- ‘എന്‍ഹാന്‍സിംഗ് ഔട്ട്ഡോര്‍ സ്പെയ്സസ് കൂളിംഗ് ഇന്‍ ബഹ്റൈന്‍’ മത്സരത്തിലെ വിജയികളുമായി ധനമന്ത്രി കൂടിക്കാഴ്ച നടത്തി
- വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; യുവതി പിടിയില്‍
- സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽഇന്ത്യൻ സ്കൂളിന് ഉജ്വല വിജയം
- ദാറുൽ ഈമാൻ കേരള റിഫ കാംപസ് പ്രവേശനോത്സവം സംഘടിപ്പിച്ചു
- സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷകളിൽ ഇന്ത്യൻ സ്കൂളിന് 100% വിജയം
- കണ്ണൂരില്‍ ബാങ്ക് ലോണ്‍ തരപ്പെടുത്തി നല്‍കിയത് മുതലെടുത്ത് ലൈംഗിക ചൂഷണം; വയോധികന് ഉള്‍പ്പടെ മൂന്ന് പേര് അറസ്റ്റില്‍
- വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം; ദുരിതാശ്വാസ മാനദണ്ഡം പുതുക്കി സർക്കാർ
- വിവാഹ തട്ടിപ്പ് വീരനെ അറസ്റ്റ് ചെയ്ത് പൊലീസ്
Author: News Desk
മനാമ: ഇന്ത്യൻ സ്കൂൾ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ജൂനിയർ ആൻഡ് സീനിയർ ഓപ്പൺ ബാഡ്മിന്റൺ ടൂർണമെന്റിന് ഉജ്വല പര്യവസാനം. അഞ്ച് ദിവസം നീണ്ട വാശിയേറിയ ടൂർണമെന്റിൽ നാനൂറോളം മത്സരങ്ങൾ നടന്നു. പ്രമുഖ ബിസിനസ് സ്ഥാപനമായ നാഷണൽ ട്രേഡിങ് ഹൗസ് സ്പോൺസർ ചെയ്ത മത്സരത്തിൽ ബഹ്റൈൻ, സൗദി അറേബ്യ, കുവൈറ്റ് എന്നിവിടങ്ങളിൽ നിന്നുള്ള മികച്ച കളിക്കാർ അണിനിരന്നു. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ നിയമങ്ങൾ പ്രകാരം നോക്കൗട്ട് ഫോർമാറ്റിലായിരുന്നു മത്സരങ്ങൾ. പുരുഷ ഡബിൾസ് – എലീറ്റ് വിഭാഗത്തിൽ, മൈക്കിൾ ഒട്ടേഗ ഒൻവെയും മുഹമ്മദ് ആഷിക് പിഎസും ചാമ്പ്യന്മാരായി. മുഹമ്മദ് ഒബൈദും അലി അഹമ്മദ് ഒബൈദും റണ്ണേഴ്സ് അപ്പ് ആയി.സമാപന ചടങ്ങിൽ നാഷണൽ ട്രേഡിംഗ് ഹൗസ് മാനേജിംഗ് ഡയറക്ടർ ദിലീപ് സി താക്കറും ബഹ്റൈൻ നാഷണൽ ബാഡ്മിന്റൺ ടീം കോച്ച് അഹമ്മദ് അൽ ജല്ലാദും മുഖ്യാതിഥികളായിരുന്നു. സ്കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, വൈസ് ചെയർമാനും സ്പോർട്സ്…
മനാമ: ദിലീപ് ഫാൻസ് ഇന്റർനാഷണൽ ബഹ്റൈൻ ദന മാൾ എപിക്സ് സിനിമാസുമായി സഹകരിച്ചുകൊണ്ട് ജനപ്രിയനായകൻ ദിലീപിന്റെ 150 ആ മത്തെ ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി യുടെ ഫാൻസ് ഷോ സംഘടിപ്പിച്ചു, ഫാൻസ്ഷോ ക്കു കോർഡിനേറ്റർ സ്റ്റെഫിസാബു, മറ്റു ഭാരവാഹികളായ പ്രശോബ് , ഷംസീർ , ഷാഹിൻ, ഷമീർ, ഡെയ്ൽ , ലിജോയ്, ഹിജാസ് തുടങ്ങിയവർ നേതൃത്വം നൽകി.
മനാമ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള വെടിനിര്‍ത്തല്‍ കരാറിനെ ബഹ്റൈന്‍ സ്വാഗതം ചെയ്തു. ഇക്കാര്യത്തില്‍ സൗദി അറേബ്യയുടെ നയതന്ത്ര ശ്രമങ്ങളെ രാജ്യം പ്രശംസിച്ചു. രണ്ട് അയല്‍രാജ്യങ്ങള്‍ക്കിടയില്‍ ശാശ്വത സമാധാനം സ്ഥാപിക്കാന്‍ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കുന്നതായി ബഹ്റൈന്‍ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മേഖലയിലും വിശാലമായ അന്താരാഷ്ട്ര സമൂഹത്തിലുടനീളവും അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുന്നതിലും സ്ഥിരത, സമാധാനം, സമൃദ്ധി എന്നിവ നിലനിര്‍ത്തുന്നതിലും സംഭാഷണത്തിനും പരസ്പര ധാരണയ്ക്കും ഏറെ പ്രാധാന്യമുണ്ടെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ഡെൽഹി:ജമ്മു കശ്മീരിലെ സലാൽ അണക്കെട്ടിന്റെ കൂടുതൽ ഷട്ടറുകൾ തുറന്ന് ഇന്ത്യ. 12 ഷട്ടറുകൾ ആണ് തുറന്നത്. ചെനാബ് നദിക്ക് കുറുകെ രിയാസിയിൽ ആണ് സലാർ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മഴ ശക്തമായിരുന്നു. ഇതോടെയാണ് ഡാമിന്റെ കൂടുതൽ ഷട്ടറുകൾ തുറന്നത്. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്ഥാന്റെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയ സാധ്യത നിലനിൽക്കുകയാണ്. സിന്ധു നദീജല കരാർ മരവിപ്പിച്ചതിന് ശേഷം ഇന്ത്യ മേഖലയിൽ തുറന്നുവിടുന്ന രണ്ടാമത്തെ ഡാം ആണ് സലാൽ. വെടിനിർത്തൽ ധാരണ ആയെങ്കിലും സിന്ധു നദിജല കരാർ റദാക്കിയത് പുനപരിശോധിക്കില്ലെന്ന് രാജ്യം ആവർത്തിച്ച് വ്യക്തമാക്കി. ഇന്ത്യയുടെ വെള്ളം ഇന്ത്യയ്ക്ക് മാത്രമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിലപാടെടുത്തത്. നദീജല ഉടമ്പടി റദ്ദാക്കിയ ഇന്ത്യൻ നടപടിയിൽ ഇടപെടാനില്ലെന്ന് ലോകബാങ്കും വ്യക്തമാക്കിയിരുന്നു. ഇന്ത്യ-പാക് ബോർഡറിലെ കർതാർ പൂർ ഇടനാഴിയും തൽക്കാലം തുറക്കില്ലെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.
ദില്ലി: ഇന്ത്യയും പാകിസ്ഥാനും തമ്മിൽ വെടിനിര്‍ത്തൽ പ്രഖ്യാപിച്ചതോടെ അതിര്‍ത്തി മേഖല ശാന്തം. ഇന്ന് പുലര്‍ച്ചെ മുതൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ല. നിയന്ത്രണ രേഖയിലെ വിവിധയിടങ്ങളിലും സ്ഥിതിഗതികള്‍ ശാന്തമാണ്. കഴിഞ്ഞ ദിവസങ്ങളിൽ ആക്രമണശ്രമം നടന്ന അതിര്‍ത്തി സംസ്ഥാനങ്ങളിലും എല്ലാം ശാന്തമാണ്. ജനജീവിതം സാധാരണ നിലയിലേക്ക് മാറുകയാണ്. അതേസമയം, അതിര്‍ത്തി മേഖലയിടലടക്കം സൈന്യം കനത്ത ജാഗ്രത തുടരുന്നുണ്ട്. സ്ഥിതിഗതികളും തുടര്‍ നടപടികളും വിലയിരുത്താൻ പ്രധാനമന്ത്രിയുടെ വസതിയിൽ ഉന്നതതല യോഗം ചേരുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള യോഗത്തിൽ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, സംയുക്ത സേനാ മേധാവി, മൂന്ന് സേനാ മേധാവിമാര്‍ എന്നിവര്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, വെടിനിര്‍ത്തൽ അടക്കമുള്ള കാര്യങ്ങള്‍ വിശദീകരിക്കാൻ ഇന്ന് രാവിലെ 11ന് പ്രതിരോധ മന്ത്രാലയം നിശ്ചയിച്ച വാര്‍ത്താസമ്മേളനം ഒഴിവാക്കി. വാര്‍ത്താസമ്മേളനം തൽക്കാലം ഇല്ലെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു. വെടിനിര്‍ത്തലിനുശേഷം പാകിസ്ഥാന്റെ നീക്കം നിരീക്ഷിക്കാനും ആവശ്യമെങ്കിൽ വെടിനിര്‍ത്തൽ ധാരണയിൽ നിന്ന് പിന്മാറുമെന്നുമാണ് ഇന്ത്യയുടെ…
മനാമ: കത്തോലിക്കാസഭയുടെ പുതിയ പരമാധ്യക്ഷനും വത്തിക്കാൻ രാഷ്ട്രത്തിന്റെ ഭരണാധിപനുമായി മാറുന്ന മാർപാപ്പയ്ക്ക് ബഹ്റൈൻ എ. കെ.സി. സി. ( കത്തോലിക്ക കോൺഗ്രസ് ) അഭിനന്ദിച്ചു. അസാധാരണവും അപ്രതീക്ഷിതവുമായ തിരഞ്ഞെടുപ്പുകളുടെ ചരിത്രത്തിലെ ഏറ്റവും പുതിയ മാർപാപ്പയായി ഇന്നലെ ലിയോ പതിനാലാമൻ തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്… ലോകത്തിന്റെ ആഹ്ലാദത്തിനൊപ്പം ബഹ്റൈൻ എ. കെ. സി. സി. യും പ്രാർത്ഥനാ ആശംസകൾ നേരുന്നു. ലോകം കാതോർക്കുന്ന സ്നേഹത്തിന്റെയും, ധാർമികതയുടെയും, ശബ്ദമായി മാറാൻ ഫ്രാൻസിസ് മാർപാപ്പയെപോലെ പുതിയ മാർപാപ്പക്കും കഴിയട്ടെ എന്നും, യുദ്ധങ്ങളും കലാപങ്ങളും അസമത്വവും വിശപ്പും വർഗീയതയും ലോകത്ത് കറുത്ത പുകയായി പടരുമ്പോൾ… അരുത് എന്ന് പറയാനുള്ള ആർജ്ജവം മാർപാപ്പയിൽ നിന്നും ലോകം ശ്രവിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു.
മനാമ: ബഹ്റൈനിലെ സാംസ സാംസ്കാരിക സമിതിയുടെ പത്താമത് വാർഷിക ആഘോഷം മെയ് 12ന് നടത്തുമെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. ചടങ്ങിൽ സേവനരംഗത്ത് 25 വർഷമോ അതിലധികമോ പൂർത്തിയാക്കിയ സർവിസിലുള്ള 25 പ്രമുഖ നഴ്സുമാരെ ആദരിക്കും. ബഹ്റൈൻ കാൻസർ കെയർ ഗ്രൂപ്പുമായി സഹകരിച്ച് കാൻസർ രോഗികൾക്കുള്ള കേശദാന ചടങ്ങും പരിപാടിയുടെ ഭാഗമായി നടത്തും.
തിരുവനന്തപുരം: കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറണമെന്ന നേരിയ സൂചന പോലും ലഭിച്ചിട്ടില്ലെന്ന് കെ സുധാകരന്. തന്നെ മാറ്റണമെങ്കില്‍ ദില്ലിക്ക് വിളിപ്പിക്കേണ്ട കാര്യമില്ലെന്നും പാര്‍ട്ടി സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ ഒഴിയുമെന്നും കെ സുധാകരന് പറഞ്ഞു. എത്രയോ വര്‍ഷത്തെ പാരമ്പര്യം തനിക്കുണ്ടെന്നും അദ്ദേഹം ചോദിച്ചു. രാഹുല്‍ ഗാന്ധിയും ഖാര്‍ഗെയുമായി ഒന്നരമണിക്കൂര്‍ സംസാരിച്ചിരുന്നു. കേരള രാഷ്ട്രീയത്തെ കുറിച്ചാണ് സംസാരിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പും ചര്‍ച്ചയായി. മാധ്യമങ്ങളാണ് കെപിസിസി നേതൃമാറ്റത്തെ കുറിച്ച് വാർത്ത ഉണ്ടാക്കുന്നതെന്നും കെ സുധാകരന് പറഞ്ഞു. കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് എന്നെ മാറ്റുന്നു എന്നൊരു ഫീൽ ഉണ്ടായിട്ടില്ല. അത്തരത്തിൽ ഒരു ചർച്ചയും ഉണ്ടായിട്ടില്ല. പുതിയ പേരുകൾ എവിടുന്ന് വരുന്നു എന്നറിയില്ലെന്നും കെ സുധാകരന് പറഞ്ഞു. പലരും എനിക്ക് ആരോഗ്യ പ്രശ്നം ഉണ്ടെന്ന് കാണുന്നുണ്ട്. എന്നാല്‍ എനിക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ ഇല്ലയോ എന്ന് ഞാൻ അല്ലെ പറയേണ്ടതെന്നാണ് സുധാകരന് ചോദിക്കുന്നത്. എന്ത് ആരോഗ്യ പ്രശ്നം ഉണ്ടെങ്കിലും ചികിത്സയ്ക്ക് സൗകര്യം ഇല്ലേ. അത് മറച്ചുവയ്ക്കേണ്ട കാര്യം…
ഇസ്ലാമാബാദ്: പഹല്‍ഗാം ഭീകരാക്രമണത്തെത്തുടര്‍ന്ന് അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ മൂര്‍ച്ഛിക്കുന്നതിനിടെ, ഇന്ത്യക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്. രാജ്യത്തിനെതിരെ ഇന്ത്യ ഏതെങ്കിലും തരത്തിലുള്ള ആക്രമണത്തിന് മുതിര്‍ന്നാല്‍, ആണവായുധങ്ങള്‍ ഉള്‍പ്പെടെയുള്ള ‘പൂര്‍ണ്ണ ശക്തിയും’ ഉപയോഗിക്കുമെന്ന് റഷ്യയിലെ പാകിസ്ഥാന് അംബാസഡര്‍ മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു. റഷ്യന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് ജമാലിയുടെ മുന്നറിയിപ്പ്. പാകിസ്ഥാന് പ്രദേശത്ത് ഇന്ത്യ സൈനിക ആക്രമണം നടത്താന്‍ പദ്ധതിയിടുന്നതായി ഇസ്ലാമാബാദിന് വിശ്വസനീയമായ ഇന്റലിജന്‍സ് വിവരം ലഭിച്ചിട്ടുണ്ട്. ‘പാകിസ്ഥാന്റെ ചില പ്രദേശങ്ങള്‍ ആക്രമിക്കാന്‍ തീരുമാനിച്ചതായി സൂചിപ്പിക്കുന്ന മറ്റ് ചില രേഖകള്‍ ചോര്‍ന്നു ലഭിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ സംഘര്‍ഷം ആസന്നമാണെന്ന് കരുതുന്നതായി ജമാലി പറഞ്ഞു. അത്തരമൊരു ആക്രമണമുണ്ടായാല്‍ പാകിസ്ഥാന് ആണവായുധം അടക്കം മുഴുവന്‍ ശക്തിയും പ്രയോഗിക്കും. പാകിസ്ഥാനുമായുള്ള നദീജല കരാര്‍ നിര്‍ത്തിവെച്ച ഇന്ത്യയുടെ നടപടിയേയും ജമാലി വിമര്‍ശിച്ചു. നദീയിലെ വെള്ളം കൈയടക്കാനോ തടയാനോ വഴിതിരിച്ചുവിടാനോ ഉള്ള ഏതൊരു ശ്രമവും പാകിസ്ഥാനെതിരായ യുദ്ധ നടപടിയായിട്ടാണ് കണക്കാക്കാനാകുക. ഇതിനെതിരെ മുഴുവന്‍ ശക്തിയും ഉപയോഗിച്ച് തിരിച്ചടിക്കുമെന്നും മുഹമ്മദ് ഖാലിദ് ജമാലി പറഞ്ഞു.
മനാമ: മുവായിരം സ്ക്വയര്‍ മീറ്ററില്‍ സജ്ജീകരിച്ച പുതിയ ഷിഫ അല്‍ ജസീറ മെഡിക്കല്‍ സെന്റര്‍ ഹമദ് ടൗണില്‍ പ്രവര്‍ത്തനം തുടങ്ങി. ഉത്സവാന്തരീക്ഷത്തില്‍ മെഡിക്കല്‍ സെന്റര്‍ ഉദ്ഘാടനം അല്‍ ഹമലയില്‍ ബഹ്റൈന്‍ വ്യവസായ, വാണിജ്യ മന്ത്രി അബ്ദുള്ള ബിന്‍ ആദെല്‍ ഫക്രു നിര്‍വ്വഹിച്ചു. ഉദ്ഘാടന ചടങ്ങില്‍ ഒന്നാം ഡെപ്യൂട്ടി സ്പീക്കര്‍ അബ്ദുല്നബി സല്മാന്, എന്‍എച്ച്ആര്‍എ സിഇഒ അഹമ്മദ് മുഹമ്മദ് അല്‍ അന്‍സാരി, ബഹ്റൈന്‍ പാര്‍ലമെന്റ് അംഗം ഹസന് ഈദ് ബുക്കമാസ്, പബ്ലിക് ഹെല്‍ത്ത് ഡയരക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ മജീദ് അല്‍ അവാദി, ആഭ്യന്തര മന്ത്രാലയം ജനറല്‍ ഗാര്‍ഡ്സ് ഡയറക്ടര്‍ കേണല്‍ ഫൈസല്‍ മോസെന്‍ അല്‍ അര്‍ജാനി, നോര്‍തേണ്‍ ഗവര്‍ണറേറ്റ് നിക്ഷേപ വികസന വിഭാഗം മേധാവി എസാം ഇസാ അല്‍ഖയ്യാത്ത്, ലഫ്റ്റനന്റ് കേണല്‍ ഡോ. ഇഷാം മുഹമ്മദ് എന്നിവര്‍ വിശിഷ്ടാതിഥികളായി. ഷിഫ അല്‍ ജസീറ ഹോസ്പിറ്റല്‍ ആന്റ് മെഡിക്കല്‍ സെന്റര്‍ മാനേജിംഗ് ഡയരക്ടര്‍ സിയാദ് ഉമര്‍, സിഇഒ ഹബീബ് റഹ്മാന്, ഡയരക്ടര്‍ ഷബീര്‍…