- ഹമദ് രാജാവ് പാരീസിൽ ഫ്രഞ്ച് പ്രസിഡന്റുമായി ചർച്ച നടത്തി
- കെട്ടിടത്തിൽനിന്ന് വീണ് ഇന്ത്യൻ തൊഴിലാളിയുടെ മരണം: കെട്ടിട നിർമാണക്കമ്പനി മാനേജർക്ക് മൂന്നു മാസം തടവ്
- സിഞ്ചിലെ മെഡിക്കൽ സെൻ്ററിൽനിന്ന് 5,000 ദിനാർ മോഷ്ടിച്ചു; യുവാവ് അറസ്റ്റിൽ
- ആനന്ദ് ലോബോയ്ക്ക്ബഹ്റൈൻ എ.കെ.സി.സി.യുടെ യാത്രാമൊഴി
- എ.കെ.സി.സി. മിഡിലിസ്റ്റ് ലീഡേഴ്സ് കോൺഫറൻസ് ഫെബ്രുവരി 26നും, 27നും ബഹ്റൈനിൽ.
- റഷ്യ-ഉക്രെയ്ൻ തടവുകാരുടെ കൈമാറ്റം: അബുദാബി ത്രിരാഷ്ട്ര ചർച്ചകളുടെ ഫലത്തെ ബഹ്‌റൈൻ സ്വാഗതം ചെയ്തു
- ശബരിമല സ്വർണക്കൊള്ള; അടൂർ പ്രകാശിനെ ചോദ്യം ചെയ്ത് എസ്ഐടി, രണ്ടരമണിക്കൂർ നീണ്ട ചോദ്യം ചെയ്യലില്‍ എല്ലാത്തിനും ഉത്തരം നൽകിയെന്ന് പ്രതികരണം
- ബി.ഡി.എഫ്. വാർഷികത്തോടനുബന്ധിച്ച് സൈനിക ബാൻഡ് ആഘോഷം
Author: News Desk
മനാമ: 2024 ഓഗസ്റ്റ് 25 മുതല്‍ 31 വരെ നടക്കുന്ന ഇന്ത്യന്‍ ക്ലബ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനുള്ള രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ഗുദൈബിയ ക്ലബ് പരിസരത്താണ് മത്സരം. പുരുഷ ഡബിള്‍സ് (എലൈറ്റ്, പ്രീമിയര്‍, ലെവല്‍- 1, 2, 3, 4), വെറ്ററന്‍സ് ഡബിള്‍സ് (45+, 55+), വനിതാ ഡബിള്‍സ് (ലെവല്‍ 1, ലെവല്‍ 2), മിക്‌സഡ് ഡബിള്‍സ് (എലൈറ്റ്, പ്രീമിയര്‍, ലെവല്‍ 1, 2), ജംബിള്‍ഡ് ഡബിള്‍സ് 80+ (പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും) എന്നീ വിഭാഗങ്ങളിലായാണ് മത്സരം. എല്ലാ വിജയികള്‍ക്കും രണ്ടാം സ്ഥാനക്കാര്‍ക്കും ട്രോഫികള്‍ സമ്മാനിക്കും. 4 ദിനാറാണ് പ്രവേശനത്തിനുള്ള രജിസ്‌ട്രേഷന്‍ ഫീസ്. രജിസ്ര്‌ടേഷന് ക്ലബ്ബിന്റെ ബാഡ്മിന്റണ്‍ സെക്രട്ടറി അരുണാചലം ടി. (35007544) ടൂര്‍ണമെന്റ് ഡയറക്ടര്‍ ബിനു പാപ്പച്ചന്‍ (39198193) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
മനാമ: ബഹ്‌റൈനിലെ താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ക്കായി ഇന്ത്യന്‍ ലേഡീസ് അസോസിയേഷന്‍ (ഐ.എല്‍.എ) എല്ലാ വര്‍ഷവും സംഘടിപ്പിക്കുന്ന സ്‌പോക്കണ്‍ ഇംഗ്ലീഷ് ക്ലാസ് ഇത്തവണ സെപ്റ്റംബര്‍ ആറിന് ആരംഭിക്കും. ചെലവേറിയ പരിശീലനങ്ങള്‍ താങ്ങാന്‍ കഴിയാത്ത വ്യക്തികള്‍ക്ക് സ്‌പോക്കണ്‍ ഇംഗ്ലീഷിലെ അടിസ്ഥാന ആശയവിനിമയ കഴിവുകളുണ്ടാക്കുക എന്നതാണ് ഈ കോഴ്‌സ് ലക്ഷ്യമിടുന്നത്. സ്പീക്ക് ഈസി ഉപസമിതി അംഗങ്ങളായ ഡോ. റൂബി തോമസ്, നിഷ മാറോളി എന്നിവരാണ് കോഴ്‌സ് ഏകോപിപ്പിക്കുന്നത്. കോഴ്‌സ് രണ്ടു മാസം നീണ്ടുനില്‍ക്കും. ആഴ്ചയില്‍ രണ്ടു തവണ ക്ലാസുകള്‍ നടക്കും. കോഴ്‌സിന്റെ അവസാനം വിശിഷ്ടാതിഥികള്‍ പങ്കെടുക്കുന്ന ഗ്രാന്‍ഡ് ഫിനാലെയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റ് സമ്മാനിക്കും. അവിടെ അവര്‍ക്ക് പുതുതായി നേടിയ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനും അവസരമുണ്ടാകും. പങ്കെടുക്കുന്നവരെ ഇംഗ്ലീഷില്‍ അടിസ്ഥാന ആശയവിനിമയ കഴിവുകള്‍ നേടാന്‍ സഹായിക്കുക, ജോലിസ്ഥലത്തും അവരുടെ സാമൂഹിക ഇടപെടലുകളിലും കൂടുതല്‍ ഫലപ്രദമാകാന്‍ പ്രാപ്തരാക്കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം. പാഠ്യപദ്ധതിയില്‍ അടിസ്ഥാന സംസാര ഇംഗ്ലീഷ്, ആശയവിനിമയം, സാമൂഹിക കഴിവുകള്‍, മര്യാദകള്‍ എന്നിവ ഉള്‍പ്പെടുന്നു. എന്റോള്‍മെന്റിനായി…
ഫ്രാൻസിസ് മാർപാപ്പയുമായി കൂടിക്കാഴ്ച നടത്തിയ കെ.ജി.ബാബുരാജനെ കെ.സി.എ. പ്രതിനിധികൾ അഭിനന്ദിച്ചു
മനാമ: നൂറ്റി മുപ്പത് കോടി കത്തോലിക്കരുടെയും ആത്മീയ ആത്മീയ തലവനും ലോകത്തിലെ ഏറ്റവും ബഹുമാനിക്കപ്പെടുന്ന വ്യക്തികളിൽ ഒരാളായ പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പയെ കണ്ടുമുട്ടിയതിന് ബഹ്‌റൈനിലെ കേരള കാത്തലിക് അസോസിയേഷൻ (കെസിഎ) കെ ജി ബാബുരാജന് ഊഷ്മളമായ അഭിനന്ദനങ്ങൾ അറിയിച്ചു. ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റിൻ്റെ പ്രതിനിധി സംഘത്തിൻ്റെ ഭാഗമായി സ്വാമി വീരേശ്വരാനന്ദയോടൊപ്പം ശ്രീ. ബാബുരാജനും റോമിൽ നടത്താനുദ്ദേശിക്കുന്ന സർവമത സമ്മേളനത്തിൽ പങ്കെടുക്കാൻ മർപ്പാപ്പയേ ക്ഷണിക്കാനായിരുന്നു കൂടിക്കാഴ്ച. സർവമത സമ്മേളനത്തിന് പരിശുദ്ധ ഫ്രാൻസിസ് മാർപാപ്പ പിന്തുണ നൽകുകയും, അതിൻ്റെ വിജയത്തിനായി പ്രതിനിധി സംഘത്തെ ആശീർവദിക്കുകയും ചെയ്തു. 2022 -ൽ മാർപ്പാപ്പയുടെ ചരിത്രപരമായ ബഹ്‌റൈൻ സന്ദർശനത്തിനും, മതങ്ങൾക്കിടയിലുള്ള സൗഹാർദം വളർത്തിയെടുക്കുന്നതിൽ അദ്ദേഹം വഹികുന്ന നിർണായക നേതൃത്വത്തിനും നന്ദി പറയാൻ ബാബുരാജൻ ഈ അവസരം വിനിയോഗിച്ചു. 1924-ൽ, ശ്രീനാരായണ ഗുരു മതപരമായ അതിർവരമ്പുകൾക്കപ്പുറത്തുള്ള ചരിത്രപരമായ ഒരു സമ്മേളനം സംഘടിപ്പിച്ചതിന്റെ നൂറാം വാർഷികാഘോഷം 2024 നവംബറിൽ വത്തിക്കാനിൽ നടത്തുന്നതിന്റെ ഭാഗമായാണ് ശിവഗിരിമഠത്തിന്റെ പ്രതിനിധികളും മാർപാപ്പയുടെ പ്രതിനിധികളുമായി ചർച്ച നടത്തിയത്. ബാബുരാജനുമായുള്ള…
മനാമ: വയനാട് ദുരന്തത്തിന്റെ പശ്ചാതലത്തിൽ എസ് എൻ സി എസ് സിൽവർ ജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ഐ സി ആർ എഫ് ചെയർമാൻ ബാബു രാമചന്ദ്രൻ, പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് സുധീർ തുരുനെലത്തിൽ, ചെയർമാൻ കൃഷ്ണകുമാർ എന്നിവർ നേതൃത്വം നൽകി സെക്രട്ടറി ശ്രീകാന്ത് സ്വാഗതവും വനിതാ വിഭാഗം കൺവീനർ സംഗീത ഗോകുൽ നന്ദിയും രേഖ പ്പെടുത്തി. സ്പോക്സ് പേഴ്സൺ സനീഷ്‌കുമാർ മുഖ്യ അവതാരകനായിരുന്നു. വിവിധ സംഘടനകളുടെ പ്രതിനിധികൾ അനുശോചനം അറിയിച്ചു സംസാരിച്ചു. ദുരന്തത്തിൽ കഷ്ടത അനുഭവിക്കുന്നവരെ സഹായിക്കാൻ ആകുന്നതെല്ലാം ചെയ്യുമെന്ന് ഇക്കാര്യത്തിൽ പ്രവാസി സംഘടനകൾ ഒറ്റകെട്ടായി പ്രവർത്തിക്കുമെന്നും യോഗത്തിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ജീവൻ നഷ്‍ടപ്പെട്ടവരോടുള്ള ആദരസൂചകമായി വിളക്ക് തെളിയിച്ചു മൗനമാചാരിച്ചു.
ബെംഗളൂരു: ബെംഗളൂരുവിലെ ഡിജെ ഹള്ളിയിലെ ചായക്കടയിലെ ജോലിക്കാരനായിരുന്ന യുവാവാണ് പരിക്കേറ്റ നിലയില്‍ പോലീസിനെ സമീപിച്ചത്. ചായക്കടയില്‍ സ്ഥിരമായി എത്തിയിരുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇക്കഴിഞ്ഞ ജൂലൈ 12ന് ഇയാളെ ഇവിടെ നിന്നും തട്ടികൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് നിര്‍ബന്ധിച്ച് ഭിക്ഷാടനത്തിന് ഇറക്കി. 2000 രൂപയാണ് ആദ്യദിനം ലഭിച്ചത്. ഇതോടെ ഇയാളെ സ്ത്രീയാക്കാൻ സംഘം ശ്രമം തുടങ്ങി. രാത്രി പരാതിക്കാരൻ്റെ താമസസ്ഥലത്ത് എത്തിയ ട്രാന്‍സ്‌ജെൻഡറുകൾ സമ്മർദ്ദം തുടങ്ങി. പുരുഷനായിട്ടും 2000 രൂപ ലഭിച്ചെങ്കില്‍ സ്ത്രീയായാല്‍ കൂടുതല്‍ പണം ഉണ്ടാക്കാമെന്ന് പറഞ്ഞ് പ്രലോഭിച്ചു. ഇത് എതിര്‍ത്തതോടെ ബലമായി മരുന്ന് കുത്തിവച്ച് മയക്കി എന്നാണ് പരാതിയില്‍ പറയുന്നത്. ബോധം തിരികെ ലഭിച്ചപ്പോള്‍ ജനനേന്ദ്രിയം വികൃതമാക്കിയ നിലയിലായിരുന്നു. അവിടെ ഒരു പൈപ്പ് സ്ഥാപിച്ച നിലയിലുമായിരുന്നു. തുടര്‍ന്ന് തടവില്‍ പാര്‍പ്പിച്ച് അവരുടെ ആചാരപ്രകാരമുള്ള ചില ചടങ്ങുകളും നടത്തി. തന്നെ ലൈംഗികവൃത്തിക്ക് ഇറക്കാൻ ഉദ്ദേശിച്ചുള്ളതായിരുന്നു ഇതെന്ന് പിന്നീട് മനസിലാക്കി. അതിനായി നിർബന്ധം ശക്തമായതോടെ ഓഗസ്റ്റ് മൂന്നിന് ഇവിടെ നിന്നും ഓടി രക്ഷപ്പെടുകയായിരുന്നു. ചികിത്സകൾക്ക് ശേഷം…
റഷ്യയില്‍ കൊല്ലപ്പെട്ട സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് നോര്‍ക്ക നടപടി തുടങ്ങി
തിരുവനന്തപുരം: റഷ്യന്‍ സൈന്യത്തിനൊപ്പമുള്ള മറ്റു മൂന്നു മലയാളികളെ തിരികെ കൊണ്ടു വരാനും ശ്രമം. റഷ്യയിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടുന്നത് നോര്‍ക്ക. റഷ്യന്‍ സൈന്യത്തിനൊപ്പം യുദ്ധം ചെയ്യവേ യുക്രൈയിനിലെ ഡോണെസ്‌കില്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട തൃശൂര്‍ മുകുന്ദപുരം നായരങ്ങാടി കാഞ്ഞില്‍ വീട്ടില്‍ സന്ദീപ് ചന്ദ്രന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ സഹായം തേടിയതായി നോര്‍ക്ക സിഇഒ അജിത് കോളശേരി അറിയിച്ചു. സന്ദീപിന്റെ മരണം റഷ്യന്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിലവില്‍ റഷ്യയിലെ റസ്‌തോഫിലാണ് സന്ദീപിന്റെ മൃതദേഹമുള്ളതായി ഇന്ത്യന്‍ എംബസി അറിയിച്ചിട്ടുള്ളത്. മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കുന്നതിന് റഷ്യന്‍ അധികൃതരുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസി പ്രവര്‍ത്തിച്ചു വരുകയാണ്. റഷ്യന്‍ സൈന്യത്തിനൊപ്പം പ്രവര്‍ത്തിച്ചു വരുന്ന തൃശൂര്‍ കൊടകര കനകമല കാട്ടുകലക്കല്‍ വീട്ടില്‍ സന്തോഷ് കാട്ടുങ്ങല്‍ ഷണ്‍മുഖന്‍ (40), കൊല്ലം മേയന്നൂര്‍ കണ്ണംകര പുത്തന്‍ വീട്ടില്‍ സിബി സൂസമ്മ ബാബു(27), എറണാകുളം കുറമ്പാശേരി റെനിന്‍ പുന്നയ്ക്കല്‍ തോമസ്(43) എന്നിവരെ തിരികെ കേരളത്തില്‍ എത്തിക്കുന്നതിനും റഷ്യയിലെ ഇന്ത്യന്‍ എംബസിയുടെ…
തിരുവനന്തപുരം: വയനാട് രക്ഷാ പ്രവർത്തനത്തെ നയിച്ച മൂന്ന് സൈനിക കമാൻഡർമാർ അവരുടെ പൂർവ്വ വിദ്യാലയമായ കഴക്കൂട്ടം സൈനിക സ്കൂളിൽ ഇന്ന് (ഓഗസ്റ്റ് 20) സന്ദർശനം നടത്തി. ഇവർ മൂവരും മലയാളികളും ഇപ്പോൾ സായുധ സേനയിലെ മുതിർന്ന ഉദ്യോഗസ്ഥർമാരുമാണ്. ജൂലായ് 30-ന് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടലിനെത്തുടർന്ന് വയനാട്ടിലെ രക്ഷാദൗത്യത്തിലെ നിർണായക പങ്ക് വഹിച്ച ഉദ്യോഗസ്ഥരായ എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ, മേജർ ജനറൽ വി ടി മാത്യു, ബ്രിഗേഡിയർ സലിൽ എം.പി എന്നിവർ ഒരുകാലത്ത് കഴക്കൂട്ടം സൈനിക് സ്‌കൂളിലെ കേഡറ്റുകളായിരുന്നു. ഇവരുടെ സന്ദർശനം സൈനിക സ്കൂളിന് അഭിമാന മുഹൂർത്തമായിരുന്നു. കോട്ടയം സ്വദേശിയായ എയർ മാർഷൽ ബാലകൃഷ്ണൻ മണികണ്ഠൻ, 1983-ൽ കഴക്കൂട്ടം സൈനിക സ്‌കൂളിൽ നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി. നിലവിൽ ദക്ഷിണ വ്യോമസേനാ മേധാവിയായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ, വയനാട് ദുരന്തത്തിനിരയായവരെ ധ്രുവ് ഹെലികോപ്റ്ററുകളും ഗരുഡ് കമാൻഡോകളെയും ഉപയോഗിച്ച് സുരക്ഷിത സ്ഥാനങ്ങളിൽ എത്തിക്കുകയുണ്ടായി. കേരള-കർണാടക സബ് ഏരിയയുടെ ജനറൽ ഓഫീസർ കമാൻഡിംഗ് (GOC) ആയ മേജർ…
തിരുവനന്തപുരം:സംസ്ഥാനത്ത് നാളെ ഹർത്താൽ. വിവിധ ആദിവാസി -ദളിത് സംഘടനകളുടെ നേതൃത്വത്തിലാണ് ഹർത്താൽ. എസ് സി- എസ്ടി ലിസ്റ്റിനെ ജാതി അടിസ്ഥാനത്തിൽ വിഭജിക്കാനും ക്രീമിലെയർ നടപ്പാക്കാനുള്ള സുപ്രീംകോടതി വിധിക്കെതിരെയാണ് ഹർത്താൽ. ദേശീയ തലത്തിൽ നടത്തുന്ന ഭാരത് ബന്ദിന്റെ കൂടി ഭാഗമാണ് ഹർത്താൽ. ഹർത്താൽ പൊതുഗതാഗതത്തെ ബാധിക്കില്ല. രാവിലെ ആറു മണി മുതൽ വൈകീട്ട് ആറ് വരെയായിരിക്കും ഹർത്താൽ. പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ലയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സംവരണ ബച്ചാവോ സംഘർഷ് സമിതി നാളെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എസ് സി- എസ്ടി വിഭാഗങ്ങൾക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണ് ബന്ദിന് ആഹ്വാനം ചെയ്തത്. സംവരണം സംബന്ധിച്ച സുപ്രീം കോടതി വിധിയെ ചോദ്യം ചെയ്യുകയും അത് പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്യുക എന്നതാണ് ഭാരത് ബന്ദിന്റെ പ്രധാന ലക്ഷ്യം. ദേശിയ തലത്തിൽ പൊതു ഗതാഗതത്തെ ബന്ദ് ബാധ്യ്ക്കാൻ സാധ്യത ഉണ്ടെൻകിലും കേരളത്തെ പോലുള്ള സംസ്ഥാനങ്ങളിൽ ബന്ദ്…
സോഷ്യൽ മീഡിയ വഴി വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍
തിരുവനന്തപുരം: വീട്ടിലിരുന്ന് പണം സമ്പാദിക്കാം എന്ന് പറഞ്ഞ് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയ കേസില്‍ കോഴിക്കോട് സ്വദേശികള്‍ അറസ്റ്റില്‍. കോഴിക്കോട് – കൊടുവള്ളി സ്വദേശി സെയ്ഫുള്‍ റഹ്മാന്‍, കൊയിലാണ്ടി സ്വദേശികളായ ഹരി കൃഷ്ണന്‍, അഖില്‍ ബാബു എന്നിവരാണ് അറസ്റ്റിലായത്. കല്ലറ- കുറുമ്പയം സ്വദേശിയായ വീട്ടമ്മയാണ് തട്ടിപ്പിനിരയായത്. പ്രതികളെ കോഴിക്കോട് നിന്നാണ് പിടികൂടിയത്. ധനകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തുവരികയായിരുന്ന ഇവര്‍. കഴിഞ്ഞ ജൂലായിലാണ് വീട്ടമ്മ പൊലീസില്‍ പരാതി നല്‍കിയത്. അഞ്ച് ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്ന പരാതിയിലാണ് പാങ്ങോട് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിയത്. ഇന്‍സ്റ്റഗ്രാം വഴി ചാറ്റ് ചെയ്ത് പരിചയപ്പെട്ട ശേഷമായിരുന്നു തട്ടിപ്പ്. ആദ്യം 1000 രൂപ വീട്ടമ്മ നല്‍കി. പിറ്റേ ദിവസം 1300 രൂപ വീട്ടമ്മയുടെ അക്കൗണ്ടില്‍ എത്തി. തുടര്‍ന്ന് 3000 രൂപ നല്‍കി. തൊട്ടടുത്ത ദിവസം 3300 രൂപ വന്നു. പിന്നെ 50,000 രൂപ ഇട്ടു, 53,000 രൂപ ലഭിച്ചു. തുടര്‍ന്ന് 80,000 രൂപ നല്‍കി. എന്നാല്‍ തിരികെ പണം…
വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കൊപ്പം ഉല്ലാസയാത്രയും ആഘോഷവും; എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍
ആലപ്പുഴ: വധശ്രമക്കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതികള്‍ക്കൊപ്പം ഉല്ലാസയാത്രയും ആഘോഷവും നടത്തിയ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. ആലപ്പുഴ എആര്‍ ക്യാംപ് എഎസ്‌ഐ ശ്രീനിവാസനാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. 11 വര്‍ഷംമുമ്പ് ആലപ്പുഴ നഗരത്തെ നടുക്കിയ കൊലപാതക ശ്രമത്തില്‍ ജാമ്യംനേടിയ മൂന്നാംപ്രതി ഉണ്ണിക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം എഎസ്‌ഐ ശ്രീനിവാസന്‍ ഉല്ലാസയാത്ര നടത്തിയെന്നാണ് പരാതി. കഴിഞ്ഞ മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം. ആഘോഷങ്ങളുടെയും യാത്രയുടെയും വിവരങ്ങള്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. ഇതിനുപിന്നാലെ പ്രതികള്‍ക്കൊപ്പം ആഘോഷത്തില്‍ പങ്കാളിയായ എഎസ്‌ഐയുടെ ചിത്രവും വിഡിയോയും വൈറലായിരുന്നു.
