Author: News Desk

കൊച്ചി: സ്റ്റീൽ വ്യാപാര മേഖലയിലെ പ്രമുഖ സംഘടനയായ കേരള സ്റ്റീൽ ട്രേഡേഴ്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ‘കേരള സ്റ്റീൽ ടെക് എക്സ്പോ 2026’ ന് കൊച്ചി മറൈൻ ഡ്രൈവിൽ ഹെലിപാഡ് ഗ്രൗണ്ടിൽ തുടക്കമായി. കേരളത്തിലെ സ്റ്റീൽവ്യാപാര മേഖലയിൽ നിന്ന് 85 ലധികം സ്റ്റാളുകൾ, ലോകോത്തര ബ്രാൻഡുകൾ മുതൽ പ്രാദേശിക നിർമ്മാതാക്കൾ വരെ എക്സ്പോയിൽപങ്കെടുക്കുന്നുണ്ട്. എക്സ്പോ ഹൈബി ഈഡൻ എം പി ഉത്ഘാടനം ചെയ്തു. കേരളത്തിന്റെ നിർമ്മാണ മേഖലക്ക് പുതിയ ഊർജ്ജം പകരുകയാണ് എക്സ്പോയുടെ ലക്ഷ്യമെന്ന് ഉത്ഘാടന ചടങ്ങിന് അദ്ധ്യക്ഷത വഹിച്ച അസോസിയേഷൻ പ്രസിസന്റ് , കെ.എം. മുഹമ്മദ് സഗീർ പറഞ്ഞുടി.ജെ വിനോദ് എം എൽ എ, ജനറൽ സെക്രട്ടറി സി.കെ സി ബി ,ട്രഷറർ ജിതേഷ് ആർ ഷേണായ് , പി. നിസാർ , റാം ശർമ്മ, റോയ് പോൾ, പി പ്രജീഷ്, പി.എം നാദിർഷ തുടങ്ങിയവർ സംസാരിച്ചു മൂന്ന് ദിവസമാണ്പ്ര ദർശനം. രാവിലെ 11 മണി മുതൽ രാത്രി 8 വരെ…

Read More

തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. 10,000 കോടിരൂപയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെടുന്നത്. വികസനം പൂര്‍ത്തിയാകുന്നതോടെ വിഴിഞ്ഞത്തിന്റെ ശേഷി പ്രതിവര്‍ഷം 57 ലക്ഷം കണ്ടെയ്‌നറുകളായി വര്‍ദ്ധിക്കും. തുറമുഖത്തുനിന്ന് ഇറക്കുമതിയും കയറ്റുമതിയും സാധ്യമാക്കുന്ന എക്സിം കാര്‍ഗോ സേവനങ്ങളുടെയും ദേശീയപാത ബൈപാസിലേക്ക് നിര്‍മിച്ച പുതിയ പോര്‍ട്ട് റോഡിന്റെയും ഉദ്ഘാടനവും അനുബന്ധമായി നടന്നു. 2028 ല്‍ രണ്ടാംഘട്ടം പൂര്‍ത്തിയാക്കാനാണ് ലക്ഷ്യം. ശനിയാഴ്ച വൈകിട്ട് നാലിന് വിഴിഞ്ഞത്ത് നടന്ന ചടങ്ങിലാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പൈലിങ് പ്രവര്‍ത്തനങ്ങളുടെ സ്വിച്ച് ഓണ്‍കര്‍മമാണ് മുഖ്യമന്ത്രി നിര്‍വഹിച്ചത്. കേന്ദ്ര ഷിപ്പിങ് മന്ത്രി സര്‍വാനന്ദ സൊനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. മന്ത്രി വി ശിവന്‍ കുട്ടി, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, വി എന്‍ വാസവന്‍, കെ എന്‍ ബാലഗോപാല്‍, വിഴിഞ്ഞം പേര്‍ട്ട് മാനേജിങ് ഡയറക്ടര്‍ കരണ്‍ അദാനി എന്നിവരും ചടങ്ങില്‍ പങ്കാളികളായി. തുറമുഖത്തിന്റെ വാര്‍ഷികശേഷി 15 ലക്ഷം ടിഇയുവില്‍നിന്ന് 50 ലക്ഷം…

Read More

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്രമോദി എന്ന നേതാവില്‍ താന്‍ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണെന്ന് തിരുവനന്തപുരം കോര്‍പറേഷന്‍ ഡപ്യൂട്ടി മേയര്‍ ആശാ നാഥ്. ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ് താന്‍ അദ്ദേഹത്തില്‍ കണ്ടത്. താന്‍ കാല്‍ തൊട്ട് വന്ദിച്ചപ്പോള്‍ നരേന്ദ്ര മോദി തിരിച്ച് തന്റെ കാലുകള്‍ തൊട്ട് വന്ദിച്ചതിനെ കുറിച്ച് വികാരാധീനയായി ആശാ നാഥ് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലാണ് മോദിയെ പുകഴ്ത്തിയത്. ‘ആദരവോടെ ഞാന്‍ കാലുകള്‍ തൊട്ടുവന്ദിച്ചപ്പോള്‍, അധികാരത്തിന്റെ ഏറ്റവും ഉയരത്തില്‍ നില്‍ക്കുന്ന പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിജി വിനയത്തോടെ എന്റെ കാലുകള്‍ തിരിച്ചു വന്ദിച്ചു…. ആ നിമിഷം ഞാന്‍ എന്നെ തന്നെ മറന്ന് കണ്ണുകള്‍ അറിയാതെ നനഞ്ഞു..അത് ദുഃഖത്തിന്റെ കണ്ണീര്‍ അല്ല, സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും കൃതജ്ഞതയുടെയും കണ്ണീരായിരുന്നു. ഈ നേതാവില്‍ ഞാന്‍ കണ്ടത് അധികാരം അല്ല, മനുഷ്യനെയാണ്… സംസ്‌കാരത്തെയാണ്… ഭാരതത്തിന്റെ ആത്മാവിനെ തന്നെയാണ്.’- ആശാ നാഥ് കുറിച്ചു. കുറിപ്പ്: ഇത് വെറും ഒരു ഫോട്ടോയല്ല… എന്റെ ആത്മാവില്‍ പതിഞ്ഞ ഒരു നിമിഷമാണ്. ആദരവോടെ ഞാന്‍…

Read More

ന്യൂയോർക്ക്: സിറിയയുടെ പരമാധികാരം, സ്വാതന്ത്ര്യം, സുരക്ഷ, പ്രദേശിക സമഗ്രത എന്നിവയ്ക്കുള്ള പിന്തുണ ബഹ്‌റൈൻ ആവർത്തിച്ച് പ്രഖ്യാപിച്ചു.സിറിയയിലെ രാഷ്ട്രീയ, മാനുഷിക സാഹചര്യങ്ങളെക്കുറിച്ചുള്ള യു.എൻ. സുരക്ഷാ കൗൺസിൽ യോഗത്തിൽ ഐക്യരാഷ്ട്രസഭയിലെ രാജ്യത്തിന്റെ സ്ഥിരം പ്രതിനിധിയെ പ്രതിനിധീകരിച്ച് ബഹ്‌റൈൻ കൗൺസിലർ സാമ സമീർ അൽ അലിവത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. യു.എൻ. അസിസ്റ്റന്റ് സെക്രട്ടറി ജനറൽ മുഹമ്മദ് ഖാലിദ് ഖിയാരി, യു.എൻ. മാനുഷിക കാര്യങ്ങളുടെ ഏകോപന ഓഫീസിലെ ഓപ്പറേഷൻസ് ആന്റ് അഡ്വക്കസി ഡയറക്ടർ എഡെം വോസോർനു എന്നിവരിൽനിന്ന് കൗൺസിൽ വിശദീകരണങ്ങൾ കേട്ടു. സിറിയൻ സർക്കാരിനോട് ബഹ്‌റൈൻ പൂർണ്ണ ഐക്യദാർഢ്യം പ്രകടിപ്പിച്ചു. സിറിയയുടെ സ്ഥിരതയും അറബ്, അന്താരാഷ്ട്ര ചുറ്റുപാടുകളിലേക്കുള്ള അതിന്റെ പുനഃസംയോജനവും വിശാലമായ പ്രാദേശിക സ്ഥിരതയ്ക്ക് അനിവാര്യമാണ്. സിറിയൻ ദേശീയ സംഭാഷണ സമ്മേളനം വിളിച്ചുകൂട്ടുന്നതുൾപ്പെടെയുള്ള രാഷ്ട്രീയ പരിഷ്കരണ പ്രക്രിയ മുന്നോട്ടു കൊണ്ടുപോകാൻ സിറിയൻ സർക്കാർ സ്വീകരിച്ച നല്ല നടപടികളെ ബഹ്‌റൈൻ അംഗീകരിക്കുന്നുണ്ടെന്നും അലിവത്ത് വ്യക്തമാക്കി.

Read More

ഭൂമിയുടെ ഘടനയിൽ വലിയരീതിയിൽ മാറ്റം വരുമെന്ന് ശാസ്ത്രലോകം. ആഫ്രിക്കൻ ഭൂഖണ്ഡം ക്രമേണ വിഘടിക്കുമെന്ന് ശാസ്ത്രജ്ഞർ മുന്നറിയിപ്പ് നൽകുന്നു. അതോടൊപ്പം, പുതിയ സമുദ്രം ഉണ്ടാകാൻ സാധ്യതയുണ്ടെന്നും പഠനങ്ങൾ പറയുന്നു. മാ​ഗ്മക്ക് മുകളിലെ ടെക്റ്റോണിക് പ്ലേറ്റുകൾ പതിയെ അകലുന്നുവെന്നും ഇവ ആഫ്രിക്കൻ ഭൂഖണ്ഡത്തെ രണ്ടായി വിഭജിക്കുമെന്നുമാണ് മുന്നറിയിപ്പ്. വിർജീനിയ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രസംഘത്തിന്റേതാണ് പഠനം. അഫാർ മേഖലയിലെ ഭൂമിയുടെ പുറംതോട് ഇതിനകം തന്നെ വളരെ നേർത്തതാണ്. ചില ഭാഗങ്ങൾ സമുദ്രനിരപ്പിന് താഴെയാണ്. വിള്ളലിന്റെ രണ്ട് ശാഖകൾ ഇതിനകം ചെങ്കടലിലും ഏദൻ ഉൾക്കടലിലും മുങ്ങിയ അവസ്ഥയിലാണ്. ഈ പ്രദേശങ്ങൾക്കിടയിലുള്ള ഭൂമി കൂടുതൽ മുങ്ങുമ്പോൾ, കടൽവെള്ളം നിറയാൻ തുടങ്ങും, ക്രമേണ പരസ്പരം അകലുന്ന പ്ലേറ്റുകൾക്കിടയിലെ വിള്ളലിൽ ഒരു പുതിയ സമുദ്രം രൂപപ്പെടും. വിള്ളലിന്റെ വടക്കൻ ഭാഗത്ത് ഫലകങ്ങളുടെ വേർതിരിവ് താരതമ്യേന വേഗത്തിലാണെന്ന് ശാസ്ത്രജ്ഞർ നിരീക്ഷിച്ചിട്ടുണ്ട്. വികാസ നിരക്ക് ഏറ്റവും കൂടുതലുള്ള വടക്കൻ പ്രദേശത്താണ് പുതിയ സമുദ്രങ്ങൾ രൂപപ്പെടുന്ന പ്രക്രിയ ആദ്യം ആരംഭിക്കാൻ സാധ്യതയുള്ളതെന്ന് വിർജീനിയ ടെക്കിലെ ജിയോഫിസിസിസ്റ്റ് ഡി.…

Read More

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ് -പുതുവത്സര ബമ്പര്‍ ഭാഗ്യക്കുറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. xc 138455 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം 20 പേര്‍ക്കാണ് ലഭിച്ചത്. XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751 എന്നി നമ്പറുകളിലുള്ള ടിക്കറ്റുകള്‍ക്കാണ് രണ്ടാം സമ്മാനം. Consolation Prize Rs.1,00,000/- XA 138455 XB 138455 XD 138455 XE 138455 XG 138455 XH 138455 XJ 138455 XK 138455 XL 138455 ഉച്ചയ്ക്ക് രണ്ടിന് തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിലെ കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ നറുക്കെടുപ്പ് വേദിയിലാണ് നറുക്കെടുപ്പ് നടന്നത്. ഇരുപതു കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന ക്രിസ്തുമസ് പുതുവത്സര ബമ്പറിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. കഴിഞ്ഞ…

Read More

പി.ആർ സുമേരൻ കൊച്ചി: ഓൾ കേരള ടയർ ഡീലേഴ്സ് ആൻഡ് വീൽ അലൈൻമെന്റ് അസോസിയേഷൻ്റെ നേതൃത്വത്തിൽ മലബാർ ഭദ്രാസനത്തിന് കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യ സംഘടനയായ കൂട് ഗൈഡൻസ് സെൻ്ററിന് ആംബുലൻസ് കൈമാറി. കൽപ്പറ്റ ഹോളിഡേയ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ചന്ദ്രിക കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മലബാർ ഭദ്രാസനാധിപൻ ഗീവർഗീസ് മോർ സ്തേഫാനോസ് തിരുമേനിക്ക് താക്കോൽ കൈമാറി. പരിപാടിയുടെ ഭാഗമായി എടപെട്ടി സ്കൂളിലെ കുട്ടികൾക്ക് പഠനോപകരണങ്ങളും വിതരണം ചെയ്തു. ഹെഡ്മാസ്റ്റർ പി.എസ്. ഗിരീഷ് കുമാർ ഏറ്റുവാങ്ങി.ടി. ഡി.എ.എ കെ.യുടെ സംസ്ഥാന പ്രസിഡണ്ട് സി.കെ. ശിവകുമാർ പാവളം അധ്യക്ഷനായിരുന്നു. എടവക ഗ്രാമ പഞ്ചായത്തംഗം ലീല ബാലൻ, സംസ്ഥാന സെക്രട്ടറി എച്ച്. ഷാജഹാൻ വൈസ് പ്രസിഡണ്ട് മനോജ് ജേക്കബ്ബ്, തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ ശിവപ്രകാശ്, സംസ്ഥാന ജോയിന്റ് സെക്രട്ടറിമാരായ വിനോദ്, നൗഷീർ.വയനാട് ജില്ലാ പ്രസിഡൻറ് ഷെറിൻ തോമസ് , സെക്രട്ടറി ഒ.ടി. നിസാം, ഭാരവാഹികളായ ഷിനു ഒ.പി.,ഫിബിൻ ചോളയിൽ എന്നിവർ…

Read More

ഇസ്ലാമബാദ്: പാകിസ്ഥാനിലെ വടക്കു പടിഞ്ഞാറൻ പ്രവിശ്യയായ ഖൈബർ പഖ്തുൻഖ്വയിൽ വിവാഹ ആഘോഷത്തിനിടെ ചാവേർ സ്ഫോടനം. വെള്ളിയാഴ്ച രാത്രിയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിൽ 7 പേർ കൊല്ലപ്പെട്ടു. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. 10 പേരുടെ നില ​ഗുരുതരമാണ്. പ്രവിശ്യയിലെ സമാധാന സമിതി അം​ഗമായ നൂർ അലം മെഹ്ദൂസിന്റെ വസതിയിലാണ് ചാവേർ സ്ഫോടനമുണ്ടായത്. വിവാഹ ആഘോഷത്തിന്റെ ഭാ​ഗമായി അതിഥികൾ നൃത്തം ചെയ്യുന്നുണ്ടായിരുന്നു. അതിനിടെയാണ് ചവേർ പൊട്ടിത്തെറിച്ചത്. സ്ഫോടനത്തിൽ മുറിയുടെ മേൽക്കൂര പൂർണമായും തകർന്നു. സംഭവത്തെക്കുറിച്ച് അധികൃതർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മരിച്ചവരിൽ സമാധാന സമിതി നേതാവ് വിഹീദുല്ല മഹ്സൂദ് ഉൾപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. ഖൈബർ പഖ്തുൻഖ്വ മുഖ്യമന്ത്രി സൊഹൈൽ അഫ്രീദി സ്ഫോടനത്തെ ശക്തമായി അപലപിച്ചു.

Read More

ദോഹ: അറേബ്യൻ ഗൾഫ് സെക്യൂരിറ്റി 4 എന്ന സംയുക്ത ഗൾഫ് സുരക്ഷാ അഭ്യാസത്തിൽ പങ്കെടുക്കാൻ ബഹ്‌റൈൻ പോലീസുദ്യോഗസ്ഥർ ഖത്തറിലെത്തി. ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ സുരക്ഷാ ഏജൻസികൾ തമ്മിലുള്ള സഹകരണത്തിന്റെ ഭാഗമായി ജനുവരി 25 മുതൽ ഫെബ്രുവരി 4 വരെയാണ് ഈ അഭ്യാസം നടക്കുന്നത്. സുരക്ഷാ സന്നദ്ധത വർധിപ്പിക്കുക, വൈദഗ്ധ്യം കൈമാറുക, വിവിധ സുരക്ഷാ വെല്ലുവിളികളെയും സാഹചര്യങ്ങളെയും നേരിടാനുള്ള സംവിധാനങ്ങൾ മാനദണ്ഡമാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള ജി.സി.സി. രാജ്യങ്ങളിലെ ആഭ്യന്തര മന്ത്രിമാരുടെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് പങ്കാളിത്തം. അറേബ്യൻ ഗൾഫ് സെക്യൂരിറ്റി 4 അഭ്യാസം ജി.സി.സി. രാജ്യങ്ങളിലെ സുരക്ഷയ്ക്കും സ്ഥിരതയ്ക്കും പിന്തുണ നൽകാൻ സുരക്ഷാ ഏജൻസികൾക്കിടയിലുള്ള ഏകോപനം ശക്തിപ്പെടുത്തുക, ഫീൽഡ് കഴിവുകൾ വികസിപ്പിക്കുക, അടിയന്തര സാഹചര്യങ്ങൾക്കുള്ള പ്രതികരണ നടപടിക്രമങ്ങൾ മെച്ചപ്പെടുത്തുക എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. 2016 ഒക്ടോബറിൽ അറേബ്യൻ ഗൾഫ് സെക്യൂരിറ്റി എന്ന സംയുക്ത അഭ്യാസത്തിന്റെ ആദ്യ പതിപ്പിന് ബഹ്‌റൈൻ ആതിഥേയത്വം വഹിച്ചിരുന്നു.

Read More

ശബരിമല: മകരവിളക്ക് ദിവസം സന്നിധാനത്ത് സിനിമ ഷൂട്ടിങ് നടന്നുവെന്ന് പരാതി. സംവിധായകന്‍ അനുരാജ് മനോഹരന്റെ പുതിയ സിനിമയുടെ ഷൂട്ടിങ് ആണ് വിവാദമാകുന്നത്. പരാതി ലഭിച്ചതായും അന്വേഷിക്കാന്‍ ദേവസ്വം വിജിലന്‍സ് എസ്പിക്ക് നിര്‍ദേശം നല്‍കിയതായും ദേവസ്വം പ്രസിഡന്റെ കെ ജയകുമാര്‍ പറഞ്ഞു. എന്നാല്‍ ഷൂട്ടിങ് നടന്നത് പമ്പയിലാണെന്നും എഡിജിപി എസ് ശ്രീജിത്ത് ആണ് അനുമതി നല്‍കിയതെന്നുമാണ് സംവിധാകന്റെ വാദം, നരിവേട്ട ചിത്രത്തിന്റെ സംവിധായകനാണ് അനുരാജ് മനോഹര്‍. ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് സംവിധായകന്‍ തന്നെ ജയകുമാര്‍ പറഞ്ഞു. പമ്പ പശ്ചാത്തലമാക്കി സിനിമ ചെയ്യുന്നുണ്ടെന്നും അതിന് മകരവിളക്ക് ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ സന്നിധാനത്ത് മാധ്യമപ്രവര്‍ത്തകര്‍ നില്‍ക്കുന്ന ഭാഗത്ത് ഷൂട്ട് ചെയ്യാന്‍ അനുമതി നല്‍കണമെന്നായിരുന്നു ആവശ്യം. അപ്പോള്‍ തന്നെ അനുമതി നിഷേധിച്ചിരുന്നതായും ജയകുമാര്‍ പറഞ്ഞു. സന്നിധാനത്ത് സിനിമ ഷൂട്ട് ചെയ്യാന്‍ ഹൈക്കോടതി വിലക്ക് ഉണ്ടെന്നും മാത്രമല്ല മകരവിളക്ക് ദിവസം ഷൂട്ടിങ് നടത്തുന്നത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. എന്നാല്‍ ഇതിന് ശേഷം സിനിമയുടെ ഷൂട്ടിങ നടത്തിയെന്നാണ് ദേവസ്വം പ്രസിഡന്റ്…

Read More