- തോഷാഖാന അഴിമതിക്കേസില്‍ ഇമ്രാനും ഭാര്യയ്ക്കും 17വര്‍ഷം തടവ്
- ‘മലയാള സിനിമയിലെ വിസ്മയം ശ്രീനിവാസന് വിട’; സംസ്കാരം നാളെ
- പ്ലാറ്റിനം ജൂബിലിയുടെ നിറവിൽഇന്ത്യൻ സ്കൂൾ ഫെയർ ടിക്കറ്റ് പുറത്തിറക്കി
- രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗ കേസ്: സന്ദീപ് വാര്യർക്കും രഞ്ജിത പുളിയ്ക്കനും ഉപാധികളോടെ ജാമ്യം
- നഞ്ചന്‍കോട്ട് കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.
- ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു
- ശബരിമല സ്വർണക്കൊള്ള കേസ് ഇഡി അന്വേഷിക്കും; മുഴുവൻ രേഖകളും കൈമാറാൻ കോടതി ഉത്തരവ്
- പാലക്കാട് നടുറോഡില്‍ കാര്‍ കത്തി; വാഹനത്തിനുള്ളില്‍ മൃതദേഹം; അന്വേഷണം
Author: News Desk
കോഴിക്കോട്: കൊടുവള്ളിയിലെ സ്വർണവ്യാപാരിയിൽനിന്ന് ഒന്നേമുക്കാൽ കിലോഗ്രാം സ്വർണം കവർച്ച ചെയ്ത കേസിൽ അഞ്ചു പേരെ പോലീസ് അറസ്റ്റ് ചെയ്തു.കവർച്ചയുടെ മുഖ്യസൂത്രധാരനായ പാലക്കാട് സ്വദേശിയും കൊടുവള്ളിയിലെ സ്വർണ വ്യാപാരിയുമായ രമേശൻ (42), തൃശൂർ സ്വദേശികളായ എം.വി. വിപിൻ (35), പി.ആർ. വിമൽ(38), എം.സി. ഹരീഷ്(38), പാലക്കാട് സ്വദേശി ലതീഷ് (43) എന്നിവരെയാണ് തൃശൂർ, പാലക്കാട് എന്നിവടങ്ങളിൽനിന്നായി അറസ്റ്റ് ചെയ്തത്.ഈ മാസം 27ന് രാത്രിയായിരുന്നു സംഭവം. കൊടുവള്ളിയിലെ ജ്വല്ലറി അടച്ച ശേഷം ഒന്നേമുക്കാൽ കിലോ സ്വർണവുമായി വീട്ടിലേക്ക് പോകുകയായിരുന്ന ബൈജുവിനെ വ്യാജ നമ്പർ പതിച്ച കാറിലെത്തി പ്രതികൾ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തുടർന്ന് സ്കൂട്ടറിന് മുൻവശത്ത് വെച്ചിരുന്ന സ്വർണാഭരണങ്ങളടങ്ങിയ കവർ തട്ടിയെടുത്ത് പ്രതികൾ രക്ഷപ്പെട്ടു.കൊടുവള്ളി ടൗണിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് കടയടച്ചു പോകുന്ന ബൈജുവിനെ ഒരാൾ രഹസ്യമായി നിരീക്ഷിക്കുന്നത് കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് രമേശൻ സ്വന്തം കടച്ചയടച്ച ശേഷം ബൈജുവിനെ ചുറ്റിപ്പറ്റി നടക്കുന്നതും നിരീക്ഷിക്കുന്നതും വ്യക്തമായത്. പിറ്റേന്ന് പാലക്കാട്ടേക്ക് പോയ രമേശനെ പോലീസ് സംഘം…
മനാമ : ഐ.വൈ.സി.സി ബഹ്‌റൈൻ ഹിദ്ദ് – അറാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വയനാട് ലോകസഭ, പാലക്കാട്, ചേലക്കര നിയമസഭ ഉപ തിരഞ്ഞെടുപ്പിന്റെ ഭാഗമായി നടത്തിയ പ്രവചന മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. മികച്ച പങ്കാളിത്തം ഉണ്ടായിരുന്ന മത്സരത്തിൽപാലക്കാട് – നൂറുദ്ധീൻ സി.പിവയനാട് – ധന്യ ബെൻസിചേലക്കര – സരത്ത് വിനോദ്എന്നിവരെയാണ് വിജയികൾ ആയി, പ്രവചനം നടത്തിയതിന്റെ അടിസ്ഥാനത്തിൽ തിരഞ്ഞെടുത്തത്. ജനാധിപത്യ സംവിധാനത്തിലെ വോട്ടിന്റെ പ്രാധാന്യം മനസിലാക്കുന്നതിനായി ഇത്തരത്തിലുള്ള പരിപാടി നടത്താൻ മുന്നോട്ടു വന്ന ഏരിയ കമ്മിറ്റിയേയും, മത്സരത്തിൽ വിജയികളായവരെയും ഐ.വൈ.സി.സി ദേശീയ കമ്മിറ്റി അഭിനന്ദിച്ചു. വിജയികൾക്കുള്ള സമ്മാന വിതരണം ഐ.വൈ.സി.സി പൊതുപരിപാടിയിൽ നടക്കുമെന്ന് ഹിദ്ദ് – അറാദ് ഏരിയ പ്രസിഡന്റ് റോബിൻ കോശി, സെക്രട്ടറി നിധിൻ ചെറിയാൻ, ട്രെഷറർ ഷനീഷ് സദാനന്ദൻ, പ്രോഗ്രാം കോർഡിനേറ്റർ നിസാം എൻ.കെ എന്നിവർ അറിയിച്ചു.
മികച്ച സാമൂഹ്യ വികസന പദ്ധതിക്കുള്ള അറബ് എക്‌സലൻസ് അവാർഡ് ബഹ്റൈന്റെ ഇതര ശിക്ഷാ പദ്ധതിക്ക്
മനാമ: ബഹ്റൈൻ ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്‌സ്‌മെൻ്റ് ആന്റ് ആൾട്ടർനേറ്റീവ് സെന്റൻസിംഗ് നടപ്പിലാക്കുന്ന ഇതര ശിക്ഷാ പദ്ധതി 2024ലെ മികച്ച അറബ് സർക്കാർ സാമൂഹ്യ വികസന പദ്ധതിക്കുള്ള അറബ് ഗവൺമെൻ്റ് എക്‌സലൻസ് അവാർഡ് നേടി.അറബ് ലീഗുമായി അഫിലിയേറ്റ് ചെയ്ത അറബ് അഡ്മിനിസ്ട്രേറ്റീവ് ഡെവലപ്മെൻ്റ് ഓർഗനൈസേഷൻ (എ.ആർ.എ.ഡി.ഒ) സംഘടിപ്പിച്ച ചടങ്ങിനിടെയാണ് അവാർഡ് സമ്മാനിച്ചത്. ജനറൽ ഡയറക്ടറേറ്റ് ഓഫ് വെർഡിക്റ്റ് എൻഫോഴ്‌സ്‌മെൻ്റ് ആന്റ് ആൾട്ടർനേറ്റീവ് സെന്റൻസിംഗ് ഡയറക്ടർ ജനറൽ ഷെയ്ഖ് ഖാലിദ് ബിൻ റാഷിദ് അൽ ഖലീഫ, ഈ സുപ്രധാന നേട്ടത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയ്ക്കും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനും അഭിനന്ദനങ്ങൾ അറിയിച്ചു. ഈ ബഹുമതി ലഭിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച ഉൾക്കാഴ്ചയുള്ള നിർദ്ദേശങ്ങൾ നൽകിയതിന് ആഭ്യന്തര മന്ത്രി ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയ്ക്കും അദ്ദേഹം അഭിനന്ദനമറിയിച്ചു.യുവജനങ്ങളെ ശാക്തീകരിക്കുന്നതിനുള്ള മികച്ച അറബ് ഗവൺമെൻ്റ് പ്രോജക്റ്റായി തിരഞ്ഞെടുക്കപ്പെട്ട ലാമിയ പരിപാടിക്ക്…
തിരുവനന്തപുരം: സി.പി.എം. കായംകുളം ഏരിയ കമ്മിറ്റി മുൻ അംഗവും ജില്ലാ പഞ്ചായത്തംഗവുമായ ബിപിന്‍ സി. ബാബു ബി.ജെ.പിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടക്കുന്ന ബി.ജെ.പി. സംസ്ഥാന സംഘടനാ പര്‍വം യോഗത്തിൽ ദേശീയ ജനറല്‍ സെക്രട്ടറി തരുണ്‍ ചുഗും സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനും ചേർന്നാണ് ബിപിന്‍ സി. ബാബുവിന് അംഗത്വം നല്‍കിയത്. ശോഭാ സുരേന്ദ്രന്‍, പി.കെ. കൃഷ്ണദാസ്, എം.ടി. രമേശ്, എ.എന്‍. രാധാകൃഷ്ണന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.കൂടുതല്‍ സി.പി.എം. നേതാക്കള്‍ ബി.ജെ.പിയിലേക്ക് വരുമെന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ജി. സുധാകരനുള്‍പ്പെടെ പലർക്കും പാര്‍ട്ടിയില്‍ അതൃപ്തിയുണ്ടെന്നും സുരേന്ദ്രന്‍ പറഞ്ഞു.വര്‍ഗീയ ശക്തികള്‍ സി.പി.എമ്മിനെ ഹൈജാക്ക് ചെയ്യുകയാണെന്ന് വിപിൻ സി. ബാബു പറഞ്ഞു. അതിന്റെ ഭാഗമാണ് ജി. സുധാകരനോടുള്ള അവഗണന. ഇതു സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് കത്തു നല്‍കിയിരുന്നു. ജില്ലാ പഞ്ചായത്ത് അംഗത്വം രാജിവെക്കും. പദവികള്‍ നോക്കിയല്ല ബി.ജെ.പിയില്‍ ചേരുന്നത്. അതൊക്കെ വന്നുചേരുന്നതാണ്. താൻ കുട്ടിക്കാലം മുതല്‍ പൊതുപ്രവര്‍ത്തന രംഗത്തുണ്ട് .നരേന്ദ്ര മോദി സര്‍ക്കാര്‍ രാജ്യത്തു…
തിരുവനന്തപുരം: വിദേശ യാത്ര നടത്തുന്നവര്‍ അപ്രതീക്ഷിത കഷ്ട-നഷ്ടങ്ങള്‍ നേരിടുന്നതിനും സംരക്ഷണത്തിനും ട്രാവല്‍ ഇന്‍ഷുറന്‍സ് എടുക്കുന്നത് ഉറപ്പാക്കണമെന്ന് നോര്‍ക്കയുടെ ജാഗ്രതാ നിര്‍ദേശം. വിസിറ്റ് വിസ, വ്യാപാരം, പഠനം, ചികിത്സ, വിനോദം, ഡെസ്റ്റിനേഷന്‍ വെഡിംഗ് തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വിദേശത്തേക്ക് ഹ്രസ്വസന്ദര്‍ശനം നടത്തുന്നവരെ ഉദ്ദേശിച്ചുള്ളതാണ് ട്രാവല്‍ ഇന്‍ഷുറന്‍സ്. അപ്രതീക്ഷിത ചികിത്സാ ചെലവ് വിദേശയാത്രയില്‍ അപ്രതീക്ഷിതമായി ഉണ്ടായേക്കാവുന്ന ചികിത്സാ ചെലവ് സ്വന്തം നിലയില്‍ കണ്ടെത്തുക പ്രയാസകരമായിരിക്കും. ഇത്തരം സാഹചര്യങ്ങളില്‍ ഇന്‍ഷുറന്‍സ് കവറേജിലൂടെ സഹായിക്കും. പരിരക്ഷ ബാഗേജ് മോഷണം, ബാഗേജ് വൈകിയെത്തുക, സ്വരാജ്യത്തേക്ക് തിരിച്ചയയ്ക്കുക, ഫ്‌ളൈറ്റ് റദ്ദാകുക, യാത്രയില്‍ കാലതാമസം ഉണ്ടാകുക, മൃതദേഹം നാട്ടിലെത്തിക്കുക തുടങ്ങിയ സാഹചര്യത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭിക്കും. പാസ്‌പോര്‍ട്ട് നഷ്ടമാകുന്ന സാഹചര്യത്തില്‍ പരാതി നല്‍കുന്നതു മുതല്‍ പുതിയതിന് അപേക്ഷിക്കുന്നതു വരെ നിരവധി സാഹചര്യങ്ങളെ നേരിടുന്നതിന് ഇന്‍ഷുറന്‍സ് കവറേജ് സഹായകമാകും. പോളിസി നിബന്ധനകള്‍ മനസിലാക്കണം വയസ്, യാത്രയുടെ കാലയളവ്, ഏതു രാജ്യത്തേക്കാണ് യാത്ര എന്നിവയെ അടിസ്ഥാനപ്പെടുത്തി പോളിസിയുടെ പ്രീമിയം വ്യത്യസ്തമായിരിക്കും. ഇന്‍ഷുറന്‍സ് പോളിസി എന്തെല്ലാം…
ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് പോലീസിലെ കോൺസ്റ്റബിൾ മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ള റാങ്കുകാർക്ക് അവരവരുടെ ജില്ലക്കുള്ളിൽ സൗജന്യ യാത്ര ചെയ്യുന്നതിന് സ്മാർട്ട് കാർഡ് ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ്, ഉടൻ എല്ലാ സേനാംഗങ്ങളും സമാർട്ട് കാർഡിനാവശ്യമായ വിവരങ്ങൾ നൽകാൻ തമിഴ്നാട് DGP യുടെ നിർദ്ദേശം. കുറച്ചുനാൾ മുൻപ് തമിഴ്നാട് ട്രാൻസ്പോർട്ട് ബസിലെ കണ്ടക്ടർ ഡ്യൂട്ടിക്കായി യൂണിഫോമിൽ പോകുകയായിരുന്ന കോൺസ്റ്റബിളിനോട് പൈസ ആവശ്യപ്പെടുന്നതും പോലീസുകാരൻ നൽകാതിരുന്നതും ഏറെ വൈറലായിരുന്നു, കണ്ടക്ടറുടെ ശാഠ്യം മൂലം മറ്റു യാത്രക്കാർ പണം നല്കിയാണ് ബസ് യാത്ര തുടർന്നത്. സംഭവം കണ്ടക്ടർ തന്നെയാണ് വാട്സാപ്പ് വഴി പ്രചരിപിച്ചത് ഇതിനെ തുടർന്ന് ഇയാൾ സസ്പെൻഷനിലാണ്. ഡ്യൂട്ടിക്കായി സഞ്ചരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ പണം നൽകേണ്ടതില്ല എന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ വാക്കിൽ വിശ്വസിച്ചാണ് താൻ അങ്ങനെ ചെയ്തതെന്ന് പോലീസുകാരൻ വിശദീകരിച്ചിരുന്നു. അതിൻ്റെയടിസ്ഥാനത്തിലാണ് കണ്ടക്ടർക്ക് സസ്പെൻഷനും ലഭിച്ചത്. പോലീസിനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന കേസും പ്രസ്തുത കണ്ടക്ടർ നേരിടുകയാണ്. സംഭവത്തെ…
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല (35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ സനൂഫ് കാറിൽ പാലക്കാടേയ്ക്ക് പോയിരുന്നു.
കോഴിക്കോട്: ബീച്ച് ആശുപത്രിയുടെ ഇ.എൻ.ടി. ഒ.പി.ക്കടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ബീച്ച് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. യുവാവ് അമിതമായി ലഹരി ഉപയോഗിച്ചിരുന്നെന്ന് സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണമാരംഭിച്ചു.
പത്തനംതിട്ട: പനി ബാധിച്ച് മരിച്ച പ്ളസ്ടു വിദ്യാർത്ഥിനി ഗർഭിണിയായിരുന്നെന്ന് കണ്ടെത്തിയ സംഭവത്തിൽ സഹപാഠിയായ പ്ളസ്‌ടു വിദ്യാർത്ഥി അറസ്‌റ്റിൽ. തുടർച്ചയായ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതോടെയാണ് പൊലീസ് വിദ്യാർത്ഥിയെ അറസ്‌റ്റ് ചെയ‌്തത്. പോക്സസോ കേസടക്കം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. 18 വയസും ആറ് മാസവുമാണ് ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രതിയുടെ പ്രായം. മരിച്ച 17കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. പനി ബാധിച്ച പെൺകുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. നവംബർ 22ാം തീയതിയാണ് പെൺകുട്ടിയെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്. പോസ്റ്റ്‌മോർട്ടത്തിലാണ് പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.പെൺകുട്ടി അമിതമായ അളവിൽ മരുന്ന് കഴിച്ചത് അണുബാധയിലേക്ക് നയിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നെന്നാണ് നിലവിലെ നിഗമനം.
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് കോടതി അനുമതി നൽകി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന നിർദേശത്തോടെയാണ് കോടതി ഉത്തരവ്.ബി.ജെ.പിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. കൊടകര കള്ളപ്പണക്കേസില്‍ ആരോപണം നേരിടുന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രതിചേര്‍ക്കാതെ മൊഴിയെടുക്കുക മാത്രമായിരുന്നു ചെയ്തത്. പണം കൊണ്ടുവന്ന ധര്‍മരാജനുമായി സുരേന്ദ്രന് ബന്ധമുണ്ടായിരുന്നെന്നായിരുന്നു തിരൂര്‍ സതീഷിന്റെ മൊഴി. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചത്. ബി.ജെ.പി. ഓഫീസ് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നെന്നാണ് സതീഷിന്റെ വെളിപ്പെടുത്തൽ. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.
