Author: News Desk

മോസ്കോ: ഇറാനെതിരായ യുഎസ്-ഇസ്രായേൽ യുദ്ധം ആഗോള ഊർജ്ജ വിപണികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. ഹോർമുസ് കടലിടുക്കുമായി ബന്ധപ്പെട്ട എണ്ണ ​ഗതാ​ഗതം വരും ആഴ്ചകളിൽ പൂർണ്ണമായും നിലച്ചേക്കാമെന്നും പുടിൻ മുന്നറിയിപ്പ് നൽകി. യൂറോപ്യൻ രാജ്യങ്ങൾ ബന്ധം പുനഃസ്ഥാപിക്കുന്നതിൽ താൽപ്പര്യം പ്രകടിപ്പിച്ചാൽ അവരുമായി ദീർഘകാല ഊർജ്ജ സഹകരണം പുനഃസ്ഥാപിക്കാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. മധ്യപൂർവദേശത്തെ സ്ഥിതി ആഗോള വിതരണത്തെ തടസ്സപ്പെടുത്താൻ തുടങ്ങിയിട്ടുണ്ടെന്നും പ്രതിസന്ധി എണ്ണവില കുത്തനെ ഉയർത്തുകയും വിശാലമായ സാമ്പത്തിക താൽപര്യത്തിന് ഭീഷണിയാകുകയും ചെയ്തിട്ടുണ്ടെന്നും റഷ്യയിലെ പ്രമുഖ എണ്ണ, വാതക കമ്പനികളുടെ എക്സിക്യൂട്ടീവുകളുമായും സർക്കാർ ഉദ്യോഗസ്ഥരുമായും നടത്തിയ ടെലിവിഷൻ കൂടിക്കാഴ്ചയിൽ പുടിൻ പറഞ്ഞു. ഒരു ദിവസം മുമ്പ് എണ്ണവില ബാരലിന് 100 ഡോളർ കടന്ന് 2022 ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയിരുന്നു. യുദ്ധം മൂലം ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചതിനെ തുടർന്നാണ് ഈ കുതിച്ചുചാട്ടം. ലോകത്തിലെ എണ്ണയുടെയും ദ്രവീകൃത പ്രകൃതിവാതകത്തിന്റെയും വിതരണത്തിന്റെ ഏകദേശം അഞ്ചിലൊന്ന് ഭാഗവും മേഖലയിലൂടെയാണ് നടക്കുന്നത്.…

Read More

ദില്ലി: രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമാകുന്നു. പെട്രോളിയം ഉത്പ്പന്നങ്ങളുടെ വില വർധിപ്പിക്കാനാണ് ഇന്ത്യൻ ഓയിൽ കോർപറേഷന്റെ തീരുമാനം. വില ഉയർത്താതെ രക്ഷയില്ലെന്ന് ചൂണ്ടിക്കാട്ടി ഐഓസി കൺട്രി ഹെഡ് ബി ബി പാത്ര വിതരണക്കാർക്ക് കത്തയച്ചു. ഏത് നിമിഷവും വില വർധന പ്രാബല്യത്തിൽ വരുത്തുമെന്നും എത്ര രൂപ കൂട്ടുമെന്നത് സെയിൽസ് ടീം അറിയിക്കുമെന്നുമാണ് കത്തിൽ പറയുന്നു. ഇന്നലെയാണ് വിരണക്കാർക്ക് കത്തയച്ചത്. ക്രൂഡ് ഓയിൽ വില വർധനയും രൂപയുടെ മൂല്യത്തകർച്ചയും ചൂണ്ടിക്കാട്ടിയാണ് ഐഓസി വിതരണക്കാർക്ക് കത്ത് അയച്ചിരിക്കുന്നത്. അതേസമയം, പാചകവാതക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് വാണിജ്യ സിലിണ്ടർ വിതരണം നിർത്തിയതായും ഐഒസി അറിയിച്ചു. ബെംഗളൂരുവിലെ ഹോട്ടലുകളിലും ഇൻഡസ്ട്രികളിലും വിതരണം നിർത്തിവെച്ചു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ചെന്നൈ ഡിവിഷനാണ് അറിയിപ്പ് നൽകിയത്. ഉപഭോക്താക്കൾ ഇതര വഴികൾ തേടണമെന്നുമാണ് നിർദേശം. ഇതിനിടെ ഭാരത് പെട്രോളിയവും എച്ച്പിയും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ബെം​ഗളൂരു ന​ഗരത്തിലെ 35,000 ഓളം ഹോട്ടലുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. മാസം നഗരത്തിൽ വേണ്ടത് 3 ലക്ഷം സിലിണ്ടറുകളാണ്.…

Read More

ദില്ലി: ചന്ദ്രബോസ് വധക്കേസിലെ പ്രതി മുഹമ്മദ് നിഷാമിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് സുപ്രീം കോടതി പത്ത് ദിവസത്തേക്ക് മാറ്റി. കേസിൽ വിചാരണ കോടതി വിധിച്ച നഷ്ടപരിഹാര തുക ലഭിച്ചിട്ടില്ലെന്ന ചന്ദ്രബോസിന്റെ ഭാര്യയുടെ അപേക്ഷയിൽ സുപ്രീം കോടതി നോട്ടീസ് അയച്ചു. വ്യവസായി മുഹമ്മദ് നിഷാം, സംസ്ഥാന സർക്കാർ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.വിചാരണക്കോടതി വിധിച്ച അൻപത് ലക്ഷം രൂപ നഷ്ടപരിഹാരതുക പ്രതിയോ സർക്കാരോ നൽകണമെന്നായിരുന്നു വിചാരണക്കോടതി ഉത്തരവ്. ഇത് നൽകിയിട്ടില്ലെന്ന് കാട്ടിയാണ് ചന്ദ്രബോസിന്റെ കുടുംബം കേസിൽ കക്ഷി ചേരാൻ അപേക്ഷ നൽകിയത്. ഇക്കാര്യം വിശദമായി പരിശോധിക്കാമെന്ന് ജസ്റ്റിസ് ദീപാങ്കർ ദത്ത് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കേസിൽ ചന്ദ്രബോസിന്റെ ഭാര്യയ്ക്കായി അഭിഭാഷകൻ എം ആർ അഭിലാഷ് ഹാജരായി. അതേസമയം ശിക്ഷാവിധിക്കെതിരായ നിഷാമിന്റെ അപേക്ഷയിൽ ഇടക്കാല ജാമ്യം നൽകുന്നതിൽ സുപ്രീംകോടതി സംസ്ഥാനസർക്കാരിന്റെ നിലപാട് തേടി. ഏഴ് ദിവസത്തിനകം മറുപടി നൽകാനാണ് നിർദേശം. ഇടക്കാല ജാമ്യം നൽകാൻ കോടതി തയ്യാറായെങ്കിലും സർക്കാർ കടുത്ത എതിർപ്പ് അറിയിച്ചതോടെയാണ് മറുപടി തേടിയത്. സംസ്ഥാനത്തിനായി…

Read More

തിരുവനന്തപുരം: ഭാര്യ ബിന്ദുമേനോൻ ഉന്നയിച്ച വിവാദ ആരോപണങ്ങളില്‍ ഗതാഗത മന്ത്രി ഗണേഷ് കുമാര്‍ രാജി വയ്ക്കില്ല. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ട് ഗണേഷ് കുമാര്‍ കാര്യങ്ങള്‍ വിശദീകരിച്ചു. മന്ത്രി ഗണേഷ് കുമാറിനെതിരായ ഭാര്യയുടെ പരാതി കുടുംബപ്രശ്നമെന്ന് പറഞ്ഞ് ഒത്തുതീര്‍പ്പാക്കുമ്പോഴും എൽഡിഎഫ് സര്‍ക്കാരിനെതിരെ രാഷ്ട്രീയ ചോദ്യങ്ങള്‍ ഉയരുകയാണ്. പിണറായി സര്‍ക്കാരിന് ഏറ്റവും വലിയ നേട്ടമായി പറയുന്നത് സ്ത്രീപക്ഷ നിലപാടുകളാണ്. എന്നാൽ ഗണേഷിനെ മന്ത്രിസഭയിൽ ഇരുത്തിക്കൊണ്ട് മുഖ്യമന്ത്രിക്ക് ആ സ്ത്രീപക്ഷ അവകാശ വാദം ആവര്‍ത്തിക്കാനാകില്ല. വീട്ടിൽ കയ്യേറ്റമടക്കമുണ്ടായെന്ന 112 വിളിച്ച് മന്ത്രിയുടെ ഭാര്യ പരാതിപ്പെട്ടപ്പോള്‍ വന്ന പൊലീസ് ഒരു നടപടിയും എടുത്തില്ല. ഒന്നും ചെയ്യാനില്ലെന്ന് പറഞ്ഞ് പൊലീസ് ഒഴിഞ്ഞു. മുഖ്യമന്ത്രിയുടെ മകളെ വിവരം അറിയിച്ചെന്ന വെളിപ്പെടുത്തലുമുണ്ടായി. പരാതി ഒത്തുതീര്‍പ്പാക്കുമ്പോഴും ഒരു ഇടപെടലുമുണ്ടായില്ലെന്ന പ്രശ്നം നിലനിൽക്കുന്നു.  രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ബലാത്സംഗക്കേസുകളിൽ പ്രത്യേക സംഘത്തെ നിയോഗിച്ച് നടപടികള്‍ വേഗത്തിലാക്കിയ സര്‍ക്കാര്‍ ഗണേഷിന്‍റെ വിഷയത്തിൽ എന്ത് ചെയ്തെന്ന ചോദ്യം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രതിപക്ഷം ഉയര്‍ത്തും. പത്തനാപുരത്ത് ഗണേഷിന്‍റെ സ്ഥാനാര്‍ത്ഥിത്വം വരുമ്പോഴുമൊക്കെ ഇടത്…

Read More

മനാമ: ബഹ്‌റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്‌റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 102 മിസൈലുകളും 173 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി നശിപ്പിച്ചതായും ഇറാനിയന്‍ ആക്രമണത്തിന്റെ തുടര്‍ച്ചയെ തുടര്‍ന്നും തടയുന്നുണ്ടെന്നും ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങളെല്ലാം വീടിനുള്ളില്‍ തന്നെ തുടരാനും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ മാത്രം പുറത്തിറങ്ങാനും സ്വന്തം സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കാനും ജനറല്‍ കമാന്‍ഡ് ആഹ്വാനം ചെയ്തു. ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.

Read More

മനാമ: ഇറാന്റെ ആക്രമണങ്ങളില്‍ പരിക്കേറ്റ ബഹ്‌റൈനിലെ സിത്ര നിവാസികളെ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സില്‍ സന്ദര്‍ശിച്ചു.സംഘര്‍ഷ സമയത്ത് ബഹ്റൈന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്ന് കിരീടാവകാശി പറഞ്ഞു. സിത്ര നിവാസികള്‍ക്കുണ്ടായ പരിക്കുകള്‍ രാജ്യം മുഴുവന്‍ അനുഭവിക്കുന്നുണ്ട്. രാജ്യത്തിന്റെയും അവിടുത്തെ ജനങ്ങളുടെയും സംരക്ഷണം പരമപ്രധാനമാണ്. ഇതിനായി ഇറാന്റെ ശത്രുതാപരമായ ആക്രമണത്തെ നേരിടാന്‍ ബഹ്റൈനിലെ സൈനിക, പൊതു സ്ഥാപനങ്ങള്‍ എല്ലാവരുടെയും സുരക്ഷയും ക്ഷേമവും സംരക്ഷിക്കുന്നതിനായി അക്ഷീണം പ്രവര്‍ത്തിക്കുന്നുണ്ട്.ബഹ്റൈന്റെ ശക്തി രാജ്യത്തെ ജനങ്ങളുടെ ഐക്യത്തില്‍നിന്നും രാജാവിന്റെ നേതൃത്വത്തില്‍ രാജ്യത്തിനായുള്ള അവരുടെ ഉറച്ച പിന്തുണയില്‍നിന്നുമാണെന്ന് അദ്ദേഹം പറഞ്ഞു. പരിക്കേറ്റവര്‍ വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്ന് അദ്ദേഹം ആശംസിച്ചു.ധനകാര്യ-ദേശീയ സാമ്പത്തിക മന്ത്രി ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ അല്‍ ഖലീഫ, ആരോഗ്യ മന്ത്രി ഡോ. ജലീല ബിന്‍ത് അല്‍ സയ്യിദ് ജവാദ് ഹസന്‍ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

Read More

മനാമ: കൃത്യനിര്‍വഹണത്തിനിടെ സാങ്കേതിക തകരാറുമൂലമുണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ യു.എ.ഇ. സായുധ സേനയിലെ രണ്ടംഗങ്ങള്‍ വീരമൃത്യു വരിച്ചതില്‍ ബഹ്റൈന്‍ അനുശോചിച്ചു.യു.എ.ഇ. സര്‍ക്കാരിനെയും ജനങ്ങളെയും അനുശോചനവും സഹതാപവും അറിയിക്കുന്നതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഈ ദുരന്തത്തില്‍ യു.എ.ഇയോടുള്ള ബഹ്റൈന്റെ പൂര്‍ണ ഐക്യദാര്‍ഢ്യവും പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് യു.എ.ഇ. സ്വീകരിക്കുന്ന നടപടികള്‍ക്കുള്ള അചഞ്ചലമായ പിന്തുണയും പ്രഖ്യാപിക്കുന്നതായും പ്രസ്താവനയില്‍ പറഞ്ഞു.രണ്ട് യു.എ.ഇ. സൈനികരുടെ മരണത്തില്‍ ബഹ്റൈന്‍ പ്രതിരോധ സേനയുടെ ജനറല്‍ കമാന്‍ഡും അനുശോചിച്ചു.

Read More

മനാമ: ബഹ്‌റൈന്റെ തലസ്ഥാനമായ മനാമയില്‍ ഒരു ജനവാസ കെട്ടിടത്തിനു നേരെ ഇറാന്‍ നടത്തിയ ആക്രമണത്തില്‍ 29 വയസ്സുള്ള ഒരു ബഹ്റൈനി സ്ത്രീ മരിച്ചതായും എട്ടു പേര്‍ക്ക് പരിക്കേറ്റതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Read More

കാസർകോട്: മഞ്ചേശ്വരത്തെ കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് കാസർകോട്ടെ ബിജെപിയിൽ ഭിന്നത രൂക്ഷം. മഞ്ചേശ്വരം മണ്ഡലം ഇൻചാർജ് ചുമതലയിൽ നിന്ന് ഒഴിവാക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി ആവശ്യപ്പെട്ടു. കെ സുരേന്ദ്രൻ മണ്ഡലത്തിൽ നടത്തുന്ന പരിപാടികൾ അറിയിക്കുന്നില്ലെന്നാണ് എംഎൽ അശ്വിനിയുടെ പരാതി. മഞ്ചേശ്വരത്ത് മേഖലാ വൈസ് പ്രസിഡന്റ് വിജയകുമാർ റൈ ഏകപക്ഷീയമായി കാര്യങ്ങൾ തീരുമാനിക്കുന്നെന്നുമാണ് പാർട്ടിയിൽ ഉയരുന്ന ആക്ഷേപം.അതേസമയം, ഇന്നലെ നടന്ന യോ​ഗത്തിൽ സംസ്ഥാന നേതൃത്വം തയ്യാറാക്കിയ സ്ഥാനാർഥി പട്ടിക ദേശീയ നേതൃത്വത്തിന് നൽകി. ബിജെപി മുൻ സംസ്ഥാന അധ്യക്ഷന്മാരായ വി മുരളീധരൻ, കുമ്മനം രാജശേഖരൻ, കെ സുരേന്ദ്രൻ, ജനറൽ സെക്രട്ടറിമാർ, ദേശീയ നിർവാഹക സമിതി അംഗം പികെ കൃഷ്ണദാസ് എന്നിവരും യോഗത്തിൽ പങ്കെടുത്തു. അന്തിമ പട്ടികയ്ക്ക് 12 ന് പ്രധാനമന്ത്രി പങ്കെടുക്കുന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിൽ അംഗീകാരം നൽകും. ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Read More

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ ദിലീപ് അടക്കമുള്ള പ്രതികൾക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. സർക്കാർ നൽകിയ അപ്പീൽ കോടതി ഫയലിൽ സ്വീകരിക്കുകയായിരുന്നു. തുടർന്നാണ് പ്രതികൾക്ക് നോട്ടീസ് അയച്ചത്. നെടുമ്പാശ്ശേരി എസ് എച്ച് ഒ വഴിയാണ് വെറുതെ വിട്ട പ്രതികൾക്ക് നോട്ടീസ് അയക്കുക. വിചാരണക്കോടതിയുടെ ഗുരുതര വീഴ്ച്ചകൾ ചൂണ്ടിക്കാണിച്ചുകൊണ്ട് 300 പേജുള്ള അപ്പീലാണ് സർക്കാർ സമര്‍പ്പിച്ചത്. കേസിലെ ഒന്ന് മുതൽ ആറുവരെയുള്ള പ്രതികളെയാണ് കോടതി 20വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചത്. ആറു പ്രതികള്‍ക്കും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഇവര്‍ക്കെതിരെ കൂട്ട ബലാത്സംഗം അടക്കമുള്ള കുറ്റങ്ങളും തെളിഞ്ഞിരുന്നു. കേസിലെ ഏഴു മുതൽ പത്തുവരെയുള്ള പ്രതികളെ കോടതി വെറുതെ വിട്ടു. എട്ടാം പ്രതിയായ ദിലീപിനെയും കോടതി വെറുതെ വിട്ടിരുന്നു. ഗൂഢാലോചനയടക്കം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് കണ്ടെത്തിയാണ് കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയത്. അതേസമയം, വിചാരണക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിക്കണമെന്നും ജാമ്യം നൽകണമെന്നും ആവശ്യപ്പെട്ട് കേസിലെ അഞ്ചും ആറും പ്രതികള്‍ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്.കേസിൽ പൾസർ സുനി ഉൾപ്പെടെയുള്ള ആറു…

Read More