- ബഹ്റൈൻ-കൊച്ചി വിമാനത്തിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു
- ആദായ നികുതി കേസ്: നടൻ വിജയ്ക്ക് തിരിച്ചടി; 1.5 കോടി രൂപ പിഴയടയ്ക്കണമെന്ന് കോടതി
- സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശനിയാഴ്ചയും അവധി?; ചീഫ് സെക്രട്ടറി വിളിച്ച യോഗം ഇന്ന്
- ആകാശത്തേയ്ക്ക് നോക്കിയ ജനങ്ങൾ ഞെട്ടി; ഒന്നും രണ്ടുമല്ല, നിരനിരയായി നാല് ചന്ദ്രൻമാര്! റഷ്യയിൽ നിന്നുള്ള ദൃശ്യങ്ങൾ വൈറൽ
- ദേശീയ ജലപാത യാഥാര്‍ഥ്യമാകുന്നു, ആക്കുളം-ചേറ്റുവ പാത ഉദ്ഘാടനം ഈ മാസം
- യുവാക്കളെ കാറിടിച്ചു തെറിപ്പിച്ച സംഭവം: നടൻ മണിയൻപിള്ള രാജു അറസ്റ്റിൽ
- ബിജെപി ദേശീയ അധ്യക്ഷന്‍ ഇന്നു കേരളത്തിലെത്തും; തെരഞ്ഞെടുപ്പ് ഒരുക്കങ്ങളും സ്ഥാനാര്‍ത്ഥി നിര്‍ണയവും ചര്‍ച്ചയാകും
- ആണവായുധ നിയന്ത്രണ കരാർ പുതുക്കണം, ആയുധ മത്സരം ഒഴിവാക്കണം; അമേരിക്കയോടും റഷ്യയോടും മാർപാപ്പ
Author: News Desk
യുഎഇയില്‍ പലയിടങ്ങളിലും കനത്ത മഴ; ബുധനാഴ്ച രാത്രി 7 മണി വരെ കാറ്റിന് സാധ്യത; ഓറഞ്ച് അലര്‍ട്ട്
അബുദാബി: യുഎഇയില്‍ തിങ്കളാഴ്ച പല സ്ഥലങ്ങളിലും കനത്ത മഴ പെയ്തു. ദുബൈ-അല്‍ ഐന്‍ റോഡിലും അല്‍ ഐനിലെ മസകിനിലും മഴക്കൊപ്പം ആലിപ്പഴ വര്‍ഷവുമുണ്ടായതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. കാലാവസ്ഥ വകുപ്പിന്‍റെ പ്രവചനം അനുസരിച്ച് വരും ദിവസങ്ങളിലും അല്‍ ഐനില്‍ മിതമായതോ തീവ്രത കൂടിയതോ ആയ മഴ ലഭിക്കും. അബുദാബിയിലും മഴയ്ക്ക് സാധ്യതയുണ്ട്. യുഎഇയിലുടനീളം താപനിലയില്‍ 2-3 ഡിഗ്രി സെല്‍ഷ്യസ് കുറവുണ്ടാകും. കാലാവസ്ഥ കണക്കിലെടുത്ത് ഇന്ന് (ഓഗസ്റ്റ് 6) ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലോട് കൂടിയ മഴക്കും ശക്തമായ കാറ്റിനും കടല്‍ പ്രക്ഷുബ്ധമാകാനുമുള്ള സാധ്യത പരിഗണിച്ചാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കിഴക്ക്, തെക്ക് പ്രദേശങ്ങളിലും ഉള്‍പ്രദേശങ്ങളിലും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാനുള്ള സാധ്യത പ്രവചിക്കുന്നുണ്ട്. ബുധനാഴ്ച രാത്രി 7 മണി വരെ കാറ്റിന് സാധ്യതയുണ്ട്.
ബഹ്റൈനില്‍ എല്ലാ പ്രവാസി ജീവനക്കാർക്കും ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ നല്‍കും
മനാമ: ബഹ്റൈനില്‍ വരുന്ന പ്രവാസി ജീവനക്കാര്‍ക്കെല്ലാം സെന്‍ട്രല്‍ ബാങ്ക് ഓഫ് ബഹ്റൈനുമായും സ്വകാര്യ മേഖലയുമായും സഹകരിച്ച് ഇന്റര്‍നാഷണല്‍ ബാങ്ക് അക്കൗണ്ട് നമ്പര്‍ (ഐബാന്‍) നല്‍കുന്നതിന് സൗകര്യമൊരുക്കാന്‍ തുടങ്ങിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു. തൊഴിലുടമകള്‍ക്ക് ഇടപാടുകള്‍ സുഗമമാക്കാനും എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് കരാര്‍ ഇടപാടുകള്‍ക്കായി ബാങ്ക് അക്കൗണ്ടുകള്‍ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവാസി തൊഴിലാളികളില്‍ അവബോധം വളര്‍ത്താനും ഈ നടപടി ലക്ഷ്യമിടുന്നു. എല്ലാ കക്ഷികളുടെയും അവകാശങ്ങള്‍ ഉറപ്പാക്കുന്നതിന് ഇലക്ട്രോണിക് ബാങ്കിംഗ് ഇടപാടുകളുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്താനുള്ള എല്‍.എം.ആര്‍.എയുടെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമാണ് ഈ സംരംഭമെന്ന് അതോറിറ്റിയുടെ സി.ഇ.ഒയും മനുഷ്യക്കടത്ത് തടയാനുള്ള ദേശീയ സമിതി ചെയര്‍മാനുമായ നിബ്രാസ് താലിബ് പറഞ്ഞു. ബാങ്കിംഗ് മാര്‍ഗങ്ങളിലൂടെ വേതനം കൈമാറ്റം ചെയ്യാന്‍ ഇത് സൗകര്യമൊരുക്കുന്നു. തൊഴിലാളികളുടെ വേതനം ഇലക്ട്രോണിക് രീതിയില്‍ നല്‍കാനും പേയ്മെന്റ് രേഖകളുടെ ഡോക്യുമെന്റേഷന്‍ ഉറപ്പാക്കാനും വേതനം നല്‍കുന്നതുമായി ബന്ധപ്പെട്ട നിയമ തര്‍ക്കങ്ങള്‍ കുറയ്ക്കാനും വ്യവഹാര പ്രക്രിയകള്‍ വേഗത്തിലാക്കാനും തൊഴിലുടമകളെ സഹായിക്കുന്നതിന് അധിക സൗകര്യങ്ങളൊരുക്കാനുമാണ്…
മനാമ: ബഹ്റൈന്‍ ടൂറിസം ആന്‍ഡ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) സംഘടിപ്പിച്ച ബഹ്റൈന്‍ സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ 2024ന്റെ ആദ്യ പതിപ്പ് എക്സിബിഷന്‍സ് വേള്‍ഡ് ബഹ്റൈനില്‍ വിജയകരമായി സമാപിച്ചതായി പ്രഖ്യാപിച്ചു. ഫെസ്റ്റിവല്‍ കാണാന്‍ സ്വദേശികളും വിദേശികളുമായ 97,000ത്തിലധികം ആളുകള്‍ എത്തിയതായി ബി.ടി.ഇ.എ. റിസോഴ്സ് ആന്‍ഡ് പ്രോജക്ട്സ് ഡെപ്യൂട്ടി സി.ഇ.ഒ. ഡാന ഒസാമ അല്‍ സാദ് അറിയിച്ചു. ബന്ധപ്പെട്ട സര്‍ക്കാര്‍ അധികാരികളുടെയും സ്വകാര്യമേഖലാ സ്ഥാപനങ്ങളുടെയും സഹകരണങ്ങളെ അവര്‍ അഭിനന്ദിച്ചു. അല്‍ ദാന ആംഫി തിയേറ്റര്‍, സ്പേസ്ടൂണ്‍, എക്സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍, നാഷണല്‍ ബാങ്ക് ഓഫ് ബഹ്റൈന്‍ എന്നിവയുടെ സംയുക്തവും ക്രിയാത്മകവുമായ സഹകരണമുണ്ടായി. ഇത് രാജ്യത്തുടനീളമുള്ള ടൂറിസത്തെ ഗണ്യമായി ശക്തിപ്പെടുത്തുകയും ഹോസ്പിറ്റാലിറ്റി മേഖലയെ ശക്തിപ്പെടുത്തുകയും ചെയ്യും. ടൂറിസം മേഖല വികസിപ്പിക്കാനും 2022-2026 ലെ ടൂറിസം സ്ട്രാറ്റജിയുടെ ലക്ഷ്യങ്ങള്‍ കൈവരിക്കാനുമുള്ള പദ്ധതികള്‍ക്ക് അനുസൃതമായി, എല്ലാ പങ്കാളികളുമായും സഹകരിച്ച് ഉത്സവം ഒരു വാര്‍ഷിക പരിപാടിയാക്കാന്‍ ആഗ്രഹിക്കുന്നതായും അവര്‍ പറഞ്ഞു. സമ്മര്‍ ടോയ് ഫെസ്റ്റിവല്‍ 2024ലെ വേനല്‍ക്കാലത്ത് വിനോദസഞ്ചാര പ്രസ്ഥാനത്തെ…
https://www.alhilalhealthcare.com/ തിരുവനന്തപുരം: ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തില്‍ കെടുതികള്‍ അനുഭവിയ്ക്കുന്ന വയനാടിന് കൈത്താങ്ങുമായി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് കോടി രൂപ എം എ യൂസഫലി കൈമാറി. ദുരന്തത്തില്‍ തകര്‍ന്ന മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായാണ് സഹായം. യൂസഫലിയ്ക്ക് വേണ്ടി ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടര്‍ ആന്‍ഡ് സി ഇ ഒ എം. എ. നിഷാദ്, ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് തുക കൈമാറിയത്. അതിനിടെ ഓർത്തഡോക്സ് സഭയുടെ പുനരധിവാസ പദ്ധതിക്ക് രണ്ടേക്കർ സ്ഥലം ഒരാൾ ദാനം ചെയ്തു. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ, വയനാട് ദുരന്തത്തിൽ പെട്ടവർക്ക് നിർമ്മിച്ച് നൽകുന്ന ഭവനങ്ങൾക്ക് സഭാംഗമായ കെ കെ സക്കറിയാ കാരുചിറയാണ് രണ്ടേക്കർ സ്ഥലം ദാനമായി നൽകിയത്. കൊല്ലം സെ.തോമസ് ഓർത്തഡോക്സ് കത്തീഡ്രൽ ഇടവകാംഗമാണ് കെ കെ സക്കറിയാ കാരുചിറ. കോഴിക്കോട് പാലക്കാട്…
മേപ്പാടി: ദുരന്തബാധിതരായി കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിന് സംസ്ഥാന സർക്കാർ സമഗ്ര പാക്കേജ് നടപ്പിലാക്കുമെന്ന് ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ. ചൂരൽ മലയിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ചതിനു ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. നിലവിൽ ദുരന്തബാധിതരായി ക്യാമ്പുകളിലടക്കം കഴിയുന്നവരുടെ മാനസികാവസ്ഥയ്ക്കാണ് സംസ്ഥാന സർക്കാർ പ്രഥമ പരിഗണന നൽകുന്നത്. തെരച്ചിൽ പ്രവർത്തനങ്ങളടക്കം ഊർജിതമായി തുടരുകയാണ്. പുനരധിവാസത്തിന് വേണ്ട സ്ഥലം, ഭൂമി, വീട്, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ എത്രയും വേഗത്തിൽ പൂർത്തിയാക്കും. രാജ്യത്തുനിന്നാകമാനം പുനരധിവാസത്തിനും അതിജീവനത്തിനുമായി നിരവധി സഹായങ്ങൾ വിവിധ വ്യക്തികളിൽനിന്ന് ലഭ്യമാകുന്നുണ്ട്. സംസ്ഥാന സർക്കാരിൻ്റെ നേതൃത്വത്തിൽ കഴിയുന്നത്ര വേഗത്തിൽ ദുരന്തബാധിതരായി കഴിയുന്ന വ്യക്തികൾക്ക് ആവശ്യമായ സഹായങ്ങൾ പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.
അല്‍ ഹിലാല്‍ മനാമ സെന്‍ട്രല്‍ ബ്രാഞ്ചും ഫിലിപ്പീന്‍സ് എംബസിയും ഹെല്‍ത്തി പിനോയ് കാമ്പയിന് തുടക്കം കുറിച്ചു
മനാമ: അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിന്റെ മനാമ സെന്‍ട്രല്‍ ബ്രാഞ്ചും ബഹ്‌റൈനിലെ ഫിലിപ്പീന്‍സ് എംബസിയും സംയുക്തമായി ‘ഹെല്‍ത്തി പിനോയ് 2024’ കാമ്പയിന് തുടക്കം കുറിച്ചു. ബഹ്‌റൈനിലുള്ള ഫിലിപ്പിനോ പൗരര്‍ക്ക് ആരോഗ്യ ബോധവല്‍ക്കരണത്തിനുള്ള കാമ്പയിനാണിത്. അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിന്റെ മനാമ സെന്‍ട്രല്‍ ബ്രാഞ്ചില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ 400ലധികം ഫിലിപ്പിനോ പൗരര്‍ പങ്കെടുത്തു. ചടങ്ങില്‍ പങ്കെടുത്തവര്‍ക്കെല്ലാം അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററിലെ ആരോഗ്യപ്രവര്‍ത്തകര്‍ സമഗ്ര ആരോഗ്യ പരിശോധന നടത്തി. കാമ്പയിന്‍ എല്ലാ വര്‍ഷവും നടത്തുമെന്നും ഓരോ വര്‍ഷത്തെയും കാമ്പയിന്‍ ഓഗസ്റ്റ് മാസത്തില്‍ ആരംഭിക്കുമെന്നും ചടങ്ങില്‍ സംബന്ധിച്ച ഫിലിപ്പീന്‍സ് അംബാസിഡര്‍ ആനി ജലാന്‍ഡോ- ഓണ്‍ ലൂയിസ് പറഞ്ഞു. ചടങ്ങില്‍ കോണ്‍സുല്‍ ബ്രയാന്‍ ജെസ് ബാഗിയോ, അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ മനാമ ബ്രാഞ്ച് മേധാവി ഷഫീല്‍, മാര്‍ക്കറ്റിംഗ് വിഭാഗം മേധാവി ഉണ്ണികൃഷ്ണന്‍, ഫിലിപ്പിനോ ക്ലബ് പ്രസിഡന്റ് റിക് അഡ്വിന്‍കുല തുടങ്ങിയവരും പങ്കെടുത്തു.
ധാക്ക: ബംഗ്ലാദേശില്‍ കലാപം രൂക്ഷമാകുന്നതിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. സഹോദരിക്കൊപ്പം ഷെയ്ഖ് ഹസീന രഹസ്യ കേന്ദ്രത്തിലേക്ക് മാറി എന്നാണ് റിപ്പോര്‍ട്ട്. ഷെയ്ഖ് ഹസീന സഹോദരി ഷെയ്ഖ് രഹാനയ്‍ക്കൊപ്പം രാജ്യം വിട്ടെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ക്വാട്ട പരിഷ്‌ക്കരണങ്ങൾക്കെതിരായ വിദ്യാർത്ഥി പ്രതിഷേധത്തിനിടെയുണ്ടായ അക്രമാസക്തമായ സംഘർഷത്തിൽ ഞായറാഴ്ച 98 പേർ കൊല്ലപ്പെട്ടു. പോലീസിൻ്റെയും ഡോക്ടർമാരുടെയും കണക്കനുസരിച്ച് മൊത്തം മരണസംഖ്യ 300 ആണ്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ രാജി ആവശ്യപ്പെട്ട് വീണ്ടും വിദ്യാർത്ഥി പ്രക്ഷോഭം ആരംഭിച്ചതോടെ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ബംഗ്ലാദേശിലേക്ക് പോകരുതെന്ന് ഇന്ത്യ പൗരന്മാരോട് നിർദ്ദേശിച്ചിരുന്നു.
വയനാടിന് ദുരന്തത്തിൽ സഹായവുമായി മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ ഇമാറാത്തി സഹോദരിമാരായ നൂറയും മറിയയും
ദുബായ്: മലയാളം പറഞ്ഞ് സമൂഹമാധ്യമങ്ങളില്‍ വൈറലായ യു.എ.ഇയിലെ ഇമാറാത്തി സഹോദരിമാരായ നൂറയും മറിയയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. ഇവരുടെ വിഡിയോകള്‍ക്ക് കേരളത്തില്‍നിന്ന് വലിയ രീതിയിലുള്ള ഫോളോവേഴ്‌സുമുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ നടന്‍ മമ്മൂട്ടി നായകനായ ടര്‍ബോ സിനിമ അറബിയിലേക്ക് മൊഴിമാറ്റം നടത്തിയപ്പോള്‍ പ്രധാന കഥാപാത്രങ്ങള്‍ക്ക് ശബ്ദം നല്‍കിയത് ഇരുവരുമായിരുന്നു. മലയാളികളുടെ ആഘോഷപരിപാടികളിലും നിറസാന്നിധ്യമാണീ ഇമാറാത്തി സഹോദരിമാര്‍. കേരളത്തിലുണ്ടായ ദുരന്തത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തിയ ഇരുവരും തങ്ങളാലാവുന്ന സാമ്പത്തിക സഹായം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു.
ചൂരല്‍മലയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്കായി സമയാസമയം ഭക്ഷണമെത്തിക്കാന്‍ ഡ്രോണുകളും ഉപയോഗപ്പെടുത്തി. ബാസ്‌ക്കറ്റില്‍ പത്ത് പേര്‍ക്കുള്ള ഭക്ഷണപൊതികള്‍ ഒരേ സമയം വഹിക്കാന്‍ കഴിയുന്ന ആധുനിക ഡ്രോണുകളാണ് ഇതിനായി ഉപയോഗപ്പെടുത്തിയത്. ഹിറ്റാച്ചി, ജെ.സി.ബി തുടങ്ങിയ യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നവര്‍ക്കായി ഭക്ഷണം അവരുടെ കൈകളില്‍ നേരിട്ടെത്തിക്കുന്ന സൗകര്യമാണ് ഡ്രോണ്‍ വഴി ഓപ്പറേറ്റ് ചെയ്തത്. രക്ഷാപ്രവര്‍ത്തകര്‍ക്ക് അതിവേഗം ഭക്ഷണവും വെള്ളവും എത്തിക്കാനുള്ള സംവിധാനമാണിത്. വാഹനങ്ങളിലും രക്ഷാപ്രവർത്തകർക്ക് ഭക്ഷണം എത്തിക്കുന്നുണ്ട്. മേപ്പാടി പോളിടെക്‌നിക്കില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണിലാണ് രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തയ്യാറാക്കുന്നത്.. ഭക്ഷ്യ സുരക്ഷാവകുപ്പിന്റെ മേല്‍നോട്ടത്തില്‍ കേരള ഹോട്ടല്‍ റെസ്റ്റോറന്റ് അസോസിയേഷനാണ് ഭക്ഷണം ഒരുക്കുന്നത്. പ്രതിദിനം ഏഴായിരത്തോളം ഭക്ഷണ പൊതികളാണ് ഇവിടെ നിന്നും വിതരണം ചെയ്യുന്നത്.
ന്യൂഡൽഹി: ഡൽഹിയിൽ വീട്ടിനുള്ളിൽ പാകിസ്ഥാനെ സ്‌തുതിച്ചുകൊണ്ടുള്ള പോസ്‌റ്റർ പതിക്കുകയും, സംഭവത്തിൽ ഒരാൾ പിടിയിൽ. സോഷ്യൽ മീഡിയയിൽ ഈ വീഡിയോ പ്രചരിച്ചിരുന്നത് നാട്ടുകാർക്കിടയിൽ വലിയ ചർച്ചാവിഷയമാകുകയും പൊലീസിൽ പരാതിയും ലഭിച്ചു. വിവാദമായ പോസ്റ്ററും ബാനറും പൊലീസ് ഇയാളുടെ വീട്ടിൽനിന്നും പിടിച്ചെടുത്തു. വീട്ടിലെ താമസക്കാരൻ തനിയെയാണ് താമസമെന്നും, മാനസികപ്രശനം ഉള്ളതായും ഇയാൾക്ക് പാക്കിസ്ഥാനുമായി എന്തെങ്കിലും ബന്ധമുണ്ടോ എന്നത് അന്വേഷിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാളുടെ ബന്ധുക്കളെയും ചോദ്യം ചെയ്‌തു.
