- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
കേരളത്തിലെ 35 ലക്ഷം വാഹനങ്ങള്‍ക്ക് ഇനി ആയുസ് 6 മാസം; കെഎസ്ആർടിസി പൊളിക്കല്‍ കേന്ദ്രം തുറക്കും
തിരുവനന്തപുരം: പഴയ വാഹനങ്ങൾക്കായി പൊളിക്കൽ കേന്ദ്രം ആരംഭിക്കാൻ കെഎസ്ആർടിസി തയ്യാറെടുക്കുകയാണ്. ചീഫ് സെക്രട്ടറി വി.പി. ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗം കെഎസ്ആർടിസിക്ക് ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകി. 2023 ഏപ്രിൽ മുതൽ വാണിജ്യ വാഹനങ്ങൾക്കും 2024 ജൂൺ മുതൽ സ്വകാര്യ വാഹനങ്ങൾക്കും യന്ത്രവത്കൃത ഫിറ്റ്നസ് ടെസ്റ്റ് നിർബന്ധമാണ്. പരാജയപ്പെടുന്ന വാഹനങ്ങൾ പൊളിക്കേണ്ടിവരും. ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന കെഎസ്ആർടിസിക്ക് പൊളിക്കൽ കേന്ദ്രങ്ങൾ അവസരമാകുമെന്നാണ് കരുതുന്നത്. പൊതുമേഖലയിൽ അംഗീകൃത പൊളിക്കൽ കേന്ദ്രങ്ങൾ വന്നാൽ സ്വകാര്യ ഏജൻസികളുടെ ചൂഷണവും ഒഴിവാക്കാനാകും. കെഎസ്ആർടിസിക്ക് 172.86 ഹെക്ടർ ഭൂമിയുണ്ട്. ബസിന്‍റെ പ്രവർത്തനത്തിന് ഇതിന്‍റെ നാലിലൊന്ന് പോലും ആവശ്യമില്ല. പല സ്ഥലങ്ങളും ഉപയോഗശൂന്യമായി കിടക്കുകയാണ്. പൊളിക്കൽ കേന്ദ്രത്തിന് കുറഞ്ഞത് രണ്ട് ഏക്കർ ഭൂമിയെങ്കിലും വേണ്ടിവരും. വാഹനങ്ങൾ പാർക്ക് ചെയ്യാനും പ്ലാന്‍റ് സ്ഥാപിക്കാനും സൗകര്യമുണ്ടാകണം. 1.40 കോടി വാഹനങ്ങളുള്ള സംസ്ഥാനത്ത് 35 ലക്ഷത്തോളം വാഹനങ്ങൾക്ക് 20 വർഷം പഴക്കമുണ്ട്. പഴയ വാഹനങ്ങൾ പൊളിക്കുന്ന നയം…
തിരുവനന്തപുരം: പാർട്ടിയുടെ സംവിധാനത്തിനും പ്രവർത്തന ശൈലിക്കും അനുസൃതമായി പ്രവർത്തിക്കാൻ തരൂരിനോട് കോണ്‍ഗ്രസ് ആവശ്യപ്പെടും. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന സംസ്ഥാന അച്ചടക്ക സമിതി ഇക്കാര്യത്തിൽ ശുപാർശ കെ.പി.സി.സി. പ്രസിഡന്റിന് നല്‍കാന്‍ തീരുമാനിച്ചു. പാർട്ടിയുടെ നേതാവെന്ന നിലയിൽ ഏത് പരിപാടിയിലേക്കും തരൂരിന് ക്ഷണം സ്വീകരിക്കാം. അതിൽ പങ്കെടുക്കാം. എന്നാൽ, പരിപാടി നടക്കുന്ന ജില്ലയിലെ ഡി.സി.സി അറിയണം. ഇതാണ് പാർട്ടിയുടെ സ്ഥാപിത രീതി. ഇതിന് പിന്നാലെയാണ് മുതിർന്ന നേതാക്കളും രംഗത്തെത്തിയിരിക്കുന്നത്. തരൂർ ഇപ്പോൾ ചെയ്തത് പാർട്ടി വിരുദ്ധ പ്രവർത്തനമാണെന്ന് അച്ചടക്ക സമിതിക്ക് അഭിപ്രായമില്ല. എന്നാൽ, ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളെ അറിയിക്കാത്ത രീതി സമാന്തരവും വിഭാഗീയ പ്രവർത്തനവുമാണെന്ന തെറ്റിദ്ധാരണ നേതാക്കൾക്കിടയിൽ സൃഷ്ടിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അച്ചടക്ക സമിതി കത്ത് നൽകാൻ തീരുമാനിച്ചത്. തരൂരിന്റെ മലബാർ പര്യടനവും മറ്റും സമാന്തര പ്രവർത്തനമാണെന്ന ധാരണയിലേക്ക് നയിച്ചതായി അച്ചടക്ക സമിതി നിരീക്ഷിച്ചു. പര്യടനത്തെക്കുറിച്ച് കെ.പി.സി.സി അച്ചടക്ക സമിതിക്ക് ധാരാളം പരാതികൾ ലഭിച്ചിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സമിതി യോഗം ചേർന്നത്. അച്ചടക്ക…
കൊച്ചി: അരലക്ഷത്തിലധികം ജനസംഖ്യയുള്ളതും റെയിൽവേ സൗകര്യമില്ലാത്തതുമായ നഗരങ്ങളിലേക്ക് പുതിയ പാതകൾ നിർമ്മിക്കാൻ റെയിൽവേ പദ്ധതിയിടുന്നു. കേരളത്തില്‍ നിന്ന് മഞ്ചേരി, മലപ്പുറം, കൊടുങ്ങല്ലൂർ, നെടുമങ്ങാട് എന്നീ നഗരങ്ങളാണ് റെയിൽവേ ബോർഡിന്‍റെ സാധ്യതാ പട്ടികയിൽ ഇടംപിടിച്ചത്. ഇതിന്‍റെ സാധ്യതകൾ പഠിക്കാൻ സോണൽ റെയിൽവേ ഓഫീസുകൾക്ക് റെയിൽവേ ബോർഡ് നിർദ്ദേശം നൽകി. ഡിസംബർ രണ്ടിനകം റിപ്പോർട്ട് സമർപ്പിക്കണം. 52,405 ജനസംഖ്യയുള്ള തൊടുപുഴ മുനിസിപ്പാലിറ്റിയുടെ വിശദാംശങ്ങൾ അടങ്ങിയ ഫോർമാറ്റാണ് പ്രായോഗികത പഠിക്കാൻ റെയിൽവേ ബോർഡ് നൽകിയിരിക്കുന്നത്. നിലവിൽ അങ്കമാലി-ശബരി റെയിൽവേ പദ്ധതിയുടെ ഭാഗമാണ് തൊടുപുഴ. അതുകൊണ്ടാണ് തൊടുപുഴയെ പുതിയ സാധ്യതാ പട്ടികയിൽ ഉൾപ്പെടുത്താത്തത്. ശബരിമല പാതയ്ക്ക് വേഗത്തിൽ അനുമതി ലഭിക്കുന്നതിനും പുതിയ നീക്കം വഴിയൊരുക്കിയേക്കും. ഗതാഗത വികസനത്തിനുള്ള പ്രധാനമന്ത്രി ഗതി ശക്തി പദ്ധതിയിൽ ശബരിപാതയെ ഉൾപ്പെടുത്തുന്നതിനുള്ള ചർച്ചകൾ പുരോഗമിക്കുകയാണ്. നിർദ്ദിഷ്ട ശബരി പദ്ധതിയുടെ മൂന്നാം ഘട്ടത്തിലുള്ള നെടുമങ്ങാടും (ജനസംഖ്യ 60,161) സാധ്യതാ പട്ടികയിലുണ്ടാകും.
മുംബൈ: വീഡിയോ ക്രിയേറ്റർമാർക്ക് സന്തോഷവാർത്തയുമായി ജിയോ എത്തി. വ്യാഴാഴ്ചയാണ് ജിയോ പുതിയ ഹ്രസ്വ വീഡിയോ പ്ലാറ്റ്‌ഫോം അവതരിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാവാണ് റിലയൻസ് ജിയോ. റോളിംഗ് സ്റ്റോൺ ഇന്ത്യ, ക്രിയേറ്റീവ് ലാൻഡ് ഏഷ്യ എന്നിവയുമായി സഹകരിച്ചാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. ഗായകർ, സംഗീതജ്ഞർ, അഭിനേതാക്കൾ, ഹാസ്യനടൻമാർ, നർത്തകർ, ഫാഷൻ ഡിസൈനർമാർ തുടങ്ങിയ വീഡിയോ സ്രഷ്ടാക്കളെ ലക്ഷ്യമിട്ടാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഓർഗാനിക് വളർച്ചയ്ക്കും സുസ്ഥിരമായ ധനസമ്പാദനത്തിനും സഹായിക്കുന്ന ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കാൻ കമ്പനി പദ്ധതിയിടുന്നു. പ്ലാറ്റ്‌ഫോമിലേക്ക് 100 പേരെ ക്ഷണിച്ച കമ്പനി, അവരുടെ പ്രൊഫൈലുകളിൽ സ്വർണ്ണ ചെക്ക് മാർക്ക് കാണിച്ചിട്ടുണ്ട്. ആപ്ലിക്കേഷനിലെ പുതിയ ഫീച്ചറുകൾ ക്ഷണിക്കപ്പെട്ട പുതിയ ആർട്ടിസ്റ്റ് അംഗങ്ങളാണ് ആദ്യം പ്രിവ്യൂ ചെയ്യുക. സ്രഷ്ടാക്കളുടെ പ്രൊഫൈലുകൾ ആരാധകർക്കും ബ്രാൻഡുകൾക്കും കലാകാരൻമാരുമായി സംവദിക്കാനും സഹകരിക്കാനും ഒരു ഓപ്ഷൻ നൽകും. പ്രീമിയം വെരിഫിക്കേഷൻ, ഇൻ-ആപ്പ് ബുക്കിംഗ് എന്നിവയ്ക്കൊപ്പം ഇന്ത്യയുടെ ഡിജിറ്റൽ എഡിറ്റോറിയലുകളിൽ ഫീച്ചർ ചെയ്യാനുള്ള അവസരവും ലഭിക്കും.
ബ്രിട്ടൻ: എലിസബത്ത് രാജ്ഞിക്ക് അവസാന നാളുകളിൽ അർബുദം ബാധിച്ചിരുന്നതായി വെളിപ്പെടുത്തൽ. ഫിലിപ്പ് രാജകുമാരന്‍റെ സുഹൃത്ത് ഗെയിൽസ് ബ്രാൻഡർത്ത് പുറത്തിറക്കിയ പുസ്തകത്തിലാണ് വെളിപ്പെടുത്തൽ. എലിസബത്ത് രാജ്ഞിക്ക് തന്‍റെ അവസാന നാളുകളിൽ ബോണ്‍ മാരോ കാൻസർ ബാധിച്ചിരുന്നുവെന്ന് എലിസബത്ത് ആൻ ഇന്‍റിമേറ്റ് പോർട്രെയിറ്റ് എന്ന പുസ്തകത്തിൽ വിശദീകരിക്കുന്നു. ബ്രിട്ടീഷ് രാജ്ഞി വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്നാണ് മരിച്ചതെന്ന മരണ സർട്ടിഫിക്കറ്റിലെ മരണകാരണത്തിന് വിരുദ്ധമാണ് പുസ്തകത്തിലെ അവകാശവാദം. എലിസബത്ത് രാജ്ഞിയുടെ അവസാന നാളുകളിൽ നടക്കാനുള്ള ബുദ്ധിമുട്ടിനും ശരീരഭാരം കുറയുന്നതിനും മൈലോമ കാരണമായിരുന്നുവെന്ന് പുസ്തകം വിശദീകരിക്കുന്നു. രാജ്ഞിക്ക് അസ്ഥികളിൽ കഠിനമായ വേദന അനുഭവപ്പെട്ടതായും പുസ്തകം അവകാശപ്പെടുന്നു. ലോക്ക്ഡൗൺ സമയത്ത് ഫിലിപ്പ് രാജകുമാരൻ രാജ്ഞിയുടെ കൂട്ടാളിയായിരുന്നുവെന്നും പുസ്തകം വാദിക്കുന്നു. രാജ്ഞിയുടെ മരണസമയത്ത് കൂടെയുണ്ടായിരുന്നവരെ കുറിച്ചും പുസ്തകത്തിൽ പരാമർശിക്കുന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സ്കോട്ട്ലൻഡിലെ നാഷണൽ റെക്കോർഡ്സ് പ്രകാരം സെപ്റ്റംബർ എട്ടിന് വൈകിട്ട് 3.10 നാണ് രാജ്ഞിയുടെ മരണം സംഭവിച്ചത്. ഫിലിപ്പ് രാജകുമാരന്‍റെ മരണശേഷം രാജ്ഞിയിൽ നിസ്സംഗത പ്രകടമായിരുന്നുവെന്നും പുസ്തകം…
ന്യൂഡല്‍ഹി: ആമസോൺ ഇന്ത്യയിലെ ഓൺലൈൻ ഫുഡ് ഡെലിവറി ബിസിനസിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ചു. ഡിസംബർ 29 കമ്പനിയുടെ അവസാന പ്രവൃത്തി ദിവസമായിരിക്കുമെന്ന് ആമസോൺ റെസ്റ്റോറന്‍റ് പങ്കാളികളെ അറിയിച്ചിട്ടുണ്ട്. ബിസിനസ് പ്രവർത്തനങ്ങളുടെ വിശദമായ വിലയിരുത്തലിന് ശേഷമാണ് ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തലാക്കാൻ തീരുമാനിച്ചത്. 2022 ഡിസംബർ 29ന് ശേഷം, ആമസോൺ ഫുഡ് വഴി ഓൺലൈനിൽ ഭക്ഷണം ഓർഡർ ചെയ്യാൻ ആർക്കും കഴിയില്ല. കമ്പനിക്ക് ഇന്ത്യയിൽ 3,000 ലധികം റെസ്റ്റോറന്‍റ് പങ്കാളികളുണ്ട്. അവരുടെ റെസ്റ്റോറന്‍റ് പങ്കാളികളിൽ മക്ഡൊണാൾഡ്സ്, ഡൊമിനോസ് തുടങ്ങിയ വലിയ ബ്രാൻഡുകൾ ഉൾപ്പെടുന്നു. വാർഷിക ബിസിനസ് അവലോകനത്തിന് ശേഷമാണ് പ്രവർത്തനം നിർത്താനുള്ള തീരുമാനമെടുത്തതെന്ന് കമ്പനി അറിയിച്ചു. 2020 മെയ് മാസത്തിലാണ് കമ്പനി ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചത്. ആ സമയത്ത് രാജ്യം കൊവിഡ് പ്രതിസന്ധിയിലായിരുന്നു. 2021 മാർച്ചോടെ രാജ്യത്തെ 62 പിൻകോഡുകളിൽ ഡെലിവറി സാധ്യമായി. എന്നിരുന്നാലും, പ്രതീക്ഷിച്ച പുരോഗതി സാധ്യമായില്ല, ഇത് കമ്പനിയുടെ പ്രവർത്തനങ്ങൾ അവസാനിപ്പിക്കുന്നതിലേക്ക് നയിച്ചു. ആമസോണിന്‍റെ എഡ്ടെക് പ്ലാറ്റ്‌ഫോമായ ആമസോൺ അക്കാദമി 2023…
ദോഹ: 2022 ലോകകപ്പിൽ നിന്ന് പുറത്താകുന്ന ആദ്യ രാജ്യമായി ഖത്തർ മാറി. ഗ്രൂപ്പ് എയിൽ നെതർലൻഡ്സും ഇക്വഡോറും തമ്മിലുള്ള മത്സരം സമനിലയിൽ കലാശിച്ചതോടെ ആതിഥേയർക്ക് പുറത്തേക്കുള്ള വഴിയൊരുങ്ങി. ലോകകപ്പിന്‍റെ ചരിത്രത്തിലെ ഏറ്റവും നേരത്തേ പുറത്താകുന്ന ആതിഥേയര്‍ കൂടിയാണ് ഖത്തർ. നെതർലൻഡ്സിനും ഇക്വഡോറിനും രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റ് വീതമുണ്ട്. ഖത്തറിന് ഇതുവരെ ഒരു പോയിന്‍റും നേടാൻ കഴിഞ്ഞിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളും ടീം തോറ്റു. ഗ്രൂപ്പിലെ അവസാന മത്സരം ജയിച്ചാലും ഖത്തറിന് പ്രീക്വാർട്ടറിലേക്ക് മുന്നേറാൻ സാധിക്കില്ല. നെതർലൻഡ്സും ഇക്വഡോറും തങ്ങളുടെ ഗ്രൂപ്പ് മത്സരങ്ങൾക്ക് തുടക്കം കുറിച്ചത് വിജയത്തോടെയാണ്. നെതർലൻഡ്സ് സെനഗലിനെയും ഇക്വഡോർ ഖത്തറിനെയും തോൽപ്പിച്ചു. സെനഗലിന് രണ്ട് കളികളിൽ നിന്ന് മൂന്ന് പോയിന്‍റുണ്ട്. ഗ്രൂപ്പ് എയിൽ നിന്ന് ആരാണ് പ്രീക്വാർട്ടറിലെത്തുകയെന്ന് അവസാന മത്സരങ്ങൾക്ക് ശേഷം മാത്രമേ വ്യക്തമാകൂ.
കോട്ടയം: ശശി തരൂരിനെ പങ്കെടുപ്പിച്ച് കോട്ടയം ഈരാറ്റുപേട്ടയിൽ നടക്കുന്ന പരിപാടിയിൽ മാറ്റമില്ല. മഹാസമ്മേളനവുമായി മുന്നോട്ട് പോകുമെന്ന് യൂത്ത് കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം. 38 അംഗ സമിതിയിൽ ആറുപേർ മാത്രമാണ് എതിർത്തത്. ഡിസംബർ മൂന്നിന് ഈരാറ്റുപേട്ടയിൽ മഹാസമ്മേളനം നടക്കും. മഹാസമ്മേളനം സംഘടിപ്പിക്കാനുള്ള തീരുമാനത്തിനെതിരെ കോട്ടയം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ പ്രതിഷേധം നടന്നു. തീരുമാനം ഏകപക്ഷീയമായാണ് എടുത്തതെന്ന് ജില്ലാ കമ്മിറ്റി യോഗത്തിൽ ആരോപണമുണ്ടായി. ഉമ്മൻചാണ്ടിയുടെ പേര് അനാവശ്യമായി യോഗത്തിലേക്ക് വലിച്ചിഴച്ചുവെന്ന് ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷിനെ പിന്തുണയ്ക്കുന്ന ചില ജില്ലാ ഭാരവാഹികൾ ആരോപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്‍റ് ശബരിനാഥനെതിരെ പ്രമേയം പാസാക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.
കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ലോകത്തിലെ ഏറ്റവും കൂടുതൽ പ്ലാസ്റ്റിക് മാലിന്യം ഉത്പാദിപ്പിച്ച കമ്പനി കൊക്ക-കോള ആണെന്ന് പഠനങ്ങൾ. മലിനീകരണത്തിന്‍റെ കാര്യത്തിൽ പെപ്സികോ, നെസ്ലെ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികൾ രണ്ടും മൂന്നും സ്ഥാനങ്ങളിലാണ്. ‘ബ്രേക്ക് ഫ്രീ ഫ്രം പ്ലാസ്റ്റിക്’ ഗ്ലോബൽ ബ്രാൻഡ് ഓഡിറ്റ് റിപ്പോർട്ട് 2022 ൽ ഈ വിവരങ്ങൾ ലഭ്യമാണ്. പരിസ്ഥിതി സംരക്ഷണത്തിലൂടെ ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള സിഒപി-27 കാലാവസ്ഥാ ഉച്ചകോടിയുടെ സ്‌പോണ്‍സര്‍മാരിൽ ഒരാളാണ് കൊക്കകോള. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കൊക്കകോളയാണ് മാലിന്യ നിർമ്മാതാക്കളിൽ മുൻ പന്തിയിൽ നിൽക്കുന്നത്. 2021 നെ അപേക്ഷിച്ച്, കൊക്കകോളയുടെ ഉൽപ്പന്നങ്ങൾ മാത്രം മാലിന്യ ഉൽപാദനത്തിൽ 63 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയത്. 2022 ലെ കണക്കനുസരിച്ച്, പെപ്സികോ, സിജി ഫുഡ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, പെർഫെറ്റി വാൻ മെലെ (ആല്‍പന്‍ലിബേ, മെന്‍റോസ് മുതലായവ പുറത്തിറക്കുന്ന ഒരു ഭക്ഷ്യ കമ്പനി) എന്നിവയാണ് ഇന്ത്യയിലെ പ്ലാസ്റ്റിക് മലീനീകരണത്തില്‍ പ്രധാനികൾ. 2021 ൽ കർണാടക മിൽക്ക് ഫെഡറേഷനാണ് രാജ്യത്ത് ഏറ്റവും കൂടുതൽ മാലിന്യം…
മുസഫര്‍പുര്‍: ബിഹാറിൽ മോഷ്ടാക്കൾ ഒരു തുരങ്കം വഴി ട്രെയിൻ എഞ്ചിൻ കടത്തിക്കൊണ്ടുപോയി. റെയിൽവേ യാർഡിൽ നിർത്തിയിട്ടിരുന്ന എഞ്ചിൻ ഘട്ടം ഘട്ടമായി പല ഭാഗങ്ങളാക്കിയാണ് മോഷ്ടാക്കൾ കടത്തിയതെന്ന് പൊലീസ് പറഞ്ഞു. ബിഹാറിലെ ബെഗുസരായ് ജില്ലയിലാണ് സംഭവം. മോഷ്ടിച്ച എഞ്ചിൻ ഭാഗങ്ങൾ പിന്നീട് മുസാഫർപൂരിനടുത്തുള്ള പ്രഭാത് നഗറിൽ നിന്ന് കണ്ടെടുത്തു. ഗര്‍ഹാര യാര്‍ഡില്‍ അറ്റകുറ്റപ്പണിക്കായി കൊണ്ടുവന്ന ഡീസൽ എഞ്ചിനാണ് മോഷണം പോയത്. കഴിഞ്ഞയാഴ്ചയാണ് ഇത് സംബന്ധിച്ച് പരാതി ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തതെന്ന് മുസാഫർപൂർ റെയിൽവേ സംരക്ഷണ സേന ഇന്‍സ്‌പെക്ടര്‍ പി.എസ് ദുബെ പറഞ്ഞു. കവർച്ച നടന്ന എഞ്ചിൻ യാർഡിലേക്ക് മോഷ്ടാക്കൾ ഒരു തുരങ്കം നിർമ്മിച്ചതായി അദ്ദേഹം പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പ്രഭാത് നഗറിലെ സ്ക്രാപ്പ് ഗോഡൗണിൽ നിന്ന് ട്രെയിനിന്‍റെ മുഴുവൻ എഞ്ചിൻ ഭാഗങ്ങളും കണ്ടെടുത്തു. എഞ്ചിൻ ഭാഗങ്ങൾ ചാക്കുകളിൽ പായ്ക്ക് ചെയ്ത നിലയിലായിരുന്നു. ചക്രങ്ങൾ, എഞ്ചിൻ ഭാഗങ്ങൾ, റെയിൽവേ…
