- തീപിടിച്ച കപ്പല്‍ സുരക്ഷിത ദൂരത്ത്; രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി
- റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും
- ബഹ്റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന
- ബഹ്റൈനും റഷ്യയും മാധ്യമ സഹകരണ കരാര്‍ ഒപ്പുവെച്ചു
- ഐ.സി.എ.ഐ. ബഹ്റൈന്‍ ചാപ്റ്റര്‍ എച്ച്.ആര്. ഉച്ചകോടി നടത്തി
- മുഹറഖില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
Author: News Desk
മനാമ: ബഹ്റൈനിൽ നവംബർ 2 മുതൽ 9 വരെലേബർ മാർക്കറ്റ് റഗുലേറ്ററി അതോറിറ്റി (എൽ.എം.ആർ.എ) നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ചു ജോലി ചെയ്യുന്നതായി കണ്ടെത്തിയ 257 വിദേശികളെ നാടുകടത്തി. ഈ കാലയളവിൽ എൽ.എം.ആർ.എ. 1,481 പരിശോധനാ കാമ്പയിനുകൾ നടത്തി. ക്രമരഹിതമായി ജോലി ചെയ്ത 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. എല്ലാ ഗവർണറേറ്റുകളിലെയും വിവിധ കടകളിൽ പരിശോധനകൾ നടത്തിയതായി അതോറിറ്റി അറിയിച്ചു.
കോഴിക്കോട്: ഇടതുമുന്നണി വിട്ട് യു.ഡി.എഫിൽ ചേർന്നഫറോക്ക് നഗരസഭാ കൗൺസിലറെ ചെരിപ്പുമാല അണിയിക്കാനുള്ള എൽ.ഡി.എഫ്. അംഗങ്ങളുടെ ശ്രമം നഗരസഭാ കൗൺസിൽ ഹാളിൽ നാടകീയരംഗങ്ങൾ സൃഷ്ടിച്ചു. തിങ്കളാഴ്ച കൗൺസിൽ യോഗം ചേരുന്നതിനു മുമ്പാണ് സംഘർഷമുണ്ടായത്. എൽ.ഡി.എഫ്, യു.ഡി.എഫ്. വനിതാ കൗൺസിലർമാർ തമ്മിൽ ഏറെനേരം ഉന്തും തള്ളുമുണ്ടായി. പ്രതിഷേധവും പ്രതിരോധവും കയ്യാങ്കളി വരെയെത്തി. കുന്നത്ത്മൊട്ട 14ാം വാർഡ് കൗൺസിലർ ഷനൂബിയ നിയാസിനു നേരെയാണ് എൽ.ഡി.എഫ്. കൗൺസിലർമാരുടെ അക്രമമുണ്ടായത്. രാവിലെ 10.30ന് കൗൺസിൽ യോഗം തുടങ്ങാനുള്ള ഒരുക്കത്തിനിടെയാണ് എൽ.ഡി.എഫ്. അംഗങ്ങൾ മുദ്രാവാക്യം മുഴക്കി പ്രതിഷേധവുമായി ഹാളിലെത്തിയത്. ഇതോടെ യു.ഡി.എഫ്. അംഗങ്ങൾ ഷനൂബിയ നിയാസിന് അഭിവാദ്യം വിളിച്ചു ചുറ്റും വലയം തീർത്തു പ്രതിരോധിച്ചു. എൽ.ഡി.എഫ്. കൗൺസിലർമാർ ചെരിപ്പുമാലയുമായി അടുത്തേക്ക് വന്നതോടെയാണ് കയ്യാങ്കളിയുണ്ടായത്. പിടിവലിക്കിടെ ചില കൗൺസിലർമാർ നിലത്തുവീണു. മുക്കാൽ മണിക്കൂർ നീണ്ട പ്രതിഷേധം എൽ.ഡി.എഫ്. അംഗങ്ങൾ അവസാനിപ്പിച്ചതിനെ തുടർന്നാണ് കൗൺസിൽ യോഗം തുടങ്ങിയത്. ആർ.ജെ.ഡി. അംഗമായിരുന്ന ഷനൂബിയ കഴിഞ്ഞ മാസം 26ന് മുസ്‌ലിം ലീഗിൽ ചേർന്നിരുന്നു. ഇതിനു ശേഷമുള്ള…
മനാമ : കോഴിക്കോട് സ്വെദേശിയും, തിരുവള്ളൂർ ശാന്തിനികേതൻ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനിയുമായ റിസ ഫാത്തിമ തറമ്മൽ രചിച്ച 40 കവിതകളുടെ സമാഹാരം ” രണ്ടു വരകൾ ” കൃതിയുടെ ജി.സി.സി തല ഉത്ഘാടനം ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് നിർവഹിച്ചു. വടകര എം.പി ഷാഫി പറമ്പിലാണ് കൃതി നാട്ടിൽ പ്രകാശനം ചെയ്തിരുന്നത്. ആദ്യ കോപ്പി കവിയത്രിയും, പ്രമുഖ സാമൂഹിക പ്രവർത്തകയും, യൂണിവേഴ്സിറ്റി അധ്യാപികയുമായ ഡോക്ടർ ഷെമിലി പി ജോൺ ഏറ്റുവാങ്ങി. റിസ ഫാത്തിമയുടെ വിദ്യാർത്ഥി ജീവിതത്തേ തൊട്ടുണർത്തിയ അനുഭവ ആശയങ്ങളാണ് കവിതകളിൽ പങ്ക് വെക്കുന്നത്. ചടങ്ങിൽ കവിയത്രിയുടെ സഹോദരൻ മുഹമ്മദ് റജാസ്, ബഹ്‌റൈനിലെ സാമൂഹിക, സാംസ്‌കാരിക മേഖലകളിലെ പ്രമുഖർ സംബന്ധിച്ചു.
മാസപ്പടി കേസ്; നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ല, രേഖകൾ കെെമാറാനാകില്ലെന്ന് സിഎംആർഎൽ
ന്യൂഡൽഹി: മാസപ്പടി കേസിൽ രേഖകൾ കെെമാറാനാകില്ലെന്ന് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെെൽ ലിമിറ്റഡ് (സിഎംആർഎൽ). നിയമപ്രകാരമല്ലാത്ത കാര്യങ്ങൾ ചെയ്തിട്ടില്ലെന്നും കേസ് നീണ്ടുപോകരുതെന്നും സിഎംആർഎൽ ഡൽഹി ഹെെക്കോടതിയോട് ആവശ്യപ്പെട്ടു. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിദേഷൻ ഓഫീസിന്റെ (എസ്എഫ്ഐഒ) അന്വേഷണത്തിനെതിരെ സിഎംആർഎൽ നൽകിയ ഹർജിയിൽ ഡിസംബർ നാലിനാണ് അന്തിമ വാദം. കേസിൽ മറുപടി സത്യവാങ്മൂലം സമർപ്പിക്കാൻ എസ്എഫ്ഐഒയ്ക്ക് 10 ദിവസം സമയം അനുവദിച്ചു. കേന്ദ്ര ആവശ്യപ്രകാരമാണ് വീണ വിജയന്റെ എക്സാലോജിക് – സിഎംആർഎൽ ഇടപാട് കേസ് ഡിസംബർ നാലിലേക്ക് മാറ്റിയത്. അടുത്ത തവണ ലിസ്റ്റിൽ ആദ്യത്തെ പത്ത് കേസുകളിൽ ഒന്നായി പരിഗണിക്കും. കേസിൽ കക്ഷി ചേരാൻ ഷോൺ ജോർജ് നൽകിയ അപേക്ഷ ഉൾപ്പടെ അന്ന് പരിഗണിക്കും.സിഎംആർഎൽ ഇല്ലാത്ത സേവനത്തിന് പിണറായി വിജയന്റെ മകൾ വീണ വിജയനും അവരുടെ സോഫ്റ്റ്‌വെയർ സ്ഥാപനമായ എക്സാലോജിക്കിനും ഒരു കോടി 72 ലക്ഷം രൂപ നൽകിയെന്നായിരുന്നു ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ കണ്ടെത്തൽ. ഇതിനൊപ്പം ലോൺ എന്ന നിലയിലും വീണയ്ക്ക് പണം…
തഞ്ചാവൂർ: ക്ളാസിലിരുന്ന് സംസാരിച്ചതിന് പെൺകുട്ടിയടക്കം അഞ്ച് വിദ്യാർത്ഥികളുടെ വായിൽ പ്രധാനാദ്ധ്യാപിക ടേപ്പ് ഒട്ടിച്ചതായി പരാതി. തഞ്ചാവൂർ ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്‌കൂളിലാണ് സംഭവം. ചിത്രങ്ങൾ പുറത്തുവന്നതോടെ കളക്‌ടർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾ ക്ലാസിലിരുന്ന് പരസ്പരം സംസാരിച്ചതാണ് അദ്ധ്യാപികയെ പ്രകോപിപ്പിച്ചത്. തുടർന്ന് കുട്ടികളുടെ വായിൽ ടേപ്പ് ഒട്ടിക്കുകയായിരുന്നു. നാലുമണിക്കൂറോളം ശിക്ഷ തുടർന്നെന്നാണ് കുട്ടികൾ പറയുന്നത്. ഒരു കുട്ടിയുടെ വായിൽ നിന്ന് രക്തം വന്നുവെന്നും മറ്റുള്ളവർക്ക് കടുത്ത ശ്വാസതടസം അനുഭവപ്പെട്ടെന്നും പരാതിയിൽ പറയുന്നു.സ്‌കൂളിലെ മറ്റൊരദ്ധ്യാപിക കുട്ടികളുടെ ചിത്രങ്ങൾ മാതാപിതാക്കൾക്ക് അയച്ചുനൽകിയതോടെയാണ് ക്രൂരത പുറംലോകമറിഞ്ഞത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സംഗതി സത്യമാണെന്ന് ബോദ്ധ്യപ്പെടുകയായിരുന്നു. അന്വേഷണം പൂർത്തിയായാലുടൻ നടപടി സ്വീകരിക്കുമെന്ന് കളക്ടർ അറിയിച്ചു.
മനാമ: മോണ്ടിനെഗ്രോ പ്രധാനമന്ത്രി മിലോജ്‌കോ സ്പാജിക്കും സംഘവും ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ (ബഹ്‌റൈൻ ഇ.ഡി.ബി) ആസ്ഥാനം സന്ദർശിച്ചു. കാബിനറ്റ് കാര്യ മന്ത്രി അൽ ഹമദ് ബിൻ ഫൈസൽ അൽ മാൽകി, സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈൻ ഇ.ഡി.ബി. ചീഫ് എക്‌സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽ ഖുലൈഫ്, വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്‌റോ, ബഹ്‌റൈനിലെ നിക്ഷേപ പ്രോത്സാഹന ഏജൻസിയിലെ മുതിർന്ന പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം. കൂടിക്കാഴ്ചയിൽ, ബഹ്‌റൈൻ്റെ നേട്ടങ്ങളും മേഖലയുടെ ഹൃദയഭാഗത്തുള്ള തന്ത്രപ്രധാനമായ സ്ഥാനവും ഇ.ഡി.ബിയുടെ പ്രതിജ്ഞാബദ്ധതയും നൂർ ബിൻത് അലി അൽഖുലൈഫ് വിവരിച്ചു.
ചേലക്കര: രേഖകളില്ലാതെ കടത്തിയ 25 ലക്ഷം രൂപ പിടികൂടി. തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരാണ് രാവിലെ വാഹനം പരിശോധിച്ച് പണം പിടിച്ചെടുത്തത്. കാറിന്റെ പിൻ ഭാഗത്ത് ഒരു ബാഗിൽ സൂക്ഷിച്ചിരിക്കുന്ന നിലയിലായിരുന്നു പണം. കുളപ്പുള്ളി സ്വദേശികളാണ് കാറിലുണ്ടായിരുന്നത്.ചേലക്കര മണ്ഡലത്തിലെ വള്ളത്തോൾ നഗറിൽ കലാമണ്ഡലം പരിസരത്താണ് സംഭവം. പണത്തിന് കൃത്യമായ രേഖകൾ ഇല്ലെന്നാണ് പ്രാഥമിക പരിശോധനയ്‌ക്ക് ശേഷം തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും ഇൻകം ടാക്‌സ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്. 25 ലക്ഷം രൂപയുമായി എറണാകുളത്തേക്ക് പോവുകയായിരുന്നു, വീടിന്റെ നിർമാണം പുരോഗമിക്കുകയാണ് അതിനാവശ്യമായ മാർബിൾ വാങ്ങാനായാണ് യാത്ര എന്നും കാറിലുണ്ടായിരുന്ന വ്യക്തി പറഞ്ഞു. പണം ബാങ്കിൽ നിന്ന് പിൻവലിച്ചതിന്റെ രേഖകൾ ഉണ്ടെന്നും ജയൻ പറഞ്ഞു. എന്നാൽ, ഇത്രയും വലിയ തുക കൈവശം വയ്‌ക്കുന്നത് നിയമപരമല്ല എന്ന് കാട്ടി പണം പിടിച്ചെടുക്കാനുള്ള നടപടികൾ ഇൻകം ടാക്‌സ് ഉദ്യോഗസ്ഥർ ആരംഭിച്ചു.
മനാമ: മോണ്ടിനെഗ്രോ പ്രധാനമന്ത്രി മിലോജ്‌കോ സ്പാജിക്കും സംഘവും ബഹ്‌റൈൻ ഇക്കണോമിക് ഡെവലപ്‌മെൻ്റ് ബോർഡിൻ്റെ (ബഹ്‌റൈൻ ഇ.ഡി.ബി) ആസ്ഥാനം സന്ദർശിച്ചു. കാബിനറ്റ് കാര്യ മന്ത്രി അൽ ഹമദ് ബിൻ ഫൈസൽ അൽ മാൽകി, സുസ്ഥിര വികസന മന്ത്രിയും ബഹ്‌റൈൻ ഇ.ഡി.ബി. ചീഫ് എക്‌സിക്യൂട്ടീവുമായ നൂർ ബിൻത് അലി അൽ ഖുലൈഫ്, വ്യവസായ, വാണിജ്യ മന്ത്രി അബ്ദുല്ല ബിൻ അദെൽ ഫഖ്‌റോ, ബഹ്‌റൈനിലെ നിക്ഷേപ പ്രോത്സാഹന ഏജൻസിയിലെ മുതിർന്ന പ്രതിനിധികൾ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു സന്ദർശനം.കൂടിക്കാഴ്ചയിൽ, ബഹ്‌റൈൻ്റെ നേട്ടങ്ങളും മേഖലയുടെ ഹൃദയഭാഗത്തുള്ള തന്ത്രപ്രധാനമായ സ്ഥാനവും ഇ.ഡി.ബിയുടെ പ്രതിജ്ഞാബദ്ധതയും നൂർ ബിൻത് അലി അൽഖുലൈഫ് വിവരിച്ചു.
തൃശൂര്‍: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ മത്സരം യുഡിഎഫും ബിജെപിയും തമ്മിലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാഹുൽ മാങ്കൂട്ടത്തിൽ പതിനായിരത്തിൽ അധികം വോട്ടിന് ജയിക്കും. സ്പിരിറ്റ് പിടികൂടിയത് പുതിയ നാടകമെന്നും പിന്നിൽ മന്ത്രി എം ബി രാജേഷും അളിയനുമാണെന്ന് വിഡി സതീശൻ പറഞ്ഞു. പാലക്കാട് മൂന്നാം സ്ഥാനത്ത് വരുമെന്ന് സിപിഐഎം ഉറപ്പിച്ചിട്ടും കോൺഗ്രസിനെ ദുർബലപ്പെടുത്താനാണ് ശ്രമിക്കുന്നത്. ഇത് ബിജെപിയെ ജയിപ്പിക്കാനാണെന്ന് വിഡി സതീശൻ ആരോപിച്ചു. കുഴൽപ്പണ ആരോപണത്തിൽ നാണം കെട്ട് നിൽക്കുകയാണ് ബിജെപി അധ്യക്ഷൻ. കോൺഗ്രസും കുഴൽപ്പണക്കാരാണെന്ന് വരുത്തി തീർക്കാൻ എംബി രാജേഷ് ശ്രമിച്ചെന്ന് വിഡി സതീശൻ പറഞ്ഞു. ചേലക്കരയിൽ യുഡിഎഫ് 5000ത്തിലധികം വോട്ടിന് ജയിക്കും. പാർട്ടി നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന നല്ല കമ്മ്യൂണിസ്റ്റുകാർ യുഡിഎഫിന് വോട്ട് ചെയ്യുമെന്ന് വിഡി സതീശൻ പറഞ്ഞു. ബിജെപി -സിപിഐഎം നേതാക്കൾ തമ്മിൽ ഡീൽ നടത്തിയെന്നും അണികളെ പറ്റിക്കുന്നുവെന്നും വിഡി സതീശൻ പറഞ്ഞു. കേരളത്തിൽ സർക്കാരില്ലായ്മയാണ് ഇപ്പോൾ നടക്കുന്നതെന്ന് വിഡി സതീശൻ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്ക് പോലും ഭരണത്തിൽ കണ്ട്രോളില്ല.…
സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം ദൂരം പെർമിറ്റ്; കോടതി ഉത്തരവിനെതിരെ അപ്പീൽ നൽകും- ഗണേഷ് കുമാർ
തിരുവനന്തപുരം: ദീർഘദൂര സർവീസുകൾക്ക് തിരിച്ചടി നേരിടുന്ന ഹൈക്കോടതി വിധി വന്നിട്ടും ഗതാഗത വകുപ്പ് നടപടിയെടുത്തില്ലെന്ന വിമർശനത്തിനിടെ ഇന്ന് യോഗം വിളിച്ച് മന്ത്രി. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിൽ കൂടിയ ദൂരം പെർമിറ്റ് അനുവദിക്കണ്ട എന്ന പുതിയ മോട്ടോർവാഹന സ്‌കീമിലെ വ്യവസ്ഥയാണ് ഹൈക്കോടതി റദ്ദാക്കിയിരുന്നത്. ഈ വിധിയിൽ അപ്പീൽ സമർപ്പിക്കാൻ പൊതുമേഖലാ സ്ഥാപനമായ കെഎസ്‌ആർടിസിയുടെ ഭാഗത്ത് നിന്നും നിസംഗതയുണ്ടായതിൽ വിമർശനം ഉയർന്നിരുന്നു. ഈ വിധി ചർച്ച ചെയ്യാനാണ് ഇന്ന് ഗതാഗതമന്ത്രി കെ ബി ഗണേശ് കുമാർ ഗതാഗത വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. നിയമ വിദഗ്ദ്ധരും കെഎസ്‌ആർടിസിയിലെ ഉന്നതരും യോഗത്തിൽ പങ്കുചേരും. ഹൈക്കോടതിയുടെ വിധിയിൽ എന്ത് തുടർനടപടി സാദ്ധ്യമാകുമെന്ന് യോഗം ചർച്ച ചെയ്യും. അപ്പീൽ നൽകണമെന്നാണ് കെഎസ്‌ആർടിസിയ്‌ക്ക് ലഭിച്ച നിയമോപദേശം. സ്വകാര്യ ബസുകൾക്ക് 140 കിലോമീറ്ററിലധികം സർവീസ് നടത്തുന്നതിന് നിരോധനം ഏർപ്പെടുത്തിയ വ്യവസ്ഥയാണ് ബസുടമകളുടെ ഹർജിയിൽ ഹൈക്കോടതി ബുധനാഴ്ച റദ്ദാക്കിയത്. ഫാസ്റ്റ് പാസഞ്ചർ മുതൽ മുകളിലോട്ടുള്ള സൂപ്പർക്ലാസ് ബസുകളാണ് 140 കിലോമീറ്ററിനു…