- സീറോ മലബാർ കൺവെൻഷൻ 2026: കിക്കോഫിന് പെയർലാൻഡിലും ഉജ്ജ്വല സ്വീകരണം; വിശ്വാസസമൂഹം ആവേശത്തിൽ.
- ‘സ്നേഹത്തിൻ താരകം’: ക്രിസ്മസ് ഗാന ആൽബം കൊപ്പേൽ സെന്റ് അൽഫോൻസാ ദേവാലയത്തിൽ പ്രകാശനം ചെയ്തു
- കണ്ണൂരില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി ഓഫീസിന് തീയിട്ടു; സംഭവം രാഷ്ട്രീയ വിശദീകരണ യോഗത്തിന് പിന്നാലെ
- രാജ്യത്ത് ഇതാദ്യം, സർക്കാർ ജനറൽ ആശുപത്രിയിൽ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ; ദുർഗയ്ക്ക് ഹൃദയം നൽകി ഷിബു, ശസ്ത്രക്രിയ വിജയകരമെന്ന് ആശുപത്രി അധികൃതർ
- നാഷണല്‍ ഹെറാള്‍ഡ് കേസില്‍ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും നോട്ടീസ്; ഇഡിയുടെ അപ്പീലില്‍ ഡല്‍ഹി ഹൈക്കോടതി നടപടി
- എസ്ഐആർ; താളപ്പിഴകൾ അക്കമിട്ട് നിരത്തി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് കേരളം, ‘ഫോം സമർപ്പിക്കാനുള്ള തീയതി നീട്ടണം’
- കോൺഗ്രസിന് 30% വോട്ട് 8 ജില്ലകളിൽ, സിപിഎം 2 ജില്ലകളിൽ മാത്രം; ബിജെപി 20% കടന്നത് തിരുവനന്തപുരത്ത് മാത്രം, തദ്ദേശത്തിലെ യഥാർത്ഥ കണക്ക് പുറത്ത്
- ജോസ് ആലുക്കാസിന് ഇനി പുതിയ സൗഹൃദം; ബ്രാൻഡ് അംബാസഡറായി ദുൽഖർ സൽമാൻ
Author: News Desk
മനാമ: ബഹ്‌റൈൻ വാർത്താവിനിമയ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമിയും ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബും കൂടിക്കാഴ്ച നടത്തി. വിവിധ മേഖലകളിൽ ബഹ്‌റൈനും ഇന്ത്യയും തമ്മിലുള്ള അടുത്ത ബന്ധത്തെ നുഐമി പ്രശംസിച്ചു. പൊതു താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള പരസ്പര പ്രതിബദ്ധത അദ്ദേഹം പരാമർശിച്ചു. മന്ത്രിയോട് നന്ദി പ്രകടിപ്പിച്ച അംബാസഡർ, സഹകരണം വിശാലമാക്കാനുള്ള തന്റെ രാജ്യത്തിന്റെ താൽപ്പര്യത്തെക്കുറിച്ച് സംസാരിച്ചു. ബഹ്‌റൈൻ തുടർന്നും പുരോഗതിയും സമൃദ്ധിയും കൈവരിക്കട്ടെയെന്ന് ആശംസിച്ചു.
തിരുവനന്തപുരത്ത് വനിതാ ഡോക്‌ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമം; ആശുപത്രി അടിച്ചുതകർത്തു, പ്രതികൾ പിടിയിൽ
തിരുവനന്തപുരം: വനിതാ ഡോക്‌ടർക്ക് നേരെ ആക്രമണത്തിന് ശ്രമിക്കുകയും ആശുപത്രി തകർക്കുകയും ചെയ്‌ത സംഭവത്തിൽ പ്രതികൾ പിടിയിൽ. തിരുവനന്തപുരം കല്ലറ തറട്ടയിലെ സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ തിങ്കളാഴ്‌ച രാത്രി 11.35നാണ് സംഭവം. കല്ലറ കാട്ടുപുറം സ്വദേശി അരുൺ (35), മുണ്ടോണിക്കര സ്വദേശി ശ്യാം നായർ (43) എന്നിവരാണ് പാങ്ങോട് പൊലീസിന്റെ പിടിയിലായത്. ഇവരെ അറസ്‌റ്റ് ചെയ്‌തു. മദ്യപാനത്തിനിടെ ബാറിൽ വച്ചുണ്ടായ അടിപിടിയിൽ തലയ്‌ക്ക് പരിക്കേറ്റാണ് ഇവർ ചികിത്സ തേടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെത്തിയത്. ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്‌ടർ, അരുണിനോട് ഒപി ടിക്കറ്റെടുക്കണം എന്ന് പറഞ്ഞസമയം ഇവർ ബഹളം വച്ചു. പരിക്കേറ്റയാൾക്ക് ഡോക്‌ടറും നഴ്‌സുമാരും ചേർന്ന് മരുന്നുവയ്‌ക്കവെ രണ്ടാം പ്രതി മുറിയിൽ അതിക്രമിച്ച് കയറി വീഡിയോ പകർത്തി. പിന്നാലെ ഡോക്‌ടറെ ഇവർ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തു. ആശുപത്രി ജീവനക്കാർക്ക് നേരെ കത്തിവീശിയ ഇവർ ഡോക്‌ടറെ കത്രിക കൊണ്ട് കുത്താൻ ശ്രമിച്ചു. വനിതാ ഡോക്‌ടർ ശുചിമുറിയിലൊളിച്ചു. ഇതിനിടെ ഇവർ ആശുപത്രി തകർത്തു. മരുന്നടക്കമുള്ള സാധനങ്ങൾ പ്രതികൾ തകർത്തു.…
കോഴിക്കോട് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി; ഭാര്യാ മാതാവിനും പിതാവിനും വെട്ടേറ്റു
കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് കുടുംബ വഴക്കിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. ഭാര്യാ മാതാവിനെയും പിതാവിനെയും വെട്ടി പരിക്കേൽപ്പിച്ചു. ഈങ്ങാപ്പുഴ സ്വദേശി യാസിര്‍ ആണ് ആക്രമിച്ചത്. മയക്കുമരുന്ന് ലഹരിയിലാണ് ആക്രമണമെന്നാണ് പറയുന്നത്. യാസിര്‍ ലഹരിക്ക് അടിമയാണെന്നാണ് പരാതി. വെട്ടേറ്റ യാസിറിന്‍റെ ഭാര്യ ഷിബില ആണ് കൊല്ലപ്പെട്ടത്. ഷിബിലയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഷിബിലയുടെ പിതാവ് അബ്ദുറഹ്മാൻ, മാതാവ് ഹസീന എന്നിവര്‍ക്കാണ് ഗുരുതരമായി പരുക്കേറ്റത്. അബ്ദുറഹിമാന്‍റെ നില ഗുരുതരമായി തുടരുകയാണ്. രണ്ടുപേരും താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. യാസിറിനെതിരെ നേരത്തെ കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നുവെന്നും എന്നാൽ, പൊലീസ് പരാതി ഗൗരവത്തിലെടുത്തില്ലെന്നും ആരോപണമുണ്ട്. നേരത്തെയും ഷിബിലയെ യാസിര്‍ മര്‍ദിച്ചിരുന്നുവെന്ന പരാതിയുണ്ട്. ഇതുമായി ബന്ധപ്പെട്ട് പൊലീസിൽ പരാതി നൽകിയിരുന്നുവെന്നാണ് വീട്ടുകാര് പറയുന്നത്. ഇന്ന് വൈകിട്ട് 6.35ഓടെയായിരുന്നു ആക്രമണം. വീട്ടുകാർ നോമ്പ് തുറക്കാനുള്ള ഒരുക്കത്തിലായിരുന്നു. ഈ സമയം ഭാര്യ വീട്ടിലേക്കെത്തിയ യാസിർ ആദ്യം ഭാര്യയെ ആക്രമിച്ചു. ഭാര്യ ഷിബിലയെ യാസിര്‍ കത്തികൊണ്ട് കുത്തുകയായിരുന്നു. ഇത്…
ഇടുക്കി: ഇടുക്കി മറയൂരിൽ ജേഷ്ഠൻ അനിയനെ വെട്ടിക്കൊലപ്പെടുത്തി. മറയൂർ ചെറുവാട് സ്വദേശി ജഗൻ (32) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ അരുണിനെ മറയൂർ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ വഴക്കിനെ തുടർന്നാണ് കൊലപാതകം. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. മറയൂർ ചെറുവാട് സ്വദേശി ജഗൻ മദ്യപിച്ച് സ്ഥിരം പ്രശ്നമുണ്ടാക്കുന്നയാളാണെന്നാമ് പൊലീസ് പറയുന്നത്. വൈകിട്ട് മദ്യപിച്ച് ജഗൻ മാതൃ സഹോദരിയെ വെട്ടു കത്തിയുമായി ആക്രമിക്കാൻ ശ്രമിച്ചിരുന്നു. ഇതിനിടെയാണ് കൊലപാതകം. തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തിൽ ജഗന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ഇയാളെ മറയൂരിലെ കുടുംബാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. സംഭവം സ്ഥലത്തുനിന്ന് കസ്റ്റഡിയിലെടുത്ത അരുണിനെ പോലീസ് വിശദമായി ചോദ്യം ചെയ്യും. ആദിവാസി വിഭാഗത്തിൽപ്പെട്ട ഇവർ നേരത്തെ ചെറുവാട് ഭാഗത്തായിരുന്നു താമസം. പ്രദേശവാസികളുമായി ജഗൻ സ്ഥിരം മദ്യപിച്ച് പ്രശ്നം ഉണ്ടാക്കുന്നതിനെ തുടർന്ന് ഇന്ദിരാനഗറിലേക്ക് താമസം മാറ്റുകയായിരുന്നു. എന്നാൽ ഇവിടെയും ജഗൻ മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു എന്നാണ് പോലീസ് പറയുന്നത്. മൃതദേഹം മറയൂർ കുടുംബാരോഗ്യ കേന്ദ്രത്തിലെ മോർച്ചറിയിലേയ്ക്ക് മാറ്റി. പോസ്മോർട്ടം…
ഓപ്പറേഷന്‍ ഡി ഹണ്ട്: എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു, സ്‌പെഷ്യല്‍ ഡ്രൈവില്‍ 212 പേര്‍ അറസ്റ്റില്‍
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി ഹണ്ടിന്റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ സ്‌പെഷ്യല്‍ ഡ്രൈവില്‍ 212 പേര്‍ അറസ്റ്റില്‍. നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 203 കേസുകളും രജിസ്റ്റര്‍ ചെയ്തു. പിടിയിലായവരില്‍ നിന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ (36.857 ഗ്രാം), കഞ്ചാവ് (6.975 കി.ഗ്രാം), കഞ്ചാവ് ബീഡി (148 എണ്ണം) എന്നിവ പൊലീസ് പിടിച്ചെടുത്തു. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നതായി സംശയിക്കുന്ന 2994 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുന്നതിനാണ് 2025 മാര്‍ച്ച് 17ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഡി ഹണ്ട് നടത്തിയത്. ഡിജിപി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബിന്റെ നിര്‍ദേശാനുസരണം സംസ്ഥാന ആന്റി നര്‍ക്കോട്ടിക്‌സ് ടാസ്‌ക് ഫോഴ്‌സ് തലവനും ക്രമസമാധാന വിഭാഗം എഡിജിപിയുമായ മനോജ് എബ്രഹാമിന്റെ നേതൃത്വത്തില്‍ റേഞ്ച് അടിസ്ഥാനത്തിലുള്ള എന്‍ഡിപിഎസ് കോര്‍ഡിനേഷന്‍ സെല്ലും ജില്ലാ പൊലീസ് മേധാവിമാരും ചേര്‍ന്നാണ് ഓപ്പറേഷന്‍ ഡി-ഹണ്ട് നടപ്പാക്കുന്നത്. പൊതുജനങ്ങളില്‍ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങള്‍ സ്വീകരിച്ച്…
കൊച്ചിയില്‍ ആംബുലന്‍സിന്റെ വഴിമുടക്കി സ്‌കൂട്ടര്‍ യാത്രിക; ലൈസന്‍സ് റദ്ദാക്കി, 5000 രൂപ പിഴ
കൊച്ചി: എറണാകുളം കലൂരില്‍ ഗുരുതരമായി പരിക്കേറ്റ രോഗിയുമായി പോയ ആംബുലന്‍സിന്റെ വഴിമുടക്കിയ സ്‌കൂട്ടര്‍ യാത്രികയ്‌ക്കെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കലൂര്‍ മെട്രോ സ്‌റ്റേഷനുസമീപം ശനിയാഴ്ചയായിരുന്നു സംഭവം. സൈറണ്‍ മുഴക്കിവന്ന ആംബുലന്‍സ് നിരന്തരമായി ഹോണ്‍ മുഴക്കിയിട്ടും യാത്രിക സ്‌കൂട്ടര്‍ ഒതുക്കാന്‍ കൂട്ടാക്കിയിരുന്നില്ല. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ എം.വി.ഡി. സ്വമേധയാ കേസെത്ത് നടപടി കൈക്കൊള്ളുകയായിരുന്നു. ആലുവയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ നിന്നും കൈ അറ്റുപോയ അതിഥി തൊഴിലാളിയായ രോഗിയുമായി കൊച്ചിയിലെതന്നെ മറ്റൊരു ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലന്‍സ്. രോഗിയെ ആശുപത്രിയില്‍ എത്തിച്ച ശേഷം സംഭവത്തിന്റെ ദൃശ്യങ്ങളടക്കം ആംബുലന്‍സ് ഡ്രൈവറായ ജിനീഷ് ആണ് പാലാരിവട്ടം പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത്. ആംബുലന്‍സിന്റെ മുന്നിലിരുന്ന വ്യക്തിയാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയത്. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച സ്‌കൂട്ടറിന്റെ രജിസ്‌ട്രേഷന്‍ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പോലീസ് മഹാരാഷ്ട്രാ സ്വദേശിയായ യുവതിയെ തിരിച്ചറിഞ്ഞത്. മഹാരാഷ്ട്രാ രജിസ്‌ട്രേഷനിലുള്ള വാഹനമാണ് കസ്തൂരി എന്ന ഈ യുവതി ഓടിച്ചിരുന്നത്. ജിനീഷ് പോലീസില്‍…
അവര്‍ ചെയ്യുമ്പോള്‍ ജനകീയവത്കരിക്കും; മറ്റുള്ളവരെ സംഘിയാക്കും; മുഖ്യമന്ത്രി-ധനമന്ത്രി കൂടിക്കാഴ്ച ഗൗരവതരം- എന്‍.കെ. പ്രേമചന്ദ്രന്‍
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമനും കേരള ഹൗസില്‍ ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയതിന്റെ വിവരങ്ങള്‍ ജനങ്ങള്‍ക്കറിയാന്‍ ആഗ്രഹമുണ്ടെന്ന് ആര്‍എസ്പി നേതാവും കൊല്ലം എംപിയുമായ എന്‍.കെ. പ്രേമചന്ദ്രന്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനുമായി ബന്ധപ്പെട്ട് ധനമന്ത്രാലയത്തിന് കീഴിലുള്ള അന്വേഷണ ഏജന്‍സിയായ എസ്എഫ്ഐഒ നടത്തിയ അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കുമ്പോഴാണ് കൂടിക്കാഴ്ചയെന്ന ആരോപണം ഗൗരവതരമാണ്. അതിനാല്‍ ചര്‍ച്ച നടത്തിയത് അനൗപചാരികം എന്നു പറഞ്ഞ് കൈയ്യൊഴിയാന്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടിക്കുമാവില്ലെന്നും പ്രേമചന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. ‘പ്രധാനമന്ത്രി ക്ഷണിച്ചതനുസരിച്ച് പാര്‍ലമെന്റ് മന്ദിരത്തിലെ പൊതുസ്ഥലത്ത് സൗഹൃദവിരുന്നില്‍ പങ്കെടുത്തതിന്റെ പേരില്‍ എന്നെ സിപിഎം സംഘിയാക്കുകയും ലോക്സഭാംഗത്വം രാജിവെക്കണമെന്നാവശ്യപ്പെടുകയും ചെയ്തു. കൊല്ലത്ത് സിപിഎമ്മും ഡിവൈഎഫ്ഐയും സമരം നടത്തി. നേതാക്കള്‍ പത്രസമ്മേളനം നടത്തി ഞാന്‍ ‘ഇന്ത്യ’ മുന്നണിയെ ഒറ്റുകൊടുത്തു എന്നാക്ഷേപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിലെ മുഴുവന്‍ പ്രചാരണവും ഇതായിരുന്നു. ഞാന്‍ പ്രധാനമന്ത്രി ക്ഷണിച്ചിട്ടാണ് പോയത്. ഇവിടെയിപ്പോള്‍ മുഖ്യമന്ത്രി അതിഥിമന്ദിരത്തില്‍ വിളിച്ചുവരുത്തി, പ്രാതലൊരുക്കി ചര്‍ച്ച നടത്തി. ഞങ്ങളുടെ പ്രശ്നം ഇതാണ്. ഞങ്ങളാരെങ്കിലും പ്രധാനമന്ത്രി…
റോഡുകളുടെയും പാലങ്ങളുടെയും പണി പൂര്‍ത്തിയാക്കാതെ അവകാശവാദം ഉന്നയിക്കുന്നെന്ന് കെ സുധാകരന്‍ എംപി
തിരുവനന്തപുരം: പ്രധാനമന്ത്രി ഗ്രാമീണ്‍ സഡക് യോജന (PMGSY) പദ്ധതിയില്‍ അനുവദിച്ച പാലങ്ങളില്‍ 73.3% ഉം അനുവദിച്ച റോഡുകളില്‍ 19% ഉം പൂര്‍ത്തിയായിട്ടില്ലെന്ന് ലോക്‌സഭയില്‍ കെ. സുധാകരന്‍ എംപിക്ക് കേന്ദ്രഗ്രാമീണ വികസന സഹമന്ത്രി കമലേഷ് പസ്വാന്‍ മറുപടി നല്കി. ഇതു മറച്ചുവച്ച് സംസ്ഥാന സര്‍ക്കാര്‍ അടിസ്ഥാനമില്ലാത്ത അവകാശവാദങ്ങള്‍ ഉന്നയിക്കുകയാണ്. കേരളത്തില്‍ പ്രധാന്‍മന്ത്രി ഗ്രാമീണ്‍ സഡക് യോജന പ്രകാരം 5,312.32 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1,807 റോഡുകളും 15 പാലങ്ങളും അനുവദിച്ചു. ഇതില്‍ 4,304.11 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 1,575 റോഡുകളും 4 പാലങ്ങളും മാത്രമേ പൂര്‍ത്തിയായിട്ടുള്ളൂ. 969.45 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 232 റോഡുകളും 11 പാലങ്ങളും ഇപ്പോഴും നിര്‍മ്മാണത്തിലാണ്. പണികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാതെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുകയും പരസ്പരം പഴിചാരുകയാണ്. ഗ്രാമീണ റോഡ് സംസ്ഥാന വിഷയമാണെന്നും PMGSY എന്നത് കേന്ദ്രസര്‍ക്കാരിന്റെ ഒറ്റത്തവണ പ്രത്യേക ഇടപെടല്‍ മാത്രമാണെന്നുമാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം. പണി പൂര്‍ത്തിയാക്കാന്‍ നല്‍കിയിരിക്കുന്ന സമയപരിധി 2025 മാര്‍ച്ച് 31 ആണ്. ചുരുങ്ങിയ ദിവസത്തിനുള്ളില്‍…
തിരുവനന്തപുരം: മലബാര്‍ കാന്‍സര്‍ സെന്റര്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഓങ്കോളജി സയന്‍സ് ആന്റ് റീസര്‍ച്ചില്‍ കാര്‍ ടി സെല്‍ തെറാപ്പിയില്‍ (CAR T Cell Therapy) അഭിമാനകരമായ നേട്ടം കൈവരിച്ചിരിക്കുകയാണ്. എംസിസിയില്‍ രാജ്യത്ത് തന്നെ സര്‍ക്കാര്‍ തലത്തില്‍ രണ്ടാമതായി ആരംഭിച്ച കാര്‍ ടി സെല്‍ തെറാപ്പി വിജയം. 5 രോഗികള്‍ക്കാണ് കാര്‍ ടി ചികിത്സക്ക് ആവശ്യമായ ടി സെല്‍ ശേഖരണം നടത്തിയത്. ഇതില്‍ 3 പേരുടെ ചികിത്സ പൂര്‍ത്തീകരിച്ചു. ഈ അഞ്ചുപേരില്‍ 3 പേര്‍ക്ക് ബി അക്യൂട്ട് ലിംഫോബ്ളാസ്റ്റിക് ലുക്കീമിയ എന്ന രോഗമായിരുന്നു. അതില്‍ തന്നെ ഒരാളുടെ അസുഖം മജ്ജമാറ്റിവക്കല്‍ ചികിത്സയ്ക്ക് ശേഷം തിരിച്ചുവന്ന അവസ്ഥയിലായിരുന്നു. 16, 19, 20 വയസ് പ്രായമുള്ള രോഗികളായിരുന്നു ഇവരെല്ലാം. ബി നോണ്‍ ഹോഡ്കിന്‍സ് ലിംഫോമ എന്ന രോഗമായിരുന്നു മറ്റ് രണ്ടുപേര്‍ക്കും. രണ്ട് തരം അതിശക്തമായ കീമോതെറാപ്പി പരാജയപ്പെട്ട രോഗമായിരുന്നു. ഇവര്‍ക്കാണ് കാര്‍ ടി ചികിത്സ സഹായകരമായത്. സാധാരണക്കാര്‍ക്കും ലോകോത്തര അത്യാധുനിക ചികിത്സകള്‍ ലഭ്യമാക്കുക…
കൊല്ലം: ഭക്തി ഗാനമേളയല്ലാതെ, സിനിമാ പാട്ട് പാടാനാണോ ക്ഷേത്രോത്സവത്തിൽ ഗാനമേള വയ്ക്കുന്നതെന്ന് കേരള ഹൈക്കോടതിയുടെ വിമർശനം. കൊല്ലം കടയ്ക്കൽ ദേവീ ക്ഷേത്രത്തിലെ വിപ്ലവ ഗാനാലാപനവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുകയായിരുന്നു കോടതി. വിപ്ലവം ഗാനം ആലപിക്കാനുണ്ടായ സാഹചര്യം സംബന്ധിച്ച് ദേവസ്വം ബോർഡ് ഒരാഴ്ചക്കകം സത്യവാങ്മൂലം നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. ഭക്തരില്‍ നിന്ന് ശേഖരിക്കുന്ന പണം ഇത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയല്ല ചെലവാക്കേണ്ടതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. ദൈവത്തിനായി നല്‍കുന്ന പണം ധൂര്‍ത്തടിച്ച് കളയാനുള്ളതല്ല. പണം കൂടുതലുണ്ടെങ്കില്‍ അവിടെ വരുന്നവര്‍ക്ക് അന്നദാനം നല്‍കൂ. ഇത് ക്ഷേത്രോത്സവമാണ്, കോളജ് യൂണിയന്‍ ഫെസ്റ്റിവല്‍ അല്ല. ഉത്സവങ്ങള്‍ ഭക്തിയുടെ കൂട്ടായ്മയാണ്. ക്ഷേത്രോപദേശക സമിതി അംഗങ്ങള്‍ രാഷ്ട്രീയക്കാരല്ല, വിശ്വാസികള്‍ ആയിരിക്കണം. എന്തിനാണ് സ്‌റ്റേജില്‍ ഇത്രയും പ്രകാശ വിന്യാസമെന്നും ഹൈക്കോടതി ചോദിച്ചു. ഹര്‍ജിയില്‍ ദേവസ്വം അഡീഷണല്‍ ചീഫ് സെക്രട്ടറിയെ സ്വമേധയാ കക്ഷി ചേര്‍ത്തു. അലോഷി ആദം പാടുന്നതിന്റെ ദൃശ്യങ്ങള്‍ ഹെക്കോടതി പരിശോധിച്ചു. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം നടത്തുന്നുവെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചു. കടയ്ക്കല്‍…
