- സാധാരണക്കാർക്ക് ആശ്വാസമാകുമോ? ബഹ്റൈനിൽ വിലകുറഞ്ഞ പെട്രോൾ വേണമെന്ന് എംപിമാർ
- ഇസ്ലാമിക പ്രതീകങ്ങളെ അധിക്ഷേപിച്ച് സോഷ്യൽ മീഡിയ പോസ്റ്റുകൾ; പ്രതിക്ക് ഒരു വർഷം തടവ്
- വ്യാപാര മിച്ചത്തിൽ അറബ് രാജ്യങ്ങളെ പിന്നിലാക്കി ബഹ്റൈൻ; ജിഡിപിയുടെ 33.2 ശതമാനവുമായി ഒന്നാം സ്ഥാനത്ത്
- വേണു വടകരയ്ക്ക് പി.ജി.എഫ് കർമ്മജ്യോതി പുരസ്കാരം
- അർജന്റീന കളിക്കാൻ വരാമെന്ന് പറഞ്ഞ് ചൈനയെ പറ്റിച്ചിട്ടുണ്ട്, കേരളത്തിലും അർജന്റീന പണം വാങ്ങി തട്ടിപ്പ് നടത്തി- മുൻ മന്ത്രി വി അബ്ദുറഹിമാൻ
- ‘ജിന്ന് മന്ത്രിച്ച’ പഴത്തിന് 2,500 രൂപ; മലപ്പുറത്തെ കേന്ദ്രം നാട്ടുകാർ പൂട്ടിച്ചു
- നിലപാടിൽ മാറ്റമില്ല; മാറ്റമുണ്ടായാൽ എല്ലാവരെയും അറിയിക്കുമെന്ന് മുഖ്യമന്ത്രി
- അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ്: ബിജെപിക്ക് ലഭിച്ചത് 1,472.8 കോടി രൂപ
Author: News Desk
മനാമ: ഗൾഫ് മേഖലയിലെ സംഘർഷങ്ങളും ആഗോള എണ്ണവിലയിലെ വർധനയും കുടുംബങ്ങളുടെ ചെലവ് ഉയർത്തുന്ന സാഹചര്യത്തിൽ ബഹ്റൈനിൽ കൂടുതൽ വിലകുറഞ്ഞ പെട്രോൾ ലഭ്യമാക്കണമെന്ന ആവശ്യവുമായി പാർലമെന്റ് അംഗങ്ങൾ. വിദേശകാര്യ, പ്രതിരോധ, ദേശീയ സുരക്ഷാ സമിതി ചെയർമാൻ ഹസൻ ബുഖമ്മാസിന്റെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് നിർദേശം മുന്നോട്ടുവച്ചത്. നിലവിലുള്ള ജയ്യിദ് 91 പെട്രോളിന്റെ വില ഗണ്യമായി കുറയ്ക്കുകയോ ഒക്ടേൻ നിരക്ക് കുറഞ്ഞ പുതിയ ഇന്ധന ഗ്രേഡ് വിപണിയിലെത്തിക്കുകയോ ചെയ്യുന്നതിനുള്ള സാധ്യത പഠിക്കണമെന്നാണ് ആവശ്യം. ബഹ്റൈനിൽ ജയ്യിദ് 91 പെട്രോളിന് ലിറ്ററിന് 0.225 ദിനാറും മുംതാസ് 95ന് 0.247 ദിനാറുമാണ് നിലവിലെ വില. ഇരുവരും തമ്മിലുള്ള വ്യത്യാസം ലിറ്ററിന് 22 ഫിൽസ് മാത്രമാണ്. 50 ലിറ്റർ ടാങ്ക് നിറയ്ക്കുമ്പോൾ ആകെ 1.100 ദിനാറിന്റെ വ്യത്യാസമാണുണ്ടാകുന്നത്. വിലവ്യത്യാസം വളരെ കുറവായതിനാൽ വാഹന ഉടമകൾ കൂടുതലായി മുംതാസ് 95 തെരഞ്ഞെടുക്കാൻ സാധ്യതയുണ്ടെന്ന് ഹസൻ ബുഖമ്മാസ് ചൂണ്ടിക്കാട്ടി. ഇതോടെ കുറഞ്ഞ നിരക്കിലുള്ള ഇന്ധനമെന്ന ജയ്യിദ് 91ന്റെ പ്രസക്തി ക്രമേണ നഷ്ടപ്പെടുമെന്നും…
മനാമ: ഇസ്ലാമിക പ്രതീകങ്ങളെയും ആദരണീയ മതചിഹ്നങ്ങളെയും അധിക്ഷേപിക്കുന്ന ഉള്ളടക്കം സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതിക്ക് ഒരു വർഷം തടവുശിക്ഷ. ബഹ്റൈൻ മൈനർ ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. കുറ്റകൃത്യത്തിന് ഉപയോഗിച്ച മൊബൈൽ ഫോൺ കണ്ടുകെട്ടാനും ശിക്ഷ ഉടൻ നടപ്പാക്കാനും കോടതി ഉത്തരവിട്ടതായി സൈബർ ക്രൈം പ്രോസിക്യൂഷൻ തലവൻ അറിയിച്ചു. സാമൂഹിക ഐക്യത്തിനും മതസൗഹാർദത്തിനും ഭംഗം വരുത്തുകയും വിവിധ വിഭാഗങ്ങൾക്കിടയിൽ സ്പർധ വളർത്തുകയും ചെയ്യുന്ന പരാമർശങ്ങളാണ് പ്രതി പ്രചരിപ്പിച്ചതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മതപണ്ഡിതരെയും ആദരണീയരായ ഇസ്ലാമിക വ്യക്തിത്വങ്ങളെയും അധിക്ഷേപിക്കുന്ന പോസ്റ്റുകൾ വ്യാപകമായി പങ്കുവെച്ചതായും അധികൃതർ വ്യക്തമാക്കി. അഴിമതി വിരുദ്ധ, സാമ്പത്തിക–ഇലക്ട്രോണിക് സുരക്ഷാ ജനറൽ ഡയറക്ടറേറ്റിന് കീഴിലുള്ള സൈബർ ക്രൈം വിഭാഗത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. പ്രാഥമിക വിവരങ്ങൾ പരിശോധിച്ചശേഷം പ്രതിയെ അറസ്റ്റ് ചെയ്യാൻ പ്രോസിക്യൂഷൻ ഉത്തരവിടുകയായിരുന്നു. ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായാണ് പ്രോസിക്യൂഷൻ അറിയിച്ചത്. തുടർന്ന് ലഭ്യമായ ഡിജിറ്റൽ തെളിവുകളും അന്വേഷണ റിപ്പോർട്ടുകളും പരിശോധിച്ച് പ്രതിയെ റിമാൻഡ് ചെയ്യുകയും…
വ്യാപാര മിച്ചത്തിൽ അറബ് രാജ്യങ്ങളെ പിന്നിലാക്കി ബഹ്റൈൻ; ജിഡിപിയുടെ 33.2 ശതമാനവുമായി ഒന്നാം സ്ഥാനത്ത്
മനാമ: മൊത്ത ആഭ്യന്തര ഉൽപ്പാദനവുമായി താരതമ്യം ചെയ്തുള്ള വ്യാപാര മിച്ചത്തിൽ അറബ് ലോകത്ത് ബഹ്റൈൻ ഒന്നാം സ്ഥാനത്തെത്തി. 2025ൽ രാജ്യത്തിന്റെ വ്യാപാര മിച്ചം ജിഡിപിയുടെ 33.2 ശതമാനമായതായി പുതിയ പഠനം വ്യക്തമാക്കുന്നു. ലോക വ്യാപാര സംഘടനയുടെയും അന്താരാഷ്ട്ര നാണയ നിധിയുടെയും കണക്കുകൾ അടിസ്ഥാനമാക്കി തയ്യാറാക്കിയ റിപ്പോർട്ടിലാണ് ബഹ്റൈന്റെ മുന്നേറ്റം രേഖപ്പെടുത്തിയത്. ജിഡിപിയുടെ 27.8 ശതമാനം വ്യാപാര മിച്ചവുമായി യുഎഇയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്ത്. ലിബിയ 24.1 ശതമാനവുമായി മൂന്നാമതും ഖത്തർ 19.5 ശതമാനവുമായി നാലാമതുമെത്തി. ഇറക്കുമതിയെക്കാൾ കൂടുതൽ ഉൽപ്പന്നങ്ങൾ വിദേശ വിപണികളിലേക്ക് കയറ്റുമതി ചെയ്യാൻ കഴിഞ്ഞതാണ് ബഹ്റൈന് നേട്ടമായത്. രാജ്യത്തിന്റെ വിദേശ വ്യാപാര ശേഷിയും ബാഹ്യ സാമ്പത്തിക മേഖലയുടെ കരുത്തുമാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എണ്ണയിതര മേഖലകളുടെ മികച്ച പ്രകടനം, പുനർകയറ്റുമതിയിലെ മുന്നേറ്റം, എണ്ണവിലയിലുണ്ടായ മാറ്റങ്ങൾ എന്നിവ വ്യാപാര മിച്ചം ഉയരാൻ സഹായിച്ച പ്രധാന ഘടകങ്ങളാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക വൈവിധ്യവത്കരണത്തിനായി ബഹ്റൈൻ സ്വീകരിച്ച നടപടികൾ ഫലം കാണുന്നതിന്റെ സൂചനയായാണ് ഈ നേട്ടം…
മനാമ: ബഹ്റൈനിലെ പ്രൊഫഷണൽ കൗൺസിലർമാരുടെ സംഘടനയായ പ്രവാസി ഗൈഡൻസ് ഫോറം വർഷംതോറും നൽകിവരുന്ന കർമ്മജ്യോതി പുരസ്കാരത്തിന് പ്രമുഖ സാമൂഹിക പ്രവർത്തകൻ വേണു വടകരയെ തെരഞ്ഞെടുത്തു. പി.ജി.എഫ് ഭാരവാഹികളാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. മൂന്ന് പതിറ്റാണ്ടിലേറെയായി ബഹ്റൈനിലെ സാമൂഹിക–സാംസ്കാരിക രംഗങ്ങളിൽ നടത്തിവരുന്ന പ്രവർത്തനങ്ങളും പ്രവാസി മലയാളികളുടെ പ്രശ്നങ്ങളിൽ പുലർത്തുന്ന സജീവ ഇടപെടലുകളും പരിഗണിച്ചാണ് പുരസ്കാരം. ഡോ. ബാബു രാമചന്ദ്രൻ, ചന്ദ്രൻ തിക്കോടി, എസ്.വി. ജലീൽ, ഫ്രാൻസിസ് കൈതാരത്ത്, സലാം മമ്പാട്ടുമൂല, പി.വി. രാധാകൃഷ്ണ പിള്ള, സുബൈർ കണ്ണൂർ, പി. ഉണ്ണികൃഷ്ണൻ, മനോജ് വടകര, ബഷീർ അമ്പലായി തുടങ്ങിയവരാണ് മുൻവർഷങ്ങളിൽ കർമ്മജ്യോതി പുരസ്കാരം നേടിയവർ. സംഘടനയിലെ അംഗങ്ങൾക്കായി ഏർപ്പെടുത്തിയ മറ്റു പുരസ്കാരങ്ങളും പ്രഖ്യാപിച്ചു. പി.ജി.എഫ് പ്രോഡിജി അവാർഡിന് രശ്മി എസ്. നായരും മികച്ച കൗൺസിലർക്കുള്ള പുരസ്കാരത്തിന് ബിജു തോമസും അർഹരായി. റോസ് ലാസറിന് മികച്ച ഫാക്കൽറ്റി പുരസ്കാരവും രഞ്ജിത്ത് ജോണിന് മികച്ച സാമൂഹിക പ്രവർത്തകനുള്ള പുരസ്കാരവും ജിഷ അനു വില്യമിന് മികച്ച കോ-ഓർഡിനേറ്റർക്കുള്ള പുരസ്കാരവും…
അർജന്റീന കളിക്കാൻ വരാമെന്ന് പറഞ്ഞ് ചൈനയെ പറ്റിച്ചിട്ടുണ്ട്, കേരളത്തിലും അർജന്റീന പണം വാങ്ങി തട്ടിപ്പ് നടത്തി- മുൻ മന്ത്രി വി അബ്ദുറഹിമാൻ
മലപ്പുറം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ കായികവകുപ്പ് സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടുകൾ സത്യസന്ധമല്ലെന്ന് മുൻ കായികമന്ത്രി വി. അബ്ദുറഹിമാൻ. തിരൂർ തലക്കാട് സിപിഎം ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് അദ്ദേഹം ആരോപണം ഉന്നയിച്ചത്. കായികവകുപ്പ് സെക്രട്ടറി നൽകിയ റിപ്പോർട്ട് മുഖ്യമന്ത്രിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് അബ്ദുറഹിമാൻ പറഞ്ഞു. രാഷ്ട്രീയ നേട്ടം ലക്ഷ്യമിട്ടാണ് ഉദ്യോഗസ്ഥൻ ഇത്തരമൊരു റിപ്പോർട്ട് സമർപ്പിച്ചതെന്നും രണ്ട് റിപ്പോർട്ടുകളും യാഥാർഥ്യങ്ങൾ മറച്ചുവെച്ച് പുകമറ സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം ആരോപിച്ചു. മന്ത്രിയുടെ ഔദ്യോഗിക കമ്പ്യൂട്ടർ പരിശോധിച്ചാൽ വിഷയവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ലഭിക്കും. എന്നാൽ കായികമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രത്യേക അന്വേഷണസംഘം കമ്പ്യൂട്ടറിലെ രേഖകൾ പൂർണമായി പരിശോധിക്കണമെന്നും അബ്ദുറഹിമാൻ ആവശ്യപ്പെട്ടു. സ്പോൺസർക്ക് ജിഎസ്ടിയുമായി ബന്ധപ്പെട്ട നോട്ടീസ് ആദ്യമായി നൽകിയത് ഇടത് സർക്കാരാണെന്നും ജിഎസ്ടി നിയമത്തിലെ വ്യവസ്ഥകൾ പരിശോധിക്കുന്നതിൽ ഉണ്ടായ കാലതാമസമായിരിക്കാം തുടർനടപടികൾ വൈകാൻ കാരണമെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അന്വേഷണം നടക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. അർജന്റീന ടീം ചൈനയിൽ കളിക്കാമെന്ന്…
മലപ്പുറം: ‘ജിന്ന് മന്ത്രിച്ച പഴം കഴിച്ചാൽ അത്ഭുതങ്ങൾ സംഭവിക്കുമെന്ന്’ വിശ്വസിപ്പിച്ച് പണം തട്ടിയെന്ന ആരോപണത്തെ തുടർന്ന് തിരുനാവായ കൊടക്കലിൽ പ്രവർത്തിച്ചിരുന്ന കേന്ദ്രം നാട്ടുകാർ ഇടപെട്ട് അടപ്പിച്ചു. ‘ജിന്ന് മഹർ’ എന്ന പേരിൽ പ്രവർത്തിച്ചിരുന്ന മജ്ലിസിനെതിരെയാണ് പ്രതിഷേധമുയർന്നത്. അബു അലവി എന്നയാളുടെ നേതൃത്വത്തിൽ നടന്ന മജ്ലിസിൽ ഭക്തിവിശ്വാസം ചൂഷണം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നാണ് നാട്ടുകാരുടെ ആരോപണം. ജിന്ന് മന്ത്രിച്ചൂതിയതാണെന്ന് അവകാശപ്പെട്ട് ഒരു ഏത്തപ്പഴം 1,000 രൂപയിൽ ലേലം ആരംഭിക്കുകയും ഒടുവിൽ 2,500 രൂപയ്ക്ക് യുവാവിന് നൽകുകയും ചെയ്തതായാണ് വിവരം. ജിന്നാണെന്ന് പരിചയപ്പെടുത്തിയ ഒരാൾ ശരീരം മൂടിപ്പുതച്ച് മജ്ലിസിൽ ഇരിക്കുകയും പഴത്തിൽ മന്ത്രിച്ചൂതിയശേഷം ലേലം നടത്തുകയും ചെയ്തുവെന്നാണ് ആരോപണം. പഴം കഴിച്ച ഉടൻതന്നെ അത്ഭുതം കാണാനാകുമെന്നായിരുന്നു നടത്തിപ്പുകാരുടെ അവകാശവാദം. എന്നാൽ പഴം കഴിച്ചിട്ടും യാതൊരു മാറ്റവും സംഭവിക്കാതിരുന്നതോടെ തട്ടിപ്പാണെന്ന ആരോപണം ശക്തമായി. വിവരം അറിഞ്ഞ് കൂട്ടമായെത്തിയ നാട്ടുകാർ പ്രതിഷേധിക്കുകയും കേന്ദ്രത്തിന്റെ പ്രവർത്തനം അവസാനിപ്പിക്കുകയും ചെയ്തു.
തിരുവനന്തപുരം: കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ വിവാദ പ്രസ്താവനയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നിലപാടിൽ യാതൊരു മാറ്റവുമില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നിലപാട് മാറ്റുന്ന സാഹചര്യമുണ്ടായാൽ അത് മാധ്യമങ്ങളെയും പൊതുജനങ്ങളെയും അറിയിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കാന്തപുരത്തിന്റെ പ്രസ്താവനയ്ക്കെതിരെ താൻ നടത്തിയ പ്രതികരണം ഇൻസ്റ്റഗ്രാമിലും ഫെയ്സ്ബുക്കിലും ഇപ്പോഴും ലഭ്യമാണ്. വീഡിയോയുടെ ഒരു ഭാഗം മാത്രം പോസ്റ്റ് ചെയ്തപ്പോൾ ക്രോസ് പോസ്റ്റിങ്ങുമായി ബന്ധപ്പെട്ട സാങ്കേതിക കാരണങ്ങളാൽ അത് കുറച്ചുസമയത്തേക്ക് അപ്രത്യക്ഷമായിരുന്നു. ഇതിനെ നിലപാട് മാറ്റമായി ചില മാധ്യമങ്ങൾ ചിത്രീകരിക്കുകയായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. എ.പി. വിഭാഗം നേതാക്കൾ കൂടിക്കാഴ്ച നടത്തിയതിനു പിന്നാലെ മുഖ്യമന്ത്രി നിലപാട് മയപ്പെടുത്തിയെന്ന തരത്തിൽ പ്രചരിച്ച വാർത്തകളും അദ്ദേഹം തള്ളി. നേതാക്കളുമായുള്ള കൂടിക്കാഴ്ച മൂന്നാഴ്ച മുമ്പുതന്നെ നിശ്ചയിച്ചതായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് അവർ തിരുവനന്തപുരത്തെത്തുകയും പിന്നീട് മുഖ്യമന്ത്രിയുടെ ഓഫീസിൽ കൂടിക്കാഴ്ച നടത്തുകയും ചെയ്തത്. വാർത്താസമ്മേളനത്തെക്കുറിച്ച് അറിഞ്ഞ് തലേദിവസം രാത്രിതന്നെ നേതാക്കൾ തിരുവനന്തപുരത്തെത്തിയെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും കാന്തപുരം വിഷയത്തിൽ നേരത്തെ വ്യക്തമാക്കിയ നിലപാടിൽ ഉറച്ചുനിൽക്കുകയാണെന്നും വി.ഡി.…
ന്യൂഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലയളവിൽ ബിജെപിക്ക് സംഭാവനയായി ലഭിച്ചത് 1,472.8 കോടി രൂപ. തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. 2026 മാർച്ച് 15 വരെ ബിജെപിയുടെ അക്കൗണ്ടിലുണ്ടായിരുന്നത് 6,726.6 കോടി രൂപയായിരുന്നു. മേയ് ആറിന് തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായപ്പോൾ പാർട്ടിയുടെ അക്കൗണ്ടിലെ തുക 7,627.2 കോടി രൂപയായി ഉയർന്നു. അസം, തമിഴ്നാട്, പുതുച്ചേരി സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ബിജെപി ഏകദേശം 160 കോടി രൂപ ചെലവഴിച്ചു. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവിട്ടത് അസമിലാണ്—96.3 കോടി രൂപ. തമിഴ്നാട്ടിൽ 51.6 കോടി രൂപയും പുതുച്ചേരിയിൽ 11.9 കോടി രൂപയുമാണ് ചെലവഴിച്ചത്. അതേസമയം, പശ്ചിമ ബംഗാളിലെയും കേരളത്തിലെയും തെരഞ്ഞെടുപ്പ് ചെലവുകളുടെ വിശദമായ കണക്കുകൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പശ്ചിമ ബംഗാളിൽ ബിജെപി ചരിത്രത്തിലാദ്യമായി അധികാരത്തിലെത്തിയപ്പോൾ കേരളത്തിൽ മൂന്ന് മണ്ഡലങ്ങളിൽ വിജയിച്ചു.
ഇഡി കൈമാറിയ വിവരങ്ങൾ ഗൗരവമുള്ളത്; നിയമപരിശോധനയ്ക്ക് ശേഷം പിണറായി വിജയനെതിരായ കേസിൽ തീരുമാനം: വി.ഡി. സതീശൻ
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കത്തിൽ നിയമപരിശോധന പൂർത്തിയാക്കിയശേഷം തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. വിഷയത്തിൽ രാഷ്ട്രീയ പരിഗണനകളില്ലെന്നും തീരുമാനം വൈകാതെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികൾ കമ്പനികളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സംഭാവന സ്വീകരിക്കുന്നത് സാധാരണമാണ്. എന്നാൽ സിഎംആർഎൽ–എക്സാലോജിക് ഇടപാട് അതിൽനിന്ന് വ്യത്യസ്തമാണെന്നാണ് ഇഡി കൈമാറിയ വിവരങ്ങൾ സൂചിപ്പിക്കുന്നതെന്ന് സതീശൻ പറഞ്ഞു. ഈ കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമല്ല, അതിനപ്പുറമുള്ള ഗൗരവമേറിയ വിവരങ്ങളും തെളിവുകളും ഇഡിയുടെ കത്തിലുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേന്ദ്ര അന്വേഷണ ഏജൻസി കൈമാറിയ വിവരങ്ങളിൽ നിയമപരമായ പരിശോധന നടത്തേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്വമാണ്. കത്ത് അയച്ചത് ഇഡിയാണെന്ന കാരണത്താൽ മാത്രം അത് തള്ളിക്കളയാൻ സർക്കാരിന് കഴിയുമോയെന്നും സതീശൻ ചോദിച്ചു. സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കുമെതിരെ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തിയപ്പോൾ കോൺഗ്രസ് അതിനെ നിയമപരമായാണ് നേരിട്ടത്. രാഹുൽ ഗാന്ധി മണിക്കൂറുകളോളം ചോദ്യംചെയ്യലിന് ഹാജരാകുകയും…
മനാമ: ബഹ്റൈൻ പ്രതിഭ മനാമ മേഖല, ബഹ്റൈൻ ചെസ് ഫെഡറേഷൻ, അർജുൻസ് ചെസ് അക്കാദമി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര ചെസ് ടൂർണമെന്റായ ‘ബഹ്റൈൻ പ്രതിഭ ഗ്രാൻഡ് മാസ്റ്റേഴ്സ് കപ്പ് സീസൺ–1’ സെപ്റ്റംബർ 11ന് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗലാലിയിലെ യൂസഫ് അഹമ്മദ് അബ്ദുൽമാലിക് ഹാളിലാണ് ടൂർണമെന്റ് നടക്കുക. അന്താരാഷ്ട്ര ചെസ് ഫെഡറേഷനിൽ രജിസ്റ്റർ ചെയ്ത ഫിഡെ ഐ.ഡിയുള്ള വിവിധ രാജ്യങ്ങളിൽനിന്നുള്ള താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും. റാപ്പിഡ് ഫോർമാറ്റിൽ ഏഴ് റൗണ്ടുകളിലായാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. വിവിധ വിഭാഗങ്ങളിലെ വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ നൽകും. രാജ്യത്തെ ചെസ് കായികരംഗത്തെ പ്രോത്സാഹിപ്പിക്കുന്നതിനും പുതുതലമുറയിലെ പ്രതിഭകളെ കണ്ടെത്തി വളർത്തുന്നതിനുമായി ബഹ്റൈൻ പ്രതിഭ നടത്തിവരുന്ന പ്രവർത്തനങ്ങളുടെ തുടർച്ചയാണ് ടൂർണമെന്റെന്ന് ഭാരവാഹികൾ അറിയിച്ചു. ചെസ് രംഗത്ത് ബഹ്റൈൻ പ്രതിഭ നടത്തുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ടൂർണമെന്റിനും തുടർപ്രവർത്തനങ്ങൾക്കും ഫെഡറേഷന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്നും ബഹ്റൈൻ ചെസ് ഫെഡറേഷൻ ഭാരവാഹികൾ വ്യക്തമാക്കി. പ്രതിഭ സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ ബഹ്റൈൻ ചെസ് ഫെഡറേഷൻ…
