- ബഹ്റൈനിൽ ആദ്യ പൊതുസ്കേറ്റിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്തു
- തൃശൂരിൽ പോലീസ് ക്വാർട്ടേഴ്‌സിൽ എസ്.എച്ച്.ഒയെ മരിച്ച നിലയിൽ കണ്ടെത്തി
- ഇറാനിയൻ ഡ്രോൺ അവശിഷ്ടങ്ങൾ വീണ് ബഹ്റൈനിൽ നാശനഷ്ടം; 11 വയസ്സുകാരിക്ക് പരിക്ക്
- സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ലോക പരിസ്ഥിതി ദിനാചരണം
- ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; തീരുമാനം ജില്ലാ കമ്മിറ്റിക്ക്
- സ്ത്രീകളെ പോലെ അമ്മ പ്രസവിച്ചത് തന്നെയാണ് ഞങ്ങളെയും; ജൂൺ 15ന് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും, KSRTC തടയുമെന്ന് മെൻസ് അസോസിയേഷൻ
- ബഹ്‌റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ വരുന്നു
- പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
Author: News Desk
മനാമ: ബഹ്‌റൈൻ കായികരംഗത്തിന് പുതിയ അധ്യായം കുറിച്ച് രാജ്യത്തെ ആദ്യ പൊതുസ്കേറ്റിംഗ് കേന്ദ്രം ഉദ്ഘാടനം ചെയ്തു. ഷൈഖ് ഹമദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫയും, ഷൈഖ് മുഹമ്മദ് ബിൻ നാസർ ബിൻ ഹമദ് അൽ ഖലീഫയും ചേർന്നാണ് കേന്ദ്രം ഉദ്ഘാടനം നിർവഹിച്ചത്. രാജാവിൻറെ മാനവിക പ്രവർത്തന-യുവജനകാര്യ പ്രതിനിധിയും സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻഡ് സ്പോർട്സിന്റെ ചെയർമാനുമായ ഷൈഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ നിർദേശപ്രകാരമാണ് പദ്ധതി നടപ്പാക്കിയത്. യുവാക്കൾക്കായി ആധുനിക കായിക സൗകര്യങ്ങൾ ഒരുക്കുക, കഴിവുകൾ കണ്ടെത്തി വളർത്തുക, കായിക മേഖലയുടെ വികസനത്തിന് പിന്തുണ നൽകുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഈ സംരംഭം യാഥാർഥ്യമായത്. ഉദ്ഘാടന ചടങ്ങിൽ യുവജനകാര്യ മന്ത്രി റവാൻ ബിന്റ് നജീബ് തൗഫീഖി, ജനറൽ സ്പോർട്സ് അതോറിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ ഡോ. അബ്ദുൽറഹ്മാൻ സാദിഖ് അസ്കർ എന്നിവരടക്കമുള്ള നിരവധി ഉന്നത ഉദ്യോഗസ്ഥർ പങ്കെടുത്തു. സ്കേറ്റിംഗ് കായിക ഇനം ഒളിമ്പിക്സിൽ ഉൾപ്പെട്ടതിനെ തുടർന്ന് ലോകമെമ്പാടും…
തൃശൂർ: മാള പോലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ ആർ. രാജേഷിനെ പോലീസ് ക്വാർട്ടേഴ്‌സിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം സ്വദേശിയായ രാജേഷ് 46 വയസ്സായിരുന്നു. ക്വാർട്ടേഴ്‌സിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ രണ്ടുദിവസമായി അവധിയിലായിരുന്ന രാജേഷ് ഇന്നലെ ഉച്ചയോടെയാണ് ക്വാർട്ടേഴ്‌സിൽ തിരിച്ചെത്തിയത്. ബുധനാഴ്ച ഉച്ചയ്ക്ക് ക്വാർട്ടേഴ്‌സ് പരിസരത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ അദ്ദേഹത്തെ കണ്ടിരുന്നു. എന്നാൽ ഇന്ന് രാവിലെയായിട്ടും ക്വാർട്ടേഴ്‌സ് തുറക്കാത്തതിനെ തുടർന്ന് സഹപ്രവർത്തകർ നടത്തിയ പരിശോധനയിലാണ് മരണവിവരം പുറത്തറിയുന്നത്. ജില്ലാ പോലീസ് മേധാവി ബി. കൃഷ്ണകുമാർ സംഭവസ്ഥലം സന്ദർശിച്ചു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.
മനാമ: ഇറാനിയൻ ഡ്രോണുകൾ തടഞ്ഞ് നശിപ്പിക്കുന്നതിനിടെ അവയുടെ അവശിഷ്ടങ്ങൾ വീണതിനെ തുടർന്ന് ബഹ്‌റൈനിലെ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ 11 വയസ്സുള്ള ഒരു പെൺകുട്ടിക്ക് ചെറിയ പരിക്കേറ്റതായി അധികൃതർ അറിയിച്ചു. ഹമദ് ടൗണിലും തലസ്ഥാനമായ മനാമയിലുമാണ് ഡ്രോൺ അവശിഷ്ടങ്ങൾ വീണ് വാഹനങ്ങൾ കത്തിനശിക്കുകയും ചില വീടുകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തത്. പരിക്കേറ്റ പെൺകുട്ടിക്ക് സംഭവസ്ഥലത്ത് തന്നെ ചികിത്സ നൽകിയതായി അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സിവിൽ ഡിഫൻസും നാഷണൽ ആംബുലൻസ് സംഘവും അതിവേഗം സ്ഥലത്തെത്തി ആവശ്യമായ സുരക്ഷാ-രക്ഷാപ്രവർത്തനങ്ങൾ നടത്തി. ബാധിത പ്രദേശങ്ങളിൽ സ്ഥിതിഗതികൾ വിലയിരുത്തുകയും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ വ്യോമപരിധിയിലേക്ക് എത്തിയ ഡ്രോണുകൾ സുരക്ഷാ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞ് നശിപ്പിച്ചതായും, അതിന്റെ ഫലമായുണ്ടായ അവശിഷ്ടങ്ങളാണ് നാശനഷ്ടങ്ങൾക്ക് കാരണമായതെന്നും അധികൃതർ അറിയിച്ചു. പൊതുജനങ്ങൾ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും സംശയാസ്പദമായ വസ്തുക്കൾ കണ്ടാൽ ഉടൻ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. As of the…
മനാമ: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെൻറ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചു. ചടങ്ങിൽ പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രവീൺ ബി. പി. (NCSC – National Children’s Science Congress Coordinator, Science International Forum Bahrain) സന്ദേശം നൽകി. ഇടവക വികാരി റവ. ഫാ. തോമസ്കുട്ടി, ട്രസ്റ്റി ജോൺ കെ. പി., സെക്രട്ടറി എബി കുരുവിള, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ചേർന്ന് വൃക്ഷത്തൈ നട്ടു. തുടർന്ന് ഇടവക ജനങ്ങളുടെയും കിംഗ്ഡം ലാൻഡ്സ്കേപ്പ് കമ്പനിയുടെ സഹകരണത്തോടെയും വിവിധയിനം ചെടികളുടെ പ്രദർശനം സംഘടിപ്പിച്ചു.പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകതയും പ്രകൃതിയോടുള്ള ഉത്തരവാദിത്വവും ഓർമ്മപ്പെടുത്തുന്ന ഈ പരിപാടി ഇടവകാംഗങ്ങളുടെ സജീവ പങ്കാളിത്തത്താൽ ശ്രദ്ധേയമായി. ചടങ്ങിൽ പങ്കെടുത്തവർ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞയും ഏറ്റെടുത്തു. ഭാവി തലമുറയ്ക്കായി ഹരിതാഭമായ ഭൂമി കൈമാറുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനുമുള്ള ശക്തമായ സന്ദേശമാണ് പരിപാടിയിലൂടെ നൽകപ്പെട്ടത്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളിൽ ഓരോരുത്തരും സജീവ പങ്കാളികളാകണമെന്ന് ചടങ്ങിൽ ആഹ്വാനം ചെയ്തു. ചടങ്ങിന്റെ…
ശബരിമല സ്വർണക്കൊള്ള കേസ്: എ. പത്മകുമാറിനെതിരെ നടപടിക്ക് സിപിഎം; തീരുമാനം ജില്ലാ കമ്മിറ്റിക്ക്
തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ മുൻ എംഎൽഎയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ എ. പത്മകുമാറിനെതിരെ പാർട്ടി നടപടി സ്വീകരിക്കുന്നതിലേക്ക് നീങ്ങുന്നു. വിഷയത്തിൽ തുടർനടപടി എന്താകണമെന്നത് തീരുമാനിക്കാനുള്ള ചുമതല സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്ക് സംസ്ഥാന നേതൃത്വം കൈമാറി. ഇതിനായി ജൂൺ 15ന് ജില്ലാ കമ്മിറ്റി യോഗം ചേരും. പത്മകുമാറിനെതിരെ സ്വീകരിക്കേണ്ട നടപടികളുടെ സ്വഭാവവും വ്യാപ്തിയും യോഗത്തിൽ വിശദമായി ചർച്ച ചെയ്യുമെന്നാണ് സൂചന. ശബരിമല സ്വർണക്കൊള്ള കേസ് സംബന്ധിച്ച വിവാദം പാർട്ടിയുടെ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശിച്ചിരുന്നെങ്കിലും, വിഷയത്തെ മയപ്പെടുത്തിയ സമീപനമാണ് സംസ്ഥാന നേതൃത്വം ആദ്യം സ്വീകരിച്ചതെന്നാണ് വിലയിരുത്തൽ. എന്നാൽ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിൽ നടപടിയില്ലാതെ മുന്നോട്ട് പോകാനാകില്ലെന്ന നിലപാടാണ് പിന്നീട് സംസ്ഥാന കമ്മിറ്റി സ്വീകരിച്ചത്. ഇതോടെയാണ് വിഷയത്തിൽ കർശന നിലപാടിലേക്ക് പാർട്ടി നീങ്ങിയത്. 2017-18 കാലഘട്ടത്തിൽ ദിവസം ബോർഡ് പ്രസിഡന്റായിരുന്ന എ. പത്മകുമാർ ശബരിമല സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായി ജയിൽവാസം അനുഭവിച്ചിരുന്നു. തുടർന്ന് സ്വാഭാവിക ജാമ്യം ലഭിച്ചതിനെ…
സ്ത്രീകളെ പോലെ അമ്മ പ്രസവിച്ചത് തന്നെയാണ് ഞങ്ങളെയും; ജൂൺ 15ന് ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യും, KSRTC തടയുമെന്ന് മെൻസ് അസോസിയേഷൻ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ത്രീകൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര അനുവദിക്കുന്ന പദ്ധതിക്കെതിരെ പ്രതിഷേധവുമായി കേരള മെൻസ് അസോസിയേഷൻ രംഗത്ത്. പദ്ധതി നടപ്പിലാകുന്ന ജൂൺ 15-ന് സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും, സെക്രട്ടേറിയറ്റിന് മുന്നിൽ സമരം നടത്തുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. സൗജന്യ യാത്രാ പദ്ധതിക്കെതിരെ പ്രതീകാത്മക പ്രതിഷേധത്തിന്റെ ഭാഗമായി അന്നേദിവസം കെഎസ്ആർടിസി ബസുകളിൽ ടിക്കറ്റ് എടുക്കാതെ യാത്ര ചെയ്യുമെന്നും സംഘടന മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച പ്രഖ്യാപനം സംഘടനയുടെ ഭാരവാഹി സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ച വീഡിയോയിലൂടെയാണ് പുറത്തുവന്നത്. സ്ത്രീ വിരുദ്ധ നിലപാടല്ല സംഘടന സ്വീകരിക്കുന്നതെന്ന് വ്യക്തമാക്കിയ ഭാരവാഹികൾ, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് മാത്രമായി ആനുകൂല്യം നൽകുന്നതാണ് യുക്തിസഹമെന്നും അഭിപ്രായപ്പെട്ടു. ഉയർന്ന ശമ്പളം ലഭിക്കുന്ന സർക്കാർ ജീവനക്കാരായ സ്ത്രീകൾ ഉൾപ്പെടെ എല്ലാവർക്കും സൗജന്യ യാത്ര അനുവദിക്കുന്നതിൽ പുനഃപരിശോധന വേണമെന്നാണ് സംഘടനയുടെ ആവശ്യം. പുരുഷന്മാർക്കും തുല്യ പരിഗണന ലഭിക്കേണ്ടതുണ്ടെന്നും, പൊതുഗതാഗത സംവിധാനങ്ങളിൽ സമത്വം ഉറപ്പാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾ,…
മനാമ: ബഹ്‌റൈനിലേക്ക് കൂടുതൽ ബജറ്റ് വിമാന സർവീസുകൾ കൊണ്ടുവരാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ലോകത്തിലെ പ്രമുഖ ലോ-കോസ്റ്റ് വിമാനക്കമ്പനിയായ എയർ ഏഷ്യയുമായി ഇതിനകം കരാറിൽ ഏർപ്പെട്ടതായി ഗതാഗത മന്ത്രി അറിയിച്ചു. ഗൾഫ് എയറുമായി സഹകരിച്ച് കൂടുതൽ സർവീസുകൾ ആരംഭിക്കാനും പദ്ധതിയുണ്ട്. കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരം പൗരന്മാർക്കും പ്രവാസികൾക്കും ലഭിക്കുമെന്നാണ് പ്രതീക്ഷ. പുതിയ യാത്രാ റൂട്ടുകളും വർധിച്ച വിമാന സർവീസുകളും വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവേകും. സ്വകാര്യ മേഖലയുമായി ചേർന്ന് പുതിയ ബജറ്റ് എയർലൈൻ ആരംഭിക്കാനുള്ള നിർദ്ദേശവും പാർലമെന്ററി സമിതി അംഗീകരിച്ചു.
പിണറായിക്കൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് ഷിബു ബേബി ജോൺ, ഉദ്യോഗസ്ഥന് അസാധാരണ സ്ഥലം മാറ്റം
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയനൊപ്പം ജോലി ചെയ്ത ഉദ്യോഗസ്ഥനെ വേണ്ടെന്ന് വനം മന്ത്രി ഷിബു ബേബി ജോൺ. തുടർന്ന് പിആർഡിയിൽ അസാധാരണ സ്ഥലം മാറ്റമുണ്ടായി. പിആർഡി ഉദ്യോഗസ്ഥന് അഞ്ചുദിവസത്തിനുള്ളിൽ രണ്ടാമത്തെ ട്രാൻസ്‌ഫർ നൽകി. വനം വകുപ്പ് പിആർഒ സ്ഥാനത്തുനിന്നാണ് അഭിലാഷ് എസിയെ മാറ്റിയത്. പിആർഒ ആയി നിയമിച്ച് അഞ്ചുദിവസത്തിനുള്ളിലാണ് സ്ഥലംമാറ്റം. പിണറായി വിജയന്റെ ഓഫീസിൽ പത്തുവർഷം പിആർ വിഭാഗത്തിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥനായിരുന്നു അഭിലാഷ്.
കാഫിർ സ്ക്രീൻ ഷോട്ട് കേസ് അന്വേഷണം; 5 വാട്സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്മാരെ ചോദ്യം ചെയ്ത് എസ്ഐടി
കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ വടകര സ്‌ക്വാഡ് എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൻ്റെ 5 അഡ്‌മിൻമാരെ വിളിച്ചുവരുത്തി പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തു. വ്യാജ സ്‌ക്രീൻഷോട്ട് ആദ്യം വന്നത് വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിലാണെന്നാണ് പൊലീസ് കരുതുന്നത്. ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് കാഫിർ സ്‌ക്രീൻഷോട്ട് ലഭിച്ചതും വടകര സ്‌ക്വാഡ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്നായിരുന്നു. ഈ ഗ്രൂപ്പ് തന്നെയാണ് വ്യാജ സ്‌ക്രീൻഷോട്ടിൻ്റെ പ്രഭവ കേന്ദ്രമെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിൻ്റെ നിഗമനം. സ്‌ക്രീൻ ഷോട്ട് ഗ്രൂപ്പിലിട്ട ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റിയംഗം ജിതിൻ ഭാസ്‌കറിനെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. ജിതിൻ തന്നെയാണോ സ്‌ക്രീൻ ഷോട്ട് ഇട്ടത്. വേറെ ആരെങ്കിലും ഇട്ടിരുന്നോ, അതിന് ശേഷം ഗ്രൂപിൽ വന്ന സന്ദേശങ്ങൾ എന്തൊക്കെ എന്നിവ സംബന്ധിച്ച വിവരങ്ങളാണ് അന്വേഷിക്കുന്നത്. ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മിറ്റിയംഗം ഉൾപ്പെടെയുള്ളവരാണ് അഡ്‌മിൻ പാനലിൽ ഉള്ളത്. സ്‌ക്രീൻ ഷോട്ട് ആരാണ് നിർമിച്ചത്? ആരുടെ നിർദേശപ്രകാരമാണ് എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.
ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍
ദുബൈ: ദുബൈയിലെ മിനിബസ് അപകടത്തില്‍ പരിക്കേറ്റവരില്‍ രണ്ട് മലയാളികളും. അപകടത്തില്‍ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് പ്രമുഖ പ്രവാസി സംരംഭകനും ജീവകാരുണ്യ പ്രവര്‍ത്തകനും ബുര്‍ജീല്‍ ഹോള്‍ഡിങ്‌സ് ചെയര്‍മാനും സിഇഒയുമായ ഡോ. ഷംഷീര്‍ വയലില്‍ സഹായധനം പ്രഖ്യാപിച്ചു. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങള്‍ക്ക് 2.6 കോടി രൂപയുടെ പുനരധിവാസ പാക്കേജാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അപകടത്തില്‍ മരിച്ച ഇന്ത്യക്കാരില്‍ 3 പേര്‍ തെലങ്കാനയില്‍ നിന്നും 3 പേര്‍ ഉത്തര്‍ പ്രദേശില്‍ നിന്നുമാണ്. അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ആറ് ഇന്ത്യക്കാരടക്കം ഏഴ് പേരുടെ കുടുംബങ്ങള്‍ക്ക് 26 ലക്ഷം രൂപ വീതവും രണ്ട് മലയാളികള്‍ ഉള്‍പ്പെടെ പരിക്കേറ്റ ഒന്‍പത് പേരുടെ അടിയന്തര ചികിത്സാ-പുനരധിവാസ ആവശ്യങ്ങള്‍ക്കായി 47 ലക്ഷം രൂപയും നല്‍കും. ഇതിനുപുറമെ, അപകടത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെ അടിയന്തര യാത്രാ-താമസ സൗകര്യങ്ങള്‍ക്കായി 18 ലക്ഷം രൂപയും കുട്ടികളുടെ വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി 13 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്. കുടുംബത്തിന്റെ ഏക ആശ്രയം നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തര ആശ്വാസം നല്‍കുന്നതിനൊപ്പം, അവരുടെ കുടുംബങ്ങളുടെ ഭാവി സുരക്ഷിതമാക്കാന്‍…
