- ബിഡിഎംഎ മാർഷൽ ആർട്സ് അക്കാദമിയിൽ ഗ്രേഡിങ് ടെസ്റ്റ് സംഘടിപ്പിച്ചു
- ഡാളസ് സ്റ്റേഡിയത്തിൽ ആവേശസമനില; ജപ്പാനും സ്വീഡനും പ്രീ-ക്വാർട്ടറിലേക്ക്, ഇനി ടെക്സസ് പൂരം നോക്കൗട്ടിലേക്ക്!
- വേൾഡ് മലയാളി കൗൺസിൽ അമേരിക്ക റീജിയനിൽ ട്രയാഡ് പ്രൊവിൻസ് നിലവിൽ വന്നു
- അയോധ്യ ക്ഷേത്ര ഫണ്ട് തട്ടിപ്പ്: എട്ട് പേർ പ്രതികൾ, ആറുപേർ കസ്റ്റഡിയിൽ
- മുല്ലപ്പെരിയാർ സുരക്ഷ സമിതി: കേന്ദ്രം ആവശ്യം അംഗീകരിച്ചു, കേരള പ്രതിനിധിയെ ഉടൻ നിയമിക്കുമെന്ന് മന്ത്രി
- 14-കാരനെതിരെ പ്രകൃതിവിരുദ്ധ പീഡനം; പോക്സോ കേസിൽ മുസ്ലിം ലീഗ് നേതാവ് ഒളിവിൽ
- അൽ ഹിലാൽ മനാമ സെൻട്രലിൽ 28-ാമത് ഇമാം ഹുസൈൻ രക്തദാന ക്യാമ്പയിൻ
- യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ബഹ്‌റൈൻ രാജാവും കൂടിക്കാഴ്ച നടത്തി
Author: News Desk
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍, സരിത്ത് എന്നിവര്‍ക്കെതിരെ കൊഫേപോസ ചുമത്തിയ സാഹചര്യത്തിൽ ഇവരെ തിരുവനന്തപുരത്തെ ജയിലുകളിലേക്ക് മാറ്റും. സ്വപ്ന സുരേഷിനെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കും സന്ദീപിനെയും സരിത്തിനെയും പൂജപ്പുര സെൻട്രൽ ജയിലിലേക്കുമാണ് മാറ്റുന്നത്. ഇന്നോ നാളെയോ പ്രതികളെ തിരുവനന്തപുരത്ത് എത്തിക്കുമെന്നാണ് വിവരം.
ന്യൂ ഡൽഹി : ഹാഥ്രസ് കേസില്‍ യുപി സർക്കാരിന്റെയും, പോലീസിന്റെയും ഇടപെടലുകൾക്കെതിരെ രാഹുല്‍ ഗാന്ധി. ലജ്ജാകരമായ സത്യം എന്തെന്നാല്‍ ദളിതരെയും മുസ്ലീംകളെയും ആദിവാസികളെയും പല ഇന്ത്യക്കാരും മനുഷ്യരായി കാണുന്നില്ല. മുഖ്യമന്ത്രിയും പൊലീസും ആരും അവളെ ബലാത്സംഗം ചെയ്തിട്ടില്ലെന്ന് പറയുന്നു, അവര്‍ക്കുവേണ്ടി. മറ്റ് പല ഇന്ത്യക്കാര്‍ക്കും അവള്‍ ആരുമല്ല” രാഹുല്‍ ഗാന്ധി ട്വിറ്ററിലൂടെ വ്യക്തമാക്കി.
മനാമ: ഇന്ത്യൻ സ്‌കൂൾ ബഹ്‌റൈനു എതിരെ സ്‌കൂളിന്റെ വിശ്വാസ്യതയെ നശിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ചിലർ വ്യാപകമായി വ്യാജ ആരോപണം പ്രചരിപ്പിക്കുന്നതു ശ്രദ്ധയിൽപെട്ടതായി സ്‌കൂൾ ചെയർമാൻ പ്രിൻസ് എസ് നടരാജനും, സെക്രട്ടറി സജി ആന്റണിയും സ്കൂളിനെ പിന്തുണക്കുന്ന പ്രോഗ്രസിവ് പാരന്റ്സ് അലയന്‍സ് (പി.പി. എ)ന്‍റെ രക്ഷാധികാരി മുഹമ്മദ് ഹുസൈന്‍ മാലീമും കൺവീനർ വിപിൻ കുമാറും പ്രസ്താവനയിൽ പറഞ്ഞു. ഒരു രക്ഷിതാവ് കഴിഞ്ഞ വർഷം ഫീസ് അടക്കാന്‍ നിവൃത്തിയില്ലാതെ ആത്മഹത്യ ചെയ്തെന്നാണ് ചിലര്‍ പ്രചരിപ്പിക്കുന്നത്. കഴിഞ്ഞ ആറു വർഷത്തിനുള്ളിൽ അത്തരമൊരു സംഭവം നടന്നതായി അറിവില്ല. ആരെങ്കിലും അവരുടെ വ്യക്തിപരമായ പ്രശ്‌നത്തിൽ ആത്മഹത്യയോ മറ്റോ ചെയ്താൽ അതെല്ലാം സ്‌കൂളിന്റെ തലയിൽ കെട്ടിവക്കുന്നത് നികൃഷ്ടവും നിന്ദ്യവുമാണ്. പ്രോഗ്രസിവ് പാരന്റ്സ് അലയന്‍സിന്‍റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരത്തിൽ വന്ന ശേഷം അർഹതപ്പെട്ട നൂറുകണക്കിനു വിദ്യാർത്ഥികൾക്കാണ് ഫീസിളവു നൽകിവരുന്നത്. 2018- 19, 2019-20 എന്നീ അധ്യയന വർഷങ്ങളിൽ മാത്രം ആയിരത്തോളം വിദ്യാർത്ഥികൾക്കാണ് സ്കൂള്‍ ഫീസിളവു നൽകിയത്. അതോടൊപ്പം പല കാരണങ്ങളാൽ കുടുംബനാഥൻ മരണമടയുകയോ,…
മനാമ : ഹഥ്റാസിലെ പെൺകുട്ടിയെ ക്രൂരമായ കൊലപാതകത്തിനും കുടുംബത്തിനു നേരിടേണ്ടി വന്ന നീതിനിഷേഷത്തിനുമെതിരെ പെൺ സുരക്ഷക്കായ് പെൺ പ്രതിഷേധങ്ങൾ എന്ന പേരിൽ ഫ്രന്റ്‌സ് സോഷ്യൽ അസോസിയേഷൻ വനിത വിഭാഗം പ്രതിഷേധ പരിപാടി സംഘടിപ്പിക്കുന്നു. നാളെ (തിങ്കൾ ) വൈകീട്ട് 7.30 നടക്കുന്ന പരിപാടി സാമൂഹ്യ പ്രവർത്തക ഇ സി ആയിഷ ഉത്ഘാടനം ചെയ്യും. പരിപാടിയിൽ ബഹ്റൈനിലെ സാമൂഹീക സാംസ്ക്കാരീക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് വനിതാവിഭാഗം സെക്രട്ടറി സക്കീന അബ്ബാസ് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 34114971 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക
മനാമ : കേന്ദ്ര സർക്കാരിന്റെ മാറുന്ന വിദ്യാഭ്യാസ നയത്തെക്കുറിച്ച് ഫ്രന്റ്സ് സോഷ്യൽ അസോസിയേഷൻ സൂമിൽ ചർച്ചാ സദസ്സ് സംഘടിപ്പിച്ചു. ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന കാവിവൽകരണത്തിൻ്റെ ഭാഗം തന്നെയാണ് പുതിയ വിദ്യാഭ്യാസനയവുമെന്ന് മുഖ്യ പ്രഭാഷണം നിർവഹിച്ചുകൊണ്ട് അന്താരാഷ്ട്ര തലത്തിൽ അറിയപ്പെടുന്ന വിദ്യാഭ്യാസ വിചക്ഷണനും പ്രഭാഷകനുമായ ഡോ.ആർ. യൂസുഫ് വിശദീകരിച്ചു. ജയഫർ മൈദാനി, കമാൽ മുഹ് യുദ്ദീൻ, ചെമ്പൻ ജലാൽ, ഫസ് ലുറഹ്മാൻ എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക ബഹ്റൈനിലെ സാമൂഹ്യ പ്രവർത്തകരും സംഘടനാ പ്രതിനിധികളും പങ്കെടുത്ത പരിപാടിയിൽ പ്രസിഡൻ്റ് ജമാൽ ഇരിങ്ങൽ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.എം സുബൈർ സ്വാഗതവും വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി ഇ . കെ. സലീം നന്ദിയും പറഞ്ഞു. എ എം ഷാനവാസ് പരിപാടി നിയന്ത്രിച്ചു.
മനാമ: ബഹറിനിൽ വേൾഡ് പ്രവാസി മലയാളി അസോസിയേഷൻ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു. നവംബർ 6 വെള്ളിയാഴ്ച കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വച്ചാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. രാവിലെ 7.30 മണി മുതൽ 1 മണിവരെയാണ് ക്യാമ്പ് നടക്കുക. കൂടുതൽ വിവരങ്ങൾക്ക് 39691451 , 39889086 , 36539986 , 37354730 , 39985396 , 39793188 എന്നീ നമ്പറുമായി ബന്ധപ്പെടുക.
മനാമ: അമേരിക്കൻ പൗരന്മാർക്ക് ഇലക്ട്രോണിക് മൾട്ടിപ്പിൾ എൻട്രി വിസ ഏർപ്പെടുത്തിയതായി നാഷണൽ, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ് അഫയേഴ്സ് അറിയിച്ചു. വിസ നൽകിയ തീയതി മുതൽ പത്തുവർഷത്തേക്കാണ് വിസയ്ക്ക് സാധുതയുള്ളത്. ഓരോ തവണയും 90 ദിവസത്തിൽ കൂടാത്ത കാലയളവിൽ ഉടമയെ രാജ്യത്ത് തുടരാൻ അനുവദിക്കുന്നു. www.evisa.gov.bh എന്ന വെബ്‌സൈറ്റ് വഴി അമേരിക്കൻ പൗരന്മാർക്ക് മാത്രമായി വിസയ്ക്ക് അപേക്ഷിക്കാൻ കഴിയും. 60 ബഹ്‌റൈൻ ദിനാറാണ് ഇതിന്റെ നിരക്ക്. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക ഇരുരാജ്യങ്ങളും തമ്മിലുള്ള അടുത്ത സൗഹൃദത്തെ അടിസ്ഥാനമാക്കി അമേരിക്കൻ പൗരന്മാർക്ക് സൗകര്യങ്ങൾ ഒരുക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായി കോർഡിനേറ്റിംഗ് കമ്മിറ്റി പുറപ്പെടുവിച്ച തീരുമാനത്തിന് അനുസൃതമായാണ് ഈ മൾട്ടിപ്പിൾ വിസ സൗകര്യം ഒരുക്കിയിരിക്കുന്നത്. രാജ്യത്തിലെ ടൂറിസത്തെയും സാമ്പത്തിക മുന്നേറ്റത്തെയും സഹായിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള നിർദേശങ്ങൾക്കനുസൃതമായാണ് പ്രവേശന നടപടിക്രമങ്ങൾ സുഗമമാക്കിയിരിക്കുന്നത്. ലോകത്തെ വിവിധ രാജ്യങ്ങളിലേക്ക് സേവനങ്ങളും നേട്ടങ്ങളും വികസിപ്പിക്കുന്നതിൽ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് മുന്നോട്ട് പോവുകയാണെന്ന് നാഷണൽ, പാസ്‌പോർട്ട് ആൻഡ് റെസിഡൻസ്…
മുംബൈ: ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പി ഒറ്റയ്ക്ക് മത്സരിക്കുമെന്നാണ് തീരുമാനം. ആകെയുള്ള 243 സീറ്റുകളിൽ 150ലും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്ന് ശരദ് പവാർ വ്യക്തമാക്കി. ആദ്യഘട്ട തെരഞ്ഞെടുപ്പു നടക്കാനിരിക്കുന്ന 71 സീറ്റുകളിൽ 32ലും എൻ.സി.പി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു കഴിഞ്ഞു. അടുത്ത ഘട്ടത്തിലേക്കുള്ള സീറ്റുകളിലെ സ്ഥാനാർത്ഥികളെ അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് പാർട്ടി തെരഞ്ഞെടുപ്പ് കമ്മിറ്റി നേതാവ് പ്രഫുൽപട്ടേൽ അറിയിച്ചു. മഹാസഖ്യവുമായി പ്രധാനപ്പെട്ട നിയമസഭാമണ്ഡലങ്ങളിലെ സീറ്റ് ചർച്ച പരാജയപ്പെടുകയായിരുന്നു. സുപ്രധാന മണ്ഡലങ്ങളായ 12 എണ്ണത്തിൽ കുറഞ്ഞത് നാലു സീറ്റുകളെങ്കിലും വേണമെന്ന ശരദ് പവാറിന്റെ ആവശ്യം തള്ളിയതാണ് എല്ലായിടത്തും സ്വന്തം സ്ഥാനാർത്ഥികളെ നിർത്താൻ കാരണം.
അബുദാബി: ആവേശകരമായ മത്സരത്തില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 2 റണ്‍സ് ജയം. 165 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗ് ആരംഭിച്ച പഞ്ചാബിന് നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. പ്രസിദ്ധ് കൃഷ്ണ എറിഞ്ഞ 19-ാം ഓവറാണ് മത്സരം കൊല്‍ക്കത്തയ്ക്ക് അനുകൂലമാക്കിയത്. പതിവുപോലെ ഓപ്പണിംഗ് ബാറ്റ്‌സ്മാന്‍മാര്‍ കത്തിക്കയറിയെങ്കിലും പഞ്ചാബിന് ജയിക്കാന്‍ അത് മതിയായിരുന്നില്ല. നായകന്‍ കെ.എല്‍ രാഹുലും മായങ്ക് അഗര്‍വാളും അര്‍ദ്ധ സെഞ്ച്വറി കുറിച്ചു. ഒന്നാം വിക്കറ്റില്‍ 115 റണ്‍സ് കൂട്ടിച്ചേര്‍ത്തതിനു ശേഷമാണ് സഖ്യം പിരിഞ്ഞത്. മായങ്ക് 39 പന്തില്‍ 6 ബൗണ്ടറികളും ഒരു സിക്‌സറും ഉള്‍പ്പെടെ 56 റണ്‍സെടുത്തു. 58 പന്തുകള്‍ നേരിട്ട രാഹുല്‍ റണ്‍സ് 77 റണ്‍സ് നേടി പുറത്തായതോടെ കൊല്‍ക്കത്ത പിടിമുറുക്കി. എൻ.ഇ.സി റെമിറ്റിലൂടെ പണം അയക്കാനായി www.necremit.com ക്ലിക്ക് ചെയ്യുക അവസാന ഓവറില്‍ പഞ്ചാബിന് ജയിക്കാന്‍ 14 റണ്‍സ് വേണമായിരുന്നു. അപകടകാരിയായ ഗ്ലെന്‍ മാക്‌സ്‌വെല്‍ ക്രീസിലുണ്ടായിട്ടും പഞ്ചാബിനെ ഭാഗ്യം തുണച്ചില്ല.…
കൊവിഡ് വ്യാപനം രൂക്ഷമായതോടെ തന്റെ അഭിനയം ഒക്കെ നിര്‍ത്തിവെച്ച് നഴ്‌സിന്റെ കുപ്പായത്തിലേക്ക് വീണ്ടും എത്തുകയായിരുന്നു നടി ശിഖ മല്‍ഹോത്ര. കഴിഞ്ഞ ആറ് മാസമായി നടി കൊവിഡ് രോഗികളെ പരിചരിച്ച് വരികെയാണ്. ഇതിനിടെ തനിക്കും രോഗം പിടിപെട്ടു എന്ന വാര്‍ത്ത തന്റെ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരിക്കുകയാണ് ശിഖ. “തന്റെ ശരീരത്തില്‍ ഓക്‌സിജന്റെ അളവ് കുറവാണെന്നും ആശുപത്രിയില്‍ നിന്നുമുളള ചിത്രം പങ്ക് വെക്കുന്നത് ഈ രോഗത്തെ ഗൗരവമായി തന്നെ കാണണം എന്ന് അഭ്യര്‍ത്ഥിക്കാനുമാണ് എന്ന് നടി പറഞ്ഞു. മിഡിൽ ഈസ്റ്റ് ഹോസ്‌പിറ്റൽ ചികിത്സക്കായി www.membh.com ക്ലിക്ക് ചെയ്യുക പരമാവധി വീട്ടില്‍ തന്നെ ഇരിക്കാന്‍ ശ്രമിക്കണം. എല്ലാവരുടെയും പ്രാര്‍ഥനയും പിന്തുണയും എന്റെയൊപ്പം ഉണ്ട്. കൊറൊണയെ തോല്‍പിച്ച് ഉടന്‍ തന്നെ തിരിച്ചുവരും. ഇതുവരെ വാക്‌സിന്‍ ഒന്നും കണ്ടുപിടിച്ചിട്ടില്ല, വാക്‌സിന്‍ കണ്ടുപിടിക്കും വരെ സുരക്ഷ മുന്‍കരുതലുകളില്‍ വീഴ്ച്ചകള്‍ ഒന്നും വരുത്തരുത്. മാസ്‌ക് ധരിക്കാന്‍ മറക്കരുത്, കൈകള്‍ ഇടക്കിടെ വൃത്തിയായി കഴുകണം. എല്ലാവരുടെയും പ്രര്‍ഥനയ്ക്കും സ്‌നേഹത്തിനും നന്ദി”. ഒരു നഴ്‌സ് എന്ന നിലയിലും…
