- വാടാനപ്പള്ളിയിലെ കിറ്റ് വിവാദത്തില്‍ കേസ്, 72,542 രൂപയുടെ സാധനങ്ങളുണ്ടായിരുന്നുവെന്ന് എഫ്ഐആര്‍
- ബോക്സ് ഓഫീസിനെ പഞ്ഞിക്കിട്ട് ഹാഷിറും ടീമും; മൂന്നാം നാള് ഒന്നാം ഭാഗം വീണു; നാല് ദിവസം കൊണ്ട് വാഴ 2 നേടിയത് എത്ര?
- തടവുകാരന്റെ മരണം: അന്വേഷണം തുടരുന്നു
- ബഹ്റൈനില്‍നിന്ന് കുറഞ്ഞ ചെലവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് നാട്ടിലേക്ക് യാത്രയൊരുക്കി കേരള സോഷ്യല്‍ ഫോറവും മലയാളി ബിസിനസ് ഫോറവും
- R&B ഫാഷൻ ആഗോളതലത്തിൽ 184 സ്റ്റോറുകളിലേക്ക്; കേരളത്തിലെ പത്താമത്തെ സ്റ്റോർ കൊച്ചിയിൽ പ്രവർത്തനം ആരംഭിച്ചു
- പി കെ കൃഷ്ണദാസിന്റെ വിവാദ പ്രസംഗം: റിപ്പോർട്ട് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ; നടപടിയെടുക്കുന്നതിൽ നിയമോപദേശവും തേടി
- ഇറാന്റെ ഇന്റലിജൻസ് മേധാവി ബ്രിഗേഡിയർ ജനറൽ മാജിദ് ഖദേമി കൊല്ലപ്പെട്ടു; ടെഹ്റാൻ ലക്ഷ്യമിട്ടുള്ള യുഎസ് – ഇസ്രയേൽ ആക്രമണത്തിനിടെ
- ‘കേരളത്തിലേത് മികച്ച സംവിധാനം’; പൊലീസ് സ്റ്റേഷനുകളിലെ സിസിടിവിയില്‍ കേരളത്തെ അഭിനന്ദിച്ച് സുപ്രീംകോടതി
Author: News Desk
4 വയസുകാരിയെ കൊലപ്പെടുത്തി ബാഗിൽ ഉപേക്ഷിച്ച സംഭവം; പ്രതികൾക്ക് 18 വർഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി
പാലക്കാട്: ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 18 വ൪ഷം കഠിനതടവും മൂന്നു ലക്ഷം പിഴയും വിധിച്ച് കോടതി. പാലക്കാട് ഒലവക്കോടിൽ 2019 ജനുവരിയിൽ നടന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളായ തിരുപ്പൂ൪ സ്വദേശി കദീജ ബീവി എന്ന സോലയ, കവിത എന്ന ഫാത്തിമ എന്നിവരെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി 15 നാണ് കേസ്സിനാസ്പദമായ സംഭവം. പാലക്കാട് ഒലവക്കോട് താണാവ് റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ 4 വയസ് പ്രായമുള്ള പെൺകുട്ടിയുടെ മൃതശരീരം ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പിന്നാലെയാണ് ഭിക്ഷാടന സംഘങ്ങളിൽപെട്ട പ്രതികളെ പിടികൂടിയത്. കേസിൽ ഒന്നാം പ്രതി സുരേഷും, രണ്ടാ പ്രതി സത്യയും നാലാം പ്രതി ഫെമിന എന്നിവരും ഒളിവിലാണ്.
മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ഗ്രൂപ്പായ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് മനാമ സെൻട്രലിലെ മനാമ ബസ് സ്റ്റോപ്പിന് സമീപമുള്ള അൽ ഹിലാൽ ബ്രാഞ്ചിന്റെ പാർക്കിംഗ് സ്ഥലത്ത് ഇഫ്താർ സംഗമം നടത്തി. രാജ്യത്തെ ഏറ്റവും വലിയ ഇഫ്താറുകളിലൊന്നായിരുന്നു ഇത്. 1,600ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു. അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, മലേഷ്യൻ അംബാസഡർ എച്ച്.ഇ. ഷാസ്റിൽ സാഹിറാൻ, റയിസ് ഹസ്സൻ സരോവർ (ബംഗ്ലാദേശ് അംബാസഡർ), സഖിബ് റൗഫ് (പാകിസ്ഥാൻ അംബാസഡർ), ആനി ജലാൻഡോ-ഓൺ ലൂയിസ് (ഫിലിപ്പീൻസ് അംബാസഡർ), ഷിഫെറാവ് ജി. ജെന (എത്യോപ്യൻ അംബാസഡർ), ഗുസ്താവോ കാമ്പെലോ (ബ്രസീൽ എംബസി അംബാസഡർ കൗൺസിലർ), മുഹമ്മദ് അനീൽ സഫർ (പാകിസ്ഥാൻ എംബസി ഉപമേധാവി), രവി കുമാർ ജെയിൻ (ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി), മധുക ഹർഷാനി സിൽവ (ശ്രീലങ്കൻ എംബസി ചാർജ് ഡി അഫയേഴ്‌സ്), മനാച്ചായ് വട്ടനവോങ്‌സാർട്ട് (തായ്…
മനാമ: ആഗോള സർവകലാശാല റാങ്കിംഗ് ഓർഗനൈസേഷനായ ക്യു.എസ്, ബഹ്‌റൈനിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ചുള്ള റിപ്പോർട്ട് പുറത്തിറക്കി.വിദ്യാഭ്യാസ മന്ത്രാലയം, ഉന്നത വിദ്യാഭ്യാസ കൗൺസിൽ (എച്ച്.ഇ.സി), അപ്ലൈഡ് സയൻസ് യൂണിവേഴ്സിറ്റി (എ.എസ്.യു), നിരവധി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുമായി സഹകരിച്ച് നടത്തിയ ഒരു പരിപാടിയിലാണ് റിപ്പോർട്ട് പുറത്തിറക്കിയത്.വിദ്യാഭ്യാസ മന്ത്രിയും എച്ച്.ഇ.സിയുടെ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാനുമായ ഡോ. മുഹമ്മദ് ബിൻ മുബാറക് ജുമയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വിദ്യാർത്ഥികൾക്കും അക്കാദമിക് വിദഗ്ധർക്കും വേണ്ടി, ബഹ്‌റൈന്റെ ഈ രംഗത്തെ നേട്ടങ്ങൾ വിവരിക്കുന്നു. ഗവേഷണത്തിലും അക്കാദമിക് അടിസ്ഥാന സൗകര്യങ്ങളിലും വർദ്ധിച്ച നിക്ഷേപത്തോടൊപ്പം അതിന്റെ തുറന്നതും അന്താരാഷ്ട്രതലത്തിൽ സഹകരണപരവുമായ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്തുണ്ട്. അന്താരാഷ്ട്ര സ്ഥാപനങ്ങളുമായുള്ള സഹകരണത്തിലൂടെ ബഹ്‌റൈന്റെ അക്കാദമിക് ഗവേഷണ ഫലത്തിൽ ഗണ്യമായ വളർച്ചയുണ്ടായതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസ അന്തരീക്ഷത്തിൽ നവീകരണം വികസിപ്പിക്കുന്നതിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. ആരോഗ്യ സംരക്ഷണം, ക്ലൗഡ് കമ്പ്യൂട്ടിംഗ്, സുസ്ഥിരത തുടങ്ങിയ പ്രധാന മേഖലകളിൽ പ്രത്യേക ഗവേഷണ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ…
കൊച്ചി: പ്രശസ്‌ത ഗാനരചയിതാവ് മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ (78) അന്തരിച്ചു. ഇന്ന് വൈകിട്ട് 4.55ന് കൊച്ചി മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഹൃദയാഘാതമാണ് മരണകാരണം. ന്യുമോണിയ ബാധയെ തുടർന്ന് കഴിഞ്ഞ എട്ട് ദിവസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.200 സിനിമകളിൽ എഴുന്നൂറിലധികം പാട്ടുകൾ അദ്ദേഹം എഴുതിയിട്ടുണ്ട്. ബാഹുബലിയടക്കം മൊഴിമാറ്റ ചിത്രങ്ങളുടെ സംഭാഷണവും തിരക്കഥയും നിർവഹിച്ചിട്ടുണ്ട്. സംവിധായകൻ ഹരിഹരന് വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്‌ണൻ ഏറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എംഎസ് വിശ്വനാഥനായിരുന്നു. മാത്രമല്ല, പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. 200 ചിത്രങ്ങൾ മലയാളത്തിലേയ്‌ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്.എംഎ ബിരുദധാരിയായ മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ‘വിമോചനസമരം’ എന്ന ചിത്രത്തിലൂടെ വയലാര്‍, പി ഭാസ്കരന്‍, പിഎന്‍ ദേവ് എന്നിവരോടൊപ്പം ഗാനം എഴുതിക്കൊണ്ടാണ് മലയാളചലച്ചിത്രഗാനരംഗത്ത് പ്രവേശിച്ചത്. ‘ലക്ഷാര്‍ച്ചന കണ്ട് മടങ്ങുമ്പോള്‍’, ‘ആഷാഢമാസം ആത്മാവില്‍ മോഹം’, ‘നാടന്‍പാട്ടിന്‍റെ മടിശീല കിലുങ്ങുമീ’ തുടങ്ങി അനേകം ഹിറ്റുഗാനങ്ങള്‍ക്ക് ജന്മം നൽകി. ‘പൂമഠത്തെ പെണ്ണ്’എന്ന…
മനാമ: റിവ വസ്ത്ര ബ്രാൻഡിന്റെ ഉടമയായ അർമാഡ ഗ്രൂപ്പുമായി സഹകരിച്ച് റോയൽ ഹ്യുമാനിറ്റേറിയൻ ഫൗണ്ടേഷൻ (ആർ.എച്ച്.എഫ്) സ്പോൺസർ ചെയ്യുന്ന കുട്ടികൾക്കായുള്ള ഈദുൽ ഫിത്തർ വസ്ത്ര വിതരണത്തിന് തുടക്കം കുറിച്ചു. 250 കുട്ടികൾക്ക് ഈ സംരംഭത്തിന്റെ പ്രയോജനം ലഭിച്ചു, അവന്യൂസ് മാളിലെ റിവ കിഡ്‌സ് ബ്രാഞ്ചിൽ അവർക്ക് ഷോപ്പിംഗ് അനുഭവം ലഭിച്ചു.സ്പോൺസർ ചെയ്ത കുടുംബങ്ങൾക്ക് സന്തോഷം നൽകുന്നതും ഈദ് അവശ്യവസ്തുക്കൾ നൽകാൻ സഹായിക്കുന്നതുമായ വാർഷിക പദ്ധതികൾ നടപ്പാക്കുന്നതിന് ആർ.എച്ച്.എഫ്. അർമാഡ ഗ്രൂപ്പിന് നന്ദി പറഞ്ഞു.
മനാമ: സൗദി അറേബ്യൻ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റിയുമായി ബഹ്റൈൻ ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം ഗതാഗത സഹകരണം സംബന്ധിച്ച് വെർച്വൽ മീറ്റിംഗ് വഴി ചർച്ച നടത്തി.ലാൻഡ് ട്രാൻസ്‌പോർട്ട് ആന്റ് പോസ്റ്റ് അണ്ടർസെക്രട്ടറി ഫാത്തിമ അബ്ദുല്ല അൽ ദെയ്ൻ, റെഗുലേറ്ററി സെക്ടർ വൈസ് പ്രസിഡന്റ് ഫവാസ് ബിൻ സനാഫ് അൽ സഹ്‌ലി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. ഗതാഗത സഹകരണം ശക്തിപ്പെടുത്തുക, സാങ്കേതിക നിയന്ത്രണ വൈദഗ്ദ്ധ്യം കൈമാറുക, അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ പരിവർത്തനം, ലോജിസ്റ്റിക്സ് എന്നീ മേഖലകളിലെ സംയുക്ത പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുക എന്നിവയെക്കുറിച്ചാണ് ചർച്ചകൾ നടന്നത്.ബഹ്‌റൈൻ-സൗദി ഏകോപന ശ്രമങ്ങൾക്കും പ്രാദേശിക സഹകരണ സംരംഭങ്ങൾക്കും അനുസൃതമായി, കര കണക്റ്റിവിറ്റി, ഏകീകൃത കര ഗതാഗത സംവിധാനം, ജി.സി.സി. റെയിൽവേ പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട വികസനങ്ങളും യോഗം അവലോകനം ചെയ്തു.
തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ പുതിയ സമരരീതി പ്രഖ്യാപിച്ച് ആശാവർക്കർമാർ. വ്യാഴാഴ്ച മുതൽ സമരവേദിയിൽ നിരാഹാര സമരം ആരംഭിക്കുമെന്നും സമരസമിതി അറിയിച്ചു. സെക്രട്ടറിയേറ്റ് ഉപരോധത്തിന് പിന്നാലെ മൂന്ന് ആശമാരായിരിക്കും നിരാഹാരമിരിക്കുക. എംജി റോഡിന്റെ ഒരു ഭാഗത്തെ ഉപരോധ സമരം ഒഴിവാക്കാനും ആശാവർക്കർമാർ തയ്യാറായിട്ടുണ്ട്.കഴിഞ്ഞ 36 ദിവസങ്ങളായി സെക്രട്ടറിയേറ്റിന് മുന്നിൽ കേരളത്തിലെ വിവിധ ജില്ലകളിലെ ആശാവർക്കർമാർ അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രാപകൽ സമരം നടത്തിവരികയായിരുന്നു. സർക്കാരിന്റെയും തൊഴിലാളി സംഘടനകളുടെയും നിരന്തരം അവഗണന മൂലമാണ് ആശാവർക്കർമാർ ഇന്ന് സെക്രട്ടറിയേറ്റ് ഉപരോധം ആരംഭിച്ചത്. രാവിലെ ഒമ്പത് മണിയോടെയായിരുന്നു ഉപരോധം.വൈകിട്ട് ആറ് മണിയോടെ ഉപരോധം അവസാനിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എംജി റോഡിൽ പാത്രം കൊട്ടിയുളള ഉപരോധമാണ് ഇപ്പോൾ നടക്കുന്നത്. പ്രതിപക്ഷനേതാവ് വിഡി സതീശനും മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ഉപരോധത്തിന് പിന്തുണ അറിയിച്ചിരുന്നു. സർക്കാർ അംഗീകരിക്കുന്നതുവരെ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്.അതിനിടയിൽ സമരക്കാരുടെ ഒരാവശ്യം കൂടി അംഗീകരിച്ച് ഉത്തരവിറക്കി സർക്കാർ. ആശമാർക്ക് ഓണറേറിയം ലഭിക്കുന്നതിന് നിശ്ചയിച്ചിരുന്ന പത്ത് മാനദണ്ഡങ്ങൾ…
ന്യൂഡൽഹി: ആനയെഴുന്നള്ളിപ്പ് സംസ്‌കാരത്തിന്റെ ഭാഗമെന്ന് സുപ്രീം കോടതി. ഉത്സവങ്ങളിൽ ആനയെഴുന്നള്ളിപ്പ് പൂർണമായി തടയാനുള്ള നീക്കമാണ് കേരള ഹൈക്കോടതി നടത്തുന്നതെന്നും സുപ്രീം കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസുമാരായ ബി വി നാഗരത്‌ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് നിരീക്ഷണം. വളർത്തുനായയായ ബ്രൂണോ കൊല്ലപ്പെട്ടതിൽ സ്വമേധയാ എടുത്ത കേസിലാണ് ആനയെഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ പുറപ്പെടുവിച്ചതെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി കേസിൽ കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തു. ആനകളുടെ സർവേ എടുക്കണം എന്നതടക്കമുള്ള നിർദേശമാണ് സ്റ്റേ ചെയ്തത്. കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ വിശ്വഗജസേവാ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്. സംഘടനയ്ക്കുവേണ്ടി മുതിർന്ന അഭിഭാഷകനായ വികാസ് സിംഗ് ആണ് ഹാജരായത്. ഡിവിഷൻ ബെഞ്ചിന്റെ നടപടികൾ പൂർണമായും സ്റ്റേ ചെയ്യണമെന്ന അദ്ദേഹത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി.കേരള ഹൈക്കോടതി ജഡ്‌ജിമാർക്ക് ‘പെറ്റ’ അടക്കമുള്ള മൃഗസംരക്ഷണ സംഘടനകളുമായി ബന്ധമുണ്ടെന്നും കേസിൽ ഗൂഢാലോചനയുണ്ടെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് വിശ്വഗജസേവാ സമിതിയാണ് സുപ്രീം കോടതിയെ സമീപിച്ചത്.അതേസമയം,…
മനാമ: ബഹ്റൈനിലെ ഹിദ്ദിൽ വാഹനം ഇടിച്ച് സൈക്കിൾ യാത്രികനായ മലയാളി വിദ്യാർഥി മരിച്ചു. സഹയാത്രികന് ഗുരുതരമായി പരിക്കേറ്റു. ഇന്ത്യൻ സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയും കൊല്ലം മുഖത്തല സ്വദേശി നൗഷാദ് സൈനുൽ ആബിദീൻ-സജ്‌ന ദമ്പതികളുടെ മകനുമായ മുഹമ്മദ് സഊദ് (14) ആണ് മരിച്ചത്. പരിക്കേറ്റ സഹായാത്രികൻ തൃശൂർ സ്വദേശി മുഹമ്മദ് ഇഹ്സാൻ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സിയിലാണ്. കഴിഞ്ഞ ദിവസം രാത്രി പള്ളിയിൽനിന്ന് സൈക്കിളിൽ മടങ്ങുന്നതിനിടെയാണ് അപകടം. റോഡ് ക്രോസ്സ് ചെയ്യുന്നതിനിടെ കാർ ഇടിക്കുകയായിരുന്നു. ആറു വയസ്സുകാരി സഫയാണ് സഊദിന്റെ സഹോദരി. കിങ് ഹമദ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ ബഹ്‌റൈൻ കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടന്നുവരുന്നു.
ഇടുക്കി: വണ്ടിപ്പെരിയാര്‍ അരണക്കല്ലിലെ എസ്റ്റേറ്റിലിറങ്ങിയ കടുവയെ മയക്കുവെടി വെച്ചു പിടികൂടിയ കടുവ ചത്തു. മയക്കുവെടി ദൗത്യത്തിനിടെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചാടി വീണ കടുവയെ വെടിവെച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കടുവ ചത്തത് എന്നാണ് ലഭിക്കുന്ന വിവരം. മയക്കുവെടി വെച്ച ശേഷം കടുവ മയങ്ങാന്‍ കാത്തിരുന്നെങ്കിലും കടുവ മയങ്ങിയില്ല. ഇതിനിടെ ദൗത്യസംഘാംഗങ്ങള്‍ക്ക് നേരെ ചാടി വീണതോടെ സ്വയം രക്ഷാര്‍ഥം വെടിവെക്കുകയായിരുന്നു. തുടര്‍ന്ന് കടുവയെ തേക്കടിയിലേക്ക് മാറ്റിയ ശേഷം മരണം സ്ഥിരീകരിക്കുകായിരുന്നു. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് കാലിന് പരിക്കേറ്റ കടുവ പ്രദേശത്ത് നായയെയും പശുവിനെയും കടിച്ചുകൊന്നത്. ഇതോടെയാണ് രാവിലെ വെറ്ററിനറി സംഘം അരണക്കല്ലില്‍ എത്തി സ്ഥലപരിശോധന നടത്തിയത്. മണിക്കൂറുകള്‍ നീണ്ട തെരച്ചിലിനൊടുവിലാണ് വെറ്ററിനറി സംഘം കടുവയെ മയക്കുവെടി വെച്ചത്. പത്ത് മിനിട്ടോളമെടുത്തതിനുശേഷം കടുവയുടെ അടുത്തെത്തിയപ്പോള്‍ കടുവ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ ചാടി വീഴുകയായിരുന്നു. ഇതോടെയാണ് ഉദ്യോഗസ്ഥര്‍വെടിയുതിര്‍ത്തത്. ഇന്നലെ പകല്‍ മുഴുവന്‍ കടുവയെ മയക്കുവെടി വയ്ക്കാന്‍ തിരഞ്ഞെങ്കിലും കണ്ടെത്താന്‍ സാധിച്ചില്ല. ഇതിനായി പെരിയാര്‍ കടുവ സങ്കേതത്തില്‍ നിന്നുളള…
