- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
മനാമ: ബഹ്‌റൈൻ പ്രവാസ ജീവിതം അവസാനിപ്പിച്ചു യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്കയിലേക്ക് യാത്രയാവുന്ന അനു കെ വർഗീസിന് ഫ്രണ്ട്‌സ് ഓഫ് ബഹ്‌റൈൻ യാത്ര അയപ്പ് നൽകി. കഴിഞ്ഞ ഇരുപതു വർഷക്കാലമായി ബഹ്‌റൈൻ പ്രവാസിയായിരുന്ന അനു ഇന്ത്യൻ ഓർത്തഡോക്സ് പള്ളിയുടെ മാനേജിങ് കമ്മിറ്റി മെമ്പർ, യുവജന പ്രസ്ഥാനം സെക്രട്ടറി, വൈസ് പ്രസിഡണ്ട്, അടൂർ അസോസിയേഷൻ സെക്രട്ടറി, പ്രസിഡണ്ട് തുടങ്ങി ബഹ്‌റൈന്റെ സാംസ്‌കാരിക പൊതു മണ്ഡലങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. ഇന്ത്യൻ ഡിലൈറ്സ് റെസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച യാത്ര അയപ്പ് യോഗത്തിൽ ICRF ചെയർമാൻ വി കെ തോമസ്, എൻ കെ മാത്യു എന്നിവർ ചേർന്ന് ഉപഹാരം സമർപ്പിച്ചു. ബിനോജ് മാത്യു സ്വാഗതം പറഞ്ഞു, അടൂർ അസോസിയേഷൻ പ്രസിഡണ്ട് ബിനു രാജ് തരകൻ, വർഗീസ് ടി ഐപ്പ്, എബി കുരുവിള, എ ഒ ജോണി, ഷിബു സി ജോർജ്, സജി ഫിലിപ്പ് എന്നിവർ ആശംസകൾ നേർന്നു. അജു ടി കോശി നന്ദി അറിയിച്ചു.
മുംബയ്: മുംബയ് വിമാനത്താവളത്തിലെ ടോയ്ലറ്റിൽ നിന്ന് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി. ടോയ്ലറ്റിലെ ചവറ്റുകൊട്ടയിൽ ഉപേക്ഷിച്ച നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്. ഇന്നലെ രാത്രി 10.30നാണ് ജീവനക്കാർ മൃതദേഹം കണ്ടത്. തുടർന്ന് പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തിയാണ് കുഞ്ഞിനെ പുറത്തെടുത്തത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നുണ്ട്.
മനാമ:ബഹ്റൈനിലെ WMF എല്ലാ വര്‍ഷങ്ങളിലേയും പോലെ മനാമയിലെ ലേബർ ക്യാമ്പിൽ തൊഴിലിടങ്ങളിലെ ഇരുന്നൂറോളം തൊഴിലാളികളുമൊത്ത് ഇഫ്താര്‍ സംഗമം നടത്തി. WMF ബഹ്‌റൈൻ പ്രസിഡന്റ് മിനി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ WMF മിഡിൽ ഈസ്റ്റ് ട്രഷറർ മുഹമ്മദ് സാലി റമദാൻ സന്ദേശം നല്‍കി.WMF ഗ്ലോബൽ വൈസ് പ്രസിഡന്റ് കോശി സാമുവൽ അശംസകൾ അറിയിച്ചു. ചടങ്ങിൽ WMF സെക്രട്ടറി അലിൻ ജോഷി നന്ദി അറിയിച്ചു. WMF ഭാരവാഹികളായ ജേക്കബ് തെക്കുതോട്(ചാരിറ്റി ഫോറം ) നെൽസൻ വർഗീസ്(പ്രവാസി വെൽഫെയർ ഫോറം )റിതിൻ തിലക്( യൂത്ത് ആൻഡ് സ്പോർട്സ് ) ബിജു ഡാനിയേൽ, മറ്റ് WMF ബഹ്‌റൈൻ അംഗങ്ങളും നേതൃത്വം നൽകിയ ചടങ്ങിൽ സാമൂഹിക പ്രവർത്തകരായ കാത്തു സച്ചിദേവ്, തോമസ് ഫിലിപ്പ് ജയേഷ് താന്നിക്കൽ, ഗിരീഷ് കുറുപ്പ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇങ്ങനെ ഒരു ഇഫ്താർ സംഗമം ക്യാമ്പിൽ നടത്തിയതിൽ ക്യാമ്പ് ഇൻചാർജ് മജീദ് WMF നോടുള്ള നന്ദി അറിയിച്ചു.
പരീക്ഷ കഴിഞ്ഞതിന് പിന്നാലെ വിദ്യാർത്ഥികൾ അദ്ധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി
മലപ്പുറം: മലപ്പുറം ചെണ്ടപ്പുറായ എആർഎച്ച്എസ്എസ് സ്കൂളിൽ പരീക്ഷ ഡ്യൂട്ടിക്ക് എത്തിയ അദ്ധ്യാപകരുടെ വാഹനത്തിന് നേരെ പടക്കമെറിഞ്ഞതായി പരാതി. പരീക്ഷാ ഹാളിൽ കോപ്പി അടിക്കാൻ അനുവദിക്കാത്തതിലുള്ള അമർഷത്തിലാണ് ചില വിദ്യാർത്ഥികൾ പടക്കമെറിഞ്ഞതെന്ന് അദ്ധ്യാപകർ പരാതിയിൽ പറയുന്നു. സ്കൂളിൽ പരീക്ഷാ ഡ്യൂട്ടിക്കെത്തിയ അദ്ധ്യാപകരായ ദീപുകുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സഞ്ചരിച്ച വാഹനത്തിന് നേരെയാണ് പടക്കം എറിഞ്ഞത്. ഇന്നലെയായിരുന്നു സംഭവം. ഇന്നലെ പ്ലസ് വൺ, പ്ലസ് ടു പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയ്ക്കിടെ ചില വിദ്യാർത്ഥികൾ കോപ്പിയടിക്കാൻ ശ്രമിച്ചെന്നും ഇത് തടഞ്ഞതിനാലാണ് വിദ്യാർത്ഥികൾ പടക്കം എറിഞ്ഞതെന്നും അദ്ധ്യാപകർ പറയുന്നു. സംഭവത്തിൽ സ്കൂൾ പ്രിൻസിപ്പൽ തിരൂരങ്ങാടി പൊലീസിൽ പരാതി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിക്കാനാണ് പൊലീസ് തീരുമാനം.
ദുരന്തമുഖത്ത് രാഷ്ട്രീയമില്ല; 530 കോടി രൂപ കേരളത്തിന് നൽകി, 36 കോടി കേരളം ഇതുവരെ ചെലവഴിച്ചിട്ടില്ല; ഇനിയും സഹായം തുടരുമെന്ന് അമിത് ഷാ
ന്യൂഡൽഹി: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത സമയത്ത് കേരളത്തിന് ആവശ്യമായ സഹായം കേന്ദ്രം നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി അമിത് ഷാ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ ഫണ്ടിൽ നിന്ന് കേരളത്തിന് 215 കോടി രൂപ അനുവദിച്ചിരുന്നു. മന്ത്രിതല റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ 153 കോടി രൂപ കൂടി നൽകിയെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ദേശീയ ദുരന്ത നിവാരണ ബില്ലിലെ ചർച്ചയ്ക്കിടെയാണ് അദ്ദേഹത്തിന്റെ മറുപടി. 2219 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത്. ഇതിൽ 530 കോടി രൂപ നൽകിയെന്ന് അമിത് ഷാ പറഞ്ഞു. തുടർസഹായം മാനദണ്ഡങ്ങൾക്കനുസരിച്ച് നൽകും. ദുരന്തമുഖത്ത് കേന്ദ്രത്തിന് രാഷ്ട്രീയമില്ല. കേരളത്തിലെ ജനങ്ങളും ലഡാക്കിലെ ജനങ്ങളും ഇന്ത്യക്കാരാണ്. ഈ സർക്കാരിന് ദുരന്തമുഖത്ത് രാഷ്ട്രീയം കാട്ടേണ്ട ആവശ്യമില്ല. അവശിഷ്ടങ്ങൾ മാറ്റാൻ 36 കോടി നൽകിയത് കേരളം ഇപ്പോഴും ചെലവാക്കിയിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. വയനാട്ടിലേത് അതിതീവ്ര ദുരന്തമെന്ന്കേന്ദ്രം പ്രഖ്യാപിച്ചിരുന്നുവെന്നും അമിത് ഷാ ചൂണ്ടിക്കാട്ടി.
കൂടുതലായി എന്തെങ്കിലും ചെയ്യണമെന്നുണ്ട്. പക്ഷേ വർഷത്തിൽ ഒരു സിനിമയേയുള്ളൂ; ആശമാരുടെ സമരപ്പന്തലിലെത്തി 50,000 രൂപ നൽകി സന്തോഷ് പണ്ഡിറ്റ്
തിരുവനന്തപുരം: സമരം ചെയ്യുന്ന ആശമാർക്ക് പിന്തുണയുമായി നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് സമരപ്പന്തലിൽ. സഹായിക്കാൻ കഴിയാത്തവൻ സഹതപിച്ചിട്ട് കാര്യമില്ലെന്ന് തന്റെ അമ്മ പറഞ്ഞിട്ടുണ്ട്. വെറുതെ ഇവിടെ വന്നിട്ട് കാര്യമില്ല. ഇപ്പോൾ അമ്പതിനായിരം രൂപ നൽകുന്നുവെന്നും കാശ് ഉണ്ടെങ്കിൽ ഇനിയും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.’ശമ്പളം ഏഴായിരം രൂപ എന്നത് ചെറിയ പൈസയാണ്. അത് പതിനായിരമെങ്കിലും ആക്കണം. ഏഴായിരം രൂപ പോലും ഇവർക്ക് മര്യാദയ്ക്ക് ലഭിക്കുന്നില്ല. ഒന്നോ രണ്ടോ മീറ്റിംഗിൽ പങ്കെടുത്തിട്ടില്ലെങ്കിൽ 700 രൂപയോ മറ്റോ കട്ട് ചെയ്യും. കൊവിഡ് കാലത്ത് ഈ പാവപ്പെട്ട ആശാ വർക്കർമാരുടെ കഷ്ടപ്പാട് ഏഴായിരത്തിലോ പതിനായിരത്തിലോ വിലമതിക്കാനാകില്ല. അതിനിവർക്ക് എന്തെങ്കിലും എക്‌സ്‌ട്രാ കൊടുത്തിരുന്നോ? എന്ത് കാര്യം വന്നാലും അങ്കണവാടിയിലുള്ളവരെക്കൊണ്ട് ചെയ്യിക്കുന്നു.ശമ്പളത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പുണ്ടാക്കുന്നു. അനുഭാവപൂർവം ധനകാര്യവകുപ്പ് അർഹതപ്പെട്ടത് കൊടുക്കണം. ബാക്കി സർക്കാരാണ് ചെയ്യേണ്ടത്. അതെന്റെ കൺട്രോളിൽ വരുന്നതല്ല. എന്റെ കൺട്രോളിൽ വരുന്നത് ഇതാണ്, നിങ്ങൾക്ക് സമരസഹായ ഫണ്ടോ മറ്റോ ഉണ്ടോ? നമ്മൾ എന്തെങ്കിലും തന്നാൽ സ്വീകരിക്കില്ലേ? എനിക്ക് കൂടുതലായി…
ശബരിമല ക്ഷേത്രത്തിൽ പ്രശസ്ത നടൻ മമ്മൂട്ടിയുടെ പേരിൽ താൻ നടത്തിയ വഴിപാട് വിവരങ്ങൾ ദേവസ്വം ഉദ്യോഗസ്ഥർ പരസ്യപ്പെടുത്തിയതായി കഴിഞ്ഞദിവസം നടൻ മോഹൻലാൽ ഒരു അഭിമുഖത്തിൽ പരാമർശിച്ചിരുന്നു. ഇത് അദ്ദേഹത്തിന്റെ തെറ്റിദ്ധാരണ മൂലം ഉണ്ടായ പ്രസ്താവനയാണ്. മോഹൻലാൽ ശബരിമല ദർശനം നടത്തിയ വേളയിൽ നടൻ മമ്മൂട്ടിയ്ക്കായി നടത്തിയ വഴിപാട് രസീതിന്റെ ഭക്തന് നൽകുന്ന ഭാഗമാണ് മാധ്യമങ്ങൾ വഴി പ്രചരിച്ചത്. ഒരു വഴിപാട് ഒടുക്കുമ്പോൾ കൗണ്ടർ ഫോയിൽ മാത്രമാണ് ദേവസ്വം സൂക്ഷിക്കുക. രസീതിന്റെ ബാക്കി ഭാഗം വഴിപാട് നടത്തുന്ന ആൾക്ക് കൈമാറും. ഇതേ രീതിയിൽ അദ്ദേഹം വഴിപാട് നടത്തിയപ്പോഴും അദ്ദേഹം ചുമതലപ്പെടുത്തി ദേവസ്വം കൗണ്ടറിൽ എത്തി പണം ഒടുക്കിയ ആൾക്ക് രസീതിന്റെ ഭാഗം കൈമാറിയിട്ടുണ്ട്. ഇക്കാര്യത്തിൽ ദേവസ്വം ഉദ്യോഗസ്ഥരുടെ ഭാഗത്ത് യാതൊരു വീഴ്ചയും ഇല്ല. ഈ വസ്തുതകൾ ബോധ്യപ്പെട്ട് നടൻ മോഹൻലാൽ പ്രസ്താവന തിരുത്തുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യാശിക്കുന്നു.
വിദ്യാര്‍ത്ഥികളെ കോപ്പി അടിക്കാന്‍ സഹായിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഗ്രൂപ്പുകള്‍ സജീവം. വാട്‌സപ്പ്, ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം പ്ലാറ്റ്‌ഫോമുകളില്‍ പണം കൊടുത്തും സൗജന്യമായും പ്രത്യേകം തയ്യാറാക്കിയ കോപ്പികള്‍ വാങ്ങാം. മുപ്പത് രൂപ മുതലാണ് സംസ്ഥാനത്തെ കോപ്പി കച്ചവടം ആരംഭിക്കുന്നത്. ഇന്ന് മലയാളം പരീക്ഷ ആണെങ്കില്‍ രണ്ട് ദിവസം മുന്‍പ് തന്നെ കോപ്പികള്‍ വന്ന് തുടങ്ങും. കൂടുതല്‍ വരാന്‍ സാധ്യതയുള്ള ചോദ്യോത്തരമാണെങ്കില്‍ പണം നല്‍കണം. പണമയച്ചതിന്റെ സ്‌ക്രീന്‍ ഷോട്ട് അയച്ചുനല്‍കിയാല്‍ നിങ്ങള്‍ക്ക് കോപ്പികള്‍ ലഭിക്കും. മൈക്രോ ലെവലില്‍ എഴുതിയ കോപ്പികള്‍ പ്രിന്റ് ചെയ്ത് ഇത് കട്ട് ചെയ്ത് ശരീരത്തിലോ വസ്ത്രത്തിലോ ഒളിപ്പിച്ചാണ് കുട്ടികള്‍ പരീക്ഷ ഹാളില്‍ എത്തുക. തങ്ങള്‍ക്ക് തടിതപ്പാനായി പഠന മെറ്റീരിയല്‍ ദുരുപയോഗം ചെയ്യരുതെന്ന സന്ദേശം കൂടി ഗ്രൂപ്പ് അഡ്മിന്‍മാര്‍ ഗ്രൂപ്പ് നിയമങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ കുട്ടികള്‍ പഠന മെറ്റീരിയല്‍ പരീക്ഷാ സമയത്ത് ഒപ്പം കൊണ്ടുപോകുന്ന തുണ്ടുകളായാണ് ഉപയോഗിക്കുന്നതെന്ന് വ്യക്തമാണ്.
റായ്‌പൂർ: ഛത്തീസ്‌ഗഡിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു. ദന്ദേവാഡയ്ക്കും ബിജാപൂർ ജില്ലയ്ക്കും ഇടയിലെ അതിർത്തി പ്രദേശത്താണ് ഏറ്റുമുട്ടൽ ഉണ്ടായത്. മാവോയിസ്റ്റ് സാന്നിദ്ധ്യം കണക്കിലെടുത്ത് പ്രദേശത്ത് സുരക്ഷ വർദ്ധിപ്പിച്ചതായി സൈന്യം അറിയിച്ചു.പ്രദേശത്ത് മാവോയിസ്റ്റുകൾ എത്തിയതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് കാട്ടിനുള്ളിൽ ഏറ്റുമുട്ടലുണ്ടായതെന്ന് ദന്ദേവാഡ പൊലീസ് സൂപ്രണ്ട് ഗൗരവ് റായ് പറഞ്ഞു. പ്രദേശത്തുനിന്ന് ആയുധങ്ങളും മറ്റും പിടിച്ചെടുത്തു. മരിച്ചവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര നിർദേശത്തെത്തുടർന്ന് ഛത്തീസ്‌ഗഡിൽ മാവോയിസ്റ്റ് വേട്ട വർദ്ധിപ്പിച്ചിരിക്കുകയാണ്. കഴിഞ്ഞ വ്യാഴാഴ്‌ച ബിജാപൂരിലും കങ്കേറിലും ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഡസനിലധികം മാവോയിസ്റ്റുകളെ വധിച്ചിരുന്നു. ഏറ്റുമുട്ടലിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. കഴിഞ്ഞവർഷം മാത്രം 219 മാവോയിസ്റ്റുകളെയാണ് ഛത്തീസ്‌ഗഡിൽ വധിച്ചത്. 2023ൽ 22 പേരെയും 2022ൽ 30 പേരെയുമാണ് സുരക്ഷാസേന വധിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇക്കൊല്ലം രാജ്യത്തുടനീളം നടന്ന മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷനിൽ 113 പേരെയാണ് വധിച്ചത്. 104 പേർ അറസ്റ്റിലാവുകയും 164 പേർ…
ഒരുമയുടെയും നന്മയുടെയും നിറവിൽ എം.സി.എം.എ മെഗാ ഇഫ്താർ സംഗമത്തിൽ പന്തീരായിരം പേർ പങ്കെടുത്തു
മനാമ: ഒരുമയുടെയും നന്മയുടെയും നിറവിൽ മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷൻ (എം.സി.എം.എ) സംഘടിപ്പിച്ച മെഗാ ഇഫ്താർ സംഗമത്തിൽ പന്തീരായിരം പേർ പങ്കുചേർന്നു. റമദാൻ അവസാന പത്ത് നാളിലേക്കു കടന്ന ഈ വേളയിൽ നടന്ന ഇഫ്താർ സംഗമം ഈ പുണ്യമാസത്തെ നിർവചിക്കുന്ന ഐക്യത്തിന്റെയും കാരുണ്യത്തിന്റെയും സ്നേഹത്തിന്റെയും തെളിവായിരുന്നു. മെഗാ ഇഫ്താർ വൻ വിജയത്തിൽ പര്യവസാനിച്ചപ്പോൾ മനാമ സെൻട്രൽ മാർക്കറ്റ് അസോസിയേഷന് അതിരറ്റ ചാരിതാർഥ്യം. 12,500 പേർ പങ്കെടുത്ത പരിപാടി ബഹ്റൈൻ പാർലമെന്റിന്റെ രണ്ടാമത്തെ ഡെപ്യൂട്ടി സ്പീക്കർ അഹമ്മദ് അബ്ദുൽവാഹെദ് ഖരാത്തയുടെരക്ഷാകർതൃത്വത്തിലാണ് സംഘടിപ്പിച്ചത്. ഒപ്പം മെഗാ ഇഫ്‌താറിൽ ആഭ്യന്തര മന്ത്രാലയത്തിലെ അഭ്യർത്ഥനകളുടെയും അന്വേഷണങ്ങളുടെയും തലവൻ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ, ബഹ്റൈൻ പാർലമെന്റ് അംഗം മുഹമ്മദ് ഹുസൈൻ ജനാഹി, ബി.സി.സി.ഐ ബോർഡ് അംഗം സൗസാൻ അബുൽഹസൻ മുഹമ്മദ് ഇബ്രാഹിം, കാപ്പിറ്റൽ മുനിസിപ്പൽ കൗൺസിൽ അംഗം ഡോ. അബ്ദുൽഹസൻ ഹസൻ അൽ-ദൈരി, മനാമ ഹിന്ദു ക്ഷേത്ര തലവൻ ശാസ്ത്രി വിജയകുമാർ ബാലകൃഷ്ണ…
