- പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗം; ഉടമകൾക്ക് തിരിച്ചടി, യാത്രക്കാർക്കായി 24 മണിക്കൂറും തുറന്ന് നൽകണമെന്ന് ഹൈക്കോടതി
- തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ടായി തുടരാൻ താൽപര്യമില്ല, കത്ത് നൽകി ഡോ. സുനിൽകുമാർ
- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
Author: News Desk
ചെന്നൈ: തമിഴ്നാട് സ്റ്റേറ്റ് പോലീസിലെ കോൺസ്റ്റബിൾ മുതൽ സബ് ഇൻസ്പെക്ടർ വരെയുള്ള റാങ്കുകാർക്ക് അവരവരുടെ ജില്ലക്കുള്ളിൽ സൗജന്യ യാത്ര ചെയ്യുന്നതിന് സ്മാർട്ട് കാർഡ് ഉടൻ വിതരണം ചെയ്യാൻ സംസ്ഥാന ആഭ്യന്തര വകുപ്പിൻ്റെ ഉത്തരവ്, ഉടൻ എല്ലാ സേനാംഗങ്ങളും സമാർട്ട് കാർഡിനാവശ്യമായ വിവരങ്ങൾ നൽകാൻ തമിഴ്നാട് DGP യുടെ നിർദ്ദേശം. കുറച്ചുനാൾ മുൻപ് തമിഴ്നാട് ട്രാൻസ്പോർട്ട് ബസിലെ കണ്ടക്ടർ ഡ്യൂട്ടിക്കായി യൂണിഫോമിൽ പോകുകയായിരുന്ന കോൺസ്റ്റബിളിനോട് പൈസ ആവശ്യപ്പെടുന്നതും പോലീസുകാരൻ നൽകാതിരുന്നതും ഏറെ വൈറലായിരുന്നു, കണ്ടക്ടറുടെ ശാഠ്യം മൂലം മറ്റു യാത്രക്കാർ പണം നല്കിയാണ് ബസ് യാത്ര തുടർന്നത്. സംഭവം കണ്ടക്ടർ തന്നെയാണ് വാട്സാപ്പ് വഴി പ്രചരിപിച്ചത് ഇതിനെ തുടർന്ന് ഇയാൾ സസ്പെൻഷനിലാണ്. ഡ്യൂട്ടിക്കായി സഞ്ചരിക്കുന്ന പോലീസ് ഉദ്യോഗസ്ഥർ പണം നൽകേണ്ടതില്ല എന്ന തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ്റെ വാക്കിൽ വിശ്വസിച്ചാണ് താൻ അങ്ങനെ ചെയ്തതെന്ന് പോലീസുകാരൻ വിശദീകരിച്ചിരുന്നു. അതിൻ്റെയടിസ്ഥാനത്തിലാണ് കണ്ടക്ടർക്ക് സസ്പെൻഷനും ലഭിച്ചത്. പോലീസിനെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചെന്ന കേസും പ്രസ്തുത കണ്ടക്ടർ നേരിടുകയാണ്. സംഭവത്തെ…
കോഴിക്കോട്: എരഞ്ഞിപ്പാലത്ത് ലോഡ്ജിൽ യുവതിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ തിരുവില്വാമല സ്വദേശി അബ്ദുൽ സനൂഫ് പിടിയിൽ. ചെന്നൈയിലെ ആവഡിയിൽ വച്ചാണ് പ്രതിയെ പൊലീസ് സംഘം പിടികൂടിയത്. ഇയാളെ വൈകാതെ കോഴിക്കോട് എത്തിക്കും. മലപ്പുറം വെട്ടത്തൂർ തേലക്കാട് പന്താലത്ത് ഹൗസിൽ ഫസീല (35)യാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ലോഡ്ജ് മുറിയിൽ മരിച്ച നിലയിലാണ് ഇവരെ കണ്ടെത്തിയത്. യുവതിയുടെ മരണം കൊലപാതകമാണെന്നു അടുത്ത ദിവസം തന്നെ പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. ശ്വാസം മുട്ടിച്ചാണ് കൊല നടത്തിയതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നു. യുവതിയെ കൊലപ്പെടുത്തിയതിനു പിന്നാലെ സനൂഫ് കാറിൽ പാലക്കാടേയ്ക്ക് പോയിരുന്നു.
കോഴിക്കോട്: ബീച്ച് ആശുപത്രിയുടെ ഇ.എൻ.ടി. ഒ.പി.ക്കടുത്ത് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ എട്ടരയോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ബീച്ച് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. യുവാവ് അമിതമായി ലഹരി ഉപയോഗിച്ചിരുന്നെന്ന് സംശയമുണ്ടെന്ന് പോലീസ് അറിയിച്ചു. പോലീസ് അന്വേഷണമാരംഭിച്ചു.
പത്തനംതിട്ട: പനി ബാധിച്ച് മരിച്ച പ്ളസ്ടു വിദ്യാർത്ഥിനി ഗർഭിണിയായിരുന്നെന്ന് കണ്ടെത്തിയ സംഭവത്തിൽ സഹപാഠിയായ പ്ളസ്‌ടു വിദ്യാർത്ഥി അറസ്‌റ്റിൽ. തുടർച്ചയായ ചോദ്യം ചെയ്യലിൽ കുറ്റസമ്മതം നടത്തിയതോടെയാണ് പൊലീസ് വിദ്യാർത്ഥിയെ അറസ്‌റ്റ് ചെയ‌്തത്. പോക്സസോ കേസടക്കം പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. പെൺകുട്ടിയുമായി അടുപ്പത്തിലായിരുന്നുവെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. 18 വയസും ആറ് മാസവുമാണ് ആലപ്പുഴ നൂറനാട് സ്വദേശിയായ പ്രതിയുടെ പ്രായം. മരിച്ച 17കാരി പത്തനംതിട്ടയിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ്. പനി ബാധിച്ച പെൺകുട്ടി ഒരാഴ്ചയോളം പത്തനംതിട്ടയിലെ വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. നവംബർ 22ാം തീയതിയാണ് പെൺകുട്ടിയെ വിദഗ്‌ദ്ധ ചികിത്സയ്ക്കായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇവിടെ ചികിത്സയിലിരിക്കെ തിങ്കളാഴ്ച പുലർച്ചെയോടെ മരണം സംഭവിക്കുകയായിരുന്നു. പെൺകുട്ടിയുടെ മരണത്തിൽ അസ്വാഭാവികത തോന്നിയതിനാലാണ് പോസ്റ്റ്‌മോർട്ടം നടത്താൻ തീരുമാനിച്ചത്. പോസ്റ്റ്‌മോർട്ടത്തിലാണ് പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് കണ്ടെത്തിയത്.പെൺകുട്ടി അമിതമായ അളവിൽ മരുന്ന് കഴിച്ചത് അണുബാധയിലേക്ക് നയിക്കുകയും തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നെന്നാണ് നിലവിലെ നിഗമനം.
തൃശൂർ: കൊടകര കുഴൽപ്പണക്കേസിൽ തുടരന്വേഷണത്തിന് ഇരിങ്ങാലക്കുട അഡീഷനൽ സെഷൻസ് കോടതി അനുമതി നൽകി. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കണമെന്ന നിർദേശത്തോടെയാണ് കോടതി ഉത്തരവ്.ബി.ജെ.പിയുടെ മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. കൊടകര കള്ളപ്പണക്കേസില്‍ ആരോപണം നേരിടുന്ന ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രനെ പ്രതിചേര്‍ക്കാതെ മൊഴിയെടുക്കുക മാത്രമായിരുന്നു ചെയ്തത്. പണം കൊണ്ടുവന്ന ധര്‍മരാജനുമായി സുരേന്ദ്രന് ബന്ധമുണ്ടായിരുന്നെന്നായിരുന്നു തിരൂര്‍ സതീഷിന്റെ മൊഴി. ഇതിന്റെ പശ്ചാത്തലത്തിലാണ് തുടരന്വേഷണത്തിന് അനുമതി തേടി പോലീസ് കോടതിയെ സമീപിച്ചത്. ബി.ജെ.പി. ഓഫീസ് കേന്ദ്രീകരിച്ച് കള്ളപ്പണ ഇടപാട് നടന്നെന്നാണ് സതീഷിന്റെ വെളിപ്പെടുത്തൽ. കേസിൽ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചിരുന്നു.
ഫ്ലാറ്റ് തട്ടിപ്പ് കേസ്; ഇഡി ധന്യ മേരി വർഗീസിന്റെ ഒന്നര കോടി വിലമതിക്കുന്ന സ്വത്ത് കണ്ടുകെട്ടി
കൊച്ചി: ഫ്ലാറ്റ് നിർമിച്ച് നൽകാമെന്ന് പറഞ്ഞ് വിദേശ മലയാളികളുൾപ്പെടെ നിരവധി പേരിൽ നിന്നു പണം വാങ്ങിയശേഷം കാലാവധി കഴിഞ്ഞിട്ടും ഫ്ലാറ്റ് നിർമിച്ച് നൽകാത്ത കേസിൽ നടിയും ബിഗ്ബോസ് താരവുമായ ധന്യമേരി വർഗീസിന്റെ സ്വത്തുക്കൾ എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി)കണ്ടുകെട്ടി. ഫ്ലാറ്റ് തട്ടിപ്പുകേസിനെ തുടർന്നാണ് താരത്തിന്റെയും കുടുംബത്തിന്റെയും തിരുവനന്തപുരത്തെ 13 സ്ഥലങ്ങൾ ഇഡി കണ്ടുകെട്ടിയത്. പട്ടത്തേയും കരകുളത്തെയും ഒന്നര കോടി വിലമതിക്കുന്ന ഭൂമിയിലാണ് നടപടി. ധന്യയുടെ ഭർത്താവും നടനുമായ ജോണിന്റെ പിതാവ് ജേക്കബിന്റെ ഉടമസ്ഥയിലുളളതാണ് ഭൂമി. വർഷങ്ങൾക്ക് മുൻപാണ് നൂറ് കോടി രൂപയുടെ ഫ്ലാറ്റ് തട്ടിപ്പുകേസുമായി ബന്ധപ്പെട്ട് ധന്യയെയും ജോണിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. സാംസൺ ആൻഡ് സൺസ് ഫ്ലാറ്റ് തട്ടിപ്പ് കേസിലാണ് ഇരുവരെയും പൊലീസ് അന്ന് കസ്റ്റഡിയിലെടുത്തത്. സാംസൺ ആൻഡ് സൺസ് ബിൽഡേഴ്സിന്റെ ഡയറക്ടറാണ് ജോൺ. കമ്പനിയുടെ മാർക്കറ്റിംഗ് വിഭാഗം മേധാവിയാണ് ധന്യ. ഇരുവർക്കും പുറമെ സഹോദരൻ സാമുവലിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. തലസ്ഥാനത്ത് റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഫ്ലാറ്റ് തട്ടിപ്പുകേസുകളിലൊന്നായിരുന്നു…
‘ബാലുവിനെ കൊന്നവരെല്ലാം വലിയ പിടിപാടുള്ളവരാണ്’; സിബിഐയെ പോലും സ്വാധീനിച്ചു- ബാലഭാസ്‌കറിന്റെ അച്ഛൻ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ ഡ്രൈവറായിരുന്ന അർജുനെ സ്വർണക്കവർച്ച കേസിൽ പൊലീസ് അറസ്റ്റ് ചെയ്‌തതിന് പിന്നാലെ ഗുരുതര ആരോപണവുമായി ബാലഭാസ്‌കറിന്റെ പിതാവ് ഉണ്ണി. തന്റെ മകനെ കൊലപ്പെടുത്തിയതാണെന്ന് ഉറപ്പാണെന്നും സിബിഐ ഉൾപ്പെടെ അന്വേഷിച്ചിട്ടും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ബാലഭാസ്‌കറിന്റെ പിതാവ് പറഞ്ഞത്: ‘അർജുൻ മുമ്പ് ഒരു എടിഎം കവർച്ച കേസിലും മോഷണക്കേസിലും പ്രതിയായിരുന്നു. ബാലഭാസ്‌കറിന്റെ മരണശേഷമാണ് ഇത് ഞങ്ങളറിയുന്നത്. ബാലഭാസ്‌കർ മരിച്ച സമയത്ത് വാഹനമോടിച്ചിരുന്നത് താനല്ലെന്നും അതിനാൽ, ഒരു കോടി രൂപ നഷ്‌ടപരിഹാരം വേണമെന്നും ആവശ്യപ്പെട്ട് അർജുൻ എംഎസിടിയിൽ (മോട്ടോർ ആക്‌സിഡന്റ് ക്ലെയിം ട്രൈബ്യൂണൽ) കേസ് കൊടുത്തിരുന്നു. മരണത്തിൽ സിബിഐ അന്വേഷണം നടത്തിയെന്നാണ് പറയുന്നത്. ഞങ്ങൾക്ക് ഇത് സംബന്ധിച്ച് കേട്ടുകേൾവി മാത്രമാണുള്ളത്. എവിടെയും തൊടാത്ത റിപ്പോർട്ടാണ് സിബിഐ കോടതിയിൽ നൽകിയതെന്നാണ് അറിഞ്ഞത്. കള്ളക്കടത്ത് സംഘത്തെ സംരക്ഷിക്കാനാണ് അന്വേഷണ സംഘങ്ങൾ ശ്രമിക്കുന്നത്. സിബിഐ പോലും അവരുടെ സ്വാധീനത്തിന് വഴങ്ങി. സ്വർണക്കടത്ത് സംഘമാണ് ബാലഭാസ്‌കറിനെ കൊലപ്പെടുത്തിയത്. വിഷ്‌ണു, തമ്പി തുടങ്ങിയ ആളുകളാണ് ഇതിന്…
മലപ്പുറം: പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമകളെ ആക്രമിച്ച് സ്വർണം കവർന്ന സംഭവത്തിൽ അറസ്റ്റിലായ 13 പ്രതികളിൽ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ വാഹനാപകട സമയത്ത് കാറിലുണ്ടായിരുന്ന ഡ്രൈവർ പാട്ടുരായ്ക്കൽ സ്വദേശി കുറിയേടത്ത് മനയിൽ അർജുനും (28).കവർച്ച നടത്തിയ ശേഷം അർജുനാണ് മറ്റൊരു വാഹനത്തിൽ കാത്തുനിന്ന് സ്വർണവുമായി എത്തിയ സംഘത്തിലെ നാലു പേരെ മറ്റൊരു പ്രതിയായ മിഥുന്റെ വീട്ടിലെത്തിച്ചത്. പിടിയിലായവരിൽനിന്ന് വിവിധ സ്ഥലങ്ങളിൽനിന്നായി പോലീസ് 1.723 കിലോഗ്രാം സ്വർണവും അവശേഷിച്ച സ്വർണം വിൽപന നടത്തിയ 3,2,7,9500 രൂപയും പിടിച്ചെടുത്തു. സ്വർണം ഉരുക്കി ഏഴു കട്ടികളാക്കിയ നിലയിലായിരുന്നു. ഇതിൽ ഒരു കട്ടി പ്രതികളിലൊരാളായ ലിസൺ വിറ്റിരുന്നു. ഈ തുകയും മറ്റ് രണ്ടു കട്ടികളും ഇയാളുടെ വീട്ടിൽനിന്നും നാലു കട്ടികൾ മിഥുന്റെ വീട്ടിൽനിന്നുമാണ് കണ്ടെത്തിയത്. സ്വർണം ഉരുക്കാനുപയോഗിച്ച സാധനസാമഗ്രികൾ സതീഷിന്റെ വീട്ടിൽനിന്ന് പിടിച്ചെടുത്തു. ആഭരണങ്ങളിൽ സ്വർണം കെട്ടിയ ആറു കരിവളകൾ തൃശൂരിലെ ക്ഷേത്ര ഭണ്ഡാരത്തിൽ നിക്ഷേപിച്ചത് പോലീസ് കണ്ടെടുത്തു. റിമാൻഡിലായിരുന്ന പ്രതികളിൽ കൂത്തുപറമ്പ് പത്തായക്കുന്ന് പാട്ടിയം സ്വദേശികളായ ശ്രീരജ്…
വയനാട്: ഐ.വൈ.സി.സി ബഹ്‌റൈന്‍, ട്യൂബ്ലി – സൽമാബാദ് ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽലാല്‍സണ്‍ മെമ്മോറിയല്‍ വിദ്യാനിധി സ്‌കോളര്‍ഷിപ്പിന്റെ നാലാം ഘട്ട വിതരണം കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി സിദ്ധീഖ്, ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ എന്നിവർ വിതരണം ചെയ്തു. അഭിനശ്രീ, ജംഷീന എന്നീ വിദ്യാർത്ഥിനികൾക്കാണ് പഠന മികവിന്റ അടിസ്ഥാനത്തിൽ സ്കോളർഷിപ്പ് ലഭിച്ചത്. കെ.എസ്.യു ജില്ല പ്രസിഡന്റ് അഡ്വ : ഗോകുൽദാസ്, മാധ്യമ പ്രവർത്തകൻ സുർജിത്ത് അയ്യപ്പത്ത്, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജസ്‌വിൻ പടിഞ്ഞാറത്തറ, കോൺഗ്രസ് നേതാവ് സാലി റാട്ടക്കൊല്ലി, ഐ.വൈസി.സി ബഹ്‌റൈൻ പ്രതിനിധികളായ ജോൺസൻ ഫോർട്ട് കൊച്ചി, മൂസ കോട്ടക്കൽ, ഡോക്ടർ ആൻസി ഷിബിൻ അടക്കമുള്ളർ പങ്കെടുത്തു. 2021 മുതൽ നാല് വർഷങ്ങളിലായി തൃശൂർ, കാസറഗോഡ്, കണ്ണൂർ, വയനാട് ജില്ലകളിൽ നൽകിയ വിദ്യാനിധി സ്കോളർഷിപ്പ് അടുത്ത വർഷങ്ങളിലും തുടർന്ന് പോകുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ, ട്യൂബ്ലി – സൽമാബാദ് ഏരിയ പ്രസിഡന്റ് നവീൻ ചന്ദ്രൻ, സെക്രട്ടറി ഷാഫി വയനാട്, ട്രെഷറർ ഫൈസൽ പട്ടാമ്പി…
ന്യൂഡല്‍ഹി:ഡല്‍ഹി പ്രശാന്ത് വിഹാറില്‍ സ്‌ഫോടനം. വ്യാഴാഴ്ച്ച രാവിലെയാണ് സംഭവം. സ്‌ഫോടന ഭീഷണി സന്ദേശം 11.48ന് വന്നിരുന്നു ഇതിന് തൊട്ടുപിന്നാലെയാണ് സ്‌ഫോടനം നടന്നത്. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍, ഫയര്‍ ഫോഴ്‌സ് എന്നിവര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. പ്രശാന്ത് വിഹാറിലെ പാര്‍ക്കിന് സമീപമുള്ള അതിര്‍ത്തി മതിലിനോട് അടുത്താണ് സ്‌ഫോടനമുണ്ടായത്. എന്താണ് പൊട്ടിത്തെറിച്ചതെന്ന് വ്യക്തമല്ല. സംഭവ സ്ഥലത്ത് നിന്ന് വെള്ള നിറത്തിലുള്ള പൊടിക്ക് സമാനമായ വസ്തു കണ്ടെത്തി. കഴിഞ്ഞ മാസം പ്രശാന്ത് വിഹാറില്‍ സിആര്‍പി സ്‌കൂളിന് സമീപം സ്‌ഫോടനം നടന്നിരുന്നു. അപകടത്തില്‍ സ്‌കൂളിന്റെ മതില്‍ തകര്‍ന്നെങ്കിലും ആളപായമുണ്ടായില്ല. ഈ രണ്ട് ഇടങ്ങളില്‍ നിന്ന് ഈ വെളുത്ത പൊടി പോലുള്ള പദാര്‍ത്ഥം പോലിസിന് ലഭിച്ചിരുന്നു. പ്രശാന്ത് വിഹാറില്‍ ബോംബ് സ്‌ഫോടനമുണ്ടാവുമെന്ന ഭീഷണി സന്ദേശം രാവിലെ 11.48ന് ഞങ്ങള്‍ക്ക് ലഭിച്ചിരുന്നു. ഉടന്‍ തന്നെ നാല് അഗ്നിരക്ഷാസേന വാഹനവുമായി ഞങ്ങള്‍ സ്ഥലത്തേക്ക് എത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു. സംഭവുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.- ഡല്‍ഹി ഫയര്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പിടിഐയോട് വ്യക്തമാക്കി