Author: News Desk

കണ്ണൂര്‍: മട്ടന്നൂരില്‍ കാറും സ്വകാര്യ ബസും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടുമരണം. ഉളിക്കല്‍ സ്വദേശികളായ ബീന, ലിജോ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ മറ്റു നാലുപേരില്‍ രണ്ടുപേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. മട്ടന്നൂര്‍- ഇരിട്ടി സംസ്ഥാന പാതയില്‍ ഉളിയില്‍ പാലത്തിന് സമീപമാണ് സംഭവം. കര്‍ണാടക രജിസ്ട്രേഷനിലുള്ള കാറാണ് അപകടത്തില്‍പ്പെട്ടത്. കാറില്‍ ആറ് പേരാണ് ഉണ്ടായിരുന്നത്. ആറ് പേര്‍ക്കും പരിക്കേറ്റു. ഇതില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേരാണ് ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചത്. പരിക്കേറ്റവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കൊണ്ടുപോയത്. തലശേരി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസുമായാണ് കൂട്ടിയിടിച്ചത്. ബസ് സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയ സമയത്ത് ഇരിട്ടി ഭാഗത്തേയ്ക്ക് പോകുകയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. മട്ടന്നൂര്‍ പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ഏറെ പണിപെട്ടാണ് കാറിലുണ്ടായിരുന്നവരെ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.

Read More

മനാമ: കൊയിലാണ്ടിക്കൂട്ടം ഗ്ലോബൽ കമ്മിറ്റിയുടെ ബഹ്‌റൈൻ ചാപ്റ്റർ അംഗങ്ങൾക്കും കുടുംബാംഗങ്ങൾക്കുമായി ഡെസേർട്ട് വിന്റർ ക്യാമ്പ് സംഘടിപ്പിച്ചു. പ്രസ്തുത ക്യാമ്പിൽ വെച്ച് ഫെബ്രുവരി 21 നു ബഹ്‌റൈൻ മീഡിയ സിറ്റിയിൽ മൈ ബത്തൂൾ മാർക്കറ്റ് ന്റെ സഹകരണത്തോടെ കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ഒരുക്കുന്ന “ഫന്തരീന ഫെസ്റ്റ് 2025” എന്ന വാർഷിക പരിപാടിയുടെ പ്രഖ്യാപനം അഫ്സൽ തിക്കോടി നിർവ്വഹിച്ചു. കൊയിലാണ്ടിക്കൂട്ടം ബഹ്‌റൈൻ ചാപ്റ്റർ ചെയർമാൻ കെ. ടി. സലിം, പ്രസിഡണ്ട് ഗിരീഷ് കാളിയത്ത്, ജനറൽ സെക്രട്ടറി ഹനീഫ് കടലൂർ, ട്രെഷറർ നൗഫൽ നന്തി, ഗ്ലോബൽ കമ്മിറ്റി അംഗങ്ങളായ ജസീർ കാപ്പാട്, സൈൻ കൊയിലാണ്ടി, വർക്കിംഗ് സെക്രട്ടറിയും ഫന്തരീന ഫെസ്റ്റ് 2025 കൺവീനറുമായ അരുൺ പ്രകാശ്, കലാവിഭാഗം സെക്രട്ടറി ജബ്ബാർ കുട്ടീസ്, മെമ്പർഷിപ്പ് സെക്രട്ടറി ഹരീഷ് പി. കെ, ചാരിറ്റി കൺവീനർ ഇല്യാസ് കൈനോത്ത്, ലേഡീസ് വിംഗ്‌ കൺവീനർ ആബിദ ഹനീഫ് മറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ വിന്റർ ക്യാമ്പിന് നേതൃത്വം നൽകി.

Read More

തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ നീല ട്രോളി ബാഗ് വിവാദത്തിൽ സി.പി.എം. നേതാവ് എൻ.എൻ. കൃഷ്ണദാസിനെ പരസ്യമായി താക്കീത് ചെയ്യാൻ പാർട്ടി സംസ്ഥാന കമ്മിറ്റി തീരുമാനിച്ചതായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അറിയിച്ചു. കൃഷ്ണദാസിൻ്റെ പ്രസ്താവന പാർട്ടിയിൽ ഭിന്നതയുണ്ടെന്ന പ്രതീതിണുണ്ടാക്കി. കൃഷ്ണദാസിൻ്റെ നിലപാട് പാർട്ടി നിലപാടിന് വിരുദ്ധമാണെന്നും സംസ്ഥാന കമ്മിറ്റി വിലയിരുത്തി.വയനാട് ഡി.സി.സി. ട്രഷറർ എൻ.എം. വിജയനും മകനും ജീവനൊടുക്കിയതിനു പിന്നിൽ ഐ.സി. ബാലകൃഷ്ണൻ അടക്കമുള്ള കോൺഗ്രസ് നേതാക്കൾ തന്നെയാണെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്തുവന്നിട്ടുണ്ടെന്ന് ഗോവിന്ദൻ പറഞ്ഞു.കടത്തിൽ കുരുങ്ങിയ കാര്യം പറഞ്ഞപ്പോൾ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ആത്മഹത്യക്കുറിപ്പിൽ പറയുന്നു. പാർട്ടി തലയിൽ കെട്ടിവെച്ച 32 ലക്ഷത്തിൻ്റെ വായ്പ 65 ലക്ഷമായി ഉയർന്നു. കത്ത് പുറത്തുവന്ന സാഹചര്യത്തിൽ ഐ.സി. ബാലകൃഷ്ണന്റെ കാര്യത്തിൽ നേതാക്കൾ നിലപാട് വ്യക്തമാക്കണം. രാഹുൽ ഗാന്ധി ഉൾപ്പടെയുള്ള നേതാക്കൾക്ക് വിജയൻ കത്തു നൽകിയിരുന്നു. സഹകരണമേഖലയിലെ അഴിമതിയുടെ ഭാഗമായി സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ കോൺഗ്രസ് പ്രവർത്തകർ ജീവനൊടുക്കുന്നുണ്ട്.നവീൻ ബാബുവിൻ്റെ ആത്മഹത്യ വിവാദമായപ്പോൾ പി.പി.…

Read More

വൈത്തിരി: വയനാട്ടിലെ വൈത്തിരിയിൽ പുരുഷനെയും സ്ത്രീയെയും റിസോർട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.മൃതദേഹങ്ങളുടെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായി. ഇരുവരും ഇടയ്ക്കിടെ റിസോർട്ടിൽ എത്തിയിരുന്നെന്ന് പോലീസ് പറഞ്ഞു. റിസോർട്ടിനു പിറകിലെ അത്തിമരത്തിലാണ് തൂങ്ങിയത്. ഇതിനായി പുതിയ കയർ വാങ്ങി കരുതിയിരുന്നു.ഇന്ന് രാവിലെ ഒമ്പതുമണിയോടെയാണ് റിസോർട്ട് ജീവനക്കാർ ഇരുവരെയും തൂങ്ങിമരിച്ച നിലയിൽ കണ്ടത്തെിയത്. റിസോർട്ട് ജീവനക്കാർ അറിയിച്ചതനുസരിച്ചാണ് പോലീസ് എത്തിയത്. ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്ന് പോലീസ് അറിയിച്ചു.കോഴിക്കോട് കൊയിലാണ്ടി നടേരി തെക്കേ കോട്ടുകുഴി (ഓർക്കിഡ്) പ്രമോദ് (53), ഉള്ള്യേരി നാറാത്ത് ചാലിൽ മീത്തൽ ബിൻസി (34) എന്നിവരാണ് മരിച്ചത്. പ്രമോദ് ഉള്ള്യേരി നാറാത്ത് ഫർണിച്ചർ കട നടത്തുകയായിരുന്നു. ഇവിടെ വച്ചാണ് പ്രമോദും ബിൻസിയും പരിചയപ്പെട്ടതെന്ന് അറിയുന്നു. പ്രമോദിൻ്റെ ഭാര്യ ഷൈജ. രണ്ടു മക്കളുണ്ട്. രൂപേഷ് ആണ് ബിൻസിയുടെ ഭർത്താവ്. ഇവർക്കും രണ്ടു മക്കളുണ്ട്. മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിനായി മാറ്റി. പോസ്റ്റ്‌മോർട്ടം ഇന്ന് പൂർത്തിയായാൽ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് പോലീസ് അറിയിച്ചു.

Read More

ദില്ലി: നിയമസഭ തെരഞ്ഞെടുപ്പ് തീയതി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചു. ഫെബ്രുവരി 5ന് വോട്ടെടുപ്പ് നടക്കും. ഫെബ്രുവരി എട്ടിന് വോട്ടെണ്ണുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. എല്ലാ നടപടികളും ഫെബ്രുവരി 10 ഓടെ പൂർത്തിയാക്കും. 13,033 പോളിംഗ് ബൂത്തുകളാണ് സംസ്ഥാനത്ത് ഉണ്ടാവുക. മദ്യനയ അഴിമതി കേസടക്കം സജീവ ചര്‍ച്ചയാകുന്ന പ്രതികൂല സാഹചര്യത്തില്‍ ആംആദ്മി പാര്‍ട്ടി മൂന്നാമതും അധികാരം പിടിക്കുമോ എന്നതിലാണ് ആകാംക്ഷ. 70 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റിലും യുപിയിലെ മിൽക്കിപൂരിലും ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കും. ദില്ലിയിലെ വോട്ടർ പട്ടികയിൽ നിന്ന് പേരുകൾ നീക്കിയെന്ന ആക്ഷേപം അടിസ്ഥാന രഹിതമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രതികരിച്ചു. മരണ സർട്ടിഫിക്കറ്റ്, ബൂത്ത് ലെവൽ ഓഫീസറുടെ സാക്ഷ്യപത്രം അടക്കം രേഖകൾ പരിശോധിച്ചാണ് അന്തിമ തീരുമാനം എടുക്കുകയെന്നും ഹിയറിംഗ് പ്രക്രിയയും വേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയുടെ കാലാവധി ഫെബ്രുവരി 23 ന് അവസാനിക്കും. ഇന്നലെ പുറത്തുവന്ന കണക്ക് പ്രകാരം ദില്ലിയിൽ 1.55 കോടി വോട്ട‍ർമാരാണ് ഉള്ളത്.

Read More

നിലമ്പൂർ: കേരളത്തിൽ യു.ഡി.എഫ്. അധികാരത്തിൽ വരണമെന്നും മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എമ്മിനുമെതിരെ പോരാടാൻ യു.ഡി.എഫിനൊപ്പം ചേരുമെന്നും പി.വി. അൻവർ എം.എൽ.എ. പലരും ഭയപ്പെട്ടാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും തുടരുന്നതെന്നും അൻവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.യു.ഡി.എഫ്. നേതൃത്വമാണ് തന്റെ ഔദ്യോഗിക പ്രവേശനത്തിൽ തീരുമാനമെടുക്കേണ്ടത്. ഇന്ന് പാണക്കാട്ടെത്തി സാദിഖലി ശിഹാബ് തങ്ങൾ, പി.കെ. കുഞ്ഞാലിക്കുട്ടി എന്നിവരുമായി ചർച്ച നടത്തും. മറ്റു യു.ഡി.എഫ്. നേതാക്കളെയും കാണാൻ ശ്രമിക്കും. രാഷ്ട്രീയത്തിൽ അഭിപ്രായങ്ങളും നിലപാടുകളും ഇരുമ്പുലയ്ക്ക പോലെ നിൽക്കില്ല. സാമൂഹ്യതിന്മയ്ക്കെതിരെ പോരാടുക എന്നതാണ് സാമൂഹ്യ പ്രവർത്തകരുടെ ഉത്തരവാദിത്തം.യു.ഡി.എഫ്. അധികാരത്തിൽ വരണം. ജനങ്ങളെ ബാധിക്കുന്ന വനനിയമ ഭേദഗതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഏറ്റെടുക്കണം. താൻ യു.ഡി.എഫിനു പിന്നിലുണ്ടാകും. എം.എൽ.എ. സ്ഥാനവും മറ്റു പദവികളും തരേണ്ട. പലരും ഭയപ്പെട്ടാണ് സി.പി.എമ്മിലും എൽ.ഡി.എഫിലും തുടരുന്നത്. അവരെ യു.ഡി.എഫ്. ഏറ്റെടുക്കണം. താൻ ഔദ്യോഗിക ഭാഗമാകണോ എന്ന് യു.ഡി.എഫ്. നേതൃത്വമാണ് ചിന്തിക്കേണ്ടത്. ഇതുവരെ തന്റെ കാര്യത്തിൽ അനുഭാവപൂർണമായ നിലപാട് അവരെടുത്തിട്ടില്ല. അതിനാൽ സി.പി.എം. വിടാനാഗ്രഹിക്കുന്ന പലർക്കും ആശങ്കയാണ്.തന്നെ മുന്നണിയിലെടുക്കണോ എന്ന്…

Read More

കണ്ണൂർ: കണ്ണപുരത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകൻ റിജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒമ്പതു പ്രതികൾക്കും ജീവപര്യന്തം. തലശ്ശേരി അഡീഷണൽ സെഷൻസ് കോടതി (3) ആണ് ശിക്ഷ വിധിച്ചത്. ആർ‌എസ്എസ്- ബിജെപി പ്രവർത്തകരെയാണ് കോടതി ശിക്ഷിച്ചത്. കണ്ണപുരം ചുണ്ട സ്വദേശികളായ വയക്കോടൻവീട്ടിൽ സുധാകരൻ (57), കൊത്തില താഴെവീട്ടിൽ ജയേഷ്‌ (41), ചാങ്കുളത്തുപറമ്പിൽ രഞ്ജിത്ത്‌ (44), പുതിയപുരയിൽ അജീന്ദ്രൻ (51), ഇല്ലിക്കവളപ്പിൽ അനിൽകുമാർ (52), പുതിയപുരയിൽ രാജേഷ്‌ (46), കണ്ണപുരം ഇടക്കേപ്പുറം സ്വദേശികളായ വടക്കേവീട്ടിൽ ശ്രീകാന്ത്‌ (47), സഹോദരൻ ശ്രീജിത്ത്‌ (43), തെക്കേവീട്ടിൽ ഭാസ്‌കരൻ (67) എന്നിവരെയാണ് ശിക്ഷിച്ചത്. എല്ലാ പ്രതികൾക്കും 307 വകുപ്പ് പ്രകാരം 10 വർഷം കഠിന തടവും വിധിച്ചിട്ടുണ്ട്. കേസിൽ പ്രതികൾ കുറ്റക്കാരെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ ആകെ പത്ത് പ്രതികളാണുണ്ടായിരുന്നത്. അതിൽ മൂന്നാം പ്രതി അജേഷ് വിചാരണയ്ക്കിടെ വാഹനാപകടത്തിൽ മരിച്ചിരുന്നു. 2005 ഒക്ടോബർ മൂന്നിനാണ് റിജിത്ത് കൊല്ലപ്പെട്ടത്. 19 വർഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് കേസിൽ വിധി പ്രസ്താവം വന്നിരിക്കുന്നത്. ക്ഷേത്രത്തിന്…

Read More

മനാമ: കോഴിക്കോട് ജില്ല പ്രവാസി ഫോറം (കെ.പി.എഫ്) വാർഷിക ജനറൽ ബോഡി യോഗം പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. രണ്ടു വർഷത്തെ കാലാവധി പൂർത്തിയാക്കിയ നിലവിലെ കമ്മിറ്റിയുടെ പ്രസിഡൻ്റ് ജമാൽ കുറ്റികാട്ടിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഹരീഷ് പി കെ പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജി പുതുകൂടി സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. തുടർന്ന് രക്ഷാധികാരികളായ യു.കെ. ബാലൻ, കെ.ടി. സലിം, സുധീർ തിരുനിലത്ത് എന്നിവരുടെ നേതൃത്വത്തിൽ പുതിയ എക്സിക്യൂട്ടിവ് കമ്മിറ്റിയെ ജനറൽ ബോഡി ഏകകണ്ഠമായി തെരഞ്ഞെടുത്തു. സുധീർ തിരുനിലത്ത് (പ്രസിഡണ്ട്.), അരുൺപ്രകാശ് (ജന. സെക്രട്ടറി.), സുജിത്ത് സോമൻ(ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്ന 2025-26 കാലയളവിലേക്കുള്ള കെ.പി.എഫ് എക്സിക്യൂട്ടിവ് കമ്മിറ്റിയിൽ, ഷാജി പുതുകുടി,അഖിൽ താമരശ്ശേരി, സവിനേഷ് എന്നിവർ വൈസ് പ്രസിഡന്റുമാരായും. രമ സന്തോഷ്‌, പ്രജിത്ത് ചേവങ്ങാട്ട്, മനീഷ് എന്നിവരെ ജോ. സെക്രട്ടറിമാരായും സുജീഷ് മാടായി യെ അസി. ട്രഷററായും തെരഞെടുത്തു. മറ്റു ഭാരവാഹികൾ: മിഥുൻ നാദാപുരം (മെമ്പർഷിപ് കൺ.),ബവിലേഷ്(എൻ്റർടെയ്ൻ മെൻ്റ് കൺ.),സജിത്ത്…

Read More

മനാമ: ഗൾഫ് കപ്പ് ജേതാക്കളായി തിരിച്ചെത്തിയ ബഹ്‌റൈൻ ദേശീയ ടീമിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ സ്വീകരണം നൽകി.ബഹ്‌റൈൻ നാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന സ്വീകരണച്ചടങ്ങിൽ ടീമിലെ കളിക്കാരെയും അഡ്മിനിസ്‌ട്രേറ്റീവ്, ടെക്‌നിക്കൽ സ്റ്റാഫിനെയും രാജാവ് അഭിനന്ദിച്ചു. സ്വീകരണച്ചടങ്ങിൽ രാജാവിന്റെ ജീവകാരുണ്യ, യുവജന കാര്യ പ്രതിനിധി ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫ, സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആന്റ് സ്‌പോർട്‌സ് (എസ്‌.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി പ്രസിഡൻ്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻ്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ എന്നിവർ പങ്കെടുത്തു.ടീം കളിക്കാരും അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫിലെ അംഗങ്ങളും രാജാവിനെ അഭിവാദ്യം ചെയ്തു. തുടർന്ന് ആഘോഷം ആരംഭിച്ചു. ടീം കളിക്കാർക്കൊപ്പം രാജാവ് സ്മരണിക ഫോട്ടോ എടുത്തു. കരിമരുന്ന് പ്രയോഗവും നടന്നു. ഈ ചരിത്ര നേട്ടത്തെത്തുടർന്ന് ദേശീയ ടീം ചാമ്പ്യന്മാരെയും അവരുടെ അഡ്മിനിസ്ട്രേറ്റീവ്, ടെക്നിക്കൽ സ്റ്റാഫിനെയും സ്വീകരിച്ചതിൽ രാജാവ് അളവറ്റ സന്തോഷം പ്രകടിപ്പിച്ചു.…

Read More

മലപ്പുറം: നിലമ്പൂര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ച കേസില്‍ അന്‍വറിന്റെ അനുയായി ഇഎ സുകു അറസ്റ്റില്‍. പിവി അന്‍വര്‍ എംഎല്‍എയ്ക്ക് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് സുകുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സിപിഎം മുന്‍ ലോക്കല്‍ സെക്രട്ടറിയായ ഇഎ സുകു അന്‍വറിന്റെ അടുത്ത അനുയായിയാണ്. വഴിക്കടവ് ബസ് സ്റ്റാന്‍ഡ് പരിസരത്തുവെച്ചാണ് സുകുവിനെ കസ്റ്റഡിയില്‍ എടുത്തത്. അന്‍വര്‍ ജയില്‍ നിന്ന് ഇറങ്ങുമ്പോള്‍ താന്‍ കയറയുന്നത് ട്വിസ്റ്റ് ആകുമെന്ന് സുകു പറഞ്ഞു. പിവി അന്‍വര്‍ ഉള്‍പ്പടെ 11 പേരാണ് കേസിലെ പ്രതികള്‍. അതില്‍ എംഎല്‍എയെക്കൂടാതെ മറ്റ് നാലുപേരെയാണ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്. നേരത്തെ അറസ്റ്റുചെയ്യാത്ത ആറുപേരില്‍ ഒരാളാണ് ഇപ്പോള്‍ പിടിയിലായ സുകു ശനിയാഴ്ച രാത്രി കരുളായി ഉള്‍വനത്തില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മണി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ചാണ് അന്‍വറിന്റെ നേതൃത്വത്തിലെത്തിയ ഡിഎംകെ പ്രവര്‍ത്തകര്‍ ഫോറസ്റ്റ് ഓഫീസ് ആക്രമിച്ചത്. പൂട്ടുതകര്‍ത്ത് ഉള്ളില്‍ക്കയറി സാധനസാമഗ്രികള്‍ നശിപ്പിച്ചതിന്റെപേരില്‍ എംഎല്‍എയെ ഒന്നാംപ്രതിയാക്കി കേസെടുത്തിരുന്നു. രാത്രി 11.30 ഓടെ നിലമ്പൂര്‍ ഫസ്റ്റ്ക്ളാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന് മുന്നില്‍…

Read More