- റിഫയിലെ പഴയ ജനവാസ മേഖലയുടെ മുഖച്ഛായ മാറുന്നു
- പാലക്കാട് സ്വദേശി ബഹ്റൈനിൽ അന്തരിച്ചു
- കാറില്‍ കുട്ടിയുടെ മരണം: പ്രതിക്ക് മാതാവ് മാപ്പു നല്‍കി
- ബഹ്‌റൈനില്‍ മിനിമം വേതനം 700 ദിനാറാക്കണമെന്ന് തൊഴിലാളി യൂണിയനുകള്‍
- കെട്ടിടനിര്‍മ്മാണത്തിനിടെ തൊഴിലാളിയുടെ മരണം: കമ്പനി ഉദ്യോഗസ്ഥനെതിരായ കേസില്‍ വിചാരണ തുടങ്ങി
- എഫ്.ഐ.എ. വേള്‍ഡ് എന്‍ഡുറന്‍സ് ചാമ്പ്യന്‍ഷിപ്പില്‍ ഫെരാരി കിരീടം നേടി
- നെസ്റ്റോ ഗ്രൂപ്പിന്റെ ബഹ്റൈനിലെ 17-ാമത് ഔട്ട്ലെറ്റ് സനദില്‍ പ്രവര്‍ത്തനമാരംഭിച്ചു
- പാക്ട് കായികമേള ശ്രദ്ധേയമായി
Author: News Desk
മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രത്യേക ഗൈനക്കോളജി, ഗാസ്‌ട്രോഎന്‍ടറോളജി പാക്കേജ് തുടങ്ങി. ലാപ്രോസ്‌കോപിക് ഹിസ്റ്റരക്ടമി, ലാപ്രോസ്‌കോപിക്ക് ഒവേറിയന്‍ സിസ്റ്റക്ടമി, ഗ്യാസ്‌ട്രോസ്‌കോപ്പി, കൊളോണോസ്‌കോപ്പി തുടങ്ങിയ നൂതന ചികിത്സകള്‍ പൗരന്‍മാര്‍ക്കും പ്രവാസികള്‍ക്കും കൂടുതല്‍ പ്രാപ്യവും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കാന്‍ ലക്ഷ്യമിടുന്ന പാക്കേജ് ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍ ലഭ്യമായിരിക്കും. പാക്കേജ് കാലയളവില്‍ സാധാരണ പ്രസവം 200 ദിനാറിനും സിസേറിയന്‍ 500 ദിനാറിനും ലഭ്യമാണ്. ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ആധുനിക ശസ്ത്രക്രിയായ ലാപ്രോസ്‌കോപിക് ഹിസ്റ്റരക്ടമി 700 ദിനാറിനും അണ്ഡാശയത്തിലെ മുഴ നീക്കം ചെയ്യുന്ന ലാപ്രോസ്‌കോപിക്ക് ഒവേറിയന്‍ സിസ്റ്റക്ടമി 500 ദിനാറിനും ലഭിക്കും. പ്രസവ സംബന്ധമായ വിവിധ പാക്കേജുകളും ഗൈനക്കോളജി വിഭാഗത്തില്‍ ലഭിക്കും. ദഹനവ്യൂഹത്തിലെ പ്രധാന ഘടനങ്ങളെ നിരീക്ഷിക്കുന്ന എന്‍ഡോസ്‌കോപ്പി പരിശോധനയായ ഗ്യാസ്‌ട്രോസ്‌കോപ്പി 80 ദിനാറിനും വന്‍കുടലും ചെറുകുടലും നിരീക്ഷിക്കുന്ന എന്‍ഡോസ്‌കോപിക് പരിശോധനായായ കൊളോണോസ്‌കോപ്പി 100 ദിനാറിനും ലഭിക്കും. വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യുന്ന ശസ്ത്രക്രിയയായ ലേസര്‍ കിഡ്‌നി സ്‌റ്റോണ്‍ റിമൂവല്‍ 400 ദിനാറിനും ലേസര്‍ ഫ്‌ളെക്‌സിബിള്‍…
വീണ്ടും ചര്‍ച്ചയായി ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട്; അസഹിഷ്ണുതയോടെ രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തകര്‍
കോഴിക്കോട്: വയനാട്ടില്‍ വന്‍ നാശനഷ്ടങ്ങള്‍ വിതച്ച ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് വീണ്ടും ചര്‍ച്ചയാകുന്നു. റിപ്പോര്‍ട്ടിനെ അനുകൂലിച്ച് പരിസ്ഥിതിവാദികളടക്കമുള്ള പലരും രംഗത്തുവരുമ്പോള്‍ കടുത്ത അസഹിഷ്ണുതയോടെ അതിനെ പ്രതിരോധിക്കാന്‍ പാടുപെടുകയാണ് സംസ്ഥാനത്തെ ഭരണ- പ്രതിപക്ഷ രാഷ്ട്രീയകക്ഷികളുടെ പ്രവര്‍ത്തകര്‍. കേന്ദ്രത്തില്‍ രണ്ടാം മന്‍മോഹന്‍സിംഗ് സര്‍ക്കാരിന്റെ കാലത്ത് കേന്ദ്ര വനം- പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേശ് മുന്‍കൈയെടുത്താണ് പശ്ചിമഘട്ട സംരക്ഷണത്തെക്കുറിച്ചു പഠിക്കാന്‍ മാധവ് ഗാഡ്ഗില്‍ അദ്ധ്യക്ഷനായ സമിതിയെ നിയോഗിച്ചത്. 2011 ഓഗസ്റ്റ് 31ന് സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍, പരിസ്ഥിതിലോല മേഖലയയായ പശ്ചിമഘട്ടത്തില്‍ വന്‍കിട വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതും പടുകൂറ്റന്‍ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതും കരിങ്കല്‍ ക്വാറികളും നിരോധിക്കുന്നതടക്കം ഒട്ടേറെ നിര്‍ദേശങ്ങളുണ്ടായിരുന്നു. https://youtu.be/-AmQEnB1HxM?si=lcus8jiKt5NoOY5_ ഇതിനെതിരെ കടുത്ത എതിര്‍പ്പാണ് വന്‍കിട വ്യവസായ, ക്വാറി, റിസോര്‍ട്ട്, റിയല്‍ എസ്‌റ്റേറ്റ് ലോബികളില്‍നിന്നും ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും പാര്‍ട്ടികളില്‍നിന്നും ഉണ്ടായത്. മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍, അന്തരിച്ച പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ടി. തോമസ് തുടങ്ങി ചുരുക്കം ചില നേതാക്കള്‍ മാത്രമാണ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെ…
കോഴിക്കോട്: വൻ ദുരന്തത്തിൽ വയനാട് മുങ്ങിയപ്പോൾ മാനവികതയുടെ മഹാപ്രതീകമായി വടകരയിലെ നടക്കൽ സ്വദേശി കരീം. ദുരന്തവാർത്ത അറിഞ്ഞയുടൻ കരീം പാലയാട് പുത്തൻ നടയിലെ തൻ്റെ കടയിലെ വസ്ത്രങ്ങളിൽ മഹാഭൂരിഭാഗവും വാരിപ്പെറുക്കി മകൻ കലഫിനോടൊപ്പം വയനാട് കയറി. കരീമും ഭാര്യ സെറീനയും ചേർന്നാണ് വസ്ത്രങ്ങൾ പായ്ക്ക് ചെയ്തത്. കൂടാതെ അടുത്തുള്ള കടകളിൽനിന്ന് വേറെ തുണികളും പായകളും അവശ്യസാധനങ്ങളും വാങ്ങിയാണ് മകനോടൊപ്പം കരീം വയനാട്ടിലേക്ക് തിരിച്ചത്. ദുരിതാശ്വാസ ക്യാമ്പുകളിലെത്തി അധികൃതരെ സാധനങ്ങളേൽപ്പിച്ചു. ഇനിയും സാധനങ്ങളെത്തിക്കാനുള്ള തയാറെടുപ്പിലാണ് താനെന്ന് കരീം പറഞ്ഞു.
കൽപ്പറ്റ: ഉരുൾപൊട്ടൽ വൻ നാശം വിതച്ച മുണ്ടക്കൈ- ചൂരല്‍മല മേഖലയിൽ രക്ഷാദൗത്യം ഊര്‍ജ്ജിതമാക്കാന്‍ കേന്ദ്ര-സംസ്ഥാന സേനാ വിഭാഗങ്ങളിലെ 1,769 പേര്‍. തമിഴ്നാട്, കര്‍ണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ അയല്‍ സംസ്ഥാനങ്ങളിൽനിന്നുള്ള സേനാംഗങ്ങളാണ് രക്ഷാപ്രവര്‍ത്തനത്തിന് സജീവമാണ്. എന്‍.ഡി.ആര്‍.എഫ്, സി.ആര്‍.പി.എഫ്, കര-വ്യോമ-നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, പോലീസ്, അഗ്നിശമന സേനാംഗങ്ങള്‍ ഉള്‍പ്പെടെയാണ് മൂന്ന് ദിവസങ്ങളിലായി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. എന്‍. ഡി.ആര്‍.എഫിലെ 90 പേരും കരസേനയിലെ 120 പേരും ഡിഫന്‍സ് സെക്യൂരിറ്റീസിലെ 180 പേരും കോസ്റ്റ് ഗാര്‍ഡിലെ 11 പേരും നാവികസേനയിലെ 68 പേരും ഫയര്‍ഫോഴ്സിലെ 360 പേരും കേരള പോലീസിലെ 866 പേരും തമിഴ്‌നാട് ഫയര്‍ഫോഴ്‌സ്, എസ്.ഡി.ആര്‍.എഫ് സേനയിലനിന്ന് 60 പേരുമടടങ്ങുന്ന ടീമും ഇടുക്കി എച്ച്.എ.ടി യില്‍ നിന്നും 14 പേരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നുണ്ട്. മിലിട്ടറി എന്‍ജിനീയറിങ് വിഭാഗം, ടെറിറ്റോറിയല്‍ ആര്‍മി വിഭാഗം, ഡോഗ് സ്‌ക്വാഡ് എന്നിവരുടെ സേവനവും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കുണ്ട്. കേരള- കര്‍ണാടക സബ് ഏരിയ ജനറല്‍ ഓഫീസര്‍ കമാന്‍ഡിങ് മേജര്‍ ജനറല്‍ വി.ടി.…
മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം തുടരും, ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്ന് മുഖ്യമന്ത്രി
കൽപ്പറ്റ: വയനാട്ടിൽ സർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനം നടത്തി. പുനരധിവാസം ഫലപ്രദമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ശ്രദ്ധ രക്ഷാപ്രവർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപിൽ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകൾ തുടരും. വ്യത്യസ്ത കുടുംബങ്ങളിൽ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം ക്യാംപുകളിൽ ക്രമീകരണം ഏർപ്പെടുത്തും. ക്യാംപിനകത്ത് കുടുംബാംഗങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം. ക്യാംപിനകത്ത് താമസിക്കുന്നവരെ കാണാൻ പോകുന്നവർക്ക് സംസാരിക്കാൻ ഒരു പൊതു സൗകര്യം ഒരുക്കും. ചാലിയാർ പുഴയിലും മൃതദേഹങ്ങൾക്കായി പരിശോധന നടത്തുമെന്നും, വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ ബെയ്‌ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച് രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്നും, ക്യാംപിനകത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും നല്ല നിലയിൽ പ്രവർത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസത്തിന് നേരിട്ട് സഹായവുമായി ആരും വരരുതെന്നും അത് സ്വീകരിക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിന് തടസമുണ്ടാകില്ല. കുട്ടി എവിടെയാണോ അവിടെ ഇരുന്ന് കൊണ്ട് തന്നെ വിദ്യ നൽകാനാവും.…
വയനാട്ടിലെ ദുരിതബാധിതർക്കായി ക്ഷേത്രത്തിൽ നടത്തിയ പ്രത്യേക പ്രാർത്ഥനയിൽ എത്തിയത് ആയിരക്കണക്കിന് ഭക്തർ
പന്തളം: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചും ദുരിതബാധിതർക്ക് വേണ്ടി പ്രാർത്ഥിച്ചും ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഇന്നലെ രാവിലെ മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജ ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പായാണ് ആയിരക്കണക്കിന് ഭക്തർ പ്രത്യേക പ്രാർത്ഥന നടത്തിയത്. ദുരിതബാധിതർക്കായി ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം മാനവസേവാനിധിയായ ‘കൃഷ്ണ ഹസ്തം ‘സഹായ നിധിയിൽ നിന്ന് സഹായം നൽകുമെന്ന് പ്രസിഡന്റ് ഉളനാട് ഹരികുമാർ, സെക്രട്ടറി വി.ആർ.അജിത്കുമാർ, ഖജാൻജി കെ.എൻ.അനിൽകുമാർ എന്നിവർ പറഞ്ഞു. അതേസമയം, വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി പത്തനംതിട്ടയിൽ നിന്ന് വാഹനം പുറപ്പെട്ടിട്ടുണ്ട്.
മനാമ: ബഹ്‌റൈനില്‍ ചെമ്മീന്‍ പിടിക്കുന്നതിനും വില്‍ക്കുന്നതിനും ഏര്‍പ്പെടുത്തിയ ആറുമാസത്തെ വാര്‍ഷിക നിരോധന കാലയളവ് അവസാനിച്ച സാഹചര്യത്തില്‍ ഇന്നു മുതല്‍ ചെമ്മീന്‍ നിരോധനം പിന്‍വലിച്ചതായി സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റിലെ മറൈന്‍ റിസോഴ്സസ് ജനറല്‍ ഡയറക്ടറേറ്റ് അറിയിച്ചു. ഫെബ്രുവരി 1 മുതല്‍ ജൂലൈ 31 വരെയാണ് നിരോധന കാലയളവ്. സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബഹ്റൈന്റെ ശ്രമങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. മത്സ്യസമ്പത്ത് സംരക്ഷിക്കുന്നതിനുള്ള ഗള്‍ഫ് സഹകരണ കൗണ്‍സില്‍ പ്രമേയങ്ങള്‍ക്കനുസൃതമായി സമുദ്ര സമ്പത്തിന്റെ പൂര്‍ണ സംരക്ഷണം ഉറപ്പുവരുത്താന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ എന്‍വയോണ്‍മെന്റ് പ്രതിജ്ഞാബദ്ധമാണ്. സമുദ്രവിഭവങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ട്, രാജ്യത്തിന്റെ പ്രാദേശിക ജലാശയങ്ങളില്‍ വല (അല്‍കാര്‍ഫ്) ഉപയോഗിച്ച് കടല്‍ മത്സ്യബന്ധനം നിരോധിക്കുന്നതിനുള്ള 2018ലെ ഉത്തരവ് (205) പ്രകാരമുള്ള ചെമ്മീന്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പാലിക്കാന്‍ വകുപ്പ് എല്ലാ മത്സ്യത്തൊഴിലാളികളോടും ഡയറക്ടറേറ്റ് ആഹ്വാനം ചെയ്തു.
തിരുവനന്തപുരം: വഞ്ചിയൂരിലെ വെടിവെപ്പ് കേസില്‍ ഷിനിയെ ആക്രമിച്ചത് ഭര്‍ത്താവിനോടുള്ള വൈരാഗ്യം മൂലം. സുഹൃത്തായിരുന്ന സുജിത്ത് തന്നെ മാനസികമായി തകര്‍ക്കുകയും പിന്നീട് ഒഴിവാക്കുകയും ചെയ്‌തെന്നും സുജീത്തിനെ വേദനിപ്പിക്കാനാണ് ഭാര്യ ഷിനിയെ ആക്രമിച്ചതെന്നുമാണ് ദീപ്തി പൊലീസിനോട് പറഞ്ഞത്. സുജിത്തും ദീപ്തിയും സൗഹൃദത്തിലായിരുന്നു. കഴിഞ്ഞ കുറേ നാളുകളായി സുജിത്ത് ഒഴിവാക്കിയതോടെ ദീപ്തി മാനസികമായി തകര്‍ന്നു. പല തവണ വിളിച്ചിട്ടും സന്ദേശങ്ങള്‍ അയച്ചിട്ടും പ്രതികരണം ഉണ്ടായില്ല. പ്രതിയായ ഡോക്‌ടർ ദീപ്‌തി നൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തിനെതിരെ ബലാത്സംഗത്തിന് കേസെടുത്തു. തന്നെ പീഡിപ്പിച്ചതിലുള്ള പ്രതികാരമായാണ് സുജിത്തിന്റെ വീട്ടിൽ കയറി ഭാര്യയെ ആക്രമിച്ചതെന്നാണ് മൊഴി. ഇതോടെ സുജിത്തിനോട് തോന്നിയ വൈരാഗ്യത്തിന്റെ പേരിലാണ് തിരുവനന്തപുരത്തെ വീട്ടിലെത്തി ഭാര്യയെ വെടിവച്ചതെന്നു, പൊലീസ് പറഞ്ഞു. വെടിവയ്പ് കേസില്‍ പങ്കില്ലെന്നു സമര്‍ഥിക്കാന്‍ ഒട്ടേറെ കള്ളങ്ങള്‍ നിരത്തി രക്ഷപ്പെടാന്‍ ശ്രമിച്ച ഡോ.ദീപ്തി മോള്‍ ജോസ് ഒടുവില്‍ കുറ്റം സമ്മതിച്ചത് ഒരു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ്. വെടിവയ്പിന് ഇരയായ എന്‍എച്ച്എം പിആര്‍ഒ ഷിനിയെ അറിയുമോ…
തിരുവനന്തപുരം: ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഗ്ലോബല്‍ കമ്മിറ്റി പിരിച്ചുവിട്ടതായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍ അറിയിച്ചു. ഒഐസിസിയുടെ ചാര്‍ജുള്ള കെപിസിസി ഭാരവാഹികളുമായി കൂടിയാലോചിച്ച് ഗ്ലോബല്‍ കമ്മിറ്റി പുന:സംഘടിപ്പിക്കുവാനും നിലവിലുള്ള ഒഐസിസി- ഇന്‍കാസ് സംഘടനാ സംവിധാനത്തില്‍ വേണ്ട മാറ്റങ്ങള്‍ വരുത്താനും സംഘടന ഇല്ലാത്ത രാജ്യങ്ങളില്‍ പ്രവര്‍ത്തനം സജ്ജമാക്കാനും ഒഐസിസി ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടലിനെ ചുമതലപ്പെടുത്തി. വയനാട്ടിലെ ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഒഐസിസി-ഇന്‍കാസ് പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെയും ചുമതല ജെയിംസ് കൂടല്‍ നിര്‍വഹിക്കും. വയനാട്ടിലെ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഒഐസിസി ഇന്‍കാസ് പ്രവര്‍ത്തകരുടെ സഹായങ്ങള്‍ ഉറപ്പാക്കുമെന്ന് ഗ്ലോബല്‍ പ്രസിഡന്റ് ജെയിംസ് കൂടല്‍ അറിയിച്ചു.
രാജ്യത്തെ ജനങ്ങളെ ഞെട്ടിച്ച ദുരന്തമാണ് വയനാട്ടില്‍ ഉണ്ടായതെന്ന് പാര്‍ലമെന്റില്‍ കെ സി വേണുഗോപാല്‍. ശ്രദ്ധക്ഷണിക്കല്‍ ചര്‍ച്ചക്കു തുടക്കം കുറിച്ച് ലോക്‌സഭയിൽ സംസാരിക്കുകയായിരുന്നു കെ സി വേണുഗോപാൽ. വയനാട്ടിലെ അതിഭീകര ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കെ സി വേണുഗോപാൽ ലോകസഭയിൽ ശ്രദ്ധക്ഷണിക്കൽ പ്രമേയത്തിന് നോട്ടീസ് നൽകുകയും, ഉപസഭാ നടപടിക്രമത്തിൽ ഉൾപ്പെടുത്തി സ്പീക്കർ അനുമതി നൽകുകയും ചെയ്‌തിരുന്നു. ജനങ്ങള്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിക്കുകയാണ്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്നു. അടിയന്തര സഹായങ്ങള്‍ ലഭ്യമാക്കണമെന്നും അതിജീവനത്തിന് സാമ്പത്തിക സഹായം നല്‍കണമെന്നും കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. https://youtu.be/DjX1jqGnPts?si=P5Q1nUzFadiwooaI ഇത്തരം ദുരന്തങ്ങള്‍ സംഭവിക്കാതിരിക്കാന്‍ നടപടി വേണം. ഒരാഴ്ച മുന്‍പ് മുന്നറിയിപ്പ് നല്‍കി എന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി പറഞ്ഞു. ഇതില്‍ വ്യക്തത വരുത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സംസ്ഥാന സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചു, കേന്ദ്രം ഇതില്‍ എന്ത് തുടര്‍നടപടി സ്വീകരിച്ചു എന്നെല്ലാം അറിയണം. വിഷയം രാഷ്ട്രീയവല്‍ക്കരിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. https://youtu.be/TPmO4O0KoTM?si=ovFeu7qRHCBnwpv8 കേന്ദ്ര സര്‍ക്കാര്‍ ചര്‍ച്ചക്ക്…
