- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
- വ്യാജ ടെന്‍ഡര്‍ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: ബഹ്റൈനിലെ കമ്പനികളോട് ആഭ്യന്തര മന്ത്രാലയം
- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
Author: News Desk
മനാമ: ബഹ്‌റൈനിൽ സ്വദേശിവത്കരണ ക്വോട്ടയിൽ ജോലി നൽകാത്ത സ്ഥാപനങ്ങൾക്ക് ഉയർന്ന ലേബർ ഫീസ് ഈടാക്കണമെന്ന നിർദേശം പാർലമെന്റ് അംഗീകരിച്ചു. ഈ നിയമം പാലിക്കാത്ത കമ്പനികൾ വിദേശ ജീവനക്കാരനെ നിയമിക്കുമ്പോൾ ഒരു ജീവനക്കാരന് 2,500 ദീനാർവരെ എന്ന ക്രമത്തിൽ ലേബർ ഫീസ് ഈടാക്കാനാണ് നിർദേശം. ഹനാൻ ഫർദാന്റെ നേതൃത്വത്തിൽ അഞ്ച് എം.പിമാരാണ് ഈ നിർദേശം മുന്നോട്ടുവെച്ചത്.
മനാമ: ബഹ്‌റൈനില്‍ ജോലിസ്ഥലത്ത് ദുരിതമനുഭവിക്കേണ്ടിവന്ന ഇന്ത്യക്കാരിയായ വീട്ടുവേലക്കാരിയെ എംബസി നാട്ടിലെത്തിച്ചു.ബഹ്‌റൈനില്‍ വീട്ടുജോലി ചെയ്തിരുന്ന ഇന്ത്യക്കാരി സിരിഷ പക്കയാണ് ജോലിസ്ഥലത്തെ ദുരിതം സംബന്ധിച്ച പരാതിയുമായി നവംബര്‍ 4ന് ബഹ്‌റൈനിലെ ഇന്ത്യന്‍ എംബസിയെ സമീപിച്ചത്. സഹായമഭ്യര്‍ത്ഥിച്ച സിരിഷയ്ക്ക് നവംബര്‍ 5ന് സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ സൗകര്യമൊരുക്കിയതായി എംബസി അധികൃതര്‍ അറിയിച്ചു.
മനാമ: വേദിക് എ.ഐ. സ്‌കൂള്‍ ബഹ്‌റൈനില്‍ ഐ ലേണിംഗ് എഞ്ചിനീയറിംഗും ബോബ്‌സ്‌കോ എജ്യുവുമായി സഹകരിച്ച് പെന്റാത്ത്‌ലോണ്‍ 2024 അന്താരാഷ്ട്ര ഒളിമ്പ്യാഡ് നടത്തി. https://youtu.be/ocU28X0UlZ8 മനാമയിലെ അദാരി പാര്‍ക്കില്‍ നടന്ന പരീക്ഷകളില്‍ ഇംഗ്ലീഷ്, മാത്തമാറ്റിക്‌സ്, സയന്‍സ്, സോഷ്യല്‍ സയന്‍സ്, ജനറല്‍ നോളജ്-ഡ്രോയിംഗ് എന്നീ വിഷയങ്ങളില്‍ വിദ്യാര്‍ത്ഥികളുടെ അറിവ് പരീക്ഷിച്ചു. വിവിധ രാജ്യങ്ങളില്‍നിന്നുള്ള വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. 6 മുതല്‍ 12 വരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളെ ക്ലാസ് അടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളിലായി തിരിച്ചായിരുന്നു മത്സരം. മുഖ്യാതിഥി ഡോ. മറിയം അല്‍ ദഇന്‍ എം.പി, ഏഷ്യന്‍ പാര്‍ലമെന്ററി അസംബ്ലി (എ.പി.എ) വൈസ് പ്രസിഡന്റും ഫിനാന്‍ഷ്യല്‍ ആന്റ് ഇക്കണോമിക അഫയേഴ്‌സ് കമ്മിറ്റി ചെയര്‍മാനുമായ അഹമ്മദ് അല്‍ സലൂം, മുഹമ്മദ് ഹുസൈന്‍ അല്‍ ജനാഹി എം.പി, ബഹ്‌റൈന്‍ കാപിറ്റല്‍ ഗവര്‍ണറേറ്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഫോളോ-അപ്പ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ യൂസഫ് യാക്കൂബ് ലോറി, വേദിക് ഗ്രൂപ്പ് ഓഫ് കമ്പനീസ് ചാന്‍സലര്‍ ബാബു സെബാസ്റ്റ്യന്‍, ബോബ്‌സ്‌കോ ഹോള്‍ഡിംഗ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബോബന്‍…
മനാമ: ബഹ്‌റൈനിൽ അവധിക്കാലത്ത് വാണിജ്യ മേഖലയുടെ പ്രവർത്തനം പ്രോത്സാഹിപ്പിക്കാൻ ദേശീയ സംരംഭം ആരംഭിച്ചതായി വ്യവസായ വാണിജ്യ മന്ത്രാലയം അറിയിച്ചു. പ്രൊമോഷണൽ കാമ്പെയിനുകളുടെ ഫീസ് ഒഴിവാക്കുന്നതും ഡിസംബർ ഒന്ന് മുതൽ വർഷാവസാനം വരെ വാണിജ്യ കിഴിവുകളുടെ കാലാവധി നീട്ടുന്നതും ഈ സംരംഭത്തിൽ ഉൾപ്പെടുന്നുവെന്ന് വ്യവസായ വാണിജ്യ മന്ത്രാലയത്തിലെ ആഭ്യന്തര, വിദേശ വ്യാപാര അസിസ്റ്റൻ്റ് അണ്ടർസെക്രട്ടറി ഷെയ്ഖ് ഹമദ് ബിൻ സൽമാൻ അൽ ഖലീഫ പറഞ്ഞു. വ്യവസായ, വാണിജ്യ മന്ത്രാലയത്തിലെ ഉപഭോക്തൃ സംരക്ഷണ ഡയറക്ടറേറ്റുമായി ഏകോപിപ്പിച്ച്, promotion_enquiries@moic.gov.bh എന്ന ഇ-മെയിൽ വഴി അപേക്ഷിക്കുന്നതിലൂടെ ഈ പ്രോത്സാഹനത്തിൻ്റെ പ്രയോജനം ലഭ്യമാക്കാൻ കട ഉടമകളോട് അദ്ദേഹം ആഹ്വാനം ചെയ്തു.ദേശീയ ആഘോഷങ്ങളിൽ വാണിജ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും അവധിക്കാലത്ത് വിപണി പ്രവർത്തനം വർധിപ്പിക്കാനുമാണ് ഈ സംരംഭം ലക്ഷ്യമിടുന്നത്. 1,122ലധികം കടകൾ പങ്കെടുത്ത കഴിഞ്ഞ വർഷത്തെ ശ്രദ്ധേയമായ ജനപങ്കാളിത്തം അദ്ദേഹം ചൂണ്ടിക്കാട്ടി.
പാരീസ്: പാരീസിലെ യുണൈറ്റഡ് നേഷന്‍സ് എജുക്കേഷണല്‍, സയന്റിഫിക്, കള്‍ചറല്‍ ഓര്‍ഗനൈസേഷന്‍ (യുനെസ്‌കോ) ആസ്ഥാനത്ത് നടന്ന അറബ് വാരാഘോഷത്തില്‍ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകം അവതരിപ്പിച്ചുകൊണ്ട് ബഹ്‌റൈന്‍ പങ്കെടുത്തു. യുനെസ്‌കോയിലെ അറബ് ഗ്രൂപ്പാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയില്‍ 22 അറബ് പവലിയനുകളുണ്ടായിരുന്നു. ഓരോ രാജ്യവും അതിന്റെ സാംസ്‌കാരിക പൈതൃകം, പാരമ്പര്യങ്ങള്‍, ചരിത്രം, നാഗരികതയുടെ വിവിധ വശങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിച്ചു. സാംസ്‌കാരിക സംവാദം മെച്ചപ്പെടുത്തുന്നതിനുള്ള വേദിയുമുണ്ടായിരുന്നു. അറബി ഭാഷ, കാലിഗ്രാഫി, സാഹിത്യം, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, കലകള്‍, സാംസ്‌കാരിക പൈതൃകം തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകളും വിദഗ്ധര്‍ പങ്കെടുത്ത അക്കാദമിക് സെഷനുകള്‍ നടന്നു. ബഹ്റൈന്‍ പവലിയനില്‍ രാജ്യത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ വിവിധ വശങ്ങള്‍ അവതരിപ്പിച്ചു. അന്തര്‍ദേശീയ സമൂഹത്തിന് ബഹ്‌റൈന്‍ സംസ്‌കാരത്തിന്റെ സമ്പന്നതയും ഒരു സാംസ്‌കാരിക കേന്ദ്രമെന്ന നിലയില്‍ രാജ്യത്തിന്റെ ചരിത്രപരമായ പങ്കും പരിചയപ്പെടുത്തുന്നതായിരുന്നു പ്രദര്‍ശനം.ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസും (ബി.എ.സി.എ) ഫ്രാന്‍സിലെ ബഹ്റൈന്‍ എംബസിയും യുനെസ്‌കോയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധികളും സഹകരിച്ചാണ് രാജ്യത്തിന്റെ പങ്കാളിത്തം വഹിച്ചത്.
മനാമ: മലർവാടി മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ അറാദ് പാർക്കിൽ വെച്ച് “ബാലസംഗമം” സംഘടിപ്പിച്ചു. നിരവധി കൂട്ടുകാർ പങ്കെടുത്ത വിവിധ മത്സര പരിപാടികൾ കുട്ടികൾക്ക് ഏറെ ആവേശം ഉണ്ടാക്കുന്നതായിരുന്നു. ഫ്രൻഡ്‌സ് സോഷ്യൽ അസോസിയേഷൻ മുഹറഖ് ഏരിയ വനിതാ വിഭാഗം ആക്ടിങ് പ്രസിഡന്റ് സുബൈദ മുഹമ്മദലി പരിപാടി ഉദ്ഘാടനം ചെയ്തു. മലർവാടി മുഹറഖ് ഏരിയ കോർഡിനേറ്റർ ഫസീല അബ്ദുല്ല, ശബ്നം ഷുഹൈബ്, ഹേബ നജീബ്, ജമീല അബ്ദുറഹ്മാൻ, സാബിറ ഫൈസൽ തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ പരിപാടികളിൽ പങ്കെടുത്ത കുട്ടികൾക്ക് സമ്മാനവിതരണവും നടത്തി.
മനാമ: ഒന്നാണ് കേരളം ഒന്നാമതാണ് കേരളം എന്ന ബഹ്റൈന്‍ ഇടത് പക്ഷ പുരോഗമന കൂട്ടായ്മയുടെ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും ഉപ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്ക് സല്‍മാനിയ പ്രതിഭ ഹാളില്‍ വെച്ച് നടത്തപ്പെടും. ജനാധിപത്യ മതേതരവിശ്വാസികളെ ഏറെ ആകുലപ്പെടുത്തുന്ന അനുഭവങ്ങളിലൂടെയാണ് ഇന്ത്യാ രാജ്യം ഇന്ന് കടന്നു പോകുന്നത്. ആയതിനാൽ കേരളത്തിൽ ആസന്നമായ പാലക്കാട് -ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും പാർലമെൻറ് മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പുകൾ വളരെയേറെ പ്രാധാന്യമേറിയതാണ് നാടിന്റെ ഭാഗധേയം നിർണയിക്കുന്നതിൽ പ്രവാസികളുടെ സാന്നിധ്യവും അവിഭാജ്യമായ ഈ കാലഘട്ടത്തില്‍ പാലക്കാട് – ചേലക്കര നിയമസഭാ മണ്ഡലത്തിലെയും വയനാട് പാർലമെൻറ് മണ്ഡലത്തിലെയും വോട്ടർമാരായ പ്രവാസികളുടെയും ഒപ്പം സമാന മനസ്കരുടെയും സംയുക്ത തെരഞ്ഞെടുപ്പ് കൺവെൻഷനില്‍ മുഴുവൻ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ബഹ്റൈനിലെ ഇടതുപക്ഷ കൂട്ടായ്മയായ ഒന്നാണ് കേരളം ഒന്നാമതാണ് കേരളം കൺവീനർ സുബൈർ കണ്ണൂർ അഭ്യർത്ഥിച്ചു. കണ്‍വെന്‍ഷന്‍ ലോക കേരള സഭ അംഗം സി.വി.നാരായണൻ ഉദ്ഘാടനം ചെയ്യും. ബഹ്റൈനിലെ ഇടത്…
പോലീസ് പരിശോധന നടപടിക്രമം പാലിച്ചല്ല; സർക്കാരിന് തിരിച്ചടിയായി തെരഞ്ഞെടുപ്പ് കമ്മീഷന് കലക്ടറുടെ റിപ്പോർട്ട്
പാലക്കാട്: കോൺഗ്രസ് നേതാക്കൾ താമസിച്ച ഹോട്ടലിലെ കള്ളപ്പണ പരിശോധനയിൽ പോലീസ് നടപടിക്രമം പാലിച്ചില്ലെന്ന കലക്ടറുടെ റിപ്പോർട്ട് ഇടതു സർക്കാരിന് തിരിച്ചടിയാകുന്നു. റെയ്ഡ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ അറിഞ്ഞത് അവസാനഘട്ടത്തിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. പോലീസ് നടപടിയിൽ വ്യക്തതയില്ലെന്നും കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക് നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംഭവത്തിൽ വിശദാംശങ്ങളറിയാൻ കൂടുതൽ അന്വേഷണം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു. പാലക്കാട്ടെ കുഴൽപ്പണ ആരോപണത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് രാവിലെയാണ് റിപ്പോർട്ട് തേടിയത്. ഉടൻ റിപ്പോർട്ട് നൽകണമെന്നായിരുന്നു നിർദേശം. ചൊവാഴ്ച രാത്രി 12നാണ് പാലക്കാട് നഗരമദ്ധ്യത്തിലെ കെ.പി.എം. റീജൻസിയിൽ പോലീസ് പരിശോധന നടത്തിയത്. പരിശോധനയ്ക്കു പിന്നാലെ വലിയ രാഷ്ട്രീയ വിവാദങ്ങളുണ്ടായി.
കൊല്ലം: കൊല്ലം കളക്ടറേറ്റ് സ്‌ഫോടനക്കേസിൽ മൂന്ന് പ്രതികൾക്കും ജീവപര്യന്തം തടവുശിക്ഷ വിധിച്ച് കോടതി. കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. മധുര സൗത്ത് ഇസ്മയിൽപുരം സ്ട്രീറ്റ് ഹൗസ് നമ്പർ 11/23ൽ അബ്ബാസ് അലി, കെ പുതൂർ റമുകോത്തനാട് ഹൗസ് നമ്പർ 17ൽ ഷംസൂൺ കരിംരാജ, മധുര നോർത്ത് നൽപേട്ടെ ഫസ്റ്റ് സ്ട്രീറ്റ് ഹൗസ് നമ്പർ 23/23ൽ ദാവൂദ് സുലൈമാൻ എന്നിവരാണ് ഒന്നുമുതൽ മൂന്ന് വരെ പ്രതികൾ. നാലാം പ്രതി ഷംസുദ്ദീനെ കഴിഞ്ഞ ദിവസം കോടതി വെറുതെവിട്ടിരുന്നു. അഞ്ചാം പ്രതി മുഹമ്മദ് അയൂബിനെ മാപ്പുസാക്ഷിയാക്കി. പ്രതികൾക്കെതിരെ സംസ്ഥാന സർക്കാർ ഭീകര വിരുദ്ധനിയമം (യു.എ.പി.എ) ചുമത്തിയിരുന്നു. 2016 ജൂൺ 15ന് രാവിലെ 10.15ന് ജില്ലാ ട്രഷറിക്കും മുനിസിഫ് കോടതിക്കും ഇടയിൽ തൊഴിൽ വകുപ്പിന്റെ, ഉപയോഗശൂന്യമായി കിടന്ന ജീപ്പിനടിയിൽ ബോംബ് സ്ഥാപിച്ചായിരുന്നു സ്ഫോടനം. ഈ സമയം കളക്ടറേറ്റ് വളപ്പിൽ നിൽക്കുകയായിരുന്ന കൊറ്റങ്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് നീരൊഴുക്കിൽ സാബുവിന് പരിക്കേറ്റു. ജീപ്പ് തകർന്നു. സ്ഫോടനത്തിന്…
വനിത പൊലീസില്ലാതെ സ്ത്രീകളുടെ മുറിയിൽ എന്തടിസ്ഥാനത്തിലാണ് പരിശോധനയ്ക്ക് കയറിയത്; പ്രിയങ്ക ഗാന്ധി
വയനാട്: പാലക്കാട്ടെ പാതിരാ പരിശോധനയിൽ പ്രതികരിച്ച് വയനാട്ടിലെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധി. സ്ത്രീകളുടെ മുറിയിൽ വനിത പൊലീസ് ഉദ്യോഗസ്ഥരില്ലാതെ പരിശോധനയ്ക്ക് കയറിയത് തെറ്റാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. എന്തടിസ്ഥാനത്തിലാണ് പൊലീസ് ഇത്തരത്തിൽ ഒരു പരിശോധന നടത്തിയതെന്നും നീക്കം അപലപനീയമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിന് മുൻപ് വീണ്ടും വയനാട്ടിൽ പ്രചാരണത്തിനെത്തുമെന്നും പ്രിയങ്ക ഗാന്ധി മാദ്ധ്യമങ്ങളോട് പറഞ്ഞു.അതേസമയം, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ വെല്ലുവിളി ഏറ്റെടുക്കുകയാണെന്ന് പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ അറിയിച്ചു. നുണ പരിശോധനയ്‌ക്ക് ഞാൻ തയ്യാറാണെന്നും പക്ഷേ തന്നോടൊപ്പം മന്ത്രി എം.ബി രാജേഷിനെയും, എ.എ റഹീമിനേയും കൂടി നുണപരിശോധനയ്‌ക്ക് വിധേയരാക്കണമെന്നും രാഹുൽ പറഞ്ഞു. രാഹുൽ തുടർച്ചയായി കളവ് പറയുകയാണെന്ന് ഗോവിന്ദൻ രാവിലെ ആരോപിച്ചിരുന്നു. അതിന് മറുപടിയായാണ് രാഹുൽ പ്രതികരിച്ചത്.