- കോഴിക്കോട് സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു
- വേതനം വൈകല്‍: ബഹ്‌റൈനിൽ കഴിഞ്ഞ നാലു വർഷത്തിനുള്ളിൽ 2,300ലധികം പരാതികൾ
- നെല്ലുല്പാദനം ബാധ്യതയാണെന്ന നിലപാട് കര്‍ഷകരോടുള്ള വെല്ലുവിളി: കേന്ദ്ര സര്‍ക്കാരിനെതിരെ മുഖ്യമന്ത്രി
- അത്യാധുനിക സ്കാനിങ്, റേഡിയേഷന് സൗകര്യങ്ങൾ, 12 ഓപ്പറേഷൻ തിയേറ്ററുകൾ ; കൊച്ചിന് കാന്‍സര്‍ സെന്റര്‍ നാളെ നാടിന് സമര്‍പ്പിക്കും
- ഗള്‍ഫ് കുടിയേറ്റം ഇല്ലായിരുന്നുവെങ്കില്‍, ഇന്ന് കാണുന്ന കേരളം ഉണ്ടാകുമായിരുന്നില്ല: രവി പിള്ള
- എസ്എൻഡിപി-എൻഎസ്എസ് ലയനം ഇനി ചർച്ചയാകേണ്ടതില്ലെന്ന് വെള്ളാപ്പള്ളി; ‘മാധ്യമ വിചാരണ അവസാനിപ്പിക്കണം’
- ‘മലപ്പുറം ജില്ല വിഭജിക്കണമെന്ന് ആവശ്യപ്പെട്ടില്ല’; ജമാഅത്തെ ഇസ്ലാമി ആർഎസ്എസുമായിട്ടുപോലും ചർച്ച നടത്തിയെന്ന് സമസ്ത നേതാവ് സത്താർ പന്തല്ലൂർ
- ശബരിമലയില്‍ നിന്നും കട്ടെടുത്തത് കിലോക്കണക്കിന് സ്വര്‍ണ്ണം?; വിഎസ് എസ് സി പരിശോധനയുടെ അന്തിമഫലം എസ്ഐടിക്ക്
Author: News Desk
ശല്യപ്പെടുത്തിയ യുവാവിനെ ബസിനുള്ളിൽ പരസ്യമായി തല്ലി യുവതി, കരണം തല്ലിപ്പൊട്ടിച്ചത് 26 തവണ
മുംബയ്: ബസിനുളളിൽ ശല്യം ചെയ്ത യുവാവിനെ യുവതി പൊതിരെ തല്ലുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.യുവാവിന്റെ മുഖത്ത് യുവതി ഇരുപത്താറുതവണയാണ് ആഞ്ഞ് അടിക്കുന്നത്.ഷിർദിയിലെ ഒരു സ്കൂളിലെ കായിക അദ്ധ്യാപികയായ പ്രിയ ലഷ്‌കറെ എന്ന യുവതിയാണ് യുവാവിനെ തല്ലിയത് .പൂനെയിൽ കഴിഞ്ഞദിവസമായിരുന്നു സംഭവം .മദ്യപിച്ച് കാലുറയ്ക്കാത്ത നിലയിലാണ് യുവാവ് ബസിൽ കയറിയത്. ഭർത്താവിനും മകനുമൊപ്പം ഇതേ ബസിൽ യാത്രചെയ്യുകയായിരുന്നു പ്രിയ.സീറ്റിൽ നിന്ന് എഴുന്നേൽക്കുന്നതിനിടെയാണ് പ്രിയയുടെ സമീപത്ത് നിൽക്കുകയായിരുന്നു യുവാവ് മോശമായി പെരുമാറിയത് .പൊടുന്നനെ പ്രകോപിതയായ യുവതി ആക്രോശിച്ചുകൊണ്ട് യുവാവിനുനേരെയെത്തി .ലക്കുകെട്ട നീ എന്നെ ശല്യപ്പെടുത്തുന്നോ എന്ന് ചോദിച്ചുകൊണ്ട് അയാളുടെ ഷർട്ടിൽ കുത്തിപ്പിടിച്ച് ഇരുകവിളിലും മാറിമാറി ആഞ്ഞാഞ്ഞ് തല്ലുകയായിരുന്നു .സ്ത്രീകൾ ഉൾപ്പെടെ മറ്റുനിരവധിയാത്രക്കാർ ബസിൽ ഉണ്ടായിരുന്നെങ്കിലും കാഴ്ചക്കാരായി നിന്നതല്ലാതെ അവർ ആരും പ്രശ്നത്തിൽ ഇടപെട്ടില്ല.ഇടയ്ക്ക് കണ്ടക്ടർ യുവതിക്ക് സപ്പോർട്ടുമായി എത്തി .അടികൊണ്ട യുവാവ് കരയുന്നതും മാപ്പുപറയുന്നതും ഇനിമേലിൽ ആവർത്തിക്കില്ലെന്ന് പറയുന്നതും വീഡിയോയിൽ കാണാം .എന്നാൽ അതൊന്നും യുവതിയെ പിന്തരിപ്പാൻ പര്യാപ്‌തമായിരുന്നില്ല .വീണ്ടും തല്ലുതുടർന്നു .ഇതിനിടെ…
‘എംപി എന്ന നിലയിൽ കിട്ടിയ ശമ്പളവും പെൻഷനും, നയാപൈസ കൈകൊണ്ട് തൊട്ടിട്ടില്ല, ആർക്കും പരിശോധിക്കാം’: സുരേഷ് ഗോപി
ആലപ്പുഴ: പാർലമെന്‍റ് അംഗം എന്ന നിലയിൽ ഇതുവരെ കിട്ടിയ വരുമാനവും പെൻഷനും താൻ കൈകൊണ്ട് തൊട്ടിട്ടില്ലെന്ന് സുരേഷ് ഗോപി. ബി ജെ പി ആലപ്പുഴ ജില്ലാ ഓഫീസ് ഉദ്ഘാടനത്തിനിടയിലാണ് തൃശൂർ എം പി ഇക്കാര്യം പറഞ്ഞത്. രാജ്യസഭാ എം പി ആയിരുന്നപ്പോളും ഇപ്പോൾ തൃശൂർ എം പിയായിരിക്കുമ്പോഴും പാർലമെന്‍റിൽ നിന്ന് കിട്ടിയ വരുമാനവും പെൻഷനും കൊകൊണ്ട് തൊട്ടിട്ടില്ല. ഇക്കാര്യം ആർക്ക് വേണമെങ്കിലും പരിശോധിക്കാമെന്നും താൻ ഈ തൊഴിലിന് വന്ന ആൾ അല്ലെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു. താൻ ഇഷ്ടപ്പെടുന്ന നേതാക്കളുണ്ട്, അവർക്ക് രാഷ്ട്രീയ പിൻബലം നൽകാനാണ് രാഷ്ട്രീയത്തിൽ വന്നതെന്നും തൃശൂർ എം പി വിവരിച്ചു. ഒരിക്കലും രാഷ്ട്രീയം ഉണ്ടാകില്ലെന്ന് കരുതിയ ആളാണ് താൻ. ഗുജറാത്തിൽ വച്ച് നരേന്ദ്ര മോദിയെ കണ്ടു കഴിഞ്ഞപ്പോഴും ഈ തീരുമാനത്തിന് മാറ്റമുണ്ടായിരുന്നില്ല. എന്നാൽ എന്‍റെ അന്നം മുട്ടിക്കുന്ന ചില രാഷ്ട്രീയ നീക്കങ്ങൾ ഉണ്ടായപ്പോളാണ് രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ടി വന്നത്. അങ്ങനെയാണ് രാഷ്ട്രീയത്തിന്‍റെ താര നിരയിലേക്ക് ഇറങ്ങിയതെന്നും സുരേഷ്…
ജയ്പൂർ അപകടത്തിലെ നൊമ്പരക്കാഴ്ച; ദേഹത്ത് തീ പടർന്ന യുവാവ് സഹായം തേടി നടന്നത് 600 മീറ്റർ, ഒടുവിൽ ദാരുണാന്ത്യം
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിന് പിന്നാലെ നടന്ന ദാരുണമായ സംഭവത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത്. വെള്ളിയാഴ്ച പുലർച്ചെ ജയ്പൂർ-അജ്മീർ ഹൈവേയിൽ നടന്ന അപകടത്തിൽ ജയ്പൂരിലെ നാഷണൽ ബെയറിംഗ്സ് കമ്പനി ലിമിറ്റഡിലെ മോട്ടോർ മെക്കാനിക്കായ 32കാരനായ രാധേശ്യാം ചൗധരി എന്നായാൾ മരിച്ചിരുന്നു. അപകടത്തിന് പിന്നാലെ നടന്ന സ്ഫോടനത്തിന്റെ ഭയാനകമായ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിച്ചിക്കുന്നുണ്ട്. അപകടത്തിന് പിന്നാലെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന രാധേശ്യാമിന്റെ ശരീരത്തിലേയ്ക്ക് തീ ആളിപ്പടർന്നിരുന്നു. ഇതോടെ സഹായം അഭ്യർത്ഥിച്ച് രാധേശ്യാം നടന്നു. കാലിലും തീ പടർന്നതോടെ നടക്കാൻ കഴിയാതെ യുവാവ് നിസഹായനായി. രാധേശ്യാം ചൗധരിയുടെ സഹോദരൻ അഖേറാം പുലർച്ചെ 5.50ഓടെയാണ് അനിയൻ അപകടത്തിലാണെന്ന വിവരം അജ്ഞാതന്റെ ഫോൺ കോളിലൂടെ അറിയുന്നത്. അഖേറാം അപകട മേഖലയിലെത്തിയപ്പോൾ സഹോദരൻ റോഡിൽ കിടന്ന് മരണത്തോട് മല്ലിടുന്ന കാഴ്ചയാണ് കണ്ടത്. ശരീരത്തിൽ ആളിപ്പടർന്ന തീയുമായി രാധേശ്യാം 600 മീറ്ററോളം നടന്നെന്ന് ദൃക്സാക്ഷികൾ തന്നോട് പറഞ്ഞതായി അഖേറാം പിന്നീട് വെളിപ്പെടുത്തി. സഹായിക്കേണ്ടതിന്…
രാഷ്ട്രനിർമ്മാണത്തിൽ സ്ത്രീകളുടെ പങ്ക്: ബഹ്‌റൈനിൽ ചുവർചിത്രം നോർത്തേൺ ഗവർണറേറ്റ് ചുവർചിത്രം അനാച്ഛാദനം ചെയ്തു
മനാമ: ബഹ്‌റൈൻ സ്ത്രീകളുടെ 25 തൊഴിലുകളെ ചിത്രീകരിക്കുന്ന, 20 കലാകാരന്മാർ ചേർന്ന് വരച്ച ‘സ്ത്രീകൾ, രാഷ്ട്രനിർമ്മാണത്തിൽ യോഗ്യരായ പങ്കാളികൾ’ എന്ന തലക്കെട്ടിൽ 630 ചതുരശ്ര മീറ്റർ ചുവർചിത്രം ബഹ്റൈനിലെ നോർത്തേൺ ഗവർണറേറ്റ് ബുരി റൗണ്ട് എബൗട്ടിന് സമീപം അനാച്ഛാദനം ചെയ്തു.രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ നേതൃത്വത്തിലും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പിന്തുണയിലുമുണ്ടായ ബഹ്‌റൈൻ വനിതകളുടെ നേട്ടങ്ങളുടെ പ്രതിഫലനമാണിതെന്ന് നോർത്തേൺ ഗവർണർ അലി അബ്ദുൽ ഹുസൈൻ അൽ അസ്ഫൂർ പറഞ്ഞു.പരിപാടിയിൽ മറിയം അൽ ദേൻ എം.പി, നോർത്തേൺ ഏരിയ മുനിസിപ്പൽ കൗൺസിൽ ചെയർമാൻ ഡോ. സെയ്ദ് ഷുബ്ബർ ഇബ്രാഹിം അൽ വെദായി, അറബ് ഓപ്പൺ യൂണിവേഴ്‌സിറ്റി പ്രസിഡൻ്റ് ഡോ. നജ്മ താഖി, നോർത്തേൺ ഡെപ്യൂട്ടി ഗവർണർബ്രിഗേഡിയർ അബ്ദുല്ല അലി റാഷിദ് മാൻതെർ, ആഭ്യന്തര മന്ത്രാലയത്തിന്റെ നോർത്തേൺ ഗവർണറേറ്റിലെ ഇൻഫർമേഷൻ ആന്റ് ഫോളോ-അപ്പ് ഡയറക്ടറേറ്റിൻ്റെ ഡയറക്ടർ അമൽ ബു ചന്ദാൽ എന്നിവർ പങ്കെടുത്തു
മനാമ: രണ്ടു വർഷത്തെ ഇടവേളക്കു ശേഷം ഇന്ത്യൻ സ്‌കൂൾ ഒരുക്കിയ സാംസ്കാരിക മേളയുടെ ആദ്യ ദിനത്തിൽ വൻ ജനാവലി ഇസ ടൗണിലെ സ്‌കൂൾ ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തി. നേരിയ തണുപ്പ് വകവെക്കാതെ എത്തിയ വലിയൊരു ജനസഞ്ചയത്തെ ആകർഷിക്കാൻ ഇന്ത്യൻ സ്കൂൾ സമൂഹത്തിന്റെ ഒത്തൊരുമയിലൂടെ സാധിച്ചു. ഇന്ത്യൻ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മേള നാടിന്റെ സാംസ്കാരിക വൈവിധ്യവും കലാപരമായ കഴിവും ആഘോഷിക്കാൻ ഒരു വേദിയായി. ആവേശത്തോടെയും ഐക്യത്തോടെയും രക്ഷിതാക്കളും വിദ്യാർത്ഥികളും അധ്യാപകരും അഭ്യുദയകാംക്ഷികളും മേള വിജയിപ്പിക്കാൻ രംഗത്തിറങ്ങിയിരുന്നു. ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് മേള ഉദ്ഘാടനം ചെയ്തു. തൊഴിൽ മന്ത്രാലയം അസി. അണ്ടർസെക്രട്ടറി അഹമ്മദ് അൽ ഹൈക്കി, പ്രൈവറ്റ് എജ്യുക്കേഷൻ ഡയറക്ടർ ലുൽവ ഗസ്സൻ അൽ മുഹന്ന, വിദ്യാഭ്യാസ മന്ത്രാലയം റിസ്ക് അസസ്മെന്റ് ആൻഡ് ലീഗൽ അഫയേഴ്സ് ഡയറക്ടർ റീം അബോധ് അൽ സനായി, ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് ക്യാപ്റ്റൻ ഖുലൂദ് യഹ്യ ഇബ്രാഹിം, ലഫ്.ജനറൽ ശൈഖ അഹമ്മദ് അൽ ഖലീഫ,…
മനാമ: കൊല്ലം പ്രവാസി അസ്സോസിയേഷൻ അമ്പത്തി മൂന്നാം ബഹ്‌റൈൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . റിഫ മെഡിക്കൽ സെന്ററിൽ വച്ച് നടന്ന ആഘോഷ പരിപാടികളുടെ ഉത്‌ഘാടനം പാക്ട് ചീഫ് കോ – ഓർഡിനേറ്റർ ജ്യോതി മേനോൻ ഉത്‌ഘാടനം ചെയ്തു. തുടർന്ന് സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് കേക്ക് മുറിച്ചു ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും , ട്രെഷറർ മനോജ് ജമാൽ നന്ദിയും പറഞ്ഞു . വൈ . പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രട്ടറി അനിൽ കുമാർ, ഡോക്ടർ പ്രനീഷ് വർഗീസ്, മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, കിഷോർ കുമാർ , സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസ്സോസിയേഷൻ ഹമദ് ടൌൺ ഏരിയയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും,…
ബഹ്റൈൻ കെഎംസിസി സെൻട്രൽ മാർക്കറ്റ് കമ്മറ്റി പ്രവർത്തന ഉൽഘാടനം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി
മനാമ: കെഎംസിസി മനാമ സെൻട്രൽ മാർക്കറ്റ് കമ്മറ്റിയുടെ പ്രവർത്തന ഉൽഘാടനം കെഎംസിസി ഹാളിൽ നിറഞ്ഞ സദസ്സിൽ വെച്ച് മണ്ണാർക്കാട് എം എൽ എ അഡ്വ. എൻ ശംസുദ്ധീൻ നിർവഹിച്ചു.കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ മുഖ്യപ്രഭാഷണവും കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ ആമുഖ പ്രഭാഷണവും നടത്തി.പ്രസിഡന്റ് സലാം മമ്പാട്ടുമൂല അധ്യക്ഷത വഹിച്ച ചടങ്ങിൽ അബ്ദുൽസലാം എ പി സ്വാഗതം പറഞ്ഞു. കെഎംസിസി സംസ്ഥാന സെക്രട്ടറി ഷംസുദീൻ വെള്ളികുളങ്ങര ആശംസ നേർന്നു സംസാരിച്ചു..അൻവർ നിലമ്പൂർ പ്രോഗ്രാം കോർഡിനേറ്റ് ചെയ്തു. എൻ ശംസുദ്ദീൻ എംഎൽഎ ക്ക് ജസീർ കെ സി എംഎംഎസ് മൊമെന്റോയും അനീസ് ബാബു കാളികാവ് പൊന്നാടയും സന്ദീപ് വാര്യർക്ക് സലാം മമ്പാട്ടുമൂല മോമെന്റൊയും വി എച്ച് അബ്ദുള്ള പൊന്നാടയും അണിയിച്ചു . കെഎംസിസി സംസ്ഥാന ജില്ലാ ഏരിയ ഭാരവാഹികളും, ഒഐസിസി, ഐവൈസിസി, ഭാരവാഹികളും,ബഹ്‌റൈനിലെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായി.പ്രവാസി ബൈത്തുറഹ്മ പദ്ധതി പ്രകാരം സെൻട്രൽ മാർക്കറ്റിലെ ഒരൂ തൊഴിലാളിക്ക്…
വത്തിക്കാൻ സിറ്റി: ബഹ്‌റൈൻ ഡയലോഗ് ഫോറത്തിൻ്റെ സ്മരണിക മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് സെക്രട്ടറി ജനറൽ മുഹമ്മദ് അബ്ദുൽസലാം, ഫ്രാൻസിസ് മാർപാപ്പയ്ക്ക് സമ്മാനിച്ചു.’മനുഷ്യ സഹവർത്തിത്വത്തിനായി കിഴക്കും പടിഞ്ഞാറും’ എന്ന പ്രമേയത്തിൽ രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ 2022 നവംബറിലാണ് ഫോറം നടന്നത്.ഫ്രാൻസിസ് മാർപാപ്പയുടെ ബഹ്‌റൈൻ സന്ദർശന വേളയിൽ നടന്ന ഫോറത്തിൽ അൽ അസ്ഹറിലെ ഗ്രാൻഡ് ഇമാമും മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് ചെയർമാനുമായ ഡോ. അഹമ്മദ് അൽ തയീബും 79 രാജ്യങ്ങളിൽനിന്നുള്ള 30ലധികം പ്രഭാഷകരും മതപ്രതിനിധികളും സംബന്ധിച്ചിരുന്നു.ഫ്രാൻസിസ് മാർപാപ്പ ഹമദ് രാജാവിന് അഭിവാദനങ്ങൾ അറിയിക്കുകയും സഹിഷ്ണുത, സഹവർത്തിത്വം, മതാന്തര സംവാദം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുള്ള ബഹ്‌റൈൻ്റെ ശ്രമങ്ങളെ പ്രശംസിക്കുകയും ചെയ്തു.അടുത്ത വർഷം ആദ്യം ബഹ്‌റൈനിൽ നടക്കാനിരിക്കുന്ന ഇസ്‌ലാമിക്- ഇസ്‌ലാമിക് ഡയലോഗ് കോൺഫറൻസിനായി അൽ അസ്ഹർ സുപ്രീം കൗൺസിൽ ഫോർ ഇസ്‌ലാമിക് അഫയേഴ്‌സും മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സും ഒരുങ്ങുകയാണ്. ഇസ്‌ലാമിക ഐക്യം ശക്തിപ്പെടുത്താനും അനുരഞ്ജനം പ്രോത്സാഹിപ്പിക്കാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നത്.2022ലെ…
കൽപ്പറ്റ: വയനാട്ടിൽ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ച സംഭവത്തിൽ പ്രതികൾ ലഹരി ഉപയോഗിച്ചിരുന്നോ എന്ന് അന്വേഷണം. ഏതെങ്കിലും ലഹരി കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുമെന്ന് പൊലീസ് പറഞ്ഞു. കേസിലെ രണ്ടു പ്രതികളെയും റിമാൻഡ് ചെയ്തിട്ടുണ്ട്. ഡിസംബർ 26 വരെയാണ് റിമാൻഡ് ചെയ്തത്. പ്രതികൾ ജാമ്യ അപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളി. പ്രതികളായ ഹർഷിദ്, അഭിറാം എന്നിവരെ മാനന്തവാടി ജില്ലാ ജയിലിലേക്ക് കൊണ്ടുപോയി. ബസ്സിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഹർഷിദിനെയും അഭിരാമിനെയും കസ്റ്റഡിയിൽ എടുത്തത്. ബംഗളൂരു ബസിൽ കൽപ്പറ്റയിലേക്ക് വരുമ്പോൾ ആയിരുന്നു കസ്റ്റഡിയിലെടുത്തത്. പ്രതികൾക്കെതിരെ വധശ്രമത്തിനാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇന്നലെ യുവാവ് മാതനെ വലിച്ചിഴച്ച കാർ കണ്ടെത്തി പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചിരുന്നു. കണിയാംപറ്റയിൽ നിന്നാണ് കാർ കണ്ടെത്തിയത്. വാഹനം മാനന്തവാടി സ്റ്റേഷനിലാണ് ഇപ്പോഴുള്ളത്. കെ എൽ 52 എച്ച് 8733 എന്ന സെലേരിയോ കാറിനായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. വയനാട് മാനന്തവാടി കൂടൽ കടവിലാണ് ആദിവാസി യുവാവ് മാതനെ റോഡിലൂടെ വലിച്ചിഴച്ച…
മനാമ: ബഹ്റൈൻ ദേശീയ ദിനാഘോഷച്ചടങ്ങിൽ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ആർ.പി ഗ്രൂപ്പ് ഉടമയും പ്രവാസി വ്യവസായികളിൽ ശ്രദ്ധേയനുമായ ഡോ. രവി പിള്ളയ്ക്ക് ബഹ്റൈൻ ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി അവാർഡ് സമ്മാനിച്ചു. രാജ്യത്തിന്റെ പുരോഗതിക്കും വികസനത്തിനും അദ്ദേഹം നൽകിയ നിർണായക സംഭാവനകൾ മുൻനിർത്തിയാണ് ആദരവ്. രാജാവിൽ നിന്ന് ഈ ബഹുമതി ലഭിച്ച ഏക വിദേശ വ്യവസായിയും ഡോ. രവി പിള്ളയാണ്. റിഫൈനറി മേഖലയിലെ പ്രവർത്തനങ്ങൾ, പ്രാദേശിക കമ്മ്യൂണിറ്റി വികസനം, അടക്കം ബഹ്റൈന്റെ സമഗ്രമേഖലയിലും നിർണ്ണായകമായ ഇടപെടലുകൾ നടത്തി ആഗോളതലത്തിലുള്ള രാജ്യത്തിന്റെ സ്ഥാനം ശക്തിപ്പെടുത്തിയതിനുള്ള ഹമദ് രാജാവിന്റെ അംഗീകാരമാണ് ഫസ്റ്റ് ക്ലാസ് എഫിഷ്യൻസി മെഡൽ. രാജ്യത്തിന്റെ അഭിവൃദ്ധിക്കുവേണ്ടിയുള്ള ഡോ. രവി പിള്ളയുടെ സമർപ്പണവും അചഞ്ചലമായ പ്രതിബദ്ധതയും ബഹ്‌റൈന്റെ വിവിധ മേഖലകളിലെ വികസനത്തിന് നിർണായകമായിട്ടുണ്ട്. ഡോ. രവി പിള്ളയുടെ അസാധാരണ സേവനത്തെയും രാജ്യത്തിന് നൽകിയ സംഭാവനകളെയും അഭിനന്ദിക്കുന്നു എന്ന് ഹമദ് രാജാവ് രാജകീയ വിളംബരത്തിൽ പറഞ്ഞു. രാജ്യത്തിന്റെ അഗാധമായ കൃതജ്ഞതയുടെ അടയാളമായി…
