- ഗവർണർ പങ്കെടുക്കുന്ന പരിപാടിയിൽ ഭാരതാംബയുടെ ചിത്രം: സെനറ്റ് ഹാളിൽ എസ്എഫ്ഐ, കെ എസ് യു, ഡിവൈഎഫ്ഐ പ്രതിഷേധം
- കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്ലിസ്റ്റില് ജില്ലാ ജഡ്ജിയും നേതാക്കളുമടക്കം 950 പേരെന്ന് എന്‍.ഐ.എ.
- ഇറാനില്‍നിന്ന് 1,748 ബഹ്റൈനികളെ തിരിച്ചെത്തിച്ചു
- മുണ്ടക്കൈ മേഖലയിലും ചൂരൽമഴയിലും കനത്തമഴ; പ്രതിഷേധവുമായി നാട്ടുകാർ, സ്ഥലത്തെത്തിയ വില്ലേജ് ഓഫീസറെ തടഞ്ഞു
- സ്ട്രീറ്റ് ആർട്ട് & ത്രീഡി അനാമോർഫിക് പെയിന്റിംഗ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചു
- ‘ന്യായീകരണം വേണ്ട, ഖേദം പ്രകടിപ്പിക്കണം’; ക്ഷുഭിതനായി ബിനോയ് വിശ്വം, ശബ്ദരേഖ വിവാദത്തിൽ നേതാക്കൾക്ക് താക്കീത്
- കേരളത്തിന്റെ കെ ഫോണിന് ദേശീയ തലത്തില്‍ ലൈസൻസ്; രാജ്യത്തെവിടെയും ഇന്റര്‍നെറ്റ് സര്‍വീസ് നല്‍കാനാകും
- അത് ബിജെപിയില്‍ ചേരുന്നതിന്റെ സൂചനയല്ല’; മോദിപ്രശംസയില്‍ വിശദീകരണവുമായി ശശി തരൂര്‍
Author: News Desk
സിദ്ധാർഥന്റെ മരണം: സസ്പെൻഷനിലായിരുന്ന ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സർവീസിൽ തിരിച്ചെടുത്തു
കൽപറ്റ∙ പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥിയായിരുന്ന സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ടു സസ്പെൻഷനിലായിരുന്ന ഡീൻ എം.കെ.നാരായണൻ, അസിസ്റ്റന്റ് വാർഡൻ ഡോ.കാന്തനാഥൻ എന്നിവരെ സർവീസിൽ തിരിച്ചെടുത്തു. തിരുവാഴംകുന്ന് കോളജ് ഓഫ് ഏവിയൻ സയൻസ് ആൻഡ് മാനേജ്മെന്റിലാണ് ഇരുവർക്കും നിയമനം നൽകിയത്. സസ്പെൻഷൻ കാലാവധി പൂർത്തിയായതോടെയാണു നിയമനം സാധ്യമായത്. ചൊവ്വാഴ്ച സർവകലാശാലയിൽ ചേർന്ന മാനേജ്മെന്റ് കൗൺസിൽ യോഗമാണ് സസ്പെൻഷൻ നീട്ടേണ്ടെന്നു തീരുമാനിച്ചത്. മാനേജ്മെന്റ് കൗൺസിൽ അംഗങ്ങളായ വൈസ് ചാൻസലർ കെ.എസ്.അനിൽ, ടി.സിദ്ദിഖ് എംഎൽഎ, ഫാക്കൽറ്റി ഡീൻ കെ.വിജയകുമാർ, അധ്യാപക പ്രതിനിധി പി.ടി.ദിനേശ് എന്നിവർ തീരുമാനത്തിൽ വിയോജിപ്പറിയിച്ചു. അച്ചടക്കനടപടികളിലേക്കു കടക്കണമെന്നാണു നാലുപേരും ശുപാർശ ചെയ്തത്. എന്നാൽ മറ്റ് 12 പേരുടെ പിന്തുണയോടെ സ്ഥലംമാറ്റ തീരുമാനം അംഗീകരിക്കുകയായിരുന്നു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നു ചൂണ്ടിക്കാട്ടിയാണ് കൂടുതൽ അച്ചടക്കനടപടികൾക്കു മുതിരാതെ ഇരുവരെയും സ്ഥലംമാറ്റാൻ തീരുമാനിച്ചത്. ഭൂരിപക്ഷാഭിപ്രായം മാനിച്ചാണു തീരുമാനമെടുത്തതെന്ന് വൈസ് ചാൻസലർ കെ.എസ്.അനിൽ പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരി 18 നാണ് ഹോസ്റ്റലിലെ ശുചിമുറിയിൽ സിദ്ധാർഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സിദ്ധാർഥൻ ആൾക്കൂട്ട…
മനാമ: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങൾ ഒക്ടോബർ മൂന്നിന് ആരംഭിച്ച് ഒക്ടോബർ പതിമൂന്നാം തീയതി വിജയദശമി നാളിലെ വിദ്യാരംഭത്തോടെ സമാപിക്കും. വിജയദശമി നാളിൽ രാവിലെ 5 30 മുതൽ വിദ്യാരംഭം ആരംഭിക്കും. കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ.ബി അശോക് കുമാർ ഐ.എ.എസ് കുരുന്നുകൾക്ക് ആദ്യാക്ഷരം പകരും. വിദ്യാരംഭത്തിന്റെ രജിസ്ട്രേഷന് വേണ്ടി താഴെ കാണുന്ന നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണ്37134323 ബിജു പി ചന്ദ്രൻ, 37259762 രമ്യ ശ്രീകാന്ത്
മനാമ: ഫ്രന്റ്‌സ് സ്റ്റഡി സർക്കിൾ മനാമ ഏരിയ വനിതാ വിഭാഗം ഹുബ്ബുറസൂൽ എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഏരിയ ഓർഗനൈസർ ഫസീല ഹാരിസ് അധ്യക്ഷത വഹിച്ച പരിപാടിയിൽ പണ്ഡിതനും പ്രഭാഷകനുമായ ജാസിർ പി.പി മുഖ്യ പ്രഭാഷണം നടത്തി. മുഴുവൻ മനുഷ്യരെയും സ്നേഹിക്കാൻ പഠിപ്പിച്ച പ്രവാചകനാണ് മുഹമ്മദ് നബി എന്ന് അദ്ദേഹം പറഞ്ഞു. മുഹമ്മദ് നബിയുടെ ജീവിതം മുഴുവൻ മനുഷ്യർക്കും മാതൃകയാണ്. ഒരു പോരായ്മയും ചൂണ്ടിക്കാണിക്കാൻ ഇല്ലാത്ത വിധം നിഷ്കളങ്കമായിരുന്നു ആ ജീവിതം. പ്രവാചകൻ കാണിച്ചു തന്ന വഴിയിലൂടെയാണ് മനുഷ്യർ സൃഷ്ടാവിനെ സ്നേഹിക്കേണ്ടത്. വീടകങ്ങളിൽ കുട്ടികൾക്ക് പ്രവാചക കഥകൾ പറഞ്ഞുകൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. പ്രവാചക ചരിത്രം ആസ്പദമാക്കി നടന്ന ക്വിസ് മത്സരത്തിൽ നിരവധി സ്ത്രീകൾ പങ്കെടുത്തു. സകിയ സമീർ ഖുർആനിൽ നിന്നും അവതരിപ്പിച്ചു. ഏരിയ കൺവീനർ മെഹറ മൊയ്‌തീൻ സ്വാഗതവും സെക്രട്ടറി സൽമ സജീബ് നന്ദിയും പറഞ്ഞു. ഷഹീന നൗമൽ പരിപാടി നിയന്ത്രിച്ചു.
കൊച്ചി: ബലാത്സംഗക്കേസിൽ ഹൈക്കോടി മൂൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ നടൻ സിദ്ദിഖ് നാളെ സുപ്രീംകോടതിയിൽ ഹർജി നൽകിയേക്കും. ഹർജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ കേരളത്തിലെ അഭിഭാഷകർ ദില്ലിയിലെ മുതിർന്ന അഭിഭാഷകനുമായി സംസാരിച്ചതായാണ് വിവരം. വിധി പകർപ്പ് കൈമാറിയിട്ടുണ്ട്. അതിജീവിത പരാതി നൽകാൻ വൈകിയതടക്കമുള്ള വിഷയങ്ങൾ ചൂണ്ടിക്കാട്ടിയായിരിക്കും ഹർജി നൽകുക. കേരള പൊലീസ് സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കം നടത്തുന്നതിനിടെയാണ് മൂൻകൂർ ജാമ്യവുമായി സുപ്രീംകോടതിയിലേക്ക് എത്തുന്നത്. അതേസമയം, സിദ്ദിഖിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കവുമായി പ്രത്യേക അന്വേഷണ സംഘം മുന്നോട്ട് പോവുകയാണ്. സിദ്ദിഖിനായി വിമാനത്താവളങ്ങളിൽ ഉൾപ്പെടെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി. നടൻ വിദേശത്തേക്ക് കടക്കാതിരിക്കാനാണ് നീക്കം. സിദ്ദിഖിനെ അറസ്റ്റ് ചെയ്യുന്നതിൽ തടസമൊന്നുമില്ലെന്നും പൊലീസ് അറിയിച്ചു. പൊലീസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്തു നിന്നും കൊച്ചിയിലേക്ക് പോകും. അതേ സമയം സിദ്ദിഖിന്റെ എല്ലാ നമ്പറുകളും സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. കൊച്ചിയിലെ സ്വകാര്യ ഹോട്ടലുകളും സിദ്ദിഖിന്‍റെ സുഹൃത്തുക്കളുടെ വീടുകളും കേന്ദ്രീകരിച്ച് പരിശോധന ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ്. സിദ്ദിഖിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. തിരുവനന്തപുരം…
കൽപ്പറ്റ: ഡി.സി.സി. പ്രസിഡന്റുമായുള്ള തർക്കം രൂക്ഷമായതിനെ തുടർന്ന് വയനാട് ജില്ലാ യു.ഡി.എഫ്. കൺവീനർ കെ.കെ. വിശ്വനാഥൻ രാജിവെച്ചു. ഡി.സി.സി. പ്രസിഡന്റ് എൻ.ഡി. അപ്പച്ചനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് രാജി. എല്ലാ പരിപാടികൾക്കും അപ്പച്ചൻ വിലങ്ങുതടിയായി നിൽക്കുന്നുവെന്ന് വിശ്വനാഥൻ ആരോപിച്ചു. യു.ഡി.എഫ്. ഏകോപനസമിതി മെമ്പർമാരെ പോലും ഫോണിൽ വിളിക്കാൻ അനുവാദമില്ല. ഡി.സി.സി. പ്രസിഡന്റ് ഉപജാപക സംഘവുമായിട്ടാണ് പ്രവർത്തിക്കുന്നതെന്നും രാജിവെച്ചെന്ന് അറിയിച്ചു പുറത്തിറക്കിയ കുറിപ്പിൽ ആരോപിക്കുന്നു.ഡി.സി.സി. പ്രസിഡന്റിന്റെ നേതൃത്വത്തിൽ നടക്കുന്നത് ഗ്രൂപ്പ് പ്രവർത്തനമാണ്. കെ.പി.സി.സിയുടെ മാനദണ്ഡങ്ങൾ മുഴുവൻ കാറ്റിൽപ്പറത്തിയാണ് പുനഃസംഘടന നടത്തുന്നത്. പാർട്ടിക്കുവേണ്ടി കഷ്ടപ്പെട്ടവരെ ഒഴിവാക്കി പഴയ ഡി.ഐ.സിക്കാരെയും എ വിഭാഗത്തിൽനിന്ന് ഒരു വിഭാഗത്തെയും ചേർത്തുപിടിച്ചാണ് ജില്ലയിൽ ഗ്രൂപ്പ് പ്രവർത്തനം. സംസ്ഥാന നേതൃത്വം അടിയന്തരമായി ഇടപെട്ടില്ലെങ്കിൽ പ്രവർത്തകർ പാർട്ടി വിട്ടുപോകുമെന്നും വിശ്വനാഥൻ കുറിപ്പിൽ പറഞ്ഞു.
മനാമ : കേരള ഫുട്ബോൾ അസ്സോസിയേഷൻ ബഹ്റൈൻ 2024 – 26 വർഷത്തെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട അർഷാദ് അഹ്‌മദിനെ ഐ.വൈ.സി.സി ബഹ്‌റൈൻ – മനാമ ഏരിയ കമ്മിറ്റി ആദരിച്ചു. മനാമയിൽ വെച്ച് നടന്ന ചടങ്ങിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ദേശീയ ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ചാരിറ്റി വിംഗ് കൺവീനർ സലീം അബൂത്വാലിബ്, ഐ.വൈ.സി.സി മനാമ ഏരിയ പ്രസിഡന്റ് റാസിബ് വേളം, ഏരിയ സെക്രട്ടറി ഷിജിൽ പെരുമച്ചേരി, ഏരിയ ട്രഷറർ എം.ടി ഹാരിസ് മാവൂർ, മനാമ ഏരിയ ഭാരവാഹികളായ മുർഷിദ്, ശരീഫ്, ബാബു, കിരൺ എന്നിവർ പങ്കെടുത്തു.
ഇന്ത്യൻ സ്‌കൂളിനെ തകർക്കാനുള്ള നിക്ഷിത താല്പര്യക്കാരുടെ ശ്രമംരക്ഷിതാക്കൾ തിരിച്ചറിയണമെന്ന് സ്‌കൂൾ ചെയർമാൻ
മനാമ: ഫീസ് കുടിശിക വരുത്തിയ രക്ഷിതാക്കളോട് ഫീസ് അടക്കാൻ ആവശ്യപ്പെട്ട് സ്‌കൂളിൽ നിന്നും പ്രിൻസിപ്പൽ അയച്ച ഒരു സർക്കുലറിനെ തെറ്റായി വ്യാഖ്യാനിച്ച് ചില പ്രതിപക്ഷ ഗ്രൂപ്പുകളെന്ന് അവകാശപ്പെടുന്നവരും നിക്ഷിപ്ത താല്പര്യക്കാരും നടത്തുന്ന വ്യാജ പ്രചാരണം സ്‌കൂളിനെ തകർക്കുകയെന്ന ലക്ഷ്യത്തോടെയാണോയെന്ന് സംശയിക്കുന്നതായി ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് പറഞ്ഞു. ഫീസ് കുടിശിക അടക്കണമെന്നാവശ്യപ്പെട്ട് എല്ലാ കാലത്തും സ്‌കൂളിൽ നിന്ന് രക്ഷിതാക്കൾക്ക് സർക്കുലർ അയക്കാറുണ്ട് . അത് സ്‌കൂളിന്റെ നിലനിൽപ്പ് ആഗ്രഹിക്കുന്ന ആരും ഒരിക്കലും വിവാദമാക്കാറില്ല. എന്നാൽ ഇപ്പോൾ അയച്ച സർക്കുലർ വിവാദമാക്കുക മാത്രമല്ല, അത് മന്ത്രാലയത്തിന് പരാതിയായി അയക്കാൻ പോലും പ്രതിപക്ഷം എന്നവകാശപ്പെടുന്നവർ തയ്യാറായി. ഇത്രയധികം ഫീസ് കുടിശികക്ക് നിദാനമായ സാഹചര്യം സൃഷ്ടിച്ചതിൽ പ്രതിപക്ഷഗ്രൂപ്പുകൾക്ക് ഒഴിഞ്ഞുമാറാനാവില്ല. തിരഞ്ഞെടുപ്പിനു ശേഷം തങ്ങൾ അധികാരത്തിൽ വന്നാൽ ഫീസ് കുടിശിക എഴുതിത്തള്ളുമെന്ന നിരുത്തരവാദപരമായ പ്രചാരണം അവർ അഴിച്ചുവിട്ടിരുന്നു. അത് വിശ്വസിച്ച നിരവധി രക്ഷിതാക്കൾ ഫീസ് അടക്കാതിരിക്കുകയും അത് അവർക്കു…
കൊച്ചി: നടിയുടെ പീഡനപരാതിയിൽ നടനും കൊല്ലം എംഎൽഎയുമായ മുകേഷ് അറസ്‌റ്റിൽ. ചോദ്യം ചെയ്യലിന് ഹാജരായ മുകേഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തുകയായിരുന്നു. വൈദ്യപരിശോധനയ്‌ക്ക് ശേഷമേ മുകേഷിനെ വിട്ടയക്കൂ. മൂന്നര മണിക്കൂറോളം ചോദ്യം ചെയ്യലിന് ശേഷമാണ് മുകേഷിന്റെ അറസ്‌റ്റ് രേഖപ്പെടുത്തിയത്. പുറത്തിറങ്ങിയ മുകേഷ് മാദ്ധ്യമളോടു പ്രതികരിച്ചില്ല. കൊച്ചി തീരദേശ പൊലീസ് ഓഫീസിലായിരുന്നു എഐജി പൂങ്കുഴലിയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തത്. തെളിവുകള്‍ ശക്തമായതിനാല്‍ മുകേഷിനെ അറസ്റ്റ് ചെയ്യുമെന്നുള്ള സൂചനകൾ നേരത്തെ വന്നിരുന്നു. അതേസമയം മുകഷിന് ഹൈക്കോടതിയുടെ മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തി വൈദ്യ പരിശോധനയ്ക്ക് ശേഷം വിട്ടയച്ചു. രാവിലെ 10.15ഓടെ അഭിഭാഷകനൊപ്പമാണ് മുകേഷ് പ്രത്യേക അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരായത്. കേസിൽ മുകേഷ് നേരത്തേ എറണാകുളം സെഷൻസ് കോടതിയിൽനിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. വടക്കാഞ്ചേരി പൊലീസും മരട് പോലീസും രജിസ്റ്റർ ചെയ്ത രണ്ട് കേസുകളാണ് മുകേഷിനെതിരേ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ആലുവ സ്വദേശിയായ യുവതിയാണ് മുകേഷ്, മണിയൻപിള്ള രാജു, അഡ്വ. ചന്ദ്രശേഖർ അടക്കമുള്ള ഏഴ് പേർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന്…
പൂരം കലക്കൽ: എ.ഡി.ജി.പി. സ്ഥലത്തുണ്ടായിട്ടും ഇടപെടാതിരുന്നത് ദുരൂഹമെന്ന് സി.പി.ഐ. മുഖപത്രം
കോഴിക്കോട്: തൃശൂർ പൂരം അലങ്കോലപ്പെട്ട സമയത്ത് എ.ഡി.ജി.പി. എം.ആർ. അജിത്കുമാർ തൃശൂർ നഗരത്തിൽത്തന്നെയുള്ള പോലീസ് അക്കാദമിയിൽ ഉണ്ടായിരുന്നിട്ടും പ്രശ്നത്തിൽ ഇടപെട്ടില്ലെന്ന വസ്തുത ദുരൂഹമാണെന്ന് സി.പി.ഐ. മുഖപത്രം. പൂരം അലങ്കോലമായതിന്റെ ഉത്തരവാദിത്തം മുഴുവൻ കമ്മീഷണറിൽ മാത്രമായി കേന്ദ്രീകരിക്കുന്നതിലെ അസ്വഭാവികത സംശയകരമാക്കുന്നത് ഈ പശ്ചാത്തലമാണെന്നും ജനയുഗം ഇന്ന് പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിൽ പറയുന്നു. സമയബന്ധിതമായി റിപ്പോർട്ട് സമർപ്പിക്കാതിരിക്കുന്നതിലും അന്വേഷണമേ ഉണ്ടായിട്ടില്ലെന്ന ആഖ്യാനം ചമയ്ക്കുന്നതിലും ബോധപൂർവമായ ശ്രമം നടന്നിട്ടുണ്ടെന്ന സംശയം തികച്ചും സ്വാഭാവികമാണ്. ഉന്നതാദ്യോഗസ്ഥനുണ്ടായ ഈ കാലവിളംബം ആസൂത്രിതമാണെന്ന സംശയം, മറിച്ചാണ് വസ്തുതയെന്ന് ബോധ്യപ്പെടുംവരെ പ്രസക്തമാണ്. കാലതാമസത്തിന്റെ കാരണങ്ങൾ റിപ്പോർട്ടിന്റെ ആമുഖത്തിൽ ഉണ്ടാകുമെന്നേ ഇപ്പോൾ പ്രതീക്ഷിക്കാനാവൂ. വാർത്തകൾ ശരിയാണെങ്കിൽ എ.ഡി.ജി.പിയുടെ റിപ്പോർട്ട് വസ്തുതകളെ പൂർണമായി പുറത്തുകൊണ്ടുവരാൻ വിസമ്മതിക്കുന്നതാണ്. പൂരം അലങ്കോലപ്പെടുത്തിയതിൽ അജിത്കുമാറിന് പങ്കുണ്ടെന്ന ആരോപണം പൊതുസമൂഹത്തിൽ ശക്തമാണ്. തൃശൂർ പൂരം പോലെ ലക്ഷങ്ങൾ പങ്കെടുക്കുന്ന ഒരു ഉത്സവത്തിന്റെ ക്രമസമാധാന ചുമതല പൂർണമായും താരതമ്യേന ജൂനിയറായ ഒരു ഉദ്യോഗസ്ഥനിൽ മാത്രം നിക്ഷിപ്തമായിരുന്നുവെന്ന് കരുതാനാവില്ല. മുതിർന്ന ഉദ്യോഗസ്ഥനെന്ന നിലയിലും മുൻ…
മനാമ: മഹാത്മാഗാന്ധി കൾച്ചറൽ ഫോറം (MGCF) ഗാന്ധി ജയന്തിയോടനുബന്ധിച്ച് പ്രസംഗമത്സരം സംഘടിപ്പിക്കുന്നു. ഒക്ടോബർ 25 ന് സംഘടിപ്പിക്കുന്ന മത്സരത്തിൽ ചേരാനാഗ്രഹിക്കുന്ന 18 വയസ്സിന് മുകളിൽ പ്രായമായ എല്ലാ സ്ത്രീ പുരുഷന്മാർക്കും താഴെക്കൊടുത്തിരിക്കുന്ന നമ്പറുകളിൽ പേര് രജിസ്ട്രർ ചെയ്യാവുന്നതാണ്. രജിസ്ട്രേഷൻ തികച്ചും സൗജന്യമാണ്. ബഹ്റൈനിൽ താമസിക്കുന്ന മലയാളം അറിയാവുന്ന ഏതൊരാൾക്കും മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്. മത്സരദിവസം 5 മിനിട്ട് മുന്നേ നൽകുന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കണം. ഗാന്ധിയൻ ചിന്തകൾ സമകാലികമായി കോർത്തിണക്കയായിരിക്കും വിഷയം നൽകുന്നത്. പവിഴദ്വീപിലെ മുഴുവൻ പ്രസംഗകരെയും മത്സരത്തിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി മഹാത്മാഗാന്ധി കൾച്ചറൽഫോറം പ്രസിഡൻ്റ് ബാബു കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി ദീപാ ജയചന്ദ്രൻ, പ്രസംഗമത്സര കൺവീനർ അനിൽ യു.കെ എന്നിവർ അറിയിച്ചു. ഒക്‌ടോബർ 31 ന് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ വിജയികൾക്ക് സമ്മാനങ്ങൾ നൽകുന്നതാണ്. രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും അനിൽ യു.കെ. (39249498), ദീപ ജയചന്ദ്രൻ (36448266), ബബിന സുനിൽ (37007608) എന്നിവരുമായി ബന്ധപ്പെടുക.