Author: News Desk

ഇടുക്കി: ഇടുക്കിയിൽ കൈക്കൂലി വാങ്ങിയ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ. തൊടുപുഴ പൊലീസ് സ്റ്റേഷനിലെ എ എസ് ഐ പ്രദീപ്‌ ജോസ് ആണ് പിടിയിൽ ആയത്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ 10000 രൂപ വാങ്ങിയെന്നാണ് കേസ്. സഹായി വണ്ടിപ്പെരിയാർ സ്വദേശി റഷീദും പിടിയിലായി. റഷീദിന്‍റെ ഗൂഗിൾ പേ വഴി പണം വാങ്ങിയെന്നാണ് വിജിലൻസ് കണ്ടെത്തൽ. തൊടുപുഴ സ്വദേശിയായ സ്ത്രീയുടെ പേരിൽ ഒരു ചെക്ക് കേസുണ്ടായിരുന്നു. ഇവർ സംസ്ഥാനത്തിന് പുറത്താണ് ജോലി ചെയ്യുന്നത്. ഇവരുടെ ഭർത്താവ് വിദേശത്താണ്. ചെക്ക് കേസിൽ അറസ്റ്റ് ഒഴിവാക്കാൻ യുവതിയുടെ ഭർത്താവിന്‍റെ സുഹൃത്ത് വഴി പ്രദീപ് ജോസ് 10,000 രൂപ കൈക്കൂലി ആവശ്യപ്പെട്ടു. തുടർന്ന് ഭർത്താവ് വിജിലൻസിനെ വിവരം അറിയിക്കുകയായിരുന്നു. വിജിലൻസിന്‍റെ നിർദേശ പ്രകാരം പ്രദീപ് ജോസുമായി എങ്ങനെയാണ് പണം നൽകേണ്ടത് എന്നതിനെ കുറിച്ച് ഫോണിൽ സംസാരിച്ചു. പ്രദീപ് ജോസിന്‍റെ സഹായിയും വണ്ടിപ്പെരിയാർ സ്വദേശിയുമായ ഓട്ടോ ഡ്രൈവർ റഷീദിന്‍റെ ഗൂഗിൾ പേ അക്കൌണ്ട് വഴി പണം കൈമാറണമെന്ന്…

Read More

മനാമ: അൽ ഫുർഖാൻ സെന്റർ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്ത ഇഫ്‌താർ അൽ ഫുർഖാൻ സെന്റർ അഡ്മിനിസ്റ്റ്രേറ്റർ ശൈഖ്‌ മുദഫ്ഫർ അൽമീർ ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ സെക്രട്ടറി രാജപാണ്ട്യൻ വരദ പിള്ളൈ, മുസ്റ്റഫ കെപി (കെഎംസിസി ബഹ്‌റൈൻ സംസ്ഥാന ട്രഷറർ), എബ്രഹാം ജോൺ (സാമൂഹിക പ്രവർത്തകൻ), ബിനു കുന്നന്താനം, രാജു കല്ലുമ്പുറം (ഓഐസിസി), അബ്ദുൽ അസീസ്‌ ടിപി, രിസാലുദ്ദീൻ (അൽ മന്നായി സെന്റർ), ഷാനവാസ്‌ (ഫ്രെന്റ്സ്‌ സോഷ്യൽ അസോസിയേഷൻ), ഹംസ മേപ്പാടി, നൂറുദ്ദീൻ ഷാഫി (ഇന്ത്യൻ ഇസ്‌ലാഹി സെന്റർ), അബ്ദുൽ വാഹിദ്‌ (സമസ്ത ബഹ്‌റൈൻ), ബഷീർ അമ്പലായി (ബിസിനസ്‌ ഫോറം), ഇസ്‌ഹാഖ്‌ പികെ, ശാഫി വേളം, ബഷീർ മാത്തോട്ടം എന്നീ പ്രമുഖ ർ പങ്കെടുത്തു. അൽ ഫുർഖാൻ സെന്റർ രക്ഷാധികാരി അബ്ദുൽ മജീദ്‌ തെരുവത്ത്‌, നഷാദ്‌ പിപി (സ്കൈ) എന്നിവർ അഥിതികളെ സ്വീകരിച്ചു. അൽ ഫുർഖാൻ മലയാളം പ്രസിഡന്റ്‌ സൈഫുല്ല ഖാസിം ആമുഖ ഭാഷണം…

Read More

തിരുവനന്തപുരം: കേരള ശ്രീ ജേതാവും വയനാട്ടിലെ ആശാ പ്രവര്‍ത്തകയുമായ ഷൈജ ബേബി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിനെ നിയമസഭാ ഓഫീസിലെത്തി കണ്ട് സന്തോഷം പങ്കുവച്ചു. സാമൂഹ്യ സേവനത്തിനുള്ള കേരള ശ്രീ പുരസ്‌കാരം സ്വീകരിക്കാന്‍ തിരുവനന്തപുരത്ത് എത്തിയപ്പോഴാണ് മൂന്ന് മാസങ്ങള്‍ക്ക് ശേഷം ഷൈജ ബേബി മന്ത്രിയെ നേരിട്ട് കണ്ടത്. ആപത്ത് സമയത്ത് എല്ലാ പിന്തുണയും നല്‍കിയതിന് മന്ത്രിയെ നന്ദിയറിയിച്ചു. കഴിഞ്ഞ ക്രിസ്തുമസ് ദിനത്തില്‍ മന്ത്രി വീണാ ജോര്‍ജ് മേപ്പാടിയിലെത്തി ഉരുള്‍പൊട്ടലില്‍ പ്രിയപ്പെട്ടവരെയും വീടുമൊക്കെ നഷ്ടപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരെയും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായ ആരോഗ്യ പ്രവര്‍ത്തകരെയും സന്ദര്‍ശിച്ചപ്പോള്‍ ഷൈജയെ വീട്ടിലെത്തി കണ്ടിരുന്നു. ഷൈജയെ അതിനുമുമ്പ് മന്ത്രി കാണുന്നത് മേപ്പാടി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ഉരുള്‍പൊട്ടലില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഷൈജ തിരിച്ചറിയുന്ന പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ്. ഉരുള്‍പൊട്ടലില്‍ ബന്ധുക്കളായ 9 പേരെ നഷ്ടപ്പെട്ടപ്പോഴും മണ്ണില്‍ പുതഞ്ഞ മൃതശരീരങ്ങള്‍ക്കിടയില്‍ നിന്ന് നൂറിലധികം പേരെ ഷൈജ ബേബി തിരിച്ചറിഞ്ഞിരുന്നു. ഉരുള്‍പൊട്ടല്‍ ദിവസം രാവിലെ മുതല്‍ മേപ്പാടി ആരോഗ്യ കേന്ദ്രത്തിലേക്ക് നിരവധി…

Read More

മനാമ: ബഹ്റൈനിലെ പൗരർക്കും താമസക്കാർക്കും ഇ-സേവനങ്ങളിലേക്കുള്ള പ്രവേശനക്ഷമത വർദ്ധിപ്പിക്കാനും തടസ്സമില്ലാത്ത ഇടപാടുകൾ ഉറപ്പാക്കാനുമായി ഇൻഫർമേഷൻ ആൻ്റ് ഇ-ഗവൺമെന്റ് അതോറിറ്റി (ഐ.ജി.എ) അതിന്റെ ഏകീകൃത ‘MyGov’ ആപ്പ് വഴി ഐ.ഡി. കാർഡും ജനന സർട്ടിഫിക്കറ്റ് ഇ-സേവനങ്ങളും ലഭ്യമാക്കി.ആഭ്യന്തര മന്ത്രിയും ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജി മന്ത്രിതല സമിതി ചെയർമാനുമായ ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയാണ് ഈ ആപ്പ് അടുത്തിടെ പുറത്തിറക്കിയത്.ഡിജിറ്റൽ പരിവർത്തനം ശക്തിപ്പെടുത്താനും ഏകീകൃത ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി ബഹ്‌റൈനിലെ പൗരർക്കും താമസക്കാർക്കും സർക്കാർ സേവനങ്ങൾ എളുപ്പത്തിൽ ലഭ്യമാക്കാനും ലക്ഷ്യമിട്ടുള്ള പ്രധാനപ്പെട്ട നീക്കമാണ് ആപ്പിൽ വളരെയധികം ഉപയോഗപ്രദമായ ഈ സേവനങ്ങളുടെ ലഭ്യതയെന്ന് ഐ.ജി.എയിലെ സ്റ്റാറ്റിസ്റ്റിക്സ് ആൻ്റ് പോപ്പുലേഷൻ രജിസ്ട്രി ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടീവ് ദുആ സുൽത്താൻ മുഹമ്മദ് പറഞ്ഞു.’MyGov’ ആപ്പിന്റെ ആദ്യഘട്ടത്തിൽ നൽകുന്ന ഐ.ഡി. കാർഡ് സേവനങ്ങളിൽ കാർഡുകൾ നൽകലും പുതുക്കലും, നഷ്ടപ്പെട്ടതും കേടായതുമായ ഐ.ഡികൾക്ക് പകരം കാർഡുകൾ നൽകൽ, ഐ.ഡി. കാർഡ് അപേക്ഷാ നില ട്രാക്ക് ചെയ്യൽ…

Read More

കൊച്ചി: സ്വകാര്യ ബസ് പെര്‍മിറ്റ് കേസില്‍ സര്‍ക്കാരിന്റെയും കെ.എസ്.ആര്‍.ടി.സി.യുടെയും അപ്പീല്‍ തള്ളി ഹൈക്കോടതി. നിയമാനുസൃതമായ നടപടികള്‍ പാലിക്കാതെയാണ് സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയത് എന്ന് കോടതി ചൂണ്ടിക്കാണിച്ചു. 32 റൂട്ടുകള്‍ ദേശസാത്ക്കരിച്ച നടപടിയിലാണ് സര്‍ക്കാരിന് തിരിച്ചടി നേരിട്ടത്. അപ്പീലുമായി സുപ്രീംകോടതിയിലേക്ക് പോകുക എന്ന ഒരൊറ്റ മാര്‍ഗം മാത്രമാണ് ഇനി സര്‍ക്കാരിന്റെ മുന്നിലുള്ളത്. എന്നാല്‍ അവിടെയും തിരിച്ചടി ലഭിക്കാനുള്ള സാധ്യതയാണ് കൂടുതല്‍. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ് തന്നെയാണ് വിശദമായ പരിശോധനയ്ക്ക് ശേഷം ഡിവിഷന്‍ ബെഞ്ചും ശരിവെച്ചിരിക്കുന്നത്. സ്വകാര്യ ബസ് ഉടമകളുടെ വാദം കേള്‍ക്കാതെയാണ് വിജ്ഞാപനം വന്നിരിക്കുന്നത് എന്നത് നിയമപരമായ പോരായ്മയായി തന്നെ നേരത്തെ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാണിച്ചിരുന്നു. കെ.എസ്.ആര്‍.ടി.സി.യെ രക്ഷിക്കാന്‍ വേണ്ടിയാണ് സര്‍ക്കാര്‍ 32 റൂട്ടുകള്‍ ദേശസാത്കരിക്കുകയും ആ ദേശസാത്കരിച്ച റൂട്ടുകളില്‍ 140 കിലോമീറ്ററില്‍ കൂടുതല്‍ ദൂരം സ്വകാര്യ ബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കാതെ അത് നിജപ്പെടുത്തുകയും ചെയ്തത്. അതായത്, ഈ റൂട്ടുകളില്‍ സ്വകാര്യ ബസുകളെ നിയന്ത്രിക്കുകയാണ് സര്‍ക്കാര്‍ ഈ സ്‌കീമിലൂടെ ചെയ്തത്. ആ…

Read More

തിരുവനന്തപുരം : ഗവർണർക്കൊപ്പം ഡൽഹിയിൽ കേന്ദ്രമന്ത്രി നി‌ർ‌മ്മല സീതാരാമനെ കണ്ടതിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ വിമർശനത്തിന് നിയമസഭയിലാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഗവർണർ ഇട്ട പാലത്തിൽ കൂടി അങ്ങോട്ടു പോയതല്ലെന്നും രാഷ്ട്രീയമുള്ള രണ്ടുപേർ കണ്ടാൽ രാഷ്ട്രീയം ഉരുകിപ്പോകില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയത് എന്തോ വല്ലാത്ത സംഭവം ആണെന്നാണ് ചെന്നിത്തല പറയുന്നത്. എം.പിമാർക്ക് വിരുന്നു നൽകാനാണ് ഗവർണർ പോയത്. ഞാൻ പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുക്കാൻ പോകുന്നുണ്ടായിരുന്നു. വിമാനത്തിൽ ഒരുമിച്ചായിരുന്നു യാത്ര. വിരുന്നിന് വരാൻ ഗവർണർ വീണ്ടും ക്ഷണിച്ചു. എം.പിമാരുടെ പരിപാടിയിൽ ഞാനും പങ്കെടുത്തു. അവിടെവച്ച് ധനമന്ത്രി നിർമലാ സീതാരാമൻ പ്രഭാതഭക്ഷണത്തിനു വരുമെന്നു പറഞ്ഞ് ഗവർണറെ കൂടി വിളിച്ചതാണ്. അദ്ദേഹം സമ്മതിച്ചു. രാവിലെ തന്നെ വരികയായിരുന്നു. അല്ലാതെ ഗവർണർ ഇട്ട പാലത്തിൽ കൂടി ഞാൻ അങ്ങോട്ട് പോയതല്ല.”– മുഖ്യമന്ത്രി വ്യക്തമാക്കി.എനിക്കും ഗവർണർക്കും ധനമന്ത്രിക്കും സ്വന്തമായ രാഷ്ട്രീയമുണ്ട്. രാഷ്ട്രീയമുള്ള വ്യക്തിത്വങ്ങൾ കണ്ടാൽ രാഷ്ട്രീയം ഉരുകി പോകില്ല. കേരളത്തിന്റെ…

Read More

കോഴിക്കോട്: സ്‌കൂള്‍ വിദ്യാര്‍ഥിയെ പീഡിപ്പിക്കുകയും നഗ്‌നചിത്രങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ പുല്ലൂക്കര സ്വദേശി കല്ലാരപീടികയില്‍ ഉമ്മര്‍ ഫിജിന്‍ഷായെയാണ് (25) പന്നിയങ്കര പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തത് . 2022ല്‍ വിദ്യാര്‍ഥിനി പത്താംക്ലാസില്‍ പഠിക്കുന്ന സമയത്താണ് ഇന്‍സ്റ്റാഗ്രാം വഴി പെണ്‍കുട്ടിയെ പ്രതി പരിചയപ്പെടുന്നത്. സ്‌കൂളില്‍നിന്നു പ്രലോഭിപ്പിച്ചു വിളിച്ചിറക്കിയ ശേഷം ലോഡ്ജില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പ്രതി വിദ്യാര്‍ഥിനിയുടെ നഗ്‌നചിത്രം എടുക്കുകയും പീഡനം തുടരുകയും ചെയ്തു. പിന്നീട് ഈ ചിത്രങ്ങള്‍ സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും പെണ്‍കുട്ടിയുടെ പിതാവിനും ബന്ധുക്കള്‍ക്കും ഫോണിലൂടെ അയച്ചു കൊടുക്കുകയും ചെയ്തു. കേസ് രജിസ്റ്റര്‍ ചെയ്തതോടെ പ്രതി ജോലി സ്ഥലത്തുനിന്നു മുങ്ങിയിരുന്നു. ഇയാളെ ബംഗളൂരുവില്‍നിന്നാണ് പൊലീസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

കൊല്ലം: കൊല്ലത്ത് ഡിഗ്രി വിദ്യാർഥിയെ വീട്ടിൽ കയറി കുത്തിക്കൊന്ന സംഭവത്തിലെ അക്രമി കാറിൽ രക്ഷപ്പെട്ട് ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. ഇയാളെ പൊലീസ് തിരിച്ചറിഞ്ഞു. കടപ്പാക്കട റെയിൽവേ ട്രാക്കിലാണ് നീണ്ടകര സ്വദേശി തേജസ് രാജിൻ്റെ മൃതദേഹം കണ്ടെത്തിയത്. ട്രെയിൻ ഇടിച്ച് മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. റെയിൽവേ പാതയ്ക്ക് സമീപം ഒരു കാറും നിർത്തിയിട്ട നിലയിൽ കണ്ടെത്തി. കാറിനകത്തും ചോരപ്പാടുകളുണ്ട്. മരിച്ചയാൾ ഫാത്തിമ മാതാ കോളേജിലെ വിദ്യാർത്ഥി ഫെബിൻ ജോർജ് ഗോമസിൻ്റെ കൊലയാളിയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് സംഭവമുണ്ടായത്. ഉളിയക്കോവിൽ സ്വദേശി ഫെബിൻ ജോർജ് ഗോമസിനെ കാറിലെത്തിയ ആൾ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ഫെബിൻ്റെ അച്ഛൻ പരിക്കേറ്റ് ചികിത്സയിലാണ്. ഫെബിൻ്റെ മൃതദേഹവും ആശുപത്രിയിലേക്ക് മാറ്റി. കൊലയാളിയുടെ മൃതദേഹം കണ്ടെത്തിയ റെയിൽവെ ട്രാക്കിന് സമീപത്ത് നിന്ന് ചോരപുരണ്ട നിലയിൽ കാർ കണ്ടെത്തി. ഇത് കൊലയാളി ഉപയോഗിച്ചതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു.

Read More

പാലക്കാട്: ഭിക്ഷാടനത്തിനായി തട്ടിക്കൊണ്ടുവന്ന നാലുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് 18 വ൪ഷം കഠിനതടവും മൂന്നു ലക്ഷം പിഴയും വിധിച്ച് കോടതി. പാലക്കാട് ഒലവക്കോടിൽ 2019 ജനുവരിയിൽ നടന്ന കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. പ്രതികളായ തിരുപ്പൂ൪ സ്വദേശി കദീജ ബീവി എന്ന സോലയ, കവിത എന്ന ഫാത്തിമ എന്നിവരെയാണ് പാലക്കാട് ഫസ്റ്റ് അഡീഷണൽ സെഷൻസ് കോടതി ശിക്ഷിച്ചത്. 2019 ജനുവരി 15 നാണ് കേസ്സിനാസ്പദമായ സംഭവം. പാലക്കാട് ഒലവക്കോട് താണാവ് റെയിൽവെ ഓവർ ബ്രിഡ്ജിന് താഴെ 4 വയസ് പ്രായമുള്ള പെൺകുട്ടിയുടെ മൃതശരീരം ബാഗിലാക്കി ഉപേക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. പിന്നാലെയാണ് ഭിക്ഷാടന സംഘങ്ങളിൽപെട്ട പ്രതികളെ പിടികൂടിയത്. കേസിൽ ഒന്നാം പ്രതി സുരേഷും, രണ്ടാ പ്രതി സത്യയും നാലാം പ്രതി ഫെമിന എന്നിവരും ഒളിവിലാണ്.

Read More

മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ സ്വകാര്യ ആരോഗ്യ സംരക്ഷണ ഗ്രൂപ്പായ അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് മനാമ സെൻട്രലിലെ മനാമ ബസ് സ്റ്റോപ്പിന് സമീപമുള്ള അൽ ഹിലാൽ ബ്രാഞ്ചിന്റെ പാർക്കിംഗ് സ്ഥലത്ത് ഇഫ്താർ സംഗമം നടത്തി. രാജ്യത്തെ ഏറ്റവും വലിയ ഇഫ്താറുകളിലൊന്നായിരുന്നു ഇത്. 1,600ലധികം ആളുകൾ ഇഫ്താറിൽ പങ്കെടുത്തു. അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, മലേഷ്യൻ അംബാസഡർ എച്ച്.ഇ. ഷാസ്റിൽ സാഹിറാൻ, റയിസ് ഹസ്സൻ സരോവർ (ബംഗ്ലാദേശ് അംബാസഡർ), സഖിബ് റൗഫ് (പാകിസ്ഥാൻ അംബാസഡർ), ആനി ജലാൻഡോ-ഓൺ ലൂയിസ് (ഫിലിപ്പീൻസ് അംബാസഡർ), ഷിഫെറാവ് ജി. ജെന (എത്യോപ്യൻ അംബാസഡർ), ഗുസ്താവോ കാമ്പെലോ (ബ്രസീൽ എംബസി അംബാസഡർ കൗൺസിലർ), മുഹമ്മദ് അനീൽ സഫർ (പാകിസ്ഥാൻ എംബസി ഉപമേധാവി), രവി കുമാർ ജെയിൻ (ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി), മധുക ഹർഷാനി സിൽവ (ശ്രീലങ്കൻ എംബസി ചാർജ് ഡി അഫയേഴ്‌സ്), മനാച്ചായ് വട്ടനവോങ്‌സാർട്ട് (തായ്…

Read More