- ബ്രിട്ടീഷ് ഡെപ്യൂട്ടി ഹൈകമ്മീഷണർ ജെയിംസ് ഗോഡ്ബർ ചൂരൽമല സന്ദർശിച്ചു
- നടി കവിയൂർ പൊന്നമ്മ അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ
- ഒടുവിൽ ശശീന്ദ്രൻ വഴങ്ങി; തോമസ് കെ. തോമസ് മന്ത്രിയാകും
- കേരളത്തിന് ചരിത്ര നേട്ടം: ഭക്ഷ്യ സുരക്ഷയ്ക്ക് രണ്ടാം വര്‍ഷവും ദേശീയ പുരസ്കാരം
- ലബനനിലെ പേജർ സ്ഫോടനത്തിൻറെ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്
- സിപിഐ യുടെ എല്ലാ ആരോപണങ്ങളോടും മറുപടി പറയേണ്ട ബാധ്യത എനിക്കില്ല: എഡിജിപി വിവാദത്തില്‍ ടിപിരാമകൃഷ്ണന്‍
- അനധികൃത സ്വത്ത് സമ്പാദനം, കെട്ടിടനിർമാണം; എഡിജിപി എം.ആർ.അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം
- നിപ്പ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്; സമ്പര്‍ക്കപ്പട്ടികയില്‍ 268പേർ
Author: News Desk
കോഴിക്കോട്: എലത്തൂര്‍ കോരപ്പുഴ പാലത്തിന് സമീപം ടിപ്പര്‍ ലോറിയില്‍ ഇടിച്ച് സ്വകാര്യബസ് മറിഞ്ഞു. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് അപകടം ഉണ്ടായത്. അപകടത്തില്‍ 52 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ 15 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ വിദ്യാർഥികളുമുണ്ട്. വടകരയിൽനിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. അമിത വേഗമാണ് അപകടത്തിനിടയാക്കിയതെന്ന് നാട്ടുകാർ പറയുന്നു. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി രക്ഷാ പ്രവര്‍ത്തനം നടത്തി.
തിരുവനന്തപുരം: കേരള സര്‍വകലാശാല കാര്യവട്ടം കാമ്പസിലെ ഇടിമുറിയില്‍ കെ.എസ്.യു. ജില്ലാ ജോയിന്റ് സെക്രട്ടറിയും കോളേജിലെ എം.എ. മലയാളം വിദ്യാർത്ഥിയുമായ സാഞ്ചോസിനെ ക്രൂരമായി മര്‍ദ്ദിച്ചതിലൂടെ എസ്.എഫ്.ഐ. ക്രിമിനല്‍ സംഘത്തിന്റെ കാടത്തം വീണ്ടും പുറത്തുവന്നിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിനെ കൊന്ന് കെട്ടിത്തൂക്കിയിട്ടും എസ്.എഫ്.ഐ. ക്രിമിനലുകള്‍ക്ക് ചോരക്കൊതി മാറുന്നില്ല. കുട്ടി ക്രിമിനലുകളുടെ കൂട്ടമായി എസ്.എഫ്.ഐ കാമ്പസുകളില്‍ തുടരുന്നത് ഇനിയും അനുവദിക്കാനാകില്ല. സാഞ്ചോസിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് പൊലീസ് സ്റ്റേഷനിലെത്തിയ എം.എല്‍.എമാരായ എം. വിന്‍സെന്റും ചാണ്ടി ഉമ്മനും ഉള്‍പ്പെടെയുള്ളവരെയും എസ്.എഫ്.ഐ. ക്രിമിനലുകള്‍ ആക്രമിച്ചു. പോലീസിന്റെ സംരക്ഷണയിലാണ് എം.എല്‍.എമാരെ കയ്യേറ്റം ചെയ്തത്. എന്നിട്ടും ക്രിമിനലുകളെ സംരക്ഷിക്കുന്ന നിലപാടാണ് പോലീസ് സ്വീകരിക്കുന്നത്. ക്രിമിനലുകള്‍ക്ക് കുടപിടിക്കുന്ന അടിമകളുടെ സംഘമായി കേരള പോലീസ് അധഃപതിക്കരുത്. എസ്.എഫ്.ഐ. സംഘത്തിന്റെ ആക്രമണത്തില്‍ പോലീസുകാരന് പരിക്കേറ്റതിന്റെ പേരില്‍ യു.ഡി.എഫ്. എം.എല്‍.എമാര്‍ക്കും കെ.എസ്.യു. പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തതിലൂടെ പ്രതികള്‍ക്കൊപ്പമാണെന്ന് പോലീസ് വ്യക്തമാക്കിയിരിക്കുകയാണ്. പ്രിന്‍സിപ്പലിന്റെ ചെകിട്ടത്തിടിക്കുകയും അധ്യാപകരുടെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന എസ്.എഫ്.ഐ.…
‘ഗുരുവായൂർ അമ്പല നടയിൽ’ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂടിയിട്ടു കത്തിച്ചു; എലൂരിൽ മാലിന്യപ്പുക, ഫയർഫോഴ്സെത്തി അണച്ചു
കൊച്ചി: എറണാകുളം എലൂരിലുണ്ടായ മാലിന്യ പുക അണച്ച് ഫയർഫോഴ്സ്. ഗുരുവായൂർ അമ്പല നടയിൽ എന്ന സിനിമയുടെ സെറ്റിന്റെ അവശിഷ്ടങ്ങൾ കൂടിയിട്ടു കത്തിക്കുകയായിരുന്നു. ഇതോടെയാണ് പ്രദേശത്ത് മാലിന്യപ്പുക ഉയർന്നത്. പ്ലാസ്റ്റിക്കും മറ്റു വസ്തുക്കളും കത്തി ജനങ്ങൾക്ക് ശ്വാസ തടസം അനുഭവപ്പെടുകയും ചെയ്തു. പ്രദേശവാസികൾ പരാതിയുമായി രംഗത്തെത്തിയതോടെ ഫയർ ഫോഴ്സ് എത്തി തീ അണക്കുകയായിരുന്നു. ഗുരുവായൂർ അമ്പല നടയിൽ സിനിമാ ചിത്രീകരണത്തിനായി ഉപയോഗിച്ച സാധനങ്ങളാണ് കൂട്ടിയിട്ട് കത്തിച്ചത്. സിനിമ തിയ്യേറ്ററിലുൾപ്പെടെ വലിയ കളക്ഷനാണ് നേടിയത്.
പൊലീസുദ്യോഗസ്ഥരുടെ ആത്മഹത്യ തടയാൻ സേനയുടെ അംഗബലം വർദ്ധിപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: പൊലീസ് ഉദ്യോഗസ്ഥർ അനുഭവിക്കുന്ന ജോലി സമ്മർദ്ദം കാരണമുള്ള ആത്മഹത്യകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ലോക്കൽ പോലീസ് സ്റ്റേഷനുകളിലെ അംഗബലം പുതിയ സാഹചര്യങ്ങൾക്ക് അനുസരിച്ച് പരിഷ്ക്കരിച്ച് സേനയെ നവീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാന പോലീസ് മേധാവിക്കാണ് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ . ബൈജൂനാഥ് നിർദ്ദേശം നൽകിയത്. സേനയിലെ അംഗബലം കുറവായതിനാൽ പോലീസുദ്യോഗസ്ഥർക്ക് വിശ്രമവും പ്രതിവാര അവധിയും ലഭിക്കാത്തതു കാരണം മാനസിക സമ്മർദ്ദം കൂടിവരുന്നതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്ന് കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. ഇത് പോലീസിന്റെ കാര്യക്ഷമതയെ ബാധിക്കും. കൂടാതെ പോലീസിൽ നിന്നും സ്വയം വിരമിക്കാൻ അപേക്ഷ നൽകുന്നവരുടെ എണ്ണവും കൂടി വരികയാണെന്ന് ഉത്തരവിൽ പറയുന്നു. സംസ്ഥാനത്തെ പല പോലീസ് സ്റ്റേഷനുകളിലും മതിയായ അംഗബലം ഇല്ലാത്തതിനാൽ ക്രമസമാധാന പരിപാലനം യഥാവിധി നടക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ട്. പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ജനസാന്ദ്രതക്ക് അനുസരിച്ച് അംഗബലം പരിഷ്ക്കരിച്ചാൽ മാത്രമേ ക്രമസമാധാന ചുമതലകൾ സമയബന്ധിതമായി നിർവഹിക്കാൻ കഴിയുകയുള്ളൂ. വി.ഐ.പി. ഡ്യൂട്ടിക്ക് പോലീസുദ്യോഗസ്ഥർ പോകുമ്പോൾ സ്റ്റേഷനിലെ ക്രമസമാധാന…
കഫേയിൽ ഗെയിം കളിക്കുന്നതിനിടെ മരണം, ഉറങ്ങുകയാണെന്ന് കരുതി ജീവനക്കാർ അവഗണിച്ചത് 30 മണിക്കൂറോളം
ഇന്റർനെറ്റ് കഫേയിലിയിരുന്ന് ഗെയിം കളിക്കുന്നതിനിടെ 29 വയസുകാരൻ മരിച്ചു. ഉറങ്ങുകയാണെന്ന് തെറ്റിദ്ധരിച്ച ജീവനക്കാർ 30 മണിക്കൂറിന് ശേഷമാണ് മരണ വിവരം അറിഞ്ഞ് പൊലീസിനെ വിളിച്ചത്. മരണപ്പെട്ട യുവാവിന്റെ ബന്ധുക്കൾ പരാതിയുമായി രംഗത്തെത്തുകയും ചെയ്തു. ചൈനയിലാണ് ഇത്തരമൊരു സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഫേയിലെ പതിവ് സന്ദർശകനായിരുന്ന യുവാവ് ഒരു ദിവസം രാത്രിയാണ് എത്തിയത്. സാധാരണ ആറ് മണിക്കൂറൊക്കെ തുടർച്ചയായി കഫേയിൽ ഗെയിം കളിക്കാനായി ഇയാൾ ചെലവഴിക്കുമായിരുന്നത്രെ. പിറ്റേ ദിവസം ഉറങ്ങുന്നത് കണ്ട് ജീവനക്കാർ വിളിച്ചില്ല. അടുത്ത ദിവസം തട്ടി വിളിച്ചപ്പോഴാണ് ശരീരം തണുത്തിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നാണ് കഫേ ജീവനക്കാരുടെ വാദം. രാവിലെ ഭക്ഷണം കഴിച്ചതിന്റെ അവശിഷ്ടങ്ങൾ ഇയാൾ ഇരുന്നതിന്റെ അടുത്തുണ്ടായിരുന്നു. ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചില്ലെന്നും അതിന് മുമ്പ് മരണം സംഭവിച്ചിരിക്കാമെന്നുമാണ് നിഗമനം. അതേസമയം മരിച്ചയാളുടെ ബന്ധു കഫേ ജീവനക്കാർക്കെതിരെ രംഗത്തെത്തുകയും ചെയ്തു. ഒരാളുടെ മരം ഇത്രയധികം സമയം ആരും ശ്രദ്ധിക്കാതെ പോകുന്നത് എങ്ങനെയെന്നാണ് അദ്ദേഹം ചോദിക്കുന്നത്. അടച്ചിട്ട സ്ഥലത്തായിരുന്നില്ല യുവാവ് ഇരുന്നിരുന്നത്. എല്ലാവർക്കും അദ്ദേഹത്തെ…
തിരുവനന്തപുരം : സംസ്ഥാനത്ത് കെഎസ്ഇബി വെെദ്യുതി നിയന്ത്രണം ആരംഭിച്ചു. മേഖലകൾ തിരിച്ചായിരിക്കും നിയന്ത്രണം നടപ്പാക്കുന്നത്. രാത്രി ഏഴ് മണി മുതൽ അർധരാത്രി 1 മണി വരെയാകും നിയന്ത്രണം. വടക്കൻ കേരളത്തിൽ മേഖല തിരിച്ച് വൈദ്യുതി നിയന്ത്രണം വേണമെന്ന് നേരത്തെ തന്നെ കെഎസ്ഇബി അറിയിച്ചിരുന്നു. പാലക്കാട് ട്രാൻസ്മിഷൻ സർക്കിളിന് കീഴിലുള്ള പ്രദേശങ്ങളിലാണ് നിയന്ത്രണം ഏർപ്പെടുത്തുക.ഇത് സംബന്ധിച്ച് പാലക്കാട് ഡെപ്യൂട്ടി എഞ്ചിനീയർ സർക്കുലർ പുറത്തിറക്കി. വെെദ്യുതി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സമയങ്ങളിൽ 100– 150 മെഗാവാട്ട് വരെ കുറയ്ക്കുന്നതിനു വ്യാപാരി വ്യവസായികളോടും വ്യവസായ സ്ഥാപനങ്ങളോടും രാത്രിയിൽ സ്വയം നിയന്ത്രണം ഏർപ്പെടുത്തണമെന്നും കെഎസ്ഇബി അഭ്യർത്ഥിച്ചിരുന്നു.
അബുദബി :ഷെമീലിനെ മരിച്ച നിലയിൽ അബുദബിയിൽ കണ്ടെത്തി. കഴിഞ്ഞ ഒരു മാസമായി ഇയാളെ കാണാനില്ലായിരുന്നു.അബുദാബിയിൽ അക്കൗണ്ടന്റായി ജോലി ചെയ്യുകയായിരുന്നു ഷെമീൽ. മാർച്ച് 31 മുതലാണ് ഷെമീലിനെ കാണാതായത്. തുടർന്ന് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിരുന്നു. പൊലീസ് അന്വേഷണത്തിലാണ് മുസഫയിലെ താമസസ്ഥലത്തിന് സമീപത്ത് നിന്ന് മൃതദേഹം കണ്ടെത്തിയത് തൃശൂർ ഒരുമനയൂർ കാളത്തുവീട്ടിൽ സലീം – സഫീനത്ത് ദമ്പതികളുടെ മകൻ ഷെമീലിനെയാണ്(28) മരിച്ച നിലയിൽ കണ്ടെത്തിയത്.
കാനഡ : ഖലിസ്ഥാനി ഭീകരന് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലയാളികള്‍ പിടിയിലായെന്ന് കാനഡ. കഴിഞ്ഞ വര്‍ഷം ജൂണ്‍ 18നാണ് ഹര്‍ദീപ് സിങ് നിജ്ജര്‍ കാനഡയില്‍ കൊല്ലപ്പെട്ടത്. കൊലയാളി സംഘത്തിലുള്ളവര്‍ തങ്ങളുടെ പിടിയിലായെന്നാണ് കനേഡിയന്‍ പൊലീസിന്റെ അവകാശവാദം. മൂന്ന് പ്രതികള്‍ തങ്ങളുടെ നിരീക്ഷണത്തിലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇന്ത്യന്‍ ഇന്റലിജന്‍സിന്റെ നിര്‍ദേശപ്രകാരമാകാം നിജ്ജറിനെ കൊലപ്പെടുത്തിയതെന്നും കാനഡ ആവര്‍ത്തിച്ചു. എന്നാല്‍ ആരോപണം ഇന്ത്യ തള്ളിയിരുന്നു. കാനഡയുടെ പക്കല്‍ വിവരങ്ങള്‍ അല്ലാതെ അടിസ്ഥാനപരമായ ഒരു തെളിവും ഇല്ലെന്ന് ഇന്ത്യ പറഞ്ഞിരുന്നു.
കൊച്ചി : മലയാളത്തിന്റെ പ്രിയപ്പെട്ട നടന് ജയറാമിന്റെ മകളും മോഡലുമായ മാളവികയുടെ വിവാഹം ഗുരുവായൂരില്‍ വച്ച് നടന്നു. പാലക്കാട് സ്വദേശിയായ നവനീതാണ് ജയറാമിന്റെ മകള്‍ മാളവികയുടെ വരൻ. വിദേശത്ത് ജനിച്ച് വളര്‍ന്ന് ലക്ഷങ്ങള്‍ ശമ്പളം വാങ്ങുന്നയാളാണ് നവനീത് എന്നാണ് ജയറാം പറയുന്നതിലൂടെ ചക്കിയുടെ വരനെപ്പറ്റി സോഷ്യല്‍ മീഡിയ പറയുന്നത്. സിഎ കഴിഞ്ഞതാണ്. ഇപ്പോൾ ചാർട്ടേഡ് അക്കൗണ്ടന്റാണ്. ഇപ്പോള്‍ ഒരു എയര്‍ലെന്‍സിന്റെ സൈബർ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡായും വർക്ക് ചെയ്യുകയാണ്. തനിക്കിപ്പോള്‍ രണ്ട് ആണ്മക്കളാണ്. നവനീതും മകനാണ്. കിച്ചുവെന്നാണ് നവനീതിനെ വിളിക്കുന്നത്” – എന്നാണ് ചാനല്‍ ഷോയില്‍ ജയറാം പറഞ്ഞത്.
കോഴിക്കോട്: റായ്ബറേലിയിൽ സ്ഥാനാർത്ഥിയായതോടെ ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ഭീരുവാണ് താനെന്ന് രാഹുൽ ഗാന്ധി തെളിയിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. എന്നാൽ കഴിഞ്ഞ തവണ യുപിയിൽ വിജയിച്ച ഏക സീറ്റായ റായ്ബറേലിയിൽ മത്സരിക്കുന്നതോടെ അദ്ദേഹം ആരാണെന്ന് എല്ലാവർക്കും ബോധ്യമായി. രാഹുൽഗാന്ധി വയനാട്ടുകാരെയും കേരളത്തെയും വഞ്ചിക്കുകയാണെന്ന ബിജെപി ആരോപണം ശരിയായിയിരിക്കുകയാണെന്നും അദ്ദേഹം കോഴിക്കോട് പറഞ്ഞു. വയനാട് എന്റെ കുടുംബമാണെന്ന് പറഞ്ഞ രാഹുൽ ഗാന്ധി ഇപ്പോൾ കുടുംബത്തെ ചതിച്ചിരിക്കുകയാണ്. കേരളത്തിലെ തിരഞ്ഞെടുപ്പിന് മുമ്പ് രണ്ടാം മണ്ഡലത്തിൽ മത്സരിക്കുന്നുണ്ടോയെന്ന കാര്യം വ്യക്തമാക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടതാണ്.