- അല്‍ ബുദയ്യ തീരത്ത് പിഞ്ചുകുഞ്ഞ് മുങ്ങിമരിച്ചു
- അവസാന ഘട്ടത്തില്‍ വെടിപൊട്ടിച്ച് എം.വി. ഗോവിന്ദന്; നിലമ്പൂരില്‍ ചൂടേറിയ ചര്‍ച്ചയായി ആര്.എസ്.എസ്. ബന്ധം
- വിദേശത്ത് കുടുങ്ങിയ ബഹ്റൈനികളെ നാട്ടിലെത്തിക്കാനുള്ള തീവ്രശ്രമത്തില്‍ വിദേശകാര്യ മന്ത്രാലയം
- ഫ്രൻഡ്സ് സോഷ്യൽ അസോസിയേഷൻ മലയാളം പാഠശാല; റിഫ കേമ്പസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- കൊല്ലം പ്രവാസി അസോസിയേഷൻ ഫാദേർസ് ഡേ അനുബന്ധിച്ചു സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
- ആർഎസ്എസുമായി സിപിഎമ്മിന് ഇന്നലെയും കൂട്ട്കെട്ട് ഇല്ല, ഇന്നുമില്ല, നാളെയും ഇല്ല; എംവി ഗോവിന്ദന്
- കൊട്ടിയൂരില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
- കൊച്ചിയിൽ നിന്ന് പുറപ്പെട്ട വിമാനത്തിന് ബോംബ് ഭീഷണി
Author: News Desk
അറസ്റ്റിലായവരുടെ എണ്ണം 30 ആയി, പ്രതികളിൽ ചിലർ ജില്ല വിട്ടുപത്തനംതിട്ട.കായികതാരമായ ദളിത് പെൺകുട്ടിയെ അറുപതിലേറെ പേർ ലൈംഗികമായി പീഡിപ്പിച്ച കേസിൽ നാലുപേർ കൂടി അറസ്റ്റിലായി. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 30 ആയി. ഇനിന് രാവിലെയും രാത്രിയുമായി 13 പേരെ പത്തനംതിട്ട പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിൽ 10 പേരുടെ അറസ്റ്റ് രണ്ടുഘട്ടമായി രേഖപ്പെടുത്തിയിട്ടുണ്ട്. കസ്റ്റഡിയിലുള്ള മറ്റു മൂന്നുപേരെ പൊലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്.അതേസമയം പെൺകുട്ടിയുടെ പരാതിയിൽ കൂടുതൽ പേരെ അറസ്റ്റ് ചെയ്ത് തുടങ്ങിയതോടെ പ്രതിയാകാൻ സാദ്ധ്യതയുള്ള ചിലർ ജില്ലയിൽ നിന്ന് പുറത്തുകടന്നതായും വിവരമുണ്ട്. ഇതേത്തുടർന്ന് ജില്ലയ്ക്ക് പുറത്തുള്ള പൊലീസ് സ്റ്റേഷനുകളുമായി ബന്ധപ്പെട്ടും അന്വേഷണം വ്യാപിപ്പിച്ചു. ഡി.ഐ.ജി അജിത ബീഗത്തിന്റെ നേതൃത്വത്തിൽ 25 അംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പത്തനംതിട്ട എസ്.പി, ഡിവൈ. എസ്.പി നന്ദകുമാർ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ട്.
കാസർകോട്: പിസ്‌തയുടെ തോട് തൊണ്ടയിൽ കുടുങ്ങി രണ്ടുവയസുകാരന് ദാരുണാന്ത്യം. കാസർകോട് കുമ്പള ഭാസ്കര നഗറിലെ അൻവറിന്റെയും മെഹറൂഫയുടെയും മകൻ അനസ് ആണ് മരിച്ചത്. ശനിയാഴ്ച വെെകുന്നേരം വീട്ടിൽ വച്ചാണ് കുട്ടി പിസ്തയുടെ തൊലി എടുത്ത് കഴിച്ചത്. ഉടൻ തന്നെ വീട്ടുകാർ വായിൽ കയ്യിട്ട് തൊലി പുറത്തെടുത്തിരുന്നു.തൊലി തൊണ്ടയിൽ അവശേഷിക്കുന്നുണ്ടോയെന്നറിയാൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിശോധനയിൽ കുഴപ്പമില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചത്. ഇതോടെ കുടുംബം വീട്ടിലേക്ക് മടങ്ങി. എന്നാൽ ഞായറാഴ്ച പുലർച്ചെ ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ മംഗളൂരുവിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരണം സംഭവിക്കുകയായിരുന്നു. ഒരാഴ്ച മുൻപാണ് പ്രവാസിയായ അൻവർ തിരികെ ഗൾഫിലേക്ക് പോയത്. ആയിഷുവാണ് സഹോദരി.
അച്ഛനെ മക്കൾ സമാധിയിരുത്തിയ സംഭവം; സ്ഥലത്ത് പോലീസ് കാവൽ, പോസ്റ്റുമോർട്ടത്തിന് കളക്ടറുടെ അനുമതി തേടും
നെയ്യാറ്റിന്‍കര: തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ അച്ഛനെ മക്കള്‍ ‘സമാധി’ ഇരുത്തിയ സംഭവത്തില്‍ സമഗ്രമായ അന്വേഷണത്തിനൊരുങ്ങി പോലീസ്. മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം ചെയ്യുന്നതിനായി കളക്ടറുടെ ഉത്തരവ് തേടുമെന്നും അനുമതി ലഭിച്ചാലുടന്‍ മറ്റ് നടപടികളിലേക്ക് കടക്കുമെന്നും പോലീസ് അറിയിച്ചു. ആറാലുംമൂട് കാവുവിളാകം വീട്ടില്‍ ഗോപന്‍ സ്വാമി (81) ആണ് വെള്ളിയാഴ്ച മരിച്ചത്. അച്ഛന്‍ സമാധിയായി എന്ന് മക്കള്‍ പരിസരപ്രദേശങ്ങളില്‍ പോസ്റ്റര്‍ ഒട്ടിച്ചതോടെയാണ് മരണവിവരം പുറംലോകം അറിഞ്ഞത്.അച്ഛന്‍ സമാധിയിലേക്ക് തനിയെ നടന്നുവന്ന് ഇരിക്കുകയായിരുന്നു എന്നും അച്ഛന്റെ അവസാനത്തെ ആഗ്രഹം നിറവേറ്റുകമാത്രമാണ് ചെയ്തതെന്നും ഗോപന്‍ സ്വാമിയുടെ മക്കള്‍ മാധ്യമങ്ങളോടും പോലീസിനോടും പറഞ്ഞിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നുനാല് വര്‍ഷങ്ങളായി ഗോപന്‍ സ്വാമിയെ വീടിനുപുറത്തേക്ക് കാണാറില്ലായിരുന്നുവെന്നും അദ്ദേഹം അസുഖം ബാധിച്ച് കിടപ്പിലായിരുന്നു എന്നും പരിസാരവാസികള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വയോധികന്‍ എങ്ങനെയാണ് സ്വയം നടന്നുവന്ന് സമാധിയില്‍ ഇരുന്നതെന്നും നാട്ടുകാര്‍ ചോദിക്കുന്നു.അതേസമയം, പ്രായാധിക്യത്താല്‍ മരണപ്പെട്ട വയോധികനെ മക്കള്‍ വീടിന്റെ പരിസരത്ത് സംസ്‌കരിക്കുകയും ബാക്കി പറയുന്ന കാര്യങ്ങളൊക്കെ നുണയുമാകാം എന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്…
എം എൽ എ സ്ഥാനം രാജി വയ്ക്കും?, നിർണായക പ്രഖ്യാപനത്തിന് പി വി അൻവർ, നാളെ വാർത്താ സമ്മേളനം
തിരുവനന്തപുരം : തൃണമൂൽ കോൺഗ്രസിൽ ചേർന്നതിന് പിന്നാലെ നാളെ വാർത്താസമ്മേളനം വിളിച്ച് പി.വി. അൻവർ എം,എൽ.എ . നാളെ രാവിലെ 9.30ന് തിരുവനന്തപുരത്താണ് വാർത്താസമ്മേളനം വിളിച്ചിരിക്കുന്നത്, പ്രധാനപ്പെട്ട ഒരു വിഷയം അറിയിക്കാനുണ്ടെന്നാണ് അൻവർ ഫേസ്‌ബുക്ക് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. അൻവർ നാളെ എം.എൽ.എ സ്ഥാനം രാജി വച്ചേക്കുമെന്നാണ് സൂചന. തൃണമൂൽ കോൺഗ്രസിൽ ഔദ്യോഗികമായി അംഗത്വം എടുക്കാൻ സ്വതന്ത്ര എം.എൽ.എ സ്ഥാനം തടസമാണെന്നാണ് വിവരം. അൻവറിന് നിയമസഭയുടെ കാലാവധി തീരുംവരെ മറ്റൊരു പാർട്ടിയിൽ ചേർന്നാൽ അയോഗ്യത നേരിടേണ്ടി വരും. ഇത് മറികടക്കാനാണ് രാജി ചർച്ചകൾക്ക് പിന്നിൽ.കഴിഞ്ഞ ദിവസമാണ് പി.വി. അൻവർ മമത ബാനർജിയുടെ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്. നിലവിൽ തൃണമൂലിന്റെ സംസ്ഥാന കോർഡിനേറ്റർ പദവിയാകും അൻവർ വഹിക്കുക. ഇതിനൊപ്പം കേരളത്തിലെ പാർട്ടിയുടെ ചുമതലകൾ ഏകോപിപ്പിക്കുന്നതിന് എം.പിമാരായ സുസ്മിത ദേവ്, മഹുവ മൊയ്ത്ര എന്നിവർക്ക് മമതാ ബാനർജി ചുമതല നൽകിയതായും വിവരമുണ്ട്.
തൃശൂർ: പീച്ചി ഡാമിന്റെ റിസർവോയറിൽ നാല് പെൺകുട്ടികൾ വീണു. വെള്ളത്തിൽ മുങ്ങിയ നാലുപേരെയും നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചു. ഇവരിൽ മൂന്നുപേരുടെ നില ഗുരുതരമാണെന്നും ഒരാളുടെ നില അതീവ ഗുരുതരമാണെന്നുമാണ് പൊലീസ് അറിയിക്കുന്നത്.16 വയസുകാരായ നിമ, ആൻഗ്രേസ്, അലീന, എറിൻ എന്നിവരാണ് വെള്ളത്തിൽ വീണത്. തൃശൂർ സ്വദേശികളാണ് നാലുപേരും എന്നാണ് വിവരം. ഇന്ന് വൈകുന്നേരമാണ് സംഭവം നടന്നത്. പീച്ചി ഡാമിന്റെ പള്ളിക്കുന്ന് അംഗനവാടിക്ക് താഴെയുള്ള ഭാഗത്താണ് അപകടമുണ്ടായത്.പീച്ചി പുളിമാക്കൽ സ്വദേശി നിമയുടെ വീട്ടിൽ തിരുനാൾ ആഘോഷത്തിന് എത്തിയതായിരുന്നു ഇവർ. കുട്ടികളുടെ നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് നാലുപേരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. നാലുപേരും നിലവിൽ തൃശൂർ ജൂബിലി ആശുപത്രിയിൽ ചികിത്സയിലാണ്.
ന്യൂഡൽഹി: അമേരിക്കയുടെ പുതിയ പ്രസിഡന്റായി ചുമതലയേൽക്കുന്ന ഡൊണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്രവിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പങ്കെടുക്കും. ജനുവരി 20നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. വൈസ് പ്രഡിഡന്റായി ജെ ഡി വാൻസും ഇതേദിവസം തന്നെ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേൽക്കും.ഇന്ത്യയും യുഎസും തമ്മിലെ നയതന്ത്രബന്ധത്തെ ഊട്ടിയുറപ്പിക്കാൻ ജയ്‌ശങ്കറിന്റെ സന്ദർശനം സഹായിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ ഭരണകൂട പ്രതിനിധികളുമായി അദ്ദേഹം ചർച്ചകൾ നടത്തുമെന്നും റിപ്പോർട്ടുണ്ട്. ചടങ്ങിലെത്തുന്ന അന്താരാഷ്ട്ര നേതാക്കളുമായി കൂടിക്കാഴ്‌ച നടത്തുമെന്നും വിവരമുണ്ട്. ജയ്‌ശങ്കർ ചടങ്ങിൽ പങ്കെടുക്കുന്ന വിവരം കേന്ദ്ര വിദേശകാര്യ മന്ത്രാലയം തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.അർജന്റീന പ്രസിഡന്റ് ജാവിയർ മിലെ, ജാപ്പനീസ് വിദേശകാര്യ മന്ത്രി തകേഷി ഇവായ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി, മുൻ ബ്രസീലിയൻ പ്രസിഡന്റ് ജൈർ ബോൽസോനാരോ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിംഗ് തുടങ്ങിയവർക്കും ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ക്ഷണമുണ്ട്.അമേരിക്കയുടെ 47ാമത് പ്രസിഡന്റായി നാലുവർഷത്തിനുശേഷമാണ് ട്രംപ് വീണ്ടും വൈറ്റ് ഹൗസിന്റെ പടി ചവിട്ടുന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് തോന്നിച്ചെങ്കിലും…
മലപ്പുറം: അരീക്കോട് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. യുവതിയുടെ അകന്ന ബന്ധുക്കളും അയൽവാസിയുമടക്കം എട്ട് പേർക്കെതിരെയാണ് പരാതി. 36കാരിയെ പല സ്ഥലങ്ങളിലായി കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.പ്രതികൾ യുവതിയിൽ നിന്ന് 15 പവൻ സ്വർണവും കവർന്നിട്ടുണ്ട്. മുഖ്യപ്രതി യുവതിയെ പലർക്കായി നൽകിയെന്നാണ് എഫ്‌ഐആറിൽ പറയുന്നത്. കൊണ്ടോട്ടി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. യുവതിക്ക് മാനസിക വെല്ലുവിളിയുണ്ടെന്ന് തിരിച്ചറിഞ്ഞാണ് പ്രതികൾ ബലാത്സംഗത്തിനിരയാക്കിയിരിക്കുന്നത്. എതിർക്കാൻ കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാമെന്നും യുവതിയുടെ കുടുംബം പറയുന്നു. സംഭവത്തിനുപിന്നിൽ കൂടുതൽ ആളുകൾ ഉളളതായി സംശയമുണ്ടെന്നും യുവതിയുടെ കുടുംബം വ്യക്തമാക്കി.അതേസമയം, പത്തനംതിട്ടയിൽ കായികതാരമായ ദളിത് പെൺകുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ 20 പേർ അറസ്റ്റിലായി. കേസിൽ നേരത്തെ 14 പേർ അറസ്റ്റിലായിരുന്നു. ഇന്ന് റാന്നിയിൽ നിന്നുള്ള ആറുപേരുടെ കൂടി അറസ്റ്റ് രേഖപ്പെടുത്തി. ഇതിൽ മൂന്നുപേർ ഓട്ടോറിക്ഷാ തൊഴിലാളികളാണ്. ഒരാഴ്ച മുമ്പ് വിവാഹം നിശ്ചയിച്ചയാളും പ്ലസ് ടു വിദ്യാർത്ഥിയും…
വീടിന് വില 10 ലക്ഷം രൂപ മാത്രം, കറണ്ടിനും വെള്ളത്തിനും ജന്മത്ത് പണം നൽകേണ്ട; ഉള്ളിലും പുറത്തും നിറയെ എഐ
ഒരു മനുഷ്യന്റെ എക്കാലത്തെയും വലിയ ആഗ്രഹമാണ് വീടെന്നത്. ലോണെടുത്തും വിറ്റുപെറുക്കിയുമാണ് പലരും ഇതിനായുള്ള പണം കണ്ടെത്തുന്നത്. നിർമ്മിക്കുന്ന വീട്ടിൽ എല്ലാ സൗകര്യങ്ങളും വേണമെന്നാണ് ചിലർക്ക് നിർബന്ധം. എന്നാൽ അത്യാവശ്യ സൗകര്യങ്ങൾ മാത്രമുള്ള അടച്ചുറപ്പുള്ള ഒരു വീടുമതിയെന്ന ചിന്തയുള്ളവരും ധാരാളം. എങ്ങനെയുള്ള വീടുനിർമ്മിച്ചാലും കുറഞ്ഞത് മുപ്പതുലക്ഷത്തിന് മുകളിലാവും ചെലവ്. വീട് മോടിപിടിപ്പിക്കാനും വീട്ടുസാധനങ്ങൾ വാങ്ങാനും പിന്നെയും ലക്ഷങ്ങൾ ചെലവുവരും.എന്നാൽ പത്തുലക്ഷം രൂപയ്ക്ക് ഉള്ളിൽ ചെലവുവരുന്ന, ഏറ്റവും പുതിയ എഐ സാങ്കേതിക വിദ്യകളെല്ലാം സമന്വയിപ്പിച്ച ഒരു വീടുകിട്ടിയാലോ?. ഈ വീട്ടിൽ താമസിച്ചാൽ ജീവിതത്തിൽ ഒരിക്കലും കറണ്ട് ബില്ലും കുടിവെള്ളത്തിനുള്ള ബില്ലും അടയ്‌ക്കുകയും വേണ്ട. മാത്രമല്ല ഭൂകമ്പത്തെയും വെള്ളപ്പൊക്കത്തെയും തീ പിടിത്തത്തെയും പേടിക്കേണ്ട. ലോക കോടീശ്വരന്മാരിൽ ഒരാളായ ഇലോൺ മസ്കിന്റെ കമ്പനി പുറത്തിക്കിയ പുത്തൻ മൊബൈൽ വീടുകൾക്കാണ് ഈ പ്രത്യേകതകൾ എല്ലാമുള്ളത്.ഉരുക്കിനെക്കാൾ കരുത്ത്പ്രത്യേക തരം വസ്തുക്കൾ കൊണ്ടാണ് വീടിന്റെ ചുമരുകളും മേൽക്കൂരയും നിർമ്മിച്ചിരിക്കുന്നത്. ശക്തിയിൽ ഉരുക്കിനെയും തോൽപ്പിക്കും. പക്ഷേ ഭാരം തീരെ കുറവും. ഒരിക്കലും തീ…
മലപ്പുറം: ജീവിതശൈലീ രോഗങ്ങൾ കണ്ടെത്താനായി ആരോഗ്യ വകുപ്പ് നടത്തിയ ശൈലീ ആപ്പ് രണ്ടാംഘട്ട സർവേയിൽ പങ്കെടുത്ത 8.86 ലക്ഷം പേരിൽ 4.05 ലക്ഷം പേർക്കും രോഗസാദ്ധ്യത കണ്ടെത്തി. ഇതിൽ ഗർഭാശയ കാൻസറിന് 13,515 പേർക്കാണ് സാദ്ധ്യത കണ്ടെത്തിയത്.വായിലെ കാൻസറിന് 45,68. ക്ഷയരോഗ സാദ്ധ്യത കണ്ടെത്തിയത് 33,688 പേർക്കാണ്. 32,975 പേർക്ക് ശ്വാസകോശ സംബന്ധമായ പരിശോധന നിർദേശിച്ചിട്ടുണ്ട്. 3.38 ലക്ഷം പേർക്ക് കാഴ്ച പരിശോധനയും 40,112 പേർക്ക് ശ്രവണ പരിശോധനയും നിർദ്ദേശിച്ചിട്ടുണ്ട്.പരിശോധനയ്ക്ക് വിധേയമായവരിൽ 2.19 ലക്ഷം പേർ 60ന് മുകളിൽ പ്രായമുള്ളവരാണ്. 14,280 പേർ വീടിനുള്ളിൽ നിന്ന് പുറത്തിറങ്ങാൻ കഴിയാത്തവരും 8,554 പേർ കിടപ്പിലായവരുമാണ്.രോഗ സാദ്ധ്യതയുള്ളവർക്ക് പാപ്സ്മിയർ, ബയോപ്സി പരിശോധനകളടക്കമുള്ളവ നടത്തി സാമ്പിൾ നിലമ്പൂർ ജില്ലാ ആശുപത്രിയിലേക്കാണ് അയക്കുന്നത്.പദ്ധതി ഇങ്ങനെ.ആശാവർക്കർമാർ വീടുകളിലെത്തി ജീവിതശൈലീ രോഗങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ ശൈലീ ആപ്പ് മുഖേന ശേഖരിക്കും. പ്രമേഹം, രക്തസമ്മർദം, ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, മറ്റ് ജീവിതശൈലീ രോഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് പ്രാഥമികമായി ശേഖരിക്കുന്നത്. കൂടാതെ ക്യാൻസർ,…
ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസ്; ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ സന്ദർശിച്ചു
മനാമ: ബഹ്റൈൻ ഇന്റർനാഷനൽ എൻഡുറൻസ് വില്ലേജിൽ ആരംഭിച്ച ഖാലിദ് ബിൻ ഹമദ് എൻഡുറൻസ് റേസിന് മാനുഷിക കാര്യങ്ങൾക്കും യുവജനകാര്യങ്ങൾക്കുമുള്ള ഹമദ് രാജാവിന്റെ പ്രതിനിധി ശൈഖ് നാസർ ബിൻ ഹമദ് ആൽ ഖലീഫ മത്സരവേദി സന്ദർശിച്ചു ആശംസ നേർന്നു. സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സ് (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജനറൽ സ്പോർട്സ് അതോറിറ്റി (ജി.എസ്.എ) ചെയർമാനും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ശൈഖ് ഖാലിദ് ബിൻ ഹമദ് ആൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിലാണ് റേസ് നടക്കുന്നത്. സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് വൈസ് പ്രസിഡന്റും ഹൈ അതോറിറ്റി ഓഫ് റാഷിദ് ഇക്വസ്ട്രിയൻ ആൻഡ് ഹോഴ്സ് റേസിങ് ക്ലബ് ഡെപ്യൂട്ടി ചെയർമാനുമായ ശൈഖ് ഫൈസൽ ബിൻ റാഷിദ് ആൽ ഖലീഫയും പങ്കെടുത്തു. ബഹ്റൈൻ റോയൽ ഇക്വസ്ട്രിയൻ ആൻഡ് എൻഡുറൻസ് ഫെഡറേഷൻ (BREEF) സംഘടിപ്പിക്കുന്ന പ്രാദേശിക, അന്തർദേശീയ യോഗ്യതാ മത്സരങ്ങളാണ് നടക്കുന്നത്. ബാപ്കോ എനർജീസ് ആണ് (ഡയമണ്ട് സ്പോൺസർ). ബെനാ ആൻഡ്…