Author: newadmin3 newadmin3

തൃശൂർ: ഭർത്താവും മക്കളുമായി കഴിയുന്ന യുവതിയെ ബലാത്സംഗം ചെയ്ത ബന്ധുവായ യുവാവിന് കഠിന തടവ്. ഭർത്താവ് വീട്ടിലില്ലാത്ത സമയത്ത് എത്തി ബലമായി കിടപ്പുമുറിയിലേക്ക് കൊണ്ടുപോയാണ് അതിക്രമം കാണിച്ചത്. യുവാവിന് കുന്നംകുളം പോക്സോ കോടതി ഏഴ് വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും വിധിച്ചു. വെളിയംങ്കോട് സ്വദേശിയായ 33കാരനാണ് കുന്നംകുളം പോക്സോ കോടതി ജഡ്ജി എസ് ലിഷ ശിക്ഷ വിധിച്ചത്. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സംഭവമറിഞ്ഞ അതിജീവിതയുടെ സഹോദരൻ വടക്കേക്കാട് പൊലീസിനെ വിവരം അറിയിച്ചു. സിവിൽ പോലീസ് ഓഫീസർ ബിന്ദു അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. കേസിൽ 18 സാക്ഷികളെ വിസ്തരിക്കുകയും ശാസ്ത്രീയ തെളിവുകൾ ഹാജരാക്കുകയും ചെയ്തു. പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം നൽകിയത് വടക്കേക്കാട് ഇൻസ്പെക്ടർ അമൃതരംഗനാണ്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. കെ എസ്. ബിനോയും പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി ഗ്രേയ്ഡ് എ എസ്…

Read More

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി പോലീസ് കേസെടുത്തു. നവീന്‍ ബാബുവിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് പോലീസ് കേസ്. 10 വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന വകുപ്പ് ദിവ്യക്കെതിരെ ചുമത്തിയിട്ടുണ്ട്. ദിവ്യയുടെ പരാമര്‍ശം ഒഴിവാക്കേണ്ടതായിരുന്നുവെന്ന സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് നടപടി. ദിവ്യക്കെതിരെ നവീന്റെ സഹോദരന്‍ സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ പോലീസ് നേരത്തെ തയ്യാറായിരുന്നില്ല. അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിരുന്നത്. കണ്ണൂര്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് നവീന്‍ ബാബുവിനെ ചൊവ്വാഴ്ച കാലത്താണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യയുടെ അഴിമതിയാരോപണത്തിനു പിന്നാലെയായിരുന്നു മരണം. കഴിഞ്ഞ ദിവസം നടന്ന യാത്രയയപ്പ് ചടങ്ങിനിടെയായിരുന്നു പ്രസിഡന്റിന്റെ ആരോപണം. പെട്രോള്‍ പമ്പിന് എന്‍.ഒ.സി. നല്‍കാന്‍ എ.ഡി.എം. വഴിവിട്ട നീക്കങ്ങള്‍ നടത്തിയെന്നാണ് പി.പി. ദിവ്യ…

Read More

തിരുവനന്തപുരം: വയനാട് ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ സത്യന്‍ മൊകേരി എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയാകും. സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവിലാണ് ഇക്കാര്യം ധാരണയായത്. സത്യന്‍ മോകേരിയുടെയും ബിജിമോളുടെയും പേരുകളായിരുന്നു കമ്മറ്റിയില്‍ ഉയര്‍ന്നുവന്നത്. സീനിയോറിറ്റിയും വയനാട്ടിലെ മുന്‍ സ്ഥാനാര്‍ഥിയായിരുന്നു എന്നതുമാണ് സത്യന്‍ മൊകേരിക്ക് അനുകൂലമായത്. 2014-ല്‍ വയനാട്ടില്‍ മത്സരിച്ച സത്യന്‍ മൊകേരി ഇരുപതിനായിരം വോട്ടിനാണ്‌ പരാജയപ്പെട്ടത്. മൂന്ന തവണ എം.എല്‍.എയുമായിരുന്നു. നിലവില്‍ സി.പി.ഐ ദേശീയ കൗണ്‍സില്‍ അംഗമാണ്. ഇന്ന് ഉച്ചക്ക് ശേഷം പാര്‍ട്ടി സംസ്ഥാന കൗണ്‍സില്‍ യോഗം ചേരുന്നുണ്ട്. ഇതിന്‌ ശേഷമായിരിക്കും ഔദ്യോഗിക പ്രഖ്യാപനമുണ്ടാവുക.

Read More

മനാമ: ബഹ്‌റൈനിൽ ആദ്യ മുനിസിപ്പൽ തെരഞ്ഞെടുപ്പ് നടന്നതിന്റെ ശതാബ്ദി ആഘോഷിക്കുന്ന ഈ വർഷം സ്മരണിക സ്റ്റാമ്പുകൾ പുറത്തിറക്കും. മുനിസിപ്പാലിറ്റി- കൃഷി മന്ത്രാലയവുമായി സഹകരിച്ചാണ് ബഹ്‌റൈൻ പോസ്റ്റ് വകുപ്പ് സ്റ്റാമ്പുകൾ ഇറക്കുന്നത്.സ്റ്റാമ്പുകളിൽ മനാമയിലെ ആദ്യ മുനിസിപ്പൽ കെട്ടിടത്തിന്റെ ചിത്രമുണ്ടാകും.ആദ്യ ദിവസത്തെ സ്റ്റാമ്പ് കവറിന് ഒരു ദിനാറും 10 ഷീറ്റ് സ്റ്റാമ്പുകൾകൾക്ക് 5 ദിനാറും വിലയുണ്ടാകും. ബഹ്റൈൻ നാഷണൽ മ്യൂസിയം, മുഹറഖ്, അൽ ഹിദ്ദ്, മനാമ പോസ്റ്റ് ഓഫീസുകളിലും ഡിപ്ലോമാറ്റിക് ഏരിയ, ബഹ്‌റൈൻ മാൾ, സിത്ര, അൽ ബുദയ്യ, ഹമദ് ടൗൺ, ഇസ ടൗൺ, സനദ് എന്നിവിടങ്ങളിലും സ്റ്റാമ്പുകൾകൾ ലഭ്യമായിരിക്കും.ശനി മുതൽ വ്യാഴം വരെയുള്ള പതിവ് പ്രവൃത്തി സമയങ്ങളിലായി രിക്കും വിൽപ്പന.

Read More

ന്യൂഡല്‍ഹി: പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എയുടെ ഭരണഘടനാ സാധുത സുപ്രീംകോടതി ശരിവെച്ചു. അസമിലെ അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കുന്നതുമായി ബന്ധപ്പെട്ട പൗരത്വ നിയമത്തിലെ സെക്ഷന്‍ 6 എയുടെ ഭരണഘടനാ സാധുതയാണ് 4:1 എന്ന ഭൂരിപക്ഷ വിധിയോടെ സുപ്രീം കോടതി ശരിവെച്ചത്. 1966 ജനുവരി ഒന്നു മുതല്‍ 1971 മാര്‍ച്ച് 25 വരെ ബംഗ്ലദേശ് അടക്കമുള്ള പ്രദേശങ്ങളില്‍ നിന്നും അസമിലേക്ക് കുടിയേറിപ്പാര്‍ത്തവര്‍ക്ക് പൗരത്വം അനുവദിക്കുന്നതാണ് സിറ്റിസണ്‍ ഷിപ്പ് സെക്ഷന്‍ 6 എ. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് സുപ്രധാന വിധി പുറപ്പെടുവിച്ചത്. ബംഗ്ലാദേശ് രൂപീകൃതമായതിന് ശേഷമുള്ള അനധികൃത കുടിയേറ്റ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് അസം കരാറെന്നും, സെക്ഷന്‍ 6 എ നിയമപരമായ പരിഹാരമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ബംഗ്ലാദേശ് വിമോചനയുദ്ധം അവസാനിച്ച തീയതി ആയതിനാല്‍ 1971 മാര്‍ച്ച് 25 എന്ന കട്ട് ഓഫ് തീയതി യുക്തിസഹമാണെന്നും ഭൂരിപക്ഷ വിധിയില്‍…

Read More

മനാമ: യുവാക്കൾക്കിടയിൽ അറബി ഭാഷാ പ്രയോഗം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈൻ ഇസ്ലാമിക് ബാങ്ക് ‘ഞങ്ങൾ അറബിയിൽ എഴുതുന്നു’ എന്ന പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു.വാർത്താ വിതരണ മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, ബഹ്‌റൈൻ റൈറ്റേഴ്‌സ് അസോസിയേഷൻ, വിസ എന്നിവയുമായി സഹകരിച്ചാണ് പദ്ധതി. ഇതിന്റെ ഭാഗമായി, നവീകരണത്തിലും ഡിജിറ്റൽ പരിവർത്തനത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച്, ബഹ്‌റൈൻ്റെ ഭാവി വിഭാവനം ചെയ്യുന്ന ചെറുകഥകൾ സമർപ്പിച്ചുകൊണ്ട് ക്രിയേറ്റീവ് റൈറ്റിംഗ് മത്സരത്തിൽ പങ്കെടുക്കാൻ 13 മുതൽ 18 വയസ്സുവരെയുള്ള യുവ ബഹ്‌റൈനികളെ ക്ഷണിച്ചു.അറബി ഭാഷയും ദേശീയ സ്വത്വവും ശക്തിപ്പെടുത്തുന്നതിനുള്ള വിലപ്പെട്ട സംഭാവനയാണ് ഈ സംരംഭമെന്ന് ഇൻഫർമേഷൻ മന്ത്രി ഡോ. റംസാൻ ബിൻ അബ്ദുല്ല അൽ നുഐമി പറഞ്ഞു.യുവ പ്രതിഭകളെ പരിപോഷിപ്പിക്കുന്നതിലും അറബിയോടുള്ള ആഴമായ വിലമതിപ്പ് വളർത്തിയെടുക്കുന്നതിലും ഈ സംരംഭത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ബാങ്കിന്റെ ആക്ടിംഗ് സി.ഇ.ഒ. ഫാത്തിമ അൽ അലവി പറഞ്ഞു. ‘മനാമ അറബ് മാധ്യമ തലസ്ഥാനം’ എന്ന പരിപാടിയുമായി ഒത്തുപോകുന്നതാണ് ഈ സംരംഭമെന്ന് ബഹ്‌റൈൻ റൈറ്റേഴ്‌സ് അസോസിയേഷൻ…

Read More

മനാമ: ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിന്റെ ഓണാഘോഷം ഓണം പോന്നോണം 2024, സമുചിതമായി നടന്നു. 200 ൽ പരം ആളുകൾക്കായി സല്ലാഖ് ബീച്ച് ബെ റിസോർട്ടിൽ വെച്ചാണ് ആഘോഷപരിപാടികൾ സംഘടിപ്പിച്ചത്. ഓണത്തിന്റെ സന്ദേശം അന്വർഥമാക്കുന്ന സന്തോഷവും ഐക്യവും വിളിച്ചോതുന്നതായിരുന്നു ആഘോഷപരിപാടികള്‍. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ്‌ ഫൈസൽ ആനോടിയിൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ഷാഹുൽ കാലടി സ്വാഗതവും, ഇടപ്പാളയം രക്ഷാധികാരികളായ പാർവതി ടീച്ചർ, ഷാനവാസ്‌ പുത്തൻവീട്ടിൽ എന്നിവർ ഓണാശംസകളും അറിയിച്ചു. ബഹ്‌റൈൻ കേരളീയ സമാജം ട്രഷറർ ദേവദാസ് കുന്നത്ത് മുഖ്യാതിഥിയായി. ചെണ്ട മേളത്തിന്റെ അകമ്പടിയോട് കൂടി മാവേലിയെയും പുലികളെയും ആനയിച്ചു തുടങ്ങിയ ആഘോഷപരിപാടികൾ ഓണത്തനിമയും ചാതുര്യവും വിളിച്ചോതുന്നതായിരുന്നു. ഇടപ്പാളയം ലേഡീസ് വിങ്ങ് അവതരിപ്പിച്ച തിരുവാതിര, മുതിർന്നവരും കുട്ടികളും അവതരിപ്പിച്ച വിവിധ സംഗീത നൃത്ത പരിപാടികൾ, കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും കൂടി ആയപ്പോൾ മനസും വയറും ഒരുപോലെ നിറഞ്ഞു എന്ന് എല്ലാവരും അഭിപ്രായപെട്ടു.ഓണാഘോഷവുമായി ഉറിയടി, കമ്പവലി, കസേരക്കളി, ലെമൺ ആൻഡ് സ്പൂൺ റേസ്…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ കഴിഞ്ഞ 25 വർഷമായി പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഏർപ്പെടുത്തിയ നാലാമത് ഗുരുസ്‌മൃതി അവാർഡ് കഴിഞ്ഞദിവസം ബഹറിൻ കേരള സമാജത്തിൽ വച്ച് സംഘടിപ്പിച്ച GSS മഹോത്സവം 2024 ൽ ചടങ്ങിൽ ചങ്ങനാശ്ശേരി അതിരൂപതയുടെ പിതാവ് ജോസഫ് പെരുന്തോട്ടം, ചാലക്കുടി എംപി ബെന്നി ബഹനാൻ, കോട്ടക്കൽ എംഎൽഎ ആബിദ് ഹുസൈൻ തങ്ങൾ, കേരളീയ സമാജം പ്രസിഡണ്ട് P.V രാധാകൃഷ്ണപിള്ള, ഇന്ത്യൻ സ്കൂൾ ചെയർമാൻ അഡ്വക്കേറ്റ് ബിനു മണ്ണിൽ വർഗീസ് എന്നിവർ പങ്കെടുത്ത പ്രൗഡ ഗംഭീരമായ ചടങ്ങിൽ ബഹ്‌റൈനിലെ പ്രമുഖ വ്യവസായിയും, പ്രവാസി ഭാരതീയ സമ്മാൻ അവാർഡ് ജേതാവും, ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള ശ്രീനാരായണ പ്രസ്ഥാങ്ങളുടെ ഉന്നമനത്തിനുവേണ്ടി ആത്മാർഥമായി പ്രവർത്തിക്കുകയും, ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യവുമായ ശ്രീ.കെ.ജി. ബാബുരാജന് ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റുമായ ബ്രഹ്മശ്രീ സച്ചിദാനന്ദ സ്വാമികൾ അവാർഡ് സമ്മാനിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കുറുമുള്ളിൽ പൊന്നാട അണിയിക്കുകയും വിശിഷ്ട അതിഥിയായിരുന്ന കോട്ടക്കൽ എംഎൽഎ…

Read More

കണ്ണൂർ: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ പൊതുവേദിയിൽ അപമാനിച്ചതു സഹിക്കാനാവാതെ എ.ഡി.എം. നവീൻ ബാബു ആത്മഹത്യ ചെയ്യേണ്ടി വന്ന സാഹചര്യത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ നിയമനടപടികൾ ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് ജില്ലാ ഭരണകൂടത്തിന് നോട്ടീസയച്ചു.ജില്ലാ കലക്ടറും ജില്ലാ പോലീസ് മേധാവിയും പരാതി പരിശോധിച്ച് രണ്ടാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. നവംബർ 19ന് കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. എ.ഡി.എമ്മിന് ജീവനക്കാർ നൽകിയ യാത്രയയപ്പ് സമ്മേളനത്തിൽ ക്ഷണിക്കപ്പെടാതെ എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ഡി.എമ്മിനെ അഴിമതിക്കാരനായി ചിത്രീകരിച്ച് സംസാരിച്ചെന്നാണ് പരാതി. പ്രസിഡന്റിന്റെ നടപടി തീർത്തും നിയമവിരുദ്ധമാണെന്ന് പരാതിയിൽ ആരോപിച്ചിട്ടുണ്ട്. നവീൻ ബാബുവിന്റെ കുടുംബത്തിന് നഷ്ടപരിഹാരവും ആശ്രിതയ്ക്ക് ജോലിയും നൽകണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകൻ അഡ്വ. വി. ദേവദാസ് നൽകിയ പരാതിയിലാണ് നടപടി.

Read More

മനാമ: 2024ലെ അവസാനത്തെ സൂപ്പർ മൂണിന് സാക്ഷ്യം വഹിക്കാൻ ബഹ്‌റൈൻ ഒരുങ്ങുന്നു. ഭൂമിയിൽനിന്ന് 3,57,000 കിലോമീറ്റർ അകലെ ദൃശ്യമാകുന്ന സൂപ്പർ മൂൺ പ്രതിഭാസം നാളെ ബഹ്റൈൻ്റെ ആകാശം ചുവപ്പിക്കും.ഹിജ്റ വർഷം 1446ലെ റബീഉൽ താനിയിലെ പൗർണമി ദിനമായ നാളെയും വെള്ളിയാഴ്ചയും ദൃശ്യമാകുന്ന പൂർണചന്ദ്രനോടൊപ്പമായിരിക്കും ഈ ആകാശ വിസ്മയയ്ക്കാഴ്ചയെന്ന് ജ്യോതിശാസ്ത്ര ഗവേഷകൻ മുഹമ്മദ് ദെറ അൽ അസ്ഫൂർ പറഞ്ഞു.നാളെ സൂര്യാസ്തമയത്തിന് തൊട്ടുമുമ്പ് വൈകുന്നേരം 5.04ന് ചന്ദ്രനുദിക്കും. പിറ്റേന്ന് രാവിലെ 6.26ന് അസ്തമിക്കും. ഒക്ടോബറിലെ പൗർണമി ‘വേട്ടക്കാരുടെ ചന്ദ്രൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. വടക്കെ അമേരിക്കയിലെയും യൂറോപ്പിലെയും പുരാതന ഗോത്രങ്ങളിൽനിന്നാണ് ഈ പേര് വന്നതെന്നും അദ്ദേഹം പറഞ്ഞു.

Read More