- പശ്ചിമേഷ്യയില്‍ ആശ്വാസം; ഇറാന്-ഇസ്രയേല്‍ ഏറ്റുമുട്ടലിന് അന്ത്യം, വെടിനിര്‍ത്തല്‍ നിലവില്‍ വന്നു
- ഖത്തറിലെ യുഎസ് സൈനിക താവളത്തിലേക്കുള്ള ഇറാന് ആക്രമണം: ഗള്‍ഫില്‍ വ്യോമഗതാഗതം നിലച്ചു
- ഗള്‍ഫ് മേഖലയില്‍ സമാധാനം പുനഃസ്ഥാപിക്കുക: ബഹ്റൈന്‍
- ഐസിആർഎഫ് ബഹ്റൈൻ വാർഷിക വേനൽക്കാല അവബോധ പരിപാടിയ്ക്ക് തുടക്കം കുറിച്ചു
- ‘മൈക്ക് കാണുമ്പോള്‍ എന്തും വിളിച്ചു പറയരുത്’; എംവി ഗോവിന്ദന് പിണറായി വിജയന്റെ താക്കീത്
- സംസ്ഥാനത്ത് 11 ജില്ലകളിൽ മഴ മുന്നറിയിപ്പ്
- ഇറാനെ ആക്രമിക്കുമ്പോള്‍ അമേരിക്കക്കുണ്ടായിരുന്നത് ഒരേയൊരു ലക്ഷ്യം; വിശദീകരിച്ച് യുഎസ് പ്രതിരോധ സെക്രട്ടറി
- മോഹന്‍ലാല്‍ പ്രസിഡന്റാകാനില്ല; അമ്മയില്‍ തിരഞ്ഞെടുപ്പ്
Author: News Desk
തിരുവനന്തപുരം: നിയമസഭയില്‍ പ്രത്യേക സീറ്റ് അനുവദിച്ചില്ലെങ്കിൽ തറയിലിരിക്കുമെന്ന് പി.വി. അൻവർ എം.എൽ.എ. ഇന്ന് തലസ്ഥാനത്തെത്തിയിട്ടും അദ്ദേഹം നിയമസഭാ സമ്മേളനത്തിൽ പങ്കെടുത്തില്ല. നിയമസഭയിൽ സ്വതന്ത്ര ബ്ലോക്ക് തന്നെ വേണമെന്ന് അൻവർ പറഞ്ഞു. സ്വതന്ത്ര ബ്ലോക്കായി പ്രത്യേക സീറ്റ് അനുവദിക്കുന്നതിൽ ഇന്ന് തീരുമാനമുണ്ടായില്ലെങ്കില്‍ തുടർനടപടി സ്വീകരിക്കും.ജീവനുണ്ടെങ്കിൽ നാളെ നിയമസഭയിൽ പോകും. പ്രതിപക്ഷത്തിരിക്കാൻ പറ്റില്ലെന്ന് സ്പീക്കറെ അറിയിച്ചിട്ടുണ്ട്. ഇനി സീറ്റ് തരാതിരിക്കാനാണ് തീരുമാനമെങ്കില്‍ തറയിലിരിക്കാനാണ് തന്‍റെ തീരുമാനം. തറ അത്ര മോശം സ്ഥലമല്ല.എ.ഡി.ജി.പിയെ സസ്പെന്റ് ചെയ്യുകയാണ് വേണ്ടിയിരുന്നത്. ഡി.ജി.പി. ആദ്യം കൊടുത്ത റിപ്പോര്‍ട്ട് എ.ഡി.ജി.പി. അജിത് കുമാറിനെ സസ്പെന്റ് ചെയ്യണമെന്നാണ്. അത് മുഖ്യമന്ത്രിയുടെ ഓഫീസ് തിരുത്താൻ നിര്‍ബന്ധിക്കുകയായിരുന്നു. പാലക്കാട്, ചേലക്കര ഉപതെരഞ്ഞെടുപ്പുകളിൽ സ്ഥാനാർത്ഥികളെ നിര്‍ത്തുന്നത് പ്രവര്‍ത്തകരുടെ ആഗ്രഹം നോക്കിയായിരിക്കുമെന്നും അൻവര്‍ പറഞ്ഞു.
സംഘർഷങ്ങൾ തടയാനും, സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങളും ശക്തിപ്പെടുത്തണം; ഹമദ് രാജാവ്
മനാമ: മേഖലയിൽ സംഘർഷങ്ങൾ തടയാനും ക്ഷേമവും വികസനവും ഉറപ്പാക്കാനും ലക്ഷ്യമിട്ടുള്ള എല്ലാ പ്രാദേശിക, അന്തർദേശീയ ശ്രമങ്ങൾക്കും ബഹ്റൈൻ പിന്തുണ നൽകുമെന്ന് ആവർത്തിച്ച് രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ. ഗസ്സയിൽ ശാശ്വതമായ വെടിനിർത്തൽ അടിയന്തര ആവശ്യകതയാണ്. ദ്വിരാഷ്ട്ര പരിഹാരത്തെ അടിസ്ഥാനമാക്കി ശാശ്വത സമാധാനം കൈവരിക്കാനുള്ള ശ്രമങ്ങൾ ശക്തിപ്പെടുത്തണം. ലെബനാനിന്റെ പരമാധികാരവും സ്വാതന്ത്ര്യവും സംരക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയെ സാഖീർ കൊട്ടാരത്തിൽ സ്വീകരിച്ച വേളയിലാണ് ഹമദ് രാജാവ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
മനാമ: ബഹ്റൈന്‍ ധനകാര്യ-ദേശീയ സമ്പദ്വ്യവസ്ഥ മന്ത്രാലയം 2024ലെ രണ്ടാം പാദത്തിനായുള്ള സാമ്പത്തിക ത്രൈമാസ റിപ്പോര്‍ട്ട് www.mofne.gov.bh. എന്ന വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റിയില്‍ നിന്നുള്ള പ്രാഥമിക ദേശീയ കണക്ക് പ്രകാരം ബഹ്റൈനിലെ യഥാര്‍ത്ഥ ജി.ഡി.പി. വളര്‍ച്ച 2024-2024ല്‍ 1.3% ആണ്. എണ്ണ ഇതര സാമ്പത്തിക മേഖലയില്‍ മികച്ച വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2.8%. വര്‍ഷം തോറും എണ്ണ മേഖലയില്‍ 6.7% ഇടിവുണ്ടായിട്ടും മികച്ച ജി.ഡി.പി. വളര്‍ച്ച കൈവരിക്കാനായതില്‍ എണ്ണയിതര മേഖലയുടെ വളര്‍ച്ച വലിയ പങ്കാണ് വഹിച്ചത്.വളര്‍ന്നുവരുന്ന മൂന്ന് മേഖലകളിലെ ഇരട്ട അക്ക വളര്‍ച്ചയാണ് എണ്ണ ഇതര മേഖലയെ മുന്നോട്ടു നയിച്ചത്. ഗതാഗത, സംഭരണ മേഖല 2024 രണ്ടാം പാദത്തില്‍ 12.9% വളര്‍ച്ചാനിരക്ക് കൈവരിച്ചു. ഇന്‍ഫര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് മേഖല 11.2%, ടൂറിസം മേഖല 10.6% എന്നിങ്ങനെ വളര്‍ച്ച നേടി.യഥാര്‍ത്ഥ ജിഡിപിയുടെ 17.1% സമ്പദ്വ്യവസ്ഥയുടെ ഏറ്റവും വലിയ സംഭാവനയായി നിലകൊള്ളുന്ന സാമ്പത്തിക, ഇന്‍ഷുറന്‍സ് മേഖലയ്ക്കൊപ്പം മറ്റ് എണ്ണ ഇതര മേഖലകളും ശക്തമായ വളര്‍ച്ച…
മനാമ: കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ.പി.എഫ് ബഹ്റൈൻ ) സംഘടിപ്പിക്കുന്ന മെംബേർസ് നൈറ്റ് ബാംസുരി സീസൺ ടു ഇൻ അസോസിയേഷൻ വിത്ത് ഐമാക്ക് ബി.എം.സി 2024 നവംബർ 15 വെള്ളിയാഴ്ച വൈകീട്ട് 6 മണി മുതൽ കെ.സി.എ ഹാളിൽ (ബഹ്റൈൻ കേരളീയ സമാജത്തിനടുത്ത് ) നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. കെ.പി.എഫ് മെമ്പർമാരും കുടുംബാംഗങ്ങളും അണിയിച്ചൊരുക്കുന്ന വിവിധ കലാപരിപാടികളായ നൃത്ത നൃത്ത്യങ്ങൾ തിരുവാതിര, ഒപ്പന, കരോക്കെ ഗാനങ്ങൾ, മിമിക്രി മുതലായവയും ആരവം നാടൻ പാട്ട് സംഘം അണിയിച്ചൊരുക്കുന്ന നാടൻ പാട്ടുകളും ഉണ്ടായിരിക്കുന്നതാണെന്ന് പ്രോഗ്രാം കൺവീനർ അരുൺ പ്രകാശ് അറിയിച്ചു. ഇതിൻ്റെ ഭാഗമായി നടന്ന ചടങ്ങിൽ കെ.പി. എഫ് പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി.കെ, ട്രഷറർ ഷാജി പുതക്കുടി, രക്ഷാധികാരി യു.കെ ബാലൻ , ലേഡീസ് വിംഗ് കൺവീനർ രമാ സന്തോഷ് എക്സിക്യൂട്ടീവ് മെമ്പർമാർ, മീഡിയാ കൺവീനർ സത്യൻ പേരാമ്പ്ര എന്നിവർ ചേർന്ന് പോസ്റ്റർ പ്രകാശനം ചെയ്തു. പ്രോഗ്രാമിന്…
മനാമ: കഴിഞ്ഞ ദിവസം നിര്യാതനായ സീതത്തോട് കണികുന്നത്ത് പ്ലാത്താനം കുടുംബാംഗം ഷെറിൻ തോമസിന്റെ(38) സംസ്കാരം ബുധനാഴ്ച നടക്കും. കെ.ടി. ഏബ്രഹാമിന്റെ മകനായ ഷെറിൻ വർഷങ്ങളായി ബഹ്റൈൻ പ്രവാസിയായിരുന്നു. മൃതദേഹം ചൊവ്വാഴ്ച നാലിനു മാതൃസഹോദരൻ വി.കെ.എൽ ഗ്രൂപ്പ് ചെയർമാൻ ചിറ്റാർ പുത്തൻപുരയ്ക്കൽ ഡോ.വർഗീസ് കുര്യന്റെ ഭവനത്തിൽ എത്തിക്കും. ബുധനാഴ്ച രാവിലെ എട്ടിനു സ്വഭവനിൽ കൊണ്ടുവരും.ഒൻപതിനു ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം 11.30 നു ആങ്ങമൂഴി ചായൽപടി മലങ്കര കത്തോലിക്കാ പള്ളിയിൽ പത്തനംതിട്ട രൂപതാ അധ്യക്ഷൻ ഡോ.സാമുവൽ മാർ ഐറേനിയോസിന്റെ പ്രധാന കാർമികത്വത്തിൽ സംസ്കാര ശുശ്രൂഷകൾ നടക്കും. മാതാവ്:റോസമ്മ ഏബ്രഹാം.ഭാര്യ:ജീനാ.(മൈലപ്രാ വഹാനിയേൽ കുടുംബാംഗം.)മകൾ:യോവാൻ.സഹോദരി: റീജ. സഹോദരീഭർത്താവ്: രഞ്ജിത്ത് തോമസ്(ബഹ്റൈൻ).
ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; മാതാവിന്റെ സുഹൃത്തുക്കളായ 3 പേർ അറസ്റ്റിൽ
കോഴിക്കോട്: മുക്കത്ത് 15കാരിയായ ഹൈസ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ഇതര സംസ്ഥാന തൊഴിലാളിയടക്കം 3 പേർ അറസ്റ്റിൽ. പിടിയിലായവർ കുട്ടിയുടെ മാതാവിന്റെ സുഹൃത്തുക്കളാണ്.വിദ്യാർത്ഥിനിയെ വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവശിപ്പിച്ചപ്പോഴാണ് ആറു മാസം ഗർഭിണിയാണെന്ന് അറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിൽ മാതാവിന്റെ സുഹൃത്തുക്കളായ അസം സ്വദേശി മോമൻ അലി, മലപ്പുറം അരീക്കോട് ഊർങ്ങാട്ടീരി സ്വദേശികളായ മുഹമ്മദ് അനസ്, യുസുഫ് എന്നിവരെ മുക്കം പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.പ്രതികളെ താമരശ്ശേരി കോടതിയിൽ ഹാജരാക്കിയ ശേഷം റിമാന്റ് ചെയ്തു. വിദ്യാർത്ഥിനിയെ തിരുവനന്തപുരം ചൈൽഡ് കെയറിലേക്ക് മാറ്റി. കൂടുതൽ പേർ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. വിദ്യാർത്ഥിനിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ മുക്കം പോലീസ് ഇവരെ കണ്ടെത്താൻ അന്വേഷണമാരംഭിച്ചു.
മനാമ: കണ്ണൂർ പരിയാരം മെഡിക്കൽ കോളജിനു സമീപം കോറോക്കാരൻ കുമാരൻ (67) നിര്യാതനായി. 37 വർഷം ബഹ്റൈനിൽ പ്രവാസിയായിരുന്നു. 25 വർഷമായി വി.കെ. എൽ. അൽ നമൽ ഗ്രൂപ്പിൽ ജോലി ചെയ്യുകയായിരുന്നു. ഒരു വർഷം മുമ്പാണ് നാട്ടിലേക്ക് പോയത്. ഭാര്യ ഐ.പി. ഗൗരി . മക്കൾ ഐ.പി. ദിവ്യ, ഐ.പി. ധനുഷ. മരുമക്കൾ ശ്രീജേഷ് കുറ്റൂർ, ദിലീപ് മുണ്ടയാട്. പരേതരായ പടിഞ്ഞാറെ പുരയിൽ കുഞ്ഞപ്പ, കോറോക്കാരത്തി പാറു എന്നിവരുടെ മകനാണ്. സഹോദരങ്ങൾ കമല(താവം), നളിനി ( ചെറുതാഴം) സാവിത്രി(പരേത) മണിയറ, ചന്ദ്രിക (കണ്ണോം) സത്യൻ(ചെറുതാഴം), ഗിരിജ (ചന്തപ്പുര).
12കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവ്; വിധി കേട്ടയുടൻ ആത്മഹത്യാശ്രമം
മലപ്പുറം: അരീക്കോട്ട് 12 വയസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ സഹോദരന് 123 വർഷം തടവും 7 ലക്ഷം രൂപ പിഴയും. മഞ്ചേരി പോക്സോ കോടതിയുടേതാണ് വിധി. സഹോദരൻ 19 വയസുകാരനാണ്.പിഴ തുക പെൺകുട്ടിയുടെ ക്ഷേമത്തിനായി കൈമാറും.വിധി കേട്ടയുടൻ പ്രതി കയ്യിൽ കരുതിയിരുന്ന ബ്ലേഡ് ഉപയോഗിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. 2019ലാണ് കേസിനാസ്പദമായ സംഭവം. ഗർഭിണിയായ പെൺകുട്ടി കുഞ്ഞിന് ജന്മം നൽകിയിരുന്നു. ഡി.എൻ.എ. പരിശോധനയിലാണ് സഹോദരനാണ് പ്രതിയെന്ന് കണ്ടെത്തിയത്. മാതാവും ബന്ധുക്കളും സഹോദരനെ രക്ഷപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു.
തിരഞ്ഞെടുപ്പ് കോഴക്കേസ്: കെ.സുരേന്ദ്രനെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച; കുറ്റപത്രം സമർപ്പിച്ചത് ഒരു വർഷം കഴിഞ്ഞ്
കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ അടക്കമുള്ളവരെ വിട്ടയച്ചത് പൊലീസിന്റെ വീഴ്ച കാരണമെന്ന് വ്യക്തമാക്കുന്നതാണ് ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി. സമയപരിധി കഴിഞ്ഞശേഷമാണ് പൊലീസ് കുറ്റപത്രം സമർപ്പിച്ചതെന്ന് കോടതി ഉത്തരവിൽ പറയുന്നു. തിരഞ്ഞെടുപ്പ് കേസിൽ ഒരു വർഷത്തിനകം കുറ്റപത്രം സമർപ്പിക്കണമെന്ന ചട്ടം പാലിച്ചില്ല. കുറ്റപത്രം സമര്‍പ്പിച്ചത് ഒരു വർഷവും ഏഴു മാസവും കഴിഞ്ഞാണ്. തിരഞ്ഞെടുപ്പ് കോഴക്കേസിൽ പൊലീസ് എഫ്ഐആർ റജിസ്റ്റർ ചെയ്തത് 2021 മാർച്ച് 21ന്. അന്തിമ റിപ്പോർട്ട് കോടതിയിൽ സമർപിച്ചത് 2023 ഒക്ടോബർ ഒന്നിനും. ഒരു വർഷവും 7 മാസവും കഴിഞ്ഞാണ് റിപ്പോർട്ട് സമർപിച്ചത്. ഒരു വർഷത്തിനകം റിപ്പോർട്ട് സമർപ്പിച്ചില്ലെങ്കിൽ നിയമനടപടി സാധ്യമല്ലെന്ന് കോടതി വ്യക്തമാക്കി. പൊലീസിന്റെ കാലതാമസത്തിന്റെ കാരണം വ്യക്തമല്ല. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് സ്ഥാനാർഥി ഫയൽ ചെയ്ത കോഴക്കേസിലാണ് ബിജെപി നേതാക്കൾക്കെതിരെ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രോസിക്യുഷൻ പരാജയപ്പെട്ടത്. ബിഎസ്പി സ്ഥാനാർഥി കെ.സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽവച്ച് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിക്കുകയും…
കോഴിക്കോട്: റെയിൽ ക്രോസ് കടക്കുന്നതിനിടെ ട്രെയിൻ തട്ടി കേൾവിക്കുറവുള്ള വിദ്യാർഥി മരിച്ചു. ചാലിയം ചാലിയപ്പാടം കൈതവളപ്പിൽ ഹുസൈൻ കോയയുടെ മകൻ മുഹമ്മദ് ഇർഫാൻ (14) ആണ് മരിച്ചത്. രാവിലെ മണ്ണൂർ റെയിലിനു സമീപം വടക്കോടിത്തറ ഭാഗത്താണ് അപകടം. ഇർഫാൻ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ്. 8.18ന് എത്തിയ ഗുഡ്സ് ട്രെയിൻ ഇടിച്ചാണ് മരണം. ട്രെയിൻ വരുന്ന ശബ്ദം കേൾക്കാൻ ഇർഫാന് സാധിക്കാതിരുന്നതാണ് അപകടകാരണമെന്ന് കരുതുന്നു.