- റഷ്യയിൽ ഇന്ധനക്ഷാമം രൂക്ഷം; ഇന്ത്യയിൽ നിന്ന് പെട്രോൾ ഇറക്കുമതി തുടങ്ങി
- അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി,ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും
- ഇത്തിഹാദ് റെയിലിന്റെ ആദ്യ ഇന്ത്യൻ ക്യാപ്റ്റനായി മലയാളി നിഷാദ്
- ഒറ്റയടിക്ക് 60 ശതമാനം വർധനവ്; പാസ്പോർട്ട് പുതുക്കൽ ഫീസ് പുനഃപരിശോധിക്കണമെന്ന് പ്രവാസി സംഘടനകൾ
- കെസിഎ – ബി എഫ് സി ഓണം പൊന്നോണം 2026
- മലപ്പുറത്തെ സ്ഫോടകവസ്തു വേട്ട: കർണാടക കേന്ദ്രീകരിച്ച് വൻ ഗൂഢാലോചനയെന്ന് എൻഐഎ
- കുംഭമേള വൈറൽ താരത്തിന്റെ വിവാഹക്കേസ്: ഭർത്താവ് ഫർമാന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി
- ഇവന്റ് മേഖലയുടെ വികസനം ടൂറിസം വളർച്ചയ്ക്ക് പ്രധാന കരുത്ത്: ബഹ്റൈൻ ടൂറിസം മന്ത്രി
Author: News Desk
എസ്.സി.എച്ച്. ചെയര്‍മാനും ആരോഗ്യ മന്ത്രിയും കേന്ദ്ര മെഡിക്കല്‍ സപ്ലൈ വെയര്‍ഹൗസുകള്‍ പരിശോധിച്ചു
മനാമ: ബഹ്‌റൈനിലെ സുപ്രീം കൗണ്‍സില്‍ ഓഫ് ഹെല്‍ത്ത് (എസ്.സി.എച്ച്) ചെയര്‍മാന്‍ ലെഫ്റ്റനന്റ് ജനറല്‍ ഡോ. ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ ആരോഗ്യമന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസ്സനൊപ്പം ഷിഫ നാഷണല്‍ മെഡിക്കല്‍ സപ്ലൈയുടെ സെന്‍ട്രല്‍ വെയര്‍ഹൗസുകള്‍ പരിശോധിച്ചു.ബഹ്റൈനിലെ മെഡിക്കല്‍ വിതരണ സംവിധാനം കൂടുതല്‍ ശക്തിപ്പെടുത്താനും മരുന്നുകളുടെയും മെഡിക്കല്‍ സപ്ലൈകളുടെയും കാര്യക്ഷമതയും സുസ്ഥിര ലഭ്യതയും ഉറപ്പാക്കാനും ആരോഗ്യ മേഖലയുടെ തുടര്‍ച്ചയായ വികസനത്തിനും ജനങ്ങള്‍ക്ക് ഉയര്‍ന്ന നിലവാരമുള്ള ആരോഗ്യ സേവനങ്ങള്‍ നല്‍കാനും പിന്തുണ നല്‍കാനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് സന്ദര്‍ശനം.ആരോഗ്യ മേഖലയുടെ പ്രകടനം മെച്ചപ്പെടുത്താനും മരുന്നുകളുടെയും മെഡിക്കല്‍ സപ്ലൈകളുടെയും വിതരണത്തില്‍ ഉയര്‍ന്ന നിലവാരവും സുരക്ഷയും ഉറപ്പാക്കാനുമായി സംഭരണ, വിതരണ സംവിധാനങ്ങളുടെ വികസനം തുടര്‍ച്ചയായി നടക്കുന്നുണ്ടെന്ന് ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്ല പറഞ്ഞു.ഔഷധ വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത ശക്തിപ്പെടുത്തുന്നത് ആരോഗ്യ സേവനങ്ങളുടെ തുടര്‍ച്ചയെ പിന്തുണയ്ക്കുകയും ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങളിലുടനീളം സന്നദ്ധത വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി ഡോ. ജലീല പറഞ്ഞു.
ഇറാന്റെ ആക്രമണങ്ങള്‍: ബഹ്റൈന്റെ അഭ്യര്‍ത്ഥന മാനിച്ച് ന്യൂയോര്‍ക്കില്‍ ഒ.ഐ.സി. യോഗം ചേര്‍ന്നു
ന്യൂയോര്‍ക്ക്: ജി.സി.സി. രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാന്റെ ആക്രമണങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ബഹ്റൈന്റെ അഭ്യര്‍ത്ഥനപ്രകാരം ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ-ഓപ്പറേഷന്‍ (ഒ.ഐ.സി) ന്യൂയോര്‍ക്കില്‍ യോഗം ചേര്‍ന്നു.ജി.സി.സിയുടെ 46ാമത് സെഷന്റെ പ്രസിഡന്റ് എന്ന നിലയില്‍ ബഹ്റൈന്‍ അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഐക്യരാഷ്ട്രസഭാ ആസ്ഥാനത്ത് യോഗം നടന്നത്.ഇറാനിയന്‍ ആക്രമണങ്ങളെ ശക്തമായി അപലപിച്ചുകൊണ്ട് ഒ.ഐ.സി. ജനറല്‍ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരെസ് അല്‍ റുവൈ രാജ്യത്തിന്റെ അഭിനന്ദനം അറിയിച്ചു. ആക്രമണങ്ങളെ അപലപിച്ചും ജി.സി.സി. രാജ്യങ്ങളോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചും പ്രസ്താവനകള്‍ പുറപ്പെടുവിച്ച ഒ.ഐ.സി. അംഗരാജ്യങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.ആക്രമണങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും അന്താരാഷ്ട്ര മാനുഷിക നിയമത്തിന്റെയും പ്രസക്തമായ അന്താരാഷ്ട്ര കരാറുകളുടെയും തത്വങ്ങളുടെയും ഉദ്ദേശ്യങ്ങളുടെയും ലംഘനമാണെന്ന് ജി.സി.സി. അംഗരാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികള്‍ യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.ഹോര്‍മുസ് കടലിടുക്ക് അടയ്ക്കാനുള്ള ഏതൊരു ശ്രമവും പ്രാദേശിക സ്ഥിരതയ്ക്കും ആഗോള സാമ്പത്തിക സുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് യോഗം മുന്നറിയിപ്പ് നല്‍കി.
യുദ്ധത്തിന്റെ എട്ടാം ദിനം ഇറാനിലേക്ക് ഫോൺ കോൾ, അതി നിർണായക ഇടപെടലുമായി പുടിൻ; ഇറാൻ പ്രസിഡന്റുമായി ചർച്ച; സംഘർഷം അവസാനിപ്പിക്കാൻ പരിശ്രമം
മോസ്കോ: ഇസ്രായേൽ – അമേരിക്കൻ ആക്രമണത്തിൽ ഇറാനുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലടക്കം പുടിൻ അനുശോചനവും രേഖപ്പെടുത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനെ ഫോണിൽ വിളിച്ചാണ് റഷ്യൻ പ്രസിഡന്‍റ് അനുശോചനം അറിയിച്ചത്. അമേരിക്കൻ – ഇസ്രയേൽ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. സംഘർഷം വലുതാക്കരുത് എന്ന് ഇറാനോടും റഷ്യൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാഷ്ട്രങ്ങളുമായി നിരന്തര സമ്പർക്കത്തിലാണെന്നും പുടിൻ അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് റഷ്യയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങി എട്ടാം നാളിലാണ് സമാധാനത്തിനായുള്ള പുടിന്‍റെ നിർണായക ഇടപെടൽ. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന നിലപാടാണ് വ്‌ളാഡിമിർ പുടിൻ മുന്നോട്ടുവച്ചത്. സംഘർഷത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ – സൈനിക നേതാക്കൾ,…
‘പിന്നാക്ക സമുദായക്കാരെ ജയിക്കുന്ന മണ്ഡലങ്ങളിൽ മത്സരിപ്പിക്കണം’; രാഹുല്‍ ഗാന്ധിയോട് രേഖാമൂലം ആവശ്യപ്പെട്ട് ശിവഗിരി മഠം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായത്തിൽ നിന്നുള്ളവരെ ജയം ഉറപ്പുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ശിവഗിരി മഠം. വര്‍ക്കല ശിവഗിരി മഠത്തിലെ ഗുരു സമാധിയിൽ രാഹുൽ ഗാന്ധി സന്ദർശനത്തിന് എത്തിയപ്പോഴാണ് ശിവഗിരി മഠം ഈ ആവശ്യം ഉന്നയിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് ശിവഗിരി മഠവുമായി ബന്ധപ്പെട്ട പരിപാടിയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്. കൊല്ലത്ത് ഗുരു ഗാന്ധി സമാഗമത്തിന്‍റെ ശതാബ്ദി ആഘോഷത്തിൽ ഇന്നലെ പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് ഇന്ന് രാവിലെ ശിവഗിരി മഠം സന്ദർശിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ് തുടങ്ങിയവർക്കൊപ്പം ആദ്യം രാഹുൽ ഗാന്ധി മഹാസമാധിയിലാണ് എത്തിയത്. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം ഗുരുവിനെ ഗാന്ധിജിയും ടാഗോറും വന്നുകണ്ട വൈദിക മഠത്തില്‍ സന്ദര്‍ശനം നടത്തി. ഇതിനുശേഷം ശാരദാമഠവും സന്ദർശിച്ചു. പിന്നീട് ഗസ്റ്റ് ഹൗസിൽ ശിവഗിരി മഠത്തിലെ…
ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ്, ‘കീഴടങ്ങുമെന്ന സ്വപ്നം ശ്മശാനത്തിലേക്ക് കൊണ്ടുപോകാം,സമീപ രാജ്യങ്ങളെ ആക്രമിക്കില്ല’
ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ശനിയാഴ്ച ടെലിവിഷൻ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത സമയത്താണ് മസൂദ് പെഷസ്കിയാൻ ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശത്തിനുള്ള പദ്ധതികളില്ലെന്ന് വ്യക്തമാക്കിയത്. ഇറാനെ സമീപ രാജ്യങ്ങൾ നേരിട്ട് ആക്രമിക്കാത്ത പക്ഷം സമീപ രാജ്യങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാവില്ലെന്നാണ് ഇറാന്റെ താൽക്കാലിക നേതൃത്വ കൌൺസിൽ തീരുമാനമെന്നാണ് മസൂദ് പെഷസ്കിയാൻ വിശദമാക്കിയത്. സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും മസൂദ് പെഷസ്കിയാൻ ടെലിവിഷൻ പ്രസ്താവനയിൽ വിശദമാക്കി. ഇസ്രയേൽ, യുഎസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ നിരന്തര ആക്രമണം നടത്തിയതിന് പിന്നാലെയാണ് ക്ഷമാപണം. ഇറാൻ ആക്രമണം നടത്തിയത് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണം ആയിരുന്നുവെന്നും മസൂദ് പെഷസ്കിയാൻ വിശദമാക്കി. നിരുപാധികം കീഴടങ്ങണമെന്ന ഇറാന്റെ ആവശ്യം മസൂദ് പെഷസ്കിയാൻ വീണ്ടും തള്ളി. മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ടെഹ്‌റാനു ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയൽരാജ്യങ്ങൾക്കെതിരെ ഇനി ആക്രമണങ്ങൾ ഉണ്ടാവില്ലെന്നും,…
പശ്ചിമേഷ്യൻ സംഘർഷം തുടരുന്നതിനിടെ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ സുപ്രധാന അറിയിപ്പ്, ഖത്തർ വ്യോമപാത ഭാഗികമായി തുറക്കുന്നു
ദോഹ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു. രാജ്യത്തെ സായുധ സേനയുമായും മറ്റ് ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുമായും പൂർണ്ണമായി ഏകോപിപ്പിച്ചാണ് ഈ നടപടി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, മുൻകൂട്ടി നിശ്ചയിച്ച അടിയന്തര പാതകൾ വഴിയാണ് വിമാനങ്ങൾ സർവീസ് നടത്തുക. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള പരിമിതമായ വിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും മാത്രമാണ് നിലവിൽ അനുമതിയുള്ളത്. ദോഹയിലേക്കും തിരിച്ചുമുള്ള സാധാരണ ഷെഡ്യൂൾഡ് വിമാനങ്ങളുടെ സർവീസ് ഇപ്പോഴത്തെ അറിയിപ്പിൽ ഉൾപ്പെടുന്നില്ല. വ്യോമപാത പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ മാത്രമേ പതിവ് സർവീസുകൾ ആരംഭിക്കൂ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. കൺഫേം ചെയ്ത ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർ തങ്ങളുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ അതത് വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടണം. സാഹചര്യങ്ങൾ…
ന്യൂയോര്‍ക്ക്: ഐക്യരാഷ്ട്രസഭയിലെ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികള്‍ ഐക്യരാഷ്ട്രസഭയുടെ 80ാമത് ജനറല്‍ അസംബ്ലിയുടെ പ്രസിഡന്റ് അന്നലീന ബെയര്‍ബോക്കുമായി ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി.നിലവില്‍ ജി.സി.സിയുടെ 46ാമത് സെഷന്റെ അദ്ധ്യക്ഷസ്ഥാനം വഹിക്കുന്ന ബഹ്റൈന്റെ പ്രതിനിധി എന്ന നിലയില്‍ ഐക്യരാഷ്ട്രസഭയിലെ ബഹ്റൈന്റെ സ്ഥിരം പ്രതിനിധി അംബാസഡര്‍ ജമാല്‍ ഫാരിസ് അല്‍ റുവായ് ആണ് ജി.സി.സി. പ്രതിനിധി സംഘത്തെ നയിച്ചത്.എല്ലാ ജി.സി.സി. രാജ്യങ്ങളെയും ലക്ഷ്യമിട്ട് നടന്ന ഇറാനിയന്‍ ആക്രമണങ്ങളുടെ വിശദാംശങ്ങള്‍ അംബാസഡര്‍ അല്‍ റുവൈ മറ്റു ജി.സി.സി. അംഗരാജ്യങ്ങളുടെ സ്ഥിരം പ്രതിനിധികള്‍ക്കൊപ്പം ജനറല്‍ അസംബ്ലി പ്രസിഡന്റിനെ അറിയിച്ചു. പൊതു സംവിധാനങ്ങള്‍, സുപ്രധാന അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജ്ജ സ്ഥാപനങ്ങള്‍, വിമാനത്താവളങ്ങള്‍, തുറമുഖങ്ങള്‍ എന്നിവയെ ആക്രമണങ്ങള്‍ ബാധിച്ചതായി അവര്‍ ചൂണ്ടിക്കാട്ടി.ഇറാനും അന്താരാഷ്ട്ര സമൂഹവും തമ്മിലുള്ള സംഭാഷണവും മദ്ധ്യസ്ഥതയും സാധ്യമാക്കുന്നതിന് ജി.സി.സി. രാജ്യങ്ങള്‍ നടത്തുന്ന ശ്രമങ്ങളുടെ വെളിച്ചത്തില്‍ വിവേചനരഹിതമായ ഈ ആക്രമണങ്ങള്‍ ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടറിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും വ്യക്തമായ ലംഘനമാണെന്ന് പ്രതിനിധികള്‍ പറഞ്ഞു.ജി.സി.സി.…
പെരുമ്പളത്തുകാര്‍ക്ക് സ്വപ്ന സാഫല്യം; കേരളത്തിലെ ഏറ്റവും വലിയ പാലം നാടിന് സമര്‍പ്പിച്ച് മുഖ്യമന്ത്രി, ആഘോഷതിമിര്‍പ്പിൽ നാട്
കൊച്ചി: ഭംഗികൊണ്ടും വലുപ്പം കൊണ്ടും കേരളത്തിലെ ഏറ്റവും മികച്ച പാലങ്ങളിൽ ഒന്നായ പെരുമ്പളം പാലം മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. പെരുമ്പളം ദ്വീപിലെ പന്ത്രണ്ടായിരത്തോളം ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി കിഫ്ബി ഫണ്ടിൽനിന്ന് 106 കോടി മുടക്കി നിർമിച്ച പാലമാണ് നാടിന് സമർപ്പിച്ചത്. കേരളത്തിൽ കായലിൽ നിർമിച്ചിട്ടുള്ള ഏറ്റവും നീളംകൂടിയ പാലമാണിത്. പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളുടെ സ്വപ്നമാണ് ഇന്ന് യഥാര്‍ഥ്യമായത്. ഉദ്ഘാടന ചടങ്ങിനായി ആയിരങ്ങളാണ് പെരുമ്പളത്ത് എത്തിയത്. ഉച്ചയോടെ പെരുമ്പളം പാലത്തിന് സമീപം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹമെത്തി. തുടര്‍ന്ന് നാട മുറിച്ചുകൊണ്ട് മുഖ്യമന്ത്രി പാലം ഉദ്ഘാടനം ചെയ്തു. ആരവങ്ങളോടെയാണ് ജനങ്ങള്‍ ഉദ്ഘാടന ചടങ്ങിനെ വരവേറ്റത്. പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരും കൂടെയുണ്ടായിരുന്നു. നാട മുറിച്ചതിനുശേഷം മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം പാലത്തിലൂടെ മറുകരയിലേക്ക് പോയി. പെരുമ്പളം ദ്വീപിലേക്കുള്ള കെഎസ്ആര്‍ടിസിയുടെ ബസ് സര്‍വീസും ആരംഭിച്ചു. പെരുമ്പളം ദ്വീപ് എന്ന ബോര്‍ഡ് വെച്ചുള്ള കെഎസ്ആര്‍ടിസി ബസ് പാലത്തിലൂടെ കടന്നുപോയപ്പോള്‍ ഹര്‍ഷാരവത്തോടെയാണ് ജനങ്ങള്‍…
മനാമ: ബഹ്റൈനും മറ്റു ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി) അംഗരാഷ്ട്രങ്ങള്‍ക്കും നേരെ നടന്ന ഇറാന്റെ ആക്രമണങ്ങളെ ബഹ്‌റൈന്‍ ശൂറ കൗണ്‍സിലിലെ നിരവധി അംഗങ്ങള്‍ അപലപിച്ചു. അന്താരാഷ്ട്ര നിയമങ്ങളുടെയും നല്ല അയല്‍പക്ക തത്വങ്ങളുടെയും ലംഘനമാണെന്നും പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഭീഷണിയാണെന്നും അവര്‍ പറഞ്ഞു.രാജ്യങ്ങളെയും സുപ്രധാന സൗകര്യങ്ങളെയും ലക്ഷ്യമിടുന്നത് അംഗീകരിക്കാനാവില്ലെന്ന് ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സിക്ക് (ബി.എന്‍.എ) നല്‍കിയ പ്രസ്താവനയില്‍ അംഗങ്ങള്‍ പറഞ്ഞു. ബഹ്റൈന്‍ പ്രതിരോധ സേനയെയും ആഭ്യന്തര മന്ത്രാലയത്തെയും അവര്‍ അഭിനന്ദിച്ചു.രാജ്യത്തിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കാനുള്ള ഒരു മാര്‍ഗമായി ദേശീയ ഐക്യം ശക്തിപ്പെടുത്തേണ്ടത് പ്രാദേശിക സാഹചര്യത്തിന്റെ ആവശ്യമാണെന്ന് ശൂറ കൗണ്‍സിലിലെ വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് അഹമ്മദ് ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ ഖലീഫ പറഞ്ഞു.അന്താരാഷ്ട്ര നിയമങ്ങളെയും നല്ല അയല്‍പക്ക തത്വങ്ങളെയും ലംഘിക്കുന്ന ഗുരുതരമായ ഒരു ആക്രമണമാണിതെന്ന് ശൂറ കൗണ്‍സിലിലെ യുവജനകാര്യ സമിതി ചെയര്‍മാന്‍ റെദ ഇബ്രാഹിം മോണ്‍ഫറേദി പറഞ്ഞു.ഔദ്യോഗിക അധികാരികള്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാനും സ്ഥിരീകരിച്ച…
കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള സെന്റ് പാട്രിക്‌സ് പള്ളിക്കു പിന്നിലെ മതബോധന ഓഫിസില്‍ വന്‍ തീപിടിത്തം.ശനിയാഴ്ച പുലര്‍ച്ചെ ഏതാണ്ട് 4.45നാണ് തീപിടിത്തമുണ്ടായത്. കെട്ടിടം പൂര്‍ണമായും കത്തിനശിച്ചു. ചാലപ്പുറം പുഷ്പ ജംഗ്ഷനു സമീപം ഫ്രാന്‍സിസ് പാലത്തിന്റെ തുടക്കത്തില്‍ റെയില്‍വേ പാളത്തിന് തൊട്ടടുത്താണ് പള്ളി.കെട്ടിടത്തിനു സമീപം പാര്‍ക്ക് ചെയ്ത പള്ളി വികാരിയുടെ കാറിനും ഭാഗികമായി തീപിടിച്ചു. സി.സി.ടി.വി. ദൃശ്യങ്ങളില്‍ ഒരാള്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് താഴേക്ക് ചാടുന്നത് കാണുന്നുണ്ട്. പള്ളിയുടെ കെട്ടിടത്തിനും കാറിനും ആരോ തീയിട്ടതായാണ് പ്രാഥമിക നിഗമനം. പോലീസ് അന്വേഷണമാരംഭിച്ചു.പള്ളിക്കു പിന്നില്‍ മതബോധന ക്ലാസുകള്‍ നടത്തുന്ന പഴയ കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. രൂപക്കൂട്, വിളക്ക്, രൂപങ്ങള്‍, പളളിയുമായി ബന്ധപ്പെട്ട രേഖകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവയാണ് ഇവിടെയുണ്ടായിരുന്നത്. മേല്‍ക്കൂരയും ഫര്‍ണിച്ചറുകളുമുള്‍പ്പെടെ കെട്ടിടം പൂര്‍ണമായും നശിച്ചു. പളളിപ്പെരുന്നാളിന് സൂക്ഷിച്ച സാധനങ്ങളും കത്തിനശിച്ചു. ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചു. സമീപത്തുള്ള പള്ളിയുടെ പ്രധാന വാതില്‍ തീപിടിത്തത്തില്‍ ചെറിയ തോതില്‍ കത്തിയ നിലയിലാണ്.കെട്ടിടത്തില്‍നിന്ന് പുക ഉയരുന്നതിനിടെ ഒരാള്‍ മുകളിലൂടെ കടന്നു പോകുന്നതും…
