- ബഹ്റൈനില്‍ നാളെ നാഷണല്‍ ഗാര്‍ഡ് പരിശീലന അഭ്യാസം നടത്തും
- ബഹ്റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന
- ബഹ്റൈനും റഷ്യയും മാധ്യമ സഹകരണ കരാര്‍ ഒപ്പുവെച്ചു
- ഐ.സി.എ.ഐ. ബഹ്‌റൈന്‍ ചാപ്റ്റര്‍ എച്ച്.ആര്‍. ഉച്ചകോടി നടത്തി
- മുഹറഖില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു
- ഗള്‍ഫ് സംഘര്‍ഷം: ബഹ്റൈനികള്‍ ജാഗ്രത പാലിക്കണമെന്ന് എസ്.സി.ഐ.എ.
- വ്യാജ ടെന്‍ഡര്‍ ഇമെയിലുകള്‍ക്കെതിരെ ജാഗ്രത പാലിക്കുക: ബഹ്‌റൈനിലെ കമ്പനികളോട് ആഭ്യന്തര മന്ത്രാലയം
- ബഹ്‌റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
Author: News Desk
തിരുവനന്തപുരം: മുനമ്പം വിഷയത്തിൽ താമസക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുനമ്പം സമരസമിതിയുമായി നടത്തിയ ഓൺലൈൻ ചർച്ചയിലാണ് മുഖ്യമന്ത്രി ഈ ഉറപ്പ് നൽകിയത്.ഭൂപ്രശ്നത്തിന് ശാശ്വതമായി പരിഹാരം കാണാനാണ് സർക്കാർ ശ്രമിക്കുന്നത്. രേഖകളുള്ള ഒരാളെപ്പോലും കുടിയൊഴിപ്പിക്കില്ല. ഇക്കാര്യങ്ങൾ ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായരെ ജുഡീഷ്യൽ കമീഷനായി നിയോഗിക്കാൻ തീരുമാനിച്ച വിവരം മുഖ്യമന്ത്രി സമര സമിതിയെ അറിയിച്ചു.നോട്ടീസടക്കമുള്ള നടപടികളൊന്നും നടത്തരുതെന്ന് വഖഫ് ബോർഡിനോട് സർക്കാർ അഭ്യർത്ഥിച്ചിട്ടുണ്ട്. ഇക്കാര്യം ബോർഡ് അംഗീകരിച്ചിട്ടുണ്ട്.ഭൂമിയിലെ താമസക്കാരുടെ ഭാഗവും ആവലാതികളും കമ്മീഷന്‍ മുമ്പാകെ കൃത്യമായി ബോധിപ്പിക്കാനുള്ള അവസരമുണ്ടാകും.കോടതിയിലുള്ള കേസിൽ സർക്കാർ നിലപാട് അറിയിക്കും. നിലവിലെ താമസക്കാരുടെ അവകാശങ്ങള്‍ എന്തു വില കൊടുത്തും സംരക്ഷിക്കണമെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. ഹൈക്കോടതി മുമ്പാകെ ഈ വിഷയത്തില്‍ നിലവിലുള്ള കേസുകളില്‍ താമസക്കാര്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ കക്ഷി ചേരുന്നതാണ്. നികുതി അടയ്ക്കുന്നത് തടഞ്ഞുകൊണ്ടുള്ള നിലവിലെ ഹൈക്കോടതി സ്റ്റേ നീക്കിക്കിട്ടാനുള്ള സാധ്യമായ നടപടികളും സര്‍ക്കാര്‍…
മനാമ: ലോക ശിശുദിനാഘോഷത്തിന്റെ ഭാഗമായി ബഹ്‌റൈന്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ഷരീഫ അല്‍ അവധി യൂത്ത് ആന്റ് ചില്‍ഡ്രന്‍ ക്ലബ്ബില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സാമൂഹിക വികസന മന്ത്രിയും ബാലാവകാശ കമ്മീഷന്‍ ചെയര്‍മാനുമായ ഒസാമ ബിന്‍ സാലിഹ് അല്‍ അലവിയും മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥരും പങ്കെടുത്തു.കമ്മീഷന്റെ സംരക്ഷണം, പരിചരണം, വികസന പരിപാടികള്‍ എന്നിവയെക്കുറിച്ച് സമൂഹത്തില്‍ അവബോധം വളര്‍ത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആഘോഷമെന്ന് മന്ത്രി പറഞ്ഞു. കുട്ടികളെ ശാക്തീകരിക്കാനും അവര്‍ക്ക് അറിവ് നല്‍കാനും അവരുടെ സാമൂഹിക കഴിവുകള്‍ വികസിപ്പിക്കാനും ഇത്തരം പരിപാടികള്‍ ലക്ഷ്യമിടുന്നു. സുരക്ഷിതവും പിന്തുണ നല്‍കുന്നതും ആരോഗ്യകരവുമായ അന്തരീക്ഷം പരിപോഷിപ്പിക്കുന്നതിലൂടെ, കമ്മീഷന്‍ കുട്ടികളുടെ കഴിവുകളും കഴിവുകളും പരിപോഷിപ്പിക്കാന്‍ ശ്രമിക്കുന്നതായും അദ്ദേഹം പറഞ്ഞു.എല്ലാ പ്രായത്തിലുമുള്ള കുട്ടികളും അവരുടെ കുടുംബങ്ങളും പരിപാടിയില്‍ പങ്കെടുത്തു. കലാപരിപാടികള്‍, വിനോദ പരിപാടികള്‍, കുട്ടികളുടെ അവകാശങ്ങള്‍ ഉയര്‍ത്തിക്കാട്ടുന്ന ചര്‍ച്ചകള്‍, കുട്ടികളുടെ ക്ഷേമത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ നാടകം എന്നിവയും ഉണ്ടായിരുന്നു.
ജീവകാരുണ്യ പുനരധിവാസ കേന്ദ്രങ്ങള്‍: ബഹ്‌റൈന്‍ റിഫോര്‍മേഷന്‍ ഡയറക്ടറേറ്റ് ശില്‍പശാല നടത്തി
മനാമ: ജീവകാരുണ്യ, മനുഷ്യാവകാശ തത്ത്വങ്ങള്‍ക്ക് അനുസൃതമായി പുനരധിവാസ കേന്ദ്രങ്ങള്‍ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ച് ബഹ്‌റൈനിലെ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റിഫോര്‍മേഷന്‍ ആന്റ് റീഹാബിലിറ്റേഷന്‍, ഇന്റര്‍നാഷണല്‍ കമ്മിറ്റി ഓഫ് റെഡ് ക്രോസിന്റെ (ഐ.സി.ആര്‍.സി) സഹകരണത്തോടെ ശില്‍പശാല സംഘടിപ്പിച്ചു.മനുഷ്യാവകാശ സംസ്‌കാരം പ്രോത്സാഹിപ്പിക്കാനും ജീവനക്കാരുടെ കഴിവുകള്‍ വര്‍ധിപ്പിക്കാനുമുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമായി നടന്ന ശില്‍പശാലയില്‍ പുനരധിവാസ കേന്ദ്രങ്ങള്‍, പ്രീട്രയല്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ എന്നിവയുടെ പ്രതിനിധികളും അന്തേവാസികളുടെ പരിചരണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന സര്‍ക്കാര്‍ ആശുപത്രികളിലെ ആരോഗ്യപരിപാലന വിദഗ്ധരും പങ്കെടുത്തു.
തിരുവനന്തപുരം: ഭരണഘടനാവിരുദ്ധ പ്രസംഗം സംബന്ധിച്ച ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ സജി ചെറിയാന്‍ മന്ത്രി സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സി.പി.എം.ധാര്‍മികത മുന്‍നിര്‍ത്തി ഒരിക്കല്‍ രാജിവെച്ച മന്ത്രി പുതിയ സാഹചര്യത്തിൽ രാജിവെക്കേണ്ടെന്ന് ഇന്നു ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. കേസും തുടര്‍നടപടികളും സംബന്ധിച്ച് നിയമോപദേശം തേടും. പ്രതിപക്ഷം സജി ചെറിയാന്റെ രാജി ആവശ്യപ്പെടുന്നതിനിടെയാണ് മന്ത്രിക്ക് പാര്‍ട്ടി പിന്തുണ നല്‍കിയിരിക്കുന്നത്.തന്റെ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതി വിധി പ്രസ്താവിച്ചതെന്ന സജി ചെറിയാന്റെ നിലപാടിനൊപ്പമാണ് പാര്‍ട്ടി എന്ന് സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം മന്ത്രി പി. രാജീവ് പറഞ്ഞു. പരാതിയില്‍ പറയുന്ന ആള്‍ മന്ത്രിയായതു കൊണ്ട് വിശ്വസ്തനായ ആള്‍ അന്വേഷിക്കണമെന്നു കോടതി തന്നെ പറയുന്നുണ്ട്. സി.ബി.ഐ. അന്വേഷണം വേണമെന്ന ആവശ്യം തള്ളി ക്രൈംബ്രാഞ്ച് അന്വേഷിക്കട്ടെ എന്നാണ് കോടതി പറഞ്ഞത്. കേരളത്തിലെ പോലീസ് സംവിധാനത്തിലുള്ള വിശ്വാസമാണ് കോടതി പ്രകടിപ്പിച്ചത്. തന്റെ ഭാഗം കേള്‍ക്കണമെന്ന സജി ചെറിയാന്റെ വാദം അദ്ദേഹത്തിന്റെ അവകാശത്തിന്റെ ഭാഗമാണെന്നും രാജീവ് പറഞ്ഞു.
മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (MCMA)അംഗമായിരുന്ന മാഹീ സ്വദേശി അസീസിന്റെ മരണാനന്തര ധനസഹായമായ രണ്ട് ലക്ഷം രൂപ എം സി എം എ ഓഫീസിൽ വച്ചു നടന്ന ചടങ്ങിൽ പ്രസിഡന്റ് യൂസഫ് മമ്പാട്ട് മൂല വൈസ് പ്രസിഡന്റ് അസീസ് പേരാമ്പ്രയ്ക്ക് കൈമാറി. ചികിത്സക്കായി നാട്ടിൽ പോയപ്പോൾ ആയിരുന്നു മരണം സംഭവിച്ചത്. മനാമ സെൻട്രൽ മാർക്കറ്റിൽ 46 വർഷം ജോലിചെയ്തിരുന്നു.
കൊച്ചി: നെടുമ്പാശ്ശേരി വിമാന താവളത്തിൽ എയർ ഇന്ത്യ വിമാനം വൈകുന്നു. ഡൽഹിയിലേക്ക് പറക്കേണ്ട വിമാനമാണ് വൈകുന്നത്. ഉച്ചയ്ക്ക് 2.00 മണിക്ക് പുറപ്പെടേണ്ട വിമാനം ഇതുവരെ യാത്ര തുടങ്ങിയിട്ടില്ല. 347 യാത്രക്കാരാണ് ദുരിതത്തിലായത്. സാങ്കേതിക തകരാറാണ് വൈകാനുള്ള കാരണമെന്നു അധികൃതർ പറയുന്നു. എന്നാൽ ഭക്ഷണവും വെള്ളവും ഇതുവരെ തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നു യാത്രക്കാർ പരാതിപ്പെട്ടു. തുടർ യാത്ര സംബന്ധിച്ചു വ്യക്തത തരാൻ അധികൃതർ തയ്യാറാകുന്നില്ലെന്നും യാത്രക്കാർ ആരോപിച്ചു.
കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന് ഭർത്താവ് ഓടി രക്ഷപ്പെട്ടു; തിരച്ചിൽ ശക്തമാക്കി പൊലീസ്
കണ്ണൂർ: പൊലീസുകാരിയെ ഭർത്താവ് വെട്ടിക്കൊന്നു. കണ്ണൂർ കരിവള്ളൂരിലാണ് ക്രൂരമായ കൊലപാതകം. കരിവള്ളൂർ പലിയേരി ദിവ്യശ്രീയാണ് മരിച്ചത്. കാസർക്കോട് ചന്തേര പൊലീസ് സ്റ്റേഷനിലെ സിപിഒ ആണ് മരിച്ച ദിവ്യശ്രീ. ആക്രമണം നടത്തിയ ഭർത്താവ് രാജേഷ് ഒളിവിലാണ്. ഇന്ന് വൈകീട്ടോടെ വീട്ടിലെത്തിയാണ് രാജേഷ് ആക്രമണം നടത്തിയത്. ആസൂത്രിത കൊലപാതകമാണ് അരങ്ങേറിയത് എന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ ദിവ്യശ്രീയുടെ അച്ഛൻ വാസുവിനും വെട്ടേറ്റു. കഴുത്തിനും വയറിനും വെട്ടേറ്റ വാസുവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ചു.
തൊടുപുഴ: ഇടുക്കിയിൽ മദ്യത്തില്‍ ബാറ്ററി വെള്ളം ചേര്‍ത്ത് കുടിച്ച യുവാവ് മരിച്ചു. വണ്ടിപ്പെരിയാര്‍ കല്ലുവേലിപ്പറമ്പില്‍ ജോബിനാണ് (40) മരിച്ചത്. അദ്ദേഹത്തിനൊപ്പം മദ്യപിച്ച വണ്ടിപ്പെരിയാര്‍ സ്വദേശി പ്രഭു(40) ഗുരുതരാവസ്ഥയിൽ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച പുലര്‍ച്ചെ ഒന്നോടെ കുമളിയിലാണ് സംഭവമുണ്ടായത്. തിരുപ്പൂരില്‍ വെച്ച് മഞ്ഞപ്പിത്തം ബാധിച്ച് മരിച്ച സുഹൃത്തിന്റെ മൃതശരീരവുമായി തമിഴ്നാട്ടിൽ നിന്ന് വരികയായിരുന്നു ജോബിനും പ്രഭുവും മറ്റ് മൂന്ന് സുഹൃത്തുക്കളും. വീട്ടിലേക്ക് വരുന്ന വഴി കുമളിയിൽ വാഹനം നിർത്തിയിരുന്നു. ഈസമയം ഇവരുടെ കൈവശമുണ്ടായിരുന്നു മദ്യം എടുക്കുകയും കുടിവെള്ളമാണെന്നുകരുതി ആംബുലന്‍സില്‍ സൂക്ഷിച്ചിരുന്ന ബാറ്ററിവെള്ളം ചേര്‍ത്ത് കഴിക്കുകയുമായിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ഇവരെ കുമളിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജോബിനെ രക്ഷിക്കാനായില്ല. പ്രഭുവിനെ പ്രഥമശുശ്രൂഷ നല്‍കി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
സജി ചെറിയാന് രാജിവയ്ക്കണം; മന്ത്രിപദവിയിലിരുത്തി നടത്തുന്ന അന്വേഷണം പ്രഹസനമാകം: കെ.സുധാകരന്‍
തിരുവനന്തപുരം: ഭരണഘടനാ വിരുദ്ധ പരാമര്‍ശം നടത്തിയ മന്ത്രി സജി ചെറിയാന്‍ ഒരുനിമിഷം പോലും അധികാരത്തില്‍ തുടരരുതെന്നും അധികാരത്തില്‍ കടിച്ചുതൂങ്ങിക്കിടക്കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി പുറത്താക്കണമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അദ്ദേഹത്തെ മന്ത്രിപദത്തിലിരുത്തി നടത്തുന്ന ഏത് അന്വേഷണവും പ്രഹസനമായിരിക്കും. ഭരണഘടനയെ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ സജി ചെറിയാന്‍ അതേ ഭരണഘടനെയാണ് അവഹേളിച്ചത്. സജി ചെറിയാന് ഭരണഘടനയോടോ, നാടിനോടോ അല്‍പ്പമെങ്കിലും സ്നേഹവും കൂറുമുണ്ടെങ്കില്‍ ഒരു നിമിഷം അധികാരത്തില്‍ തുടരരുത്. പോലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ച ഹൈക്കോടതി കണ്ടെത്തിയത് മുഖ്യമന്ത്രിയുടെ മുഖത്തേറ്റ അടികൂടിയാണ്. ഭരണഘടനയെ മാനിക്കാന്‍ മുഖ്യമന്ത്രി സജി ചെറിയാനെ മന്ത്രിസഭയില്‍നിന്ന് പുറത്താക്കണം. സംരക്ഷിക്കാന്‍ തുനിഞ്ഞാല്‍ മുഖ്യമന്ത്രിയുടെ നിലപാടിനെ കോണ്‍ഗ്രസ് നിയമപരമായും രാഷ്ട്രീയപരമായും നേരിടും. കേസ് നിലനില്‍ക്കെ തന്നെ സജി ചെറിയാനെ മന്ത്രിസഭയിലേക്ക് തിരികെയെടുത്തത് കേരള രാഷ്ട്രീയത്തിലെ തീരാകളങ്കമാണ്.സജി ചെറിയാന്‍ സംഘപരിവാര്‍ ഭാഷ കടമെടുത്താണ് ഭരണഘടനയെ നിന്ദ്യമായ ഭാഷയില്‍ അവഹേളിച്ചത്. ഇതുപോലൊരു മന്ത്രിയെ കേരളത്തിന് ആവശ്യമില്ല.
കൊച്ചി: വിവാദ മല്ലപ്പള്ളി പ്രസംഗക്കേസിൽ മന്ത്രി സജി ചെറിയാന് തിരിച്ചടി. കേസിൽ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി വ്യക്തമാക്കി.സംസ്ഥാന ക്രൈംബ്രാഞ്ച് കേസ് അന്വേഷിക്കണമെന്ന് കോടതി നിർദേശിച്ചു. കേസിൽ സജി ചെറിയാനെ കുറ്റവിമുക്തനാക്കിയ പോലീസ് റിപ്പോർട്ട് തള്ളിക്കൊണ്ടാണ് വിധിയുണ്ടായത്.സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഭരണഘടനയെ ആക്ഷേപിച്ചു പ്രസംഗിച്ചെന്ന ആരോപണം നിലനിൽക്കുന്നതല്ലെന്നായിരുന്നു പോലീസിന്റെ കണ്ടെത്തൽ. എന്നാൽ ഭരണസ്വാധീനമുപയോഗിച്ച് മന്ത്രി കേസ് അട്ടിമറിച്ചെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്. പോലീസിന്റെ കേസ് ഡയറി ഹാജരാക്കാൻ കോടതി നേരത്തെ നിർദേശിച്ചിരുന്നു. പ്രസംഗം വളച്ചൊടിച്ചെന്നും ഭരണഘടനാ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പൊതുപ്രവർത്തകനാണ് താനെന്നുമായിരുന്നു സജി ചെറിയാന്റെ വിശദീകരണം. ഭരണഘടനയെ സംരക്ഷിക്കണമെന്നാണ് നിലപാട്. ഭരണഘടനാ മൂല്യങ്ങൾക്കു ശാക്തീകരണം ആവശ്യമാണെന്നും അതാണ് പ്രസംഗത്തിൽ സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.2022 ജൂലൈയിലാണ് ഭരണഘടനയ്ക്കെതിരായ മന്ത്രിയുടെ പരാമര്‍ശമുണ്ടായത്. പിന്നാലെ മന്ത്രി സ്ഥാനം നഷ്ടമായി. പത്തനംതിട്ട മല്ലപ്പള്ളിയില്‍ സി.പി.എം. ഏരിയ കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രസംഗം. അതിങ്ങനെ: ‘‘ഏറ്റവും കൂടുതല്‍ ജനങ്ങളെ കൊള്ളയടിക്കാന്‍ പറ്റിയ ഭരണഘടനയാണ് ഇന്ത്യയിലേത്. ജനങ്ങളെ കൊള്ളയടിക്കാന്‍ മനോഹരമായി…