- ബഹ്റൈന്‍ ഗള്‍ഫ് സംഘര്‍ഷത്തിന്റെ ഭാഗമല്ല: ആഭ്യന്തര മന്ത്രി
- സി.ബി.ബിയുടെ ഉന്നത തസ്തികകളില്‍ സ്ത്രീകള്‍ പുരുഷന്മാരേക്കാളധികം
- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- കൊല്ലം പ്രവാസി അസോസിയേഷൻ ഫാദേർസ് ഡേ അനുബന്ധിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- ആർഎസ്എസുമായി സിപിഎമ്മിന് ഇന്നലെയും കൂട്ട്കെട്ട് ഇല്ല, ഇന്നുമില്ല, നാളെയും ഇല്ല; എംവി ഗോവിന്ദന്
Author: News Desk
കോഴിക്കോട്: പോലീസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലെ ഭണ്ഡാരങ്ങൾ മോഷ്ടിച്ചു.കോഴിക്കോട് നഗരത്തിൽ മുതലക്കുളത്ത് കമ്മീഷണർ ഓഫീസിനോട് ചേർന്നുള്ള ശ്രീഭദ്രകാളി ക്ഷേത്രത്തിലാണ് ഇന്നലെ രാത്രി മോഷണം നടന്നത്. പോലീസിനാണ് ക്ഷേത്രത്തിന്റെ നടത്തിപ്പ് ചുമതല. രാത്രി 8:45 വരെ ജീവനക്കാർ ക്ഷേത്രത്തിലുണ്ടായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചേമുക്കാലിന് ക്ഷേത്രത്തിലെത്തിപ്പോഴാണ് ഭണ്ഡാരങ്ങൾ നഷ്ടപ്പെട്ടത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസിൽ വിവരമറിയിച്ചു. പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളിൽനിന്ന് പ്രതിയുടെ ഏകദേശ രൂപം മനസ്സിലായിട്ടുണ്ട്.ഡോഗ്സ്കോഡ് ഉൾപ്പെടെ എത്തി നടത്തിയ പരിശോധനയ്ക്കിടെ ക്ഷേത്രത്തിനു സമീപത്തെ ഓടയിൽനിന്ന് രണ്ടു ഭണ്ഡാരങ്ങൾ പുല്ലുകൊണ്ട് മൂടിയ നിലയിൽ കണ്ടെടുത്തു. സിറ്റി ഫിംഗർപ്രിന്റ് ബ്യൂറോയിലെ ഉദ്യോഗസ്ഥനായ സുധീറാണ് ഭണ്ഡാരങ്ങൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പണം മാറ്റിയതിനാൽ ഭണ്ഡാരത്തിൽ പണമുണ്ടായിരുന്നില്ല. പാവമണി റോഡ് ഭാഗത്തുനിന്നാണ് പ്രതി ക്ഷേത്രത്തിലെത്തിച്ചേർന്നതെന്നാണ് പ്രാഥമികാന്വേഷണത്തിൽ കണ്ടെത്തിയത്. കഴിഞ്ഞ വർഷവും ഇവിടെ മോഷണം നടന്നിരുന്നു.
മനാമ: ‘നിയമ മേഖലയിൽ ജോലി ചെയ്യുന്ന സ്ത്രീകളുടെ ഭാവി’ എന്ന വിഷയത്തിൽ ജനറൽ ഫെഡറേഷൻ ഓഫ് ബഹ്‌റൈൻ ട്രേഡ് യൂണിയൻ സംഘടിപ്പിച്ച പത്താമത് വനിതാ തൊഴിലാളി സമ്മേളനം ആരംഭിച്ചു. ഉദ്ഘാടന ചടങ്ങിൽ നിയമകാര്യ മന്ത്രിയും ആക്ടിംഗ് തൊഴിൽ മന്ത്രിയുമായ യൂസിഫ് ബിൻ അബ്ദുൽ ഹുസൈൻ ഖലാഫ് പങ്കെടുത്തു.ഉദ്ഘാടന പരിപാടിയിൽ തൊഴിൽ മന്ത്രാലയം, സുപ്രീം കൗൺസിൽ ഫോർ വിമൻ (എസ്.സി.ഡ.ബ്ല്യു), ഷൂറ, ജനപ്രതിനിധിസഭ, സാമൂഹ്യ സംഘടനകൾ എന്നിവയുടെ പ്രതിനിധികളും പങ്കെടുത്തു.ബഹ്‌റൈനിലെ തൊഴിൽ വിപണിയിലുടനീളമുള്ള ഉൽപ്പാദന മേഖലകളിലേക്ക് സ്ത്രീകളുടെ കടന്നുവരവ് സുഗമമാക്കുന്ന നിയമങ്ങൾ സർക്കാർ നടപ്പിലാക്കുകയും അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.തംകീനുമായും സ്വകാര്യമേഖലാ സ്ഥാപനങ്ങളുമായും സഹകരിച്ച് രൂപപ്പെടുത്തിയ പരിശീലന പരിപാടികളുടെ പിന്തുണയോടെ വിവിധ മേഖലകളിൽ സ്ത്രീകളുടെ തൊഴിലവസരങ്ങൾ വർധിപ്പിക്കുന്ന സംരംഭങ്ങൾ മന്ത്രാലയം നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.ബഹ്‌റൈനിലെ തൊഴിൽ വിപണിയിലെ സാധ്യതകൾ, നിയമ, വാണിജ്യ, സാമ്പത്തിക മേഖലകളിലെ സ്ത്രീകളുടെ തൊഴിലവസരങ്ങൾ എന്നിവ സംബന്ധിച്ച പാനൽ ചർച്ചകൾ സമ്മേളനത്തിൽ നടക്കും.പരിശീലന ആവശ്യകതകൾ, നിയമ മേഖലയിലെ പ്രൊഫഷണൽ…
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്‌റൈൻ ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ചു കിങ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ വെച്ച് സംഘടിപ്പിച്ച സ്നേഹസ്പർശം 15 -മതു രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 90 പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെ. പി. എ. പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്‌ഘാടനം ചെയ്യ്തു. ഹമദ് ടൌൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രഷറർ സുജേഷ് സ്വാഗതവും ബ്ലഡ് ഡോനെഷൻ കൺവീനർ വി. എം. പ്രമോദ് നന്ദിയും പറഞ്ഞു. 44 തവണ രക്തം ദാനം നടത്തിയ ശൈലേഷിനെ ചടങ്ങിൽ ആദരിച്ചു. കെ. പി. എ. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള കുഞ്ഞു മുഹമ്മദ്, സെക്രട്ടറി അനിൽകുമാർ, ബ്ലഡ് ഡോനെഷൻ കൺവീനർ നവാസ്, ഏരിയ കോർഡിനേറ്റർ പ്രദീപ് എന്നിവർ ആശംസകൾ അറിയിച്ചു. കെ. പി. എ സെൻട്രൽ, ഡിസ്ട്രിക്…
കൊല്ലം: കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വീട്ടിൽ മോഷണം നടത്തിയ പ്രതികൾ പിടിയിൽ. ഷിമാസ്, അരുൺ എന്നിവരാണ് അറസ്റ്റിലായത്. കൊല്ലത്തെ കുടുംബ വീട്ടിലാണ് മോഷണം നടന്നത്. വീടിനോട് ചേർനനുള്ള ഷെഡിൽ നിന്നും പഴയ വസ്‌തുക്കളാണ് യുവാക്കൾ മോഷ്‌ടിച്ചത്. നേരത്തെയും പ്രതികൾ ഇവിടെ മോഷണം നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് മോഷണം നടന്നത്. വീടിനോട് ചേർന്നുള്ള ഷെഡിൽ നിന്ന് പൈപ്പും പഴയ പാത്രങ്ങളും ഉൾപ്പെടെയാണ് പ്രതികൾ മോഷ്‌ടിച്ചത്. തുടർന്ന് നൽകിയ പരാതിയിൽ ഇരവിപുരം പൊലീസാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.
അദ്ധ്യാപികയെ വാഹനമിടിപ്പിച്ചു, സ്കൂൾ വിദ്യാർത്ഥികൾക്കു നേരെ അതിക്രമം: വയനാട്ടിൽ കോളേജ് അദ്ധ്യാപകനെ സസ്പെന്റ് ചെയ്തു
പുൽപ്പള്ളി: രണ്ടു മാസത്തിനിടെ 26 പരാതികൾ ലഭിച്ചതിനെ തുടർന്ന് വയനാട്ടിലെ കോളേജ് അദ്ധ്യാപകന് സസ്പെൻഷൻ. പഴശ്ശിരാജ കോളജിലെ പൊളിറ്റിക്കൽ സയൻസ് വിഭാഗം അധ്യാപകൻ കെ. ജോബിഷ് ജോസഫിനെയാണ് അന്വേഷണവിധേയമായി സസ്പെന്റ് ചെയ്തത്.വിദ്യാർത്ഥികളുടെയും സഹപ്രവർത്തകരുടെയും പരാതിയിലാണ് നടപടി.പ്രാഥമികാന്വേഷണം നടത്തിയ കോളേജ് ജുഡീഷ്യൽ എൻക്വയറി കമ്മിറ്റി ഗുരുതരമായ പരാതികളാണ് കണ്ടെത്തിയത്. ഇതിനെ തുടർന്നാണ് വിശദമായ അന്വേഷണത്തിന്റെ ഭാഗമായി സസ്പെന്റ് ചെയ്തത്. വിദ്യാർത്ഥികളോടും അദ്ധ്യാപകരോടും അപമര്യാദയായി പെരുമാറൽ, ഭീഷണിപ്പെടുത്തൽ, മേലധികാരികളെ ധിക്കരിക്കൽ, കോളേജിന്റെ അക്കാദമിക് അന്തരീക്ഷം തകർക്കൽ, സമൂഹമാധ്യമത്തിലൂടെ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തൽ തുടങ്ങി നിരവധി കുറ്റങ്ങൾ ജോബിഷിന്റെ ഭാഗത്തുനിന്ന് ഉണ്ടായെന്നാണ് കമ്മിറ്റിയുടെ കണ്ടെത്തൽ. സഹപ്രവർത്തകരെ മർദിച്ചതും അദ്ധ്യാപികയെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ചതുമുൾപ്പെടെ ഒട്ടേറെ കേസുകളും ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂൾ കുട്ടികൾക്ക് നേരെ അതിക്രമം കാണിച്ചതിനാൽ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്താനുള്ള നീക്കത്തിലാണ് പോലീസ്.
തിരുവനന്തപുരം: രാജ്യത്തിന്റെ പൊതുഫണ്ടിൽ കേരളത്തിന് അർഹമായ പരിഗണന ഉറപ്പാക്കുന്ന ശുപാർശകൾ പതിനാറാം ധനകാര്യ കമ്മിഷനിൽനിന്ന് പ്രതീക്ഷിക്കുന്നതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ. രാജ്യത്തിന്റെ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുന്ന കേരളത്തിന് ഇതിനുള്ള അവകാശമുണ്ടെന്നും പതിനാറാം ധനകാര്യ കമ്മിഷൻ അംഗങ്ങളുമായി നടന്ന ചർച്ചയിൽ ധനമന്ത്രി ചൂണ്ടിക്കാട്ടി. അനന്യമായ സവിശേഷതകളുള്ള സംസ്ഥാനമാണ് കേരളം. അതിനനുസരിച്ച് നമ്മുടെ ആവശ്യങ്ങളിലും സവിശേഷതകൾ പ്രകടമാണ്. അക്കാര്യങ്ങളെല്ലാം ഉൾക്കൊള്ളിച്ചാണ് സംസ്ഥാനം ധനകാര്യ കമ്മിഷന് നിവേദനം സമർപ്പിച്ചതെന്നും കെ.എൻ.ബാലഗോപാൽ പറഞ്ഞു. കേന്ദ്ര ധനവിഹിതത്തിൽ ഞെട്ടിക്കുന്ന തരത്തിലുള്ള കുറവുണ്ടായിട്ടും കേരളം അടിസ്ഥാന സൗകര്യ വികസന മേഖലയിലും സാമൂഹിക സുരക്ഷയിലും ക്ഷേമത്തിലും വലിയ മുന്നേറ്റമാണ് കാഴ്‌ച വയ്‌ക്കുന്നത്. എന്നാൽ, ഇത്തരത്തിൽ അധികകാലം മുന്നോട്ടുപോകാൻ സംസ്ഥാനത്തിനാകില്ല. പത്താം ധനകാര്യ കമ്മിഷൻ മുതൽ ഇങ്ങോട്ട് സംസ്ഥാനത്തിനുള്ള ധനവിഹിതം വെട്ടിക്കുറയ്‌ക്കുന്ന സ്ഥിതിയാണുള്ളത്. പത്താം ധനകാര്യ കമ്മിഷൻ 3.88 ശതമാനം വിഹിതം അനുവദിച്ചത് പതിനഞ്ചാം ധനകാര്യ കമ്മിഷൻ ശുപാർശകളിലേക്ക് എത്തിയപ്പോഴേയ്‌ക്കും 1.92 ശതമാനമായി ചുരുങ്ങി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള ധനകാര്യ കമ്മിഷൻ ഗ്രാന്റിലും…
കോഴിക്കോട്: റീല്‍സ് ചിത്രീകരണത്തിനിടെ സുഹൃത്തിന്റെ വാഹനമിടിച്ച് 21കാരന് ദാരുണാന്ത്യം. വടകര കടമേരി സ്വദേശി ടികെ ആല്‍വിന്‍ ആണ് മരിച്ചത്. ബീച്ച് റോഡില്‍ വെള്ളയില്‍ ഭാഗത്ത് ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം സംഭവിച്ചത്. വാഹനങ്ങളുടെ ചേസിങ് വീഡിയോ ചിത്രീകരിക്കുന്നതിനിടയിലാണ് അപകടം ഉണ്ടായത്. ഉടന്‍ തന്നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പതിനൊന്ന് മണിയോടെ മരണം സംഭവിച്ചു. റോഡിന്റെ ഇരുവശത്തുനിന്നും വരുന്ന രണ്ട് ആഡംബരവാഹനങ്ങള്‍ ആല്‍വിന്‍ റോഡിന്റെ നടുവില്‍ നിന്ന് ചിത്രീകരിക്കുകയായിരുന്നു. അതിനിടെ സുഹൃത്തിന്റെ കാര്‍ ആല്‍വിന്റെ മേലേയ്ക്ക് ഇടിച്ച് കയറുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വെള്ളയില്‍ പൊലീസ് വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.അശ്രദ്ധമായ ഡ്രൈവിങ് ആണ് അപകടകാരണമെന്നാണ് പ്രാഥമികമായി വിലയിരുത്തുന്നത്. അപകടത്തില്‍ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.
വിവാഹവാഗ്ദാനം നൽകി സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; വിദേശത്തേക്ക് പോയ യുവാവ് അറസ്റ്റിൽ
കോഴിക്കോട്: സ്കൂൾ വിദ്യാർത്ഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച് ഗർഭിണിയാക്കി വിദേശത്തേക്ക് കടന്നുകളഞ്ഞ കേസിലെ പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു.കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെയാണ് കോഴിക്കോട് കസബ പോലീസ് (26) അറസ്റ്റ് ചെയ്തത്. വിദ്യാർത്ഥിനിയെ 2022 മുതൽ കോഴിക്കോട്ടുള്ള ഹോട്ടലിലും വയനാട്ടിലെ വിവിധ റിസോട്ടുകളിലുംവെച്ച് പലതവണ പീഡിപ്പിച്ചെന്നാണ് കേസ്.വിദ്യാർത്ഥിനിയുടെ 5 പവൻ സ്വർണം കൈക്കലാക്കുകയും ചെയ്തു. പെൺകുട്ടി ഗർഭിണിയാണന്നറിഞ്ഞപ്പോൾ പ്രതി വിദേശത്തേക്കു കടന്നുകളഞ്ഞു. പ്രതിക്കെതിരെ ലുക്ക്‌ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. ഇന്നലെ കണ്ണൂർ വിമാനത്താവളത്തിലിറങ്ങിയ പ്രതിയെ എമിഗ്രേഷൻ വിഭാഗം തടഞ്ഞു. പിന്നീട്കസബ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഗോപകുമാറിന്റെ നിർദേശപ്രകാരം എ.എസ്.ഐ. സജേഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർമാരായ സുമിത് ചാൾസ്, മുഹമ്മദ് സക്കറിയ എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
മനാമ: ബഹ്‌റൈനിലെ ഏറ്റവും വലിയ കേക്ക് മിക്‌സിംഗ് ചടങ്ങായ മദേഴ്‌സ് കേക്ക് മിക്‌സിംഗ് സീസണ്‍ 2 ചടങ്ങില്‍ മൂന്ന് ഗര്‍ഭിണികള്‍ക്ക് അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ സൗജന്യ പ്രസവശുശ്രൂഷാ പാക്കേജുകള്‍ സമ്മാനിച്ചു.രാംലി മാള്‍ ഫുഡ് കോര്‍ട്ടില്‍ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുമായി സഹകരിച്ചാണ് അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയറിര്‍ ഗ്രൂപ്പിന്റെ മദര്‍ ആന്റ് ചൈല്‍ഡ് യൂണിറ്റ് മദേഴ്‌സ് കേക്ക് മിക്‌സിംഗ് ചടങ്ങ് സംഘടിപ്പിച്ചത്. 250ലധികം ഗര്‍ഭിണികള്‍ ചടങ്ങില്‍ പങ്കെടുത്തു.വൈകുന്നേരം 5ന് രജിസ്‌ട്രേഷനോടെ പരിപാടി ആരംഭിച്ചു. തുടര്‍ന്ന് നടന്ന ചോദ്യോത്തരവേളില്‍ ഗര്‍ഭിണികള്‍ക്ക് അല്‍ ഹിലാലിന്റെ ഗൈനക്കോളജിസ്റ്റുകളുടെയും നിയോനാറ്റോളജിസ്റ്റുകളുടെയും വിദഗ്ദ്ധ സംഘവുമായി നേരിട്ടുള്ള ആശയവിനിമയത്തിന് അവസരം ലഭിച്ചു. കൂടാതെ പങ്കെടുക്കുന്നവര്‍ക്ക് അവരുടെ കുടുംബങ്ങളുമായുള്ള ഓര്‍മ്മകള്‍ പകര്‍ത്താന്‍ ഫോട്ടോ ബൂത്തും ഗൈനക്കോളജി ടീമുമായി മുഖാമുഖ കണ്‍സള്‍ട്ടേഷനുകളും നടന്നു. അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയല്‍ ഗ്രൂപ്പ് സി.ഇ.ഒ. ഡോ. ശരത് ചന്ദ്രന്‍, ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന്റെയും രാംലി മാളിന്റെയും ജനറല്‍ മാനേജര്‍ ഷമീം, അല്‍ ഹിലാല്‍ ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് വൈസ്…
മുംബയ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെ കഴിഞ്ഞ ദിവസം ഉയര്‍ന്ന വധഭീഷണിയില്‍ നിര്‍ണായക കണ്ടെത്തലുമായി പൊലീസ്. രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് ഭീഷണി സന്ദേശം വന്നതെന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്. മുംബയ് ട്രാഫിക്ക് പൊലീസില്‍ കഴിഞ്ഞ ദിവസമാണ് ഭീഷണി സന്ദേശം എത്തിയത്. രണ്ട് തീവ്രവാദികള്‍ പ്രധാനമന്ത്രിയെ ലക്ഷ്യമിട്ട് ബോംബ് സ്‌ഫോടനത്തിന് ഗൂഢാലോചന നടത്തിയെന്നാണ് സന്ദേശത്തില്‍ പറയുന്നത്. അജ്മീറില്‍ നിന്നുള്ള സന്ദേശം വ്യാജമാണെന്ന നിഗമനത്തിലാണ് പൊലീസ്. മാനസിക നില തെറ്റിയതോ അല്ലെങ്കില്‍ മദ്യലഹരിയില്‍ വന്നതോ ആകാം വ്യാജ ഭീഷണിയെന്നാണ് കരുതുന്നത്. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ് എഫ്‌ഐആര്‍ ഇട്ടു. അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. സന്ദേശത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.