍കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. കേരളത്തിലും ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ വേണം. ‘യുവാക്കള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനുള്ള പദ്ധതി എന്‍ഡിഎയുടെ പക്കലുണ്ട്. ഇതിന്റെ ഗുണം കേരളത്തിനും ലഭിക്കണമെങ്കില്‍ ഇവിടെയും ഒരു ഇരട്ട എന്‍ജിന്‍ സര്‍ക്കാര്‍ ആവശ്യമാണെന്നും മോദി പറഞ്ഞു. കേരളത്തിലെ എല്ലാ റെയില്‍വേ ലൈനുകളും വൈദ്യുതീകരിച്ചു. റെയില്‍ വികസനത്തില്‍ വലിയ മാറ്റം വന്നു.…

Read More

തിരുവനന്തപുരം: അഹമ്മദാബാദില്‍ തുടങ്ങിയ മാറ്റം തിരുവനന്തപുരത്തും എത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം ബിജെപിയില്‍ വിശ്വാസമര്‍പ്പിക്കാന്‍ തുടങ്ങിയെന്നും തിരുവനന്തപുരത്തെ മാതൃകാനഗരമാക്കുമെന്നും മോദി പറഞ്ഞു. കേരളം മാറി മാറി ഭരിക്കുന്ന എല്‍ഡിഎഫിനും യുഡിഎഫിനും ഓരേ അജന്‍ഡയാണെന്നും അത് അഴിമതി, വര്‍ഗീയത, പ്രീണനം, നിരുത്തരവാദിത്വം എന്നിവയാണെന്നും മോദി പറഞ്ഞു. ബിജെപിയുടെത് വികസനപക്ഷമാണ്. ത്രിപുര മാറി, ബംഗാള്‍ മാറി, എന്താണ് കേരളത്തില്‍ സംഭവിക്കാത്തത്?. അതിന് – എല്‍ഡിഎഫ് യുഡിഎഫ് കൂട്ടുകെട്ട് അവസാനിപ്പിക്കണമെന്നും കേരള ജനത അല്‍പം കൂടി ചിന്തിക്കണമെന്നും മോദി പറഞ്ഞു. നമസ്‌കാരം തിരുവനന്തപുരം എന്ന് മലയാളത്തില്‍ പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം തുടങ്ങിയത്. ഭഗവാന്‍ പത്മനാഭ സ്വാമിയുടെ മണ്ണില്‍ വരികയെന്നത് തന്റെ സൗഭാഗ്യമാണ്. നാരായണഗുരുദേവന്റെ അറിവിനും അയ്യങ്കാളിയുടെ മാര്‍ഗദര്‍ശനത്തിന് മുന്നില്‍ മന്നത്ത് പത്മനാഭന്റെ നിസ്വാര്‍ഥ സേവനത്തിന് മുന്നില്‍ നമസ്‌കരിക്കുന്നു. തിരുവനന്തപുരത്തെ ലക്ഷക്കണക്കിന് ബിജെപി പ്രവര്‍ത്തകരുടെ ആഗ്രഹം സഫലമായിരിക്കുകയാണ്. എല്ലാവര്‍ക്കും നമസ്‌കാരം. കേരളം പരിവര്‍ത്തനത്തിന്റെ പാതയിലാണെന്നും മോദി പറഞ്ഞു. ഇത്തവണത്തെ നിങ്ങളുടെ ആവേശം കാണുമ്പോള്‍ കേരളത്തില്‍ ഇത്തവണ മാറ്റം…

Read More