- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- കൊല്ലം പ്രവാസി അസോസിയേഷൻ ഫാദേർസ് ഡേ അനുബന്ധിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- ആർഎസ്എസുമായി സിപിഎമ്മിന് ഇന്നലെയും കൂട്ട്കെട്ട് ഇല്ല, ഇന്നുമില്ല, നാളെയും ഇല്ല; എംവി ഗോവിന്ദന്
Author: News Desk
ന്യൂഡല്‍ഹി: ഇന്ത്യക്കാര്‍ എത്രയും വേഗം സിറിയ വിടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സിറിയയിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണമെന്നും മന്ത്രാലയത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.ഇന്ത്യക്കാര്‍ ലഭ്യമാകുന്ന വിമാനങ്ങളില്‍ എത്രയും വേഗം തിരികെയെത്തണം. അതിന് കഴിയാത്തവര്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തണം. അടിയന്തര സാഹചര്യങ്ങളില്‍ ദമാസ്‌കസിലെ ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടണം. +963993385973 എന്ന നമ്പറിലും hoc.damascus@mea.gov.in എന്ന ഇമെയിലിലും ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെടാം.സിറിയയില്‍ ബഷാര്‍ അല്‍ അസദ് സര്‍ക്കാരും വിമതരും തമ്മില്‍ പോരാട്ടം ശക്തമായതിനു പിന്നാലെയാണ് മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. റഷ്യയുടെയും ഇറാന്റെയും പിന്തുണയുള്ള സിറിയന്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ലക്ഷ്യമിട്ട് തുര്‍ക്കിയുടെ പിന്തുണയോടെയാണ് വിമതര്‍ പോരാടുന്നത്. നവംബര്‍ 27 മുതല്‍ ഇതുവരെ 3.70 ലക്ഷത്തിലേറെപ്പേര്‍ സിറിയയില്‍നിന്ന് പലായനം ചെയ്തിട്ടുണ്ട്.
മനാമ: നിര്‍ണായക സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്ട്രാറ്റജിക് സ്റ്റഡീസ് (ഐ.ഐ.എസ്.എസ്) സംഘടിപ്പിച്ച മനാമ ഡയലോഗിന്റെ 20ാം സമ്മേളനം ബഹ്‌റൈന്‍ കിരീടാവകാശിയും സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍, സൈനിക നേതാക്കള്‍, അക്കാദമിക വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. ഉദ്ഘാടനച്ചടങ്ങില്‍ നടത്തിയ പ്രസംഗത്തില്‍ വിദേശകാര്യ മന്ത്രി ഡോ. അബ്ദുല്ലത്തീഫ് ബിന്‍ റാഷിദ് അല്‍ സയാനി, കിരീടാവകാശിയെയും സമ്മേളനത്തില്‍ പങ്കെടുത്ത മറ്റു പ്രമുഖരെയും സ്വാഗതം ചെയ്തു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ 25ാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുന്ന ഈ വര്‍ഷത്തെ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംഭാഷണം, സഹവര്‍ത്തിത്വം, പരസ്പര ബഹുമാനം എന്നീ തത്വങ്ങളില്‍ അടിയുറച്ചതാണ് ബഹ്റൈന്റെ നയതന്ത്ര സമീപനമെന്ന് പറഞ്ഞ മന്ത്രി, നിര്‍ണായകമായ മൂന്ന് വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടി.…
കണ്ണൂർ: കണ്ണൂർ കൂട്ടുപുഴയിൽ പരിശോധനയിൽ കുഴൽപ്പണം പിടികൂടി. കാറിൽ കടത്താൻ ശ്രമിച്ച 40 ലക്ഷം രൂപയുമായി കർണാടക സ്വദേശി ബി എസ് രാമചന്ദ്രയാണ് പിടിയിലായത്. കൂട്ടുപുഴ ചെക്ക് പോസ്റ്റിലെ വാഹന പരിശോധനയ്ക്കിടെയാണ് പണം കണ്ടെത്തിയത്. തുടർന്ന് വാഹനം ഓടിച്ചിരുന്ന ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. മതിയായ രേഖകളില്ലാതെ കർണാടകയിൽ നിന്നും കടത്താൻ ശ്രമിച്ച പണമാണ് പൊലീസ് കണ്ടെടുത്തത്. ഇയാളെ വിശദമായി ചോദ്യം ചെയ്തു വരികയാണ്.
മനാമ: ബ്ലഡ് ഡോണേഴ്സ് കേരള (ബിഡികെ) – പവിഴ ദ്വീപിലെ പൊന്നാനിക്കാർ (ബിപിഡിപി) സംയുക്തമായി സൽമാനിയ മെഡിക്കൽ കോംപ്ലക്സ് ബ്ലഡ് ബാങ്കിൽ വെച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ നൂറിലധികം പേര് രക്തം നൽകി. ബിപിഡിപി മുഖ്യ രക്ഷാധികാരി റസാഖ് ചെറുവളപ്പിൽ , പ്രസിഡണ്ട് ബാബു കണിയാംപറമ്പിൽ, പ്രോഗ്രാം കോഡിനേറ്റർ ഷമീർ പൊന്നാനി , സെക്രട്ടറി സുജേഷ് , ട്രെഷറർ ഷാജി, സക്കറിയ , ഹബീബ് , പ്രദീപ് , ഷാഫി , പ്രസാദ് ,സുജീർ, ബിഡികെ ചെയർമാൻ കെ. ടി. സലീം, പ്രസിഡന്റ് റോജി ജോൺ, ട്രെഷറർ സാബു അഗസ്റ്റിൻ,വൈസ് പ്രസിഡന്റ സുരേഷ് പുത്തൻവിളയിൽ എക്സിക്യൂട്ടീവ് അംഗങ്ങൾ സുനിൽ മനവളപ്പിൽ, പ്രവീഷ് പ്രസന്നൻ, ഗിരീഷ്. കെ വി, സലീന റാഫി, രേഷ്മ ഗിരീഷ് എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
കൊച്ചി: കോടതി നിർദേശിച്ചാൽ മുൻ കണ്ണൂർ എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ തയാറാണെന്ന് സി.ബി.ഐ. അന്വേഷണം ഏറ്റെടുക്കാൻ തയാറാണോ എന്ന് ഹൈക്കോടതി ചോദിച്ചപ്പോഴാണ് സി.ബി.ഐ. സന്നദ്ധത അറിയിച്ചത്.എന്നാൽ അന്വേഷണം കൈമാറാൻ തയ്യാറല്ലെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു. ഹർജി പരിഗണിക്കുന്നത് ഈ മാസം 12ലേക്ക് മാറ്റി. സർക്കാരിന്റെ സത്യവാങ്മൂലം പരിശോധിച്ച് സി.ബി.ഐ. വിശദമായ മറുപടി 12ന് നൽകും.കേസ് ഏറ്റെടുക്കാന്‍ സി.ബി.ഐ. തയാറാണോ എന്നല്ല മറിച്ച് സി.ബി.ഐ. അന്വേഷണം അനിവാര്യമാണോ എന്നാണ് അന്വേഷിക്കുന്നതെന്നും കോടതി വ്യക്തമാക്കി. അന്വേഷണം ശരിയായ ദിശയിലാണോ എന്ന് പരിശോധിക്കും. അന്വേഷണം പക്ഷപാതപരമാണെന്ന് ബോധ്യപ്പെടാന്‍ കോടതിക്ക് വ്യക്തമായ തെളിവ് വേണം. നവീന്‍ ബാബുവിന്റെ ശരീരത്തില്‍ എന്തെങ്കിലും തരത്തിലുള്ള മുറിവുകളുണ്ടായിരുന്നോ എന്നും കോടതി ചോദിച്ചു. കേസ് ഡയറിയും കോടതി പരിശോധിക്കും.പോലീസ് നടത്തുന്ന അന്വേഷണത്തില്‍ വീഴ്ചയില്ലെന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നൽകിയ സത്യവാങ്മൂലത്തില്‍ പറയുന്നത്. നവീന്‍ ബാബുവിന്റെ കുടുംബത്തോട് 100 ശതമാനം നീതി പുലര്‍ത്തുന്ന അന്വേഷണമാണ് നടക്കുന്നത്. ഈ സാഹചര്യത്തില്‍ കേസില്‍…
അമ്പലപ്പുഴ: വിവാഹ വാഗ്ദാനം നൽകി ചെങ്ങന്നൂർ സ്വദേശിയായ യുവതിയിൽ നിന്നും 9 ലക്ഷം രൂപ കൈക്കലാക്കിയ പ്രതി ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷന്റെ പിടിയിൽ. മാരാരിക്കുളം തെക്ക് പഞ്ചായത്ത് എട്ടാം വാർഡിൽ പാതിരപ്പള്ളി വടക്കേ അറ്റത്ത് വീട്ടിൽ വിഷ്ണു വി ചന്ദ്രൻ (31) ആണ് പിടിയിലായത്. പട്ടാളത്തിൽ ഇന്റലിജൻസ് ഓഫീസർ ആണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയുമായി ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും തുടർന്ന് വിവാഹ വാഗ്ദാനം നൽകി പലതവണയായി 9 ലക്ഷം രൂപ യുവതിയിൽ നിന്നും കൈകലാക്കുകയും ആണ് ഉണ്ടായത്. ഇത്തരത്തിൽ സമാന രീതിയിലുള്ള കുറ്റകൃത്യങ്ങൾ പ്രതി ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്ന് ആലപ്പുഴ നോർത്ത് പൊലീസ് സ്റ്റേഷൻ ഐ എസ് എച്ച് ഒ രാജേഷ് എം കെ അറിയിച്ചു.
മനാമ: ഇൻഫർമേഷൻ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, വിസ, ബഹ്‌റൈൻ റൈറ്റേഴ്‌സ് അസോസിയേഷൻ എന്നിവയുടെ സഹകരണത്തോടെ ബഹ്‌റൈൻ ഇസ്‌ലാമിക് ബാങ്ക് (ബി.എസ്.ബി) ഒക്ടോബർ പകുതിയോടെ ആരംഭിച്ച ‘ഞങ്ങൾ അറബിയിൽ എഴുതുന്നു’ എന്ന പരിപാടി സമാപിച്ചു. സമാപന ചടങ്ങിൽ വിജയികളെയും ഫൈനലിസ്റ്റുകളെയും ആദരിച്ചു. മികച്ച എൻട്രികൾ സമാഹരിച്ച്, വരാനിരിക്കുന്ന ലോക അറബി ഭാഷാ ദിനത്തോടനുബന്ധിച്ച് ഒരു പുസ്തകം പുറത്തിറക്കി.നവീകരണത്തിലും സർഗ്ഗാത്മകതയിലും ശ്രദ്ധ കേന്ദ്രീകരിച്ച് അറബി ഭാഷയെ പ്രോത്സാഹിപ്പിക്കാനും ദേശീയ സ്വത്വം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടായിരുന്നു പരിപാടി. വിദ്യാർത്ഥികളായ പങ്കാളികൾ സമർപ്പിച്ച മികച്ച 20 കൃതികളെക്കുറിച്ചുള്ള മൂന്ന് പ്രത്യേക എപ്പിസോഡുകൾ ബഹ്‌റൈൻ ടി.വി. അവതരിപ്പിച്ചു. 13നും 18നുമിടയിൽ പ്രായമുള്ള ബഹ്‌റൈനി വിദ്യാർത്ഥികളെ ലക്ഷ്യമിട്ടുള്ള മത്സരം, ബഹ്‌റൈൻ്റെ ഭാവി വിഭാവനം ചെയ്യുന്ന അറബിയിൽ ചെറുകഥകൾ എഴുതാനാണ് നിർദേശിച്ചത്. സർഗ്ഗാത്മകത, ഭാവന, നവീകരണം, ഭാഷാപരമായ വാചാലത, മൗലികത, സാംസ്കാരികവും സാങ്കേതികവുമായ ഇതിവൃത്തങ്ങളുടെ സംയോജനം എന്നിവയുടെ അടിസ്ഥാനത്തിലാണ് എൻട്രികൾ വിലയിരുത്തിയത്. ബഹ്‌റൈനിലെ ക്രിയാത്മകതയുള്ള യുവാക്കളെ പിന്തുണയ്ക്കുന്നതിലും അറബി ഭാഷയെ ദേശീയ സ്വത്വത്തിൻ്റെ…
മനാമ: 2024ൽ 9,500 മണിക്കൂറിലധികം സന്നദ്ധപ്രവർത്തനം പൂർത്തിയാക്കിയ സന്നദ്ധപ്രവർത്തകരെ അന്താരാഷ്‌ട്ര വോളണ്ടിയർ ദിനത്തോടനുബന്ധിച്ച്ബഹ്‌റൈൻ വോളണ്ടറി വർക്ക് സൊസൈറ്റി ആദരിച്ചു.ചടങ്ങിൽ സാമൂഹിക വികസന മന്ത്രാലയം അണ്ടർസെക്രട്ടറി സഹർ റാഷിദ് അൽ മന്നായ് പങ്കെടുത്തു. ജനാബിയയിലെ അൽ അയം പ്രസ് ഫൗണ്ടേഷനിൽ നടന്ന പരിപാടിയിൽ ഉദ്യോഗസ്ഥരും സാമൂഹിക സംഘടനാ പ്രതിനിധികളും സന്നദ്ധ പ്രവർത്തകരും ഒത്തുചേർന്നു.ഔദാര്യം, ഐക്യദാർഢ്യം, മാനുഷിക മൂല്യങ്ങൾ എന്നിവയുടെ പ്രതിഫലനമെന്ന നിലയിൽ അന്താരാഷ്ട്ര വളണ്ടിയർ ദിനം ആഘോഷിക്കുന്നതിന് ഏറെ പ്രാധാന്യമുണ്ടെന്ന് അൽ മന്നായ് പറഞ്ഞു. സന്നദ്ധസേവകരുടെ അസാധാരണമായ പരിശ്രമങ്ങളെ അവർ അഭിനന്ദിച്ചു.വിഷൻ 2030ന് അനുസൃതമായി സാമൂഹ്യ പങ്കാളിത്തം ശക്തിപ്പെടുത്തുകയും ബഹ്‌റൈൻ്റെ വികസനം മെച്ചപ്പെടുത്തുകയും ചെയ്ത സൊസൈറ്റിയുടെ 12 വർഷത്തെ നേട്ടങ്ങളെ പാർലമെൻ്റ് അംഗവും ബഹ്‌റൈൻ വോളണ്ടറി വർക്ക് സൊസൈറ്റിയുടെ ഓണററി പ്രസിഡൻ്റുമായ ഹസൻ ഈദ് ബു ഖമ്മാസ് അഭിനന്ദിച്ചു. ബഹ്‌റൈൻ വോളണ്ടറി വർക്ക് സൊസൈറ്റി ചെയർമാൻ അബ്ദുൽ അസീസ് റാഷിദ് അൽ സനദി സൊസൈറ്റിയുടെ പ്രധാന പദ്ധതികൾ അവലോകനം ചെയ്തു.ബഹ്‌റൈൻ വോളണ്ടറി വർക്ക്…
കോഴിക്കോട്: എലത്തൂരിലെ ഇന്ധന ചോര്‍ച്ചയില്‍ എച്ച്.പി.സി.എല്ലിനെതിരെ (ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ്) കേസ് റജിസ്റ്റര്‍ ചെയ്തതായി ജില്ലാ കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിംഗ് അറിയിച്ചു. ഫാക്ടറീസ് ആക്ട് പ്രകാരമാണ് കേസെടുത്തത്.ഗൗരവമേറിയ വീഴ്ചയാണുണ്ടായതെന്ന് കലക്ടര്‍ പറഞ്ഞു. സെന്‍സര്‍ സംവിധാനം തകരാറിലായതാണ് ചോര്‍ച്ചയ്ക്ക് കാരണം. 1,500 ലിറ്റര്‍ ഡീസല്‍ ചോര്‍ന്നെന്നാണ് എച്ച്.പി.സി.എല്‍. അറിയിച്ചത്. ഒരു കിലോമീറ്ററോളം ദൂരത്തില്‍ ഡീസല്‍ വെള്ളത്തില്‍ കലര്‍ന്നിട്ടുണ്ട്. ഡീസല്‍ കലര്‍ന്ന എല്ലാ ജലസ്രോതസുകളും എച്ച്.പി.സി.എല്‍. ശുദ്ധീകരിക്കണം. മണ്ണും ശുദ്ധീകരിക്കണം.ശുദ്ധീകരണത്തിനാവശ്യമായ രാസവസ്തുക്കള്‍ ഇന്ന് രാത്രി തന്നെ മുംബൈയില്‍നിന്ന് കൊണ്ടുവരും. സംഭവത്തില്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് തുടര്‍നടപടി സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു.ഇന്ധന പ്ലാന്റിലെ ടാങ്കില്‍നിന്ന് ഇന്ധനം ചോര്‍ന്ന സംഭവത്തില്‍ എച്ച്.പി.സി.എല്ലിന് വീഴ്ച സംഭവിച്ചതായി പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഡെപ്യൂട്ടി കലക്ടര്‍ അനിതകുമാരി പറഞ്ഞു. തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, ജനപ്രതിനിധികള്‍, മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതര്‍ എന്നിവര്‍ ചേര്‍ന്ന് പരിശോധന നടത്തിയശേഷം ചേര്‍ന്ന യോഗത്തിലാണ് എച്ച്.പി.സി.എല്ലിന് വീഴ്ച വന്നതായി വിലയിരുത്തിയത്. ഓവര്‍ഫ്‌ളോ…
പാരീസ്: ഫ്രഞ്ച് പ്രധാനമന്ത്രി മിഷേല്‍ ബാര്‍ണിയര്‍ക്കുനേരേ പ്രതിപക്ഷപാര്‍ട്ടികള്‍ ബുധനാഴ്ച കൊണ്ടുവന്ന അവിശ്വാസപ്രമേയം പാസായി. ബാർണിയയെ അവിശ്വാസ വോട്ടെടുപ്പിലൂടെ പുറത്താക്കിയതിന് പിന്നാലെ സർക്കാർ നിലംപതിച്ചു. ബജറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് പ്രതിപക്ഷം നൽകിയ അവിശ്വാസ പ്രമേയം പാസായതോടെയാണ് ഏറ്റവും കുറഞ്ഞകാലം ഫ്രാൻസിന്‍റെ പ്രധാനമന്ത്രിയായ ആൾ എന്ന റെക്കോഡോടെ ബാർണിയ പുറത്താകുന്നത്. മൂന്ന് മാസം മുൻപാണ് ബാർണിയ ഫ്രാൻസിന്‍റെ പ്രധാനമന്ത്രിയായി ചുമതലയേറ്റത്. ഫ്രാന്‍സിന്‍റെ ധനക്കമ്മി കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള ബജറ്റിന്, ഭരണഘടനയിലെ പ്രത്യേക അധികാരം പ്രയോഗിച്ച് പ്രധാനമന്ത്രി അംഗീകാരം നല്‍കിയതാണ് പ്രതിപക്ഷ പ്രതിഷേധത്തിനിടയാക്കിയത്. പാര്‍ലമെന്‍റില്‍ വോട്ടെടുപ്പില്ലാതെ നിയമനിര്‍മാണം നടത്താന്‍ അനുവദിക്കുന്ന ഭരണഘടനയിലെ അനുച്ഛേദം 49.3 ആണ് പ്രധാനമന്ത്രി പ്രയോഗിച്ചത്. 331 എംപിമാരാണ് പ്രമേയത്തെ അനുകൂലിച്ച് വോട്ടുചെയ്തത്. പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ അടുത്ത സര്‍ക്കാരിനെ നിയമിക്കുംവരെ ബാര്‍ണിയര്‍ കാവല്‍പ്രധാനമന്ത്രിയായി തുടരും. ജൂലായില്‍ നടന്ന പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ ഒരുപാര്‍ട്ടിക്കും വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. രണ്ടുമാസത്തോളം നീണ്ടുനിന്ന രാഷ്ട്രീയ അനിശ്ചിതത്ത്വത്തിനുശേഷമാണ് എല്‍ആര്‍ പാര്‍ട്ടി നേതാവായ മിഷേല്‍ ബാര്‍ണിയറെ മാക്രോണ്‍…