- നഴ്സിംഗ് രംഗത്തെ സമർപ്പണത്തിനും സമൂഹ സേവനത്തിനും ആദരവുമായി വേൾഡ് മലയാളി കൗൺസിൽ
- ഒഐസിസി കോഴിക്കോട് ഫെസ്റ്റ്: കിംഗ് ഹമദ് ഹോസ്പിറ്റലിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
- മാറുന്ന കേരളം; മാറാത്ത കുടിയേറ്റ പ്രവാസ മനോഭാവങ്ങൾ
- ബഹ്റൈനിൽ കഴിഞ്ഞ വർഷം രജിസ്റ്റർ ചെയ്തത് 1,400ലധികം കാൻസർ കേസുകൾ
- `ലവ് യു ടൂ മൂൺ ആൻഡ് ബാക്ക്’; അതിജീവിതയ്ക്ക് ഐക്യദാർഢ്യവുമായി മുഖ്യമന്ത്രി പിണറായി വിജയൻ
- സബര്‍മതി നദിക്കരയില്‍ മോദിക്കൊപ്പം പട്ടം പറത്തി ജര്‍മന്‍ ചാന്‍സലര്‍; വിഡിയോ വൈറല്‍
- 2026 ‘മഹാനായ ഈസയുടെ വർഷ’മായി ഹമദ് രാജാവ് പ്രഖ്യാപിച്ചു
- മനാമ ക്ലബ് യൂത്ത് ബാസ്ക്കറ്റ്ബോൾ ടീമുകളുടെ ഔദ്യോഗിക സ്പോൺസറായി ‘ചിക്കെക്സ്’ (Chikex)
Author: News Desk
കോഴിക്കോട്: സി.പി.എം. കോഴിക്കോട് ജില്ലാ സമ്മേളനത്തിന് വടകരയില്‍ തുടക്കം. മുഖ്യമന്ത്രി പിണറായി വിജയന്റെ മുഴുവന്‍ സമയ സാന്നിധ്യത്തിലാണ് സമ്മേളനം നടക്കുക. സമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെ വൈദ്യുതി മുടങ്ങിപ്പോയതോടെ മുഖ്യമന്ത്രി പ്രസംഗം നിര്‍ത്തി ഇരിപ്പിടത്തിലേക്ക് മടങ്ങി. മുഴുവന്‍ സമയവും മുഖ്യമന്ത്രി പങ്കെടുക്കുന്ന നാലാമത്തെ ജില്ലാ സമ്മേളനമാണ് കോഴിക്കോട്ടേത്. സമാപന റാലിയില്‍ ഉള്‍പ്പെടെ മുഖ്യമന്ത്രി പങ്കെടുക്കും. എറണാകുളം, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളിലാണ് ഇതിന് മുമ്പ് മുഖ്യമന്ത്രി മുഴുവന്‍ സമയവും പങ്കെടുത്തത്. പുതിയ ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പ്, കെ.കെ ശൈലജയുടേതുള്‍പ്പെടെ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വി, പ്രമോദ് കോട്ടൂളി ഉള്‍പ്പെട്ട പി.എസ്.സി കോഴ വിവാദം, മന്ത്രി പി.എ. മുഹമ്മദ് റിയാസ് പാര്‍ട്ടിയില്‍ പുതിയ ശക്തികേന്ദ്രമായി ഉയരുന്നതില്‍ ഒരു വിഭാഗത്തിനുള്ള എതിര്‍പ്പ് തുടങ്ങി വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകുന്ന സമ്മേളനത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നത് മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലായിരിക്കും. ചര്‍ച്ചകള്‍ക്കുള്ള മറുപടിയും മുഖ്യമന്ത്രി തന്നെ നല്‍കും. നിലവിലെ ജില്ലാ സെക്രട്ടറി പി. മോഹനന്‍ മൂന്ന് ടേം പൂര്‍ത്തിയാക്കിയ സാഹചര്യത്തില്‍ ഈ സമ്മേളനത്തില്‍ സ്ഥാനമൊഴിയും.…
മാനന്തവാടി: വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പച്ചക്കറി കടയിൽ കഞ്ചാവ് വെച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കര്‍ണാടക എച്ച്ഡി കോട്ട കെ.ആര്‍ പുര സ്വദേശിയുമായ സദാശിവ (25) ആണ് അറസ്റ്റിലായത്. കേസിൽ കടയുടമ നൗഫലിന്റെ പിതാവും മുഖ്യപ്രതിയുമായ അബൂബക്കറിനെ ഇക്കഴിഞ്ഞ ഡിസംബര്‍ 19ന് എക്‌സൈസ് പിടികൂടിയിരുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരിലാണ് മകന്റെ പച്ചക്കറിക്കടയില്‍ അച്ഛൻ അബൂബക്കറും കൂട്ടാളി സദാശിവയും ചേർന്ന് കഞ്ചാവ് വെച്ചത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബർ ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി മൈസൂര്‍ റോഡിലുള്ള പിഎ ബനാന എന്ന സ്ഥാപനത്തിലാണ് പ്രതികള്‍ ഗൂഢാലോചന നടത്തി 2.095 കിലോഗ്രാം കഞ്ചാവ് ഒളിപ്പിച്ചു വെച്ചത്.
സിനിമാ താരങ്ങള്‍ക്ക് വയസ്സായിക്കഴിഞ്ഞാല്‍ ഒരുമിച്ച് താമസിക്കാന്‍ ഗ്രാമമുണ്ടാക്കാന്‍ ‘അമ്മ’ ശ്രമങ്ങള്‍ തുടങ്ങിയതായി നടന്‍ ബാബുരാജ്. നമ്മുടേതായ ഗ്രാമം എന്ന ആശയം മോഹന്‍ലാലിന്റേതാണെന്നും അതിനുള്ള ധൈര്യം നമുക്കുണ്ടെന്നും ബാബുരാജ് പറഞ്ഞു. അമ്മ നടപ്പാക്കുന്ന സഞ്ജീവനി ജീവന്‍രക്ഷാപദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഘടനയിലെ 82 അംഗങ്ങള്‍ക്ക് സ്ഥിരമായി ജീവന്‍രക്ഷാ- ജീവിതശൈലീ രോഗങ്ങള്‍ക്കുള്ള മരുന്ന് വിതരണം ചെയ്യുന്ന പദ്ധതിയാണ് സഞ്ജീവനി. ‘നമുക്ക് നമ്മുടേതായ ഗ്രാമമെന്ന ആശയം ലാലേട്ടന്റേതാണ്. നമുക്കെല്ലാം വയസ്സായിക്കഴിഞ്ഞാല്‍ ഒരുമിച്ച് ജീവിക്കാന്‍ പറ്റിയ ഗ്രാമം ഉണ്ടാക്കണം. അതിനുള്ള പ്രയത്നം തുടങ്ങിക്കഴിഞ്ഞു.’ വേദിയിലിരിക്കുന്ന മമ്മൂട്ടിയേയും മോഹന്‍ലാലിനേയും കേന്ദ്രമന്ത്രികൂടിയായ സുരേഷ് ഗോപിയേയും ചൂണ്ടിക്കാണിച്ച് ഈ മൂന്ന് തൂണുകളുണ്ടെങ്കില്‍ നമ്മള്‍ ഗ്രാമമല്ല, ഒരുപ്രദേശം മുഴുവന്‍ വാങ്ങുമെന്നും ബാബുരാജ് പറഞ്ഞു. ‘ഗ്രാമത്തിന്റെ കാര്യം വളരെക്കാലം മുമ്പേ സംസാരിക്കുന്നതാണെന്നും സര്‍ക്കാരുമായി സംസാരിച്ച് എവിടെയെങ്കിലും കുറച്ചുപേര്‍ക്ക് താമസിക്കാനുള്ള സൗകര്യം ഒരുക്കണം. പണ്ട് തമിഴ്നാട് സര്‍ക്കാരൊക്കെ കൊടുത്തിട്ടുണ്ട്. പക്ഷേ അവിടെയൊന്നും ശരിയായി നടപ്പാക്കിയിട്ടില്ല’ മോഹന്‍ലാല്‍ പറഞ്ഞു. ഞായറാഴ്ച നടന്ന പരിപാടിയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും സുരേഷ്…
പാലക്കാട്: നെന്മാറ ഇരട്ടക്കൊലപാതകം ആസൂത്രിതമെന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവി അജിത് കുമാര്‍. കൊലയ്ക്ക് ഉപയോഗിച്ച ആയുധം നേരത്തെ തന്നെ വാങ്ങിയിരുന്നു. ഇതു തന്നെ കുറ്റകൃത്യം ആസൂത്രണം ചെയ്തതാണെന്ന് സൂചിപ്പിക്കുന്നു. ഇന്നലെ രാത്രി പത്തരയോടെ വീടിന് സമീപത്ത് വയലില്‍ നിന്നാണ് ചെന്താമരയെ പൊലീസ് പിടികൂടുന്നത്. ഭക്ഷണം കിട്ടാതിരുന്നതാണ് പ്രതി വെളിയില്‍ വരാന്‍ കാരണമായതെന്നും എസ്പി അജിത് കുമാര്‍ പറഞ്ഞു. ചെന്താമരയ്ക്ക് സുധാകരനോടും കുടുംബത്തോടുമുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് കാരണം. അന്ധവിശ്വാസിയാണ് ഇയാള്‍. തന്റെ ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം സുധാകരന്റെ കുടുംബമാണെന്ന വിശ്വാസമായിരുന്നു ഇയാള്‍ക്ക്. ഒരാളോട് മാത്രമല്ല, ആ കുടുംബത്തിലെ എല്ലാവരോടും ഇയാള്‍ക്ക് വൈരാഗ്യമുണ്ട്. ഇതേത്തുടര്‍ന്നാണ് 2019 ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തുന്നത്. പിന്നീട് ജാമ്യത്തിലിറങ്ങിയ ശേഷം സുധാകരനെയും അമ്മ ലക്ഷ്മിയെയും കൊലപ്പെടുത്തി. മന്ത്രവാദിയെ കണ്ടിട്ടില്ലെന്നാണ് ഇയാൾ പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇത് പൊലീസ് വിശ്വസിച്ചിട്ടില്ലെന്നും എസ്പി അജിത് കുമാർ പറഞ്ഞു. പ്രതി മികച്ച പ്ലാനിങ് ഉള്ള വ്യക്തിയാണ്. ചെന്താമരയുടെ സ്വഭാവം…
ഡെറാഡൂണ്‍: 38ാമത് ദേശീയ ഗെയിംസിന് ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ തുടക്കം. ഡെറാഡൂണിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗെയിംസ് ഉദ്ഘാടനം ചെയ്തു. 2036 ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ സജീവ ശ്രമം നടത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു. ഒളിംപിക്‌സിന് ആതിഥേയത്വം വഹിക്കുന്നത് ഇന്ത്യന്‍ കായിക മേഖലയെ ഉയരങ്ങളിലെത്തിക്കുമെന്നും മോദി പറഞ്ഞു. ‘ഒളിംപിക്‌സ് എവിടെ നടന്നാലും എല്ലാ മേഖലകള്‍ക്കും നേട്ടമുണ്ടാകും. അത് കായികതാരങ്ങള്‍ക്ക് മികച്ച സൗകര്യങ്ങള്‍ സൃഷ്ടിക്കുകയും മുഴുവന്‍ രാജ്യത്തിനും ഉത്തേജനം നല്‍കുകയും ചെയ്യും’ മോദി പറഞ്ഞു. 2036 ഒളിംപിക്‌സ് നേടിയെടുക്കുന്നത് കായിക മേഖലയിലെ വളര്‍ച്ചയെ മാത്രമല്ല, അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്നും അത്‌ലറ്റുകള്‍ക്കും രാജ്യത്തിനും മൊത്തത്തില്‍ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ ഗെയിംസ് ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി ഗെയിംസിനെ ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരതത്തിന്റെ മനോഹരമായ ചിത്രം’ എന്ന് വിശേഷിപ്പിച്ചു. കായികരംഗം രാജ്യത്തിന്റെ വികസനത്തിന് നിര്‍ണായകമാണെന്നും അദ്ദേഹം പറഞ്ഞു. ഗെയിംസില്‍ 28 സംസ്ഥാനങ്ങള്‍, 8 കേന്ദ്ര ഭരണ പ്രദേശങ്ങള്‍,…
50 ജിമ്മുകളില്‍ നിന്നും ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുത്തു തിരുവനന്തപുരം: ജിമ്മുകളിലെ അനധികൃത മരുന്നുകള്‍ കണ്ടെത്തുന്നതിനും അവയുടെ ദുരുപയോഗം തടയുന്നതിനുമായി സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് സംസ്ഥാന വ്യാപകമായി പ്രത്യേക പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്തെ 50 ജിമ്മുകളില്‍ പരിശോധന നടത്തുകയും ഏകദേശം ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ പിടിച്ചെടുക്കുകയും ചെയ്തു. ശരീര സൗന്ദര്യ മത്സരങ്ങളുടെ ഭാഗമായി ഡിസംബര്‍ മാസത്തില്‍ ജിമ്മുകള്‍ കേന്ദ്രീകരിച്ച് ഉത്തേജക മരുന്നുകള്‍ അനധികൃതമായി ഉപഭോക്താക്കള്‍ക്ക് നല്‍കി വരുന്നതായി രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് ഇത്തരത്തില്‍ ഒരു പരിശോധന നടത്തിയത്. ഈ ജിമ്മുകള്‍ക്കെതിരെ കേസെടുത്ത് കര്‍ശന നിയമ നടപടികള്‍ സ്വീകരിച്ച് വരുന്നതായും മന്ത്രി വ്യക്തമാക്കി. ജിമ്മുകളില്‍ നിന്നും പിടിച്ചെടുത്ത മരുന്നുകളില്‍ പല രോഗങ്ങള്‍ക്ക് ഉപയോഗിക്കുന്ന മരുന്നുകളും ഉള്‍പ്പെടും. തൃശൂരിലെ ഒരു ജിം ട്രെയിനറുടെ വീട്ടില്‍ നിന്ന് വന്‍തോതിലുള്ള മരുന്ന് ശേഖരം വകുപ്പിലെ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. പിടിച്ചെടുത്ത മരുന്നുകള്‍…
തൃശൂര്‍: കാലിക്കറ്റ് സര്‍വകലാശാലയുടെ ഡി സോണ്‍ കലോത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ കെഎസ്‌യു തൃശൂർ ജില്ലാ പ്രസിഡൻ്റ് ഗോകുൽ ഗുരുവായൂർ അടക്കമുള്ള കണ്ടാലറിയാവുന്ന 14 പ്രതികൾക്കെതിരെ വധശ്രമത്തിന് കേസെടുത്തു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ എസ്എഫ്ഐ കേരള വർമ്മ കോളജ് യൂണിറ്റ് സെക്രട്ടറി ആശിഷിൻ്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്. അതേസമയം കെഎസ്‌യു ജില്ലാ പ്രസിഡന്റ് ഗോകുൽ ഉൾപ്പെടെയുള്ളവരെ ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ വഴി തടഞ്ഞ സംഭവത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കൊരട്ടി പൊലീസ് കേസെടുത്തു. ഭാരതീയ ന്യായ സംഹിതയിലെ 126 (2), 118 (1), 324 (4), 3 (5) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ആംബുലൻസ് ഡ്രൈവർ വൈഭവവിന്റെ പരാതിയിലാണ് കേസെടുത്തത്. സംഘർഷത്തിന് പിന്നാലെ കൂടുതൽ തൃശ്ശൂർ കേരളവർമ്മ കോളജിൽ കെഎസ്‌യുവിന്റെ കൊടി തോരണങ്ങൾ എസ്എഫ്ഐ കൂട്ടിയിട്ട് കത്തിച്ചു. കെഎസ്‌യുവിനെതിരെ പ്രകോപന പ്രസംഗം നടത്തിയതിനുശേഷമാണ് കൊടി തോരണങ്ങൾ കത്തിച്ചത്. കേരളവർമ്മയിൽ ഇനി കെഎസ്‌യു ഇല്ലെന്നും പ്രകോപന പ്രസംഗത്തിൽ എസ്എഫ്ഐ പറഞ്ഞു. കാലിക്കറ്റ് യൂണി.…
കൊച്ചി: കേരളം മുഴുവൻ പരിസ്ഥിതി ലോല പ്രദേശമായി കണക്കാക്കാൻ കഴിയുമെന്ന് എഴുത്തുകാരനും പരിസ്ഥിതി നിരീക്ഷകനും യുഎൻ പ്രതിനിധിയുമായ മുരളി തുമ്മാരുകുടി. ജെയിൻ സർവ്വകലാശാലയിൽ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചർ 2025ൽ ‘നമുക്ക് പ്രകൃതിയെക്കുറിച്ച് സംസാരിക്കാം’ എന്ന വിഷയത്തിൽ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. “കേരളം മുഴുവൻ പരിസ്ഥിതി ലോല പ്രദേശമാണ്, നാം അതിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം. പശ്ചിമഘട്ടം ദുർബലമായ ഒരു ആവാസവ്യവസ്ഥയാണ്. അത് നിലനിറുത്തിയില്ലെങ്കിൽ നമ്മൾ വലിയ പ്രതിസന്ധിയിലാകും. എന്നിരുന്നാലും, കേരളം മുഴുവൻ പരിസ്ഥിതി ലോലമാണ് എന്ന വസ്തുത നാം തള്ളിക്കളയേണ്ടതില്ല. നമ്മുടെ മധ്യപ്രദേശങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും നാം ഒരുപോലെ ശ്രദ്ധകേന്ദ്രീകരിക്കണം.” മുരളി തുമ്മാരുകുടി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ പാരിസ്ഥിതിക പ്രത്യാഘാതങ്ങളെക്കുറിച്ച് ബോധവാന്മാരാണ്, എന്നാൽ ഭൂമി നഷ്ടപ്പെടുമോയെന്ന പേടി ജനങ്ങൾക്കുണ്ട്. ഇത് പരിസ്ഥിതി സംരക്ഷണത്തിൽ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കുകയാണ്, തുമ്മാരുകുടി വ്യക്തമാക്കി. “ഭൂതകാലത്തിൽ എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞാൽ മാത്രമേ ഭാവിയിൽ എന്താണ് സംഭവിക്കാൻ പോകുന്നതെന്ന് നമുക്ക് മനസ്സിലാകൂ.” ജിയോളജിക്കൽ…
കൊച്ചി: അതിജീവനത്തിന് സുസ്ഥിര വികസനം ആവശ്യമാണെന്ന് ലോക്‌നാഥ് ബെഹ്‌റ.ജെയിന്‍ യൂണിവേഴ്‌സിറ്റി ആതിഥേയത്വം വഹിക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചറില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു.വാട്ടര്‍ മെട്രോ കേരളത്തില്‍ വിജയിച്ചതോടെ ഗുജറാത്ത് അടക്കമുള്ള 18 സംസ്ഥാനങ്ങളില്‍ ഈ മോഡല്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടതായും അദ്ദേഹം പറഞ്ഞു.’കേരളത്തിലെ മെട്രോ-വാട്ടര്‍ മെട്രോ ഗതാഗത സംവിധാനം സുസ്ഥിര ഗതാഗത സംവിധാനത്തിന് ഉദാഹരണമാണ്. കൊച്ചിയിലേക്ക് കൂടുതല്‍ സുസ്ഥിര സൗകര്യങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. വാട്ടര്‍ മെട്രോയുമായി ബന്ധപ്പെട്ട എല്ലാ വികസനവും സുസ്ഥിരമാണ്. ക്ഷേമവും സുരക്ഷയും ആടിസ്ഥാനമാക്കിയുള്ള സുസ്ഥിര വികസനമാണ് നാം ലക്ഷ്യം വെയ്‌ക്കേണ്ടത്.’ ബെഹ്‌റ പറഞ്ഞു.പരിസ്ഥിതി നാശം നടക്കുന്നത് ആഗോളതലത്തിലാണെങ്കിലും പ്രാദേശികമായി പ്രത്യാഘാതം ഉണ്ടാകുമെന്ന് ഇന്ത്യയുടെ ജോണ്‍ ഭൗമ ശാസ്ത്ര മന്ത്രാലയത്തിലെ ശാസ്ത്രജ്ഞയായ ഡോ ശിഖ എലിസബത്ത് പറഞ്ഞു. ഉഷ്ണ തരംഗം, വരള്‍ച്ച, വെള്ളപ്പൊക്കം തുടങ്ങി നിരവധി പാരിസ്ഥിതിക പ്രത്യാഘാതങ്ങളാണ് ഇന്ന് ലോകം അനുഭവിക്കുന്നത്. ഓരോ മഴക്കാലത്തും നാം പേടിയോടെയാണ് കഴിയുന്നത്. എന്നാല്‍ പത്ത് വര്‍ഷങ്ങള്‍ക്കു മുന്‍പ് അങ്ങനെയായിരുന്നില്ലെന്നും അവര്‍ പറഞ്ഞു.ചില കമ്പനികള്‍ കാര്‍ബണ്‍…
പാവപ്പെട്ടവന്റെ അന്നം മുടക്കിയ ജനദ്രോഹ സര്‍ക്കാരാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ കേരളം ഭരിക്കുന്നതെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു പറഞ്ഞു. പിണറായി സര്‍ക്കാര്‍ കാട്ടിയ അലംഭാവവും കെടുകാര്യസ്ഥതയും കാരണം അവശ്യ സാധനങ്ങള്‍ റേഷന്‍കടകള്‍ വഴി കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസമെത്തിക്കാന്‍ ഉടനടി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും അരിയെവിടെ സര്‍ക്കാരെ എന്ന മുദ്രാവാക്യം ഉയര്‍ത്തിയും കെപിസിസിസി ആഹ്വാന പ്രകാരം സംഘടിപ്പിച്ച റേഷന്‍ കടകള്‍ക്ക് മുന്നിലെ പ്രതിഷേധ ധര്‍ണ്ണയുടെ ജില്ലാതല ഉദ്ഘാടനം പൂന്തുറയില്‍ നിര്‍വഹിച്ച് പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. റേഷന്‍ കടകളെല്ലാം കാലിയാണ്. വിതരണ കരാറുകാരുടെ പണിമുടക്ക് അവസാനിപ്പിക്കുന്നതില്‍ സര്‍ക്കാര്‍ കാട്ടിയ അലംഭാവമാണ് പ്രതിസന്ധി രൂക്ഷമാക്കിയത്.മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും ധൂര്‍ത്തിനും ആഢംബരത്തിനും കാശുണ്ട്. രാഷ്ട്രീയ കൊലപാതക കേസിലെ പ്രതികളെ രക്ഷിക്കാനും സംരക്ഷണം നല്‍കാനും ഖജനാവില്‍ നിന്ന് കാശുകൊടുക്കുന്നു. എന്നാല്‍ റേഷന്‍ കടകളിലേക്ക് അവശ്യ സാധനങ്ങളെത്തിക്കുന്നതിനും ആശുപത്രികളില്‍ മരുന്നെത്തിക്കുന്നതിനും സര്‍ക്കാരിന്റെ കയ്യില്‍ കാശില്ല. എല്‍ഡിഎഫ് സര്‍ക്കാരിന്റെ സാമ്പത്തിക കെടുകാര്യസ്ഥതയാണ് ഇപ്പോഴത്തെ സംസ്ഥാനത്തിന്റെ ധനപ്രതിസന്ധിക്ക്…
