- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- കൊല്ലം പ്രവാസി അസോസിയേഷൻ ഫാദേർസ് ഡേ അനുബന്ധിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- ആർഎസ്എസുമായി സിപിഎമ്മിന് ഇന്നലെയും കൂട്ട്കെട്ട് ഇല്ല, ഇന്നുമില്ല, നാളെയും ഇല്ല; എംവി ഗോവിന്ദന്
Author: News Desk
മാനന്തവാടി: വയനാട് പഞ്ചാരക്കൊല്ലിയില്‍ സ്ത്രീയെ കൊലപ്പെടുത്തിയ കടുവയെ വെടിവെക്കാന്‍ സംഘത്തെ നിയോഗിച്ചതായി എ.ഡി.എം കെ. ദേവകി. കടുവ കൂട്ടിലാണ് അകപ്പെടുന്നതെങ്കില്‍ കാഴ്ചബംഗ്ലാവിലേക്ക് മാറ്റും. ഓപ്പറേഷന്റെ ഭാഗമായി ഡോ. അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചു. വെടിവെക്കാനുള്ള ഉത്തരവ് ഇവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും എ.ഡി.എം പറഞ്ഞു. വനത്തില്‍ 20 മീറ്റര്‍ പരിധിയില്‍ കാട് വെട്ടുന്നതിനുള്ള സമ്മതം പോലീസിനെ അറിയിച്ചിട്ടുണ്ട്. പ്രദേശത്ത് പോലീസും ഫോറസ്റ്റും സംയുക്തമയി പട്രോളിങ് നടത്തും. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ആറ് വാഹനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാധയുടെ കുടുംബത്തിന് നല്കാന് ബാക്കിയുള്ള തുക വിതരണം ചെയ്യുമെന്നും കൊല്ലപ്പെട്ട വ്യക്തിയുടെ ഒരു കുടുംബാംഗത്തിന് താല്‍ക്കാലികമായി ഫെബ്രുവരി ഒന്ന് മുതല്‍ തന്നെ ജോലി കൊടുക്കും. സ്ഥിര നിയമനം സര്‍ക്കാര്‍ ഉത്തരവിനനുസരിച്ച് നടപ്പിലാക്കുമെന്നും എ.ഡി.എം വ്യക്തമാക്കി. ഇതുവരെയുള്ള സംഭവങ്ങള്‍ക്ക് പോലീസ് കേസുകള്‍ എടുക്കില്ല. ആര്.ആര്.ടി അംഗങ്ങളുള്ള എണ്‍പത് പേര് സ്ഥലത്ത് കേന്ദ്രീകരിക്കുന്നുണ്ട്. പ്രിയദര്‍ശിനി എസ്റ്റേറ്റിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ അടിയന്തരമായി മീറ്റിങ് കൂടുമെന്നും എ.ഡി.എം വ്യക്തമാക്കി. സര്‍വകക്ഷി…
പാലക്കാട്: കാട്ടാനയുടെ ആക്രമണത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. പാലക്കാട് അട്ടപ്പാടി സ്വദേശി സുന്ദരിയുടെ മകന് സതീശനാ (22) ണ് പരിക്കേറ്റത്. തമിഴ്നാട് അതിര്‍ത്തിയോട് ചേര്‍ന്ന തോണ്ടൈ പ്രദേശത്ത് വ്യാഴാഴ്ചയായിരുന്നു സംഭവം. ഗുരുതര പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണ വീട്ടില്‍ പോയി സ്കൂട്ടറില്‍ മടങ്ങിവരുകയായിരുന്നു സതീശ്. ഇതിനിടെയാണ് കാട്ടാന ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി എട്ടോടെയാണ് സംഭവം. യുവാവിന്റെ സ്കൂട്ടര്‍ കാട്ടാന മറിച്ചിട്ടു. തുടര്‍ന്ന് യുവാവിന്റെ വയറില്‍ കുത്തി കൊമ്പില്‍ കോര്‍ത്ത് ദൂരേക്ക് എറിയുകയായിരുന്നു. യുവാവിന്റെ സ്കൂട്ടറും കൊമ്പില്‍ കോര്‍ത്തെറിഞ്ഞു. യുവാവ് ഇപ്പോഴും ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. വയനാട്ടില്‍ കടുവ ആക്രമണത്തില്‍ പ്രതിഷേധം ശക്തമായിരിക്കെയാണ് പാലക്കാടും വന്യജീവി ആക്രമണം ഉണ്ടായെന്ന വാര്‍ത്ത പുറത്തുവരുന്നത്. ഇന്ന് പുലര്‍ച്ചെ പാലക്കാട് വാളയാറില്‍ കാട്ടാനയാക്രമണത്തില്‍ യുവ കര്‍ഷകനും പരിക്കേറ്റിരുന്നു. വാളയാര്‍ വാദ്യാര്‍ചള്ളം സ്വദേശി വിജയനാണ് പരിക്കേറ്റത്. കൃഷി സ്ഥലത്തിറങ്ങിയ കാട്ടാനയെ തുരത്തുന്നതിനിടെ ആനകളിലൊന്ന് തുമ്പിക്കൈകൊണ്ട് തട്ടുകയായിരുന്നു. കാലിനും ഇടുപ്പിനും പരിക്കേറ്റ വിജയനെ തൃശൂരിലെ…
ചെന്നൈ: അഞ്ച് മത്സരങ്ങളുള്ള ടി20യിലെ രണ്ടാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ഇംഗ്ലണ്ടിനെ ബാറ്റിങിന് അയച്ചു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇംഗ്ലണ്ടിനെതിരെ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്നത്തെ മത്സരത്തിലും മുഹമ്മദ് ഷമി ടീമില്‍ ഇടംപിടിച്ചില്ല. പരിക്കേറ്റ നിതീഷ് കുമാറും റിങ്കു സിങ്ങിനും പകരം വാഷിങ് ടണ്‍ സുന്ദറും ധ്രുവ് ജുറലും ടീമില്‍ ഇടംപിടിച്ചു. പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യയ്ക്കായിരുന്നു വിജയം. 79 റണ്‍സ് എടുത്ത അഭിഷേക് ശര്‍മയായിരുന്നു വിജയശില്‍പ്പി. ഇന്നത്തെ മത്സരത്തിലും തകര്‍ത്തടിക്കുന്ന അഭിഷേക് ശര്‍മയെ കാണാനാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഇന്ത്യ (പ്ലേയിംഗ് ഇലവന്): സഞ്ജു സാംസണ്, അഭിഷേക് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ്മ, ഹാര്‍ദിക് പാണ്ഡ്യ, വാഷിംഗ്ടണ്‍ സുന്ദര്‍, ധ്രുവ് ജുറല്‍, അക്ഷര്‍ പട്ടേല്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി.
കോഴിക്കോട്: ഫറോക്കില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സഹപാഠിയെ കുത്തിപ്പരിക്കേല്പിച്ചു. കഴുത്തിന് കുത്തേറ്റ വിദ്യാര്‍ഥിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണ്ണൂര്‍ പദ്മരാജ സ്കൂളിന് സമീപത്താണ് ആക്രമണം നടന്നത്. അതേ സ്കൂളിലുള്ള മറ്റൊരു വിദ്യാര്‍ഥിയാണ് ആക്രമണം നടത്തിയത്. വിദ്യാര്‍ഥികള്‍ തമ്മില്‍ വസ്ത്രധാരണവുമായി ബന്ധപ്പെട്ട് തര്‍ക്കങ്ങള്‍ നേരത്തെയുണ്ടായിരുന്നു. ഇതു പറഞ്ഞ് തീര്‍ക്കാനാണ് വിദ്യാര്‍ഥികളെത്തിയത്. ഇതിനിടെയാണ് ആക്രമണമുണ്ടായത്.ആക്രമണവുമായി ബന്ധപ്പെട്ട് കുത്തിയ വിദ്യാര്‍ഥിയേയും പിതാവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്ക്കാം; മുഖ്യമന്ത്രിയുടെ റിപ്പബ്ലിക് ദിനാശംസ
തിരുവനന്തപുരം: റിപ്പബ്ലിക് ദിനാശംസകള്‍ നേര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തിന്റെ ആത്മാവ് തുടിക്കുന്ന ഭരണഘടന നിലവില്‍ വന്നിട്ട് 75 വര്‍ഷം തികയുകയാണ്. ഇന്ത്യയെന്ന ആശയം മൂര്‍ത്തമാകുന്നത് ഭരണഘടനയുടെ പൂര്‍ത്തീകരണത്തോടെയാണെന്നും മുഖ്യമന്ത്രി റിപ്പബ്ലിക് ദിന സന്ദേശത്തില്‍ പറഞ്ഞു നിരവധി സംസ്കാരങ്ങളും ഉപദേശീയതകളും കോര്‍ത്തിണക്കി ഒരു ബഹുസ്വര ജനാധിപത്യ രാഷ്ട്രത്തിനു രൂപം നല്കാന് ഭരണഘടനാ നിര്‍മ്മാതാക്കള്‍ക്കു സാധിച്ചു. ഭരണഘടനയില്‍ അന്തര്‍ലീനമായ മഹത്തായ മൂല്യങ്ങളും സാമ്രാജ്യ അടിമത്വത്തിനെതിരായ ഉജ്ജ്വല പോരാട്ടത്തിന്റെ പാരമ്പര്യവും സംരക്ഷിക്കാന്‍ ഓരോ ഇന്ത്യക്കാരനുമുള്ള ഉത്തരവാദിത്തമാണ് റിപ്പബ്ലിക് ദിനം ഓര്‍മ്മിപ്പിക്കുന്നത് സമത്വവും നീതിയും മതനിരപേക്ഷതയും സാഹോദര്യവും പുലരുന്ന സമൂഹമായി ഉത്തരോത്തരം വളരാന്‍ നമുക്ക് കഴിയണം. നമ്മുടെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും എതിരെ ഉയരുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നത് ഓരോരുത്തരുടെയും കര്‍ത്തവ്യമാണ് എന്ന ബോധം നമ്മെ നയിക്കണം. നാടിന്റെ നന്മയ്ക്കും ശോഭനമായ ഭാവിക്കുമായി ഒറ്റക്കെട്ടായി നില്ക്കാം. എല്ലാവര്ക്കും മുഖ്യമന്ത്രി റിപ്പബ്ലിക് ദിനാശംസകള്‍.
ശ്രീനഗർ: രാജ്യം റിപ്പബ്ളിക് ദിനം ആചരിക്കാനിരിക്കെ ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ ഭീകരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെയാണ് സുരക്ഷാസേനയും ഭീകരരുമായി വെടിവയ്പ്പുണ്ടായത്. ഭീകരർക്കായി സൈന്യം തെരച്ചിൽ വ്യാപകമാക്കി.കത്വയിലെ ഭട്ടോഡ് മേഖലയിൽ ഭീകരർ ഉണ്ടെന്ന സംശയത്തെത്തുടർന്ന് സൈന്യം തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ 1.20ഓടെ ഭട്ടോഡ് പഞ്ചായത്തിലെ ആർമി ക്യാമ്പിലെ സൈനികർ സംശയാസ്പദമായ നീക്കങ്ങൾ തിരിച്ചറിഞ്ഞ് വെടിയുതിർക്കുകയായിരുന്നു.ഭീകരർ തിരിച്ചും വെടിവച്ചതോടെ അരമണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടെ ഭീകരർ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു. മൂന്ന് ഭീകരരാണ് വെടിയുതിർത്തതെന്നാണ് വിവരം. ഇരുവശത്തും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
ഇടുക്കി: തൊടുപുഴ പെരുമാങ്കണ്ടത്ത് കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം. പ്രദേശവാസിയായ സിബി (60) എന്നയാളാണ് മരിച്ചതെന്നാണ് നിഗമനം. റിട്ടയേർഡ് കോ ഓപ്പറേറ്റീവ് ബാങ്ക് ജീവനക്കാരനാണ്. സിബിയുടെ മക്കൾ എത്തി കാർ തിരിച്ചറിഞ്ഞു. ശാസ്ത്രീയ പരിശോധനകൾക്ക് ശേഷമേ സിബി തന്നെയാണോ മരിച്ചതെന്ന് സ്ഥിരീകരിക്കാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു. ആളൊഴിഞ്ഞ റബർ തോട്ടത്തിൽ നിർത്തിയിട്ടിരുന്ന കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. മാരുതി 800 മോഡൽ കാർ ആണ് കത്തിയത്.സിബി കടയിൽ നിന്ന് സാധനം വാങ്ങുന്നതിനായാണ് രാവിലെ വീട്ടിൽ നിന്ന് പോയതെന്ന് ബന്ധുക്കൾ പറയുന്നു. സിബി കാറോടിച്ച് വരുന്നത് നാട്ടുകാരിൽ ചിലരും കണ്ടിരുന്നു. വീട്ടിൽ നിന്ന് നാലുകിലോമീറ്റർ അപ്പുറത്താണ് സിബിയുടെ വീടെന്ന് നാട്ടുകാർ പറയുന്നു. നാട്ടുകാർ അറിയിച്ചതിനെത്തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. പൊലീസ് സ്ഥലത്ത് പരിശോധനകൾ ആരംഭിച്ചു. ഫോറൻസിക് സംഘം ഉൾപ്പെടെ ഉടൻ സ്ഥലത്തെത്തും.
കറാച്ചി: സിംഹക്കുട്ടിയെ അനധികൃതമായി കൈവശം വച്ച യൂട്യൂബറോട് മൃഗക്ഷേമവുമായി ബന്ധപ്പെട്ട 12 വീഡിയോകൾ തയ്യാറാക്കി പ്രചരിപ്പിക്കാൻ ഉത്തരവിട്ട് കോടതി. പാകിസ്ഥാനിലാണ് സംഭവം. രജബ് ഭട്ട് എന്നയാൾക്കാണ് വ്യത്യസ്ത ശിക്ഷ. കഴിഞ്ഞ മാസം വിവാഹത്തിനിടെ മറ്റൊരു യൂട്യൂബർ രജബിന് സിംഹക്കുട്ടിയെ സമ്മാനിക്കുകയായിരുന്നു. 56 ലക്ഷം സബ്സ്ക്രൈബേഴ്സാണ് രജബിനുള്ളത്. മാസം ഒന്ന് എന്ന നിരക്കിൽ അഞ്ച് മിനിറ്റ് ദൈർഘ്യമുള്ള 12 വീഡിയോകൾ നിർമ്മിക്കാനാണ് നിർദ്ദേശം.മൃഗസംരക്ഷണവുമായി ബന്ധപ്പെട്ട അറിവുകൾ അടങ്ങിയ ഉള്ളടക്കമാണ് വേണ്ടത്. ‘ഭട്ടി ” എന്ന് പേരിട്ട സിംഹക്കുട്ടിയെ അധികൃതർ ലാഹോർ സഫാരി മൃഗശാലയിലേക്ക് മാറ്റി. താൻ സിംഹക്കുട്ടിയെ സ്വീകരിക്കാൻ പാടില്ലായിരുന്നെന്നും നിയമവിരുദ്ധമായി കൈവശം വച്ചത് തെറ്റാണെന്നും രജബ് പ്രതികരിച്ചു.
ശ്രീനഗർ: രാജ്യം റിപ്പബ്ളിക് ദിനം ആചരിക്കാനിരിക്കെ ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ ഭീകരുമായി സൈന്യത്തിന്റെ ഏറ്റുമുട്ടൽ. ഇന്ന് പുലർച്ചെയാണ് സുരക്ഷാസേനയും ഭീകരരുമായി വെടിവയ്പ്പുണ്ടായത്. ഭീകരർക്കായി സൈന്യം തെരച്ചിൽ വ്യാപകമാക്കി.കത്വയിലെ ഭട്ടോഡ് മേഖലയിൽ ഭീകരർ ഉണ്ടെന്ന സംശയത്തെത്തുടർന്ന് സൈന്യം തെരച്ചിൽ നടത്തുന്നതിനിടെയാണ് ആക്രമണമുണ്ടായത്. പുലർച്ചെ 1.20ഓടെ ഭട്ടോഡ് പഞ്ചായത്തിലെ ആർമി ക്യാമ്പിലെ സൈനികർ സംശയാസ്പദമായ നീക്കങ്ങൾ തിരിച്ചറിഞ്ഞ് വെടിയുതിർക്കുകയായിരുന്നു.ഭീകരർ തിരിച്ചും വെടിവച്ചതോടെ അരമണിക്കൂറോളം ഏറ്റുമുട്ടൽ തുടർന്നു. ഇതിനിടെ ഭീകരർ രക്ഷപ്പെട്ടതായി സൈന്യം അറിയിച്ചു. മൂന്ന് ഭീകരരാണ് വെടിയുതിർത്തതെന്നാണ് വിവരം. ഇരുവശത്തും മരണം റിപ്പോർട്ട് ചെയ്തിട്ടില്ല.
വാഷിങ്ടണ്‍: അനധികൃത കുടിയേറ്റക്കാരെ യു. എസ്സില്‍നിന്ന് ഒഴിപ്പിച്ചുതുടങ്ങിയതായി വൈറ്റ് ഹൗസ്. രാജ്യത്ത് അനധികൃതമായി കുടിയേറിപ്പാര്‍ക്കുന്നവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നുള്ള വാഗ്ദാനം പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പാലിക്കുകയാണന്നും വൈറ്റ് ഹൗസ് വെള്ളിയാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. വന്‍തോതിലാണ് നാടുകടത്തല്‍ ആരംഭിച്ചിരിക്കുന്നതെന്നാണ് വൈറ്റ് ഹൗസിന്റെ അറിയിപ്പ്. “അദ്ദേഹം വാഗ്ദാനം ചെയ്തകാര്യം നടപ്പിലാക്കുന്നതിലൂടെ ശക്തമായൊരു സന്ദേശമാണ് പ്രസിഡന്റ് ട്രംപ് ലോകത്തിന് നല്‍കുന്നത്. അനധികൃതമായി യു.എസ്സില്‍ പ്രവേശിക്കുന്നവര്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരും”, വൈറ്റ് ഹൗസ് പോസ്റ്റില്‍ വ്യക്തമാക്കി. വലിയതോതിലുള്ള ഒഴിപ്പിക്കല്‍ നടപടികള്‍ ആരംഭിച്ചതായി നേരത്തെ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന് ലെവിറ്റ് പ്രഖ്യാപിച്ചിരുന്നു. ഭീകരവാദിയെന്ന് സംശയിക്കുന്ന ഒരാളുള്‍പ്പെടെ 538 അനധികൃത കുടിയേറ്റ കുറ്റവാളികള്‍, യൂട്ടായിലെ സാമൂഹികവിരുദ്ധസംഘമായ ട്രെന് ഡി അരാഗ്വയിലെ നാല് അംഗങ്ങള്‍, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികകുറ്റകൃത്യങ്ങളിലെ പ്രതികള്‍ തുടങ്ങിയവരെ അറസ്റ്റ് ചെയ്തതായും ലെവിറ്റ് അറിയിച്ചു. യു.എസ്സിന്റെ ചരിത്രത്തിലെ ‘ഏറ്റവും ബൃഹത്തായ നാടുകടത്തല്‍ ഉദ്യമം’ എന്നാണ് ലെവിറ്റ് ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. നൂറുകണക്കിനാളുകളെ സൈനികവിമാനങ്ങളില്‍ കയറ്റി അയച്ചതായും…