- എസ്.എൽ.ആർ.ബി. ഇലക്ട്രോണിക് പട്ടയ വിതരണ സേവനം ആരംഭിച്ചു
- ‘ഭരണം മാറണം; അധികാരത്തില്‍ വന്നത് പിണറായി അല്ല, ഇടതുപക്ഷമാണ്; എല്‍ഡിഎഫ് ഇല്ലാതായി ബിജെപി വരും’
- ഓവർസീസ് എക്സ്പോഷർ പ്രോഗ്രാം: തമിഴ്നാട്ടിലെ 20 എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ബഹ്റൈനിലെത്തി
- ഒമാനിലെ ആദ്യത്തെ പ്ലാസ്റ്റിക് സർജനും മലയാളിയുമായ ഡോ. സി തോമസ് അന്തരിച്ചു
- ‘ഡല്‍ഹി ഖലിസ്ഥാന്‍ ആകും, ഫെബ്രുവരി 13ന് പാര്‍ലമെന്റില്‍ സ്ഫോടനം’; സ്കൂളുകള്‍ക്ക് ഭീഷണി സന്ദേശം
- കുമ്പളയിലെ വേദി വിട്ട ശേഷമുള്ള അസാന്നിധ്യം ചർച്ചയായി, ഒടുവിൽ സതീശന്റെ പുതുയുഗയാത്രയിലേക്ക് സുധാകരനും; ഇരിട്ടിയിലെ സമ്മേളനം ഉദ്‌ഘാടനം ചെയ്യും
- അൽ ഔജാൻ ഇന്റേണൽ ഡിവിഷണൽ ക്രിക്കറ്റ് ടൂർണമെന്റ് 2026 സംഘടിപ്പിച്ചു
- സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിച്ചവരുടെ ശ്രദ്ധയ്ക്ക്, കൂടുതൽ പേർക്ക് അവസരം, വെയ്റ്റിംഗ് ലിസ്റ്റ് നമ്പർ 5341 മുതൽ 5369 വരെയുള്ളവർക്കുകൂടി അവസരം
Author: News Desk
തിരുവനന്തപുരം: സീരിയല്‍ രംഗത്ത് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും സമൂഹത്തില്‍ നല്ല സന്ദേശങ്ങളെത്തിക്കാന്‍ സീരിയലുകള്‍ എത്രത്തോളം ഉതകുന്നുണ്ടെന്നും പരിശോധിക്കേണ്ടതുണ്ടെന്ന് പി സതീദേവി പറഞ്ഞു. മെഗാ സീരിയല്‍ നിരോധിക്കണമെന്ന വനിതാ കമ്മീഷന്റ റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ല. 2017 -18 കാലത്താണ് അത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയത്. സീരിയലുകളിലെ സ്ത്രീള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് വനിതാ കമ്മീഷന് നിരവധി പരാതികള്‍ ലഭിച്ചതായും സതീദേവി പറഞ്ഞു. വര്‍ഷം തോറും മൂന്ന് പ്രധാനറിപ്പോര്‍ട്ടുകള്‍ വനിത കമ്മീഷന്‍ സര്‍ക്കാരിന് നല്‍കാറുണ്ട്. ഇപ്പോള്‍ പുറത്തുവന്ന റിപ്പോര്‍ട്ട് താന്‍ അധ്യക്ഷയായ കാലത്തുളളതല്ല. അത് പരിശോധിച്ച ശേഷം അക്കാര്യത്തില്‍ കുടുതല്‍ പ്രതികരിക്കാമെന്ന് സതീദേവി പറഞ്ഞു. സീരിയലുകളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്ന നടിമാര്‍ ഉള്‍പ്പടെ നിരവധി പേരുടെ പരാതികള്‍ വനിത കമ്മീഷന് മുന്‍പില്‍ വന്നിട്ടുണ്ട്. ഇത് സംബന്ധിച്ച് കഴിഞ്ഞ വര്‍ഷം ഒരു പബ്ലിക് ഹിയറിങ് വനിത കമ്മീഷന്‍ നടത്തിയിരുന്നു. തൊഴില്‍ സാഹചര്യങ്ങള്‍, തൊഴില്‍മേഖലയിലെ…
ഇടവേള ബാബുവിന്റെ ബലാത്സംഗ കേസ് റദ്ദാക്കണമെന്ന ഹര്‍ജി; കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: നടനും അമ്മ മുൻ ഭാരവാഹിയുമായ ഇടവേള ബാബുവിനെതിരെയുള്ള ബലാത്സംഗ കേസിന്‍റെ കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി നിർദേശം. തനിക്കെതിരെയുള്ള കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടൻ ഇടവേള ബാബു നൽകിയ ഹർജിയിൽ ജസ്റ്റിസ് ബദറുദ്ദീന്‍റേതാണ് ഉത്തരവ്. ജൂനിയർ ആർട്ടിസ്റ്റിന്‍റെ പരാതിയിലായിരുന്നു ഇടവേള ബാബുവിനെതിരെ കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തത്. കേസിന്‍റെ തുടർ നടപടിക്രമങ്ങൾ തൽക്കാലികമായി കോടതി നേരത്തെ സ്റ്റേ ചെയ്തിതുരന്നു. സിനിമയിലെ അവസരത്തിനും അമ്മയിലെ അംഗത്വത്തിനും അഡ്ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു എന്നായിരുന്നു പരാതി.
മനാമ: ഗ്ലോബല്‍ എന്റര്‍പ്രണര്‍ഷിപ്പ് നെറ്റ്വര്‍ക്ക് (ജി.ഇ.എന്‍) സംരംഭമായ ആഗോള സംരംഭകത്വ വാരാഘോഷത്തിന് ബഹ്‌റൈനില്‍ ലേബര്‍ ഫണ്ട് (തംകീന്‍) തുടക്കം കുറിച്ചു.ലോകമെമ്പാടുമുള്ള സംരംഭകത്വ മേഖലയിലെ ഏറ്റവും പുതിയ സംഭവവികാസങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള നിരവധി പരിപാടികള്‍, പ്രവര്‍ത്തനങ്ങള്‍, ശില്‍പ്പശാലകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. വലിയ അനുഭവസമ്പത്തുള്ള വിദഗ്ധരും സംരംഭകരും പരിപാടികളില്‍ പങ്കെടുക്കും.നവംബര്‍ 17 മുതല്‍ 24 വരെയാണ് വാരാചരണം. നിരവധി പ്രാദേശിക സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പരിപാടികള്‍ നടത്തുന്നത്. പരിപാടികളില്‍ പ്രത്യേക ശില്‍പ്പശാലകള്‍, പാനല്‍ ചര്‍ച്ചകള്‍, പ്രധാന വ്യവസായങ്ങളില്‍ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച് വിവിധ മേഖലകളില്‍നിന്നുള്ള വിദഗ്ധര്‍ അവതരിപ്പിക്കുന്ന സംവേദനാത്മക സംഭാഷണങ്ങള്‍ എന്നിവ ഉള്‍പ്പെടും. ഉല്‍പ്പാദനം, ഉല്‍പ്പാദനക്ഷമ വ്യവസായം തുടങ്ങിയ മേഖലകളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളെ അവതരിപ്പിക്കും.ആഗോള സംരംഭകത്വ വാരാഘോഷം രാജ്യത്തെ സംരംഭക ആവാസവ്യവസ്ഥയുടെ പങ്ക് വര്‍ദ്ധിപ്പിക്കാനും ആ ആശയങ്ങളെ ബിസിനസ്സ് സംരംഭങ്ങളാക്കി മാറ്റാന്‍ ആഗ്രഹിക്കുന്ന സമൂഹത്തിലെ എല്ലാവരെയും പിന്തുണയ്ക്കുന്ന പദ്ധതികള്‍ അവതരിപ്പിക്കാനും ലക്ഷ്യമിടുന്നതായി തംകീനിലെ മാര്‍ക്കറ്റിംഗ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് കസ്റ്റമര്‍ എക്‌സ്പീരിയന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടറും…
റിയാദ്: സൗദി കസ്റ്റമര്‍ എക്സ്പീരിയന്‍സ് അവാര്‍ഡിന്റെ രണ്ടാം പതിപ്പില്‍ ഗതാഗത രംഗത്തെ മികച്ച ഉപഭോക്തൃ അനുഭവത്തിനുള്ള സ്വര്‍ണ്ണ അവാര്‍ഡും മികച്ച ബിസിനസ് മാറ്റത്തിനും പരിവര്‍ത്തനത്തിനുമുള്ള സില്‍വര്‍ അവാര്‍ഡും കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് നടത്തിപ്പുകാരായ റിയാദ് എയര്‍പോര്‍ട്ട് കമ്പനി നേടി.റിയാദ് എയര്‍പോര്‍ട്ട് കമ്പനി സി.ഇ.ഒ. അയ്മാന്‍ എ അബോഅബ അവാര്‍ഡുകള്‍ ഏറ്റുവാങ്ങുകയും അംഗീകാരത്തിന് അഭിനന്ദനം അറിയിക്കുകയും ചെയ്തു. ഈ അവാര്‍ഡുകള്‍ കമ്പനിയുടെ നേതൃത്വത്തിനും നിരന്തര പരിശ്രമത്തിനും സേവനത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയ്ക്കും തെളിവാണെന്ന് അദ്ദേഹം പറഞ്ഞതായി സൗദി പ്രസ് ഏജന്‍സി (എസ്.പി.എ) റിപ്പോര്‍ട്ട് ചെയ്തു.
ധാക്ക: പ്രക്ഷോഭത്തെത്തുടർന്ന് ഇന്ത്യയിലേയ്ക്ക് പലായനം ചെയ്ത മുൻ പ്രധാനമന്ത്രി ഷെയ്‌ഖ് ഹസീനയെ കൈമാറാൻ ആവശ്യപ്പെടുമെന്ന് ബംഗ്ളാദേശ് സർക്കാരിന്റെ മുഖ്യ ഉപേദേഷ്ടാവ് മുഹമ്മദ് യൂനുസ്. ഇടക്കാല സർക്കാർ 100 ദിവസം പൂർത്തിയാക്കിയ സാഹചര്യത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു യൂനുസ്. രാജ്യത്തുനടന്ന എല്ലാ കൊലപാതകങ്ങളിലും നീതി ഉറപ്പുവരുത്തും. സ്ഥാനഭ്രഷ്‌ടയായ ഏകാധിപതി ഷെയ്‌ഖ് ഹസീനയെ തിരികെ അയയ്‌ക്കാൻ ഇന്ത്യയോട് ആവശ്യപ്പെടും. ന്യൂനപക്ഷ മതവിഭാഗങ്ങൾ ഉൾപ്പെടെ രാജ്യത്തെ എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പുവരുത്താൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുകയാണെന്നും യൂനുസ് വ്യക്തമാക്കി. വിദ്യാർത്ഥി പ്രക്ഷോഭത്തിന്റെ ഫലമായി ഈ വർഷം ആഗസ്റ്റ് അഞ്ചിനാണ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ഹസീനയുടെ പതനത്തിന് മുമ്പ് നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ പൊലീസുകാരുൾപ്പടെ 1500ലധികം ആളുകൾ കൊല്ലപ്പെട്ടെന്നാണ് കണക്ക്. ഇന്ത്യയിൽ അഭയംതേടിയ ഹസീനയ്ക്കെതിരെ ബംഗ്ലാദേശിൽ 44 കേസുകൾ ചുമത്തിയിട്ടുണ്ടെന്നാണ് വിവരം. ഇതിൽ പകുതിയിലേറെയും കൊലക്കുറ്റങ്ങളാണ്. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ നടന്ന സംവരണ വിരുദ്ധ പ്രക്ഷോഭങ്ങൾക്കിടെ പൊലീസ് വെടിവയ്പിലും മറ്റുമുണ്ടായ മരണങ്ങളുടെ പേരിലാണ് കേസുകൾ.…
അബുജ: ത്രിരാഷ്ട്ര പര്യടനത്തിന്റെ ഭാഗമായി ഇന്ന് രാവിലെ നൈജീരിയലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസിഡന്റ് ബോല അഹമ്മദ് ടിനുബുവുമായി ചര്‍ച്ച നടത്തി. നൈജീരിയയുമായുള്ള തന്ത്രപരമായ പങ്കാളിത്തത്തിന് വലിയ മുന്‍ഗണന നല്‍കുന്നുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി മോദി നൈജീരിയയുടെ പരമോന്നത ബഹുമതിയായ ഗ്രാന്‍ഡ് കമാന്‍ഡര്‍ ഓഫ് ഓര്‍ഡര്‍ ഏറ്റുവാങ്ങി. 17 വര്‍ഷത്തിനിടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി നൈജീരിയയില്‍ നടത്തുന്ന ആദ്യ സന്ദര്‍ശനമാണിത്. കഴിഞ്ഞ മാസമുണ്ടായ വെള്ളപ്പൊക്കത്തില്‍ ദുരിതമനുഭവിക്കുന്നവര്‍ക്കായി ഇന്ത്യ 20 ടണ്‍ ദുരിതാശ്വാസ സാമഗ്രികള്‍ അയച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
കെഎംസിസി ഹെൽത്ത് വിംഗ്ഉദ്ഘാടന പരിപാടി സംഘടിപ്പിച്ചു .കെഎംസിസി ബഹ്റൈൻ ഈസ്റ്റ് റിഫ ഏരിയ കമ്മിറ്റി ഹെൽത്ത് വിംഗ് ഉദ്ഘാടനവുംഐ എം സി ഹോസ്പിറ്റലുമായിസഹകരിച്ച് സൗജന്യ മെഡിക്കൽ ക്യാമ്പും സംഘടിപ്പിച്ചു
പ്രവാസി സമൂഹം നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളെ കുറിച്ചും പരിഹാരങ്ങളെ കുറിച്ചും ക്ലാസ്സ് സംഘടിപ്പിച്ചു Dr റുബീന ആരോഗ്യ ക്ലാസ്സിന് നേതൃതം നൽകി.ഹെൽത് വിംഗ് ഉദ്‌ഘാടനം കെഎംസിസിസംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻവെള്ളികുളങ്ങര നിർവഹിച്ചു. നൂറിൽപരം ആളുകൾ പങ്കെടുത്ത പരിപാടിയിൽ സൗജന്യ ചെക്കപ്പും തുടർ ചെക്കപ്പിന് സൗജന്യ നിരക്കിലുള്ള കൂപ്പണും നൽകി.സംസ്ഥാന വൈസ് പ്രസിഡണ്ടുമാരായ എൻ അബ്ദുൽ അസീസ്,ഷഹീർ കാട്ടാംമ്പള്ളി കോഴിക്കോട് ജില്ല സെക്രട്ടറി സി എം കുഞ്ഞബ്ദുള്ള, ഐഎംസി പ്രതിനിധി ആൽബിൻ ജോസ് തുടങ്ങിയവർ ആശംസകൾ നേർന്നു.ഹെൽത്ത് വിംഗ് ചെയർമാൻ സിദ്ദീഖ് എം കെ, കൺവീനർ ഉമ്മർ സി പി,മുസ്തഫ കെ സമീർ വി എം എം എ റഹ്മാൻ, ഉസ്മാൻ ടിപ് ടോപ്, ഫസിലുറഹ്മാൻ, നിസാർ മാവിലി, സാജിർ സിടികെ, സജീർ സി കെ, നാസിർ ഉറുതോടി,താജ്ജുദ്ധീ ൻ സഫീർ കെപി, റസാഖ് എ എ, റസാഖ് മണിയൂർ,ലേഡീസ് വിംഗ് ജനറൽ സെക്രട്ടറി ജസ്‌ന സുഹൈൽ മറ്റ് ലേഡീസ് വിംഗ് ഭാരവാഹികൾ…
തിരുവനന്തപുരം: പോലീസിൻ്റെ പിടിയിലായ തമിഴ്നാട് സ്വദേശി സന്തോഷ് ശെൽവൻ കുറുവ സംഘത്തിൽപ്പെട്ട ആളാണെന്ന് സ്ഥിരീകരിച്ചു. ഒപ്പം പിടികൂടിയ മണികണ്ഠൻ മോഷ്ടാവാണെന്നതിന് തെളിവ് ഇതുവരെ ലഭിച്ചിട്ടില്ല. ഇയാളുടെ പശ്ചാത്തലം പോലീസ് പരിശോധിക്കുകയാണ്. സന്തോഷിനെതിരെ തമിഴ്നാട്ടിൽ പതിനെട്ടും കേരളത്തിൽ എട്ടും കേസുകളുണ്ട്. കുടുംബസമേതമാണ് കുറുവ സംഘം കേരളത്തിലെത്തിയത്. സന്തോഷ് തമിഴ്നാട്ടിൽ 3 മാസം ജയിലിലായിരുന്നു. കേരള പോലീസ് കൈമാറിയ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച തമിഴ്നാട് പോലീസാണ് സന്തോഷാണ് ആലപ്പുഴയിൽ മോഷണം നടത്തിയതെന്ന് സ്ഥിരീകരിച്ചത്.നെഞ്ചിലെ പച്ചകുത്തിയ പാടാണ് സന്തോഷിനെ തിരിച്ചറിയാൻ സഹായിച്ചത്. മോഷ്ടാക്കളുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരാൾ നെഞ്ചിൽ പച്ചകുത്തിയത് തിരിച്ചറിഞ്ഞു. തമിഴ്നാട് പോലീസ് നൽകിയ കുറുവ സംഘത്തിലെ മോഷ്ടാക്കളുടെ ഫോട്ടോകളിലും പച്ചകുത്തിയ ഒരാളുടെ ഫോട്ടോയുണ്ടായിരുന്നു. പാല, ചങ്ങനാശേരി, പൊൻകുന്നം എന്നിവിടങ്ങളിൽ സന്തോഷിനെതിരെ കേസുണ്ട്.കുട്ടവഞ്ചിയിൽ മീൻപിടിക്കുന്നവരെന്ന വ്യാജേനയാണ് കുറുവ മോഷണ സംഘം പല സ്ഥലങ്ങളിലും താമസിക്കുന്നതെന്ന് പോലീസ് പറഞ്ഞു. 14 പേരാണ് മോഷണ സംഘത്തിലുള്ളത്. മൂന്നു പേരെയാണ് പോലീസിന് തിരിച്ചറിയാൻ കഴിഞ്ഞത്. മറ്റുള്ളവരെ കണ്ടെത്താനുള്ള…
മുനമ്പം ഭൂസമരത്തിന് ഐക്യദാർഢ്യവുമായി ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിൻ്റെ ആഭിമുഖ്യത്തിൽ വിവിധ ക്രൈസ്തവ സഭാ ബിഷപ്പുമാരും,നേതാക്കളും തിങ്കളാഴ്ച(18/11/2024) മുനമ്പം സമരപ്പന്തലിൽ എത്തും. മലങ്കര ഓർത്തഡോക്സ് സഭാ ഭദ്രാസനാധിപൻ യൂഹന്നാൻ മാർ.പോളി കാർപോസ് മെത്രാപ്പോലീത്ത, സി.എസ്.ഐ..ബിഷപ്പും ആക്ട്സ് പ്രസിഡന്റുമായ ബിഷപ്പ് ഡോ.ഉമ്മൻ ജോർജ്, ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാധ്യക്ഷൻ ബിഷപ്പ് മാത്യുസ് മാർ സിൽവാനിയോസ് ,ലൂതറൻ സഭാ കേരള അധ്യക്ഷൻ ബിഷപ്പ് ഡോ.മോഹൻ മാനുവൽ,മാർത്തോമാ സഭാ വികാരി ജനറൽ റവ ഡോ. സി. എ.വർഗീസ്, സാൽവേഷൻ ആർമി സെക്രട്ടറി ലെഫ്. കേണൽ സാജു ദാനിയൽ,ഐപിസി ഗ്ലോബൽ സെക്രട്ടറി ഡോ.കാച്ചാണത്ത് വർക്കി എബ്രഹാം, കോട്ടപ്പുറം രൂപതാ വികാരി ജനറൽ ഫാദർ റോക്കി,ചർച്ച് ഓഫ് ഗോഡ് സോണൽ ഡയറക്ടർ റവ. പാസ്റ്റർ.ജോൺ ജോസഫ്, ചർച്ച് ഓഫ് ക്രൈസ്റ്റ് വൈസ് പ്രസിഡൻറ് പാസ്റ്റർ. ഡോ.റോയി പി അലക്സാണ്ടർ, യുണൈറ്റഡ് പെന്തകോസ് സിനഡ് ദേശീയ സെക്രട്ടറി ബാബു പറയത്തുകാട്ടിൽ,സിഎസ്ഐ റ്റി എ ഡയറക്ടർ നിബു ജേക്കബ് വർക്കി,മാർത്തോമാ സുവിശേഷ…
ഷാഫി പറമ്പിലിൻറെ ഇടപെടൽ; ഇൻഡിഗോ ബഹ്റൈൻ- കൊച്ചി സർവിസുകളുടെ എണ്ണം കൂട്ടുന്നത് പരിഗണനയിൽ
മനാമ: ബഹ്റൈനിൽനിന്ന് കൊച്ചിയിലേക്കുള്ള ഫ്ലൈറ്റുകളുടെ എണ്ണം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്ന് ഇൻഡിഗോ മാനേജ്മെന്റ് അറിയിച്ചു. ഈ ആവശ്യം ഉന്നയിച്ച് കത്തയച്ച ഷാഫി പറമ്പിൽ എം.പിക്ക് നൽകിയ മറുപടിയിലാണ് ഇൻഡിഗോ ഇക്കാര്യം വ്യക്തമാക്കിയത്. സാമൂഹിക പ്രവർത്തകനായ ഫസലുൾ ഹഖും ഐ.വൈ.സി ഇന്റർനാഷനൽ ചെയർമാൻ നിസാർ കുന്നം കുളത്തിങ്ങലുമാണ് പ്രവാസികളുടെ ദുരിതം വിശദമാക്കി എം.പിക്ക് പരാതി നൽകിയത്. പരാതി കിട്ടിയയുടൻ ഷാഫി പറമ്പിൽ എം.പി ഇൻഡിഗോക്ക് കത്ത് നൽകുകയായിരുന്നു. ബഹ്റൈനും കൊച്ചിക്കും ഇടയിൽ എയർ കണക്ടിവിറ്റിയെ ആശ്രയിക്കുന്ന ധാരാളം കേരളീയർ അടങ്ങുന്ന ബഹ്റൈനിലെ പ്രവാസി സമൂഹം വിമാന സർവിസുകളുടെ കുറവു മൂലം കഷ്ടതയനുഭവിക്കുകയാണെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. ശീതകാല ഷെഡ്യൂളിൽ ഗൾഫ് എയർ കൊച്ചിയിലേക്കുള്ള ഫ്ലൈറ്റ് സർവിസുകൾ ദിവസത്തിൽനിന്ന് ആഴ്ചയിൽ നാല് തവണയായി കുറച്ചതും എയർ ഇന്ത്യ എക്സ്പ്രസും ഈ റൂട്ടിൽ പ്രവർത്തനം കുറച്ചതും ചൂണ്ടിക്കാട്ടിയിരുന്നു. അധിക ഫ്ലൈറ്റുകൾ അനുവദിക്കുന്നതും പ്രത്യേകിച്ച് വൈകുന്നേരം സർവിസ് തുടങ്ങുന്നതും യാത്രക്കാർക്ക് ഏറെ പ്രയോജനം ചെയ്യുമെന്നും കൊച്ചി വഴിയുള്ള മറ്റു…
