- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
- പശ്ചിമേഷ്യൻ സംഘർഷം; ഇന്ധന വില കൂടും, സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറെ വഴിയില്ല
- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
Author: News Desk
തിരുവനന്തപുരം: ജയിലുകളിൽ കാലാകാലങ്ങളിൽ മാറ്റമുണ്ടാകുന്നുണ്ടെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. തടവുകാരെ പ്രതികാരത്തോടെ വീക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. എല്ലാ സ്വാതന്ത്ര്യങ്ങളും അക്കാലത്ത് നിയന്ത്രിതമായിരുന്നു. ഇന്ന് ജയിൽ എന്ന ആശയം മാറിയിരിക്കുന്നു. ജയിൽ തിരുത്തലിന്‍റെയും വായനയുടെയും കേന്ദ്രമായി മാറി. തടവുകാരുടെ പരിവർത്തനത്തിനുള്ള കേന്ദ്രമായി ജയിൽ മാറി. തടവുകാരെ അന്തേവാസികൾ എന്ന് വിളിക്കാൻ തുടങ്ങുകയും ചെയ്തു. തടവുകാരിൽ മനംമാറ്റം സൃഷ്ടിക്കാൻ ജയിൽ ഉദ്യോഗസ്ഥർ ശ്രമിക്കണം. കുറ്റകൃത്യങ്ങൾ നടത്തി ജയിലിൽ എത്തുന്നവരെ കൊടുംകുറ്റവാളികളായി വിട്ടയക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോട്ടയം: തിരുനക്കര മൈതാനം ജപ്തി ചെയ്ത് കോട്ടയം നഗരസഭയിൽ നിന്ന് തിരിച്ചുപിടിക്കാൻ റവന്യു വകുപ്പ് . 3.51 കോടി രൂപ വാടക കുടിശിക (പാട്ടക്കുടിശിക) വരുത്തിയതിനെ തുടർന്നാണിത്. നടപടി ഒഴിവാക്കണമെന്ന നഗരസഭയുടെ അപേക്ഷ റവന്യു വകുപ്പും റവന്യു റിക്കവറി വിഭാഗവും സ്വീകരിച്ചില്ല. പണമടയ്ക്കാൻ വൈകിയാൽ നഗരസഭയുടെ അക്കൗണ്ട് മരവിപ്പിക്കുമെന്നും റവന്യു വകുപ്പ് സൂചന നൽകിയിട്ടുണ്ട്. തിരുനക്കര മൈതാനത്തിന്റെ ഉടമസ്ഥാവകാശം റവന്യു വകുപ്പിനാണ്. കോട്ടയം നഗരസഭ പതിറ്റാണ്ടുകളായി മൈതാനം വാടകയ്ക്കെടുത്ത് ഉപയോഗിച്ചു വരികയാണ്. ഒരു ഏക്കർ 20 സെന്റ് ആണ് മൈതാനം. 2005 മേയ് 27 മുതൽ 2022 മാർച്ച് 31 വരെയുള്ള കുടിശിക 3.51 കോടി രൂപയാണ്. 13,080 രൂപയാണ് മൈതാനത്തിന് നഗരസഭ ഈടാക്കുന്ന ദിവസ വാടക.
ന്യൂയോർക്ക്: ന്യൂയോർക്ക് അവരുടെ ഏറ്റവും വലിയ ശത്രുവിനെ നേരിടാൻ ആളെ തിരയുന്നു. എലികളാണ് ആ ശത്രു. തിങ്കളാഴ്ച, ന്യൂയോർക്ക് സിറ്റിയിലെ മേയറുടെ ഓഫീസ് നഗരത്തിലെ എലി ശല്യം അവസാനിപ്പിക്കാൻ പദ്ധതികൾ തയ്യാറാക്കാൻ ആളെ ആവശ്യപ്പെട്ട് ഒരു പരസ്യം പുറത്തിറക്കി. ഒരു വർഷം ഒരു കോടി രൂപയ്ക്ക് മുകളിൽ ഈ തസ്തികയിൽ വരുന്ന ഒരാൾക്ക് ശമ്പളം ലഭിക്കും. ചെയ്യേണ്ടത് പദ്ധതികൾ തയ്യാറാക്കുക, അവയുടെ മേൽനോട്ടം വഹിക്കുക, എലികളെ ഉൻമൂലനം ചെയ്യാൻ പ്രവർത്തിക്കുന്ന ഒരു ടീമിനെ നയിക്കുക എന്നിവ മാത്രമാണ്. അതിനാൽ ഒരാൾക്കായുള്ള തിരച്ചിൽ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. ന്യൂയോർക്കിൽ കുറഞ്ഞത് 18 ദശലക്ഷം എലികളെങ്കിലും ഉണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഇപ്പോൾ നഗരം ഈ എലികളെയെല്ലാം ഉൻമൂലനം ചെയ്യാൻ ആരെയെങ്കിലും തിരയുകയാണ്. കൂടാതെ നഗരത്തിലെ താമസക്കാർ എലിശല്യം ഇല്ലാതാക്കാൻ ശ്രമിക്കണമെന്നും പ്രസിദ്ധീകരിച്ച പരസ്യത്തിൽ പറയുന്നു.
വയനാട്: വയനാട്ടിലെ എന്‍ ഊര് ആദിവാസി പൈതൃക ഗ്രാമത്തിലേക്ക് വിനോദസഞ്ചാരികൾ വീണ്ടും പ്രവേശിക്കാൻ തുടങ്ങി. റോഡിന്‍റെ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ കഴിഞ്ഞ രണ്ട് ദിവസമായി ഇവിടേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം നിർത്തിവച്ചിരിക്കുകയാണ്. എന്‍ ഊരിലേക്കുള്ള റോഡിൽ ഹമ്പുകൾ സ്ഥാപിക്കുന്നതുൾപ്പെടെയുള്ള ജോലികൾ നടന്നു. ഇത് പൂർത്തിയായതിനാൽ ശനിയാഴ്ച മുതൽ വിനോദസഞ്ചാരികളെ പ്രവേശിപ്പിക്കുമെന്ന് അധികൃതർ അറിയിച്ചു. എന്നിരുന്നാലും, ഒരു ദിവസം 2,000 പേരെ മാത്രമേ പ്രവേശിപ്പിക്കൂ. ശനി, ഞായർ ഉൾപ്പെടെയുള്ള അവധി ദിവസങ്ങളിൽ ഉച്ചയോടെ ടിക്കറ്റ് വിതരണം നിർത്തിവയ്ക്കും. വയനാടിന്‍റെ വൈത്തിരിക്കടുത്തുള്ള എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമം കേരളത്തിന്‍റെ തനതായ ഗോത്ര പൈതൃകത്തെ അടയാളപ്പെടുത്തുന്ന പദ്ധതിയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ എന്‍ ഊര് വിനോദസഞ്ചാരികളുടെ പ്രിയപ്പെട്ട ലക്ഷ്യസ്ഥാനമായി മാറി.
തിരുവനന്തപുരം: സന്ദീപാനന്ദഗിരിയുടെ ആശ്രമം കത്തിച്ച കേസിലെ മുഖ്യസാക്ഷി പ്രശാന്ത് കോടതിയിൽ നൽകിയ രഹസ്യമൊഴി മാറ്റി. സഹോദരൻ പ്രകാശാണ് ആശ്രമത്തിന് തീയിട്ടതെന്ന് പ്രശാന്ത് ക്രൈംബ്രാഞ്ചിന് മൊഴി നൽകിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് പ്രകാശ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു എന്നായിരുന്നു പ്രശാന്തിന്റെ ആദ്യ മൊഴി. എന്നാൽ ക്രൈംബ്രാഞ്ച് നിർബന്ധിച്ച് പറയിപ്പിച്ചതാണെന്ന് പ്രശാന്ത് മജിസ്ട്രേറ്റിന് മുന്നിൽ മൊഴി മാറ്റി. അഡി. മജിസ്ട്രേറ്റിന് മുമ്പാകെയാണ് മൊഴി നൽകിയത്. മൊഴിമാറ്റത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ വ്യക്തമല്ലെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. പ്രശാന്തിന്‍റെ സമ്മതത്തോടെയാണ് രഹസ്യമൊഴിക്കായി അപേക്ഷ നൽകിയതെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ വിഷയത്തിൽ പ്രതികരിക്കാൻ സാക്ഷി പ്രശാന്ത് വിസമ്മതിച്ചു.
മലപ്പുറം: മലപ്പുറത്ത് നിന്നുള്ള ഷാജി കാളിയത്തിനെ കെപിസിസി അംഗമാക്കാനുള്ള തീരുമാനം കോണ്‍ഗ്രസ് മരവിപ്പിച്ചു. ശശി തരൂരിന്റെ നാമനിർദ്ദേശ പത്രികയിൽ ഒപ്പിട്ട ജില്ലയിൽ നിന്നുള്ള ഏക ഭാരവാഹിയായിരുന്നു ഷാജി. മലപ്പുറത്ത് ശശി തരൂരിന് നൽകിയ സ്വീകരണത്തിലും ഷാജി സജീവമായിരുന്നു. ഷാജിയെ കെ.പി.സി.സി അംഗമായി നിയമിച്ചതിനെതിരെ പൊന്നാനി കോണ്‍ഗ്രസിൽ നേരത്തെ പ്രതിഷേധം ഉയർന്നിരുന്നു. ഇക്കാര്യങ്ങൾ പഠിക്കാൻ നിയോഗിച്ച സമിതിയുടെ നിർദേശ പ്രകാരമാണ് നടപടിയെന്നാണ് ഡി.സി.സി പ്രസിഡന്‍റിന്‍റെ വിശദീകരണം. അതേസമയം ശശി തരൂർ ഇന്ന് കോട്ടയം സന്ദർശിക്കും. യൂത്ത് കോണ്‍ഗ്രസിന്‍റെ പ്രൗഢഗംഭീരമായ സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. യൂത്ത് കോണ്‍ഗ്രസ് സമ്മേളനത്തെ കുറിച്ച് തനിക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കോട്ടയം ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷ്. തരൂർ ഇന്ന് ജില്ല സന്ദർശിക്കുന്ന വിവരം അറിയിച്ചിരുന്നില്ല. ശശി തരൂരിന്റെ ഓഫീസിൽ നിന്നുള്ള ഫോൺ കോൾ ഒന്നും പറയാതെ കട്ട് ചെയ്തു. സംഘടനാപരമായ മാനദണ്ഡങ്ങൾ പാലിച്ചില്ലെന്നും അദ്ദേഹം പരാതിപ്പെട്ടു. ഇക്കാര്യം കെ.പി.സി.സി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിലെ രോഗിയുടെ മരണം കൊലപാതകമാണെന്ന് കുടുംബം. തലയ്ക്കേറ്റ ക്ഷതമാണ് മരണകാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ശരീരത്തിലും നിരവധി മുറിവുകൾ കണ്ടതായി കുടുംബാംഗങ്ങൾ പറഞ്ഞു. കൊലപാതക സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. കൊല്ലം ശൂരനാട് തെക്ക് സ്വദേശിനി സ്മിതകുമാരി (41) ആണ് പേരൂർക്കട മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലിരിക്കെ മരിച്ചത്. വീട്ടിൽ മാനസികാസ്വാസ്ഥ്യമുള്ള സ്മിത കുമാരിയെ ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വാർഡിൽ ചികിത്സയിലായിരുന്ന സ്മിത കുമാരിയും മറ്റൊരു രോഗിയും തമ്മിൽ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് പ്രത്യേക സെല്ലിലേക്ക് മാറ്റി. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സ്മിത കുമാരിയെ അബോധാവസ്ഥയിൽ സെല്ലിൽ കണ്ടെത്തിയത്. പോസ്റ്റുമോർട്ടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റതായി സ്ഥിരീകരിച്ചു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തുന്നതിന് മുമ്പ് മരിച്ചതായി റിപ്പോർട്ടിൽ പറയുന്നു.
പോർട്ട് ബ്ലയർ: കേന്ദ്രഭരണ പ്രദേശമായ ആൻഡമാൻ നിക്കോബാറിലെ ജനവാസമില്ലാത്ത 21 ദ്വീപുകൾക്ക് ഇനി പരംവീർ ചക്ര പുരസ്കാര ജേതാക്കളുടെ പേര് നൽകും. ഇതിൽ 16 ദ്വീപുകൾ വടക്ക് മധ്യ ആൻഡമാനിലും അഞ്ച് ദ്വീപുകൾ തെക്കൻ ആൻഡമാനിലുമാണ്. ആൻഡമാൻ നിക്കോബാർ ദ്വീപ് എം.പി കുൽദീപ് റായ് ശർമ ഈ തീരുമാനത്തിൽ സന്തുഷ്ടനാണെന്നും ഈ നീക്കത്തെ സ്വാഗതം ചെയ്യുന്നുവെന്നും പറഞ്ഞു. ആദ്യമായി പരംവീര്‍ചക്ര നേടിയ മേജര്‍ സോമനാഥ് ശര്‍മയുടെ പേരാണ് ജനവാസമില്ലാത്ത ‘ഐ.എന്‍.എ.എന്‍. 370’ന് നല്‍കിയിരിക്കുന്നത്. ഇനി മുതൽ ഇത് സോമനാഥ് ദ്വീപ് എന്ന പേരിലായിരിക്കും അറിയപ്പെടുക. സ്വാതന്ത്ര്യസമരകാലത്ത് ബ്രിട്ടനെതിരെ പോരാടിയവരെ ഈ ദ്വീപുകളിലേക്ക് നാടുകടത്തി. ഏകാന്ത തടവറകൾ എന്നാണ് അവ അറിയപ്പെട്ടിരുന്നത്. പല പ്രമുഖരും ഇവിടെ ഏകാന്തതടവ് അനുഭവിച്ചിട്ടുണ്ട്.
ദോഹ: ഖത്തർ ലോകകപ്പിൽ കണ്ട ഏറ്റവും വലിയ തകർച്ചകളിലൊന്നിലാണ് കാമറൂൺ ബ്രസീലിനെ തോൽപ്പിച്ചത്. ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രസീൽ കാമറൂണിനോട് കീഴടങ്ങിയത്. അതേസമയം, മറ്റൊരു മത്സരത്തിൽ സെർബിയയെ തോൽപ്പിച്ച് സ്വിറ്റ്സർലൻഡ് നോക്കൗട്ട് റൗണ്ടിലേക്ക് യോഗ്യത നേടി. ദക്ഷിണകൊറിയ-പോർച്ചുഗൽ മത്സരത്തിൽ 2-1ന് ദക്ഷിണകൊറിയ, പോർച്ചുഗലിനെ വീഴ്ത്തി. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് നേരത്തെ നോക്കൗട്ട് ബെർത്ത് ഉറപ്പിച്ച ബ്രസീൽ രണ്ടാം നിര ടീമുമായി മത്സരത്തിനിറങ്ങി. ബ്രസീൽ ധാരാളം നല്ല അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഒന്നും നേടാൻ കഴിഞ്ഞില്ല. ഇതിനിടയിൽ, ഇൻജുറി ടൈമിൽ കാമറൂൺ വിജയഗോൾ നേടി കായിക ലോകത്തെ ഞെട്ടിച്ചു. എൻഗോം എംബെകേലിയുടെ ക്രോസിൽ നിന്നാണ് വിസെന്‍റ് അബൂബക്കർ കമാറൂണിനായി വിജയഗോൾ നേടിയത്. വിജയഗോളിന് ശേഷം രണ്ടാം മഞ്ഞക്കാർഡ് കണ്ട് അബൂബക്കർ പുറത്തായി. ആവേശകരമായ മത്സരത്തിൽ സെർബിയയെ 3-2ന് തോൽപ്പിച്ച് സ്വിറ്റ്സർലൻഡും നോക്കൗട്ടിലേക്ക് മുന്നേറി. സ്വിറ്റ്സർലൻഡിനായി ഷെർദാൻ ഷാഖിരി, ബ്രീൽ എംബോളോ, റെമോ ഫ്രൂളർ എന്നിവർ ഗോൾ…
തിരുവനന്തപുരം: വിഴിഞ്ഞത്ത് കേന്ദ്രസേനയെ ഇറക്കുന്നത് സംബന്ധിച്ച ഹൈക്കോടതി ഉത്തരവിനായി കാത്തിരിക്കുകയാണ് സർക്കാരും അദാനി ഗ്രൂപ്പും. സുരക്ഷയ്ക്കായി കേന്ദ്ര സേന വേണമെന്ന അദാനിയുടെ ആവശ്യത്തെ കഴിഞ്ഞ ദിവസം സർക്കാർ കോടതിയിൽ പിന്തുണച്ചിരുന്നു. കേന്ദ്രസേനയെ കൊണ്ടുവന്ന് ഭയപ്പെടുത്താൻ ശ്രമിക്കരുതെന്നാണ് സമരസമിതിയുടെ നിലപാട്. അതേസമയം, വിഴിഞ്ഞം സംഘർഷത്തിൽ പ്രതികളുടെ പട്ടിക പൊലീസ് തയ്യാറാക്കി തുടങ്ങി. അറസ്റ്റ് നടപടികളുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് പൊലീസ് എങ്കിലും സർക്കാരിന്റെ അനുമതിക്കായി കാത്തിരിക്കുകയാണ്. ആയിരത്തോളം പേരുടെ വിലാസം പൊലീസ് ശേഖരിച്ചു തുടങ്ങി. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് അദാനി പോർട്ട്സ് സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. കഴിഞ്ഞ ദിവസം നടന്ന അക്രമസംഭവങ്ങളിൽ എന്ത് നടപടിയാണ് സ്വീകരിച്ചതെന്ന് കോടതി സർക്കാരിനോട് ചോദിച്ചു. അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും ബിഷപ്പിനെയും വൈദികരെയും പ്രതികളാക്കിയെന്നും സർക്കാർ മറുപടി നൽകി. അക്രമം തടയാൻ വെടിവയ്പ്പ് ഒഴികെയുള്ള എല്ലാ നടപടികളും സ്വീകരിച്ചു. പൊലീസ് സംയമനത്തോടെ പ്രവർത്തിച്ചതിനാലാണ് സ്ഥിതിഗതികൾ ശാന്തമായതെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. എന്നാൽ വൈദികർ…
