Author: News Desk

മനാമ: ടൈം ഔട്ട് മാര്‍ക്കറ്റ് ബഹ്റൈന്‍ ഡിസംബര്‍ രണ്ടിന് ഉദ്ഘാടനം ചെയ്യും. ദിവസവും രാവിലെ 10 മുതല്‍ അര്‍ദ്ധരാത്രി വരെ സ്ഥാപനം പ്രവര്‍ത്തിക്കും.ബഹ്റൈനിലെ മികച്ച അവാര്‍ഡ് നേടിയ ഷെഫുകള്‍, മികച്ച റെസ്റ്റോറേറ്റര്‍മാര്‍, ഏറെ ഇഷ്ടപ്പെടുന്ന വിഭവങ്ങള്‍ എന്നിവ സ്ഥാപനത്തിന്റെ പ്രത്യേകതകളായിരിക്കും. റൂഫ്ടോപ്പില്‍ ജാപ്പനീസ് ഫ്യൂഷന്‍ അനുഭവിപ്പിക്കുന്ന സര്‍ക്ക, ഫാട്ടോ, ഗുഡ്നെസ്, ബൈ മിറായ് എന്നിവയുണ്ടാകും. വൈവിധ്യമാര്‍ന്ന വിഭവങ്ങള്‍ തീന്‍മേശയിലെത്തിക്കാന്‍ 14 ഭോജനശാലകള്‍ ഇവിടെയുണ്ടാകും. ബഹ്റൈന്‍ രാജ്യത്തിന്റെ സാംസ്‌കാരിക മാഹാത്മ്യം പ്രതിഫലിപ്പിക്കുന്ന ഭക്ഷണാനുഭവങ്ങള്‍ ഇവിടെ ലഭിക്കും.ഒരു പ്രമുഖ പാചകകേന്ദ്രമെന്ന നിലയ്ക്കപ്പുറം, ബഹ്റൈന്‍ ഡി.ജെകള്‍, ബാന്‍ഡുകള്‍, സംഗീതജ്ഞര്‍ എന്നിവ ഉള്‍പ്പെടുന്ന ആവേശകരമായ സാംസ്‌കാരിക പരിപാടികളും ഇവിടെയുണ്ടാകും. ലൈവ് മ്യൂസിക്കിന് പുറമേ, ശനിയാഴ്ചകളില്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്കായുള്ള വിനോദങ്ങള്‍, ശില്‍പശാലകള്‍, കലാപ്രദര്‍ശനങ്ങള്‍, ബഹ്റൈനിന്റെ സമ്പന്നമായ പൈതൃകവും ചടുലമായ കലാരംഗത്ത് ആഘോഷിക്കുന്ന സംവേദനാത്മക പരിപാടികള്‍ എന്നിവയുമുണ്ടാകും.

Read More

മനാമ: ബഹ്റൈന്‍ സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ സാലിഹ് അല്‍ അലവി ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കുര്യന്‍ ജേക്കബുമായി കൂടിക്കാഴ്ച നടത്തി.വിവിധ മേഖലകളിലായി ബഹ്റൈനും ഇന്ത്യയും തമ്മിലുള്ള ദീര്‍ഘകാല ബന്ധം ഇരുപക്ഷവും അവലോകനം ചെയ്തു. പരസ്പര പ്രയോജനത്തിനായി ഈ ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളും ചര്‍ച്ച ചെയ്തു. സാമൂഹിക സംരക്ഷണ, പരിചരണ സംവിധാനങ്ങള്‍ ശക്തിപ്പെടുത്തുന്നതില്‍ ബഹ്റൈന്‍ നടത്തുന്ന ശ്രമങ്ങളും ചര്‍ച്ചാവിഷയമായി.അംബാസഡര്‍ മന്ത്രിയോട് നന്ദി രേഖപ്പെടുത്തുകയും ബഹ്റൈനുമായി ശക്തമായ സഹകരണം വളര്‍ത്തിയെടുക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധത ആവര്‍ത്തിച്ചു പറയുകയും ചെയ്തു.

Read More

മനാമ:ക്യാൻസർ രോഗികൾക്ക് കീമോതെറാപ്പിയുടെ ഭാഗമായി മുടി കൊഴിയുമ്പോൾ ഉപയോഗിക്കാനുള്ള വിഗ് സൗജന്യമായി നൽകുന്ന ബഹറൈൻ ക്യാൻസർ സൊസൈറ്റിയുടെ ഉദ്യമത്തിൽ ബഹ്‌റൈൻ തൃശൂർ കുടുംബം (ബി.ടി.കെ) പങ്കാളികൾ ആയി. അൽ ഹിലാൽ ഹോസ്പിറ്റലിന്റെയും ക്യാൻസർ കെയർ ഗ്രൂപ്പിന്റെയും സഹകരണത്തോടെ ബി.ടി.കെ യുടെ വനിതാ വിഭാഗം സംഘടിപ്പിച്ച ഹെയർഡൊണേഷൻ ക്യാമ്പിൽ സ്കൂൾ വിദ്യാർത്ഥിനികൾ അടക്കം 15 ബി.ടി.കെ അംഗങ്ങൾ തങ്ങളുടെ മുടി ദാനം നൽകി. സനദിലുള്ള മൈസൂൺ സലൂൺ സൗജന്യമായി മുടി മുറിക്കുന്നതിനുള്ള സൗകര്യം ചെയ്തു. കാൻസർ കെയർ ഗ്രൂപ്പ് ജനറൽ സെക്രട്ടറി കെ.ടി.സലിം, സാമൂഹിക പ്രവർത്തകരായ സയ്യദ് ഹനീഫ്, അമൽദേവ്‌ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്ത ചടങ്ങിൽ ബി.ടി.കെ പ്രസിഡണ്ട്ജോഫി നീലങ്കാവിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അനൂപ് ചുങ്കത്ത്, ട്രഷറർ നീരജ് ഇളയിടത്ത്, വിജോ വർഗ്ഗീസ്, വിനോദ് ഇരിക്കാലി, ലേഡീസ് വിംഗ് പ്രസിഡണ്ട് ഷോജി ജീജോ, സെക്രട്ടറി ജോയ്സി സണ്ണി, ക്യാമ്പ് കൺവീനർ പ്രസീത ജതീഷ് എന്നിവർ സംസാരിച്ചു. വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി…

Read More

തിരുവനന്തപുരം: 2024ലെ ലോക ഫിഷറീസ് ദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന്റെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും മികച്ച മറൈന്‍ സംസ്ഥാനമായി കേരളം തെരഞ്ഞെടുക്കപ്പെട്ടു. ഏറ്റവും മികച്ച മറൈന്‍ ജില്ലയ്ക്കുള്ള പുരസ്‌കാരം കൊല്ലം ജില്ല കരസ്ഥമാക്കി.മത്സ്യബന്ധന മേഖലയിലെ സമഗ്രമായ ഇടപെടലുകള്‍ പരിഗണിച്ചാണ് കേരളത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. സമുദ്ര മത്സ്യ ഉൽപാദനത്തിലെ വര്‍ധനവ്, മത്സ്യത്തൊഴിലാളികള്‍ക്കായും മത്സ്യമേഖലയിലെ വികസനത്തിനായുള്ള തനത് പദ്ധതികള്‍, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ സുതാര്യവും സമയബന്ധിതവുമായ നടത്തിപ്പ് തുടങ്ങിയവയിലെ മികവാണ് കേരളത്തെ ഒന്നാമതെത്തിച്ചത്.

Read More

മനാമ: 2024-2025 അദ്ധ്യയന വര്‍ഷത്തിന് തുടക്കം കുറിക്കുന്ന അല്‍ നൂര്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ പുതുതായി തെരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് കൗണ്‍സില്‍ ചുമതലയേറ്റു.തെരഞ്ഞെടുക്കപ്പെട്ട 54 കൗണ്‍സില്‍ അംഗങ്ങള്‍ സ്‌കൂള്‍ ഹെഡ് ബോയ് ഒമര്‍ ഹാനി, സ്‌കൂള്‍ ഹെഡ് ഗേള്‍ മരാം ഇബ്രാഹിം എന്നിവരുടെ നേതൃത്വത്തില്‍ വേദിയില്‍ സ്ഥാനം പിടിച്ചതോടെ ചുമതലയേല്‍ക്കല്‍ ചടങ്ങ് ആരംഭിച്ചു. തുടര്‍ന്ന് ഹെഡ് ബോയ് കൗണ്‍സിലിന്റെ പ്രധാന ചുമതലകള്‍ വിവരിക്കുകയും സ്‌കൂളില്‍ അതിന്റെ പ്രവര്‍ത്തന ചട്ടക്കൂടിനെക്കുറിച്ച് ഒരു വിവരിക്കുകയും ചെയ്തു.ഡയറക്ടര്‍ ഡോ. മുഹമ്മദ് മഷൂദും ആക്ടിംഗ് പ്രിന്‍സിപ്പല്‍ അബ്ദുറഹ്‌മാന്‍ അല്‍ കൊഹെജിയും ചേര്‍ന്ന് കൗണ്‍സില്‍ അംഗങ്ങളെ ഔദ്യോഗിക ബാഡ്ജ് ധരിപ്പിച്ചു. ഹെഡ് ബോയ്, ഹെഡ് ഗേള്‍ എന്നിവരുടെ നേതൃത്വത്തില്‍, കൗണ്‍സിലിലെ എല്ലാ അംഗങ്ങളും സ്ഥാപനത്തിന്റെ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്നും അതിന്റെ ദൗത്യവും കാഴ്ചപ്പാടും കൈവരിക്കുന്നതിന് സംഭാവന നല്‍കുമെന്നും പ്രതിജ്ഞയെടുത്തു. മറിയം മുഹമ്മദിന്റെ നന്ദിപ്രകടനത്തോടെ ചടങ്ങ് സമാപിച്ചു.

Read More

കൊച്ചി: കുണ്ടന്നൂർ പാലത്തിനടിയിൽ താമസിക്കുന്ന കുട്ടവഞ്ചിക്കാരെ ഒഴിപ്പിക്കും. മരട് നഗരസഭ ആരോഗ്യവിഭാഗത്തിൻ്റെ നേതൃത്വത്തിലാണ് ഒഴിപ്പിക്കൽ നടപടിയുണ്ടാവുക. വൈകിട്ട് നാലുമണിയോടെ ഒഴിപ്പിക്കൽ നടപടികൾ തുടങ്ങുമെന്നാണ് വിവരം. കുറുവ സംഘാംഗം സന്തോഷ് ശെൽവത്തെ ഇവിടെ നിന്ന് പിടികൂടിയ സാഹചര്യത്തിലാണ് അധികൃതരുടെ നടപടി. മത്സ്യബന്ധനം നടത്തി ഉപജീവനം നടത്തുന്ന കർണാടക സ്വദേശികളായ കുട്ടവഞ്ചിക്കാർ ഇവിടെ താമസം തുടങ്ങിയിട്ടു വർഷങ്ങളായി. ഇവരെയും നഗരസഭയുടെ നേതൃത്വത്തിൽ ഒഴിപ്പിക്കും. പ്രദേശത്തെ പരമ്പരാഗത മത്സ്യത്തൊഴിലാളികളും ഇവരെ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു. അതേസമയം, മോഷണക്കേസുമായി ബന്ധപ്പെട്ട് കുറുവ സംഘാംഗമെന്ന സംശയത്തിൽ കസ്റ്റഡിയിലെടുത്ത മണികണ്ഠനെ പൊലീസ് വിട്ടയച്ചു. കുറവ സംഘാംഗം സന്തോഷ് സെൽവന്‍റെ ബന്ധുവാണ് മണികണ്ഠൻ. കുറുവ സംഘത്തിന്‍റെ മോഷണത്തിൽ പങ്കുള്ളതിന് തെളിവില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് മണികണ്ഠനെ വിട്ടയച്ചതെന്ന് പൊലീസ് വ്യക്തമാക്കി. എപ്പോൾ അറിയിച്ചാലും മരട് പൊലീസ് സ്റ്റേഷനിൽ എത്തണമെന്ന് ഇയാൾക്ക് പൊലീസ് നിർദ്ദേശം നൽകിയിട്ടുണ്ട്. മണികണ്ഠന്‍റെ ഫോൺ രേഖകൾ പൊലീസ് വിശദമായി പരിശോധിച്ചിരുന്നു. ആലപ്പുഴയിൽ മോഷണം നടന്ന ഒക്ടോബർ 21 മുതൽ നവംബർ 14 വരെ മണികണ്ഠൻ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്നാണ്…

Read More

ദില്ലി: 2024-25 അധ്യയന വർഷത്തിൽ 10, 12 ക്ലാസ്സുകളിൽ ഓപ്പണ്‍ ബുക്ക് പരീക്ഷയെന്ന പ്രചാരണം തള്ളി സിബിഎസ്ഇ. സിലബസിൽ 15 ശതമാനം കുറവ് വരുത്തി ഓപ്പണ്‍ ബുക്ക് പരീക്ഷയാണ് സിബിഎസ്ഇ നടത്തുകയെന്ന വ്യാജ പ്രചാരണം ശ്രദ്ധയിൽപ്പെട്ടതോടെയാണ് അറിയിപ്പ്. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മുന്നറിയിപ്പ് നൽകുന്ന വിജ്ഞാപനം സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ പുറത്തിറക്കി. പരീക്ഷാ പാറ്റേണിൽ മാറ്റങ്ങളൊന്നും വരുത്തിയിട്ടില്ലെന്ന് സിബിഎസ്ഇ അറിയിച്ചു. 2025ലെ ബോർഡ് പരീക്ഷ സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ബോർഡ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ വരുന്ന അറിയിപ്പുകൾ മാത്രമേ വിശ്വസിക്കാവൂ എന്നാണ് സിബിഎസ്ഇ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും നൽകുന്ന നിർദേശം. നവംബർ അവസാനത്തോടെ 10, 12 ക്ലാസുകളിലെ ബോർഡ് പരീക്ഷകളുടെ തിയ്യതി അറിയാം. സാധാരണയായി ഫെബ്രുവരി പകുതിയോടെയാണ് പരീക്ഷകൾ തുടങ്ങുക. കൃത്യമായ തിയ്യതി സിബിഎസ്ഇയുടെ വിജ്ഞാപനം വരുമ്പോഴേ അറിയൂ. സിബിഎസ്ഇ ബോർഡ് പരീക്ഷ നടക്കുന്ന കേന്ദ്രങ്ങളിൽ നേരത്തെ സിസിടിവി നിർബന്ധമാക്കി ഉത്തരവ് വന്നിരുന്നു. സിസിടിവി സൗകര്യമില്ലാത്ത ഒരു സ്‌കൂളിനെയും…

Read More

കാസര്‍കോട്: കാസര്‍കോട് കളനാട് റെയില്‍ പാളത്തില്‍ കല്ലുവച്ച സംഭവത്തിലും വന്ദേഭാരത് ട്രെയിനിന് കല്ലെറിഞ്ഞ സംഭവത്തിലും പ്രതികള്‍ അറസ്റ്റില്‍. ആര്‍പിഎഫും റെയില്‍വേ പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് 17 വയസുകാരനടക്കം രണ്ട് പേര്‍ പിടിയിലായത്. ഇന്ന് പുലര്‍ച്ചെയാണ് കളനാട് റെയില്‍വേ പാളത്തില്‍ ചെറിയ കല്ലുകള്‍ വച്ചത്. അമൃതസര്‍- കൊച്ചുവേളി എക്സ്പ്രസ് കടന്ന് പോയതോടെ ഈ കല്ലുകള്‍ പൊടിഞ്ഞ നിലയിലായിരുന്നു. രണ്ട് ട്രാക്കിലും കല്ലുകള്‍ വച്ചിരുന്നു. സംഭവത്തില്‍ 21 വയസുകാരനായ പത്തനംതിട്ട വയല സ്വദേശി അഖില്‍ ജോണ്‍ മാത്യുവാണ് അറസ്റ്റിലായത്. ഇയാള്‍ ജോലി അന്വേഷിച്ചാണ് കാസര്‍കോട് എത്തിയതെന്ന് ആര്‍പിഎഫ് ഇന്‍സ്പെക്ടര്‍ എം അലി അക്ബര്‍ പറഞ്ഞു. വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിലാണ് 17 വയസുകാരന്‍ പിടിയിലായത്. ഇക്കഴിഞ്ഞ എട്ടാം തീയതിയാണ് ബേക്കല്‍ പൂച്ചക്കാട് വച്ച് കല്ലേറുണ്ടായത്. ഇതില്‍ വന്ദേഭാരത് ട്രെയിനിന്‍റെ ചില്ല് പൊട്ടിയിരുന്നു. ട്രെയിനില്‍ സ്ഥാപിച്ച സിസി ടിവി ക്യാമറകള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പാളത്തില്‍ കല്ല് വച്ചതും ട്രെയിനിന് കല്ലെറിഞ്ഞതുമായ അഞ്ച് കേസുകളാണ്…

Read More

ആലപ്പുഴ: കുറുവ മോഷണം സംഘത്തിലെ കൂടുതൽ പേരെ തിരിച്ചറിഞ്ഞ് പൊലീസ്. അറസ്റ്റിലായ സന്തോഷ് സെൽവത്തിന്റെ കൂട്ടാളികളായ വേലനെയും പശുപതിയെയുമാണ് തിരിച്ചറിഞ്ഞത്. മോഷണത്തിന് ശേഷം ഇരുവരും തമിഴ്നാട്ടിലെ തിരുട്ടുഗ്രാമത്തിലേക്ക് കടന്നെന്നാണ് സൂചന. തിരുട്ടു ഗ്രാമമായ കാമാക്ഷിപുരം സ്വദേശികളാണ് ഇരുവരും. പാലായിലെ മോഷണക്കേസിൽ ഇരുവരെയും പൊലീസ് പൊള്ളാച്ചിയിൽ നിന്ന് പിടികൂടിയിരുന്നു. ജൂണിലാണ് ഇവർ പിടിയിലായത്. തുടർന്ന് സന്തോഷ് സെൽവത്തോടൊപ്പമാണ് ഇവർ ജയിലിൽ കഴിഞ്ഞിരുന്നത്. മൂന്നു മാസത്തെ ജയിൽ വാസത്തിന് ശേഷം സന്തോഷിനൊപ്പം ഇവർ പിന്നീട് കൊച്ചിയിലേക്ക് താമസം മാറി. കൊച്ചി കേന്ദ്രീകരിച്ചായിരുന്നു പിന്നീട് ഇവർ മോഷണത്തിന് പദ്ധതിയിട്ടിരുന്നത്. ഇതിന്റെ ഭാഗമായാണ് ഇവർ ആലപ്പുഴ മണ്ണഞ്ചേരിയിൽ മോഷണം നടത്തിയത്. അറസ്റ്റിലായ സന്തോഷും തമിഴ്നാട് തിരുട്ടുഗ്രാമമായ കാമാക്ഷിപുരം സ്വദേശിയാണ്.

Read More

നാദാപുരം: പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്ക് പിണറായി വിജയന്റെ ഒരു സർ‌ട്ടിഫിക്കറ്റും വേണ്ടെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം.ഷാജി. ചൊറി വന്നാൽ മാന്താൻ പാണക്കാട്ടേക്ക് വരുന്നത് പുതിയ പ്രവണതയാണെന്നും ഇതു കണ്ട് ഞങ്ങളൊക്കെ വെറുതെ ഇരിക്കുമെന്ന വിചാരം ആർക്കും വേണ്ടായെന്നും ഷാജി തുറന്നടിച്ചു.വിലാതപുരത്ത് ഖാഇദെമില്ലത്ത് സെന്റർ ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു ഷാജി.  ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് കുടുംബത്തിൽ നിന്ന് ആയതിനാൽ ചൊറിയാൻ വരുന്നവരോട് തിരിച്ച് പറയുന്നതിൽ പരിമിതികളുണ്ടാകും. എന്നാൽ പരിമിതികൾ ദൗർബല്യമായി കണ്ട് ഇങ്ങോട്ടു കയറാൻ വന്നാൽ കടുത്ത തിരിച്ചടിയുണ്ടാകുമെന്നും ഷാജി പറഞ്ഞു. ‘‘സംഘികൾക്ക് ഭരണത്തിന്റെ തണലിൽ എല്ലാ ഒത്താശയും ചെയ്യുന്ന പിണറായി സംഘികൾക്ക് നല്ല മുഖ്യമന്ത്രിയാണ്. മുനമ്പം വിഷയം ഉൾപ്പെടെ സമുദായ സൗഹാർദം കാത്തു സൂക്ഷിക്കാൻ സാദിഖലി തങ്ങൾ കാണിക്കുന്ന ജാഗ്രത അടക്കം സാധാരണക്കാർക്കു വേണ്ടി തങ്ങൾ നന്മകൾ ചെയ്യുന്നത് പിണറായിക്കു ദഹിക്കില്ല. മനുഷ്യരോട് മര്യാദയ്ക്ക് പെരുമാറാനെങ്കിലും പിണറായി പഠിക്കണം.’’ – കെ.എം.ഷാജി തുറന്നടിച്ചു.

Read More