- പാകിസ്ഥാനും സൗദിക്കും ഇടയിലെ സൈനിക സഹകരണ കരാർ, പ്രതികരിച്ച് ഇന്ത്യ, പ്രത്യാഘാതം പഠിക്കും
- രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ പ്രതികരണം: തുടർച്ചയായ പരാജയങ്ങളിൽ കോൺഗ്രസിനും രാഹുലിനും നിരാശയെന്ന് അനുരാഗ് താക്കൂർ
- തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ കടുപ്പിച്ച് രാഹുൽ; ‘കോൺഗ്രസിന് കിട്ടുന്ന വോട്ടുകൾ കൂട്ടത്തോടെ വെട്ടിമാറ്റുന്നു’
- ആഗോള അയ്യപ്പസംഗമം: ‘7 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു, ഫണ്ട് സ്പോൺസർഷിപ്പ് വഴി’; ഒരുക്കങ്ങൾ പൂർത്തിയായെന്ന് ദേവസ്വം മന്ത്രി
- ബഹ്‌റൈൻ വിദ്യാഭ്യാസ മന്ത്രി പ്രധാന സ്കൂളുകൾ സന്ദർശിച്ചു
- ‘പപ്പടത്തിന് വെളിച്ചെണ്ണയിലേക്ക് എത്താൻ ഇനിയും കാത്തിരിക്കേണ്ടിവരും’; വിലക്കയറ്റത്തിൽ സഭയിൽ അടിയന്തര പ്രമേയ ചർച്ച തുടങ്ങി
- തിരുവനന്തപുരത്ത് ട്രെയിന്‍ തട്ടി രണ്ടുപേര്‍ മരിച്ചു !!!
- ‘കരുതൽ’ ഇനി കൂടുതൽ പേരിലേക്ക്; അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആരോഗ്യ പദ്ധതി വിപുലീകരിച്ചു
Author: News Desk
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച യുആര്‍ പ്രദീപും രാഹുല്‍ മാങ്കൂട്ടത്തിലും നിയമസഭയിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളിൽ എംഎല്‍എമാരായി സത്യപ്രതിജ്ഞ ചെയ്തു. സ്പീക്കര്‍ എഎന്‍ ഷംസീര്‍ സത്യവാചം ചൊല്ലിക്കൊടുത്തു. https://youtube.com/shorts/VdGagyU01Bw?si=dRAsY3JWYcy_mDA4 ആദ്യം പ്രദീപും പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലും സത്യവാചകംചൊല്ലി. യുആര്‍ പ്രദീപ് സഗൗരവത്തിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. ഇത് രണ്ടാം തവണയാണ് പ്രദീപ് എംഎല്‍എയാകുന്നത്. കന്നി വിജയം നേടിയ രാഹുല്‍ മാങ്കൂട്ടത്തില്‍ ദൈവനാമത്തിലും സത്യപ്രതിജ്ഞ ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷനേതാവ് വിഡി സതീശന്‍, ചീഫ് വിപ്പ് എന്‍. ജയരാജ്, മന്ത്രിമാരായ കെബി ഗണേഷ്‌കുമാര്‍, കെ കൃഷ്ണന്‍കുട്ടി, പി പ്രസാദ്, കടന്നപ്പള്ളി രാമചന്ദ്രന്‍, കെ രാജന്‍, സജി ചെറിയാന്‍, എകെ ശശീന്ദ്രന്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുതിര്‍ന്ന നേതാവ് എ കെ ആന്റണിയെ സന്ദര്‍ശിച്ച്, കെപിസിസി ഓഫിസിലുമെത്തിയ ശേഷമാണ് സത്യപ്രതിജ്ഞയ്ക്കായി രാഹുല്‍ നിയമസഭയിലെത്തിയത്. എകെജി സെന്ററിലെത്തിയ ശേഷമാണ് യുആര്‍ പ്രദീപ് സഭയിലെത്തിയത്.
കരിപ്പൂർ: ഈ മാസം 20 മുതൽ ഇൻഡിഗോയുടെ പുതിയ സർവീസ് കോഴിക്കോട് നിന്ന് അബുദാബിയിലേക്ക് ആരംഭിക്കുമെന്ന് അധികൃതർ. എല്ലാദിവസവും സർവീസ് ഉണ്ടാകും. രാത്രി 9.50 ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം 12.30ന് അബുദാബിയിൽ എത്തും.അവിടെ നിന്ന് പുലർച്ചെ 1.30ന് തിരികെ പുറപ്പെടുന്ന വിമാനം പ്രാദേശിക സമയം രാവിലെ 6.45ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തും. ഈ സർവീസ് ജനുവരി 15 വരെയാണ് ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ റൂട്ടിലെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കുകയാണെങ്കിൽ സർവീസ് നീട്ടിയേക്കും.
മനാമ: ബഹ്റൈന്റെ വടക്കൻ സമുദ്രമേഖലയിൽ (ഹരേ ബുൽ തമാഹ്) ബുധനാഴ്ച രാവിലെ 8 മുതൽ ഉച്ചയ്ക്ക് 12 വരെ തത്സമയ വെടിമരുന്ന് അഭ്യാസങ്ങൾ നടത്തുമെന്ന് ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) അറിയിച്ചു. 21,000 അടി വരെയുള്ള സുരക്ഷാ ഉയരത്തിലായിരിക്കും അഭ്യാസങ്ങൾ. ബന്ധപ്പെട്ടവർ അവരുടെ സുരക്ഷയ്ക്കായി നിർദിഷ്ട പ്രദേശത്തുനിന്ന് മാറിനിൽക്കണമെന്ന് ബി.ഡി.എഫ് അഭ്യർത്ഥിച്ചു.
തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പില്‍ ചേലക്കര നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച യു.ആര്‍. പ്രദീപ്, പാലക്കാട് നിയോജകമണ്ഡലത്തില്‍ നിന്നും വിജയിച്ച രാഹുല്‍ മാങ്കൂട്ടത്തില്‍ എന്നിവരുടെ സത്യപ്രതിജ്ഞ 2024 ഡിസംബര്‍ 04-ാം തീയതി ബുധനാഴ്ച ഉച്ചയ്ക്ക് 12.00 മണിക്ക് നിയമസഭാ മന്ദിരത്തിലെ ആര്‍. ശങ്കരനാരായണന്‍ തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ വച്ച് നടത്തപ്പെടുന്നതാണ്.
പാലക്കാട്: കണക്കിൽപ്പെടാത്ത പണം പിടിച്ചെന്ന കേസിൽ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥനും നടനുമായ കെ.മണികണ്ഠനു സസ്പെൻഷൻ. ഒറ്റപ്പാലത്തെ വാടക വീട്ടിൽനിന്ന് 1.90 ലക്ഷം രൂപ പിടിച്ചതിനു പിന്നാലെയാണു നടപടി. വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്ന കേസിൽ കോഴിക്കോട്ടെ വിജിലൻസ് സ്പെഷൽ സെൽ എഫ്ഐആർ റജിസ്റ്റർ ചെയ്തതിനു പിന്നാലെയായിരുന്നു ഒക്ടോബർ 29നു റെയ്ഡ് നടന്നത്. കാസർകോട് ചെറുവത്തൂർ സ്വദേശിയും ഒറ്റപ്പാലം സബ് റീജിയനൽ ട്രാൻസ്പോർട്ട് ഓഫിസിലെ അസിസ്റ്റൻ്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടറുമാണ് മണികണ്ഠൻ. വാടക വീട്ടിൽനിന്നു പണത്തിനു പുറമെ മൊബൈൽ ഫോണും ചില രേഖകളും കസ്റ്റഡിയിലെടുത്തിരുന്നു. പരിശോധനാ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണു മണികണ്ഠനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ആട്2, ജാനകീജാനെ, അഞ്ചാംപാതിര ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
യാക്കോബായ സഭയുടെ കൈവശമുള്ള 6 പള്ളികളുടെ ഭരണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി
ന്യൂഡൽഹി: പള്ളിത്തർക്ക കേസിൽ നിർണായക ഇടപടലുമായി സുപ്രീം കോടതി. 6 പള്ളികളുടെ ഭരണനിർവ്വഹണം ഓർത്തഡോക്സ് സഭയ്ക്ക് കൈമാറണമെന്ന് സുപ്രീം കോടതി നിർദേശിച്ചു. യാക്കോബായ സഭയുടെ കൈവശമുള്ള പള്ളികളുടെ കാര്യത്തിലാണ് സുപ്രീം കോടതിയുടെ നിർദേശം. സെമിത്തേരി അടക്കമുള്ള സൗകര്യങ്ങൾ എല്ലാ വിഭാഗങ്ങൾക്കും നൽകണം. ഇക്കാര്യത്തിൽ ഓർത്തഡോക്സ് സഭ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. കേസിൽ വിശദ വാദം പിന്നീട് കേൾക്കാമെന്നും കോടതി അറിയിച്ചു. കേസ് രണ്ടാഴ്ച കഴിഞ്ഞ് വീണ്ടും പരിഗണിക്കും. സൗഹൃദപരമായി പ്രശ്നം തീർക്കാനാണ് കോടതി ഉദ്ദേശിക്കുന്നതെന്നും ജസ്റ്റിസ് സൂര്യകാന്ത് ചൂണ്ടിക്കാട്ടി. കൂടുതൽ പ്രശ്നങ്ങളിലേക്ക് പോകാതിരിക്കാൻ ആണ് കോടതി താൽപര്യപ്പെടുന്നത്. എല്ലാവർക്കും ഒന്നിച്ച് നല്ലൊരു ക്രിസ്തുമസ് ആഘോഷിക്കാനാകുമെന്നാണ് പ്രതീക്ഷ. സര്‍ക്കാര്‍ ഇടപെടല്‍ അവസാന മാര്‍ഗമാണ്. കൈമാറ്റം നടപ്പാക്കിയ ശേഷം രണ്ടാഴ്ചക്കകം സത്യവാങ്മൂലം നല്‍കണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.
സ്റ്റേജിൽ സംഗീത നാടകത്തിനിടെ പന്നിയെ കൊന്ന് പച്ചയിറച്ചി കഴിച്ച് നടൻ, പ്രതിഷേധം, അറസ്റ്റ്
ഗഞ്ചം: നാടകത്തിലെ രാക്ഷസ വേഷത്തിന്റെ ഇംപാക്ട് കൂട്ടാൻ സ്റ്റേജിൽ വച്ച് പന്നിയുടെ വയറ് കീറി ഇറച്ചി തിന്ന 45കാരൻ അറസ്റ്റിൽ. ഒഡീഷയിൽ നവംബർ 24ന് ഒഡിഷയിലെ ഗഞ്ചമിൽ നടന്ന സംഗീത നാടകത്തിനിടയിലാണ് രാക്ഷസ വേഷത്തിൽ എത്തിയ നടൻ പന്നിയെ സ്റ്റേജിൽ വച്ച് കൊന്ന് തിന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായതിന് പിന്നാലെ മൃഗാവകാശ സംഘടനകൾ പരാതിയുമായി എത്തുകയായിരുന്നു. ബിംഭാധാർ ഗൌഡ എന്ന 45കാരനായ സംഗീത നാടക കലാകാരനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. ഹിൻജിലി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് അക്രമം നടന്നത്. സംഗീത നാടക സംഘാടകർക്കെതിരേയും കേസ് എടുത്തിട്ടുണ്ട്. 45കാരനൊപ്പം അഭിനയിച്ച മറ്റ് നടന്മാർ ഒളിവിൽ പോയിരിക്കുകയാണ്. സംഭവത്തിൽ പ്രതിഷേധം ശക്തമാവുകയും തിങ്കളാഴ്ച നിയമസഭാ സമ്മേളനത്തിൽ മൃഗങ്ങൾക്കെതിരായ അക്രമം ചർച്ചയാവുകയും ചെയ്തിരുന്നു. നാടകത്തിന്റെ മറ്റ് രംഗങ്ങളിൽ നാടകത്തിലെ മറ്റ് കലാകാരന്മാർ പാമ്പുകളേയും അപകടകരമായ രീതിയിൽ പ്രദർശിപ്പിച്ചിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസം മുതൽ സംസ്ഥാനത്ത് പാമ്പുകളെ പ്രദർശിപ്പിക്കുന്നത് വിലക്കുള്ളപ്പോഴാണ് ഇതെന്നാണ് ശ്രദ്ധേയമായ കാര്യം. കയറിൽ…
ലണ്ടന്‍: ഡിഫന്‍സ് ആന്റ് നാഷണല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (ഡി.എന്‍.ആര്‍.സി) പദ്ധതിയുടെ ഭാഗമായ യുണൈറ്റഡ് കിംഗ്ഡത്തിലെ ഡിഫന്‍സ് മെഡിക്കല്‍ റീഹാബിലിറ്റേഷന്‍ സെന്റര്‍ (ഡി.എം.ആര്‍.സി) ബഹ്‌റൈന്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ സന്ദര്‍ശിച്ചു.യു.കെയിലെ ബഹ്റൈന്‍ അംബാസഡര്‍ ശൈഖ് ഫവാസ് ബിന്‍ മുഹമ്മദ് അല്‍ ഖലീഫ, ഹ്യൂമന്‍ റിസോഴ്സ് അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി മേജര്‍ ജനറല്‍ ആദല്‍ അമീന്‍ എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ലയെ ഡി.എം.ആര്‍.സിയുടെ കമാന്‍ഡിംഗ് ഓഫീസര്‍ ഗ്രൂപ്പ് ക്യാപ്റ്റന്‍ ക്ലെയര്‍ മൈഹിലും കെ.എച്ച്.ഡി.എസ്, ആര്‍.എ.എഫ്. ഉദ്യോഗസ്ഥരും ചേര്‍ന്ന് സ്വീകരിച്ചു. ശക്തമായ ബഹ്റൈന്‍- യു.കെ. ബന്ധവും സഹകരണവും വളര്‍ത്തിയെടുക്കുന്നതിലുള്ള പ്രതിബദ്ധത ഡി.എം.ആര്‍.സി കമാന്‍ഡിംഗ് ഓഫീസര്‍ ചൂണ്ടിക്കാട്ടി.സുരക്ഷാ സഹകരണം ശക്തിപ്പെടുത്താനും വൈദഗ്ധ്യം കൈമാറ്റം ചെയ്യാനും പരസ്പര താല്‍പ്പര്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാനും അനുഭവങ്ങള്‍ പങ്കുവയ്ക്കാനുമുള്ള തുടര്‍ച്ചയായ ശ്രമങ്ങള്‍ക്ക് ഊന്നല്‍ നല്‍കിക്കൊണ്ട് ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല, ഇരു രാജ്യങ്ങളും തമ്മിലുള്ള ചരിത്രപരമായ ബന്ധങ്ങളെക്കുറിച്ച് സംസാരിച്ചു.പ്രോസ്തെറ്റിക്സ് വിഭാഗം,…
മനാമ: ബഹ്‌റൈന്‍ കസ്റ്റംസ് അഫയേഴ്‌സും നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂവും ഒരു സേവന സഹകരണ കരാറില്‍ ഒപ്പുവച്ചു.മികച്ച സേവനങ്ങളും കസ്റ്റംസും സുരക്ഷാ നടപടികളും പരസ്പരം കൈമാറുന്നതിനു വേണ്ടിയാണ് കരാറെന്ന് കസ്റ്റംസ് അഫയേഴ്‌സ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിന്‍ ഹമദ് അല്‍ ഖലീഫ പറഞ്ഞു.സംയുക്ത സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമാണ് കരാര്‍ ലക്ഷ്യമിടുന്നതെന്ന് നാഷണല്‍ ബ്യൂറോ ഫോര്‍ റവന്യൂ ചീഫ് എക്‌സിക്യൂട്ടീവ് റാണ ഇബ്രാഹിം ഫഖിഹി പറഞ്ഞു.
മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്റർ (പാക്ട്) സ്പോർട്സ് ഡേ സംഘടിപ്പിച്ചു. അംഗങ്ങൾക്കിടയിൽ കായികവിനോദങ്ങളെയും വ്യായാമത്തെയും പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ സംഘടിപ്പിക്കപ്പെട്ട സ്പോർട്സ് ഡേ യിൽ മുന്നൂറോളം അംഗങ്ങൾ പങ്കെടുത്തു. ഇത്തിഹാദ് ക്ലബ് ഗ്രൗണ്ടിൽ വെച്ച് മാർച്ച് പാസ്റ്റോട് കൂടി ആരംഭിച്ച സ്പോർട്സ് ഡേയുടെ ഔപചാരിക ചടങ്ങിന് പ്രസിഡന്റ് അശോക് കുമാർ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സതീഷ് കുമാർ സ്വാഗതം ആശംസിച്ചു. oplus_0 നാല് ഗ്രൂപ്പുകളിലായി നടന്ന മത്സരങ്ങളിൽ കുട്ടികൾ മുതൽ മുതിർന്നവർക്ക് കൂടി പങ്കെടുക്കുവാൻ കഴിയുന്ന രീതിയിലായിരുന്നു മത്സരങ്ങൾ ക്രമീകരിച്ചിരുന്നത്. വ്യക്തിഗത ഇനങ്ങളിലായും ഗ്രൂപ്പ് തലങ്ങളിലായും മത്സരങ്ങൾ നടത്തപ്പെട്ടു. പ്രവാസ ലോകത്ത് ഇത്തരം കായിക മത്സരങ്ങൾ മനോഹരമായ അനുഭവമാണ് സമ്മാനിച്ചതെന്ന് അംഗങ്ങൾ അഭിപ്രായപ്പെട്ടു.ശ്രീജിത്ത്, പ്രവീൺ, വിഷ്ണു, ജിതിൻ രാജ്, ധന്യ പ്രവീൺ, ശിവപുത്രി, ധന്യ രാഹുൽ, നീതു രോഹിത് എന്നിവരാണ് വിവിധ ഗ്രൂപ്പുകൾക്ക് നേതൃത്വം നൽകിയത്. പാക്ട് ചീഫ് കോർഡിനേറ്റർ ജ്യോതി മേനോൻ, ശിവദാസ് നായർ, മുരളി…