- ഇന്ത്യൻ സ്കൂൾ പൂർവ്വ വിദ്യാർത്ഥിനി സ്വർണ്ണ മെഡലുകൾ നേടി
- ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി, കൊല്ലം പ്രവാസി അസോസിയേഷൻ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹിദ്ദ് പ്രദേശത്തെ വിവിധ ലേബർ ക്യാമ്പുകളിൽ മധുരവിതരണം സംഘടിപ്പിച്ചു.
- നിറഞ്ഞൊഴുകി വാദി, മുന്നറിയിപ്പ് അവഗണിച്ച് വണ്ടിയോടിച്ചു, കാർ ഒഴുക്കിൽപ്പെട്ടു, ഡ്രൈവർ അറസ്റ്റിൽ
- ശബരിമല വിമാനത്താവള പദ്ധതി; സര്‍ക്കാരിന് തിരിച്ചടി, ഭൂമി ഏറ്റെടുക്കാനുള്ള വിജ്ഞാപനം റദ്ദാക്കി
- തദ്ദേശസ്ഥാപനങ്ങള്‍ക്ക് ഇനി പുതിയ ഭരണാധികാരികള്‍; തിരുവനന്തപുരത്തടക്കം ആറു കോര്‍പറേഷനുകളിലും സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ‘അനന്തപത്മനാഭനെ വണങ്ങി, പാളയത്തെ രക്തസാക്ഷി മണ്ഡലത്തില്‍ പുഷ്പാര്‍ച്ചന’; സത്യപ്രതിജ്ഞ ചെയ്ത് അംഗങ്ങള്‍
- ചലച്ചിത്ര പ്രേമികളുടെ മനംകവര്‍ന്ന് ‘കേരള സവാരി’; എണ്ണായിരത്തി നാന്നൂറ് പേര്‍ക്ക് തുണയായി, അഭിമാനകരമെന്ന് മന്ത്രി ശിവന്‍കുട്ടി
- വ്യാജ സർട്ടിഫിക്കറ്റുകൾക്ക് പൂട്ടിട്ട് കുവൈത്ത്; പുതിയ നിബന്ധനകൾ പുറത്തിറക്കി സിവിൽ സർവീസ് കമ്മീഷൻ
Author: News Desk
തൃശ്ശൂർ: ആ നിത്യവിസ്മയ നാദം നിലച്ചു. അനശ്വരഗാനങ്ങളിലൂടെ പാട്ടിന്റെ വസന്തം തീര്‍ത്ത സ്വരം, മലയാളത്തിന്റെ ഭാവഗായകന്‍ പി. ജയചന്ദ്രന്‍ (81) അന്തരിച്ചു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടിനിടെ ആയിരക്കണക്കിന് ലളിതസുന്ദര ഗാനങ്ങൾ പാടിത്തീർത്ത് 81-ാം വയസ്സില്‍ അദ്ദേഹം വിടപറഞ്ഞു. സിനിമാഗാനങ്ങളായും ലളിതഗാനങ്ങളായും ഭക്തിഗാനങ്ങളായും മലയാളത്തിന്‍റെ ഒരു കാലഘട്ടത്തെ മധുരമോഹനമാക്കിയ ആ ആഗാധ ശബ്ദസാഗരം ഇനി ബാക്കി.രാസാത്തി ഉന്നൈ കാണാതെ നെഞ്ചം’ എന്ന ഒറ്റഗാനത്തിലൂടെ തമിഴകവും കീടക്കിയ ജയചന്ദ്രനോളം തമിഴില്‍ ശോഭിച്ച മറ്റൊരു മലയാളി ഗായകനുമില്ല. മലയാളത്തിനും തമിഴിനും പുറമെ തെലുങ്കിലും കന്നഡത്തിലും ഹിന്ദിയിലും ആ സ്വരം ഭാഷാതിര്‍ത്തി ലംഘിച്ച് ആരാധകരെ സൃഷ്ടിച്ചു. മലയാളിക്ക് എന്നും എപ്പോഴും പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിനും സന്താപത്തിനും കൂട്ടായി ആ ശബ്ദമുണ്ടായിരുന്നു. മലയാളിയുടെ ഗൃഹാതുരശബ്ദമായിരുന്നു പി. ജയചന്ദ്രന്റെ പാട്ടുകള്‍. മികച്ച ഗായകനുള്ള സംസ്ഥാനപുരസ്‌കാരം ആറ് തവണയും ദേശീയ അവാര്‍ഡ് ഒരുതവണയും അദ്ദേഹത്തെ തേടിയെത്തി. തമിഴില്‍ കിഴക്ക് ചീമയിലെ എന്ന സിനിമയിലെ ഗാനത്തിന് 1994 ലെ…
കോഴിക്കോട്: ചോദ്യക്കടലാസ് ചോർച്ചക്കേസിൽ കൊടുവള്ളി എം.എസ്. സൊല്യൂഷൻസ് ഉടമ മുഹമ്മദ് ഷുഹൈബിന്റെ മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി തള്ളി. ഹൈക്കോടതിയെ സമീപിക്കാൻ ഷുഹൈബ് നീക്കം നടത്തുന്നതായി അറിയുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കും. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഷുഹൈബിനോടും എം.എസ്. സൊല്യൂഷൻസിലെ മറ്റു രണ്ട് അദ്ധ്യാപകരോടും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടെങ്കിലും ഹാജരായിരുന്നില്ല. ഷുഹൈബ് ഉൾപ്പെടെയുള്ളവർ ഒളിവിലാണ്. ഷുഹൈബിനെതിരെ തിരച്ചിൽ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.ജാമ്യഹർജിയിൽ വിധി പറയുന്നത് നേരത്തെ രണ്ടു തവണ മാറ്റിയിരുന്നു. വഞ്ചന, തട്ടിപ്പ്, ക്രിമിനൽ ഗൂഢാലോചന അടക്കമുള്ള വകുപ്പുകളാണ് ഷുഹൈബിനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയിരിക്കുന്നത്. പൊതു വിദ്യാലയങ്ങളിലെ പരീക്ഷയുടെ വിശ്വാസ്യത തകർക്കുന്ന തരത്തിൽ ഉദ്യോഗസ്ഥരുടെ സഹായത്തോടെ ചോദ്യക്കടലാസുകൾ ഓൺലൈൻ സ്ഥാപനങ്ങൾക്ക് ചോർത്തിക്കൊടുക്കുന്ന ഒരു റാക്കറ്റ് പ്രവർത്തിക്കുന്നതായി സംശയിക്കുന്നുണ്ടെന്നും പോലീസ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. കോടതി നിർദേശമനുസരിച്ച് അധിക റിപ്പോർട്ടും ക്രൈംബ്രാഞ്ച് കോടതിയിൽ സമർപ്പിച്ചിരുന്നു. റിപ്പോർട്ടുകൾ വിശദമായി പരിശോധിച്ച ശേഷമാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഒരു പണിവരുന്നുണ്ട് അവറാച്ചാ..; ബോബി ചെമ്മണ്ണൂർ കേസിനിടെ ഫെയ്‌സ്ബുക്ക് പോസ്റ്റുമായി ഗോപിസുന്ദർ
നടി ഹണിറോസ് ബോബി ചെമ്മണ്ണൂരിനെതിരെ കേസ് കൊടുത്തതും തുടര്‍ന്നുണ്ടായ സംഭവങ്ങളും വലിയ ചര്‍ച്ചയായി കൊണ്ടിരിക്കുന്ന വേളയില്‍ സംഗീത സംവിധായകന്‍ ഗോപി സുന്ദറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ശ്രദ്ധ നേടുന്നു. സോഷ്യല്‍ മീഡിയ വഴിയുള്ള ആക്രമണങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് ഗോപി സുന്ദര്‍ പോസ്റ്റില്‍ പറയുന്നു. അഭിപ്രായങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെയ്ക്കുമ്പോള്‍ ചിന്തിക്കണമെന്നും അദ്ദേഹം പറയുന്നുണ്ട്.സോഷ്യല്‍ മീഡിയ വഴിയുള്ള വ്യക്തിപരമായ ആക്രമണങ്ങള്‍ക്ക് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. സൈബര്‍ ഭീഷണിപ്പെടുത്തല്‍, ഉപദ്രവിക്കല്‍ തുടങ്ങിയുള്ള പല അധികാരപരിധികളിലും ഇത് ഒരു കുറ്റകൃത്യമായി മാറിയേക്കാം. നിങ്ങളുടെ അഭിപ്രായങ്ങള്‍ ഓഫ്‌ലൈനായും ഓണ്‍ലൈനായും പോസ്റ്റ് ചെയ്യുമ്പോള്‍ ചിന്തിക്കണം. മറ്റുള്ളവരോട് ബഹുമാനത്തോടെയും ദയയോടെയും പെരുമാറുക. സുരക്ഷിതരായിരിക്കു. പോസിറ്റിവ് ഡിജിറ്റല്‍ ഇടപെടലുകളെ പ്രോത്സാഹിപ്പിക്കൂ. ഒരു പണി വരുന്നുണ്ട് അവറാച്ചാ.ഉദ്ഘാടനപരിപാടിക്കെത്തുമ്പോള്‍ ധരിക്കുന്ന വസ്ത്രത്തെയടക്കം അടിസ്ഥാനമാക്കി വലിയ സോഷ്യല്‍ബൂള്ളീങ്ങായിരുന്നു കഴിഞ്ഞ കുറെക്കാലമായി ഹണി റോസ് നേരിട്ടുകൊണ്ടിരുന്നത്. ഇതിനിടെയാണ് ബോബി ചെമ്മണ്ണൂരിന്റെ ഒരു സ്ഥാപനത്തില്‍ നടി ഉദ്ഘാടനത്തിനെത്തുന്നതും അവരുടെ മുന്നില്‍ വെച്ചു തന്നെ ദ്വയാര്‍ഥ പ്രയോഗം നടത്തുകയുമെല്ലാം ചെയ്യുന്നത്.…
നെടുങ്കണ്ടം: ബോഡിമെട്ടില്‍ നികുതി വെട്ടിച്ച് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച 2,000 കിലോ ഏലക്കയും വാഹനവും ജിഎസ്ടി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് പിടികൂടി. 60 ലക്ഷം രൂപ വിലവരുന്ന ഏലക്കയാണ് ബോഡിമെട്ട് ചെക്പോസ്റ്റിലൂടെ തമിഴ്നാട്ടിലേക്ക് കടത്താന്‍ ശ്രമിച്ചത്. സംസ്ഥാന ജിഎസ്ടി വകുപ്പ് എന്‍ഫോഴ്സ്മെന്റ് ആന്റ് ഇന്റലിജന്‍സ് ജോ.കമീഷണര്‍ ബി.പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. ബിഎല്‍റാം സ്വദേശി സജീവനാണ് ഏലക്ക കടത്തിയത്. ഏലക്കയും വാഹനവും ശാന്തന്‍പാറ പൊലീസ് സ്റ്റേഷനിലേല്‍പ്പിച്ചു. നടപടികള്‍ പൂര്‍ത്തിയാക്കി പിഴ ഈടാക്കിയ ശേഷം ഏലക്കയും വാഹനവും വിട്ടു നല്‍കുമെന്ന് എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് നികുതി വെട്ടിച്ച് ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകള്‍ വഴി തമിഴ്നാട്ടിലേക്ക് ഏലക്ക കടത്തുന്ന സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി ജി.എസ്.ടി വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കഴിഞ്ഞ ഒരുമാസമായി എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡ് ഉദ്യോഗസ്ഥര്‍ ജില്ലയിലെ അതിര്‍ത്തി ചെക്പോസ്റ്റുകളില്‍ നിരീക്ഷണം നടത്തിവരികയായിരുന്നു .
സഹപ്രവർത്തകയെ കറിക്കത്തികൊണ്ട് കുത്തികൊലപ്പെടുത്തി യുവാവ്, നോക്കുകുത്തിയായി ദൃക്സാക്ഷികൾ
പൂനെ: ഓഫീസ് പാർക്കിംഗിൽ സഹപ്രവർത്തകയെ യുവാവ് കറിക്കത്തികൊണ്ട് കുത്തികൊന്നു.പൂനെയിൽ കഴിഞ്ഞ ചൊവ്വാഴ്‌ച നടന്ന സംഭവത്തിന്റെ വിവരങ്ങളാണ് പുറത്തുവന്നത്.യേറവാഡയിലെ ഡബ്ള്യു എൻ എസ് ഗ്ളോബൽ എന്ന ബിപിഒയിലെ ജീവനക്കാരിയായ ശുഭദ കഡോരെയാണ് (28) കൊല്ലപ്പെട്ടത്.സംഭവത്തിൽ കമ്പനിയിലെ അക്കൗണ്ടന്റായ കൃഷ്‌ണ കനോജയെ (30) പൊലീസ് അറസ്റ്റ് ചെയ്തത്.കള്ളം പറഞ്ഞ് പലതവണയായി പണം കടം വാങ്ങിയതാണ് പ്രകോപനത്തിന് കാരണമായതെന്ന് യുവാവ് പറഞ്ഞു.പിതാവിന് അസുഖമാണെന്നും ചികിത്സയ്ക്ക് പണം വേണമെന്നും പറഞ്ഞ് ശുഭദ പലതവണ കടം വാങ്ങി.കനോജ പണം തിരികെ ആവശ്യപ്പെട്ടപ്പോൾ പിതാവിന്റെ അവസ്ഥ പറഞ്ഞ് യുവതി പണം നൽകാൻ വിസമ്മതിച്ചു.തുടർന്ന് യുവതിയുടെ നാട്ടിൽ അന്വേഷിച്ചപ്പോൾ പിതാവ് സുഖമായിരിക്കുന്നുവെന്നും ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും കൃഷ്‌ണ കണ്ടെത്തുകയായിരുന്നു.ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ കൃഷ്‌ണ യുവതിയെ ഓഫീസിലെ പാർക്കിംഗ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി പണം തിരികെ ആവശ്യപ്പെട്ടു.എന്നാൽ പണം നൽകാൻ ശുഭദ തയ്യാറാകാത്തതോടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി.തുടർന്ന് യുവാവ് കറിക്കത്തി ഉപയോഗിച്ച് ശുഭദയെ കുത്തുകയായിരുന്നു.പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന നിരവധി പേർ യുവതിയെ കൃഷ്ണയെ കുത്തുന്നത് കണ്ടെങ്കിലും തടയാൻ…
വൈദ്യ പരിശോധന പൂർത്തിയായി, ബോബി ചെമ്മണ്ണൂർ കാക്കനാട് ജയിലിലേക്ക് , പ്രതിഷേധിച്ച് ബോബി അനുകൂലികൾ
കൊച്ചി : നടി ഹണി റോസിന്റെ ലൈംഗികാധിക്ഷേപ പരാതിയിൽ അറസ്റ്റിലായി റിമാൻഡ് ചെയ്യപ്പെട്ട വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ വൈദ്യപരിശോധന പൂർത്തിയായി.ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും.വിധി കേട്ട് തളർന്ന് പ്രതിക്കൂട്ടിലിരുന്ന ബോബി ചെമ്മണ്ണൂരിന്റെ രക്തസമ്മർദ്ദം ഉയരുകയും ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയും ചെയ്തിരുന്നു.കോടതി മുറിയിൽ വിശ്രമിക്കാൻ അനുവദിച്ച ശേഷം ബോബിയെ ജനറൽ ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്കെത്തിച്ചിരുന്നു.ഇവിടെ നിന്നാണ് ബോബിയെ കാക്കനാട് ജില്ലാ ജയിലിലേക്ക് കൊണ്ടുപോകുന്നത്.ഇതിനിടെ ബോബി ചെമ്മണ്ണൂരിന് ഒപ്പമുള്ളവർ പ്രതിഷേധവുമായി രംഗത്തെത്തി.ഇവർ പൊലീസ് വാഹനം തടയാൻ ശ്രമിക്കുകയും ചെയ്തു.ബോബി ചെമ്മണ്ണൂരിന് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം നിഷേധിച്ചത്.പതിനാലുദിവസത്തേക്കാണ് ബോബിയെ റിമാൻഡ് ചെയ്തത്.ജാമ്യമില്ലാ വകുപ്പുകൾ ചുമത്തിയാണ് ബോബിക്കെതിരെ പൊലീസ് കേസെടുത്തിരുന്നത്.മുതിർന്ന അഭിഭാഷകനായ ബി രാമൻ പിളളയാണ് ബോബിക്കായി കോടതിയിൽ ഹാജരായത്.നാളെ അപ്പീൽ നൽകുമെന്ന് അഭിഭാഷകൻ അറിയിച്ചു.ബോബി ചെയ്തത് ഗൗരവമേറിയ തെറ്റാണെന്നായിരുന്നു എന്നായിരുന്നു പ്രോസിക്യൂഷൻ വാദം.ഇപ്പോൾ ജാമ്യം നൽകിയാൽ അത് ഇത്തരം കുറ്റങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതുപോലെയാകും.പ്രതി നിരന്തരമായി പരാതിക്കാരിയെ അധിക്ഷേപിച്ചതിന് തെളിവുണ്ട്.മോശം പെരുമാറ്റത്തോടുള്ള…
കൊച്ചി: വാളയാർ പീഡനക്കേസിൽ കുട്ടികളുടെ മാതാപിതാക്കളും പ്രതികൾ. ഇവർക്കെതിരെ പ്രേരണക്കുറ്റം ചുമത്തി സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചു.എറണാകുളം സി.ബി.ഐ. മൂന്നാം കോടതിയിലാണ് സി.ബി.ഐ. തിരുവനന്തപുരം യൂണിറ്റ് കുറ്റപത്രം സമർപ്പിച്ചത്. പീഡനം സംബന്ധിച്ച് മാതാപിതാക്കൾക്ക് അറിവുണ്ടായിരുന്നു എന്നാണ് സി.ബി.ഐയുടെ കണ്ടെത്തൽ. മാതാപിതാക്കൾ പീഡനവിവരം മറച്ചുവെച്ചെന്നും യഥാസമയം പോലീസിനെ അറിയിച്ചില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു. പോക്സോ, ഐ.പി.സി. വകുപ്പുകളാണ് ചുമത്തിയത്.2017 ജനുവരി ഏഴിനാണ് അട്ടപ്പള്ളത്തെ വീട്ടിൽ 13 വയസുകാരിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. 2017 മാർച്ച് നാലിന് ഇതേ വീട്ടിൽ സഹോദരിയായ 9 വയസുകാരിയെയും തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 2017 മാർച്ച് ആറിന് പാലക്കാട് എ.എസ്.പി. ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണമാരംഭിച്ചു. 2017 മാർച്ച് 12ന് മരിച്ച കുട്ടികള്‍ പീഡനത്തിനിരയായെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തു വന്നെങ്കിലും 2019 ജൂണ്‍ 22ന് സഹോദരിമാരുടെ മരണം ആത്മഹത്യയെന്ന് രേഖപ്പെടുത്തി പോലീസ് കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. 2019 ഒക്ടോബർ ഒമ്പതിനാണ് കേസിലെ ആദ്യ വിധി വന്നത്. മൂന്നാം…
ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദര്‍ശനത്തിനായി താഴെ തിരുപ്പതിയിലെ കൂപ്പണ്‍ വിതരണ കൗണ്ടറിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറു പേരിൽ പാലക്കാട് സ്വദേശിനിയും. പാലക്കാട് വണ്ണാമട വെള്ളാരംകൽമേടിലെ നിര്‍മല (52) ആണ് മരിച്ചതെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. നിർമലയും ബന്ധുക്കളും ഉൾപ്പെടെയുള്ള ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതി ദർശനത്തിനായി പോയത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ തുടങ്ങിയതായി ബന്ധുക്കൾ അറിയിച്ചു. തിരുപ്പതി ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശിക്കായി ടോക്കൺ എടുക്കുന്നതിനായി ക്യൂ നിൽക്കുന്നതിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. തിരക്കിലും തിരക്കിലും പെട്ട് നിർമല മരിച്ച വിവരം വൈകിയാണ് ബന്ധുക്കൾ അറിഞ്ഞത്. അപകടമുണ്ടായശേഷം മരിച്ച ആറുപേരിൽ ഉള്‍പ്പെട്ടിരുന്ന നിര്‍മല കര്‍ണാടക സ്വദേശിനിയാണെന്നായിരുന്നു പൊലീസ് ആദ്യം നൽകിയ വിവരം. പിന്നീട് ഈ വിവരം തിരുത്തി നൽകുകയായിരുന്നു. അതേസമയം, തിരുപ്പതി ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഇന്നലെ രാത്രിയാണ് താഴെ തിരുപ്പതിയിൽ കൂപ്പണ്‍ വിതരണ കൗണ്ടറിൽ അപകടമുണ്ടായത്. ഇന്ന് രാവിലെ…
കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകൻ മരിച്ചു; ഒരാള്‍ കസ്റ്റഡിയില്‍
കൊല്ലം: കൊല്ലം പോരുവഴിയിൽ കാട്ടുപന്നിയെ തുരത്താൻ സ്ഥാപിച്ച വൈദ്യുതി കെണിയിൽ നിന്ന് ഷോക്കേറ്റ് കർഷകതൊഴിലാളി മരിച്ചു. അമ്പലത്തുംഭാഗം ചിറയിൽ വീട്ടിൽ സോമൻ ആണ് മരിച്ചത്. സോമനെ ഇന്നലെ രാത്രി മുതൽ കാണാതായിരുന്നു. സോമൻ്റെ ഭാര്യ പൊലീസിൽ പരാതി നൽകാൻ ഒരുങ്ങവേയാണ് രാവിലെ 8 മണിയോടെസമീപത്തെ കൃഷിയിടത്തിൽ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരാളെ ശൂരനാട് പൊലീസ് കസ്റ്റഡിയിൽ എടുത്തു. കൃഷി ചെയ്യാൻ കഴിയാത്ത വിധം പ്രദേശത്ത് കാട്ടുപന്നി ശല്യം രൂക്ഷമാണ്.
പൊലീസ് മർദിച്ചിട്ടില്ല, കാലിനും നട്ടെലിനും പരുക്കെന്ന് ബോബി; ജാമ്യം നൽകരുതെന്നു പ്രോസിക്യൂഷൻ
കൊച്ചി: ലൈംഗിക അധിക്ഷേപം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ കോടതിയിൽ ഹാജരാക്കി. ഉച്ചയ്ക്ക് 12.45ഓടോെയാണ് സെൻട്രൽ പൊലീസ് സ്റ്റേഷനിൽ നിന്ന് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ എത്തിച്ചത്. മാപ്പ് പറയാൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി മാധ്യമങ്ങളോടു പ്രതികരിച്ചു. ഇന്നലെ രാത്രിയും ഇന്നു പുലർച്ചെയുമായി 2 തവണ ബോബിയെ വൈദ്യപരിശോധനയ്ക്കു വിധേയനാക്കി. താൻ തെറ്റുകാരനല്ലെന്നും ദ്വയാർഥ പ്രയോഗം നടത്തി എന്നതുമാത്രമാണു തനിക്കെതിരെയുള്ള കേസ് എന്നുമാണ് ബോബി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇന്നലെയാണ് ബോബി ചെമ്മണൂർ അറസ്റ്റിലായത്. രാവിലെ എട്ടിനു വയനാട് മേപ്പാടി കള്ളാടിക്കടുത്തുള്ള ‘ബോചെ ആയിരമേക്കർ’ എസ്റ്റേറ്റിൽനിന്നു പുറത്തേക്കു വരുമ്പോൾ വാഹനം വളഞ്ഞ് എറണാകുളം സെൻട്രൽ പൊലീസ് ബോബിയെ പിടികൂടുകയായിരുന്നു. രാത്രി ഏഴരയോടെ കൊച്ചിയിലെ സ്റ്റേഷനിലെത്തിച്ചു. രണ്ടു മണിക്കൂറിലേറെ ചോദ്യംചെയ്തു. തുടർന്ന് ജനറൽ ആശുപത്രിയിൽ വൈദ്യപരിശോധന നടത്തി. ലൈംഗിക അധിക്ഷേപത്തിനും അതിക്രമത്തിനും ഭാരതീയ ന്യായസംഹിതയിലെ 75 (1), (4) വകുപ്പുകളും ഐടി ആക്ടിലെ 6–7ാം…
