Author: News Desk

തിരുവനന്തപുരം: ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് അവധിയില്ലാതെ ലോക്ഭവന്‍. ജീവനക്കാരെല്ലാം നാളെ ഹാജരാകണം. മുന്‍ പ്രധാനമന്ത്രി വാജ്‌പേയിയുടെ ജന്മദിനാഘോഷത്തില്‍ പങ്കെടുക്കണമെന്നും ലോക്ഭവന്‍ കണ്‍ട്രോളര്‍ ഇറക്കിയ ഉത്തരവില്‍ പറയുന്നു. അതേസമയം, ലോകത്തിനാകെ വെളിച്ചംപകരുന്ന സന്ദേശത്തിന്റെ പ്രഭകെടുത്തും വിധം ക്രിസ്മസ് ആഘോഷങ്ങളെപ്പോലും കടന്നാക്രമിക്കുന്ന അവസ്ഥ അസ്വസ്ഥപ്പെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഝാര്‍ഖണ്ഡ്, കര്‍ണാടക, ചത്തീസ്ഗഢ് മുതലായ സംസ്ഥാനങ്ങളില്‍ ഇത്തരം ആക്രമണങ്ങള്‍ നടക്കുന്നതിന്റെ വാര്‍ത്തകള്‍ പുറത്തുവരികയാണ്. സംഘപരിവാര്‍ ശക്തികളാണ് എല്ലാ ആക്രമങ്ങള്‍ക്കും പിന്നിലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ ക്രിസ്മസ് അവധി തന്നെ റദ്ദാക്കി. ഈ ദിവസം വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കി. ഇതില്‍നിന്നെല്ലാം കേരളം വിട്ടുനില്‍ക്കും എന്നാണ് എല്ലാവരുടെയും ബോധ്യം. എന്നാല്‍ ആ ബോധ്യത്തെ ഇല്ലാതാക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നു. സംസ്ഥാനത്തെ തപാല്‍ ഓഫീസുകളില്‍ ക്രിസ്മസ് ആഘോഷപരിപാടിയില്‍ ആര്‍എസ്എസിന്റെ ഗണഗീതം ആലപിക്കണമെന്ന് ബിഎംഎസ് യൂണിയന്‍ ആവശ്യപ്പെട്ടു. ഇതിനെതിരെ പ്രതിഷേധം ഉയര്‍ന്നതോടെ ജീവനക്കാരുടെ കൂട്ടായ്മകള്‍ ഓഫീസുകളില്‍ നടത്താനിരുന്ന ക്രിസ്മസ് ആഘോഷം തന്നെ റദ്ദാക്കാന്‍ ചീഫ് പോസ്റ്റ്…

Read More

രാജ്യത്തെ വിമാനയാത്രക്കാര്‍ക്ക് ആശ്വാസവാര്‍ത്ത. വിമാനയാത്രാ രംഗത്തെ കുത്തക അവസാനിപ്പിക്കാനും യാത്രക്കാര്‍ക്ക് കൂടുതല്‍ സര്‍വീസുകള്‍ ലഭ്യമാക്കാനുമായി രണ്ട് പുതിയ വിമാനക്കമ്പനികള്‍ക്ക് കൂടി കേന്ദ്ര വ്യോമയാന മന്ത്രാലയം പ്രവര്‍ത്തനാനുമതി നല്‍കി. കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ യാത്രാ ഗ്രൂപ്പായ അല്‍ ഹിന്ദിന്റെ ‘അല്‍ ഹിന്ദ് എയര്‍’ , ‘ഫ്‌ലൈ എക്‌സ്പ്രസ്’ എന്നീ കമ്പനികള്‍ക്കാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം എന്‍.ഒ.സി നല്‍കിയത്. കേന്ദ്ര വ്യോമയാന മന്ത്രി രാം മോഹന്‍ നായിഡു എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ശംഖ് എയര്‍’ എന്ന കമ്പനിക്ക് നേരത്തെ തന്നെ അനുമതി ലഭിച്ചിരുന്നു. ഇതോടെ വരും മാസങ്ങളില്‍ കൂടുതല്‍ വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശത്ത് പറന്നുയരും. ഡിസംബര്‍ ആദ്യവാരത്തില്‍ രാജ്യത്തെ ഏറ്റവും വലിയ വിമാനക്കമ്പനിയായ ഇന്‍ഡിഗോയിലുണ്ടായ കനത്ത പ്രതിസന്ധിയെത്തുടര്‍ന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ സുപ്രധാന നീക്കം. ഇന്‍ഡിഗോ പ്രതിസന്ധി പാഠമായി കഴിഞ്ഞ ഡിസംബറില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സിലുണ്ടായ അപ്രതീക്ഷിത പ്രതിസന്ധിയാണ് സര്‍ക്കാരിനെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. പൈലറ്റുമാരുടെ ജോലി സമയം സംബന്ധിച്ച പുതിയ നിയമങ്ങള്‍ നടപ്പിലാക്കുന്നതിലെ…

Read More

കുവൈത്ത് സിറ്റി: കുവൈത്തിൽ അടുത്തിടെ പെയ്ത കനത്ത മഴയ്ക്കിടയിലും റോഡുകളിൽ അപകടകരമായ രീതിയിലുള്ള ഡ്രൈവിംഗും വാഹന അഭ്യാസങ്ങളും ഗണ്യമായി കുറഞ്ഞതായി റിപ്പോർട്ട്. ഏപ്രിലിൽ പ്രാബല്യത്തിൽ വന്ന പുതിയ ഗതാഗത നിയമത്തിന്‍റെ ഗുണഫലമായാണ് ഈ മാറ്റത്തെ അധികൃതർ വിലയിരുത്തുന്നത്. സാധാരണയായി മഴസമയത്തും രാത്രികാലങ്ങളിലും റോഡുകളിൽ പതിവായിരുന്ന നിയമവിരുദ്ധമായ വാഹന അഭ്യാസങ്ങളും ഒത്തുചേരലുകളും വലിയ രീതിയിൽ കുറഞ്ഞു. പുതിയ നിയമം നടപ്പിലാക്കിയതോടെ ഡ്രൈവർമാർക്കിടയിൽ ട്രാഫിക് നിയമങ്ങൾ പാലിക്കുന്നതിൽ കൂടുതൽ ജാഗ്രത പ്രകടമാണ്. ഇത് റോഡുകളിൽ കൂടുതൽ സമാധാനപരമായ അന്തരീക്ഷം സൃഷ്ടിച്ചു. ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റിൽ നിന്നുള്ള കണക്കുകൾ പുതിയ നിയമത്തിന്‍റെ ഫലപ്രാപ്തി ശരിവെക്കുന്നു. പുതിയ നിയമം വരുന്നതിന് തൊട്ടുമുമ്പുള്ള മൂന്ന് മാസങ്ങളിൽ 321 അപകടകരമായ ഡ്രൈവിംഗ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. നിയമം പ്രാബല്യത്തിൽ വന്ന ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ കേസുകളുടെ എണ്ണം 112 ആയി കുറഞ്ഞു.

Read More

തിരുവനന്തപുരം: രാജ്യത്ത് പൗരത്വ നിയമ ഭേദഗതിക്ക് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുമ്പോള്‍ അതിന് പ്രതിരോധമായി കേരളം പൗരന്‍മാര്‍ക്ക് നേറ്റിവിറ്റി കാര്‍ഡ് നല്‍കുന്നു. നിലവില്‍ വില്ലേജ് ഓഫീസര്‍ നല്‍കുന്ന നേറ്റിവിറ്റി സര്‍ട്ടിഫിക്കറ്റിന് പകരം ഫോട്ടോ പതിച്ച കാര്‍ഡാണ് നല്‍കുക. ആധികാരികവും നിയമ പിന്‍ബലമുള്ളതുമാകും ഈ കാര്‍ഡ്. സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഗുണഭോക്തൃ തിരിച്ചറിയല്‍ രേഖയായും കാര്‍ഡിനെ ഉപയോഗപ്പെടുത്താനാകും. തഹസില്‍ദാര്‍മാര്‍ക്കായിരിക്കും കാര്‍ഡിന്റെ വിതരണച്ചുമതല. ബുധനാഴ്ച നടന്ന മന്ത്രിസഭായോഗമാണ് തീരുമാനം എടുത്തത്. സ്വന്തം അസ്തിത്വം തെളിയിക്കാന്‍ ജനങ്ങള്‍ പ്രയാസമനുഭവിക്കേണ്ടി വരുന്ന ദുരവസ്ഥ ആശങ്കാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരാള്‍, താന്‍ ഈ നാട്ടില്‍ ജനിച്ചു ജീവിക്കുന്നയാളാണെന്നോ സ്ഥിരതാമസക്കാരനാണെന്നോ ആരൂടെ മുന്നിലും അനായാസം തെളിയിക്കാന്‍ പ്രാപ്തനാകണം. ഒരാളും പുറന്തള്ളപ്പെടുന്ന അവസ്ഥ വരരുത്. അതിനായി ആധികാരികവും നിയമ പിന്‍ബലമുള്ളതുമായ രേഖ ആ വ്യക്തിയുടെ കൈവശമുണ്ടാകണം. അത്തരമൊരു രേഖ എന്നനിലയിലാണ് നേറ്റിവിറ്റി കാര്‍ഡ് കേരളത്തില്‍ ആവിഷ്‌കരിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു സംസ്ഥാനത്ത് വ്യക്തിയുടെ ജനനവും ദീര്‍ഘകാല താമസവും തെളിയിക്കുന്ന…

Read More

മസ്കറ്റ്: പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത. സലാല-കേരള സെക്ടറുകളിലെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനൊരുങ്ങി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. അടുത്ത വർഷം മാര്‍ച്ച് ഒന്ന് മുതൽ സലാല-കോഴിക്കോട്, കൊച്ചി റൂട്ടുകളില്‍ പ്രതിവാരം രണ്ട് സർവീസുകള്‍ വീതം ഉണ്ടാകും. സലാലയിൽ നിന്ന് കോഴിക്കോടേക്ക് ശനി, ചൊവ്വ ദിവസങ്ങളിലും കൊച്ചിയിലേക്ക് വ്യാഴം, ഞായർ ദിവസങ്ങളിലുമാകും സര്‍വീസുകള്‍. തുടക്കത്തില്‍ 50 റിയാല്‍ മുതലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുക. നേരത്തെ സമ്മര്‍ ഷെഡ്യൂളില്‍ സലാലയില്‍ നിന്നും കേരളത്തിലുള്ള മുഴുവന്‍ വിമാനങ്ങളും റദ്ദാക്കിയത് ദോഫാര്‍, അല്‍ വുസ്ത മേഖലയില്‍ നിന്നുള്ള പ്രവാസി മലയാളികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. മാര്‍ച്ച് മുതൽ സര്‍വീസുകള്‍ പുനരാരംഭിക്കുന്നതോടെ നേരിട്ട് യാത്ര ചെയ്യാൻ സാധിക്കും. പ്രവാസി മലയാളികള്‍ക്ക് ഇത് ഏറെ ആശ്വസമാകും. 

Read More

മനാമ: അന്തരിച്ച മലയാള സിനിമയിലെ അതുല്യ കലാകാരൻ ശ്രീ ശ്രീനിവാസന് ആദരാഞ്ജലി അർപ്പിച്ച് ബഹ്റൈൻ കെ.എസ്.സി.എ. അനുസ്മരണ യോഗം സംഘടിപ്പിച്ചു. ഇന്നലെ (23-12-2025) കെ.എസ്.സി.എ. ആസ്ഥാനത്ത് നടന്ന ചടങ്ങിൽ പ്രസിഡന്റ് രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു.കാലാതിവർത്തിയായി സമൂഹം നേരിടുന്ന നിരവധി പ്രശ്നങ്ങൾ നർമ്മത്തിന്റെ ചായം ചാലിച്ച് മലയാളികളുടെ മനസ്സിലേക്ക് എത്തിക്കാനും, അതിലൂടെ സമൂഹത്തിൽ ശക്തമായ അവബോധം സൃഷ്ടിക്കാനും ശ്രീനിവാസന് സാധിച്ചുവെന്ന് പ്രസിഡന്റ് രാജേഷ് നമ്പ്യാർ അഭിപ്രായപ്പെട്ടു. പുതുതായി നിയമിതയായ ജനറൽ സെക്രട്ടറി ഡോ. ബിന്ദു നായർ സ്വാഗതം ആശംസിച്ചു. തുടർന്ന് കെ.എസ്.സി.എ.യുടെ എക്സിക്യൂട്ടീവ് അംഗങ്ങളും സംഘടനയിലെ മറ്റു അംഗങ്ങളും ശ്രീനിവാസന്റെ കലാജീവിതത്തെയും സാമൂഹിക സംഭാവനകളെയും അനുസ്മരിച്ച് പ്രഭാഷണങ്ങൾ നടത്തി.

Read More

മുംബൈ: വിജയ് ഹസരെ ട്രോഫി ഏകദിന ടൂര്‍ണമെന്‍ന്‍റെ ആദ്യദിനം തന്നെ സെഞ്ചുറികളുടെ പൂരം. അരുണാചല്‍പ്രദേശിനെതരായ മത്സരത്തില്‍ 36 പന്തില്‍ സെഞ്ചുറി തികച്ച വൈഭവ് സൂര്യവന്‍ഷിയാണ് ആദ്യം സെഞ്ചുറി വേട്ട തുടങ്ങിയത്. പിന്നാലെ വെറും 54 പന്തില്‍ 150 റൺസ് പിന്നിട്ട വൈഭവ് 84 പന്തില്‍ 190 റണ്‍സെടുത്ത് ഡബിള്‍ സെഞ്ചുറിക്ക് അരികെ പുറത്തായി. ഏകദിന ക്രിക്കറ്റിലെ ഒരു ബാറ്ററുടെ അതിവേഗ 150 എന്ന ലോക റെക്കോര്‍ഡും ഇതിനിടെ വൈഭവ് സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസിനെതിരെ 64 പന്തില്‍ 150 റണ്‍സടിച്ച സാക്ഷാല്‍ എ ബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡായിരുന്നു വൈഭവ് തകര്‍ത്തത്. ബിഹാര്‍ ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറിലെത്തിയപ്പോഴേക്കും വൈഭവ് സെഞ്ചുറി പൂര്‍ത്തിയാക്കിയിരുന്നു. 15 സിക്സും 16 ഫോറും അടങ്ങുന്നതായിരുന്നു വൈഭവിന്‍റെ പ്രകടനം. എന്നാല്‍ വൈഭവിന്‍റെ റെക്കോര്‍ഡിന് ഒരു മണിക്കൂര്‍ പോലും ആയുസുണ്ടായില്ല. കര്‍ണാടകക്കെതിരായ മത്സരത്തില്‍ ആറാമനായി ക്രീസിലെത്തിയ ഇന്ത്യൻ താരം കൂടിയായ ഇഷാന്‍ കിഷനെ സെഞ്ചുറിയിലെത്താന്‍ വേണ്ടിവന്നത് വെറും 33 പന്തുകളായിരുന്നു. ഏഴ് ഫോറും 14…

Read More

റിയാദ്: പാകിസ്ഥാൻ സൈനിക സയ്യിദ് അസിം മുനീറിന് സൗദി അറേബ്യയുടെ പരമോന്നത സിവിലിയൻ ബഹുമതി. രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് പുറപ്പെടുവിച്ച രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് മെഡൽ ഓഫ് എക്സലന്റ് അവാർഡ് നൽകിയത്. സൗദി അറേബ്യയുടെ പരമോന്നത ദേശീയ ബഹുമതിയാണ് കിംഗ് അബ്ദുൽ അസീസ് മെഡൽ ഓഫ് എക്സലന്റ് ക്ലാസ്. അസിം മുനീറിന്റെ സൗദി സന്ദർശനവേളയിലാണ് പുരസ്കാരം നൽകിയത്. രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാരനായ രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദ് പുറപ്പെടുവിച്ച രാജകീയ ഉത്തരവ് പ്രകാരം, സൗദി അറേബ്യയുടെ പരമോന്നത ദേശീയ ബഹുമതിയായ കിംഗ് അബ്ദുൽ അസീസ് മെഡൽ ഓഫ് എക്സലന്റ് ക്ലാസ് ഫീൽഡ് മാർഷലിന് സമ്മാനിച്ചുവെന്ന് വാർത്താ ഏജൻസി പിടിഐ റിപ്പോർട്ട് ചെയ്തു. ഫീൽഡ് മാർഷൽ മുനീറിന്റെ പ്രൊഫഷണലിസത്തിനും തന്ത്രപരമായ വീക്ഷണത്തിനും സൗദി നേതൃത്വം അഭിനന്ദനം അറിയിച്ചുവെന്നും പാകിസ്ഥാനും സൗദി അറേബ്യയും തമ്മിലുള്ള ദീർഘകാലവും അടുത്തതുമായ ബന്ധം ശക്തിപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച…

Read More

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് കാണിക്ക എണ്ണുന്നതിനിടെ ദേവസ്വം ഭണ്ഡാരത്തില്‍ നിന്ന് പണം മോഷ്ടിച്ചയാള്‍ പിടിയില്‍. ജോലിക്കിടയില്‍ 23,130 രൂപ മോഷ്ടിച്ച താത്കാലിക ജീവനക്കാരനെയാണ് ദേവസ്വം വിജിലന്‍സ് പിടികൂടിയത്. തൃശൂര്‍ വെമ്പല്ലൂര്‍ സ്വദേശി കെ ആര്‍ രതീഷാണ് പിടിയിലായത്. സന്നിധാനം പൊലീസ് കേസെടുത്തു. തിങ്കളാഴ്ചയാണ് വിജിലന്‍സ് സംഘം ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച ജോലിക്കിടയില്‍ ശൗചാലയത്തില്‍ പോകാനായി എത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് 3000 രൂപ കണ്ടെത്തിയത്. കാണിക്ക വേര്‍തിരിക്കുമ്പോള്‍ ധരിക്കാനായി കൊടുത്ത തുണി കൊണ്ടുള്ള കൈയുറയ്ക്ക് ഉള്ളിലാണ് 500ന്റെ ആറു നോട്ടുകള്‍ ഒളിപ്പിച്ചത്. തുടര്‍ന്ന് ദേവസ്വം വിജിലന്‍സ് ഇയാള്‍ താമസിക്കുന്നയിടത്ത് പരിശോധന നടത്തിയപ്പോള്‍ 20,130 രൂപ കൂടി കണ്ടെത്തി. നോട്ടുകള്‍ ചുരുട്ടി ഗുഹ്യഭാഗ്യത്തുവെച്ച് പുറത്തേയ്ക്ക് എത്തിച്ചിരിക്കാമെന്നാണ് പൊലീസ് കരുതുന്നത്. മുന്നൂറിലധികം ജീവനക്കാരെയാണ് കാണിക്ക എണ്ണുന്നതിന് സന്നിധാനത്തോട് ചേര്‍ന്നുള്ള രണ്ട് ഭണ്ഡാരങ്ങളിലായി നിയമിച്ചിരിക്കുന്നത്. ഇതില്‍ 200 പേരോളം താത്കാലിക ജീവനക്കാരാണ്. 24 മണിക്കൂറും കാമറ നിരീക്ഷണവും പൊലീസ് കാവലും വിജിലന്‍സ് പരിശോധനയും നടക്കുന്നയിടമാണ് ഭണ്ഡാരം. ഒറ്റമുണ്ട് മാത്രം ധരിച്ചേ…

Read More

കണ്ണൂര്‍: തലശേരി റെയില്‍വെ സ്റ്റേഷനില്‍ കൈക്കൂലി വാങ്ങുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥ വിജിലന്‍സിന്റെ പിടിയിലായി. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് ജീവനക്കാരി ചെണ്ടയാട് സ്വദേശിനി മഞ്ജിമ പി രാജുവാണ് പിടിയിലായത്. പറശ്ശിനിക്കടവ് സ്വദേശിയുടെ പരാതിയെ തുടര്‍ന്നായിരുന്നു അറസ്റ്റ്. തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ച് 6000 രൂപ കൈക്കൂലിയായി വാങ്ങുന്നതിനിടെയിലാണ് ഇവരെ വിജിലന്‍സ് പിടികൂടിയത്. പരാതിക്കാരന്‍ ലൈസന്‍സിനായി ഓണ്‍ലൈനായി നല്‍കിയ അപേക്ഷയില്‍ ഫയല്‍ വേഗത്തില്‍ നീക്കാന്‍ ഇവര്‍ കൈക്കൂലി ആവശ്യപ്പെടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്. പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിച്ചതിനെ തുടര്‍ന്ന് വിജിലന്‍സ് നല്‍കിയ നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ നാഫ്തലിന്‍ പുരട്ടിയ കറന്‍സികള്‍ കൈക്കൂലിയായി കൈമാറുന്നതിനിടെയാണ് ഉദ്യോഗസ്ഥയെ കയ്യോടെ പിടികൂടിയത്. തിരുവനന്തപുരത്ത് നിന്നും ക്രിസ്മസ് അവധിക്ക് വീട്ടിലെത്താന്‍ ട്രെയിന്‍ യാത്ര കഴിഞ്ഞ് വരികയായിരുന്നു കെഎസ്ഇബി ഉദ്യോഗസ്ഥ. തലശേരി റെയില്‍വെ സ്റ്റേഷനില്‍ ബുധനാഴ്ച്ച രാവിലെ ട്രെയിനിറങ്ങിയ ഇവര്‍ പറശിനി കടവ് സ്വദേശിയോട് കൈക്കൂലി തുകയുമായി സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഇവരുടെ ഫോണ്‍ കോളുകളും വിജിലന്‍സ് ശേഖരിച്ചിട്ടുണ്ട്. നിയമ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ…

Read More