Author: newadmin3 newadmin3

ന്യൂഡൽഹി: കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകളുമായി രാഷ്‌ട്രപതി ദ്രൗപതി മുർമു. സമാധാനവും സമൃദ്ധിയും ക്ഷേമവും നിറഞ്ഞ ഓണാശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കേരളത്തിലെ സഹോദരീ സഹോദരന്മാർക്ക് ഓണാശംസകൾ നേരുകയാണെന്ന് എക്‌സിൽ കുറിച്ച ആശംസകളിലൂടെ രാഷ്‌ട്രപതി അറിയിച്ചു. പുതിയ വിളവെടുപ്പിന്റെ ഈ ആഘോഷവേളയിൽ പ്രകൃതിയോട് നന്ദി അറിയിക്കുന്നതായി പറഞ്ഞ രാഷ്‌ട്രപതി എല്ലാവർക്കും സമാധാനവും ഐശ്വര്യവും സന്തോഷവും ഉണ്ടാകട്ടെ എന്നും ആശംസിച്ചു. സന്തോഷകരമായ ഓണം ഏവർക്കുമുണ്ടാകട്ടെ എന്ന് മലയാളത്തിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസകൾ അറിയിച്ചത്. എങ്ങും സമാധാനവും സമൃദ്ധിയും ക്ഷേമവും ഉണ്ടാകട്ടെ. ലോകമാകെയുള്ള മലയാളിസമൂഹം ഓണം ആവേശത്തോടെ ആഘോഷിക്കുന്നതായും പ്രധാനമന്ത്രി കുറിച്ചു. എല്ലാ മലയാളികൾക്കും ഓണാശംസ നേർന്ന ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഓണത്തിന്റെ മഹിമ ആഘോഷത്തിന്റെ പകിട്ടിലല്ല അത് നൽകുന്ന പ്രത്യാശയുടെ സന്ദേശത്തിലാണ് എന്ന് പറഞ്ഞു. മുൻപെങ്ങോ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന വിവേചനരഹിതവും സമത്വസുന്ദരവുമായ കാലത്തിന്റെ ഓർമ്മപ്പെടുത്തലാണ് ഓണം എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സന്ദേശത്തിൽ പറഞ്ഞു. വയനാട്ടിലെ ദുരിതബാധിത…

Read More

ന്യൂഡൽഹി: മുഖ്യമന്ത്രി സ്ഥാനം രണ്ട് ദിവസത്തിനകം രാജിവയ്‌ക്കുമെന്ന് എഎപി നേതാവും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രിവാൾ. ജനങ്ങൾ അവരുടെ തീരുമാനം അറിയിച്ച ശേഷമേ ഇനി മുഖ്യമന്ത്രി പദവിയിൽ ഇരിക്കൂവെന്നും അദ്ദേഹം വ്യക്തമാക്കി. ഡൽഹിയിൽ പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകരെ അഭിസംബോധന ചെയ്യവെ കേജ്‌രിവാൾ ഇങ്ങനെ പ്രഖ്യാപിച്ചത്. ‘ആം ആദ്‌മി പാർട്ടിയ്‌ക്ക് ദൈവാനുഗ്രഹമുണ്ട്. ഓരോ വീടുകളിലും ഓരോ തെരുവുകളിലും ഞാൻ പോകും. ജനങ്ങളുടെ അഭിപ്രായം ആരായും. അതറിയും വരെ കസേരയിൽ ഇരിക്കില്ല. ‘ കേജ്‌രിവാൾ പറഞ്ഞു. സുപ്രീംകോടതി നിയന്ത്രണങ്ങളുള്ളതിനാൽ ഞങ്ങൾക്ക് ജോലിചെയ്യാനാവില്ലെന്ന് ചിലർ പറയുന്നു. സത്യസന്ധനാണ് ഞാനെന്ന് തോന്നിയാൽ വലിയ തോതിൽ എനിക്ക് വോട്ട് രേഖപ്പെടുത്തണമെന്നും കേജ്‌രിവാൾ ആവശ്യപ്പെട്ടു. അത്തരത്തിൽ ആവശ്യപ്പെട്ടാലേ മുഖ്യമന്ത്രിക്കസേരയിൽ താനിരിക്കൂ എന്നും കേജ്‌രിവാൾ വ്യക്തമാക്കി.2025 ഫെബ്രുവരി വരെയാണ് ഡൽഹിയിൽ നിയമസഭയുടെ കാലയളവ്. എന്നാൽ നവംബറിൽ മഹാരാഷ്‌ട്ര തിരഞ്ഞെടുപ്പ് നടക്കുന്നതിനൊപ്പം ഡൽഹിയിലും തിരഞ്ഞെടുപ്പ് നടത്തണമെന്ന്…

Read More

മലപ്പുറം: പെരിന്തൽമണ്ണയിൽ മരിച്ച യുവാവിന്റെ സ്രവ പരിശോധനയിൽ നിപ്പ കണ്ടെത്തിയതിനെ തുടർന്ന് സമ്പർക്കപ്പെട്ടിക ആരോഗ്യവകുപ്പ് പുറത്തുവിട്ടു.26 പേരാണ് യുവാവുമായി നേരിട്ട് സമ്പർക്കം പുലർത്തിയത്. തിരുവാലി പഞ്ചായത്ത് അംഗങ്ങളും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും യോഗം ചേർന്നു.സെപ്റ്റംബർ 9നാണ് പെരിന്തൽമണ്ണയിലെ എം.ഇ.എസ്. മെഡിക്കൽ കോളേജിൽ യുവാവ് മരിച്ചത്. മെഡിക്കൽ കോളേജ് മൈക്രോബയോളജി വിഭാഗത്തിൽ നടത്തിയ പി.സി.ആർ. പരിശോധനയിൽ ഫലം പോസിറ്റീവെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പുണെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് സ്ഥിരീകരണത്തിനായി സാംപിൾ അയച്ചു. നിപ്പ ഔദ്യോഗകമായി സ്ഥിരീകരിച്ചാൽ തുടർനടപടികളിലേക്ക് കടക്കും.

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖ് ഗവര്‍ണറേറ്റിലെ ഒന്നാം നിയോജകമണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ അബ്ദുല്‍വാഹിദ് അബ്ദുല്‍ അസീസ് ഖരാത്തയെ വിജയിയായി പ്രഖ്യാപിച്ചു.മണ്ഡലത്തിനായുള്ള സൂപ്പര്‍വൈസറി കമ്മിറ്റിയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ അവലോകനം ചെയ്തതിന് ശേഷം, പ്രതിനിധി കൗണ്‍സിലിന്റെ സുപ്രീം സൂപ്പര്‍വൈസറി കമ്മിറ്റിയാണ് ഫലം പ്രഖ്യാപിച്ചത്.

Read More

മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സി.ആർ മഹേഷ്‌ എംഎൽഎ യുമായി” ടോക് ഷോ ” സംഘടിപ്പിച്ചു, സൽമാനിയ ഇന്ത്യൻ ഡിലൈറ്റ്സ് റെസ്റ്റോറന്റ് ഹാളിൽ ആയിരുന്നു പരിപാടി,ഐ.വൈ.സി.സി ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് അധ്യക്ഷൻ ആയിരുന്നു. ഹ്രസ്വ സന്ദർശനത്തിനായി ബഹ്‌റൈനിൽ എത്തിയത് ആയിരുന്നു സി ആർ മഹേഷ്‌ എംഎൽഎ. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസ്സ് സംഘടന പ്രവർത്തനശൈലിയിൽ കാതലായ മാറ്റം അനിവാര്യമാണെന്ന് ടോക് ഷോയിൽ സി ആർ മഹേഷ്‌ എംഎൽഎ പറഞ്ഞു. കലാ സാംസ്കാരിക പ്രവർത്തങ്ങളിലും ജീവകാരുണ്യ പ്രവർത്തങ്ങളിലും കൂടുതൽ ഇടപെടൽ നടത്തണം. പ്രവാസ സംഘടനാ പ്രവർത്തനം അതിനൊരു മാതൃക ആണെന്നും അദ്ദേഹം അഭിപ്രായപെട്ടു, ഐ.വൈ. സി.സി യുടെ തുടക്കകാലം മുതൽ സംഘടനയുമായി ചേർന്ന് പോകുന്ന ഒരാൾ ആണ് താനെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ അനിൽ കുമാർ യു കെ, അജിത് കുമാർ കണ്ണൂർ, ജമാൽ കുറ്റിക്കാട്ടിൽ,റഹിം വാവ കുഞ്ഞു എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു, നിരവധി പ്രവർത്തകരുടെ ചോദ്യങ്ങൾക്ക്…

Read More

മനാമ: പ്രത്യേക യു.എന്‍. ഏജന്‍സിയായ ഇന്റര്‍നാഷണല്‍ ടെലികമ്മ്യൂണിക്കേഷന്‍ യൂണിയന്‍ (ഐ.ടി.യു) പുറത്തിറക്കിയ 2024ലെ ആഗോള സൈബര്‍ സുരക്ഷാ സൂചികയില്‍ (ഗ്ലോബല്‍ സൈബര്‍ സെക്യൂരിറ്റി ഇന്‍ഡക്‌സ്- ജി.സി.ഐ) ബഹ്‌റൈന്‍ ഒന്നാം നിരയില്‍ സ്ഥാനം നേടി. 194 രാജ്യങ്ങളുടെ സൈബര്‍ സുരക്ഷാ അവസ്ഥകള്‍ വിലയിരുത്തിയാണ് സൂചിക തയാറാക്കിയത്.ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പിന്തുണയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ തുടര്‍നടപടികളും കാരണമാണ് ഈ നേട്ടം കൈവരിക്കാനായതെന്ന് നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്റര്‍ സി.ഇ.ഒ. ഷെയ്ഖ് സല്‍മാന്‍ ബിന്‍ മുഹമ്മദ് അല്‍ ഖലീഫ പറഞ്ഞു.നിയമപരമായ നടപടികള്‍, സാങ്കേതിക നടപടികള്‍, സംഘാടന നടപടികള്‍, ശേഷി വികസനം, സഹകരണം എന്നിവയായിരുന്നു റാങ്കിംഗിന്റെ മാനദണ്ഡങ്ങള്‍. ഇതില്‍ നാലെണ്ണത്തില്‍ ബഹ്റൈന്‍ മുഴുവന്‍ മാര്‍ക്കും നേടി.

Read More

ന്യൂഡൽഹി: ഇന്ത്യന്‍ ജൈവ കാര്‍ഷികോല്‍പന്നങ്ങളുടെ ആഗോള വിപണി വ്യാപിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരിനു കീഴിലുള്ള അഗ്രികള്‍ചറല്‍ ആന്‍ഡ് പ്രോസസ്ഡ് ഫുഡ് എക്സ്പോര്‍ട്ട് ഡെവലപ്മെന്റ് അതോറിറ്റി(എ.പി.ഇ.ഡി.എ)യും ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലും ധാരണാപത്രം ഒപ്പുവച്ചു.ഇതനുസരിച്ച് ലുലു ഗ്രൂപ്പിന്റെ യു.എ.ഇയിലുടനീളമുള്ള വിപണനകേന്ദ്രങ്ങളില്‍ വൈവിധ്യമാര്‍ന്ന ഇന്ത്യന്‍ ജൈവ കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍പ്പനയ്‌ക്കെത്തിക്കും. കര്‍ഷക സംഘടനകള്‍, കാര്‍ഷികോല്‍പന്ന കമ്പനികള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവയെ ലുലു ഗ്രൂപ്പുമായി ഏകോപിപ്പിച്ച് എ.പി.ഇ.ഡി.എ. വിപണനത്തെ പിന്തുണയ്ക്കും.യു.എ.ഇ. വിദേശ വ്യാപാര സഹമന്ത്രി താനി ബിന്‍ അഹമ്മദ് അല്‍ സെയൂദിയുടെ സാന്നിധ്യത്തില്‍ മുംബൈയിലാണ് ധാരണാപത്രം ഒപ്പുവെച്ചത്. ലുലു ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റുകളുടെയും റീട്ടെയില്‍ ഔട്ട്ലെറ്റുകളുടെയും വിപുലമായ ശൃംഖലയിലൂടെ ഇന്ത്യന്‍ കാര്‍ഷികോല്‍പന്നങ്ങളുടെ വിപണനം അന്താരാഷ്ട്ര വിപണികളില്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ധാരണാപത്രം.യു.എ.ഇയിലെ അബുദാബി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലുലു ഗ്രൂപ്പ് മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക മേഖലയിലെ റീട്ടെയില്‍ വ്യവസായത്തിലെ ട്രെന്‍ഡ്സെറ്റര്‍ എന്ന നിലയിലാണ് അറിയപ്പെടുന്നത്. ഇവിടങ്ങളില്‍ 250ലധികം ഹൈപ്പര്‍മാര്‍ക്കറ്റുകളും സൂപ്പര്‍മാര്‍ക്കറ്റുകളും ലുലു ഗ്രൂപ്പിനുണ്ട്.

Read More

മനാമ: അയല്‍രാജ്യത്ത് കഴിയുകയായിരുന്ന തീവ്രവാദക്കുറ്റം ചുമത്തപ്പെട്ട ബഹ്റൈന്‍ പൗരനെ ബഹ്‌റൈന് കൈമാറി.ബഹ്റൈനിലെ ഇന്റര്‍നാഷണല്‍ അഫയേഴ്സ് കാര്യാലയവും ഇന്റര്‍പോള്‍ ഡയറക്ടറേറ്റും പബ്ലിക് പ്രോസിക്യൂഷനും സഹകരിച്ചാണ് കൈമാറ്റം സാധ്യമാക്കിയത്. തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് കോടതി വിധിച്ച ശിക്ഷ അനുഭവിക്കാന്‍ ആ വ്യക്തി ആഗ്രഹം പ്രകടിപ്പിച്ചിരുന്നു.ബഹ്റൈനിലെ പബ്ലിക് പ്രോസിക്യൂഷന്റെ അറസ്റ്റ് വാറണ്ടിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതിനെ തുടര്‍ന്നാണ് കൈമാറല്‍ നടന്നതെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി. ആവശ്യമായ എല്ലാ നിയമ നടപടികളും പാലിച്ചുകൊണ്ടാണ് കൈമാറ്റം.

Read More

പുല്ലാട്(പത്തനംതിട്ട): കള്ളപ്പണ ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടെന്ന് ഭീഷണിപ്പെടുത്തി സ്ത്രീയില്‍നിന്ന് പണം തട്ടിയെടുത്ത കേസില്‍ രണ്ട് യുവതികള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തറ ശാരദാമന്ദിരത്തില്‍ പ്രജിത (41), കൊണ്ടോട്ടി കൊളത്തറ ഐക്കരപ്പടി നീലിപ്പറമ്പില്‍ സനൗസി (35) എന്നിവരെയാണ് കൊണ്ടോട്ടിയില്‍നിന്നും അറസ്റ്റുചെയ്തത്. വെണ്ണിക്കുളം സ്വദേശിനിയുടെ നാല് അക്കൗണ്ടില്‍നിന്നായി 49,03,500 രൂപ തട്ടിയെടുത്തു. ഒടുവില്‍ കൈമാറ്റംചെയ്ത തുകയ്ക്ക് രസീത് ലഭിച്ചില്ല. ഇതോടെയാണ് പരാതിക്കാരിക്ക് സംശയമുണ്ടായതും കോയിപ്രം പോലീസില്‍ പരാതിപ്പെടുന്നതും. പണം കൈമാറ്റം ചെയ്യപ്പെട്ട അക്കൗണ്ടിലെ വിവരങ്ങള്‍ പോലീസിന് ലഭിച്ചതോടെയാണ് അറസ്റ്റിന് വഴി തെളിഞ്ഞത്. ഒന്നാംപ്രതി സനൗസി പറഞ്ഞതനുസരിച്ച് രണ്ടാംപ്രതി പ്രജിത പുതിയതായി എടുത്ത അക്കൗണ്ടിലേക്കാണ് പരാതിക്കാരി 10 ലക്ഷം രൂപ ആദ്യം നിക്ഷേപിച്ചതെന്ന് പോലീസ് കണ്ടെത്തി. ജൂലായ് 24-ന് പത്തുലക്ഷം രൂപ ചെക്ക് ഉപയോഗിച്ച് പ്രജിത പിന്‍വലിച്ചിരുന്നു.

Read More

തിരുവനന്തപുരം: കോഴിക്കോട്ടെ മാമി തിരോധാനക്കേസില്‍ അന്വേഷണ സംഘത്തെ മാറ്റരുതെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എ.ഡി.ജി.പിയെ കണ്ട് ആവശ്യപ്പെട്ടു.അന്വേഷണ സംഘത്തെ മാറ്റാന്‍ നീക്കം നടക്കുന്നുണ്ട്. ഇക്കാര്യം എ.ഡി.ജി.പിയെ അറിയിച്ചു. മാമി തിരോധാനക്കേസിന്റെ ആക്ഷന്‍ കൗണ്‍സില്‍, എം.എല്‍.എ. എന്ന നിലയില്‍ തനിക്കു പരാതി നല്‍കിയിരുന്നു. ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയെ കണ്ട് ഇതു കൈമാറി.ഡിവൈ.എസ്.പി. വിക്രമിന് കേസന്വേഷണത്തിന്റെ അഡീഷണല്‍ ചാര്‍ജ് നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.മാമി തിരോധാനക്കേസില്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പിയുടെ നേതൃത്വത്തില്‍ അന്വേഷണ സംഘം രൂപീകരിച്ചിരുന്നു. അന്വേഷണത്തിന്റെ ഒന്നാംഘട്ടത്തില്‍ കേസിന്റ ചുമതലയുണ്ടായിരുന്ന മലപ്പുറം ക്രൈംബ്രാഞ്ച് എസ്.പി. വിക്രമിനെ സ്ഥലംമാറ്റി. വിക്രമിന്റെ അന്വേഷണത്തില്‍ മാമിയുടെ കുടുംബം തൃപ്തരായിരുന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസിന് അപേക്ഷ നല്‍കിയിരുന്നു. എ.ഡി.ജി.പിയെ കണ്ട് ഇക്കാര്യം വ്യക്തിപരമായി ആവശ്യപ്പെടാനാണ് എത്തിയതെന്നും അനുകൂല തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അന്‍വര്‍ പറഞ്ഞു.കഴിഞ്ഞ വർഷം ഓഗസ്റ്റ് 21നാണ് മാമി എന്ന മുഹമ്മദ് ആട്ടൂരിനെ കാണാതായത്. ആദ്യം ലോക്കല്‍ പോലീസാണ് കേസ് അന്വേഷിച്ചത്. എന്നാല്‍ മാമിയെ കണ്ടെത്താന്‍…

Read More