Author: News Desk

കൊച്ചി : വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ 10 % വില വർദ്ധനവ് ഏർപ്പെടുത്തിയെന്ന് ടയർ ഡീലേഴ്സ്& അലൈൻമെന്റ് അസോസിയേഷൻ (കേരള)സംസ്ഥാന പ്രസിഡന്റ്‌ സി കെ ശിവകുമാർ പാവളം,സംസ്ഥാന സെക്രട്ടറി ഷാജഹാൻ എച്ച് എന്നിവർ കൊച്ചിയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. അലൈൻമെൻ്റ് മെഷിനറി സ്പയേഴ്സിലും, സർവീസുകളിലും, വൈദ്യുതിനിരക്കിലും കെട്ടിടവാടകയിനത്തിലും നിരന്തരമായി നടന്നുകൊണ്ടിരിക്കുന്ന വില വർദ്ധനവുകൾ താങ്ങാവുന്നതിലും അധികമായതിനെ തുടർന്നാണ് വീൽ അലൈൻമെൻ്റ് അനുബന്ധമായ സർവീസ് നിരക്കുകളിൽ ഒരൽപം വർദ്ധനവ് ഏർപ്പെടുത്തുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. ജീവനക്കാരുടെ ശബളവർദ്ധനവും വർദ്ധിച്ചു വരികയാണ്.കാലാനുസൃതമായ ഈ വർദ്ധനവ് മുഖവിലക്കെടുത്തുകൊണ്ട് ഉപഭോക്താക്കൾ ഞങ്ങളോട് തുടർന്നും സഹകരിക്കണമെന്ന് അവർ പറഞ്ഞു.നിർമ്മാണ തകലാർ മൂലവും, പൊട്ടിയതുമായ ടയറുകൾ കമ്പനികളുടെ പേര് വിവരങ്ങൾ മായിച്ചുകൊണ്ട് പൊതുജനങ്ങൾക്ക് ഭീഷണിയാകുന്ന രീതിയിൽ വീണ്ടും പൊതു വിപണിയിലേക്ക് നികുതി വെട്ടിപ്പ് നടത്തി കൊണ്ട് എത്തിച്ചു നൽകുന്ന മാഫിയ സംഘങ്ങൾ സംസ്ഥാനത്ത് ഉടനീളം സജീവമായിട്ടുണ്ടെന്നും, ടയർ ഡീലേഴ്സ് & അലൈൻമെൻ്റ് അസോസിയേഷൻ കേരള ഇക്കാര്യം കാണിച്ചുകൊണ്ട് രേഖാമൂലം…

Read More

ഇന്ത്യന്‍ നിരത്തുകളിലേക്കുള്ള മാരുതി സുസുക്കിയുടെ ആദ്യ ഇലക്ട്രിക് മോഡല്‍ അവതരണത്തിന് ഒരുങ്ങുകയാണ്. ഇ-വിത്താര എന്ന പേരില്‍ ജനുവരി 17-ന് അവതരിപ്പിക്കുന്ന ആദ്യ ഇലക്ട്രിക് മോഡല്‍ മാര്‍ച്ച് മാസത്തോടെ നിരത്തുകളില്‍ എത്തിത്തുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ മോഡല്‍ പുറത്തിറങ്ങാനെടുത്ത കാലത്താമസം ഇനിയങ്ങോട്ട് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. ഇലക്ട്രിക് ശ്രേണിയിലേക്കുള്ള കൂടുതല്‍ വാഹനങ്ങളുടെ പണിപ്പുരയിലാണ് മാരുതി സുസുക്കി. ഒരു എന്‍ട്രി ലെവല്‍ ഇലക്ട്രിക് ഹാച്ച്ബാക്കായിരിക്കും മാരുതി സുസുക്കിയില്‍ നിന്ന് ഇനി പുറത്തിറങ്ങുകയെന്നാണ് വിവരം. വൈ2വി എന്ന കോഡ്‌നെയിമില്‍ നിര്‍മിക്കുന്ന ഇലക്ട്രിക് ഹാച്ച്ബാക്ക് 2028-ഓടെ നിരത്തുകളില്‍ എത്തിക്കാനാണ് നിര്‍മാതാക്കള്‍ ശ്രമിക്കുന്നത്. സുസുക്കി മുമ്പ് പ്രദര്‍ശനത്തിന് എത്തിച്ചിട്ടുള്ള ഇ.ഡബ്ല്യു.എക്‌സ്. കണ്‍സെപ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും ഈ വാഹനം നിര്‍മിക്കുന്നത്. പൂര്‍ണമായും പ്രദേശികമായി നിര്‍മിക്കുന്ന വാഹനമായിരിക്കും ഇത്. ആദ്യ വാഹനമായ ഇ-വിത്താരയില്‍ 65 കിലോവാട്ട് ശേഷിയുള്ള ബാറ്ററിപാക്കാണ് നല്‍കിയിട്ടുള്ളതെങ്കില്‍ ഈ കുഞ്ഞന്‍ ഇലക്ട്രിക് മോഡലില്‍ താരതമ്യേന ചെറിയ ബാറ്ററിപാക്ക് ആയിരിക്കും ഘടിപ്പിക്കുന്നത്. 35 കിലോവാട്ട് ആയിരിക്കും ഈ വാഹനത്തിലെ ബാറ്ററിപാക്കിന്റെ ശേഷിയെന്നും റിപ്പോര്‍ട്ടുണ്ട്. അഞ്ച്…

Read More

കൊച്ചി: പറവൂർ ചേന്ദമം​ഗലത്ത് മൂന്ന് പേരെ വീട്ടിൽ കയറി വെട്ടിക്കൊന്നു. അയൽവാസിയാണ് ആക്രമണം നടത്തിയത്. അയൽക്കാർ തമ്മിലുള്ള തർക്കമാണ് അരും കൊലയ്ക്ക് പിന്നിൽ. തർക്കത്തിനു പിന്നാലെയാണ് ആക്രമണം. മരിച്ചവരിൽ രണ്ട് പേർ സ്ത്രീകളാണ്. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അയൽക്കാരനായ റിതു ജയനാണ് പിടിയിലായത്. കൊലയ്ക്കു പിന്നാലെ പ്രതി പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. ചേന്ദമം​ഗലം കിഴക്കുമ്പാട്ടുകരയിലാണ് ദാരുണ സംഭവം. കണ്ണൻ, ഭാര്യ ഉഷ, മരുമകൾ വിനീഷ എന്നിവരാണ് മരിച്ചത്. അക്രമി ലഹരിക്കു അടിമയാണെന്ന നി​ഗമനം പൊലീസിനുണ്ട്. തർക്കം മാത്രമല്ല ലഹരിയുടെ സ്വാധീനത്തിൽ കൂടിയാണ് പ്രതി കുറ്റം ചെയ്തതു എന്നു പൊലീസ് സംശയിക്കുന്നു. നേരത്തെ കണ്ണനും റിതു ജയനുമായി തർക്കമുണ്ടായിരുന്നു. അതു വാക്കു തർക്കത്തിൽ അവസാനിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴത്തേത് പ്രതി ലഹരിയുടെ സ്വധീനത്തിൽ ചെയ്തു എന്നാണ് പൊലീസ് നി​ഗമനം.

Read More

തിരുവനന്തപുരം∙ മോട്ടര്‍ വാഹന വകുപ്പിലെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി മാര്‍ച്ച് 31നകം ആര്‍സി ബുക്ക് ഡിജിറ്റലാക്കുമെന്നു ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. ബാങ്ക് ഹൈപ്പോത്തിക്കേഷന്‍ ലിങ്ക് ചെയ്യുന്നതോടെ ആര്‍സി ബുക്ക് പ്രിന്റ് ചെയ്തു എടുക്കാനാകുമെന്നും മന്ത്രി പറഞ്ഞു. റോഡ് സുരക്ഷാ ഫണ്ട് ഉപയോഗിച്ച് വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പിന്റെ 20 ബൊലേറോ വാഹനങ്ങള്‍ കനകക്കുന്നില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഡ്രൈവിങ് ടെസ്റ്റ് പാസ്സായി ഇറങ്ങുമ്പോള്‍ തന്നെ ലൈസന്‍സുമായി പോകാവുന്ന സംവിധാനം ഒരുക്കും. ഇതിനായി മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്കു ടാബ് നല്‍കും. ടെസ്റ്റ് പാസാകുന്നതോടെ ഇന്‍സ്‌പെക്ടര്‍മാര്‍ ടാബില്‍ നല്‍കുന്ന വിവരമനുസരിച്ചാണു ഉടനടി ലൈസന്‍സ് ലഭ്യമാകുക. റോഡ് സുരക്ഷാ നിയമ പാലനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് റോഡ് സുരക്ഷാ ഫണ്ടില്‍ നിന്നും 20 വാഹനങ്ങള്‍ വാങ്ങിയത്. അന്‍പത് വാഹനങ്ങള്‍ കൂടി വാങ്ങുന്നതിനുള്ള അപേക്ഷ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. വാങ്ങിയ വാഹനങ്ങളില്‍ ബ്രത്ത് അനലൈസര്‍, മുന്നിലും പിന്നിലും ക്യാമറ, റഡാര്‍, ഡിസ്‌പ്ലേ യൂണിറ്റ് തുടങ്ങിയ അത്യാധുനിക…

Read More

മനാമ: വനിതകളുടെ പുതിയ ബാച്ചിന്റെ റിക്രൂട്ട്മെന്റിന്റെ ഭാഗമായി ബഹ്‌റൈൻ ഡിഫൻസ് ഫോഴ്‌സ് (ബി.ഡി.എഫ്) ബിരുദദാന ചടങ്ങ് നടത്തി.ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റൻ്റ് ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ഷെയ്ഖ് അലി ബിൻ റാഷിദ് അൽ ഖലീഫ ചടങ്ങിൽ പങ്കെടുത്തു.വിശുദ്ധ ഖുർആനിൽ നിന്നുള്ള ഒരു സൂക്തത്തിന്റെ പാരായണത്തോടെയാണ് ചടങ്ങ് ആരംഭിച്ചത്. തുടർന്ന് കോഴ്‌സിൻ്റെ സൈദ്ധാന്തികവും പ്രായോഗികവുമായ ഘടകങ്ങൾ ഉൾപ്പെടുത്തിയുള്ള ഒരു അവലോകന പ്രസംഗം നടന്നു.തുടർന്ന് ബിരുദധാരികൾ സൈനിക ഫീൽഡ് ഡ്രിൽ നടത്തി. അവർക്ക് നിയമപരമായ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ചടങ്ങിൻ്റെ സമാപനച്ചടങ്ങിൽ ഹ്യൂമൻ റിസോഴ്‌സ് അസിസ്റ്റൻ്റ് ചീഫ് ഓഫ് സ്റ്റാഫ് ബിരുദധാരികൾക്ക് സർട്ടിഫിക്കറ്റുകളും മികച്ച വിജയം നേടിയവർക്കുള്ള അവാർഡുകളും വിതരണം ചെയ്തു.

Read More

മനാമ: അൽ ഫുർഖാൻ സെന്റർ വർഷങ്ങളായി നടത്തി വരുന്ന രക്തദാന കാമ്പൈയ്നിന്റെ ഭാഗമായി സമൂഹ രക്തദാന ക്യാമ്പ്‌ സംഘടിപ്പിച്ചു. സൽമാനിയ മെഡിക്കൽ കോംപ്ലക്സിലായിരുന്നു രക്തദാന ക്യാമ്പ്‌. വനിതകൾ കൂടി രക്തദാനം നിർവ്വഹിച്ച പരിപാടിയിൽ നിരവധി ആളുകൾ പങ്കെടുത്തു. അൽ ഫുർഖാൻ സെന്റർ രക്ഷാധികാരി ബഷീർ മദനി, ജനറൽ സെക്രട്ടറി സുഹൈൽ മേലടി, വൈസ്‌ പ്രസിഡന്റ്‌ ഷറഫുദ്ദീൻ അരൂർ, ജോയിന്റ്‌ സെക്രട്ടറിമാരായ അബ്ദുസ്സലാം ബേപ്പൂർ, മനാഫ്‌ കബീർ, അനൂപ്‌ തിരൂർ, ഇല്യാസ്‌ കക്കയം എന്നിവർ രക്ത ദാന ക്യാമ്പിന്‌ നേതൃത്വം നൽകി. ഫാറൂഖ്‌ മാട്ടൂൽ, യൂസുഫ്‌ കെപി, ഇക്ബാൽ കാഞ്ഞങ്ങാട്‌, ഹനീഫ, അൽ ഫുർഖാൻ വിഷൻ യൂത്ത്‌ പ്രവർത്തകരായ ഹിഷാം കെ ഹമദ്‌, ഷാനിദ്‌ വയനാട്‌, സമീൽ പി, ഫവാസ്‌ സാലിഹ്‌ എന്നിവരും വനിതാ പ്രതിനിധി സബീലാ യൂസുഫും പരിപാടി നിയന്ത്രിച്ചു.

Read More

ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷാ കാര്യങ്ങള്‍ ദേശീയ ഡാം സുരക്ഷാ അതോറിട്ടിക്ക് കൈമാറി. ഉത്തരവ് കേന്ദ്ര ജലശക്തി മന്ത്രാലയം പുറത്തിറക്കി. ഇതുവരെ തമിഴ്‌നാടിനായിരുന്നു സുരക്ഷാ കാര്യങ്ങളില്‍ മേല്‍ക്കൈ ഉണ്ടായിരുന്നത്. അണക്കെട്ടിന്റെ സുരക്ഷ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് നേരത്തെ കേന്ദ്ര ജല കമ്മിഷന്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അണക്കെട്ട് വിഷയങ്ങള്‍ പഠിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ മേല്‍നോട്ട സമിതിയും രൂപീകരിച്ചിട്ടുണ്ട്. നിലവിലെ സമിതി പിരിച്ചു വിട്ടാണ് പുതിയ സമിതി രൂപീകരിച്ചിട്ടുള്ളത്. ദേശീയ ഡാം സുരക്ഷ അതോറിട്ടി ചെയര്‍മാനാണ് മേല്‍നോട്ട സമിതിയുടെ പുതിയ അധ്യക്ഷന്‍. നേരത്തെ ജല കമ്മിഷന്‍ ചെയര്‍മാനായിരുന്നു മേല്‍നോട്ട സമിതി അധ്യക്ഷനായിരുന്നത്. മേല്‍നോട്ട സമിതിയില്‍ ഏഴ് അംഗങ്ങളാണ് ഉണ്ടാകുക. കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍നിന്നുമുള്ള അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, തമിഴ്നാട്ടിലെ കാവേരി സെല്ലിന്റെ ചെയര്‍മാന്‍, കേരളത്തിന്റെ ഇറിഗേഷന്‍ വകുപ്പു ചെയര്‍മാന്‍ എന്നിവര്‍ അംഗങ്ങളാകും. ബംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ സെന്റര്‍ ഫോര്‍ എക്സലന്‍സിലെ ഒരു അംഗത്തിനെയും മേല്‍നോട്ടസമിതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്

Read More

മുംബയ്: ബോളിവുഡ് നടൻ സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവത്തിൽ മൂന്ന് ജീവനക്കാരെ ചോദ്യം ചെയ്യുന്നു. സംഭവസമയത്ത് വീട്ടിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാരെയാണ് ചോദ്യം ചെയ്യുന്നത്. ഇന്ന് പുലച്ചെയാണ് നടന് കുത്തേറ്റത്. ബാന്ദ്രയിലെ വീട്ടിൽ എത്തിയ അജ്ഞാതനാണ് സെയ്ഫ് അലി ഖാനെ പല തവണ കുത്തി പരിക്കേൽപ്പിച്ചത്.മോഷ്ടിക്കാനാണ് വീട്ടിൽ അതിക്രമിച്ച് കയറിയതെന്നാണ് വിവരം. മോഷണശ്രമമാണോയെന്ന് പൊലീസ് അന്വേഷിച്ച് വരികയാണ്. പരിക്കേറ്റ നടനെ മുംബയിലെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെയ്ഫ് അലി ഖാന് ആറ് മുറിവുകൾ ഉള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു. ഇതിൽ രണ്ടെണ്ണം ആഴമുള്ളതാണ്. ഒരു മുറിവ് നട്ടെല്ലിന് അടുത്താണെന്നും അധികൃതർ വ്യക്തമാക്കി. നടന്റെ വീട്ടിൽ ജോലി ചെയ്യുന്ന മറ്റ് ചിലരെയും പൊലീസ് ചോദ്യം ചെയ്യും. സംഭവത്തിൽ നടന്റെ ടീം പ്രസ്താവന പുറത്തിറക്കിയിട്ടുണ്ട്.’സെയ്ഫ് അലി ഖാന്റെ വസതിയിൽ മോഷണശ്രമം നടന്നു. നിലവിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി നടൻ ആശുപത്രിയിൽ കഴിയുകയാണ്. മാദ്ധ്യമങ്ങളും ആരാധകരും ക്ഷമയോടെയിരിക്കാൻ ഞങ്ങൾ അഭ്യർത്ഥിക്കുന്നു. പൊലീസാണ് കേസ് അന്വേഷിക്കുന്നത്. ബാക്കി…

Read More

തൃശ്ശൂര്‍: കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ നൃത്താധ്യാപകനായി ആര്‍.എല്‍.വി. രാമകൃഷ്ണന്‍. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായി വ്യാഴാഴ്ച അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. വലിയ അഭിമാനവും സന്തോഷവുമുണ്ടെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.1996-മുതല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി കോളേജില്‍ മോഹിനിയാട്ട കളരിയില്‍ പഠിച്ച ആര്‍.എല്‍.വി. രാമകൃഷ്ണന്‍ നാല് വര്‍ഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. എം.ജി. യൂണിവേഴ്സിറ്റിയില്‍നിന്ന് എംഎ മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായി. കേരള കലാമണ്ഡലത്തില്‍ നിന്ന് പെര്‍ഫോമിങ്ങ് ആര്‍ട്സില്‍ എംഫില്‍ ടോപ്പ് സ്‌കോറര്‍ ആയിരുന്ന രാമകൃഷ്ണന്‍ കലാമണ്ഡലത്തില്‍ നിന്നുതന്നെയാണ് പി.എച്ച്.ഡി. പൂര്‍ത്തിയാക്കിയത്. നെറ്റ് യോഗ്യത നേടിയിട്ടുണ്ട്.ദൂരദര്‍ശന്‍ കേന്ദ്രം എ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 15 വര്‍ഷത്തിലധികമായി കാലടി സംസ്‌കൃത സര്‍വ്വകലാശാലയിലും ആര്‍.എല്‍.വി കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം അനുഷ്ഠിച്ചു. അന്തരിച്ച നടന്‍ കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയാണ് ആര്‍.എല്‍.വി രാമകൃഷ്ണന്‍.

Read More

കൊച്ചി: സ്‌കൂള്‍ കലോത്സവ റിപ്പോര്‍ട്ടിങ്ങിനിടെ വിദ്യാര്‍ത്ഥിനിക്കെതിരെ ദ്വയാര്‍ത്ഥപ്രയോഗം നടത്തിയെന്ന പരാതിയില്‍ റിപ്പോര്‍ട്ടര്‍ ചാനലിനെതിരെ പോക്‌സോ കേസെടുത്തു. വനിതാ ശിശു വികസനവകുപ്പ് ഡയറക്ടര്‍ നേരിട്ടു നല്‍കിയ പരാതിയില്‍ തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. ചാനല്‍ കണ്‍സള്‍ട്ടിങ്ങ് എഡിറ്റര്‍ അരുണ്‍കുമാറാണ് ഒന്നാം പ്രതി. അരുൺ കുമാർ, റിപ്പോർട്ടർ ശഹബാസ് അടക്കം മൂന്ന് മാധ്യമ പ്രവർത്തകർക്കെതിരെയാണ് കേസ്. കലോത്സവത്തില്‍ ഒപ്പന മത്സരത്തില്‍ പങ്കെടുത്ത പെണ്‍കുട്ടിയുടെ വാര്‍ത്തയ്ക്ക് പിന്നാലെ, അവതാരകന്‍ അടക്കം നടത്തിയ പരാമര്‍ശങ്ങളാണ് വിവാദമായത്. ആക്ഷേപമുയര്‍ന്നതോടെ സംഭവത്തില്‍ ശിശുക്ഷേമ വകുപ്പ് വിശദീകരണം തേടിയിരുന്നു. ഇതിനുശേഷമാണ് വനിതാ ശിശുക്ഷേമവകുപ്പ് ഡയറക്ടര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. പരാതി ഡിജിപി കന്റോണ്‍മെന്റ് പൊലീസിന് കൈമാറുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ ആത്മഭിമാനം കളങ്കപ്പെടുത്തുന്ന വിധം വാര്‍ത്തയും ചര്‍ച്ചയും തയ്യാറാക്കി എന്നാണ് എഫ്‌ഐആറില്‍ പറയുന്നത്.

Read More